Sunday, 19 May 2019

കേദാരനാഥം കണ്ടത്, ഹൈന്ദവ സ്വാഭിമാനത്തിന്റ്റെ വിളംബരം

ശാന്തശീലരും, സ്വാഭിമാനികളുമായ ഭാരതീയ ജനതയുടെ ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നു, 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ പരാജയം.

പിന്നീട്, പതിറ്റാണ്ടുകളോളം തലയുർത്താൻ പോലുമാവാത്ത വിധം ആ പരാജയം ഭാരതീയരെ വേട്ടയാടി. ഈ അവസരം മുതലെടുത്താണ്, ബ്രിട്ടീഷുകാർ ഭാരതത്തിൽ അങ്ങോളമിങ്ങോളം ഭരണം ഉറപ്പിച്ചത്. തുടർന്ന്, ഇംഗ്ലീഷ് വിദ്യാഭ്യാസവും, കോളനി സംസ്ക്കാരവും, ക്രിസ്ത്യാനിസവും പ്രചരിപ്പിക്കാൻ ആരംഭിച്ചു.

നൂറ്റാണ്ടുകൾ നീണ്ട ഇസ്ലാമിക അധിനിവേശവും പീഡനത്തിനും ശേഷം, ക്രൗര്യവും, കൗശലവും നിറഞ്ഞ വെള്ളക്കാരുടെ മുന്നിൽ, നിസ്സഹായരായ ജനത, പുതിയ ഭരണാധികാരികൾ അടിച്ചേൽപ്പിച്ച കൃത്രിമ  ക്ഷാമവും, തുടർ ആക്രമണങ്ങളും കൊണ്ട്  വല്ലാതെ തകർന്നു... 

ഹതാശരായ, ഭാരതീയ ജനത, പതിറ്റാണ്ടുകൾ നിശബ്ദമായി കണ്ണീരോടെ പ്രാർത്ഥനകളിൽ അഭയം തേടി. അവരുടെ കാതുകൾ പിന്നീട്,  പ്രതീക്ഷയുടെ ഒരു സ്വരം കേട്ടത് 1893 ലാണ്. ആത്മാഭിമാനികളും, ദേശസ്നേഹികളുമായ ഹൈന്ദവ ജനതയുടെ സിരകളിൽ അഗ്നി സ്ഫുലിംഗങ്ങൾ വാരി വിതറിയ, ആ ഗാംഭീര്യം നിറഞ്ഞ സ്വരഗംഗ, യുഗപ്രഭാവനായ ഒരു  യുവ സന്യാസിയുടേതായിരുന്നു..
" സ്വാമി വിവേകാനന്ദൻ ".... കൽക്കത്തയിൽ നിന്നും ലോക മതസമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ കാവി വസ്ത്രധാരി...
അവതാരപുരുഷനായ ശ്രീരാമകൃഷ്ണ പരമഹംസരുടെ വത്സല ശിഷ്യൻ..

ഷിക്കാഗോയിലെ നിറഞ്ഞ സദസ്സിനെ കോരിത്തരിപ്പിച്ച ആ വാഗ്ദ്ധോരണി, ഭാരതീയ ഹൃദയങ്ങളിൽ ആഴത്തിൽ ചലനമുണ്ടാക്കി. കേവലം ഏഴ്  വർഷങ്ങൾ മാത്രമേ, തുടർന്ന് ആ ഭൗതിക സാന്നിദ്ധ്യം ഭാരതീയ ജനതയുടെ മദ്ധ്യേ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ, ഭാരതീയ ആത്മാഭിമാനത്തിന്റ്റെ കനൽ ജ്വലിപ്പിക്കാൻ ആ ഹൃസ്വമായ കാലയളവ് തന്നെ ധാരാളമായിരുന്നു.

ബാലഗംഗാധര തിലകൻ മുതൽ ഗാന്ധിജിയും, സുഭാഷ് ചന്ദ്ര ബോസ് വരെയുള്ള അനേകായിരം സ്വാതന്ത്ര്യ സമര നേതാക്കളുടേയും, ഖുദിറാം ബോസ് മുതൽ, ഭഗത്സിംഹനും, ചന്ദ്രശേഖർ ആസാദ്, സവർക്കർ വരെയുള്ള ധീര വിപ്ളവകാരികൾക്കും, വഴികാട്ടിയും, പ്രചോദനവും സ്വാമിജിയായിരുന്നു. ഹൈന്ദവ ദേശീയതയുടെ പതാക വാഹകരായി മാറിയ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപനത്തിന് ഡോക്ടർ ഹെഡ്ഗേവാറിന് പ്രേരകമായതും, മാർഗ്ഗദർശനം ലഭിച്ചതും സ്വാമി വിവേകാനന്ദൻ വിചാരധാരകൾക്ക് പകർന്നു നൽകിയ അഗ്നിതേജസ്സിൽ നിന്നായിരുന്നു..

നരേന്ദ്രനാഥ് ദത്തെന്ന സ്വാമി വിവേകാനന്ദൻ, പ്രോജ്ജ്വലമാക്കിയ മറ്റൊരു ക്ഷാത്രതേജസ്സ്, ഇന്ന് ഭാരതത്തിനെ അതിന്റെ പരമവൈഭവത്തിലേക്ക് നയിക്കുവാനുള്ള പ്രയാണത്തിലാണ്. ആ നിയോഗത്തിന്റ്റെ പാതയിൽ രണ്ടാമൂഴം തുടങ്ങും മുൻപുള്ള ഹൃസ്വമായ ഇടവേളയിൽ ഹിമാലയമടിത്തട്ടിൽ, ഭഗവാന്റെ സന്നിധിയിൽ ധ്യാന നിരതാനാവാനാണ് അദ്ദേഹം തീരുമാനിച്ചത്. വൈശാഖപൗർണ്ണമിയും, ബുദ്ധപൂർണ്ണിമയും ചേർന്ന ഈ ദിനത്തിൽ, സന്ധ്യ മുതൽ കേദാർനാഥിലെ പൗരാണികമായ ജ്ഞാന ഗുഹയിൽ -2°C തണുപ്പിൽ മോദിജി മുപ്പത്തിയാറ്  മണിക്കൂർ ജലപാനമില്ലാതെ ധ്യാനം അനുഷ്ഠിക്കുകയാണ്.

ആ തീരുമാനം ഒരു പ്രഖ്യാപനം കൂടിയാണ്. പരമ പവിത്രമായ ഭാരതാംബയുടെ സഹസ്രാബ്ദങ്ങൾ നീളുന്ന ഹൈന്ദവ പാരമ്പര്യത്തിന്റ്റെ നേരവകാശിയാണ് താനെന്ന്, അഭിമാന പുരസ്സരമുള്ള പ്രഖ്യാപനം. അതിനൊരു കാരണമുണ്ട്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം വലിയൊരു വെല്ലുവിളി നേരിടുന്ന കാലമാണിത്. വെള്ളക്കാരന്റ്റെ തിരുശേഷിപ്പായ കോൺഗ്രസ് ഭരണത്തിന്റ്റെ എഴുപത് വർഷങ്ങൾ, ആ പൈതൃകത്തെ അപകർഷതയുളവാക്കും വിധം വികൃതമാക്കിയിരുന്നു. വൈദേശിക സംസ്ക്കാരവും, സെമിറ്റിക്ക് വിശ്വാസങ്ങൾക്കും കടന്നു കയറാനുള്ള പരവതാനി വിരിക്കുകയാണ്  കോൺഗ്രസ്സിലെ കറുത്ത സായ്പന്മാർ ചെയ്തത്.

സ്വാതന്ത്ര്യം നേടുമ്പോൾ ലക്ഷക്കണക്കിന് നിരപരാധികളുടെ കൂട്ടക്കുരുതിക്ക് കാരണഭൂതരായവർ, സ്വാതന്ത്ര്യ പ്രാപ്തിക്ക് അക്ഷീണം പ്രവർത്തിക്കുകയും, ഭാരതജനതയെ  ഒരൊറ്റ കൊടിക്ക് കീഴിൽ അണിനിരത്തുകയും ചെയ്ത, മഹാത്മാവായ ഗാന്ധിജിയുടെ ജീവനുമെടുത്തു. ഗാന്ധി വധത്തിന് പിന്നിലെ ഗൂഡാലോചനകളും, അതിന്റെ പിന്നിലെ കറുത്തകൈകളും ഇന്നും അജ്ഞാതമാണ്. അതിന്റെ ഗുണഭോക്താക്കളാകട്ടെ പരമപവിത്രമായ ആ നാമം വരെ അപഹരിച്ചു.

മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ, 'മഹാത്മാ' എന്ന് വിളിച്ചത്, സുഭാഷ് ചന്ദ്ര ബോസാണ്. അതേ ഗാന്ധിജിയുടെ അപ്രമാദിത്വത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പൊളിച്ചടുക്കിയതും, സുഭാഷ് ചന്ദ്ര ബോസാണ്. എന്നിരിക്കിലും സുഭാഷ് ദാ'ക്ക്, ഒരിക്കൽ പോലും ഗാന്ധിജിയോടുള്ള തന്റ്റെ പിതൃസമാനമായ ബഹുമാനം നഷ്ടപ്പെട്ടിരുന്നില്ല.

കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സുഭാഷ് ചന്ദ്ര ബോസിനെ, രാജി വയ്ക്കാൻ നിർബന്ധിതനാക്കി, പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്ത ഗാന്ധിജിക്ക് പക്ഷേ, സുഭാഷ് ചന്ദ്ര ബോസിനോടുള്ള വാത്സല്യവും, സ്നേഹവും ഒരിക്കലും കുറഞ്ഞതുമില്ല. വിമാനാപകടത്തിൽ, സുഭാഷ് ബോസ് മരണപ്പെട്ടിട്ടില്ല എന്ന് ഗാന്ധിജി മരണം വരെ വിശ്വസിക്കുകയും ചെയ്തിരുന്നു.

സ്വതന്ത്ര ഭാരതത്തിലെ ഗാന്ധിയുടെ സാന്നിധ്യം ചിലരെ അലോസരപ്പെടുത്തി. അവർ തന്നെയാവണം, ഗോഡ്സെയെന്ന ഭ്രാന്തൻ നായയെ കെട്ടഴിച്ചു വിട്ടതും. ഗാന്ധി വധം ഇന്നും ഒരു പ്രഹേളികയാണ്. അതിന്റെ പഴിയും, പിഴയും ചാർത്തിയതാകട്ടെ ധീരദേശാഭിമാനികളുടെ പ്രസ്ഥാനത്തിന് മേലാണന്നത് വിധിവൈപരീത്യം. 

ഗാന്ധി വധത്തിന്റ്റെ കരിനിഴലിൽ നിന്നും അഗ്നിശുദ്ധിയോടെ പുറത്തിറങ്ങിയ പ്രസ്ഥാനമാണ് സംഘം. ആരെയും ഉന്മൂലനം ചെയ്തു ഒരാശയങ്ങളേയും നശിപ്പിക്കാൻ ആവില്ലെന്ന് സ്വന്തം പ്രവർത്തനങ്ങളിലൂടെ തെളിയിച്ച പ്രസ്ഥാനം. അതിലൂടെ സ്ഫുടം ചെയ്ത പ്രവർത്തനങ്ങളുടെ പാരമ്പര്യം ഉള്ളതു കൊണ്ടാണ്, നരേന്ദ്രമോദി, ഗാന്ധിജിയെ ആദരിക്കുന്നതും, ഗാന്ധിജിയുടെ ഘാതകനോട് അനുതാപം കാണിച്ച സ്വന്തം പാർട്ടി സ്ഥാനാർഥിയോട് പൊറുക്കുകയില്ലെന്ന് രാഷ്ട്രീയത്തിനതീതമായി പ്രഖ്യാപിച്ചതും.

ഗാന്ധി വധത്തിന്റ്റ മറവിൽ, അതിന്റെ ഗുണഭോക്താക്കൾ, പതിറ്റാണ്ടുകൾ ഭരണം കൈയ്യാളി. വൈദേശികരുടെ കയ്യിലെ പാവകളായി. ഭൂരിപക്ഷ ജനതയുടെ സംസ്കൃതിയെ അവർ ഒറ്റി. അതിന് കുട പിടിക്കാൻ കമ്മ്യൂണിസ്റ്റുകളും. എന്തിനേറെ പറയണം, വിധവാ പെൻഷൻ പോലും, ചില മതവിഭാഗത്തിന്  മാത്രമായി നിജപ്പെടുത്തി. അസംഘടിതരായ, നിശബ്ദ ഭൂരിപക്ഷം ചൂഷണത്തിന്റ്റെ പാരമ്യത്തിലേക്ക് നീങ്ങവേ, ഭാരതത്തിന്റെ ആത്മാവുണർന്നു തന്നെയാണ് ഇരുന്നത്. ഹിമവൽ ഗിരി ശൃംഖങ്ങളിൽ നൂറ്റാണ്ടുകൾ തപസ്സനുഷ്ഠിച്ച് ഭാരതീയ പൈതൃകത്തിന്റ്റെ ദീപശിഖാ വാഹകരായ ഋഷിമാർ തങ്ങളുടെ പ്രതിനിധിയെ ദേശസേവനത്തിനായി സജ്ജമാക്കുന്നുണ്ടായിരുന്നു.

'നരേന്ദ്രൻ'. നരന്മാരിലെ ഇന്ദ്രൻ.. ആ നാമത്തിന് അമാനുഷികമായ ഒരു പരിവേഷമുണ്ടന്ന് തോന്നുന്നു. 'നരേന്ദ്രമോദി' എന്ന പരിവ്രാജകനായ ചെറുപ്പക്കാരനെ,  കാഷായമണിഞ്ഞ് കേവലം നീർവാണ തപസ്സിലേക്ക് ആ ഋഷീശ്വരന്മാർ നയിച്ചില്ല. പകരം, ദേശസേവനത്തിനായി, ഹൈന്ദവ ക്ഷാത്ര തേജസ്സിൽ നിന്നും ഉയരുൾക്കൊണ്ട രാഷ്ട്രീയ സ്വയംസേവക സംഘ പ്രവർത്തനങ്ങൾക്കായി അവർ നിയോഗിച്ചു. അഞ്ചു വർഷത്തിന്റ്റെ തപസ്സിനും, നാല്പത്തിയഞ്ചു വർഷത്തെ സേവന തപസ്യയുടേയും ഫലമായിരുന്നു രാഷ്ട്രത്തിന്റെ പ്രധാന സേവകനായി കഴിഞ്ഞ അഞ്ചു വർഷം ലോകാരാധ്യനാകും വിധം സേവനം അനുഷ്ഠിക്കാൻ, നരേന്ദ്രമോദിയെ പ്രാപ്തനാക്കിയത്. അത്, ഒരു നിയോഗമാണ്. ഋഷിപ്രോക്തമായ ഒരു നിയോഗം. ഭാരതത്തിന്റെ സംസ്കൃതിയുടെ നിതാന്തമായ ഗംഗാ പ്രവാഹത്തിനായുള്ള നിയോഗം. നിയതിയുടെ ആ നിയോഗത്തിലെ രണ്ടാമൂഴമാണ് ഇനി വരുന്നത്. അവിടെ നിർവഹിക്കാനുള്ള ഒരു പ്രധാന ചുമതലയുണ്ട്. അതിന്റെ വിളംബരമാണ് ഇന്ന് നടന്നത്.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾ കൊണ്ട് വൈദേശിക ശക്തികളുടെ വൈതാളികന്മാർ ആസൂത്രിതമായി നടപ്പാക്കിയ ഒരു അജണ്ടയുണ്ട്. ഭാരതീയമായ എന്തിനേയും തള്ളിപ്പറയുക. അത്, ഈശ്വര സങ്കല്പമായാലും, ആരാധനാ രീതികൾ ആയാലും, ആത്മസമർപ്പണത്തിന്റ്റെ നിറമായ കാവിയോടുള്ള അവഞ്ജയായാലും ശരി, അതിനെ തള്ളിപ്പറയുകയും, അപകർഷതയുളവാക്കും വിധം, സമൂഹമനസ്സിനെ പാകപ്പെടുത്തുകയും ചെയ്തിരുന്നു അവർ. പ്രപഞ്ചത്തിന്റെ നിയതാവിനെ ഏത് രൂപത്തിലും ഭാവത്തിലും ആരാധിക്കാനും, അഞ്ജലിയർപ്പിക്കാനുമുള്ള ഭാരതത്തിന്റെ പൈതൃകത്തെ ഒറ്റിക്കൊടുക്കുകയും, രാഷ്ട്രമെന്ന സങ്കലപത്തിന് തന്നെ തുരങ്കം വയ്ക്കാനുമുള്ള അവരുടെ മോഹങ്ങൾക്ക് മീതെയാണ്, നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന കാവലാൾ, കാവി പുതച്ചിരുന്ന് ധ്യാനനിരതനായത്. അതാണ് വരും കാല ഭാരതമെന്ന നിശബ്ദ പ്രഖ്യാപനമാണ്, ഇന്ന് കേദാരനാഥ സവിധത്തിൽ നടന്നത്.

ഹിന്ദുരാഷ്ട്രം, മതരാഷ്ട്രമല്ല. അത്, ഒരു ദർശനമാണ്. ഏത്, മതത്തിൽ വിശ്വസിച്ചാലും, ഏത് ഈശ്വരനെ ആരാധിച്ചാലും, ഏത് ജാതിയിൽ പിറന്നാലും, ഭാരതാംബയുടെ മക്കൾ ഒരൊറ്റ പൈതൃകത്തിനവകാശികളാണ്. പരമവൈഭവം അവരുടെ അവകാശമാണ്. അതിലേക്ക് നയിക്കുന്നത് ഋഷീശ്വരന്മാരാണ്. സനാതനമായ ഈ സംസ്കൃതിയെ മുന്നിൽ നിന്ന് നയിക്കുന്നത്, ഹിന്ദുത്വ സ്വാഭിമാനത്തിന്റ്റെ തേരാളി, അജയ്യനായ നരേന്ദ്രനാണ്.. ഗംഗാ പ്രവാഹം പോലെ അതു അഭംഗുരമായി തുടരുക തന്നെ ചെയ്യും..വന്ദേമാതരം..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Friday, 26 April 2019

The real story of Qutubuddin Aibak's death

The first ruler of the Slave Dynasty in Delhi Sultanate, Qutubuddin Aibak, died due to falling off from a running horse.

But is it really possible that an army general who first rode a horse at the age of 11 and fought countless battles on riding horses, could die from falling off a running horse?

Real history vs false concocted story

When Qutubuddin Aibak looted the Rajputana, he killed the king of Mewar and imprisoned his prince Karan Singh. And along with the looted wealth and prince, he also carried the prince's horse Shubhrak to Lahore.

In Lahore, once the prince decided to run away and got caught in the process. Qutubuddin ordered to behead the prince and to increase the disgrace, to play a polo match with the dead prince's head.

On the day of beheading, Qutubuddin arrived at the venue riding on the prince's horse, Shubhrak. Shubhrak instantly recognised his master Karan Singh and started crying upon seeing him.

Within a few seconds, Shubhrak became uncontrollable and threw Qutubuddin to the ground. Without allowing him to defend, Shubhrak started hitting his chest and head area with his mighty hooves continuously. After 12–15 powerful blows by the horse, Qutubuddin Aibak died on the spot.

Every single person was stunned seeing that. The whole army marched to kill the horse and the prince. But like lightning, Shubhrak ran towards his master Karan Singh and when the prince sat on him, he started to run the most difficult journey of his life.

He ran and ran and ran continuosly for a good 3 days and stopped at the gates of Mewar kingdom. When prince Karn Singh came down from the saddle, Shubhrak stood still like a statue.

When Karan Singh rubbed his hands on Shubhrak's head, he fell to the ground.

He was successful in saving his master and escorting him safely to his kingdom before dying.

We have read about Chetak many times, but this horse's story is beyond faithfulness!

Things like these never becomes a part of syllabus in our modern education system. Most of us haven't heard that name. Have we?

THIS IS BURIED HISTORY. SHARE OUR GLORY.

A wonderful slice of history

Thursday, 7 February 2019

വികസിത രാജ്യമാകാൻ ഇന്ത്യ എന്തു ചെയ്യണം?

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

"Brain drain" എന്നൊരു പദം അഥവാ പ്രയോഗമുണ്ട്. ഒരു രാജ്യത്തെ, ഏറ്റവും മിടുക്കരും, ഉന്നത വിദ്യാഭ്യാസം നേടിയവരുമായ (യുവ) ജനത മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും, ഉയർന്ന ശമ്പളവും തേടി മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നതിനെയാണ് brain drain എന്ന് വിശേഷിപ്പിക്കുന്നത്.

ഈ പദം നമ്മൾ അങ്ങനെ ഉപയോഗിക്കാറില്ല, പക്ഷെ ഇത് നമ്മുടെ രാജ്യത്ത് വ്യാപകമാണ് താനും, കുടിയേറ്റം അഥവാ  Migration. അമേരിക്ക കുടിയേറ്റ നിയമം കടുപ്പിച്ചാൽ ഇന്ത്യയിലെ മാദ്ധ്യമങ്ങൾ ദേശീയ ദുരന്തം സംഭവിച്ച പോലെയാണ് അത് റിപ്പോർട്ട് ചെയ്യുക.

കാരണം, അമേരിക്ക, കാനഡ, ഇംഗ്ളണ്ട്, ഓസ്ട്രേലിയ, ജർമ്മനി, സിംഗപ്പൂർ തുടങ്ങിയ വികസിത നാടുകളിലേക്ക് തങ്ങളുടെ കുട്ടികൾ പോകുന്നത് അഭിമാനമായാണ് ഇന്ത്യാക്കാർ കരുതുന്നത്. അതിലൂടെ രാജ്യത്തെ മികച്ച മാനവശേഷിയുടെ ശോഷണം നമ്മുടെ വിഷയമേയല്ല. അതിന് രണ്ടു കാരണങ്ങളുണ്ട്.

ഒന്ന്, വികസിത നാടുകളിലെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും, ആനുകൂല്യങ്ങളും.
രണ്ടു,  നമ്മുടെ നാട്ടിൽ ഈ പറയുന്ന രണ്ടും ഇല്ലാത്തതു കൊണ്ട് നാടു വിടാൻ നിർബന്ധിതരാകുന്ന അവസ്ഥ.

ആദ്യത്തേത് നോക്കുകയാണെങ്കിൽ, ഈ പറയുന്ന വിദേശരാജ്യങ്ങളിൽ ചെന്ന് പറ്റുന്നവരിൽ ഏറിയ കൂറും, അതത് സ്ഥലങ്ങളിലെ പൗരത്വം സ്വീകരിക്കും. അതിലൂടെ ആ നാടുകളിലെ സർക്കാരുകൾ തങ്ങളുടെ പൗരന്മാർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അവർക്ക് ലഭിക്കും.

നമ്മുടെ നാടിന് നൽകാൻ സാധിക്കാതിരിക്കുന്ന എന്തൊക്കെയാണ് അവർക്ക് ലഭിക്കുക?. നമ്മുടെ നാട്ടിൽ നിന്നും താരതമ്യേന എളുപ്പം കുടിയേറ്റം നടക്കുന്ന സ്ഥലമാണല്ലോ, കാനഡ. അവിടുത്തെ കാര്യങ്ങൾ തന്നെ നോക്കാം. 

പൗരത്വം ലഭിക്കുന്ന ഒരാൾക്ക് ജോലി നഷ്ടപ്പെട്ടുവെന്നു കരുതുക. നേരെ തൊഴിൽ രഹിതനായി രജിസ്റ്റർ ചെയ്യുക. ആഴ്ചയിൽ ഏകദേശം 200 ഡോളർ അയാൾക്ക് ലഭിക്കും. താമസസൗകര്യം പുറമേ. അവിടെ എല്ലാവർക്കും ഉന്നത ചികിത്സ ഉൾപ്പെടെ സൗജന്യമാണ്.

ദമ്പതികൾക്ക് കുട്ടികളുണ്ടെങ്കിൽ ഓരോ കുട്ടിക്കും പതിനെട്ടു വയസ്സ് തികയും വരെ പ്രതിമാസം 500 ഡോളർ മാതാപിതാക്കൾക്ക് ലഭിക്കും. വിദ്യാഭ്യാസം ഫ്രീ. കാറുൾപ്പടെ ലഭിക്കാൻ കുറഞ്ഞ നിരക്കിൽ ലോൺ. വയസ്സായാൽ 60ന് ശേഷം പെൻഷൻ,  വീടില്ലങ്കിൽ താമസസൗകര്യം, നഴ്സിംഗ്,  ചികിത്സ എല്ലാം ഫ്രീ.. ലോകത്തിലെ ക്രൈം റേറ്റ് ഏറ്റവും കുറവുള്ള നാട്. ആരായാലും കൊതിച്ചു പോകുമല്ലേ?.

എന്നാൽ ഒരു കാര്യം ഉണ്ട്. പ്രായപൂർത്തിയായ ഒരാൾ ആരോഗ്യവാനാണെങ്കിൽ ജോലി ചെയ്തോണം, ഏത് ജോലിയെന്നൊന്നുമില്ല. അവിടെ എന്തും അന്തസ്സുള്ളത് തന്നെ. ഒപ്പം ടാക്സും അടയ്ക്കണം. നിർബന്ധമാണ്. ഒരു കനേഡിയൻ പൗരൻ ലോകത്തെവിടെ ജോലി ചെയ്തു വരുമാനമുണ്ടാക്കിയാലും കാനഡയിൽ ടാക്സടക്കണം. കൃത്യമായി വരവ്, ചിലവ് കണക്കും കൊടുക്കണം. ഇല്ലെങ്കിൽ വലിയ പുലിവാലാണ്.

മേൽപ്പറഞ്ഞ ഈ ആനുകൂല്യങ്ങളും, നിബന്ധനകളും മുൻപ് സൂചിപ്പിച്ച സകല വികസിത രാജ്യങ്ങളിലും ഏതാണ്ട് സമാനമായ രീതിയിലാണ് നടപ്പാക്കിയിരിക്കുന്നത്. തുകയിൽ ഏറ്റക്കുറച്ചിലുണ്ടാവും. അത്ര തന്നെ.

ടാക്സ് കൃത്യമായി  അടക്കുക എന്നതാണ് ഒരു പൗരന്റ്റെ ഏറ്റവും വലിയ കടമ. ബാക്കി ഏതാണ്ടെല്ലാ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ നോക്കും. ഇത് പൗരനും, സർക്കാരും തമ്മിലുള്ള ഒരു അഭേദ്യമായ അലിഖിത കരാറാണ്. ജനസംഖ്യ കുറവായതിനാൽ കാനഡ, ഓസ്ട്രേലിയ തുടങ്ങിയവർ ഇപ്പോഴും ഉന്നത വിദ്യാഭ്യാസവും, കഴിവും, പണവുമുള്ള വിദേശ കുടിയേറ്റക്കാരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നു. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയവർ ഇതിൽ നിന്നും പിന്നോക്കം പോകുന്നതിന് കാരണം ജനസംഖ്യാ വർദ്ധനവും, സാമ്പത്തിക നില പരുങ്ങലിലായതുമാണ്. ഭാവിയിൽ മറ്റു നാടുകളും ഇതേ പാതയിൽ വന്നേക്കാം.

ഈ വിഷയത്തിൽ, ഗൾഫ് നാടുകളുടെ കാര്യം പറയാതിരുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്.   അവിടെ പൗരത്വം കൊടുക്കുന്ന ഏർപ്പാട് അപൂർവ്വമാണ്. പിന്നെ അവിടേക്ക് ജോലി തേടി പോകുന്നവരെ കൊണ്ട് വലിയ തോതിൽ ബ്രയിൻ ഡ്രെയിനൊന്നും ഉണ്ടാകുന്നില്ലന്ന് മാത്രമല്ല കൂടുതലും അവിദഗ്ധ തൊഴിലാളികൾ ആണ് പോകുന്നത്. ഗൾഫ് മേഖലയിൽ ഉള്ള ഇന്ത്യാക്കാർ ആകട്ടെ, തങ്ങളുടെ നിക്ഷേപം ഇന്ത്യയിലേക്കാണ് നടത്തുന്നതെന്ന മെച്ചവുമുണ്ട്.

ബ്രയിൻ ഡ്രൈയിൻ സംഭവിക്കാതെ ഇരിക്കണമെങ്കിൽ നാം എന്ത് ചെയ്യണം..?

ഒറ്റ വാക്കിൽ ഉത്തരം പറയാം.
"ടാക്സ് അടയ്ക്കുക".

അത് തന്നെ. വരുമാനമുള്ള ജനത തങ്ങളാലാവുന്ന വിധം ടാക്സ് അടയ്ക്കണം. 
80ജി എന്നും, എൽഐസി എന്നുമൊക്കെ പറഞ്ഞും, മറ്റ് പലവിധ കള്ളത്തരങ്ങളും കാട്ടി നികുതി വെട്ടിക്കാതിരിക്കുക. 134 കോടി ജനതയുള്ള ഒരു നാട്ടിൽ, വെറും 1.5 കോടി ആൾക്കാരായിരുന്നത്രേ അഞ്ചു വർഷം മുമ്പ് വരെ നികുതിദായകർ.

നോട്ട് നിരോധനത്തിനും, ശക്തമായ സാമ്പത്തിക നടപടികൾക്കും ശേഷം അത് 6.5 കോടി ആൾക്കാരായി ഉയർന്നു. അവർക്കാണ്, ചരിത്രത്തിൽ ആദ്യമായി ഒരു ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തിയത്. കാരണം അവർ ബാക്കി 127.5 കോടിയെ തീറ്റിപ്പോറ്റുന്നു..!!!

ഒപ്പം, അഴിമതിയെ നഖശിഖാന്തം എതിർക്കുക. കാരണം, നമ്മുടെ നാടും, കാനഡയോ, ഓസ്ട്രേലിയയോ പോലെ ആയിത്തീർന്ന്, നമ്മളോരോ പൗരന്മാർക്കും, പാർപ്പിടം, ചികിത്സ, പെൻഷൻ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നൽകാനാവണമെങ്കിൽ രാജ്യത്തിന് പണമുണ്ടാവണം. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കൾ ഒരു വായിൽ ആദർശം പറഞ്ഞു, മറുവശത്ത് മക്കൾക്കും, മരുമക്കൾക്കും വിദേശരാജ്യങ്ങളിൽ സ്വത്ത് വാരിക്കൂട്ടിയാൽ നമ്മൾ നന്നാവില്ല. എഴുപത് സ്വാതന്ത്ര്യ പുലരികൾ നാം കണ്ടിട്ടും, വൈദ്യുതി രാജ്യത്തെ എല്ലാ കോണുകളിലുമെത്താൻ നാം 2018 വരെ കാത്തിരിക്കേണ്ടി വന്നു. ജാതിയുടേയോ, മതത്തിന്റെയോ സംവരണ ആനുകൂല്യമില്ലാതെ പാവപ്പെട്ടവർക്ക് ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കാൻ 2019 വരെ വേണ്ടി വന്നു.

ജാമാതക്കളുടെ പേരിൽ ലണ്ടനിലും, ദുബൈയിലും, ഒക്കെ അഴിമതി പണം വാരിക്കൂട്ടുന്ന കുടുംബ ഭരണമോ, മകളുടെ പേരിൽ അമേരിക്കയിലും, ബാംഗ്ലൂരിലും ഐടി കമ്പിനി നടത്തുന്ന കപട ഇസക്കാരേയോ അല്ല, മറിച്ച്, അഴിമതി രഹിതരായ, ദേശത്തിന്റെ വികസനത്തിന് പ്രതിജ്ഞയെടുത്ത അർപ്പിത മനോഭാവമുള്ള രാഷ്ട്രീയ നേതാവിനെ ഭരണമേൽപ്പിക്കുക.

അത് മറ്റാരാകാൻ?.. നാടും, വീടും, കുടുംബവും വിട്ട് ഈ ജന്മം ദേശസേവനത്തിനെന്ന ഭീഷ്മപ്രതിഞ്ജ എടുത്ത, ജാതി, മത ഭേദഭാവമില്ലാതെ സബ് കാ സാത്ത്, സബ് കാ വികാസ് എന്ന വികസന മന്ത്രമോതുന്ന 'നരേന്ദ്രമോദി'എന്ന യുഗപ്രഭാവനായ അവതാരപുരുഷനെ തന്നെയാണ് നാം അടുത്ത പ്രാവശ്യവും ഭരണമേൽപ്പിക്കേണ്ടത്.

ഭാവി ഭാരതത്തോടും, തലമുറകളോടും നമുക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ നന്മയും അതാകും.

ജയ്ഹിന്ദ്, വന്ദേമാതരം.

Tuesday, 5 February 2019

*കോഴി  കട്ടവൻ, തലയിൽ പൂട തപ്പും*

റോബർട്ട് വാദ്ര മുൻകൂർ ജാമ്യം തേടേണ്ടി വന്നത്, പ്രിയങ്ക 'ഗാന്ധി'യെ രാഷ്ട്രീയമായി  വേട്ടയാടുന്നതിന്റ്റെ ഭാഗമായാണന്ന് പറയാൻ കാത്തിരിക്കുന്ന കോൺഗ്രസ്സുകാരോടും, അവരുടെ മൂട് അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ചെന്ന് താങ്ങാമെന്ന് സ്വപ്നം നെയ്യുന്ന കമ്മികളോടും കൂടി ..

റോബർട്ട് വാദ്രയെ അറസ്റ്റ് ചെയ്യുമെന്ന് ഒരു അന്വേഷണ ഏജൻസികളും ഇതേവരെ പറഞ്ഞിട്ടില്ല. പിന്നെ എന്താവും കാര്യം എന്ന് ചോദിച്ചാൽ, 'കോഴിയെ കട്ടവൻ, തലയിൽ പൂട തപ്പു'മെന്ന് പറഞ്ഞപോലെയാണ് ഈ ജാമ്യം തേടൽ..!!!

നമ്മുടെ അന്വേഷണ ഏജൻസികൾ രാജ്യത്തെ കൊള്ളയടിച്ച കുറേ കള്ളപ്പണക്കാരുടെയടക്കം പിന്നാലെയാണ്. കിങ്ങ്ഫിഷർ മുതലാളി, വിജയ് മല്യയുടെ നിലവിളിച്ചു കൊണ്ടുള്ള ഇന്ന് രാവിലത്തെ ട്വീറ്റ് കണ്ടു കാണുമല്ലോ?.. നീരവ് മോദി, ജീവനും കൊണ്ട് ഓട്ടത്തിലാണ്. അയാളുടെ അളിയൻ ചോംക്സി വേറെ ഏതോ രാജ്യത്തെ പാസ്പോർട്ട് സംഘടിപ്പിച്ചു ഒളിവിലാണ്.

ഈ വിദ്വാന്മാരൊക്കെ മദാമ്മ സർക്കാരിന്റെ കാലത്ത് പൊന്നും വിലയുള്ള മാന്യന്മാരായി നമ്മുടെ രാജ്യത്ത് വിലസിയവരാണന്ന് ഓർക്കണം. ഇതിലൊരുത്തന്റ്റെ ഡയമണ്ട് ഷോറൂം ഉത്ഘാടനം ചെയ്തത് മറ്റാരുമല്ല,  'ഭാവി പ്രധാനമന്ത്രി', രാഹുൽ ഗാന്ധി തന്നെ.  അതിന്റെ ഐശ്വര്യമാണോന്നറിയില്ല, ഉടമസ്ഥനായി അറിയപ്പെടുന്ന നീരവ് മോദിയും പെട്ടു. സത്യത്തിൽ, ഇതിന്റെ ഉടമ 'മരുമോനാ'ണ്.  മൗറീഷ്യസ് വഴിയൊക്കെ നടത്തിയ ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കലായിരുന്നത്രേ.

ഏതായാലും മോദി വന്ന ശേഷം, പ്രത്യേകിച്ചും നോട്ട് നിരോധനത്തിന് ശേഷം,  കള്ളപ്പണക്കാർക്ക് ഇതത്ര നല്ല രാജ്യമായി തോന്നിയില്ല.. ഓരോരുത്തരായി സ്ഥലം കാലിയാക്കി.

പക്ഷേ ഏജൻസികൾ വിട്ടില്ല. ഓരോരുത്തരെയായി നോട്ടമിട്ടു.. മല്യയും, നീരവുമൊക്കെ ഓട്ടം തൂടങ്ങിയതങ്ങനെയാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് നിഷ്ക്കർഷിക്കുന്ന നമ്മുടെ നിയമ സംവിധാനത്തിൽ വളരെ സൂക്ഷമതയോടെയാണ് അന്വേഷണ ഏജൻസികൾ നീങ്ങിയത്. അങ്ങനെയാണ്, അഗസ്ത വെസ്റ്റ് ലാൻഡ് അഴിമതിയും, ഐസിഐസിഐ ബാങ്ക് അഴിമതിയും, കള്ളപ്പണ വെളുപ്പിക്കൽ മാഫിയയും ഒക്കെ വെളിച്ചത്തായത്. അതിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര അന്വേഷണങ്ങളുടെ പരിണാമമാണ്, ക്രിസ്ത്യൻ മിഷേലിന്റ്റെ അറസ്റ്റും, ഇപ്പോൾ രണ്ടു കള്ളപ്പണ വെളുപ്പിക്കൽ ഏജന്റുമാർ പിടിയിലായതുമെല്ലാം.

ഏത് അഴിമതിയുടെ വേര് തേടി പോയാലും അത് ഒരൊറ്റ 'കുടുംബ'ത്തിലേക്ക് നീളുന്ന അത്ഭുതകരമായ (സ്വാഭാവികമായ!) കാഴ്ച കൂടിയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അന്വേഷണം അതിന്റെ അടുത്ത ഘട്ടത്തിൽ തന്റ്റെ നേരെയും തിരിയുമെന്നുള്ള ആ സ്വാഭാവിക അറിവാണ്, ഇന്ന് റോബർട്ട് വാദ്ര യെ മുൻകൂർ ജാമ്യത്തിന് പ്രേരിപ്പിച്ചതും. തോറ്റ് തൊപ്പിയിട്ട് നിൽക്കുന്ന യുപിയുടെ ചുമതലയിൽ, പ്രിയങ്കയെ ജനറൽ സെക്രട്ടറിയാക്കി ഇറക്കുമതി ചെയ്തതും, ഇതെല്ലാം മുൻകൂട്ടി കണ്ടു തന്നെ.

ഏതായാലും കളി തുടങ്ങി.. ഇനി വരാൻ പോകുന്ന ദിവസങ്ങളിൽ പലവിധ 'അസഹിഷ്ണുത'കൾ രാജ്യത്ത് തലപൊന്തിക്കും..
Renjith Gopalkrishnan

*പണാപഹരണം മുതൽ തീവ്രവാദം വരെ: ശാരദാ ചിട്ട് ഫണ്ട് കേസ് അന്വേഷണം മമത ഭയക്കുന്നതെന്തു കൊണ്ട്..?*

*രഞ്ജിത്ത് ഗോപാലകൃഷ്ണൻ*

ഒടുവിൽ തട്ടാൻ ഒരു തട്ട് തട്ടി എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങൾ. പലതവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് കൊടുത്തിട്ടും, മുങ്ങി നടന്ന കൊൽക്കത്ത പോലീസ് മേധാവി രാജീവ് കുമാർ,  മര്യാദയ്ക്ക് സിബിഐയുടെ മുന്നിൽ ഹാജരാവണമെന്ന് സുപ്രീം കോടതി. അതും, മമതയുടെ വിഹാരഭൂമിയായ കൊൽക്കത്തയിലല്ല, അങ്ങ് ഡറാഡൂണിൽ. സിബിഐയുടെ തട്ടകത്തിൽ...!!! രൂക്ഷമായ ഭാഷയിൽ ആണ് കോടതി വിമർശനം ഉന്നയിച്ചത്.

അങ്ങനെ രണ്ടു ദിവസമായി, ബംഗാൾ മുഖ്യമന്ത്രിയും, തൃണമൂൽ നേതാവുമായ മമതാ ബാനർജി നടത്തിയ ധർണ്ണാ നാടകത്തിന് നാണംകെട്ട പര്യവസാനവുമായി. ആരുടെയെങ്കിലും, ആജ്ഞാനുവർത്തിയായി കേസ് ഡയറിയിൽ കള്ളത്തരം കാണിക്കാനും, തെളിവുകൾ നശിപ്പിക്കാനും കൂട്ടു നിന്നാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചത് മമതയ്ക്ക് തിരിച്ചടിയാണ്.

എന്നാൽ,  തന്റ്റെ രാഷ്ട്രീയ ഭാവി എന്നന്നേക്കുമായി അണഞ്ഞു പോകാൻ പാകത്തിലുള്ള ഈ കേസിൽ, കോൺഗ്രസ് ഉൾപ്പെടെ ഉള്ള പ്രതിപക്ഷ കക്ഷികളെ കൂടെക്കൂട്ടി, മോദിക്ക് എതിരെയുള്ള പോരാട്ടമാണന്ന ഭാവം സൃഷ്ടിക്കാൻ മമതയ്ക്ക് സാധിച്ചു. ഇതിൽ യഥാർത്ഥത്തിൽ നഷ്ടം സംഭവിച്ചത്, കോൺഗ്രസ്സിനാണ്. അതും രാഹുൽ ഗാന്ധിയുടെ മറ്റൊരു മണ്ടത്തരം. മമതയെ പിന്തുണച്ച,  അഴിമതി വിരുദ്ധ മുഖം മൂടിയണിയുന്ന അരവിന്ദ് കേജരിവാളിനും ഇത് നഷ്ടക്കച്ചവടമാണ്.  നേട്ടം മോദിക്കും, ബിജെപിക്കുമാണ്.

കാരണം, ബംഗാളിലെയെന്നല്ല,  സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണാപഹരണ കേസാണ്, ശാരദാ ചിട്ട് ഫണ്ട് തട്ടിപ്പ് കേസ്. ഒന്നും, രണ്ടുമല്ല, ബംഗാളിലെ പട്ടിണി പാവങ്ങളായ ലക്ഷക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് "മുപ്പതിനായിരം കോടി"  രൂപയിലധികം തട്ടിപ്പു നടത്തിയ പ്രമാദമായ കേസാണ് "ശാരദ"ചിട്ടി ഫണ്ട് കേസ്".

തട്ടിപ്പ് കേസ് എന്നതിനുപരി, രാജ്യത്തിന്റ്റെ അഖണ്ഡതയെ തകർക്കുന്ന അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു തീവ്രവാദശൃംഖലാ ബന്ധവും ഈ കേസിലുണ്ടെന്നതാണ് ഗുരുതരം. കേന്ദ്ര സർക്കാർ ഈ കേസിൽ കാണുന്ന പ്രാധാന്യവും അതാകാനാണ് വഴി.

ഇതിൽ ആദ്യമായി പരാതിപ്പെട്ടതും, അന്വേഷണം സിബിഐയുടെ കയ്യിൽ വരെ എത്തിച്ചതും 2013-ൽ കോൺഗ്രസ് ആയിരുന്നു. അതേ കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ രാഹുൽ ഗാന്ധി, ഈ കേസിൽ പ്രതി സ്ഥാനത്ത് ആരോപണ വിധേയയായി നിൽക്കുന്ന മമതയെ സഹായിക്കാൻ മുൻപിൻ നോക്കാതെ ചാടി ഇറങ്ങിയത്, കോൺഗ്രസ്സിന്
വലിയ തിരിച്ചടിയും, പ്രതിഛായാ നഷ്ടവുമാകും. പ്രത്യേകിച്ചും ബംഗാളിൽ.

ഇതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ മമതയുടെ  പോലീസും ഗുണ്ടകളും ചേർന്ന് തിരിച്ചു അറസ്റ്റ് ചെയ്തതും, ശാരീരികമായി ഉപദ്രവിച്ചതുമാണ് സുപ്രീം കോടതിയെ ഇന്ന്  ചൊടിപ്പിച്ചത്. ഇനി കേസ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാകുമെന്നത് മമതയെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കാൻ പോകുന്നത്. അതിന് കാരണമുണ്ട്.

അതറിയണമെങ്കിൽ, ഈ ശാരദ ചിട്ടി തട്ടിപ്പ് എന്താണെന്ന് വിശദമായി അറിയണം. മമത എന്താണ് ഭയക്കുന്നതെന്നറിയണം. ഇന്ത്യയിലെ പാവങ്ങളുടെ പണം, രാഷ്ട്രീയക്കാരുടെ ഒത്താശയോടെ എങ്ങനെ, ഇന്ത്യാ വിരുദ്ധ തീവ്രവാദ ശക്തികളുടെ കയ്യിലെത്തി എന്നറിയണം. ഒരപസർപ്പക നോവലിനെ വെല്ലുന്ന ചരിത്രമാണിത്. 

ബംഗാളിലെ നക്സൽബാരി പ്രസ്ഥാനത്തിൽ ഒരു കാലത്ത് പ്രവർത്തിച്ച 'ശങ്കാരാദിത്യ സെൻ' ആയിരുന്നു ശാരദാ ചിട്ട് ഫണ്ടിന്റെ ഉടമ. 1990 കളിലെപ്പഴോ, പ്ലാസ്റ്റിക് സർജറി നടത്തി നക്സൽ മുഖം മാറ്റി, സുമുഖനായി. ഒപ്പം, സുദീപ്തോ സെൻ എന്ന പേരും ഇയാൾ സ്വീകരിച്ചു.

1970 കളിൽ, നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച കാലത്ത് സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരുടെ ജീവിത പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കിയ ഈ നക്സൽ -മാവോ പ്രവർത്തകൻ, പുതിയ വേഷത്തിൽ അവരുടെ ഇടയിലേക്ക്, വായ്‌പ, നിക്ഷേപം, ചിട്ടി തുടങ്ങിയ  വിവിധ പദ്ധതികളുമായി ഇറങ്ങി ചെന്നു. "ശാരദ ചിട്ടിയുടെ" കീഴിൽ ഇരുനൂറിലധികം കമ്പനികൾ വഴി, ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപ സമാഹരണം നടത്തിയത്. ഇതിൽ പല കമ്പിനികളും ഉത്ഘാടനം ചെയ്തത് മറ്റാരുമല്ല,  മമതാ ദീദി തന്നെ!!!.

ബംഗാൾ,  ത്രിപുര, അസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ശാരദാ ചിട്ട് ഫണ്ട് വളർന്നു. ലക്ഷക്കണക്കിന് പാവപ്പെട്ടവരിൽ നിന്നുമായി നിക്ഷേപ സമാഹരണം മുപ്പതിനായിരം കോടി കടന്നു.  ഇതോടൊപ്പം, റിയൽ എസ്റ്റേറ്റ് മേഖലയിലും, ഹോട്ടൽ വ്യവസായത്തിലും സെൻ നിക്ഷേപം നടത്തി. പഴയ നക്സൽ - മാവോയിസ്റ്റ് ബന്ധങ്ങൾ ഉപയോഗിച്ച് വലിയൊരു ഗുണ്ടാ സംഘം തന്നെ ഇയാളുണ്ടാക്കി. ആവശ്യത്തിലേറെ പണം, ഗുണ്ടാ സാമ്രാജ്യം ഇവ സ്വാഭാവികമായി ഇയാളെ രാഷ്ട്രീയക്കാരുടെ അരുമയാക്കി. തൃണമൂൽ കോൺഗ്രസ് ആയിരുന്നു അടുപ്പക്കാർ. ചില സിപിഎം, കോൺഗ്രസ് നേതാക്കളും ഇയാളുമായി അടുപ്പം സൂക്ഷിച്ചു.

അങ്ങനെ സമൂഹത്തിലെ ഉന്നതർ, സിനിമാ താരങ്ങൾ തുടങ്ങിയവരെ വച്ച് വൻ പരസ്യം നൽകിയതിന് പുറമേ, മോഹൻ ബഗാൻ ഫുട്ബോൾ ടീമിന് വരെ സുദീപ്തോസെൻ സ്പോൺസർ ആയി. ഈ കാലഘട്ടത്തിൽ ആണ് നക്സൽ, മാവോയിസ്റ്റ് ബന്ധങ്ങൾക്കൊപ്പം ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായും ഇയാൾ  ചങ്ങാത്തം ആരംഭിച്ചത്. തൃണമൂൽ-മാവോ ബന്ധങ്ങളും അതിന് കാരണമായി എന്ന് കരുതുന്നു.

നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മുൻ നേതാവും, പിന്നീട് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയുമായ ഇമ്രാൻ അഹമ്മദ് ഹുസൈനുമായി, 90കളുടെ അവസാനത്തോടെ സുദീപ്തോ അടുത്തു. ഇയാളുടെ 'കലാം' എന്ന പത്രം വൻ തുക കൊടുത്താണ് സുദീപ്തോ വാങ്ങിയത്. ഇമ്രാൻ അഹമ്മദ് ഹുസൈന്റെ ബംഗ്ലാദേശ് ഭീകര ബന്ധങ്ങളും സുദീപ്തോ ഉപയോഗിച്ചു. 'ചാനൽ 10' എന്ന വാർത്ത ചാനലും ഇവരാരംഭിച്ചു. തൃണമൂൽ കോൺഗ്രസ്സിന്റ്റെ എംപി ആയിരുന്ന കുനാൽഘോഷ് ആയിരുന്നു സിഇഓ. ഈ ബന്ധങ്ങൾ വഴിയും തൃണമൂൽ പണം നേടി. ഇതിന്റെ പുറമേയാണ് കോടിക്കണക്കിനു രൂപ മുടക്കി ശാരദാ ചിട്ട് ഫണ്ട്സ് മമതാ ബാനർജിയുടെ ചിത്രങ്ങൾ വാങ്ങി കൂട്ടിയത്. ഇതും അന്വേഷണ പരിധിയിലുണ്ട്.

ഇതെല്ലാം പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ചിട്ടിയുടെ പേരിൽ സമാഹരിച്ച പണമുപയോഗിച്ചാണ് നേടിയത്. ഒരു കാലത്ത്,  ശാരദാ ചിട്ട് ഫണ്ടിന്റെ ബ്രാൻഡ് അംബാസിഡറിനെ പോലെ തന്നെ ആയിരുന്നു മമതാ ബാനർജി.  അവരുടെ വിശ്വാസ്യത കൂടി ഉപയോഗിച്ച്, ചിട്ടയിലൂടെ തട്ടിച്ച പണം, സുദീപ്തോ സെൻ തീവ്രവാദികൾ വഴി ബംഗ്ലാദേശിലേക്ക് ഹവാലയിലൂടെ ഒഴുക്കി. അതിന്റെ ഒരുഭാഗം, യൂറോപ്പിലേക്ക് കടത്താൻ സൗദി ഇസ്ലാമിക ബാങ്ക് മുൻ ഉദ്യോഗസ്ഥനുമായ ഇമ്രാൻ അഹമ്മദ് ഹുസൈൻ സഹായിച്ചു. ജമാഅത്തെ ഇസ്ലാമി ആകട്ടെ, തങ്ങളുടെ പങ്കു, ബംഗാളിലും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, ബംഗ്ലാദേശിലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ബംഗാളിലെഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾക്ക് മമതാ ബാനർജി എന്തു കൊണ്ട് നിശബ്ദ അനുമതി നൽകി എന്നതിന് ഉത്തരമാണ് ഈ വഴിവിട്ട ബന്ധങ്ങൾ.

2013 ൽ  ശാരദ ചിട്ട് ഫണ്ട് പൊട്ടി..! നിക്ഷേപകർ പരാതി പ്രളയവുമായി നെട്ടോട്ടമോടി. മുഖ്യമന്ത്രി മമത അനങ്ങിയില്ല. ഒടുവിൽ, നിക്ഷേപകർ കോടതിയിൽ പോയി. 2014- ജനുവരിയിൽ യുപിഐ സർക്കാരിന്റെ ശുപാർശയിൽ, ഈ തട്ടിപ്പ് അന്വേഷിക്കാൻ  സുപ്രീം കോടതി സിബിഐയെ ചുമതലപ്പെടുത്തി.

സുദീപ്തോ സെൻ, കുനാൽഘോഷ്, മുകുൽറോയി തുടങ്ങിയവർ പ്രതികളായി. ഒളിവിൽ പോയ സുദീപ്തോയെ ജമ്മു കാശ്മീരിലെ റോഹിൻക്യൻ അഭയാർത്ഥി ക്യാമ്പിൽ വേഷപ്രച്ഛന്നനായി കഴിയവേ ഒരു സ്ത്രീയുടെ ഒപ്പം 2015 ജനുവരിയിൽ പിടികൂടി. തുടർന്ന്, തട്ടിച്ച പണത്തിലെ വലിയൊരു ഭാഗം സുദീപ്തോ, വിദേശത്തേക്ക്  കടത്തിയതായി സി ബി ഐ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ബന്ധം തുടങ്ങി ഗുരുതരമായ കുറ്റ കൃത്യങ്ങൾ നടന്നതായി സി ബി ഐ സുപ്രീം കോടതിയെ ധരിപ്പിച്ചു.

ബംഗാളിൽ നടന്ന അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും മമത, പോലീസ് അന്വേഷണം തടസ്സപ്പെടുത്തി. സിബിഐയുടെ പ്രവർത്തന സ്വാതന്ത്ര്യം വരെ സംസ്ഥാനം പിൻവലിച്ചു. തുടർന്ന് സുപ്രീം കോടതിയാണ് അത് പുനസ്ഥാപിച്ചത്. അന്വേഷണ വഴിയിൽ രണ്ടു തൃണമൂൽ നേതാക്കളെ കൂടി സി ബി ഐ അറസ്റ്റ് ചെയ്തു. ഇതോടെ മമതയിലേക്കുള്ള വഴി സിബിഐ തുറന്നു.

അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭീതി അവരെ വേട്ടയാടിയതോടെ, മമത പരിഭ്രാന്തയായി. കേസിന്റെ തെളിവുകൾ നൽകുന്നതിൽ നിന്നും കൊല്‍ക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ അവർ വിലക്കി.  രാജീവ് കുമാർ, കേസിലെ തെളിവുകൾ നശിപ്പിക്കുകയോ, ഒളിപ്പിച്ചു വെയ്ക്കുകയോ ചെയ്തതായി സി ബി ഐ  സുപ്രീം കോടതിയെ ധരിപ്പിച്ചു. അയാളെ ചോദ്യം ചെയ്യാൻ സുപ്രീം കോടതി സി ബി ഐയ്ക്ക് അനുമതി നൽകി. എന്നാൽ രണ്ടു തവണ നോട്ടീസയച്ചിട്ടും രാജീവ് കുമാർ ഹാജരായില്ല. സിബിഐ അയാളെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു സുപ്രീം കോടതിയിൽ ഹർജി നൽകിയതോടെ മമത വെട്ടിലായി. സുപ്രീം കോടതിയുടെ ചോദ്യത്തിന് മാപ്പ് പറഞ്ഞു രക്ഷപ്പെടാനാണ് മമത ശ്രമിച്ചത്. തുടർന്നാണ് കഴിഞ്ഞ ദിവസം രാജീവ് കുമാറിനെ നേരിട്ട് കണ്ടു ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ കൊൽക്കത്തയിലെത്തിയതും ഇക്കണ്ട നാടകങ്ങളൊക്ക അരങ്ങേറിയതും.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ച്, പണം തട്ടിയ ഗൂഡസംഘത്തെ പിടികൂടാൻ  പരമോന്നത നീതി പീഠം നൽകിയ ഉത്തരവിനെതിരെയാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ തെരുവിലിറങ്ങി ധർണ്ണ നടത്തിയത്. ഇതിനെയാണ്, രാഹുൽ ഗാന്ധിയും, അരവിന്ദ് കേജരിവാളുമടക്കം പ്രതിപക്ഷ കക്ഷികൾ പിൻതുണച്ചത്..!! ഇവർ എല്ലാവരും കൂടി ശ്രമിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദി സിബിഐയെ ഉപയോഗിച്ച് മമതാ ബാനർജിയെ വേട്ടയാടുന്നു എന്ന പരിവേഷമുണ്ടാക്കാനാണ്. എന്നാൽ ഈ കേസിൽ കോടതിയാണ് സിബിഐയെ നയിക്കുന്നത് എന്ന പരമാർത്ഥം അവർ മനഃപൂർവം മറച്ചു വച്ചു. പാവപ്പെട്ട ജനങ്ങളുടെ പണം അപഹരിക്കപ്പെട്ട കേസന്വേഷണം അട്ടിമറിക്കാൻ ആണ് സംസ്ഥാന മുഖ്യമന്ത്രി ധർണ്ണ ഇരുന്നത്. പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പിന്തുണച്ചതും തട്ടിപ്പുകാരെയാണ്. 'മണ്ണും ചാരി നിന്നവൻ, പെണ്ണും കൊണ്ട് പോയെ'ന്ന പഴഞ്ചൊല്ലു പോലെ ഈ കേസിലെ സർവ്വ ക്രഡിറ്റും, പ്രതിപക്ഷം ഫലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകി. ബംഗാൾ പിടിക്കാൻ ഇറങ്ങിയ ബിജെപി നേട്ടം കൊയ്യുമെന്നത് ഇതിലൂടെ ഉറപ്പായിരിക്കുന്നു.