വകതിരിവ്
Friday, 20 June 2025
മഹത്വത്തിൻ്റെ ഉരകല്ല്: ഡോക്ടർജി അനുസ്മരണം
"മഹത്വത്തിന്റ്റെ ഉരകല്ല്".
ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി. ഒരനുസ്മരണം.
.........................................................................
സ്വാതന്ത്ര്യാനന്തര കാലത്ത്, അത്യാവശ്യം നല്ല വിവരവും വിദ്യാഭ്യാസവും ദേശസ്നേഹവും ഉള്ളവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അവശേഷിച്ചിരുന്ന കാലത്തെ ഒരു സംഭവ കഥയാണ്; അതും പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന ഒരു സംഭവം.
വർഷം 1967. നെഹ്റു മരിച്ചു. ലാൽ ബഹാദൂർ ശാസ്ത്രിയും ദിവംഗതനായി. ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി. അന്ന് ബിഎംഎസ്സ് സ്ഥാപകനായ ദത്തോപന്ത് ഠേംഗ്ഡി രാജ്യസഭാംഗമാണ്.
പാർലമെന്റിലെ ഇടവേളയിൽ ചില കമ്മ്യൂണിസ്റ്റ് എംപിമാർ അദ്ദേഹവുമായി തീർത്തും അനൗപചാരികമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു.
സൗഹൃദമായാലും, ശത്രുതയായാലും ചിലർക്ക് പരിഹാസം ഒഴിവാക്കാനാവില്ലല്ലോ. അങ്ങനെ മുതിർന്ന സഖാക്കളിൽ ഒരാൾ ഠേംഗ്ഡിജിയെ ഒന്ന് കൊച്ചാക്കാൻ വേണ്ടി ചോദിച്ചു:
"ആരാണ് ഈ 'ഡോ. ഹെഡ്‌ഗേവാര്‍..?!!, അങ്ങനെയൊരു പേര് ഞാന്‍ മുമ്പ് കേട്ടിട്ടേയില്ലല്ലോ..?"
ഠേംഗ്ഡിജി ആ ചോദ്യം കേട്ട് പുഞ്ചിരിച്ചതേയുള്ളൂ. മറുപടി പറഞ്ഞില്ല. വേണ്ടി വന്നില്ല എന്നതാണ് സത്യം.
കാരണം, അന്ന് കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് സഹയാത്രികനായി പുതുതായി രാജ്യസഭാംഗമായി വന്ന സഖാവ് പി ബാലചന്ദ്രമേനോനാണ് അതിന് മറുപടി പറഞ്ഞത്.
"മഹാന്മാരെ പറ്റി ഇത്ര ലാഘവത്തോടെ പരാമര്‍ശിക്കരുത്"..
തന്റ്റെ സഖാക്കളോട് ക്ഷോഭത്തോടെ മേനോൻ പ്രതികരിച്ചു.
അക്ഷരാർത്ഥത്തിൽ മറ്റു സഖാക്കളെയിത് ഞെട്ടിച്ചു കളഞ്ഞു. എന്ന മാത്രമല്ല, ക്ഷുഭിതരാക്കുകയും ചെയ്തു. സംഭാഷണം വാഗ്വാദത്തോളമായി. "ആരാണ് മഹാൻ"..? അവർ തിരിച്ചു ചോദിച്ചു. "നെഹ്റുവോ, ഹെഡ്ഗേവാറോ"..?
ഡോക്ടര്‍ ഹെഡ്ഗേവാർ താരതമ്യേന അപ്രശസ്തനാണ്. അദ്ദേഹം 1940-ൽ കാലയവനികക്കുള്ളിൽ മറഞ്ഞു. അതേ സമയം, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്റു 1964ല്‍ മരിക്കൂമ്പോള്‍ ലോകപ്രശസ്തനായിരുന്നു.
മഹത്വത്തിന് അവർ നൽകിയ വ്യാഖ്യാനം പ്രശസ്തി എന്നതായിരുന്നു.
"അതെ നെഹ്റു പ്രശസ്തനാണ്,. പക്ഷേ,
ഇന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ ആദര്‍ശങ്ങളെ പിന്തുടര്‍ന്ന് ജീവത്യാഗം ചെയ്യാൻ തയാറുള്ള എത്ര പേരുണ്ടാകും..?" മേനോൻ, സഖാക്കളോട് തിരിച്ചു ചോദിച്ചു..
മറിച്ച് ഡോക്ടര്‍ ഹെഡ്‌ഗെവാറിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടിയോ..? 1962 -ലെ യുദ്ധത്തിൽ ഹെഡ്ഗേവാറിന്റ്റെ സംഘടന നടത്തിയ സേവനം മുൻനിർത്തി 1963-ലെ റിപ്പബ്ളിക് പരേഡിൽ അവരെ പങ്കെടുപ്പിച്ചത് നെഹ്റു തന്നെയല്ലേ..?" മേനോൻ മറു ചോദ്യങ്ങൾക്ക് മുന്നിൽ അവർ പകച്ചു.
മേനോൻ തുടർന്നു..
"ഇന്ന്, പണ്ഡിറ്റ് നെഹ്‌റുവിന്റെ ആദര്‍ശങ്ങള്‍ക്കായി ആത്മസമര്‍പ്പണം ചെയ്യാന്‍ രാജ്യത്ത് അന്‍പതു പേര്‍പോലും ഇന്നു മുന്നോട്ടുവരാനുണ്ടാകില്ല, ഇന്ദിര പോലും..(ഇന്ദിരാഗാന്ധിയെ ഉദ്ദേശിച്ച്) അതേ സമയം, ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ആദര്‍ശങ്ങള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് യുവാക്കള്‍ ജീവാർപ്പണം ചെയ്യാൻ മുന്നോട്ടു വരും"...
സഹികെട്ട സഖാക്കൾ വിട്ടു കൊടുക്കാതെ വീണ്ടും ചോദിച്ചു., "അങ്ങനെയെങ്കിൽ, എന്താണ് മഹത്വത്തിന്റെ ലക്ഷണം..?"
സഖാവ് പി. ബാലചന്ദ്ര മേനോൻ, അന്ന് നൽകിയ ആ മറുപടി ക്ലാസ്സിക്കാണ്. എല്ലാക്കാലത്തും ഒരു പൊതു പ്രവർത്തകന് ഓർത്തിരിക്കാവുന്ന തത്വം.
"ഭാവിലേക്കുള്ള ഒരാളുടെ നിഴലിന്റെ നീളമാണ് അവരുടെ മഹത്വത്തിന്റ്റെ ഉരകല്ല്"...
തന്റ്റെ മാതൃഭൂമിക്കായി ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ എന്ന നിസ്വാർത്ഥനായ സ്വയംസേവകന്റ്റെ നിഴലിൽ പടർന്നു പന്തലിച്ച സംഘമെന്ന പ്രസ്ഥാനത്തിൽ നിന്നും വിളി കേട്ടവരാണ് ഇന്ന് ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പടെയുള്ളവർ എന്നാലോചിക്കുമ്പോൾ മേനോൻ അന്ന് നൽകിയ ഉത്തരം എത്രത്തോളം സാർത്ഥകമാണ് എന്ന് കാണാം.
അവസാന ശ്വാസം വരെ തന്റ്റെ നാടിന്റെ സ്വാതന്ത്ര്യം കാംക്ഷിച്ച, അതിന്റെ പരമവൈഭവം സ്വപ്നം കണ്ട ഡോക്ർജിയുടെ സ്മൃതി ദിനമാണിന്ന്.
ദീപ്തമായ ആ സ്മരണകൾക്ക് മുൻപിൽ
പ്രണാമങ്ങൾ..
💕🧘♂️🙏🙏🙏♥️🚩
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Thursday, 12 June 2025
ഓപ്പറേഷൻ സിന്ദൂർ
"ജൂൺ ലക്കം ചിതി മാഗസിനായി എഴുതിയ ലേഖനമാണ് താഴെ കൊടുത്തിരിക്കുന്നത്;"
********************************
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും, തുടർന്ന് പാകിസ്ഥാന്റെ പ്രതികരണത്തിന് മറുപടിയായി മൂന്ന് ദിവസങ്ങളിൽ നടന്ന നിയന്ത്രിതമായ യുദ്ധവും ലോക രാജ്യങ്ങൾ തികഞ്ഞ അത്ഭുതത്തോടെയാണ് ഇന്നിപ്പോൾ വിലയിരുത്തുന്നത്.
സോഷ്യൽ മീഡിയാ വാർ റൂമുകളിൽ പി എസ് 5 ഗെയിമുകളുടെ ക്ലിപ്പുകളും, അമേരിക്കൻ യുദ്ധവിമാനങ്ങൾ പറക്കുന്ന പഴയ ചിത്രങ്ങളുമൊക്കെ ഉപയോഗിച്ചു ആദ്യ ദിനങ്ങളിൽ 'ഫയൽമാൻ ജയിച്ചേ' എന്ന മട്ടിൽ ഓരിയിട്ട പാകിസ്ഥാൻ, സത്യം വെളിവായപ്പോൾ ഒന്നു കൂടി ലോകത്തിന് മുന്നിൽ ഇളിഭ്യരായി നിൽക്കുകയാണ്.
അവർക്ക് കൂട്ടായി ഇന്ത്യയിൽ നിന്ന് ഉണ്ടായത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാത്രമായിരുന്നു. മഹാ ജ്‌ഞാനിയെ പോലെ ഭാവിച്ച്, മാദ്ധ്യമങ്ങളുടെ മുൻപിൽ വന്നിരുന്ന് വിഡ്ഢിത്തങ്ങൾ മാത്രം വിളമ്പുന്ന രാഹുലിന് ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ തകർന്നു എന്ന് അറിയണമായിരുന്നു, പക്ഷേ ഇന്ത്യയ്ക്ക് ഏതെങ്കിലും പൈലറ്റിനെ നഷ്ടമായോ എന്നയാൾ അന്വേഷിച്ചതേയില്ല !
ഇങ്ങനെ നുണകൾ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച് പരിഹാസ്യരായപ്പോൾ സത്യം പതിയേ വെളിച്ചത്ത് വന്നു. ഏപ്രിൽ 22 ന് പഹൽഗാമിൽ പാകിസ്ഥാൻ പറഞ്ഞു വിട്ട ചെന്നായ്ക്കൾ നിരപരാധികളെ കൂട്ടക്കൊല ചെയ്തപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി മെഴുകുതിരി കത്തിക്കുകയോ, തെളിവുകളുമായി അമേരിക്കയിലേക്ക് ഓടുകയോയല്ല ചെയ്തത്.
മറിച്ച് ചെയ്ത ദ്രോഹങ്ങൾക്ക് പലിശയും കൂട്ടുപലിശയും ചേർത്ത് അക്രമകാരികൾക്കും അവരെ പറഞ്ഞു വിട്ടവരോടും കണക്ക് തീർക്കാൻ സൈന്യത്തിന് സമ്പൂർണ്ണ സ്വാതന്ത്യം നൽകി. ഈ ലോകത്ത് എവിടെപ്പോയി ഒളിച്ചാലും അവരെ ഉന്മൂലനം ചെയ്യുമെന്ന് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു.
സൈന്യം കൃത്യമായി ചെയ്തതതാണ്. ഏപ്രിൽ 22ന്റെ അക്രമങ്ങൾക്ക് കേവലം 22 മിനിറ്റിൽ ഓപ്പറേഷൻ സിന്തൂർ വഴി ചുട്ട മറുപടി ഇന്ത്യ നൽകി. ശത്രുരാജ്യമായിട്ടും അവിടുത്തെ സാധാരണക്കാരേയും, സൈനിക കേന്ദ്രങ്ങളേയും ഒഴിവാക്കി ഇന്ത്യ ലക്ഷ്യം വച്ചത് ഒൻപത് തീവ്രവാദി കേന്ദ്രങ്ങൾ മാത്രം. അവ തകർത്ത ശേഷമാണ് പാകിസ്ഥാൻ വിവരം അറിഞ്ഞത് തന്നെ.
ഇന്ത്യ ഒരു പക്ഷേ അവിടം കൊണ്ട് നിർത്തുമായിരുന്നു. പാകിസ്ഥാൻ സൈന്യം പ്രത്യാക്രമണം നടത്താതെ അടങ്ങിയിരുന്നെങ്കിൽ. പക്ഷേ കാത്തിരുന്ന പോലെ അവർ ഡ്രോണുകളുടെ പെരുമഴയുമായി ഇന്ത്യക്ക് നേരെ പാഞ്ഞടുത്തു.
പഹൽഗാമിൽ മുസ്ളീങ്ങളെ ഒഴിവാക്കി കൊല നടത്തിയതിലൂടെ ഇന്ത്യയിൽ ഒരു വർഗ്ഗീയ കലാപം ഉണ്ടാകുമെന്ന് പാകിസ്ഥാൻ കണക്കു കൂട്ടിയിരുന്നു. മെയ് ഏഴിന് ശേഷം പാകിസ്ഥാൻ പ്രധാനമായും ആക്രമിക്കാൻ ശ്രമിച്ചത് സുവർണ്ണ ക്ഷേത്രത്തെ ആയിരുന്നു. ഇതിലൂടെ സിക്ക് വികാരം രാജ്യത്തിനെതിരെ തിരിക്കാം എന്നുമവർ കണക്കുകൂട്ടി.
ഇതൊന്നും നടന്നില്ല. കാരണം രാജ്യം ഭരിക്കുന്നത് നരേന്ദ്രമോദി ആണെന്നും ഉചിതമായ തിരിച്ചടി നൽകുമെന്നും ജനങ്ങൾക്ക് ഉറപ്പായിരുന്നു.
പാകിസ്ഥാന് ആകട്ടെ, അവർ കരുതിയതു പോലെയൊന്നും ഇന്ത്യയിൽ നടന്നില്ലെന്ന് മാത്രമല്ല, സ്വപ്നേപി വിചാരിക്കാത്ത തിരിച്ചടി കൂടിയാണ് മേടിച്ചു കൂട്ടിയത്.
ദൃഢനിശ്ചയമുള്ള ഒരു രാഷ്ട്ര സേവകൻ കേവലം ഒരു പതിറ്റാണ്ട് കൊണ്ട് രാജ്യത്തിന്റെ പരാക്രമശാലികളായ സൈന്യത്തെ അജയ്യരാക്കി മാറ്റിയത് അവരറിഞ്ഞില്ല.
രാത്രി രണ്ട് മണിക്ക് സൈനിക മേധാവി തന്നെ വിളിച്ചുണർത്തി ഇന്ത്യ ആക്രമിച്ചതായി അറിയിച്ചുവെന്ന് പാക് പ്രധാനമന്ത്രി തന്നെ പരസ്യമായി പരിതപിച്ചു. പിന്നാലെ 'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാനിൽ വൻ നാശനഷ്ടങ്ങൾ വരുത്തിയെന്ന് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫും സമ്മതിച്ചു.
യുദ്ധം അഥവാ സൈനിക ഓപ്പറേഷൻ എന്നത് തെളിവ് സഹിതം സമർത്ഥിക്കാനുള്ള സയൻസ് ക്ലാസ്സല്ല. സൈന്യം അഥവാ സുരക്ഷാ ഏജൻസികൾ ഒക്കെ ചെയ്യുന്ന പല രീതികളും എക്കാലവും രഹസ്യമായി തുടരും. നമ്മുടെ ഓപ്പറേഷനുകളുടെ വിവരം ശത്രുവിന് തയ്യാറെടുക്കാനുള്ള അവസരമാകരുത്. അതിനാലാണ് ആ ദിവസങ്ങളിൽ സൈന്യം നടത്തിയ പത്ര സമ്മേളനങ്ങളിൽ പത്രക്കാരുടെ പല ചോദ്യങ്ങൾക്കും ചെറിയൊരു പുഞ്ചിരിയോടെ ഇന്ത്യയുടെ ഡി ജി എംഓയും, വ്യോമസേനയുടെ പ്രതിനിധിയും ഏറെയൊന്നും വെളിപ്പെടുത്താതെ ഉത്തരങ്ങൾ നൽകിയത്.
ഇന്ത്യയുടെ യുദ്ധ വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടോ എന്നയൊരു ചോദ്യത്തിന് ഉള്ളിലുണ്ടായ പൊട്ടിച്ചിരി ഒതുക്കാൻ അവർ കഷ്ടപ്പെടുന്നത് വ്യക്തമായിരുന്നു. കാരണം അത്ര വിദഗ്ധമായാണ് ഇന്ത്യ ഈ നിയന്ത്രിത യുദ്ധത്തിൽ പാകിസ്ഥാനെ മണ്ണ് കപ്പിച്ചത്.
ആദ്യം ഇന്ത്യൻ വ്യോമസേന, പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനും വെളിപ്പെടുത്താനും വേണ്ടി, റാഫേലുകളും സു-30കളും പോലുള്ള യുദ്ധവിമാനങ്ങളുടെ രൂപത്തിൽ ഉള്ള ആളില്ലാ ഡമ്മി വിമാനങ്ങളാണ് പാകിസ്ഥാനിലേക്ക് പറത്തി വിട്ടത്. ഈ വ്യാജ ഡ്രോണുകളെ പാകിസ്ഥാൻ തിരിച്ചറിഞ്ഞില്ല. റാഫേൽ പേടിയിൽ കഴിയുന്ന പാകിസ്ഥാൻ, ഇന്ത്യൻ ഫൈറ്റർ ജറ്റുകൾ ആക്രമിക്കാൻ വരുന്നു എന്ന് കരുതി, തങ്ങൾ ഒളിപ്പിച്ചു വച്ചിരുന്ന ചൈനീസ് റഡാറുകളും മിസൈൽ ബാറ്ററികളും എല്ലാം പ്രവർത്തനക്ഷമമാക്കി സ്വയം പ്രതിരോധത്തിനും തിരിച്ചുള്ള ആക്രമണത്തിനും തയ്യാറായി.
ഇതിലൂടെ അവയുടെ കൃത്യമായ സ്ഥാനങ്ങൾ ഒപ്പിയെടുത്ത നമ്മുടെ സാറ്റലൈറ്റുകൾ അവ സേനക്ക് നൽകി. കിറുകൃത്യമായി നമ്മൾ അവയെല്ലാം തകർത്ത് തരിപ്പണമാക്കി. തുടർന്ന് വ്യോമ പ്രതിരോധം എന്ന കവചം നഷ്ടമായി അടർക്കളത്തിൽ നിരായുധരായ പാകിസ്ഥാനെ നമ്മൾ ശരിക്കും പാഠം പഠിപ്പിച്ചു.
അവരുടെ ആയുധ സംഭരണികളും 12 വ്യോമതാവളങ്ങളും നമ്മൾ തകർത്തു കളഞ്ഞു. ഒപ്പം അതീവ രഹസ്യമായി അവർ ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന ആണവായുധ സംഭരണിയുടെ രഹസ്യ വാതിൽ തകർത്ത് ഇന്ത്യ അവരെ ഞെട്ടിച്ചു. ഇതിന് നമ്മൾ ഉത്തരവാദിത്വം ഏറ്റെടുത്തുമില്ല, അവർ സമ്മതിച്ചുമില്ല.
പക്ഷേ കിരാനാ പർവതതാഴ്‌വരയിൽ ഉണ്ടായ രണ്ട് ഭൂകമ്പങ്ങൾ പാകിസ്ഥാന് ഈ ഭൂഗർഭ അറകളിലേക്ക് കടക്കാനുള്ള വഴി എന്നന്നേക്കുമായി അടച്ചു എന്നതാണ് വാസ്തവം. പാകിസ്ഥാനിലെ വിദൂര പ്രദേശങ്ങൾ ഉൾപ്പടെ ഓരോ ഇഞ്ചും ഇന്ത്യയുടെ ആക്രമണപരിധിയിൽ ആണെന്ന് തിരിച്ചറിഞ്ഞ പാകിസ്ഥാൻ വിറച്ചു.
സമ്പൂർണ്ണ പരാജയം തിരിച്ചറിഞ്ഞ് ആകെ പരിഭ്രമിച്ച പാകിസ്ഥാൻ പല ലോക രാജ്യങ്ങളേയും സഹായത്തിനായി സമീപിച്ച് കേണപേക്ഷിച്ചു. എന്നാൽ ഇന്ത്യയുടെ നിലപാട് വ്യക്തമായിരുന്നു.
ഞങ്ങൾ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ തകർത്തത് പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളാണ്. അതിന് പാകിസ്ഥാൻ സൈന്യം പ്രതികരിച്ചതു കൊണ്ട് മാത്രമാണ് ഞങ്ങൾ തിരികെ പ്രതികരിച്ചത്. പാകിസ്ഥാൻ ഞങ്ങളോട് നേരിൽ വിളിച്ച് വെടിനിർത്തലിന് അപേക്ഷിച്ചാൽ ഞങ്ങൾ തത്ക്കാലം നിർത്താം എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. അതു തന്നെയാണ് സംഭവിച്ചതും.
യഥാർത്ഥത്തിൽ ഇതൊരു താത്ക്കാലിക ശമനം മാത്രമാണ്. ഇനിയൊരു പ്രകോപനം ഇന്ത്യയ്ക്ക് നേരെ ഉണ്ടായാൽ നാം സമ്പൂർണ്ണ യുദ്ധം പ്രഖ്യാപിക്കും. അത് ആ തെമ്മാടി രാജ്യത്തിന്റെ അവസാനവുമാകും. നാം ഇപ്പോളേ അതിന് തയ്യാറാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ സമ്പൂർണ്ണ യുദ്ധം നാം പ്രതീക്ഷിക്കുന്നുമുണ്ട്.
ഈ ഘട്ടത്തിൽ പോലും യുദ്ധരംഗത്തും, നയതന്ത്ര രംഗത്തും ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയമാണ് ഇന്ത്യ നേടിയത്. വരും കാലങ്ങളിൽ ലോകത്തെ വിവിധ നയതന്ത്ര, സൈനിക പരിശീലന കേന്ദ്രങ്ങളിൽ ഇന്ത്യയുടെ ഈ വിജയം പഠന വിഷയമായി മാറും.
ഇതിൽ തന്നെ ഏറ്റവും പ്രാധന്യത്തോടെ ഗവേഷണ വിഷയമാവുക ഇന്ത്യ എന്ന രാജ്യം കേവലം ഒരു ദശാബ്ദം കൊണ്ട് എങ്ങനെ അമേരിക്കയേയും ചൈനയേയും വരെ ഞെട്ടിക്കുന്ന തരത്തിലേക്ക് പ്രതിരോധ രംഗത്ത് വളർന്നു എന്നതാകും.
"നരേന്ദ്ര ദമോദർ ദാസ് മോദി" എന്ന ഓരാറ്റ ഉത്തരം മാത്രമേ ഇതിനുണ്ടാകൂ. കാരണം, രാജ്യം പഴയ രാജ്യവും, സൈന്യം ഇതേ വീര്യമുള്ള പഴയ സൈന്യവും തന്നെയായിരുന്നു. മാറിയത്, പ്രധാനമന്ത്രിയും സംഘവുമായിരുന്നു.
രാഷ്ട്രായ സ്വാഹ: ഇദം നമഃ എന്ന് മാത്രം ചിന്തിക്കുന്ന ആദർശ ധീരനായ നരേന്ദ്രമോദി എന്ന നിസ്വാർത്ഥ സേവകൻ ഇന്ത്യയെന്ന തന്റെ ഭാരതമാതാവിന് കേവലം ഒരു ദശാബ്ദം കൊണ്ട് പകർന്ന് നൽകിയ കരുത്ത് വരും നൂറ്റാണ്ടുകളിൽ പോലും ഭാരതത്തെ ലോകത്തെ വൻശക്തിയായി നിലനിർത്തുന്നതിന് അടിത്തറ പാകിക്കഴിഞ്ഞു.
2014-ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം, പ്രതിരോധ രംഗത്തും അതിർത്തി സംരക്ഷണത്തിലും ഇന്ത്യ നടത്തിയ മുന്നേറ്റങ്ങളിലേക്ക് ഒന്നെത്തി നോക്കിയാൽ ഇത് ബോദ്ധ്യമാകും.
നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രതിരോധ മേഖല തദ്ദേശീയവും ആഗോളവുമായ സഹകരണത്തിന്റെ പിൻബലത്തിൽ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ആകാശ്, ബ്രഹ്മോസ്, അഗ്നി-5 തുടങ്ങിയ മിസൈലുകൾ, കൽവരി, അരിഹന്ത്-ക്ലാസ് അന്തർവാഹിനികൾ, RISAT, GSAT-7A തുടങ്ങിയ ചാര ഉപഗ്രഹങ്ങൾ എന്നിവ ഇന്ത്യയെ ഒരു ആഗോള സൈനിക ശക്തിയാക്കി മാറ്റി. വിശാലവും ദീർഘ വീക്ഷണത്തോടും കൂടി നടപ്പാക്കിയ മേക്ക് ഇൻ ഇന്ത്യ’യിലൂടെ തദ്ദേശീയ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയും വിദേശ സഹകരണത്തിലൂടെ സാങ്കേതികവിദ്യ ആർജ്ജിക്കുകയും ചെയ്ത ഇന്ത്യ, 2025-ലെ ഓപ്പറേഷൻ സിന്ദൂർ വഴി തന്റെ പ്രതിരോധ ശേഷി ലോകത്തിനു മുന്നിൽ അസന്നിഗ്ദമായി തെളിയിച്ചു.
ആയുധങ്ങൾ, മിസൈലുകൾ, ടാങ്കുകൾ, അന്തർവാഹിനികൾ, ചാര ഉപഗ്രഹങ്ങൾ തുടങ്ങി സൈനികരുടെ ക്ഷേമത്തിൽ വരെ മോദി ശ്രദ്ധ ചെലുത്തി. 2014 മുതൽ 2025 വരെയുള്ള പ്രധാന പ്രതിരോധ നേട്ടങ്ങൾ ഇനി വിശദമായി അക്കമിട്ട് പറയാം.
1. തദ്ദേശീയ നിർമ്മാണവും ‘മേക്ക് ഇൻ ഇന്ത്യ’ : 2014-ൽ ആരംഭിച്ച ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രതിരോധ മേഖലയിൽ തദ്ദേശീയ ഉൽപ്പാദനത്തിന് വലിയ പ്രോത്സാഹനം നൽകി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO), ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുതിയ ഊർജം ലഭിച്ചു. സ്വകാര്യ മേഖലയിലെ കമ്പനികളായ ടാറ്റ, മഹീന്ദ്ര, റിലയൻസ് തുടങ്ങിയവയും പ്രതിരോധ നിർമ്മാണത്തിൽ സജീവമായി.
2. മിസൈലുകൾ : ഇന്ത്യയുടെ മിസൈൽ സാങ്കേതികവിദ്യ 2014നു ശേഷം ഗണ്യമായ പുരോഗതി കൈവരിച്ചു. തദ്ദേശീയമായും വിദേശ സഹകരണത്തോടെയും വികസിപ്പിച്ച പ്രധാന മിസൈലുകൾ ഇവയാണ്:
(i) ആകാശ് മിസൈൽ : DRDO വികസിപ്പിച്ച ഉപരിതല-വ്യോമ (Surface-to-Air) മിസൈലാണ് ആകാശ്. 30 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ശത്രുവിന്റെ വ്യോമാക്രമണങ്ങളെ, പ്രത്യേകിച്ച് ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്തതാണ്.
പാകിസ്ഥാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞത് ഇതേ ആകാശ് മിസൈലുകളാണ്. 20 കിലോമീറ്റർ ഉയരത്തിൽ ഒന്നിലധികം ലക്ഷ്യങ്ങൾ ഭേദിക്കാനുള്ള കഴിവ് ആകാശിനുണ്ട്.
(ii) ബ്രഹ്മോസ് മിസൈൽ : ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് ഒരു സൂപ്പർസോണിക് ക്രൂസ് മിസൈലാണ്. കര, കടൽ, ആകാശം എന്നിവിടങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഈ മിസൈൽ 300-500 കിലോമീറ്റർ ദൂരപരിധിയുള്ളതാണ്. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടികളിൽ ബ്രഹ്മോസ് സൂപ്പർസ്റ്റാറായിരുന്നു. തിരിച്ചറിയാൻ പോലും പാകിസ്ഥാന് സാധിക്കും മുൻപേ ബ്രഹ്മോസ്, നൂർഖാൻ ഉൾപ്പടെയുള്ള എയർബേസുകളിൽ ലക്ഷ്യം ഭേദിച്ചു. ഇന്ന് ലോക രാജ്യങ്ങൾ ഈ മിസൈൽ വാങ്ങാൻ ക്യൂ നിൽക്കുകയാണ്.
(iii) അഗ്നി-5 : 5,000-8,000 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് അഗ്നി-5. MIRV (Multiple Independently Targetable Re-Entry Vehicle) സാങ്കേതികവിദ്യ ഉൾപ്പെടുത്തിയത് ഇന്ത്യയെ ആണവ ശക്തിയിൽ മുൻനിരയിലെത്തിച്ചു. 2024-ൽ മിഷൻ ദിവ്യാസ്ത്രയുടെ ഭാഗമായി അഗ്നി-5 വിജയകരമായി പരീക്ഷിച്ചു.
(iv) യു പി എ ഭരണകാലത്ത് പണമില്ലായെന്ന കാരണം പറഞ്ഞ് നിർത്തി വച്ചിരുന്ന പൃഥ്വി, അസ്ത്ര, പ്രലയ, രുദ്ര തുടങ്ങിയ മിസൈലുകൾ നിർമ്മിക്കാൻ പണം അനുവദിച്ചു. തുടർന്ന് ഇവയെല്ലാം വിജയകരമായി നിർമ്മിച്ച് പരീക്ഷിച്ച് വിജയിച്ച് സേനയുടെ ഭാഗമാക്കി.
•പൃഥ്വി: ആന്റി-ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമാണ് പൃഥ്വി എന്ന വ്യോമ പ്രതിരോധ പദ്ധതി. 50 കിലോമീറ്റർ ഉയരത്തിൽ ലക്ഷ്യങ്ങൾ തടയാൻ ശേഷിയുണ്ട്.
• അസ്ത്ര Mark-2: വ്യോമ-വ്യോമ മിസൈലായ അസ്ത്ര, യുദ്ധ വിമാനങ്ങളിൽ നിന്ന് വരെ വിക്ഷേപിക്കാവുന്നതാണ്.
• പ്രലയ: ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈൽ.
• രുദ്ര: ആന്റി-റേഡിയേഷൻ മിസൈലായ രുദ്ര, ശത്രുവിന്റെ റഡാർ സംവിധാനങ്ങളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്തതാണ്.
(v) എസ്-400 വ്യോമ പ്രതിരോധ സംവിധാനം : റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 (സുദർശൻ ചക്ര) ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്. 400 കിലോമീറ്റർ ദൂരപരിധിയുള്ള ഈ സംവിധാനം ഡ്രോണുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയെ തടയാൻ ശേഷിയുള്ളതാണ്. ഓപ്പറേഷൻ സിന്ദൂരിൽ പാക്-ചൈന അതിർത്തികളിൽ വിന്യസിച്ച എസ്-400, പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ തടഞ്ഞു. ഇതുൾപ്പെടെ തദ്ദേശീയമായി ഇന്ത്യ നിർമ്മിച്ച മൾട്ടിലെയർ പ്രതിരോധ സംവിധാനങ്ങൾ അങ്ങേയറ്റം ഫലപ്രദമായിരുന്നു.
3. യു പി എ ഭരണകാലത്ത് അറ്റകുറ്റപ്പണികൾക്ക് പോലും പണം കൊടുക്കാതെ അന്തർവാഹിനികൾ പൊട്ടിത്തെറിക്കുന്ന പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെ നിന്നും നമ്മുടെ അന്തർവാഹിനികൾ ഇന്ത്യൻ നാവികസേനയുടെ അഭിമാനമായി ഇന്ന് മാറിയിട്ടുണ്ട്. മോദി സർക്കാർ 2014നു ശേഷം നിരവധി അന്തർവാഹിനികൾ തദ്ദേശീയമായും വിദേശ സഹകരണത്തോടെയും നിർമ്മിച്ചു. ഇക്കുറി കറാച്ചി തീരത്ത് ആക്രമണോസ്കരായി നിലയുറപ്പിച്ചത് നമ്മുടെ ആണവ ശേഷി ഉള്ള അന്തർ വാഹിനി ഉൾപ്പടെ ആറെണ്ണമാണ്. പാകിസ്ഥാൻ വിറച്ചതിന് ഒരു കാരണമതാണ്.
(i) കൽവരി-ക്ലാസ് (സ്കോർപീൻ) : ഫ്രാൻസിന്റെ സഹകരണത്തോടെ മുംബൈയിലെ മസഗോൺ ഡോക്കിൽ നിർമ്മിച്ച ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികളാണ് കൽവരി ക്ലാസ്. 2017-ൽ ആദ്യ അന്തർവാഹിനിയായ ഐ.എൻ.എസ്. കൽവരി കമ്മിഷൻ ചെയ്തു.ഈ വർഷം ഇതു വരെ കൊണ്ട് ആറ് കൽവരി-ക്ലാസ് അന്തർവാഹിനികൾ സേനയിൽ ചേർന്നു. ഇവയ്ക്ക് ടോർപ്പിഡോകൾ, ആന്റി-ഷിപ്പ് മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുണ്ട്.
(ii) അരിഹന്ത്-ക്ലാസ് : തദ്ദേശീയമായി നിർമ്മിച്ച ആണവ ശക്തിയിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഹന്ത്. 2016-ൽ കമ്മിഷൻ ചെയ്ത ഈ അന്തർവാഹിനി ഇന്ത്യയുടെ ആണവ ത്രയം (Nuclear Triad) പൂർത്തീകരിച്ചു. ഐ.എൻ.എസ്. അർഘട്ട് 2022-ൽ വിജയകരമായി വിക്ഷേപിച്ചു. K-4, K-15 മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ഈ അന്തർവാഹിനി ഇന്ത്യയുടെ രണ്ടാം ആക്രമണ ശേഷിയെ (Second-Strike Capability) ശക്തിപ്പെടുത്തുന്നു.
(iii) പ്രോജക്ട് 75I : വിദേശ സഹകരണത്തോടെ തദ്ദേശീയമായി നിർമ്മിക്കുന്ന അന്തർവാഹിനി പദ്ധതിയാണ് പ്രോജക്ട് 75I. ഈ വർഷം തന്നെ ആദ്യ അന്തർവാഹിനി കമ്മിഷൻ ചെയ്യാൻ പദ്ധതിയുണ്ട്.
4. ചാര ഉപഗ്രഹങ്ങൾ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) 2014നു ശേഷം നിരവധി ചാര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു. ഇത് അതിർത്തി സംരക്ഷണത്തിനും നിരീക്ഷണത്തിനും ശക്തി പകർന്നു.
(i) RISAT പരമ്പര : റഡാർ ഇമേജിംഗ് സാറ്റലൈറ്റ് (RISAT) മേഘാവൃതമായ അവസ്ഥയിലും രാത്രിയിലും ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ്. RISAT-2B, 2BR1 (2019-2020) എന്നിവ പാക്-ചൈന അതിർത്തികളിലെ നിരീക്ഷണത്തിന് പ്രധാനമായും ഉപയോഗിക്കപ്പെടുന്നു.
(ii) GSAT-7A: 2018-ൽ വിക്ഷേപിച്ച GSAT-7A, ഇന്ത്യൻ വ്യോമസേനയ്ക്കും നാവികസേനയ്ക്കും സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കുന്നു.
(iii) EMISAT: 2019-ൽ വിക്ഷേപിച്ച ഇലക്ട്രോണിക് ഇന്റലിജൻസ് ഉപഗ്രഹമാണ് EMISAT. ശത്രുവിന്റെ റഡാർ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ നിരീക്ഷിക്കാൻ ശേഷിയുണ്ട്.
(iv) SBS-3 പദ്ധതി : 2025-ൽ പഹൽഗാം ആക്രമണത്തിനു ശേഷം, ബഹിരാകാശാധിഷ്ഠിത നിരീക്ഷണ ശേഷി വർധിപ്പിക്കാൻ SBS-3 പദ്ധതിക്ക് വേഗം കൂട്ടി. 31 ഉപഗ്രഹങ്ങൾ സ്വകാര്യ കമ്പനികളും ശേഷിക്കുന്നവ ISRO-യും നിർമ്മിക്കുന്നു. 300 കോടി ഡോളറാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.
5. വിദേശ സഹകരണം : 2014നു ശേഷം ഇന്ത്യ വിദേശ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തിയിരുന്നു. ഇതു കൊണ്ടുള്ള നേട്ടങ്ങൾ നോക്കാം.
• റഷ്യ: എസ്-400 വ്യോമ പ്രതിരോധ സംവിധാനം, ബ്രഹ്മോസ് മിസൈൽ.
• ഫ്രാൻസ്: റഫാൽ യുദ്ധവിമാനങ്ങൾ, കൽവരി-ക്ലാസ് അന്തർവാഹിനികൾ.
• അമേരിക്ക: ആന്റി-സബ്മറൈൻ വാർഫെയർ എയർക്രാഫ്റ്റായ P-8I പോസൈഡൺ, അപ്പാഷെ, ചിനൂക്ക് ഹെലികോപ്റ്ററുകൾ.
• ഇസ്രായേൽ: ബറാക്-8 മിസൈൽ പ്രതിരോധ സംവിധാനം, ഡ്രോൺ സാങ്കേതികവിദ്യ.
• ജപ്പാൻ: ആണവ സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാർ.
6. മറ്റ് പ്രധാന നേട്ടങ്ങൾ
• ആന്റി-ഡ്രോൺ സംവിധാനങ്ങൾ: L-70 ആന്റി-ഡ്രോൺ സിസ്റ്റം, ഭാർഗവാസ്ത്ര സംവിധാനം എന്നിവ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിച്ചു.
• സ്റ്റെൽത്ത് സാങ്കേതികവിദ്യ: DRDO-യുടെ സ്റ്റെൽത്ത് മിസൈലുകളും ഡ്രോണുകളും ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ചു.
• നാവികസേനയുടെ വിപുലീകരണം: INS വിക്രാന്ത് (2019-ൽ കമ്മിഷൻ ചെയ്ത തദ്ദേശീയ വിമാനവാഹിനി) ഇന്ത്യൻ നാവികസേനയുടെ ശക്തി വർധിപ്പിച്ചു.
7. ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യയുടെ പ്രതിരോധ ശേഷിയുടെ ഒരു പ്രധാന പ്രകടനമായിരുന്നു. പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ ആകാശ്, എസ്-400, ബ്രഹ്മോസ് തുടങ്ങിയവ ഉപയോഗിച്ച് വിജയകരമായി തടഞ്ഞു. ഇന്ത്യൻ വ്യോമസേന ലാഹോറിലും റാവൽപ്പിണ്ടിയിലുമടക്കം തന്ത്രപ്രധാന മേഖലകളിൽ കനത്ത പ്രഹരം ഏൽപ്പിച്ചു പാകിസ്ഥാന്റെ നടുവൊടിച്ചു.
ഇനിയൊരു സാഹസത്തിന് മുൻപ് അവർ രണ്ടു വട്ടം ആലോചിക്കും. ഈ നിലയിലേക്ക് ഇന്ത്യയുടെ സൈനിക ശക്തിയെ ഉയർത്തിയത് നരേന്ദ്രമോദി എന്ന അത്ഭുത മനുഷ്യന്റെ നിശ്ചയദാർഡ്യം ഒന്ന് മാത്രമാണ്.
സമ്പദ് വ്യവസ്ഥ മുതൽ കുടിവെള്ളം ഓരോ വീട്ടിൽ എത്തിക്കുന്നത് തുടങ്ങി രാജ്യത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ ഇതേ സമയം തന്നെ മോദി ശ്രദ്ധിച്ചു എന്ന് കൂടി ഓർക്കുമ്പോളാണ് നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന് നൽകിയ സേവനങ്ങൾ നമ്മളെ അമ്പരിപ്പിക്കുന്നത്. ഒരവധി ദിനം പോലും എടുക്കാതെ ദിനവും പതിനാറ് (16) മണിക്കൂർ ജോലി ചെയ്യുന്ന ഒരു എഴുപത്തിയഞ്ചുകാരൻ !
സ്വയം സേവകൻ !!
"യഥാ യഥാ ഹി ധർമസ്യ
ഗ്ലാനിർ ഭവതി ഭാരത:
അഭ്യുധാൻമാധർമസ്യ
തദാത്മാനം സ്രിജാമ്യഹം "
എപ്പോഴെല്ലാം ധർമത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധർമ്മ സംരക്ഷണത്തിനായി ഞാൻ അവതരിക്കും എന്ന ഭഗവാൻ കൃഷ്ണന്റെ വാക്കുകൾക്ക് ജീവിക്കുന്ന ഉദാഹരണം നാം കണ്ടു കൊണ്ടിരിക്കുകയാണ്.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Sunday, 25 May 2025
Wednesday, 14 May 2025
Mohanlal
ഇവിടെയിത് പറയണോ എന്ന് പല പ്രാവശ്യം ആലോചിച്ച ശേഷം എഴുതുകയാണ്. കാരണം ഞാനിതിൽ അഡ്രസ്സ് ചെയ്യുന്നത് ഇവിടെ ഈ മുഖപുസ്തകത്തിലുള്ള ഏറ്റവും നല്ല സുഹ്രുത്തുക്കളേയാണ്.
എല്ലാവരും കൂടി വളഞ്ഞിട്ട് മോഹൻലാലിനെ ആക്രമിക്കുന്ന പരിപാടി ദയവായി അവസാനിപ്പിക്കണം
ഞാനിത് മോഹൻലാലിന്റെ വക്കാലത്തുമായി വന്ന് പറയുകയല്ല. ആരുടേയും പ്രേരണയാലും പറയുന്നതല്ല. ജാമ്യമെടുക്കുവല്ല മറിച്ച് എന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നിയതു കൊണ്ടാണ് ഒരു അപേക്ഷയായി ഇവിടെയിത് എഴുതുന്നത്.
മോഹൻലാലിനെ ഇപ്പോൾ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിനാണ് എന്ന് എനിക്കും നിങ്ങൾക്കുമറിയാം. ഒന്ന്, എമ്പുരാൻ എന്ന രാജ്യവിരുദ്ധ / ഹിന്ദു വിരുദ്ധ സിനിമയിൽ അഭിനയിച്ചതിന്റെ പേരിലാണ്. രണ്ട് മാധ്യമത്തിന്റെ ആദരവ് ഏറ്റ്വാങ്ങാൻ ദുബായിൽ പോയതിനു. ശരിയല്ലേ? ഇനിയുമുണ്ട്; കാരണങ്ങൾ; രാമക്ഷേത്ര ഉത്ഘാടനത്തിന് പോയില്ല, മോദിജിയുടെ സത്യപ്രതിജ്ഞയ്ക്ക് പോയില്ല എന്ന് തുടങ്ങി പലതും..
ഇനി ചോദിക്കട്ടെ;
കീർത്തിചക്രയിലും, ബാബാക്കല്യാണിയിലും ഒക്കെ അഭിനയിച്ച മോഹൻലാലിനെ നമുക്കിഷ്ടവും എമ്പുരാനിലെ മോഹൻലാലിനെ നമുക്കിഷ്ടവുമല്ല. ശരിയല്ലേ ? അതങ്ങനെയാകട്ടെ. എമ്പുരാൻ ഇറങ്ങിയപ്പോൾ ആ സിനിമയെ നഖശിഖാന്തം എതിർത്തും വിമർശിച്ചും പോസ്റ്റിട്ട ആളാണ് ഞാൻ. ആ സിനിമ എനിക്ക് വേദന ഉണ്ടാക്കി. ഞാനെതിർത്തു. അവിടെ തീർന്നു. തീരണം..
കാരണം ലാൽ ഒരു നടനാണ്. വെറും നടൻ. ആർ.എസ്സ്.എസ്സുകാരനോ, ബിജെപ്പിക്കാരനോ, സോഷ്യൽ മീഡിയാ സംഘിയോയല്ല.. അദ്ദേഹത്തിന് വ്യക്തിപരമായി രാഷ്ട്രീയം ഉണ്ടാവാം ഇല്ലാതിരിക്കാം.
എന്തുമാകട്ടെ; മോഹൻലാൽ എന്ന താര സിംഹാസനത്തിൽ ഇരിക്കുന്ന നടൻ ആത്യന്തികമായി ഇന്നും സംവിധായകന്റെ മുന്നിൽ വിനയപൂർവ്വം അഭിനയിക്കുന്ന ഒരു നടനാണ്. അത് അദ്ദേഹത്തിന്റെ ഗുണമോ ദോഷമോ ആകാം. ഈ പടത്തിന്റെ തിരഞ്ഞെടുപ്പിൽ ലാലിന് തെറ്റ് പറ്റി. അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തതാണ്. ചതിച്ചത് പൃഥിരാജാണ് എന്ന് നിങ്ങൾക്കുമറിയാം, എനിക്കുമറിയാം. (ഇതേ ചതി അവർ സുരേഷ് ഗോപിയോടും ചെയ്തിരുന്നു. ഈ പടത്തിന് ഗുജറാത്തിൽ അനുമതി നേടിക്കൊടുത്തത് അദ്ദേഹമാണ്. ) ലാലിന്റെ നിർബന്ധപ്രകാരം ആ പടത്തിലെ പല ഭാഗങ്ങളും വെട്ടി മാറ്റിയതും നമ്മൾ കണ്ടതാണ്. പറ്റിയത് അബദ്ധമാണ്. അതിനുള്ള അഥവാ അർഹിക്കുന്നതിലും കൂടുതൽ ചീത്ത അങ്ങേര് കേട്ടു കഴിഞ്ഞു.
ഇനി ജമാത്തെയുടെ പരിപാടിയിൽ ദുബായിൽ പോയത്; ഒന്ന് ചോദിക്കട്ടെ , നിങ്ങൾ പറയുന്ന ഈ ദേശവിരുദ്ധ പത്രവും ചാനലും മോദി ഭരിക്കുന്ന ഇന്ത്യയിൽ നിരോധിച്ചതാണോ? അല്ലല്ലോ? അവരെല്ലാം ഇന്ത്യക്കാരാണ്, മലയാളികളും. നമ്മൾ എന്ന് നാം കരുതുന്ന സമൂഹം മാത്രമടങ്ങുന്നതല്ല ഈ ലോകം. നമുക്ക് എതിർപ്പുള്ളവരും കൂടി ഉൾപ്പെട്ടതാണ് ഈ സമൂഹം.
അങ്ങനെ ബഹുസ്വരമായ ഒരു സമൂഹം പിന്തുണച്ചും ഇഷ്ടപ്പെട്ടും, അവര് കൂടി കാശ് മുടക്കി സിനിമക്ക് ടിക്കറ്റ് എടുത്ത് വളർത്തിയ നടനാണ് മോഹൻലാൽ. അങ്ങേർക്ക് എല്ലാവരേയും വേണം. ആരോടും വിവേചനം കാണിക്കാൻ ആവില്ല. അങ്ങനെ ചെയ്താൽ അതാകും തെറ്റ്. സെലിബ്രിറ്റികൾ ഇങ്ങനെ പല പരിപാടികൾക്കും പോകും. ചുമ്മാതല്ല , നല്ല കാശ് മേടിച്ച് തന്നെയാണ് പോകുന്നത്.
ഒന്ന് കൂടെ പറയാം; കേരളത്തിലെ ഒരു മാധ്യമ സ്ഥാപനം ക്ഷണിച്ച പരിപാടിക്കാണ് ലാൽ പോയത്. അവരുടെ രാഷ്ട്രീയം അദ്ദേഹത്തിന് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവരേയും കരുതേണ്ട ചുമതല ലാലിനുണ്ട്. അത്രേയുള്ളൂ.
ഒന്നോർക്കണം,സംഘ പരിവാറിനെ വെറുക്കപ്പെട്ടവരായി കണ്ടിക്കുന്ന കേരളത്തിൽ, പാർശ്വവൽക്കരിക്കപ്പെട്ട 'നമ്മൾ' ഹിന്ദു സമൂഹത്തിനൊപ്പം ധൈര്യമായി നിൽക്കുന്ന മനുഷ്യനാണ് മോഹൻലാൽ. ഒരൊറ്റ സിനിമ കാരണം അങ്ങേരെ വെറുക്കപ്പെട്ടവനാക്കിയാൽ പിന്നെ മുണ്ട് പൊക്കി മതം നോക്കുന്ന തീവ്രവാദികളുമായി എന്താ വ്യത്യാസം?
അവസാനമായി ഒരു കാര്യം കൂടി; ആരേയും അടിച്ചു പുറത്താക്കലല്ല, മറിച്ച് വിളിച്ച് അകത്താക്കലാണ് യഥാർത്ഥ സാമൂഹ്യ പ്രവർത്തനം. സംഘവും ബിജെപിയും അനുബന്ധ പ്രസ്ഥാനങ്ങളും എല്ലാം വളർന്നത് അങ്ങനെയാണ്. ഇന്നലെ എതിർത്തവര് നാളെ കൂടെ വരണം.
അല്ലാതെ കൂടെ നിൽക്കുന്ന ഒരാൾക്ക് ഒരബദ്ധം അഥവാ തെറ്റ് പറ്റിയാൽ ഉടനെ അയാളെ കൊന്ന് തിന്നുവല്ല വേണ്ടത്, അത് കാടത്തമാണ്. പ്രത്യേകിച്ച് പശ്ചാത്തപിച്ച ശേഷം! അതിനാൽ നിർത്തണം. ദയവായി ഈ പരിപാടി ഇനി തുടരരുത്.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
@highlight
#Mohanlal
Wednesday, 16 April 2025
Hindu parliament required
ഇന്ത്യ ഒരു മൃഗീയ ഹിന്ദുഭൂരിപക്ഷരാജ്യമാണ്.
എങ്ങനെയുള്ള ഹിന്ദുഭൂരിപക്ഷരാജ്യം?
നൂറ്റാണ്ടുകളോളം ഇസ്ലാമിക അധിനിവേശശക്തികൾ കൂട്ടക്കൊലപാതകങ്ങളും കൂട്ടമതപരിവർത്തനങ്ങളും നടത്തി ഇന്ത്യ വിഭജിച്ചെടുത്ത് മൂന്ന് ഇസ്ലാമികരാജ്യങ്ങൾ സ്വന്തമാക്കിയതിനുശേഷം ബാക്കി വന്ന ഹിന്ദുഭൂരിപക്ഷപ്രദേശം. തെരുവിൽ മതം പറഞ്ഞു കലാപം നടത്തി 20 ലക്ഷത്തോളം ഹിന്ദുക്കളുടെ കഴുത്തറുത്ത് വടക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങൾ അടർത്തിയെടുത്ത് ഇസ്ലാമിക രാജ്യമാക്കി മാറ്റിയതിനുശേഷം ബാക്കിയായ ഹിന്ദുഭൂരിപക്ഷപ്രദേശം.
എന്നിട്ടും!
ശ്രദ്ധിക്കണേ എന്നിട്ടും!
ഈ ഇന്ത്യയിൽ മതവർഗീയകലാപങ്ങൾ ഒന്നുപോലും തുടങ്ങിവച്ചത് ഹിന്ദുക്കളല്ല.
എന്നാൽ, വർഗീയ കലാപങ്ങളിൽ കൂടുതൽ കൊല്ലപ്പെട്ടത് ഹിന്ദുക്കളാണ്.
കൂടുതൽ സ്വത്ത് നാശം ഉണ്ടായത് ഹിന്ദുക്കൾക്കാണ്.
കൂടുതൽ കൊള്ളയടിക്കപ്പെട്ടത് ഹിന്ദുക്കളാണ്.
കൂടുതൽ ബലാത്സംഗം ചെയ്യപ്പെട്ടത് ഹിന്ദുസ്ത്രീകളാണ്.
കൂടുതൽ തകർക്കപ്പെട്ടത് ഹിന്ദു വീടുകളാണ്.
കൂടുതൽ നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളുടെ കച്ചവടസ്ഥാപനങ്ങളാണ്.
കൂടുതൽ നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളുടെ ആരാധനാലയങ്ങളാണ്.
തങ്ങൾ ജനിച്ചു ജീവിച്ച ഗ്രാമത്തിൽ നിന്ന് ഒരു ഗതിയും പരഗതിയും ഇല്ലാതെ ഇരുട്ടിൻറെ മറവിൽ മറ്റൊരു ഗ്രാമത്തിലേക്ക് കൂട്ടപ്പലായനം നടത്തേണ്ടി വന്നത് ഹിന്ദുക്കൾക്കാണ്.
അതാണ് ഞാൻ അതിശയിച്ചു പോകുന്ന നഗ്നസത്യം.
മതം പറഞ്ഞു ഒരു രാജ്യം വിഭജിച്ചു മുസ്ലിങ്ങൾക്ക് കൊടുക്കാനുള്ളത് കൊടുത്തുകഴിഞ്ഞു ബാക്കിയായ ഹിന്ദുഭൂരിപക്ഷപ്രദേശത്ത് പോലും ഹിന്ദുക്കൾക്ക് യാതൊരു രക്ഷയുമില്ല.
ഹിന്ദുക്കൾക്ക് തങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നില്ല.
ഹിന്ദുക്കൾക്ക് തങ്ങളുടെ സ്ത്രീകളുടെ മാനം രക്ഷിക്കാൻ കഴിയുന്നില്ല.
ഹിന്ദുക്കൾക്ക് തങ്ങളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ കഴിയുന്നില്ല.
ആ ഉപജീവനമാർഗ്ഗം ഒരുപക്ഷേ കന്നുകാലികൾ ആയിരിക്കാം അല്ലെങ്കിൽ കച്ചവടസ്ഥാപനങ്ങൾ ആയിരിക്കാം.
ഹിന്ദുക്കൾക്ക് തങ്ങൾ വിശ്വസിച്ച ദേവിദേവന്മാരുടെ പ്രതിഷ്ഠകളും ആ പ്രതിഷ്ഠകൾ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളും സംരക്ഷിക്കാൻ കഴിയുന്നില്ല.
നോക്കണേ ഇന്ത്യ ഹിന്ദുഭൂരിപക്ഷരാജ്യമാണ്.
ഹിന്ദുക്കൾക്ക് മൃഗീയഭൂരിപക്ഷമുള്ള രാജ്യം.
വർഗീയവാദികളും തീവ്രവാദികളും ആയ മുസ്ലീങ്ങളെ പേടിച്ച് ഹിന്ദുക്കൾ കഴിയേണ്ടി വരുന്നത് ആ രാജ്യത്താണ്.
ഇവിടെയുള്ള രാഷ്ട്രപതി മുതൽ പഞ്ചായത്ത് മെമ്പർ വരെയുള്ള ഭരണതലത്തിലുള്ള ഭൂരിഭാഗം ആളുകളും ഹിന്ദുക്കളാണ്.
പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും അവസ്ഥ അതുതന്നെ.
സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്ന വിദ്യാലയങ്ങളിലെ അധ്യാപകരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
നീതിന്യായവ്യവസ്ഥയിൽ വിധി പറയുന്ന ജഡ്ജിമാരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കുന്ന പത്രദൃശ്യമാധ്യമങ്ങളിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളുടെ ആണ്, അവിടെ ജോലി ചെയ്യുന്ന ആളുകൾ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
എന്നിട്ടും ഹിന്ദുക്കളുടെ അവസ്ഥ ഇതാണ്.
ഇതാണ് നഗ്നയാഥാർത്ഥ്യം.
ഇന്ന് ഈ മേഖലകളിലൊക്കെ ബഹുഭൂരിഭാഗം ഹിന്ദുക്കൾ ആയിരുന്നിട്ട് പോലും ഹിന്ദുക്കൾക്ക് ഈ ദുർഗതി ആണെങ്കിൽ
നാളെ ഈ മേഖലകളിലൊക്കെ ഹിന്ദുക്കളുടെ മൃഗീയ ആധിപത്യം നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കും?
ഊഹിക്കാൻ കഴിയുമോ നിങ്ങൾക്ക്?
ഇതിനൊക്കെ കാരണമെന്താണ്?
ഒരേയൊരു കാരണം മാത്രം.
ഹിന്ദുക്കൾ അസംഘടിതരും മതബോധം ഇല്ലാത്തവരുമാണ്.
മുസ്ലീങ്ങൾ ഈ ലോകത്ത് ഏറ്റവും സംഘടിതരും ഏറ്റവും മതബോധമുള്ളവരുമാണ്.
മുസ്ലീങ്ങൾക്ക് തിരിച്ചടി കിട്ടിയത് ഗുജറാത്ത് കലാപത്തിൽ മാത്രമാണ്.
ബാക്കി എല്ലാ കലാപങ്ങളിലും ഹിന്ദുക്കളെ കക്ഷികമായി കൊലചെയ്യപ്പെട്ടു.
ഏകപക്ഷീയമായി എല്ലാം ഇട്ടെറിഞ്ഞ് അടുത്ത ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു.
പെൺമക്കൾ മുസ്ലിം കാട്ടാളന്മാരുടെ കൈകളാൽ ബലാത്സംഗം ചെയ്യപ്പെടുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ടിവന്നു.
നെഞ്ചുപൊട്ടി കരഞ്ഞിട്ടും രാഷ്ട്രീയക്കാരോ പോലീസോ നീതിപീഠമോ മിക്ക ഇടങ്ങളിലും ഹിന്ദുക്കളെ രക്ഷിക്കാൻ എത്തിയില്ല.
അതാണ് സംഘടിത വർഗീയ ഐക്യത്തിന്റെ ശക്തി.
അതാണ് സംഘടിത വർഗീയ വോട്ട് ബാങ്കിന്റെ ശക്തി.
കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു പോകുന്ന കുറെ ആളുകളാണ് നമ്മളൊക്കെ.
2014ലും കേന്ദ്രത്തിൽ ഭരണത്തിൽ എത്തിയത് കോൺഗ്രസ് ആയിരുന്നുവെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയാണ്.
കേന്ദ്രത്തിൽ ബിജെപി ആയിരുന്നിട്ട് പോലും പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ ഹിന്ദുക്കൾ ഹിന്ദുക്കൾ ആയതുകൊണ്ട് മാത്രം ദുരിതനുഭവിക്കുന്നു. മമതാ ബാനർജി എന്ന താടക മുസ്ലിം വോട്ട് ബാങ്കിനെ പ്രേരിപ്പിക്കാൻ വേണ്ടി ചെയ്യാവുന്ന വിട്ടുവീഴ്ചയൊക്കെ ചെയ്യുന്നു. പശ്ചിമ ബംഗാളിലെ സംഘടിതരല്ലാത്ത, മതബോധമില്ലാത്ത ഹിന്ദുക്കളായ കഴുതകൾ മമതയെ തങ്ങളുടെ നേതാവായി വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നു. മമതയാകട്ടെ തൻറെ പാർട്ടിയിലേക്ക് കടുത്ത ഇന്ത്യ വിരുദ്ധരും ഹിന്ദുവിരുദ്ധരുമായ ഇസ്ലാമിക തീവ്രവാദികളെ ക്ഷണിക്കുകയും സ്ഥാനങ്ങൾ കൊടുക്കുകയും ചെയ്യുന്നു. അവർ ഈ കലാപ സമയത്ത് പോലും കടുത്ത വർഗീയതയും ഹിന്ദുവിരോധവും പുലമ്പുകയാണ്. ഭൂരിപക്ഷമതവിഭാഗം മൂർഷിദാബാദിൽ നിന്നും നിന്നും കെട്ടുംകെട്ടി പലായനം ചെയ്യുകയാണ്. കുറച്ചു മാസങ്ങൾക്കു മുൻപാണ് ഹിന്ദു സ്ത്രീകളെ നിരന്തരമായി ബലാത്സംഗം ചെയ്ത 24 പർഗാസിലെ കോൺഗ്രസുകാരനായ ഒരു മുസ്ലിം തീവ്രവാദിയുടെ തെമ്മാടിത്തരം കുറിച്ച് നമ്മൾ വായിച്ചത്. 2018ൽ മാൾഡയിലും ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞുകയറി വന്ന ഇസ്ലാമികതീവ്രവാദികൾ ഇതേ തരത്തിൽ കലാപം സൃഷ്ടിച്ചിരുന്നു. അന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ കയ്യേറിയ ഈ മുസ്ലിം കലാപകാരികൾ കണ്ണിൽ കണ്ടതിനെല്ലാം തീയിട്ടു. ആ കത്തിപ്പോയതൊക്കെ ഡിജിറ്റലായി സംരക്ഷിക്കപ്പെട്ടത് ആണെങ്കിൽ കുഴപ്പമില്ല. പക്ഷേ അങ്ങനെയല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറി വന്ന ആ കലാപകാരികൾ മുഴക്കിയ അന്നത്തെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു
"ആര്യന്മാർ ഇന്ത്യ വിടുക"
അവർ ആര്യന്മാർ എന്ന് ഉദ്ദേശിച്ചത് ഹിന്ദുക്കളെ മാത്രമാണ്. അവരുടെ കണക്കിൽ മുസ്ലിങ്ങൾ ആര്യന്മാർ അല്ല.
ഹിന്ദുക്കളാണ് ആര്യന്മാർ.
ആര്യന്മാർ ഒരു മതവിഭാഗമല്ലെന്നും ഒരു വംശമാണെന്നും മുസ്ലീങ്ങൾക്കിടയിലും ഹിന്ദുക്കൾക്കിടയിലും മറ്റു മതവിഭാഗങ്ങൾക്കിടയിലും ആര്യന്മാരും ആര്യന്മാർ അല്ലാത്തവരും ഉണ്ടെന്നും തലയ്ക്കകത്ത് മനുഷ്യവിസർജ്യമുള്ള ആ ജന്തുക്കളെ പറഞ്ഞു മനസ്സിലാക്കാൻ വലിയ പാടാണ്.
കാരണം അവരെ ചെറുപ്പത്തിലെ പറഞ്ഞു പഠിപ്പിച്ചത് അതാണ്.
ആര്യന്മാർ ഇന്ത്യയിൽ അധിനിവേശം നടത്തി. നമ്മളെ അടക്കി ഭരിച്ചു.
ആര്യന്മാരെ ഇന്ത്യയിൽ നിന്നും തുരുത്തിയൊടിക്കേണ്ട കടമ നമുക്കുണ്ട്.
അതിനനുസരിച്ച് അവർ ചരിത്ര പാഠപുസ്തകങ്ങളും വ്യാഖ്യാനിക്കുന്നു. കേരളത്തിലും ഈ ആര്യൻ വാദം ഉയർത്തുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്.
ഇത്തരം നുണകളിലൂടെയാണ് അവർ വർഗീയതയും അപര വിദ്വേഷവും വളർത്തുന്നത്.
സംഘടിക്കുക ചെറുത്തുനിൽക്കുക.
നിങ്ങളുടെ കയ്യിലുള്ള വോട്ട് എന്ന ആയുധം നിങ്ങളുടെ നിലനില്പിനുവേണ്ടി വിനിയോഗിക്കുക.
നമ്മുടെ മുന്നിൽ ഈ വഴി മാത്രമേയുള്ളൂ.
ഫോട്ടോ: 1921 ലെ ഹിന്ദു വംശഹത്യയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പ്രശസ്ത നാടകകൃത്ത് വിക്രമൻ നായർ
Tuesday, 15 April 2025
Fraud Gandhi
*മോഹൻദാസ് ഗാന്ധി, വിഡ്ഢികളായ നമ്മൾ ഇനിയും ഇയാളെ തിരിച്ചറിയാൻ ഒരു നിമിഷം പോലും വൈകിപ്പോകരുത്!*
*അറിയണം, വാസ്തവം തിരിച്ചറിയണം, അത് മറ്റുള്ളവരെ അറിയിക്കയും വേണം; ഈ കള്ളനാണയത്തിൻ്റെ യഥാർത്ഥമുഖം വരും തലമുറക്ക് കാട്ടി കൊടുത്തില്ലെങ്കിൽ, അത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും!*
അയാൾ ഒരിക്കൽ ഡൽഹിയിലെ വാൽമീകി ബസ്തി ക്ഷേത്രത്തിൽ എത്തി. ധാരാളം ജനങ്ങളും ഒത്തുകൂടി. മതമൈത്രിയെ കുറിച്ച് സംസാരിച്ച ശേഷം അയാൾ അവിടെവെച്ച് ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങി.
ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ എഴുന്നേറ്റ് ക്ഷേത്രത്തിൽ വെച്ച് ഇതു ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.
ഗാന്ധി ചോദിച്ചു, "എന്തുകൊണ്ട്..?"
അത് നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ആ സ്ത്രീ പറഞ്ഞു.
"ഞാൻ അങ്ങനെ വിശ്വസിയ്ക്കുന്നില്ല..!!" എന്ന് അയാൾ മറുപടി നല്കി! "മതത്തെ വ്യാഖ്യാനിയ്ക്കാൻ അങ്ങ് യോഗ്യനാണെന്ന് ഞങ്ങൾ കരുതുന്നില്ല" എന്ന് സ്ത്രീയും തിരിച്ചുപറഞ്ഞു.
അവിടെ സന്നിഹിതരായ ആളുകളുടെ ഭൂരിപക്ഷ അഭിപ്രായം എന്താണെന്നു ചോദിക്കാൻ ഗാന്ധി ആവശ്യപ്പെട്ടു.
"ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് മതവിശ്വാസത്തെ നിർണ്ണയിയ്ക്കാൻ കഴിയുമോ.!?"
സ്ത്രീ ചോദിച്ചു.
"നിങ്ങൾ എന്റെ മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണ്" എന്ന് ഗാന്ധി മറുപടി പറഞ്ഞു.
"കോടിക്കണക്കിനു ഹിന്ദുക്കളുടെ മതവിശ്വാസത്തിൽ അങ്ങ് നിയമവിരുദ്ധമായി ഇടപെടുകയാണെന്ന്" സ്ത്രീയും മറുപടി നൽകി.
അയാൾപറഞ്ഞു, "ഞാൻ ഖുർആൻ വായിയ്ക്കും."
ആ സ്ത്രീ പറഞ്ഞു, "ഞാൻ അതിനെ എതിർക്കും."
അപ്പോൾ നൂറുകണക്കിന് വാൽമീകി യുവാക്കൾ ആ സ്ത്രീയ്ക്കുവേണ്ടി എഴുന്നേറ്റുനിന്ന് പറഞ്ഞു, "അങ്ങ് ഈ ക്ഷേത്രത്തിൽ വെച്ച് ഖുർആൻ വായിച്ചോളൂ, പക്ഷേ അതിനുമുമ്പ് ഒരു മോസ്കിൽ വെച്ച് ഗീതയോ രാമായണമോ പാരായണം ചെയ്യണം.!!
വർദ്ധിച്ചു വരുന്ന പ്രതിഷേധങ്ങൾ കണ്ട ഗാന്ധി പോലീസിനെ വിളിച്ചുവരുത്തി. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പോലീസ് പ്രതിഷേധക്കാരെ പിടികൂടി. അവർക്കെതിരെ 107 കേസുകൾ രജിസ്റ്റർ ചെയ്തു. തുടർന്ന് ഗാന്ധി പോലീസ് സംരക്ഷണയിൽ അതേ ക്ഷേത്രത്തിൽ വെച്ച് ഖുർആൻ പാരായണം ചെയ്തു.
പോലീസ് സംരക്ഷണത്തിൽ ഇതേ ക്ഷേത്രത്തിലെ ഒരു മുറിയിൽ 214 ദിവസം അദ്ദേഹം താമസിച്ച്, ഹിന്ദു മാത്രം പാലിക്കേണ്ട മതേതരത്വത്തെ കുറിച്ച് നിരന്തരം പ്രഭാഷണം നടത്തുകയും ഖുറാൻ പാരായണം ചെയ്ത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു. ആ മുറി ഇന്നും അവിടെ പോയാൽ കാണാം. ഇതാണ് ഗാന്ധിയുടെ യഥാർത്ഥ മുഖം.
*"ഗുരുദത്തിന്റെ ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള "vishwasghat"എന്ന പുസ്തകത്തിൽ നിന്ന്..."*
Friday, 11 April 2025
മെട്രോമാൻ ശ്രീധരൻ
രണ്ട് ദിവസം മുമ്പാണ് ജോൺ ബ്രിട്ടാസിൻ്റെ ഒപ്പം കൂടി തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ ആ പരിഹാസ ചിരി കണ്ടത്. ചിരിയിലൂടെ അദ്ദേഹത്തെക്കുറിച്ച് അയാൾ എന്തൊക്കെയോ ആക്ഷേപിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അപ്പൊഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണം എന്നാഗ്രഹം തോന്നിയത്. അങ്ങനെയാണ് അദ്ദേഹത്തിൻ്റെ ജീവചരിത്രം വായിച്ചത് . അത് വരെ ലോകം മുഴുവൻ ആദരിക്കുന്ന ഒരു വയോധികനോട് , ഏൽപ്പിച്ച ജോലി ശുഷ്ക്കാന്തിയോടെ ചെയ്ത് തീർക്കുന്ന ഒരു വ്യക്തിയോടുള്ള ബഹുമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത് . എന്നാൽ വായന കഴിഞ്ഞതോടെ ആ പേര് വെറുതെ പറയാനുള്ള യോഗ്യത പോലും എനിക്കില്ല എന്ന് ബോധ്യപ്പെട്ടു . നിങ്ങൾക്കദ്ദേഹത്തെ അറിയാം എന്നതിനാൽ ആ പേര് ഞാൻ പറയുന്നില്ല ....
കൊങ്കൺ റെയിൽവേ , ഡെൽഹി മെട്രോ തുടങ്ങി ഏൽപ്പിച്ച ജോലികളെല്ലാം പരമാവധി വൈദഗ്ദ്ധ്യത്തൊടെ തീർത്തയാളെക്കുറിച്ച് ആ വിഷയത്തിൽ ഇനി പറയാൻ ബാക്കിയൊന്നും കാണില്ല. പക്ഷെ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ച വളരെ കുറച്ച് കാര്യങ്ങൾ പങ്കുവെക്കട്ടെ. ..
36 വർഷത്തെ സർവീസിന് ശേഷവും നിരന്തരമായി ഭാരതവുമായി സമ്പർക്കം പുലർത്തുന്ന ഒരാൾ എന്ന നിലയിൽ സ്വതന്ത്രരാനന്തര ഭാരതത്തിൻ്റെ സ്പന്ദനങ്ങൾ അദ്ദേഹത്തോളം അറിഞ്ഞവരുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഏൽപ്പിച്ച ജോലി പൂർണ്ണമായും പറഞ്ഞ സമയത്തിന് മുമ്പ് പരമാവധി ചെലവു ചുരുക്കി ചെയ്ത് തീർത്തയാളാണെന്ന് നമുക്കറിയാം. വൈകുന്ന ഓരോ ദിവസങ്ങളും മൂലം തൻ്റെ
രാജ്യത്തിലുണ്ടായേക്കാവുന്ന നഷ്ടം അദ്ദേഹത്തിന് സഹിക്കാനാവാത്തതായിരുന്നു. അതു കൊണ്ടായിരിക്കണം 1974 ലെ റെയിൽവേ പണിമുടക്കിൻ്റെ സമയത്തും , ലോകമൊന്നാകെ പ്രതിസന്ധിയിലാക്കപ്പെട്ട ഗൾഫ് യുദ്ധകാലത്തും അദ്ദേഹത്തിൻ്റെ പണിയായുധങ്ങൾ വിശ്രമിക്കാതിരുന്നത്.. അതു കൊണ്ടായിരിക്കണം Estimated സമയത്തിൽ നിന്നും ഓരോ ദിവസവും കിഴിച്ചെടുക്കുന്ന reverse clock അദ്ദേഹത്തിൻ്റെ പണിയിടത്തിലെ ഒരു സവിശേഷതയായത്.
കീഴുവീട്ടിൽ നീലകണ്ഠൻ മൂസദിൻ്റെയും ഏലാറ്റുവളപ്പിൽ കാർത്ത്യായനി അമ്മയുടെയും ഒമ്പത് മക്കളിൽ ഇളയവനായിരുന്നു അദ്ദേഹം. . ശാസിക്കേണ്ടിടങ്ങളിൽ ശാസിച്ചും കൈപിടിച്ച് കൂടെ നിർത്തിയതും അദ്ദേഹത്തിന് പ്രതിസന്ധികളെ നേരിട്ടാനുള്ള കരുത്ത് നൽകിയതും ഈ വലിയ കുടുംബം തന്നെയായിരുന്നു..
ഒരു നേതാവിന് വേണ്ട സകല ഗുണവും അദ്ദേഹത്തിലുണ്ട് എന്ന് തെളിഞ്ഞത് ഒരു പക്ഷെ കോളേജ് പഠന സമയത്തായിരിക്കണം. അവിടെ , ഫുട്ബോൾ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.. പിന്നീട് Civil Engineering honour ഓടെ പാസായ അദ്ദേഹം , IRSE പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കി. തുടർന്ന് 17 Dec 1954 ൽ സതേൺറേയിൽവേയിൽ ആദ്യ പോസ്റ്റിങ് ലഭിച്ചു.
ആദ്യത്തെ ശ്രദ്ധേയമായ ജോലി ചുഴലിക്കാറ്റിൽ തകർന്ന് പോയ പാമ്പൻ പാലം ചുരുങ്ങിയ സമയത്തിൽ പൂർത്തിയാക്കുക എന്നതായിരുന്നു. ആറു മാസമാണ് അതിനായ് നൽകിയിരുന്ന കാലാവധി. പക്ഷെ 46 ആ മത് ദിവസം അദ്ദേഹം തൻ്റെ ജോലി പൂർത്തിയാക്കി. . Estimated time ൻ്റെ 4 ഇരട്ടി സമയമെടുത്താലും പണി പൂർത്തിയാകാത്ത സമൂഹത്തിൽ ഇതൊരു അത്ഭുതമായിരുന്നു. തകർന്ന് പോയ പാലത്തിൻ്റെ griders തന്നെയാണ് ഉപയോഗിച്ചത്. ഇത് മൂലം ചിലവും സമയവും ലാഭിക്കാനായി .. ഈ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ രാധ , മകൾ ശാന്തിയെ പ്രസവിച്ചത്. എന്നാൽ അദ്ദേഹം മകളെ നേരിൽ കാണാൻ പോയത് പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയതിന് ശേഷം മാത്രമാണത്രേ !
ഇതിന് ശേഷമാണ് കൽക്കട്ടാ മെട്രോ വരുന്നത്. ആയിടെക്ക് ഒരു സെമിനാറിൽ പങ്കെടുക്കാനായി ജപ്പാനിൽ പോയ അദ്ദേഹത്തെ അവിടെത്തെ മെട്രോവിൻ്റെ സാങ്കേതികത മികവുകൾ ആകർഷിച്ചു . അത് പഠിക്കാനായി രണ്ട് ദിവസങ്ങൾ കൂടി അവിടെ തങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്ന അദ്ദേഹം തൻ്റെ സുഹൃത്തിനോടാവശ്യപ്പെട്ട് $300 ഡോളറിൻ്റെ ലോണെടുത്തു, അവിടെ താമസിച്ച് എഞ്ചിനിയന്മാരെ കണ്ട് അവയുടെ drawings എടുത്തു , തീർന്നില്ല. മടങ്ങിയെത്തിയ ശേഷം അവ ഇന്ത്യൻ സാഹചര്യമനുസരിച്ച് പരിഷ്ക്കരിക്കുകയും ചെയ്തു.
ഇന്ത്യയിലാകമാനം റെയിൽവേ പണിതിട്ട ബ്രിട്ടീഷ് impossible എന്ന് പറഞ്ഞുപേക്ഷിച്ച കൊങ്കൺ പാത വെറും 7 വർഷം കൊണ്ടാണ് അദ്ദേഹം പണി തീർത്തത്. അക്കാലത്ത് സംസ്ഥാനമേതായാലും അവിടെയുണ്ടാക്കുന്ന ഒരൊറ്റ ഓഫീസ് വർക്കും 24 മണിക്കൂറിലധികം എടുക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.. ചുരുങ്ങിയ സമയത്ത് ഭംഗിയായി ജോലി തീർക്കുവാൻ അദ്ദേഹത്തിന് ബ്യൂറോക്രസിയുടെ വ്യവസ്ഥാപിത നിയമങ്ങൾ പലതുമായും ഇടയേണ്ടിയും വന്നിട്ടുണ്ട്.
യാതൊരു പേപ്പറുകളും ഉപയോഗിക്കാതെ , പറഞ്ഞു വെച്ച വാക്കിനെ മാത്രം ആശ്രയിച്ച് ' പരസ്പര വിശ്വാസത്തെ മാത്രം മുൻനിർത്തി , സത്യസന്ധരായ , ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഒരു ചെറു കൂട്ടത്തെ മാത്രമാണ് അദ്ദേഹം ഈ ബൃഹത് പദ്ധതിക്കായി തിരഞ്ഞെടുത്തത് എന്നത് അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമാണ്.
തുടർന്ന് ഡെൽഹി മെട്രോവിൻ്റെ ജോലി നടക്കുമ്പോഴാണ് അദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ശേഷം ഒരു മാസത്തെ rest മാത്രമാണ് അദ്ദേഹം തനിക്കായി മാറ്റിവെച്ചത്. ഡെൽഹി പൂർത്തിയാക്കിയ ശേഷം കൊച്ചി മെട്രോ .. അങ്ങനെയങ്ങനെ ....
തുടക്കത്തിൽ വിദേശീയരുടെ ചില idea കൾ metro വിൽ ഉപയോഗിക്കേണ്ടി വന്നുവെങ്കിലും അധികം വെകാതെ തന്നെ അതിലും സ്വയം പര്യാപ്തത നേടാൻ അദ്ദേഹത്തിനായിരുന്നു . ഭാരതത്തിൻ്റെതായി ആധികാരികമായ ideas അദ്ദേഹം ഉപയോഗിച്ചു.. അദ്ദേഹം ഒരുത്തമ പൗരനാണെന്ന് തെളിയാൻ ഇതു മാത്രം മതി. ആത്മനിർഭര ഭാരതം ഓരോ ഉത്തമ ഭാരതീയൻ്റെയും സ്വപ്നമല്ലേ ? ആ സ്വപ്നം അദ്ദേഹം സാക്ഷാത്ക്കരിച്ച് കഴിഞ്ഞു.
ഇത്രയും വലിയ സേവന കാലത്തിനിടയിൽ പലപ്പോഴായി ജോലിയുപേക്ഷിക്കേണ്ടതായ മനം മടുപ്പിക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടും അദ്ദേഹം പിടിച്ച് നിന്നത് താൻ ഉപേക്ഷിച്ചാൽ ആ ജോലി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകില്ല എന്നറിഞ്ഞത് കൊണ്ടായിരുന്നു. ഇത്തരത്തിലുള്ള വിപരീത സാഹചര്യങ്ങളിൽ പലപ്പൊഴും അദ്ദേഹത്തിന് കൂട്ടായത് ഭഗവദ് ഗീതയായിരുന്നുവത്രേ !
ജോലിക്കിടയിൽ മുറിച്ച് കളയുന്ന ഓരോ മരത്തിനും പകരമായി പത്ത് മരങ്ങൾ നട്ടുപിടിപ്പിച്ച , ശമ്പളത്തിൻ്റെ ഒരു പങ്ക് കാരുണ്യത്തിനായി കൂടി മാറ്റി വെച്ചിരുന്ന ഒരാൾ ... ജോലിയിൽ പുലർത്തിയ കാര്യക്ഷമതയുടെ , കൃത്യനിഷ്ഠയുടെ , സത്യസന്ധതയുടെ , ആത്മാർത്ഥതയുടെ , സാമൂഹ്യ പ്രതിബന്ധതയുടെ ആൾരൂപമായ ഒരാൾ ...
ചുരുക്കത്തിൽ അദ്ദേഹത്തിൻ്റെ ജീവിതം പുച്ഛിച്ച തിരക്കഥാകൃത്തിൻ്റെ സിനിമകളെക്കാൾ സംഭവബഹുലമായതാണ് എന്നതാണ് സത്യം . തിരക്കഥാകൃത്തിൻ്റെ സങ്കല്പ ലോകം നായകനായി തിരശീലയിൽ കസറുമ്പോൾ ജീവിതത്തിൽ അവ പ്രാവർത്തികമാക്കിയ ആളാണ് അദ്ദേഹം. ധീരോദാത്തനതി പ്രതാപഗുണവാനായ നായക ലക്ഷണങ്ങൾ സകലതും ചോരയും നീരുമെടുത്തവതരിച്ചയാൾ ...
അദ്ദേഹത്തെ പുച്ഛിച്ചാൽ ഇടിയുന്നത് സ്വന്തം വിലയാണെന്നറിഞ്ഞാൽ തിരക്കഥാകൃത്തിന് കൊള്ളാം. അല്ലാതെന്ത് അല്ലെ? എന്തായാലും അയാളോട് ചെറുതല്ലാത്ത നന്ദിയുണ്ട്. അയാളുടെ ഒരൊറ്റ പുച്ഛ ചിരി കൊണ്ടാണല്ലോ
കർമ്മത്തെ യോഗമാക്കി മാറ്റുന്നതെങ്ങനെയെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിക്കുന്ന ഒരാളെക്കുറിച്ച് കൂടി അറിയാനായത്
ഒരിക്കലും ഫയലുകൾ കൂമ്പാരം കൂടാത്ത അദ്ദേഹത്തിൻ്റെ ഓഫീസ് മുറിയിൽ യോഗാ വാസിഷ്ഠത്തിലെ ഒരു വാചകമുണ്ടത്രേ !
" കാര്യം കരോമി ന ച കിഞ്ചിത് അഹം കരോമി "
എനിക്കെന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ഞാൻ ചെയ്യും.
പക്ഷെ സത്യത്തിൽ അവയൊന്നും ചെയ്യുന്നത് ഈ ഞാനല്ലല്ലോ ...
ഇതിൽക്കൂടുതൽ ഇനിയെന്ത് പറയാൻ ....
ആ പുണ്യാത്മാവിൻ്റെ പാദങ്ങളിൽ മനസാ വീണ് നമസ്ക്കരിച്ച് കൊണ്ട് ..
Courtesy : Krishna Priya
Subscribe to:
Posts (Atom)