വകതിരിവ്
Tuesday, 14 October 2025
Kitex
കിഴക്കമ്പലം textiles എന്ന Kitex, ഈ പേര് കേൾക്കാത്ത മലയാളി ഉണ്ടാവില്ല, എന്നാൽ kitex ഉണ്ടായ കഥ കേട്ടിട്ടുണ്ടോ...
1968 ൽ PWD Contractor ആയിരുന്ന MC Jacob ഒരു കാര്യം ശ്രദ്ധിക്കുന്നത്,
ഇവിടെ നിന്ന് ആക്രി പെറുക്കി കൊണ്ടുപോകുന്ന അലുമിനിയം അവശിഷ്ടങ്ങൾ തമിഴ് നാട്ടിലേക്ക് കൊണ്ടുപോയി അവകൊണ്ട് ഓരോ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു തിരികെ കേരളത്തിൽ കൊണ്ടുവന്നു വിൽക്കുന്നു.
യാതൊരു ക്വാളിറ്റിയും ഇല്ലാത്ത അത്തരം പാത്രങ്ങളും മറ്റുമാണ് താനും തന്റെ നാട്ടുകാരും ഉപയോഗിക്കുന്നത് എന്ന് കണ്ട അദ്ദേഹം അതിനൊരു മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചു.
അതിനായി അദ്ദേഹം 8 ജീവനക്കാരുമായി സ്വന്തമായി ഒരു യൂണിറ്റ് കേരളത്തിൽ തന്നെ ആരംഭിച്ചു. അന്ന അലുമിനിയം കമ്പനി എന്നായിരുന്നു കമ്പനിയുടെ പേര്.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുമ്പോൾ ആ കൊച്ചു ഗ്രാമത്തിന്റെ വികസനം കൂടിയായിരുന്നു അദ്ദേഹം കണ്ട സ്വപ്നം.
പേര് പോലെ അലുമിനിയം ഉൽപ്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങിയ കമ്പനി വളരെ വേഗത്തിൽ വളർന്നു, അങ്ങനെ 1972 ൽ മറ്റൊരു സംരംഭം കൂടി അവർ ആരംഭിച്ചു, ഒരു കറി പൌഡർ ബ്രാൻഡ് ആയിരുന്നു അത്.
വീണ്ടും ആറ് വർഷങ്ങൾക്ക് ശേഷം 1978 ലാണ് Kitex എന്ന പേരിൽ വസ്ത്ര വ്യവസായ രംഗത്തേക്ക് കമ്പനി കാലെടുത്തു വയ്ക്കുന്നത്. അവിടെയും അവർക്ക് പിഴച്ചില്ല എന്ന് മാത്രമല്ല മുൻപത്തെക്കാൾ വളർച്ച നേടാൻ കഴിയുകയും ചെയ്തു.
1992 ൽ കമ്പനി അന്താരാഷ്ട്ര വിപണിയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 90 കളുടെ അവസാനം ആയപ്പോഴേക്കും അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലേ നല്ലൊരു ശതമാനം മാർക്കറ്റും Kitex കീഴടക്കുക ഉണ്ടായി.
2005 ൽ കുട്ടികളുടെ വസ്ത്രങ്ങൾ നിർമ്മിക്കുന്ന Kitex Childrewear Limited എന്നൊരു പ്രസ്ഥാനം കൂടി കമ്പനി ആരംഭിച്ചു.
2011 ൽ സ്ഥാപകനായ MC ജേക്കബ് അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ മക്കളുടെ കയ്യിലേക്ക് കമ്പനിയുടെ നിയന്ത്രണം എത്തിച്ചേർന്നു. അദ്ദേഹത്തിന് രണ്ട് മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്,
ഒരാൾ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള ബിസിനസ്സ് ഏറ്റെടുത്തപ്പോൾ മറ്റേ ആൾ ഇന്ത്യയുടെ ഉള്ളിലെ ബിസിനസിന്റെ മേൽനോട്ടം ഏറ്റെടുത്തു.
2021 ആയപ്പോഴേക്കും ശിശുക്കളുടെ വസ്ത്രങ്ങൾ നിർമ്മിക്കുന്നതിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി Kitex മാറുകയുണ്ടായി.
ശേഷം 2021 ൽ കേരളത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് കമ്പനി തെലുങ്കാനയിലേക്ക് വലിയ ഒരു നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചു, 2024 ൽ Kitex ന്റെ വിറ്റുവരവ് ഏതാണ്ട് 630 കോടി രൂപയായിരുന്നു.
തെലുങ്കാന യൂണിറ്റ് കൂടി സജീവം ആകുന്നത്തോടെ അത് 7500 കോടിയിലേക്ക് ഉയർത്താനാണ് കമ്പനിയുടെ ശ്രമമെന്ന് ഇന്റർനെറ്റിൽ നിന്ന് മനസിലാക്കുന്നു.
ഒരുപക്ഷെ കേരളത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ സംരംഭം Kitex ആണെന്ന് പറയാം. കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തു നിന്നും ലോകം മുഴുവൻ പടർന്നു പന്തലിച്ച ഇത്രയും export ചെയ്യുന്ന ഒരു അത്ഭുത സംരംഭം.
✍🏻 Anup Jose
Sunday, 12 October 2025
മലയാളി ഹിന്ദുക്കൾ പഠിക്കേണ്ടത്
*പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ എഴുതുന്നത് ശ്രദ്ധിക്കൂ. ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും എന്ന് എനിക്കു തോന്നുന്നു*
👇👇👇👇👇👇👇👇
*സന്ധ്യാ നാമം :*
*നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.*
*സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത് നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും*
*അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി*
*അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്*
*പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.*
*അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ*
*ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.*
*അത് കഴിഞ്ഞാൽ പിന്നെ പഞ്ചഭൂതങ്ങൾ :*
*ഭൂമി, ജലം, വായു, അഗ്നി, ആകാശം*
*അത് കഴിഞ്ഞാൽ പിന്നെ പഞ്ച മാതാക്കൾ*
*അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി*
*അത് കഴിഞ്ഞാൽ പിന്നെ സപ്തർഷികൾ*
*മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു*
*അത് കഴിഞ്ഞാൽ പിന്നെ ചിരഞ്ജീവികൾ*
*അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ*
*അത് കഴിഞ്ഞാൽ പിന്നെ നവഗ്രഹങ്ങൾ*
*ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു*
*അത് കഴിഞ്ഞാൽ പിന്നെ നവരസങ്ങൾ*
*ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം*
*അത് കഴിഞ്ഞാൽ പിന്നെ ദശാവതാരം*
*മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'*
*നാമജാപം കഴിയുമ്പോഴേക്കും 7മണി കഴിയും ശേഷം ഒന്നര മണിക്കൂർ പഠിത്തം അതിനു ശേഷം ഭക്ഷണം പിന്നെ കിടത്തിനു മുന്നോടിയായി 0 മുതൽ 100 വരേയും 100 മുതൽ 0വരേയും എണ്ണുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും*
ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്തായാലും തൊടിയിലൂടെ പതിയെ കടന്നു വരുന്ന ഇരുട്ടും ഇരുണ്ട വെളിച്ചത്തിൽ നിലവിളക്കിനിരുവശവുമായി ചമ്രം പടിഞ്ഞിരുന്ന് നാമം ചൊല്ലിയിരുന്ന ഞങ്ങളെയും എല്ലാം വല്ലാതൊരു ഗൃഹാതുരത്വത്തോടെ ഓർമ വന്നു.
ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....അത് നമ്മുടെ ധര്‍മ്മമാണ്(.കടപ്പാട് )
പണ്ട് എന്റെ ജാതകം എഴുതിയപ്പോൾ കണിയാൻ പറഞ്ഞത് അച്ചട്ടായി,ഈ കുഞ്ഞ് എപ്പോഴൊക്കെ ട്രെയിനിൽ യാത്ര ചെയ്യുമോ അപോഴൊക്കെ മൂന്നു കാര്യങ്ങൾ ഉറപ്പായും ആ ബോഗിക്കകത്തു കാണപ്പെടും,
ഒന്ന് :-പകൽ മുഴുവൻ നീഷ്കളങ്കതയുടെ പര്യായമായി നടന്ന് രാത്രി ആവുമ്പോൾ അലറി അലറി മനുഷ്യന്റെ ഉറക്കം കളയുന്ന പിഞ്ചു കുഞ്ഞ് മിനിമം ഒരെണ്ണം,
രണ്ട് :-ആദി താളത്തിൽ,എഴരക്കട്ടയിൽ കൂർക്കം വലി എന്ന പേരിൽ മുക്ര ഇട്ടു മത്സരിക്കാൻ ഉള്ള രാക്ഷസന്മാർ മിനിമം രണ്ട് ,
മൂന്ന്:-സ്വയമായി ഉറക്കം ഇല്ലാത്തതിനാൽ രാത്രി മുഴുവൻ മറ്റുള്ളവരുടെ മുഖത്തോട്ടു വെളിച്ചം അടിച്ചു രസിക്കുന്ന കിളവനോ,കിളവിയോ മിനിമം ഒരെണ്ണം .
പണ്ടൊരു തവണ ബാംഗ്ലൂർ പോയത് ഗരീബ് രഥത്തിൽ ആയിരുന്നു, എ സീ എന്ന് എഴുതിക്കാണിച്ചാലെ സ്വെറ്റർ ഇടുന്ന ശ്യാമ,ഹോഹോഹോ തണുക്കുന്നെ, എന്റമ്മോ, എന്നൊക്കെ വിളിച്ചപ്പോൾ,എ സീ മെക്കാനിക് പറഞ്ഞു, മാഡം, ഓവർ ആക്കണ്ട എ സീ ഓണ്‍ ചെയ്യാൻ പോകുന്നെ ഉള്ളു
കോച്ചിൽ വേറെ ആരുമില്ല,ഞാൻ കണ്ണുമടച്ചു പ്രാർഥിച്ചു, അരേ ഓ ഫഗ്വാൻ , നേരത്തെ പറഞ്ഞ മൂന്ന് ഇനത്തിൽ പെട്ട ഒരെണ്ണവും ഇന്നെങ്കിലും ഈ കോച്ചിൽ കയറല്ലേ, ദൈവം കലികാലത്തിൽ പ്രാർഥനക്ക് അപ്പോൾ തന്നെ ഫലം തരും എന്നാണ്,
കൊല്ലം എത്തിയപ്പോൾ ആദ്യ വിഭാഗത്തിൽ പെടുന്ന ഒരു കുഞ്ഞിനെയും കൊണ്ട് ഒരു ദമ്പതികൾ കയറി,കൂടെ നാൽപ്പത്തൊന്നു പെട്ടികളും കൊണ്ട് കുറെ കിങ്കരന്മാരും, ഞാൻ കണ്ടു ആ കൊച്ചിനെ, എന്തൊരു ഭംഗി,എല്ലാരേയും നോക്കി ചിരിക്കുന്നു,ആ ഭാര്യയും ഭർത്താവും ഹിന്ദി,മലയാളം ,ഇംഗ്ലീഷ് എല്ലാം ചവറു പോലെ സംസാരിക്കുന്നു,അത് കൊണ്ട് തന്നെ ഏതുസ്ഥലതുള്ളവർ എന്ന് ഒരു പിടിയും കിട്ടിയില്ല,ആഹ അത്രക്കായോ എന്ന് പറഞ്ഞ് ഞാൻ ശ്യാമയോട് തമിഴ് സംസാരിച്ചു,
അങ്ങനെ മിണ്ടിയും പറഞ്ഞും രാത്രി ആയി,ഉള്ളത് അപ്പർ ബർത്തും സൈഡ്ഡ് അപ്പറും ആണ്, ഞാൻ ആണെങ്കിൽ ഒരു മൂന്ന് തവണ എങ്കിലും മൂത്രം ഒഴിക്കാൻ ഇറങ്ങും , വീട്ടിൽ ഈ കുഴപ്പമില്ല, ട്രെയിൻ കാണുമ്പൊൾ ആണ് അസുഖം,അപ്പർ ബെർത്തിൽ കയറിയാൽ കേറിയും ഇറങ്ങിയും ഒരു വഴിക്കാകും,അത് കൊണ്ട് തന്നെ ശ്യാമയെ എടുത്തു മുകളിലേക്ക് എറിഞ്ഞ ശേഷം ഞാൻ സൈഡ് അപ്പറിൽ വലിഞ്ഞു കയറി ,
കേറി കിടന്നപ്പോൾ അല്ലെ അബദ്ധം മനസിലായത്, അനങ്ങാനും തിരിയാനും പറ്റില്ല,ബെർത്തിന് എന്റെ അതെ വീതി,കാൽ ആണെങ്കിൽ അടുത്ത ബെർതിലെ ആളിന്റെ തോളിൽ ,ഞാൻ ആ ബെർത്തിൽ സ്റ്റക്ക് ആയി കിടന്നു അലറി വിളിച്ചു,
രക്ഷിക്കണേ, രക്ഷിക്കണേ,ബചാവോ, കാപ്പാത്തുങ്കോ,സേവ് മീ
ഒടുവിൽ ഈ നിലവിളി കേട്ട് എവെരെസ്റ്റിൽ കയറിയ പോലെ വല്ല വിധവും അപ്പർ ബെർത്തിൽ കയറിയ പാവം ശ്യാമ തന്നെ താഴെ ഇറങ്ങി വന്നു എന്നെ വലിച്ചെടുത്തു രക്ഷിച്ചു,അങ്ങനെ ഞാൻ ആ ബെർത്ത് ഉപേക്ഷിച്ചു അപ്പർ ബെർത്തിൽ വലിഞ്ഞു കയറി.
കണ്ണടഞ്ഞു വന്നതേ ഉള്ളു,നിഷ്ക്കളങ്ക ആയ ആ കുഞ്ഞ് അമറാൻ തുടങ്ങി,കീയോ കീയോ,ചെവി പൊത്തിയിട്ടു പോലും തുളച്ചു കയറുന്ന ഫ്രീക്വെൻസി,ഒടുവിൽ ചെവിയിൽ നിന്ന് രക്തം വന്നപ്പോൾ ഞാൻ തലയണ എടുത്തു തലയ്ക്ക് മുകളിൽ വെച്ച് അതിനടിയിൽ ഒളിച്ചു,
അങ്ങനെ കുറെ നേരം കിടന്നപ്പോൾ എല്ലാം ശാന്തം,കൊച്ചുറങ്ങി ,എവിടെ നിന്നോ വെളിച്ചം മുഖത്തടിക്കുന്നു ,അടുത്ത ബേയിലെ ഒരു മാങ്ങയണ്ടിത്തലയൻ അമ്മാവനും അമ്മായിയും ട്രെയിനിൽ ഉള്ള ലൈറ്റുകൾക്ക് പുറമേ ഉത്സവത്തിന് ഒക്കെ വാടകയ്ക്ക് കിട്ടുന്ന നിറം മാറുന്ന കുറെ സ്പോട്ട് ലൈറ്റുകൾ കൂടി എടുത്തു കൊണ്ട് വന്നു നേരെ മറ്റുള്ളവരുടെ മുഖത്തേക്ക് അടിക്കുകയാണ്,
ഞങ്ങൾക്കോ ഉറക്കം ഇല്ല, എന്നാൽ പിന്നെ നീയൊന്നും ഉറങ്ങണ്ടെടാ എന്ന മട്ട്, ഞാൻ കയ്യിൽ ഉണ്ടായിരുന്ന കർചീഫ്എടുത്തു കണ്ണിനു മുകളിൽ കെട്ടി,ഒരു വിധം ഇരുട്ട്,അങ്ങനെ നിദ്ര ദേവതയെ ധ്യാനിച്ച് ഞാൻ കിടന്നു,
അങ്ങനെ കിടക്കവേ ആണ് കേട്ടത്,മുക്രേശ്വരന്മാർ പണി തുടങ്ങി, ജാവ ബൈക്ക് ഫോർത്ത് ഗിയറിൽ ഒരു വലിയ കയറ്റം വലിഞ്ഞു കയറുന്ന പോലെ ഒരുത്തൻ,കയറ്റം കയറി കഴിയുമ്പോൾ ഒരു നിമിഷം ശാന്തത ആണ്,കൊടുങ്കാറ്റിനു മുന്പുള്ള പോലെ ,പിന്നെ വലിയ റോളർ കൊസ്ടർ താഴേക്ക് അതി വേഗത്തിൽ ഇറങ്ങുന്ന പോലെ ഒരു വരവാണ്, നിരപ്പിൽ എത്തിക്കഴിഞ്ഞാൽ പിന്നെ വീണ്ടും ജാവ സ്റ്റാർട്ട് ചെയ്തു കയറി പോകും,അത് ഒരു കോന്തൻ ,
മറ്റെയാൾ ബൈക്ക് അല്ല, ലോറി ആണ് ഓടിക്കുന്നത് ,പഴയ ബെഡ് ഫോർഡ് ലോറി,അതും മുഴുവൻ തടിയും കയറ്റി ഹൈ റേഞ്ച് വഴി കയറിപ്പോകുന്നു,ഇടക്കൊക്കെ പോലീസ് വിസിൽ അടിക്കും പോലെ ഒരുത്തൻ വായും തുറന്നു കിടന്നു വിസിൽ അടിച്ചു ബൈക്കിനേയും ലോറിയെയും നിറുത്താൻ ശ്രമിക്കുന്നുണ്ട് ,എവിടെ?
എനിക്കാണെങ്കിൽ മൂത്രം ഒഴിക്കാൻ മുട്ടുന്നു, ഞാൻ വല്ല വിധവും താഴെ ഇറങ്ങി ബാത്‌റൂമിൽ പോയി,തിരികെ വന്നപ്പോൾ പൊരിഞ്ഞ മത്സരം,മുക്രെശ്വ്രന്മാർ തമ്മിൽ,അതിൽ ജാവ ബൈക്കുകാരനെ അടുത്ത് പോയി ഞാൻ തുറിച്ചു നോക്കി, ഓരോ തവണ റോളർ കൊസ്ടർ ഇറങ്ങി വരുമ്പോഴും കാർട്ടൂണിൽ ഒക്കെ ടോം കാണിക്കുന്ന പോലെ ചുണ്ട് അതി വേഗം തുറക്കുകയും അടക്കുകയും ചെയ്യുന്നു തടിയൻ,
ഇതിനെ എടുത്തു കൊണ്ട് പോയി വെളിയിൽ കളഞ്ഞാലോ? വേണ്ട ,എന്നാൽ പിന്നെ ഒരെണ്ണം വയറിൽ കൊടുത്താലോ എന്ന് ആലോചിച്ചു ഞാൻ ഗോൾഫ് കളിക്കാർ ഷോട്ട് അടിക്കാൻ പോകും പോലെ കൈ രണ്ടും പുറകിലേക്ക് കൊണ്ട് പോയി ,എന്നിട്ട് ആ വയറിൽ ഒന്ന് കൊടുക്കാൻ,പക്ഷെ വേണ്ടെന്നു വെച്ചു, ആ കൂർക്കം ബാക്കി ഉള്ളത് എല്ലാം കൂടി പുറത്തു വന്നാൽ ഞാൻ തെറിച്ചു വെളിയിൽ പോകും,സഹിക്കുക തന്നെ,
ബെഡ് ഫോർഡ് ലോറിയെയും,വിസിലടി വീരനെയും എല്ലാം നോക്കി ഞാൻ തൊഴുതു കൊണ്ട് പ്രാർഥിച്ചു, മുക്രെശ്വരന്മാരെ മതി, ഇന്നത്തേക്ക് ഇത്രയും മതി, പിന്നെ വലിഞ്ഞു ബെർത്തിൽ കയറാൻ നോക്കിയപ്പോൾ ആണ് കണ്ടത്, മണി പന്ത്രണ്ടായിട്ടും ട്രെയിനിൽ ഉള്ള ലൈറ്റിനു പുറമേ, സ്പോട്ട് ലൈറ്റുകൾ കൂടി എല്ലാരുടെയും മുഖത്തേക്ക് അടിച്ചു കൊണ്ടിരിക്കുന്ന മാതൃകാ ദമ്പതികളെ, ആ ബേയിൽ ഉള്ള തടിയന്മാർ എല്ലാം അതൊന്നും അറിയാതെ വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന് പറഞ്ഞ പോലെ വയറും ഒക്കെ കാണിച്ചു പല പോസിൽ വായും തുറന്നു കിടന്നു ഉറങ്ങുന്നു,
വെളിച്ചം അവർക്കൊന്നും ഒരു പ്രശ്നമേ അല്ല, പക്ഷെ ഈ അനീതി ഞാൻ ഒരിക്കലും പൊറുക്കില്ല എന്ന് ഉറക്കെ ആത്മഗതം പറഞ്ഞു കൊണ്ട് ഞാൻ പട്ടാളക്കാർ മാർച്ച് ചെയ്യുമ്പോലെ ചവിട്ടി കുതിച്ചു അങ്ങോട്ട് ചെന്ന്,നേരെ ലൈറ്റെല്ലാം പടെ പടെ എന്ന് പറഞ്ഞു ഓഫ് ചെയ്തു, ഞെട്ടിപ്പോയ അമ്മാവൻ എന്നോട് ദേഷ്യത്തിൽ ചോദിച്ചു,
"എന്ധാ?"
ഞാൻ ദേഷ്യത്തിൽ തന്നെ മറുപടിയും പറഞ്ഞു "കുന്ധം",
ഏതായാലും പേടിച്ചു പോയ അമ്മാവൻ പിന്നെ ഒന്നും മിണ്ടിയില്ല,ഞാൻ റെന്സിങ്ങിനെ മനസ്സിൽ സ്മരിച്ചു മുകളിലേക്ക് കയറിപ്പോയി,പിന്നെ ഒന്നും ഓർമയില്ല.
അങ്ങനെ കാലത്ത് അഞ്ചര ആയപ്പോൾ കാലിൽ ആരോ ചുരണ്ടുന്നു, ശ്യാമ,ബാത്‌റൂമിൽ പോകണം എന്ന്, അതിനു അനുവാദം വേണ്ട, പൊക്കോളാൻ ഞാൻ പറഞ്ഞു,അപ്പോൾ ആണ് പറയുന്നത് ,ഞാൻ താഴെ ഇറക്കി കൊടുക്കണം പോലും , അയ്യടാ ,വേറെ ആളെ നോക്കണം,ഞാൻ മുകളിൽ ഇരുന്നു ഡയറക്ഷൻ കൊടുത്തു,വലത്തോട്ട് ,ഇനി താഴോട്ട്, ങ അങ്ങനെ തന്നെ, ഇനി അവിടെ ചവിട്ട്, എല്ലാം കേട്ട് ശ്യാമ താഴെ കിടന്ന ഒരു ആളിന്റെ വയറിലും ആസ്ഥാനത്തും ഒക്കെ ചവിട്ടി താഴെ എത്തി, അയാൾ നിലവിളിക്കുന്നത് കേട്ടപ്പോൾ , ഈ നാട്ടുകാരനേ അല്ല എന്ന ഭാവത്തിൽ ഞാൻ മൂടിപുതച്ചു കിടന്നു.
അങ്ങനെ ഒടുവിൽ ആറര ആയപ്പോൾ ഞാനും വല്ലവിധവും താഴെ ഇറങ്ങി, ബെഡ് ഫോർഡും, ജാവ ബൈക്കും,എല്ലാം എണീറ്റ് പിഞ്ചു കുഞ്ഞുങ്ങളെ പോലെ നിഷ്ക്കളങ്കരായി താഴെ ഇരുപ്പുണ്ട്,ഒന്നും അറിയാത്ത പോലെ ,വിസിൽ അടിച്ച മാന്യൻ അതെല്ലാം നിറുത്തി സോഡാ കുപ്പി പൊട്ടിക്കുന്ന പോലെ തുമ്മുന്നു,അതും ഒരു സമയത്ത് അഞ്ചു സോഡാ,
ഒരു കാപ്പി കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചു ഇരുന്നപ്പോൾ കേട്ടു, ഒരാൾ വിളിക്കുന്നു, ,കാപ്പി എം,കാപ്പി എം, അതായതു ഈ കാപ്പിക്ക് ഇനിഷ്യൽ ഉണ്ട്, "എം" ,കാപ്പീയേം,കാപ്പീയേം,
ഞാനും ശ്യാമയും ഓരോ കാപ്പീയേം വാങ്ങിച്ചു കുടിച്ചു,വിസിലടിക്കാരൻ കാപ്പി കുടിക്കും,സോഡാ പൊട്ടിക്കും,അങ്ങനെ കാപ്പി ചുറ്റും ചിതറും,ദൈവമേ ഓരോ അവതാരങ്ങൾ.
ഒടുവിൽ എട്ടര മണിക്ക് വല്ല വിധവും ബാംഗ്ലൂർ എത്തി....ഇറങ്ങിയപ്പോഴേ കണ്ടു തൊട്ടടുത്ത് ഒരു വയർ, പുറകെ ദൂരെ കാർ പാർക്ക് ചെയ്തിട്ട് നടന്ന് വരുന്ന അതിന്റെ ഉടമസ്ഥൻ വ മു ന ക യും
അജോയ് കുമാർ
Friday, 3 October 2025
RSS നൂറിൻ്റെ നിറവിൽ
"വരുന്ന മൂന്ന് നൂറ്റാണ്ടുകൾ, നിങ്ങൾ ഈ മാതൃഭൂമിയായ ഭാരതാംബയെ പൂജിക്കൂ, എങ്കിൽ അമ്പത് വർഷം കഴിയുമ്പോൾ അവൾ സ്വതന്ത്രയാകും, പിന്നീടു ഒരു മൂന്ന് നൂറ്റാണ്ടുകളുടെയുള്ളിൽ അവൾ, പരമവൈഭവത്തിലെത്തും, ഒപ്പം വിശ്വ ഗുരുവാകും"
#സ്വാമി_വിവേകാനന്ദൻ, 1897-ൽ നൽകിയ ആഹ്വാനമാണിത്.
1893-ലെ വിശ്വപ്രസിദ്ധ ചിക്കാഗോ മത സമ്മേളനവും, തുടർന്ന് നാല് വർഷം നീണ്ടു നിന്ന തന്റ്റെ വിശ്വ പ്രസിദ്ധമായ അമേരിക്കൻ - ഇംഗ്ലണ്ട് യാത്രകൾക്ക് ശേഷം, കൊളംബോ വഴി ഭാരതത്തിൽ മടങ്ങിയെത്തിയ സ്വാമിജി തന്റ്റെ വിഖ്യാതമായ പ്രസംഗ പരമ്പരയിൽ ഭാരതത്തിലെ യുവജനതയോട് നടത്തിയ ആഹ്വാനമായിരുന്നു ഇത്.
(കൊളംബോ മുതുൽ എൽമോറ വരെ എന്ന സ്വാമിജിയുടെ പ്രസംഗ പരമ്പര രേഖപ്പെടുത്തിയ പുസ്തകത്തിൽ നിന്നും)
AD950 -മാണ്ടിൽ ആരംഭിച്ച വൈദേശിക ആക്രമണ പരമ്പരകളിൽ നിന്നും, നരകം തീർത്ത വൈദേശിക അടിമത്വത്തിൽ നിന്നും സ്വാമിജി 1897-ൽ പ്രവചിച്ചതു പോലെ കൃത്യം അമ്പതാം വർഷം 1947-ൽ ഭാരതം, അവളുടെ അടിമത്വത്തിന്റ്റെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം നേടി.
ഒരു സഹസ്രാബ്ദത്തിലേറെ നീണ്ട ആ പോരാട്ടങ്ങൾ, ഐതിഹാസികമായ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരങ്ങളുടെ ഒടുവിൽ ചേതനയറ്റ്, ഹതാശരായി നിദ്രയിൽ ആയെന്ന് പാശ്ചാത്യലോകം കരുതി. ഭാരതീയർ സമ്പൂർണ്ണമായി കീഴടങ്ങിയെന്നും, ഈജിപ്ഷ്യൻ, മെസ്സപ്പൊട്ടാമിയൻ, റോമൻ സംസ്കൃതികളെ പോലെ, ഭാരതീയ സംസ്കാരവും മൃതിയടഞ്ഞുവെന്നുമവർ ആശ്വസിച്ചു.
അവിടെയാണ്, ഇരുണ്ട ചാരക്കൂമ്പാരത്തിനുള്ളിൽ നിന്നും കനലുകൾ ഒരു ഹുങ്കാരത്തോടെ എരിഞ്ഞുയരും വിധം ഒരു ഗാംഭീര്യമാർന്ന അവതാര ശബ്ദം ഭാരതീയരുടെ കർണ്ണപുടങ്ങളെ കോൾമയിർ കൊള്ളിച്ചത്.
ഉറങ്ങിക്കിടന്ന ആ മഹദ്ജനതയുടെ ഞരമ്പുകളിൽ പ്രത്യാശയുടേയും, ആത്മവിശ്വാസത്തിന്റ്റേയും ആഗ്നേയ തരംഗങ്ങൾ ജ്വലിപ്പിച്ചത്, പാശ്ചാത്യ ലോകത്തിനെ, ഭാരതത്തിന്റ്റെ ആത്മീയതയുടെ അഭൗമികമായ തേജസ്സിനാൽ അമ്പരപ്പിച്ച് മടങ്ങിയെത്തിയ ഒരു യുവസന്യാസി ആയിരുന്നു. സ്വാമി വിവേകാനന്ദൻ !
കാളീ ദേവിയായി സാക്ഷാൽ പരാശക്തി തന്നെ അനുഗ്രഹവർഷം ചൊരിഞ്ഞ ഈ യുവ സന്യാസിയുടെ ആത്മാവിനെ ഉണർത്തുന്ന വാഗ്ധോരണികൾ ഭാരതത്തിന്റെ യുവ മനസ്സുകളെ പ്രകമ്പനം കൊള്ളിച്ചു...
കൊളംബോയിൽ നിന്നും രാമേശ്വരത്തേക്കും, പിന്നെ മദ്രാസിലേക്കും, അവിടെ നിന്ന് കൽക്കത്തായിലേക്കും തുടർന്ന് രാജ്യത്തിന്റ്റെ ഓരോ കോണുകളിലും കൊടുങ്കാറ്റ് പോലെ സ്വാമിജി എത്തി. ലക്ഷക്കണക്കിന് യുവജനങ്ങൾ അദ്ദേഹത്തിന്റ്റെ വാക്കുകൾ ഉൾക്കൊണ്ട് ആത്മവിശ്വാസവും ആത്മാഭിമാനവും വീണ്ടെടുത്തു.
"ഉത്തിഷ്ഠതാ, ജാഗ്രത,
പ്രാപ്യവരാൻ തത് നിബോധിതാ".. ,
'ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യം നേടും വരെ വിശ്രമിക്കാൻ സമയമില്ലാ'യെന്ന ഒരു യുവ സംന്യാസിയുടെ ഉത്ഘോഷം ഭാരതീയ സിരകളിൽ, ദേശ സ്നേഹത്തിന്റ്റെ ഉന്മാദം നിറഞ്ഞ മിന്നൽപിണരുകൾ പായിച്ചു.
അദ്ദേഹത്തിന്റ്റെ സിംഹഗർജ്ജനം ഭാരതീയ സിരകളിൽ സ്വാഭിമാനത്തിൻ്റെ കനലുകൾ നിറച്ചു. പിന്നീടുള്ളതാണ്, ആധുനിക ഭാരതത്തിന്റ്റെ യഥാര്‍ത്ഥ സമര ഗാഥ..!!!
ബാലഗംഗാധര തിലകനും, ലാലാ ലജ്പത്റായിയും, ഗാന്ധിജിയും, പട്ടേലും തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളി, നേതാജി സുഭാഷ് ചന്ദ്ര ബോസും, ആർഎസ്സ്എസ്സ് സ്ഥാപകൻ ഡോ:കേശവ ബലിറാം ഹെഡ്ഗേവാറും, ഹിന്ദു മഹാസഭ നേതാവായിരുന്ന വീര സവർക്കറും, വിപ്ലവ സിംഹങ്ങളായിരുന്ന ഖുദിറാം ബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അനേകായിരം അനശ്വരരായ സമര നക്ഷത്രങ്ങളെല്ലാം, സ്വാമി വിവേകാനന്ദനിൽ നിന്നും ഉയിരും, ഉശിരും ഉൾക്കൊണ്ട് ഭാരതത്തിന്റെ സ്വാതന്ത്യത്തിനായി ഇറങ്ങിയവരായിരുന്നു.
എന്നാൽ ഇവരിൽ ഒരാൾ മാത്രം മറ്റൊരു കാര്യം കൂടി ചിന്തിച്ചു. അത് നാഗപ്പൂരിൽ നിന്നുള്ള ആ ഒരു യുവ ഡോക്ടറായിരുന്നു... ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി..!
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നാഗപ്പൂർ മേഖലയുടെ ചുമതലയിൽ ഉണ്ടാവുകയും, ബംഗാളിലെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയിൽ പ്രവർത്തിക്കുകയും 1921-ൽ ഗാന്ധിജിയുടെ അഹ്വാനപ്രകാരം സ്വാതന്ത്യ സമരാഗ്നിയിൽ ജയിലിൽ അടക്കപ്പെടുകയും ചെയ്ത കോൺഗ്രസ്സ് നേതാവ്...
വിശാലമായ ഭാരതഭൂമിയുടെ പത്തിലൊന്നു പോലുമില്ലാത്ത ഒരു യൂറോപ്യൻ രാജ്യം ദുഷ്കരമായ കടൽ വഴികൾ താണ്ടിയെത്തി തന്റെ ഈ മഹത്തായ മാതൃഭൂമിയെ എങ്ങനെ കീഴടക്കി എന്നദ്ദേഹം ഗാഢമായി ചിന്തിച്ചു. എന്തുകൊണ്ട് ഭാരതം ഒരു സഹസ്രാബ്ദത്തോളം നിരന്തരമായി വൈദേശിക ആക്രമണത്തിന് ഇരയായി എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ഒടുവിൽ ഉത്തരവും അദ്ദേഹം തന്നെ കണ്ടെത്തി.
പാശ്ചാത്യലോകം അന്ധകാരത്തിൽ ആയിരുന്നപ്പോൾ വിജ്ഞാനത്തിന്റെയും, സമ്പത്തിന്റെയും, സംസ്കാരത്തിന്റെയും ഈറ്റില്ലമായിരുന്ന ഭാരതഭൂമി വൈദേശിക നുകത്തിന് കീഴിൽ ഞെരിഞ്ഞമരുന്നതിന് കാരണമാണ് ഡോക്ടർജി തേടിയത്.
മഹനീയമായ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ മറന്ന് അനേകമനേകം ജാതികളും ഉപജാതികളുമായി പിരിഞ്ഞ് പരസ്പര സ്‌പർദ്ധ മുറ്റിയ അന്ധതയോടെ കഴിയുന്ന ഈ ജനതയുടെ അനൈക്യമാണ് വൈദേശികർക്ക് വളമായതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
വിചിത്രവും ദൗർഭാഗ്യകരവുമായ ഈ മനോഭാവം വച്ചു പുലർത്തുന്ന ഒരു ജനത എത്ര തീക്ഷണമായ സമരം നടത്തി പാരതന്ത്യത്തിൽ നിന്നും മുക്തി നേടിയാലും അത് ക്ഷണികമായിരിക്കും എന്നും ഈ ജനത വീണ്ടും തമ്മിൽ തല്ലി ശത്രുക്കൾക്ക് ഇരയാകും എന്ന് ആ ക്രാന്തദർശി കണക്കാക്കി.
ജാതി, മത, വർഗ്ഗ, വർണ്ണ, ഭാഷാഭേദമന്യേ ഭാരതീയർ തങ്ങളുടെ മാതൃഭൂമിയെ മാതാവായി കാണുകയും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുകയും മാതൃഭൂമിയുടെ പരമ വൈഭവത്തിനായി അർപ്പണ മനോഭാവത്തോടെ സ്വാർത്ഥ ലാഭം വെടിഞ്ഞ് ഒരുമിക്കുകയും വേണമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു.
ഈ ലക്ഷ്യത്തിലേക്ക് ഒരുമിക്കാൻ ഭാരതീയർക്ക് കേവലമായൊരു സംഘടന പോരായെന്നും അതിന് മൂല്യങ്ങളോട് കൂടിയ ധാർമ്മികമായ ഒരടിത്തറ കൂടി ഉണ്ടാവണമെന്നും മാതൃഭൂമിക്കായി നിസ്വാർത്ഥ സേവനം നടത്താൻ മക്കൾ സ്വയം സമൂഹത്തിലെ സേവകരാകണമെന്നും അദ്ദേഹം തീരുമാനിച്ചു.
അവിടെ അദ്ദേഹത്തിന് മാർഗ്ഗദർശിയായത് വീണ്ടും സ്വാമി വിവേകാനന്ദനാണ്. സ്വാമിജിയുടെ ആഹ്വാനമാണ്, രാഷ്ട്രീയ സ്വയം സേവക സംഘം രൂപപ്പെടുത്തിയതിന് തന്നെ പ്രാപ്തനാക്കിയതെന്ന് ഡോക്ടർജി അനുസ്മരിച്ചിട്ടുണ്ട്.
ഭാരതീയർ തങ്ങൾ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണമെന്നും ആഴ്ചയിൽ ഒരിക്കൽ എങ്കിലും, പറ്റിയാൽ ദിവസവും കുറച്ചു സമയം സമൂഹത്തിലെ വിവിധ ശ്രേണിയിൽ ഉള്ളവർ മറ്റ് വ്യത്യാസങ്ങൾ മറന്ന് ഭാരതാംബയുടെ പോരാളികളായി ഒരുമിച്ച് കൂടി ആശയങ്ങൾ പങ്കു വയ്ക്കണമെന്നും ഉള്ള സ്വാമിജിയുടെ ആശയം ഡോക്ടർ ഹെഡ്ഗേവാറിനെ ആകർഷിച്ചു.
ദേശഭക്തിയും, ധാർമ്മിക ചിന്തയും, സ്വഭാവ നൈർമല്യവുമുള്ള ധൈര്യശാലികളായ ചെറുപ്പക്കാരെ വാർത്തെടുക്കണമെന്നും അവർ ഈ സമൂഹത്തിലേക്കിറങ്ങുമ്പോൾ സമൂഹവും രാഷ്ട്രവും കൂടുതൽ കരുത്തുറ്റതും പാവനവും ആകുമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു.
"വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര നിർമ്മാണം". ഭാരതാംബയുടെ സഹസ്രാബ്ദം പിന്നിട്ട രോഗത്തിന് ഡോക്ടർജി കണ്ടു പിടിച്ച മൃതസഞ്ജീവനി അതായിരുന്നു. ആ മരുന്നിന്റെ ബ്രാൻഡ് നെയിമാണ് RSS എന്ന രാഷ്ട്രീയ സ്വയം സേവക സംഘം!
ആ സംഘമാണ്, പരസഹസ്രം സ്വയം സേവകരാണ് ഇന്ന് ഈ സംസ്കൃതിയുടെ കാതലിനെ കാത്തു സൂക്ഷിക്കുന്ന ആവരണം. അത് വെട്ടിമാറ്റാൻ ശത്രുക്കൾ ശ്രമിക്കുന്നതിന് കാരണവും മറ്റൊന്നല്ല. കാവൽക്കാരനാണല്ലോ കൊള്ളക്കാരന്റെ ശത്രു.
എന്നാൽ ഭാരതത്തിന്റെ ആത്മാവിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന സംഘം നിശബ്ദമായി തങ്ങളുടെ പ്രവർത്തനം തുടരുകയാണ്. സഫലമായ ആ കർമ്മകാണ്‌ഡത്തിലെ നൂറാം പിറന്നാളിൻ്റെ നിറവിലാണ് ഇന്ന് സംഘം.
പരസഹസ്രം വർഷങ്ങളിലേക്ക് ആ യാത്ര തുടരണം. സ്വാമി വിവേകാനന്ദൻ പ്രത്യാശിച്ചതു പോലെ ഉള്ള സപര്യയാണ് സംഘം തുടരുന്നത്..
പരമ വൈഭവത്തിലേക്കുള്ള യാത്ര ...
"സംഘ സംഘമൊരേ ജപം
ഹൃദയത്തുടിപ്പുകളാകണം.
സംഘമാകണമെൻ്റെ ജീവിതം,
എന്തു ധ്യന്യമിതിൽ പരം"
പിറന്നാൾ ആശംസകൾ ...
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#RSS100Years
#സ്വാമി_വിവേകാനന്ദൻ
#DrHedgewar
Narendra Modi
Mohan Bhagawat
മിഥുൻ ചക്രവർത്തി
നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്ന കാലഘട്ടത്തിൽ പോലീസിന്റെ നോട്ടപ്പുള്ളിയായി മാറിയപ്പോൾ അയാൾ തന്റെ സ്വന്തം നാട് വിട്ടു പലായനം ചെയ്തു. കരാട്ടെയിൽ പ്രാവീണ്യം ഉണ്ടെങ്കിലും നിയമപാലകരെ കൈവെക്കാൻ സാധിക്കില്ലല്ലോ. അങ്ങിനെ സിനിമാക്കാർ സ്വപ്നം തേടി അലഞ്ഞെത്തിയ പുതിയ നഗരത്തിൽ, ബോംബെയിൽ അയാളും ഒരു ഭാഗമായി മാറി.
അരോഗദൃഢഗാത്രനും, ഭഗവാൻ കൃഷ്ണൻറെ നിറവുമുള്ള അയാൾ ബോളിവുഡിന്റെ ഭാഗമാകാനുള്ള ശ്രമം തുടങ്ങി.
"നിങ്ങൾ ഒരിക്കലും സിനിമയിൽ ജയിക്കില്ല" എന്ന പലരും അയാളുടെ മുഖത്തു നോക്കി പറഞ്ഞു. പക്ഷെ മികച്ച നർത്തകനായ അയാൾ റാണ റേസ് എന്ന പേരിൽ ഹെലന്റെ ഡാൻസ് ട്രൂപ്പിൽ ജോലിക്കൊപ്പം അഭിനയത്തിനുള്ള അവസരകത്തിനുള്ള ശ്രമവും തുടർന്നു. ഒരു കൂട്ടുകാരൻ അദ്ദേഹത്തെ അടുത്തുള്ള ജിംനേഷ്യത്തിൽ അംഗമാക്കി, കാരണം അവിടെ അയാൾക്ക് പ്രഭാതകർമങ്ങൾ ചെയ്യാനുള്ള ലൈസെൻസ് കിട്ടുമല്ലോ. ഉറക്കം പലപ്പോഴും ഫുട്പാത്തിൽ തന്നെ.
പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ കയറിപ്പറ്റാനുള്ള ആദ്യ ശ്രമം പരാജയമായി, കാരണം സെലെക്ഷൻ ഇന്റർവ്യൂവിൽ അയാൾ തന്റെ പലായനരഹസ്യം സത്യസന്ധമായി പറഞ്ഞു. അതോടെ ചാൻസ് മുടങ്ങി, പക്ഷെ തൊട്ടടുത്ത വർഷം അയാൾക്കവിടെ അഡ്മിഷൻ ലഭിച്ചു. മൃണാൾ സെന്നിന്റെ കണ്ണുകൾ അവിടെ അയാളെ ശ്രദ്ധിച്ചു. തന്റെ '#മൃഗയ' എന്ന സിനിമയിൽ അയാളെ അദ്ദേഹം നായകനാക്കി. മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യ ചിത്രത്തിലൂടെ ആ ചെറുപ്പക്കാരൻ നേടിയെടുത്തു, പക്ഷെ അവസരങ്ങളുടെ പെരുമഴ അയാളെ തേടിയെത്തിയില്ല. ഒരു നേരത്തെ ഭക്ഷണത്തിനായി റാണ റേസ് നൃത്തം തുടർന്ന് കൊണ്ടേയിരുന്നു.
തന്റെ അഭിമുഖം എടുക്കാൻ വന്ന പത്രക്കാരനോട് ഭക്ഷണം വാങ്ങിത്തന്നാൽ ഇന്റർവ്യൂ നൽകാം എന്ന് പറഞ്ഞ ഒരു നാഷണൽ അവാർഡ് വിന്നറെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ..? അങ്ങിനൊരു സമയത്തിൽ കൂടി ആണ് അയാൾ കടന്നു പോയത്.
ചെറിയ റോളുകളിൽ ആ ചെറുപ്പക്കാരൻ പതിയെ ശ്രദ്ധ നേടിത്തുടങ്ങി. ജെയിംസ് ബോണ്ട് ചിത്രം അനുസ്മരിപ്പിക്കുന്ന 'സുരക്ഷ' അയാളെ താരമാക്കി വളർത്തി.
തുടർച്ചയായി അയാളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ ഉണ്ടായി.
ഡിസ്കോയ്ക്കു പ്രാമുഖ്യമുള്ള ഡിസ്കോ ഡാൻസർ എന്ന ചിത്രം അന്നത്തെ സോവിയറ്റ് യൂണിയനിൽ 94 കോടി കളക്റ്റ് ചെയ്തു, ഇന്ത്യയിൽ നിന്നും ആറര കോടിയും. അങ്ങനെ ആ ചിത്രം ഇന്ത്യയുടെ ആദ്യ 100 കോടി ക്ലബ് കളക്റ്റ് ചെയ്ത ചിത്രമായി.
ഈ ചിത്രം അദ്ദേഹത്തെ യൂണിവേഴ്‌സൽ സൂപ്പർസ്റ്റാർ ആക്കി മാറ്റി. സോവിയറ്റ് യുവത്വം ജിമ്മി ജിമ്മി എന്ന ഗാനവും, അയാം എ ഡിസ്കോ ഡാൻസർ എന്ന ഗാനവും മൂളി നടന്നു, അതിനൊപ്പം ചുവട് വച്ചു. ഇന്നും റഷ്യയിൽ ഏറ്റവുമധികം ഫാൻ ബേസ് ഉള്ള ഹിന്ദി നടൻ ആണ് അദ്ദേഹം. ( ഈ വർഷം മിഥുൻ ചക്രവർത്തിയോടുള്ള ആദര സൂചകമായി ഇന്ത്യൻ നേവിയുടെ ബാൻഡ് റഷ്യയിൽ ഈ അടുത്തിടെ ജിമ്മി ജിമ്മി എന്ന ഗാനം ബാന്റിൽ വായിച്ചപ്പോൾ ജനം ഇളകി മറിഞ്ഞത് ഇന്നും അദ്ദേഹത്തിന് അവിടുള്ള ഫാൻ ബേസിന് തെളിവാണ്.)
അങ്ങനെ 80-കളിൽ ഹിന്ദി സിനിമാലോകം ഹിന്ദിക്കാരൻ അല്ലാത്ത ഒരാൾ ഭരിച്ചു. ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി ആ ചെറുപ്പക്കാരൻ മാറി. തൊണ്ണൂറുകളിൽ ഊട്ടി കേന്ദ്രമായി അയാളുടെ 'പാരലൽ ബോളിവുഡ്' ചെറിയ ബഡ്ജറ്റ് ചിത്രങ്ങളുടെ പെരുമഴ സൃഷ്ട്ടിച്ചു. ഇത്തവണ ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അയാൾ അടച്ചത് തുടർച്ചയായി അഞ്ചു തവണ. ഇന്ത്യയുടെ സാധാരണക്കാരിൽ എറ്റവുമധികം ഫാൻ ബേസ് ഉള്ള നടനും അയാൾ തന്നെ.
ഒരു പക്ഷെ ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഈ സംഭവബഹുലമായ ജീവിതവുമായി അയാൾ തന്റെ യാത്ര തുടരുകയാണ്.
ജീവിതം ഒറ്റയ്ക്ക് തന്നെ ആ അരോഗദൃഢഗാത്രൻറെ പ്രായം സപ്തതി കടന്നു മുന്നോട്ടു സഞ്ചരിക്കുന്നു ,ഭാരതത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന്റെ തിളക്കത്തോടെ..
ഇൻഡ്യൻ സിനിമയയുടെ സ്വന്തം ചക്രവർത്തിക്കു ആശംസകൾ.
ആശംസകൾ പ്രിയപ്പെട്ട Mithun Chakraborty ❤️
✍️ Jithuraj M S
കടപ്പാട്
Saturday, 6 September 2025
ആരാണ് മവേലി ? എന്താണ് ഓണം
ഓണം വരുമ്പോൾ അതിന്റെ പിതൃത്വം പലർക്കും കൊണ്ട് ചാർത്തി കൊടുക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ കുത്തിതിരിപ്പ് സോഷ്യൽ മീഡിയ ഹൻഡിലുകൾ വരെ മത്സരമാണ്. ഓണം ഒരു ഹൈന്ദവ ആദ്ധ്യാത്മിക ഉത്സവം അല്ലെന്നും അത് കേരളത്തിലെ ഒരു മതേതര - കാർഷിക - വ്യാപാര ഉത്സവം ആണെന്നും, എന്തെങ്കിലും മതപരമായ ബന്ധം അതിനുണ്ടെങ്കിൽ തന്നെ അത് ബുദ്ധ മതവുമായിട്ടാണ് എന്നും... ബുദ്ധന്റെ ധർമ്മചക്രമാണ് നമ്മൾ ഓണപൂക്കളമായി ഇടുന്നതെന്നും, സാക്ഷാൽ മഹാബലി തന്നെ ഒരു ബുദ്ധമതക്കാരൻ ആയിരുന്നു എന്നൊക്കെയുള്ള കുറേ വാദങ്ങൾ വർഷങ്ങളായി ഓണഘോഷവും ആയി ബന്ധപ്പെട്ടു നമ്മൾ കേട്ടു വരുന്നുണ്ട്
--
ഒപ്പം മാവേലി നാട് വാണീടും കാലം എന്നൊക്കെ നമുക്ക് കുട്ടിക്കാലം മുതൽ പരിചയം ഉള്ള... സഹോദരൻ അയ്യപ്പനാൽ ജനകീയമാക്കപ്പെട്ട ഓണപ്പാട്ടിലെ മാവേലി, മഹാബലി അല്ല എന്നും അത് ഇന്നത്തെ മാവേലിക്കര ഉൾപ്പെടുന്ന ഓണാട്ടുകരയും മറ്റു മദ്ധ്യ തിരുവിതാംകൂർ ദേശങ്ങളും ഒക്കെ ഭരിച്ചിരുന്ന, കുലശേഖര മാവേലി വാണാദിരായൻ എന്ന പാണ്ഡ്യ രാജാവിനെ ആണ് ഉദ്ദേശിക്കുന്നത് എന്നും മഹാബലി ഒരു വിദേശി ആണെന്നും ഇതിനോടൊപ്പം പലരും പറഞ്ഞു നടക്കുന്നു!
---
നമ്മുടെയെല്ലാം കുട്ടിക്കാലം മുതൽ നമ്മൾ ആഘോഷിക്കുന്ന ഓണം, മാവേലി എന്ന് കൂടി അറിയപ്പെടുന്ന മഹാബലിയും വാമനനും ആയുമെല്ലാം ബന്ധപ്പെട്ടതാണ്. പക്ഷേ അവിടെയും, നമ്മൾ കേട്ട ഐതിഹ്യം ദേവരാജാവ് ആയ ഇന്ദ്രനു വേണ്ടി നീതിമാനായ മഹാബലിയെ മഹാ വിഷ്ണുവിന്റെ അവതാരമായ വാമനൻ വഞ്ചിച്ചു എന്നാണ്. അങ്ങനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മാവേലി തന്റെ പ്രജകളെ കാണുവാൻ രണ്ടു നാല് ദിവസത്തെ പരോളിന് വരുന്നതാണത്രെ ഓണമായി ആഘോഷിക്കുന്നത്
---
ഇന്നത്തെ ഇടത് പക്ഷവാദികൾ ഒരു പടി കൂടി കടന്നു അവരുടെ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ കണ്ണിലൂടെ വാമനൻ സവർണ്ണ ബ്രാഹ്മണ പ്രതീകം ആണെന്നും മാവേലി ഒരു കറുത്തവനും, ദ്രാവിഡ - ദളിത - അവർണ്ണ - അധകൃത വിഭാഗങ്ങളുടെ പ്രതീകം ആണെന്നും അത് കൊണ്ട് ദളിത മാവേലിയെ അസുരനാക്കി ചിത്രീകരിച്ചു അടിച്ചമർത്തിയതിന്റെ ചരിത്രം ആണ് ഓണത്തിന് പിന്നിൽ എന്നും വാദം നിരത്തുന്നുണ്ട്
ഇതിനെല്ലാം പുറമെ പശ്ചിമ ഏഷ്യൻ പ്രദേശത്ത് നിന്നും കേരളത്തിലേക്ക് വന്ന ചില സമുദായങ്ങൾ ആണ് ഇന്നത്തെ ഓണാഘോഷത്തിന് പിന്നിൽ എന്ന് വരെ തർക്കിക്കുന്നവരുണ്ട്
---
അതായത് എങ്ങനെ എങ്കിലും ഓണത്തിന്റെ ഹൈന്ദവ - ആദ്ധ്യാത്മിക തലങ്ങളെ മാറ്റി കൊണ്ട് മറ്റെന്തെങ്കിലും അവിടെ കൊണ്ട് വരണം. അതിനുള്ള ശ്രമം ആണ് ഈ കൊണ്ട് പിടിച്ചു നടക്കുന്നത്
എന്താണ് ഇതിന്റെ എല്ലാം സത്യാവസ്ഥ.
മനസ്സമാധാനത്തോടെ ഓണം ആഘോഷിച്ചിരുന്ന നമ്മളിലേക്ക് പല തരം സംശയങ്ങളും ഭിന്നിപ്പും ഉണ്ടാക്കുന്നതിനു പിന്നിൽ വല്ല ഗൂഢ ലക്ഷ്യങ്ങളും ഉണ്ടോ?
അപ്പോൾ എന്താണ് ആത്യന്തികമായ വസ്തുത എന്നറിയാൻ ചരിത്ര ഗ്രന്ഥങ്ങളും പുരാണങ്ങളുമൊക്കെ ഒന്ന് പൊടി തട്ടിയെടുത്തു നോക്കാം
---
ആദ്യം നമുക്ക് പുരാണങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. ഹൈന്ദവാഘോഷങ്ങളുടെ വേരുകൾ പുരാണങ്ങളിൽ ആണല്ലോ. എന്നിട്ട് നമുക്ക് ചരിത്രപരമായ റഫറൻസുകളിലേക്ക് പോവാം. അവിടെ നമുക്കിതിന്റെ ഭൗതിക തലങ്ങളും വ്യക്തമാക്കാം
ആരാണ് അസുര ചക്രവർത്തി ആയ മഹാബലി?
നോക്കൂ, ബ്രഹ്‌മാവിന്റെ പുത്രൻ മരീചിയുടെ മകൻ ആണ് കശ്യപൻ. കശ്യപനു ദക്ഷന്റെ പുത്രിമാർ ആയ അദിതിയിലും ദിതിയിലും ഉണ്ടായ മക്കൾ ആണ് ദേവന്മാരും അസുരന്മാരും
അതായത് ദേവന്മാരും അസുരന്മാരും ഒരേ അച്ഛന്റെ മക്കളാണ്. അവരുടെ അമ്മമാർ സഹോദരികൾ ആണ്. അവർ അർദ്ധ സഹോദരങ്ങൾ ആണ്
---
കശ്യപന് ദിതിയിൽ ഉണ്ടായ രണ്ട് അസുര പുത്രന്മാർ ആണ് ഹിരണ്യ കശിപുവും ഹിരണ്യാക്ഷനും
ഇതിൽ ഹിരണ്യാക്ഷനെ മഹാവിഷ്ണുവിന്റെ വരാഹാവതാരം വധിച്ചു. ഹിരണ്യ കശിപുവിനെ നരസിംഹ രൂപവും
ഈ ഹിരണ്യ കശിപുവിന്റെ മകനാണ് വിഷ്ണുവിന്റെ പരമ ഭക്തനായ പ്രഹ്ലാദൻ. പ്രഹ്ലാദന്റെ പുത്രൻ വിരോചനൻ. വിരോചനന്റെ മകനാണ് ചിരഞ്ജീവി ആയ മഹാബലി അഥവാ ഇന്ദ്രസേനൻ. മഹാബലിയുടെ പുത്രൻ ബാണാസുരൻ!
നരസിംഹ അവതാരം വരെ ഉള്ള സംഭവങ്ങൾ സത്യയുഗത്തിലാണ് സംഭവിക്കുന്നത്. തുടർന്ന് ത്രേതാ യുഗത്തിലാണ് മഹാബലി വരുന്നത്
---
പ്രഹ്ലാദനെ പോലെ തന്നെ വിരോചനനും മഹാബലിയും തികഞ്ഞ വിഷ്ണു ഭക്തന്മാർ ആയിരുന്നു. താരകമയ യുദ്ധം എന്ന ദേവാസുര യുദ്ധത്തിൽ വിരോചനനെ ഇന്ദ്രൻ വധിച്ച ശേഷം മഹാബലി സ്വർഗ്ഗലോകം കീഴടക്കി
ഭൃഗു മഹർഷിയുടെ പുത്രനായ അസുരഗുരു ശുക്രാചാര്യരുടെ മേൽനോട്ടത്തിൽ, വിശ്വജിത് മഹായാഗം നടത്തി മൂന്ന് ലോകങ്ങളെയും കീഴടക്കി സ്വർഗ്ഗത്തിൽ നിന്നും ദേവന്മാരെയും അടിച്ചു പുറത്താക്കി, മഹാബലി അധികാരത്തിന്റെ അൽപസ്വൽപം അഹങ്കാരവുമായി കഴിയുന്ന അവസരത്തിലാണ് ദേവമാതാവ് അദിതി വിഷ്ണുവിനോട് തന്റെ മകനായി വന്നു പുത്രന്മാരെ, അതായത് ദേവന്മാരെ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നത്
---
അങ്ങനെയാണ് ഭാദ്രപദ മാസത്തിലെ അഥവാ കന്നി മാസത്തിലെ ശുക്ല പക്ഷ ദ്വാദശിയിൽ ശ്രാവണ അഥവാ തിരുവോണം നക്ഷത്രത്തിൽ വാമനാവതാരം നടക്കുന്നത്. കൊച്ചു കുട്ടിയായി അവതരിച്ച വാമനൻ അതേ ദിവസം തന്നെ മഹാബലിയെ കാണാൻ പുറപ്പെട്ടു
ബ്രഹ്മാണ്ഡ പുരാണ പ്രകാരം ഇന്നത്തെ ആന്ധ്രപ്രദേശിലെ അഹോബിലം ആയിരുന്നു ഹിരണ്യകശിപുവിന്റെ ഭരണകേന്ദ്രം. സ്കന്ദ പുരാണ പ്രകാരം ഗുജറാത്തിലെ സൗരാഷ്ട്ര ദേശം ആണ് മഹാബലിയുടെ ഭൂമിയിലെ തലസ്‌ഥാനം. ഈ സൗരാഷ്ട്രം കേന്ദ്രമാക്കി ഉത്തര - ദക്ഷിണ ഭാരത ഭൂ പ്രദേശങ്ങളെ മഹാബലി ഭരിച്ചു പോന്നു
---
ഭാഗവത പുരാണ പ്രകാരം നർമ്മദ നദിയുടെ തീരങ്ങളിൽ ഉള്ള ഭൃഗുകച്ഛ അഥവാ ഇന്നത്തെ ബറൂച്ച് പ്രദേശത്ത് വെച്ച്, ശുക്രാചാര്യരുടെ കാർമ്മികത്വത്തിൽ നടത്തി കൊണ്ടിരുന്ന അശ്വമേധ യജ്ഞത്തിന്റെ യാഗ ശാലയിലേക്കാണ് വാമനൻ കടന്നു വരുന്നത്
അവിടെ വെച്ചാണ് വാമനൻ മൂന്നടി മണ്ണ് ദാനമായി ചോദിക്കുന്നതും അത് നൽകാൻ കഴിയാതെ വന്നപ്പോൾ തന്റെ സർവ്വസ്വവും ബലി വാമനന് സമർപ്പിക്കുന്നതും
അതിൽ സംപ്രീതനായ മഹാവിഷ്ണു തന്റെ കാൽപ്പാദം കൊണ്ട് ബലിയെ അനുഗ്രഹിച്ചുകൊണ്ട് സപ്ത തലങ്ങളിൽ ശ്രേഷ്ഠമായ സുതലം എന്ന തലത്തിലേക്കു പറഞ്ഞയക്കുകയാണ്
---
ഇവിടെ കാലു കൊണ്ട് ചവിട്ടിയാണോ അനുഗ്രഹിക്കുന്നത് എന്നൊരു ചോദ്യം സ്വാഭാവികമായും വരും. അത്തരം ഒരു രീതി ഇപ്പോഴും പലയിടങ്ങളിലും നിലവിലുണ്ട്. ജാതി-അയിത്ത ചിന്തകൾ ഒന്നുമല്ല അതിന്റെ അടിസ്ഥാനം. അതും വഴിയേ പറയാം
പിന്നീട്, അടുത്ത മന്വന്തരത്തിൽ ബലി ആയിരിക്കും സ്വർഗ്ഗം ഭരിക്കുന്ന ഇന്ദ്രൻ എന്ന വരവും അദ്ദേഹത്തിന് വാമനൻ നൽകി. അതിനു പുറമെ സുതലത്തിൽ ബലിക്കു കാവലായി സാക്ഷാൽ വിഷ്ണു തന്നെ ദ്വാര പാലകന്റെ കർമ്മം നിർവഹിക്കുന്നതാണ് എന്നും അറിയിച്ചു
ഇതെല്ലാം നടക്കുന്നത് കേരളത്തിന് പുറത്താണ്. അപ്പോൾ എന്താണ് ഇതിനെല്ലാം കേരളവുമായി ഉള്ള ബന്ധം?
---
കേരളം ഭരിച്ചിരുന്ന ആദ്യത്തെ രാജവംശം യാദവന്മാരുടെ ആണ്. ഇത് ചരിത്രകാരന്മാർ എല്ലാം സമ്മതിക്കുന്ന വസ്തുതയാണ്. വടക്കു ഭരിച്ചിരുന്ന ഏഴിമല വംശവും തെക്കുണ്ടായിരുന്ന ആയ് വംശവും ഒക്കെ അടിസ്ഥാനപരമായി യാദവ വംശങ്ങൾ ആണ്
വൈവസ്വത മനുവിന്റെ പുത്രി ആയ ഇളയിൽ നിന്നും തുടങ്ങുന്ന, ചന്ദ്ര വംശ പരമ്പരയിലെ യയാതിയുടെ പുത്രൻ ആണ് യദു. ആ യദുവിന്റെ പരമ്പരയിൽ ആണ് കാർത്ത വീര്യാർജ്ജുനനും പിന്നീട് സാക്ഷാൽ ശ്രീ കൃഷ്ണനും ഒക്കെ വരുന്നത്
ഈ യാദവരുടെ പ്രധാന കേന്ദ്രം പുരാണ പ്രകാരം ഇന്നത്തെ ഗുജറാത്തിലെ സൗരാഷ്ട്ര ദേശം ആണ്. അവിടുന്ന് തെക്കോട്ടു പല പ്രദേശങ്ങളും അവർ ഭരിച്ചിരുന്നു
---
ആ സൗരാഷ്ട്രം തന്നെയായിരുന്നു ബലിയുടെയും തലസ്‌ഥാനം. മഹാബലിയുടെ കാലം ഒക്കെ കഴിഞ്ഞാണ് യാദവന്മാർ ഉയർന്നു വരുന്നത്. ത്രേതാ യുഗത്തിൽ
ബലിയുടെ യാഗശാല നിലനിന്നിരുന്ന അതേ നർമ്മദയുടെ തീരങ്ങളിൽ തന്നെ ആയിരുന്നു കാർത്ത വീര്യാർജ്ജുനന്റെ യാദവ - ഹേഹെയ സാമ്രാജ്യ തലസ്‌ഥാനം ആയിരുന്ന മാഹിഷ്മതി. അതേ ബാഹുബലിയിലെ മാഹിഷ്മതി തന്നെ!
ത്രേതാ യുഗത്തിലെ പരശുരാമ അവതാരം, ക്ഷത്രിയ ധർമ്മം മറന്നു പ്രവർത്തിച്ച കാർത്ത വീര്യാർജ്ജുനന്റെ ഉൾപ്പടെ ഉള്ള ക്ഷത്രിയ കുലങ്ങളെ യാതൊരു ദാക്ഷണ്യവും ഇല്ലാതെ സംഹരിച്ചു
---
കാർത്ത വീര്യാർജ്ജുനന്റെ ഹേഹെയ - യാദവ പരമ്പരയിൽ പെട്ട ഗർഭിണി ആയ ഒരു രാജ്ഞി തന്റെ ഭർത്താവ് പരശുരാമനുമായുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു എന്നറിഞ്ഞു ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ അവരുടെ കുലഗുരു അതിൽ നിന്നും അവരെ രക്ഷപ്പെടുത്തി ഹേഹെയ സാമ്രാജ്യത്തിന്റെ തെക്കു ഭാഗത്തുള്ള ഇന്നത്തെ കേരളത്തിന്റെ വടക്കു - പടിഞ്ഞാറൻ തീരത്തെ ഏഴിമലയിലേക്ക് കൊണ്ട് പോയി എന്നാണ് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുലൻ രചിച്ച മൂഷിക വംശം എന്ന ചരിത്ര കാവ്യത്തിൽ പറയുന്നത്. കാശ്മീരിന്റെ ചരിത്രം പറയുന്ന കൽഹണന്റെ രാജ തരംഗിണിയേക്കാൾ പഴക്കം ഉള്ളതാണ് മൂഷിക വംശം
---
ആ മൂഷിക വംശത്തിൽ നിന്നുമാണ് പിന്നീട് കോലത്തിരിയും ചിറക്കലും അറക്കലും ഒക്കെ ഉണ്ടാവുന്നത്
താൻ നടത്തിയ ഘോരമായ സംഹാര യജ്ഞത്തിനു പ്രായശ്ചിത്തം ചെയ്യാൻ പരശുരാമൻ ബ്രാഹ്‌മണരെ കൊണ്ട് യാഗം ചെയ്യിച്ച ശേഷം, യാദവ വംശത്തിന്റെ പിന്തുടർച്ച അവകാശി ആയി ഏഴിമലയിലേക്ക് പോന്ന രാജ്ഞിയുടെ മകൻ രാമ ഘട മൂഷകനെ രാജാവായി വാഴിച്ചു എന്നുമാണ് മൂഷക വംശം പറയുന്നത്
ശേഷം നർമ്മദയുടെ തെക്കൻ തീരം മുതൽ തെക്കു മഹാസമുദ്രം വരെയുള്ള സപ്ത കൊങ്കണ ദേശം കടലിൽ നിന്നും ഉയർത്തി യാഗം ചെയ്ത ബ്രാഹ്‌മണർക്കു ദാനമായി നൽകി എന്നുമാണ് ഐതിഹ്യം
---
അതായത് പരശുരാമൻ കടലിൽ നിന്നുയർത്തിയത് കേരളം മാത്രമല്ല. തെക്കൻ നർമദാ തീരം മുതൽ തെക്കോട്ടുള്ള konkan coastal area ആണ്.
ഏറെക്കുറെ സഹ്യ പർവ്വതത്തിന്റെ അടിവാരത്തോളം പണ്ട് കടൽ ആയിരുന്നു എന്നത് തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. A. ശ്രീധരമേനോന്റെ കേരള ചരിത്രം എന്ന ഗ്രന്ഥത്തിലും ഇതേ പറ്റി പരാമർശമുണ്ട്. ഇടനാടും തീരപ്രദേശവും ഒക്കെ പിന്നീട് രൂപപ്പെട്ടതാണ്. അതിനു മുൻപ് സഹ്യ പർവ്വത നിരകളിലും വനാന്തരങ്ങളിലും ആയി പല തരം ഗോത്ര വിഭാഗങ്ങൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. അഗസ്ത്യ മഹർഷി ഉൾപ്പടെ പല ഋഷിമാരുടെയും തപോ ഭൂമി കൂടി ആയിരുന്നു സഹ്യ പർവ്വത നിരകൾ
---
സഹ്യനു പടിഞ്ഞാറ് ഉള്ള ഭൂമി ഏഴിമല യാദവ രാജ വംശത്തിനും ബ്രാഹ്മണർക്കും നൽകിയ അതേ പരശുരാമൻ തന്നെ സ്‌ഥാപിച്ചതാണ് 108 വൈഷ്ണവ
ദിവ്യ ദേശങ്ങളിൽ ഒന്നായ തൃക്കാക്കരയിലെ വാമന മൂർത്തി ക്ഷേത്രം. അവിടെ നിന്നുമാണ് നമ്മളിന്ന് ആഘോഷിക്കുന്ന കേരളീയ ഓണത്തിന്റെ തുടക്കം
ഏഴിമല വംശത്തിന്റെ പിന്മുറക്കാർ ആയ വള്ളുവനാട് രാജാക്കന്മാർ മുതൽ
നീലഗിരിയിലെ തോടന്മാർ വരെ വാമനൻ ബലിയെ അനുഗ്രഹിച്ച മാതൃകയിൽ കാല് തലയിൽ വെച്ചു കൊണ്ടാണ് അനുഗ്രഹിക്കുക. ഇതിനെ കുറിച്ച് എഴുത്തുകാരിയും ചരിത്ര ഗവേഷകയും ആയ Dr. സുവർണ്ണ നാലപ്പാട്ട് എഴുതിയിട്ടുണ്ട്
---
അത് മാത്രമല്ല, പിൽക്കാലത്ത് ഓണാട്ടുകര ഒക്കെ ഭരിച്ചിരുന്ന പാണ്ഡ്യ രാജാവിന്റെ മാവേലി - വാനാദിരായൻ എന്ന പേര്... മഹാബലി - ബാണാസുര രാജ വംശത്തിൽ പെട്ട രാജാക്കന്മാർ ഉപയോഗിച്ചിരുന്ന പേര് തന്നെയാണ് എന്ന് വ്യക്തമായ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ, നാലപ്പാട്ടിന്റെ My India എന്ന കൃതിയിൽ തെളിയിച്ചിട്ടുണ്ട്. വാനാദി അഥവാ ബാണാദി എന്നത് മഹാബലിയുടെ പുത്രൻ ആയ ബാണാസുരനെ സൂചിപ്പിക്കുന്നു
ബാണാസുരൻ തപസ്സു ചെയ്ത വയനാട്ടിലെ മലകളുമായി ബന്ധപ്പെട്ടാണ് ബാണാസുര സാഗർ ഡാമിന് ആ പേര് കിട്ടിയത്
---
ഈ രാജാക്കന്മാർ തന്നെയാണ് അവരുടെ ലിഖിതങ്ങളിൽ കൂടി പറയുന്നത് തങ്ങളുടെ പൂർവ്വികൻ മഹാബലി ആയിരുന്നു എന്ന്. അതായത് മാവേലിക്കരയിലെ മാവേലിയും സൗരാഷ്ട്രത്തിലെ മഹാബലിയും തമ്മിൽ ബന്ധമുണ്ട് എന്ന് തന്നെയാണ് ചരിത്ര രേഖകൾ പറയുന്നത്
ചക്രവർത്തി ആയ മഹാബലിക്കു ദക്ഷിണ ഭാരതത്തിൽ മുഴുവൻ അധികാരമുണ്ടായിരുന്നു എങ്കിലും നമ്മൾ ഇന്ന് കാണുന്ന മുഴുവൻ കേരളവും അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ അതേ മഹാബലി - ബാണാസുര രാജവംശത്തിൽ പെട്ട, തമിഴ്നാട്ടിലെ മാവേലി - ബാണാദിരായന്മാർക്ക് ഇന്ന് നമ്മൾ കാണുന്ന കേരളത്തിലെ ഭൂ പ്രദേശങ്ങളിൽ ഭരണം ഉണ്ടായിരുന്നു
---
കാഞ്ഞിരപ്പള്ളിയിൽ നിന്ന് കണ്ടെത്തിയ ഒരു ലിഖിതത്തിൽ മാവേലിയുടെ പേര് പരാമർശിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലെ മധുര മീനാക്ഷി ക്ഷേത്രത്തിൽ മാവേലിയെ സമരകോലാഹലൻ എന്നും, മുടിയേടമണ്ണമനവാളൻ എന്ന തമിഴ് ലിഖിതത്തിൽ മാവേലി വാനാദിരായ എന്നും വിളിക്കുന്നു
ഇത്രയും പുരാണ പശ്ചാത്തലം...
ഇനി, എന്താണ് ഓണം? ഈ പറഞ്ഞ മഹാബലിയ്ക്കും മാവേലിയ്ക്കും വാമനനും ഒക്കെ ഓണവുമായി എന്ത് ബന്ധം? എന്ന് മുതൽ ആണ് നമ്മൾ ഓണം ആഘോഷിക്കാൻ തുടങ്ങിയത്? കേരളത്തിൽ മാത്രം ആണോ ഓണം ആഘോഷിക്കുന്നത്?
---
നമ്മൾ ധരിച്ചു വെച്ചിരിക്കുന്നത് പോലെ മഹാബലി പ്രജകളെ കാണുവാൻ വരുന്ന ദിവസം അല്ല ചിങ്ങ മാസത്തിലെ ഓണം. അത് യഥാർത്ഥത്തിൽ കാർത്തിക മാസത്തിലെ അഥവാ വൃശ്ചിക മാസത്തിലെ ബലി പ്രതിപദയാണ്. അത് ദീപാവലിയുമായി ബന്ധപ്പെട്ടതാണ്. അത് കേരളത്തിന്റെ മാത്രം ഉത്സവം അല്ല. അതങ്ങു ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും കർണാടകയിലും ഒക്കെ ആഘോഷിക്കപ്പെടുന്ന ഒരു ഹിന്ദു ഉത്സവം ആണ്.
ഇനി.... മഹാബലി ഒരു ദ്രാവിഡ രാജാവ് ആയിരുന്നോ? അല്ല
മഹാബലി ഒരു ബുദ്ധമതക്കാരൻ ആയിരുന്നോ? അതുമല്ല
---
അശ്വമേധ യാഗം നടത്തുന്ന മഹാബലി എങ്ങനെയാണ് ബുദ്ധമതക്കാരൻ ആകുന്നത്? മാത്രമല്ല ത്രേതാ യുഗത്തിലെ മഹാബലിയുടെ കാലത്ത് ബുദ്ധൻ അവതരിച്ചിട്ടു പോലുമില്ല. ബുദ്ധൻ വരുന്നത് കലിയുഗത്തിൽ ആണ്
ഇനി മഹാബലി ദളിതനും അവർണ്ണനും ആണോ എന്ന ചോദ്യം
വേദ യജ്ഞങ്ങൾ നടക്കുമ്പോൾ യജമാനൻ ആയ ക്ഷത്രിയൻ യജ്ഞസൂത്രം ബ്രഹ്മസൂത്രം എന്നൊക്കെ അറിയപ്പെടുന്ന യജ്ഞോപവീതം അഥവാ പൂണൂൽ ധരിച്ചിരിക്കണം എന്നാണ്
---
ഭൃഗുമഹർഷിയുടെ പുത്രൻ ആയ ശുക്രാചാര്യർ ബ്രാഹ്മണൻ ആണ്. ആ ബ്രാഹ്മണനായ പൂണൂൽ ധാരിയായ ശുക്രാചാര്യനും, വിശ്വജിത് യാഗം, അശ്വ മേധ യാഗം തുടങ്ങിയ വൈദിക യജ്ഞകർമ്മങ്ങളുടെ യജമാന സ്‌ഥാനത്തു ഇരിക്കുന്ന മറ്റൊരു പൂണൂൽ ധാരിയായ, ദേവന്മാരുടെ അർദ്ധ സഹോദരൻ കൂടി ആയ മഹാബലിയും എങ്ങനെയാണ് ഇടതുപക്ഷ വാദങ്ങൾ പോലെ സോ കോൾഡ് ദളിത പ്രതീകങ്ങൾ ആകുന്നത്?
---
അപ്പോൾ മഹാബലി ദ്രാവിഡനും അല്ല ദളിതനും അല്ല അവർണ്ണനും അല്ല ബുദ്ധമതക്കാരനും അല്ല. ദ്രാവിഡ ദേശം എന്ന ഒരു ഭൂപ്രദേശം കൂടി ഉൾപ്പെടുന്ന ഭാരത ഭൂമിയുടെ മുഴുവൻ ചക്രവർത്തി ആയിരുന്നു വിഷ്ണു ഭക്തൻ ആയ മഹാബലി. അത് കൊണ്ടാണ് അങ്ങ് കശ്മീർ മുതൽ കന്യാകുമാരി വരെ ബലി പ്രതിപദ എന്ന ആഘോഷത്തിലൂടെ മഹാബലിയെ ഇന്നും ഓർക്കുന്നത്.
അപ്പോ... മഹാബലിയുടെ തിരിച്ചു വരവല്ലെങ്കിൽ, പിന്നെന്താണ് ചിങ്ങമാസത്തിലെ ഓണം?
---
തിരുവോണം വാമനമൂർത്തിയുടെ ജന്മനക്ഷത്രം ആണല്ലോ. പക്ഷേ വാമന ജയന്തി കന്നി മാസത്തിലെ തിരുവോണം ആണ്. അപ്പോൾ നമ്മുടെ ഓണം എങ്ങനെ ചിങ്ങമാസത്തിലായി?
ചിങ്ങ മാസം അഥവാ ആവണി മാസം എന്നത് ശ്രാവണ മാസം ആണ്. ചൈത്രം മുതൽ ഫാൽഗുണം വരെയുള്ള 12 മാസങ്ങൾ ഭരിക്കുന്നത് 12 നക്ഷത്രങ്ങൾ ആണ്. ശ്രാവണ മാസം ശ്രാവണ നക്ഷത്രത്തിന്റെ അഥവാ തിരുവോണം നക്ഷത്രത്തിന്റെ പേരിൽ ആണ് അറിയപ്പെടുന്നത്. വാമനന്റെ ജന്മ നക്ഷത്രം കൂടിയായ ആ ശ്രാവണ നക്ഷത്രം അതേ ശ്രാവണ നക്ഷത്രം ഭരിക്കുന്ന ശ്രാവണ മാസത്തിൽ വരുന്ന ദിവസമാണ് ഓണം ആയി ആഘോഷിക്കുന്നത്. ഈ ശ്രാവണം എന്നത് ശ്രോണം ആയി ലോപിച്ച് അതാണ് പിന്നീട് ഓണമായി മാറിയത്
---
കേരളത്തിലും പുരാതന തമിഴ് ദേശത്തും ജന്മനക്ഷത്രത്തിലാണ് ജന്മദിനം ആഘോഷിച്ചിരുന്നത്. എന്നാൽ കാലക്രമേണ, ആ സമ്പ്രദായം തമിഴ്നാട്ടിൽ ജന്മതിഥിയായി മാറി. എന്നിരുന്നാലും, ഇന്നും കേരളത്തിൽ ഈ സമ്പ്രദായം നിലനിർത്തിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ദേവന്റെ ജന്മദിനം ജന്മനക്ഷത്രത്തിൽ ആഘോഷിക്കപ്പെടുന്ന പതിവുണ്ട്. കേരളത്തിൽ പ്രദേശങ്ങളിൽ പക്കപ്പിറന്നാൾ എന്ന് നമ്മൾ പറയുന്ന അതേ കാര്യം തന്നെയാണിത്
പല ക്ഷേത്രങ്ങളും ഓണത്തിലോ സമാനമായ ദിവസത്തിലോ വിഷ്ണുവിന്റെ ജനനം ആഘോഷിക്കുന്നുണ്ട്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം, തുളുനാട്ടിലെ ഉഡുപ്പി, കേരളത്തിലെ തൃക്കാക്കര എന്നിവ ഉദാഹരണങ്ങളാണ്
---
അതായത് ഓണം കേരളത്തിൽ മാത്രമല്ല ആഘോഷിച്ചിരുന്നത് എന്നർത്ഥം
ഇനി ഈ പുരാണവൃത്തങ്ങൾ അല്ലാതെ ഇതിനൊക്കെ എന്ത് ഭൗതികമായ തെളിവ് ആണുള്ളത് എന്നായിരിക്കും അടുത്തതായി ചോദിക്കാൻ ഉണ്ടാവുക
നമുക്ക് സംഘ കാല കൃതികളിൽ നിന്ന് തുടങ്ങാം. മാങ്കുടി മരുതനാർ എഴുതിയ മധുരൈകാഞ്ചി എന്ന സംഘ കാല കൃതിയിൽ ആണ് തമിഴ് നാട്ടിലെ ഓണാഘോഷത്തെ പറ്റിയുള്ള പരാമർശങ്ങൾ
അസുര ശക്തികൾക്ക് മേൽ വിജയം നേടിയ സ്വർണ്ണമാല ധരിച്ചെത്തിയ മായോൻ എന്ന ദേവന്റെ ജന്മദിനമായാണ് നമ്മൾ ഓണം ആഘോഷിക്കുന്ന ദിവസത്തെ അവർ കണ്ടിരുന്നത്. ഈ മായോൻ കാവൽ ദൈവം ആണ്. അഥവാ സംരക്ഷണത്തിന്റെ മൂർത്തി
---
കമ്പ രാമായണത്തിലും ഇലങ്കോ അഡിഗൾ രചിച്ച പുരാതന ഇതിഹാസമായ ചിലപ്പതികാരം എന്ന കൃതിയിലും പറയുന്നത് മായോൻ എന്നത് മഹാ വിഷ്ണുവിന്റെ പര്യായം ആണ് എന്നാണ്. വിഷ്ണുവിന്റെ പ്രാദേശിക നാമം ആണ് മായോൺ
സംഘ കാലത്തിലെ പാണ്ഡ്യ രാജാവ് ആയിരുന്ന നെടുഞ്ചെലിയൻ ഓണം ആഘോഷിച്ചിരുന്നതിനെ പറ്റിയും ഈ സംഘ കാല കൃതികളിൽ പറയുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തെ പറ്റി തർക്കങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കുറഞ്ഞത് AD മൂന്നാം നൂറ്റാണ്ടിൽ ആണ് അദ്ദേഹം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു
---
തമിഴ് നാട്ടിലെയും കേരളത്തിലെയും ഓണാഘോഷങ്ങൾക്കു സമാനതകൾ ഉണ്ടെന്ന് ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇതെക്കുറിച്ചു ചരിത്ര ഗവേഷകയും ആക്റ്റിവിസ്റ്റും ആയ അഞ്ജലി ജോർജ് ഓണാഘോഷത്തെ പറ്റിയുള്ള തന്റെ ലേഖനത്തിൽ വ്യക്തമായ റെഫെറെൻസുകളോടെ വിശദമാക്കുന്നുണ്ട്
അതെന്തൊക്കെയാണെന്ന് നോക്കാം
ഏഴാം നൂറ്റാണ്ടിലെ തേവാരം എന്ന കൃതിയിൽ, മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിൽ തമിഴ് മാസമായ ഐപ്പസ്സിയിലെ ഓണാഘോഷങ്ങളെക്കുറിച്ച് ശൈവ സന്യാസി തിരുജ്ഞാനസമ്പന്ദർ എഴുതിയിട്ടുണ്ട്. മൈലാപ്പൂർ ഒരു ശിവക്ഷേത്രമായിരുന്നു
---
അതേപോലെ വൈഷ്ണവ ആൾവാർ സന്യാസിമാരുടെ നാലായിരം ദിവ്യപ്രബന്ധവും വിഷ്ണുവിന്റെ ജന്മദിനമായി അടയാളപ്പെടുത്തിയ തിരുവോണ തിരുവിഴയെക്കുറിച്ച് പ്രതിപാദിക്കുന്നു
ഇത് കൂടാതെ പെരിയാൾവാരുടെ 9-ാം നൂറ്റാണ്ടിലെ പാതികകളും പല്ലടുകളും ഓണാഘോഷങ്ങളെയും വിഷ്ണുവിനുള്ള വഴിപാടുകളെയും കുറിച്ച് വിവരിക്കുന്നു, കൂടാതെ ഉത്സവങ്ങളെയും സമൂഹ പരിപാടികളെയും പരാമർശിക്കുന്നുണ്ട്
ഇനി കേരളത്തിലേക്ക് വന്നാൽ, തിരുവല്ലയിൽ നിന്ന് കണ്ടെത്തിയ എ.ഡി. 861ലെ സ്ഥാണു രവിയുടെ
ഭരണകാലത്തെ ഒരു ചെമ്പ് ഫലകം സമീപത്തുള്ള തിരുവാട്ടുവായ് ക്ഷേത്രത്തിലെ ഓണാചാരങ്ങളെ സൂചിപ്പിക്കുന്നതായി കാണാം
---
തിരുവല്ലയിൽ നിന്ന് ലഭിച്ച 12-ാം നൂറ്റാണ്ടിലെ മറ്റൊരു ലിഖിതം ശ്രീ വല്ലഭ ക്ഷേത്രത്തിലെ ആവണി ഓണാഘോഷ വേളയിലെ ചെലവുകളെയും വരുമാനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. പഴയ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ മണലിക്കരയിലുള്ള ആഴ്വാർ ക്ഷേത്രത്തിലെ ഒരു ശിലാലിഖിതവും ഓണത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട്.
ഇത് കൂടാതെ പതിനൊന്നാം നൂറ്റാണ്ടിലെ ഭാസ്കര രവി വർമ്മന്റെ ഭരണകാലത്തെ ഒരു ലിഖിതത്തിൽ, തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ പൂരാടം, ഉത്രാടം, തിരുവോണം ദിവസങ്ങൾ ശുഭകരമായ ദിവസങ്ങളാണെന്ന് പറയുന്നു. ഇരുപത്തിയെട്ട് ദിവസം വളരെ ഗംഭീരമായി ആഘോഷിച്ചിരുന്ന ഈ ക്ഷേത്രോത്സവത്തിൽ കേരളത്തിലെ എല്ലാ ഭരണാധികാരികളും പങ്കെടുത്തിരുന്നു.
---
അറുപത്തിനാലു ഗ്രാമത്തിൽ നിന്നുള്ള അറുപത്തിനാല് ആനകളും പെരുമാളിന്റെ ഒരു ആനയും ഉൾപ്പെടെ ആകെ അറുപത്തിയഞ്ച് ആനകൾ എഴുന്നള്ളത്ത് നടത്തിയിരുന്നു. അത്തം ദിവസത്തെ ഉത്സവം സാമുതിരിയും കൊച്ചി രാജാവുമാണ് നടത്തിയിരുന്നത്. പാരമ്പര്യത്തിന്റെ തുടർച്ചയായി, തിരുവോണത്തിന് പത്ത് ദിവസം മുമ്പ്, അത്തം ദിവസം, കൊച്ചി രാജാവ് ഉത്സവ വസ്ത്രങ്ങൾ ധരിച്ച് തൃക്കാക്കര ക്ഷേത്രം വരെ ആചാരപരമായ മാർച്ച് നടത്താറുണ്ടായിരുന്നു
---
ഈ ചമയവും രാജാവിന്റെ വിരുന്നുമാണ് അത്തച്ചമയം എന്നറിയപ്പെടുന്നത്.
ഇനി നമുക്ക് ചില യൂറോപ്പിയൻ രേഖകളിലേക്ക് വരാം
പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വന്ന ഓസ്ട്രിയൻ മിഷണറി ആയ സെന്റ് ബർത്തലോമിയോയിലെ പൗളിനസ് തന്റെ 'A Voyage to the East Indies' എന്ന ഗ്രന്ഥത്തിൽ ഓണത്തെക്കുറിച്ച് പറയുന്നത് അത് വിഷ്ണുവിന്റെ ഭൂമിയിലേക്കുള്ള വരവ് ആഘോഷിക്കുന്ന ഉത്സവം ആണ് എന്നാണ്
തുടർന്ന്, പത്തൊൻപതാം നൂറ്റാണ്ടിലെ സ്ക്കോട്ടിഷ് സിവിൽ സെർവന്റ് ആയ വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ പറയുന്നത് ഓണത്തിന് പ്രജകളെ കാണുവാൻ വരുന്നത് വിഷ്ണുവാണ് എന്നാണ്
---
അതേ പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാരൻ ആയ ഫ്രാൻസിസ് ഡേ എഴുതിയ ' The Land of the Permauls or Cochin: Its past and its present ' എന്ന കൃതിയിലും ഇത് തന്നെയാണ് പറയുന്നത്
ഇക്കണ്ട തെളിവുകൾ എല്ലാം വിളിച്ചു പറയുന്നത് ഓണം വാമനനുമായി ബന്ധപ്പെട്ട ഉത്സവം ആണെന്ന് തന്നെയാണ്
പിന്നെ എന്ന് മുതൽ ആണ് ഓണം മാവേലിയും ആയി ബന്ധപ്പെട്ടത് എന്നൊരു ചോദ്യം ഉണ്ടായേക്കാം
ഓണം മഹാബലിയായും ബന്ധമുള്ളത് തന്നെയാണ്. വിഷ്ണുവിന്റെ അവതാരമായ വാമനനെ പൂജിക്കുന്നതോടൊപ്പം വിഷ്ണു ഭക്തൻ ആയ മഹാബലിയേയും നമ്മൾ ആരാധിക്കുന്നു. പക്ഷെ മഹാബലി നാല് ദിവസത്തെ ലീവിന് വരുന്നത് കൊണ്ടല്ല നമ്മൾ ഓണമാഘോഷിക്കുന്നത് എന്ന് മാത്രം
---
എന്ന് മുതൽ ആണ് മഹാബലിയുടെ വരവ് ഓണവും ആയി കൂടിക്കലർന്നത് എന്നതിനെ പറ്റി ഊഹങ്ങൾ മാത്രമാണ് ചരിത്ര ഗവേഷകർക്കു ഇടയിൽ ഉള്ളത്. അതാണ് പലരും ദുരുപയോഗം ചെയ്യുന്നതും
തെക്കൻ കേരളത്തിലെ ഓണാട്ടുകര പ്രദേശത്ത് വിളവെടുപ്പ് നടന്നിരുന്നത് ശ്രാവണ മാസത്തിൽ ആയിരുന്നു
അവിടെ ഭരിച്ചിരുന്ന രാജാവ് മഹാബലി - ബാണാസുര വംശത്തിൽ പെട്ട മാവേലി - വാനാദിരായ കുലശേഖര രാജാവും. ആ രാജാവിന്റെ പേരിൽ ആണ് പണ്ട് പാക്കനാർ ഒക്കെ പാടി നടന്ന 'മാവേലി നാട് വാണീടും കാലം' എന്നൊക്കെ ഉള്ള നാടോടി ഗാനം ഉള്ളത്. അതിലേക്കു സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്നീട് വന്നത് സഹോദരൻ അയ്യപ്പനിൽ കൂടിയാണ്
---
വടക്കൻ കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ ആയിരുന്നു കൂടുതലും മഹാബലി തിരിച്ചു വരുന്ന ബലി പ്രതിപദയ്ക്ക് പൂജകൾ നടത്തിയിരുന്നത്
തെക്കു നിന്നുള്ള മാവേലിയും വടക്കു നിന്നുള്ള ബലി പ്രതിപദയുടെ ഐതിഹ്യവും തിരുവോണ ദിനവുമായി കൂടി കുഴഞ്ഞതാവാം ഓണം മഹാബലി എന്ന മാവേലിയുടെ തിരിച്ചു വരവായി കാണാൻ തുടങ്ങിയതിനു കാരണം
പിന്നീട് പലരും അത് ജാതി രാഷ്ട്രീയത്തിന്റെ ഒരു ആയുധം ആയി ഉപയോഗിച്ച് തുടങ്ങി
ഇനി ഓണം ഒരു കാർഷിക - വ്യാപാര ഉത്സവം ആണോ എന്ന ചോദ്യം. ആണ്... ഓണം ഒരു കാർഷിക - വ്യാപാര ഉത്സവം കൂടിയാണ്. അത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്
---
കൃഷി ഒരു യജ്ഞമാണ് എന്ന് തന്നെയാണ് വേദങ്ങൾ പറഞ്ഞു വെക്കുന്നത്
ഭാരതീയ സംസ്കൃതിയിലും ധർമ്മത്തിലും ആദ്ധ്യാത്മികതയും ഭൗതികതയും പരസ്പര പൂരകങ്ങൾ ആയിട്ടാണ് കാണുന്നത്. ഒന്ന് മറ്റൊന്നിനെ compliment ചെയ്ത് കൊണ്ടാണ് നിലനിൽക്കുന്നത്. ഇവ തമ്മിൽ സംഘർഷങ്ങൾ ഇല്ല. അത് കൊണ്ട് തന്നെ എല്ലാ ആഘോഷങ്ങൾക്കും ആദ്ധ്യാത്മികവും ഭൗതികവുമായ തലങ്ങൾ ഉണ്ടായിരിക്കും. അതാണ് ഇവിടെയുള്ള ക്ഷേത്ര ഉത്സവങ്ങൾ മുതൽ അങ്ങ് കുംഭ മേള വരെ കാണുന്നത്
ഭാരതത്തിന്റെ കാർഷിക പാരമ്പര്യം നോക്കിയാൽ തന്നെ കാണാം അവയെല്ലാം പലതരം ആചാര അനുഷ്ഠാനങ്ങളും ആയി ബന്ധപ്പെട്ടതാണ്
---
കൃഷിയും ആചാര അനുഷ്ഠാനങ്ങളും ക്ഷേത്ര ഉത്സവങ്ങളും യാഗങ്ങളും ഒക്കെ ജ്യോതിർ ഗോളങ്ങളുടെ സഞ്ചാരവുമായി, അഥവാ planetary movement ഉമായി ബന്ധപ്പെട്ടതാണ്
ഇനി ഓണ പൂക്കളം എന്താണ് എന്ന് നോക്കാം. അത് ബുദ്ധ മത പ്രതീകമായ ധർമ്മ ചക്രം ആണ് എന്നാണ് മാളവിക ബിന്നിയെ പോലുള്ള ചരിത്ര ഗവേഷകർ പറഞ്ഞു കൊണ്ട് വരുന്നത്
അവർ ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യം ധർമ്മചക്രത്തിന്റെ ഉറവിടം വേദങ്ങൾ തന്നെയാണ്. വേദങ്ങളിലെ കാല ചക്രയജ്ഞ വിദ്യയിൽ അധിഷ്ഠിതമാണ് ധർമ്മ ചക്രം. അത് തന്നെയാണ് വിഷ്ണുവിന്റെ സുദർശന ചക്രവും
---
ഇതിനിടയിൽ ഓണം എട്ടാം നൂറ്റാണ്ടിലോ മറ്റോ പശ്ചിമ ഏഷ്യയിൽ നിന്നും വന്ന ചില സമുദായങ്ങൾ കൊണ്ട് വന്നതാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ചില വിദ്വാന്മാർ ഇറങ്ങി തിരിച്ചിട്ടുണ്ട്. അവർക്കുള്ള മറുപടി ഇത് കേട്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക
നമസ്കാരം 🙏
Sunday, 31 August 2025
ഹിന്ദുസ്ഥാനം- മെഗസ്തനീസ്
ഹിന്ദുക്കുഷ് ആരോവലി പാർവനിരകളുടെ താഴ് വാരത്തിൽ താമസിച്ചവരെ ഹിന്ദുക്കൾ എന്ന് ആദ്യമായ് ലോകത്തിനു പരിചയപെടുത്തിയത് മെഗസ്ഥനീസ് ആണ്.. Bce 300 കളിൽ... സെലൂക്കസ് എന്ന റോമൻ ചക്രവർത്തിയുടെ ഇന്ത്യൻ അംബാസിഡർ ആയിരുന്നു അദ്ദേഹം...ഇന്റിക്ക എന്ന പുസ്തകം ഇന്ത്യയെ പറ്റി എഴുതിയ ആൾ..
ആ പുസ്തകത്തിൽ അദ്ദേഹം ഇന്നുള്ളതിനേക്കാൾ വിശാലമായ ഇന്ത്യയെ ആണ് അതിർത്തികൾ വരച്ചു കാണിച്ചു പരിചയപെടുത്തുന്നത്. .പിന്നെ എങ്ങനെ ഇന്ത്യ കുറെ നാട്ടുരാജ്യങ്ങളുടെ കൂട്ടം ആയി. .അങ്ങനെ ആയി എന്നുള്ളത് ശെരിയാണ്. .പക്ഷെ അത് നടന്നത് ഇസ്ലാമിക ഇൻവെഷന് ശേഷം മാത്രമാണ്. .അതുകൊണ്ടാണ് മേഘസ്തനീസ് അത്ഭുതത്തോടെ ഇന്റിക്കയിൽ പറയുന്ന കാര്യങ്ങൾ ആയ “ ഇന്ത്യയിൽ അടിമ വ്യവസ്ഥിതി ഇല്ലാ. .രാജാവ് കഴിഞ്ഞാൽ സമൂഹത്തിലെ ഏറ്റവും ബഹുമാനിതൻ കൃഷിക്കാരൻ ആണ്. ... ഭൂമി സ്വകാര്യ സ്വത്ത് ആയിരുന്നില്ല. .“ എന്നൊക്കെയുള്ള പരാമർശങ്ങൾ പിന്നീട് നമുക്ക് പോലും അന്യമായി പോയത്. ..!!!
നമ്മളെ പഠിപ്പിച്ച,സിന്ധു നദീതടത്തിൽ താമസിച്ചിരുന്ന ആൾക്കാരേ സിന്ധുക്കൾ എന്ന് പെർഷ്യക്കാർ വിളിച്ചു എന്നും സ എന്ന ഉച്ചാരണം നാവിനു വഴങ്ങാത്ത പെർഷ്യക്കാർ അവരെ അതുകൊണ്ട് ഹിന്ദുക്കൾ എന്ന് വിളിച്ചു എന്നുമുള്ളത് കള്ളമാണ്.. കമ്മികളും ഇസ്ലാമികളും കൂടി ഉണ്ടാക്കിയ കള്ളം..
പെർഷ്യക്കാർ അന്ന് സ്വരാഷ്ട്രമതക്കാർ ആയിരുന്നു.. ആ പേരിൽ തന്നെ സ ഇല്ലേ..??ദൈവം "അഹൂരാ മസ്ത" ആണ്.. അതിൽ സ ഇല്ലേ..? "സന്ത് അവസ്ത "ആണ് പുണ്യഗ്രന്ഥം.. ‘സ‘ഇല്ലേ അതിൽ... പിന്നെ എന്തെ സിന്ധു എന്നതിലെ സ മാത്രം മാത്രം ഉച്ഛരിക്കാൻ സാധിക്കുന്നില്ല..?!
ഇനി അറബികൾ ആണ് ഇന്ത്യക്കരേ ഹിന്ദുക്കൾ എന്ന് വിളിക്കാൻ തുടങ്ങിയത് എന്ന മദ്രസ വാദം ഒന്ന് നോക്കാം. .അവർക്കും “സ“ വഴങ്ങില്ലത്രേ. .അതുകൊണ്ട് അറബികൾ ആണ് പോലും സിന്ധുക്കളെ, ഹിന്ദുക്കൾ എന്ന് വിളിച്ചത് എന്ന്. .. അപ്പൊ ഞാൻ ചോദിക്കട്ടെ. .സലീമിനെ അറബികൾ ഹലിം എന്നാണോ വിളിക്കുന്നത്. .അസ്സലാമു അലൈക്കും എന്നല്ലേ അറബി പറയുന്നത്. .അഹലാമു അലൈക്കും എന്നല്ലല്ലോ. .പിന്നെയെന്തെ അവനു സിന്ധുക്കളിലെ ‘സ’ മാത്രം വഴങ്ങാതെ ഹിന്ദുക്കൾ എന്ന് കഷ്ടപ്പെട്ട് പറഞ്ഞു. ..?? ഉത്തരമുണ്ടോ. .??!!
ജിഹാദികൾക്ക് വേണ്ടി പണിയെടുക്കുന്ന ഇസ്ലാമിക കമ്യുണിസ്റ്റ് ചരിത്രകാരന്മാരായ ഇർഫാൻ അഹമ്മദും റോമീല ഥാപ്പറും പോലെയുള്ള 🐕ക്കൾ ആണ് ഇത്തരം പഠിപ്പിക്കലുകൾക്ക് പുറകിൽ.. ഹിന്ദു എന്തോ കുറഞ്ഞവനാണ് എന്ന് വരുത്തിതീർക്കാൻ....
3500 കൊല്ലം മുൻപ് എഴുതിയ ബൈബിൾ പഴയ നിയമം എസ്തർ അധ്യായം 1:1 ഇൽ തന്നെ ഹിന്ദുദേശം എന്നാണ് ഇന്ത്യയെ പറ്റി പറയുന്നത്.. ഇവിടെ നിന്നാണ് സോളമൻറെ കൊട്ടാരത്തിലേക്ക് മയിൽ, ആനക്കൊമ്പ്, രത്നങ്ങൾ, സ്വർണം, പട്ട് തുടങ്ങിയവ എല്ലാം കൊണ്ടു പോയിരുന്നത് എന്നും പറയുന്നു...അങ്ങനെ ക്രിസ്ത്യാനികളുടെ ബൈബിളിലെ രാജാക്കന്മരെപോലും തുണിയുടുപ്പിച്ചവരാണ് ഇന്ത്യക്കാർ. .അങ്ങനെ കച്ചവടം നടത്തി സമ്പന്നർ ആയ ഇൻഡിക്കാരെ കൊള്ളയടിച്ചു ദാരിദ്രർ ആക്കിയിട്ട് ആ ദാരിദ്ര്യം ചൂണ്ടിക്കാണിച്ചു പരിഹസിക്കൽ ആണ് സെമറ്റിക് മതക്കാർ എന്നും ചെയ്യുന്നത്. ..!!
റോമൻ സേനറ്റിലെ രേഖകളിൽ ഉള്ള ഹുഡുവും, ഹിന്ദുദേശവും ഇന്ത്യ ആണ്... റോമൻ പെണ്ണുങ്ങൾ ഇന്ത്യയിൽ നിന്നു സുഗന്ധവ്യഞ്ജനങ്ങളും പട്ടും രത്നവും വാങ്ങുന്നത് കുറച്ചുല്ലെങ്കിൽ റോം പാപ്പരാകും എന്ന് സേനറ്റർ പ്രസംഗിച്ച രേഖ ഇന്നും ലഭ്യമാണ്.. 2000 വർഷം പഴക്കം ഉള്ള രേഖ...
പിന്നെ എങ്ങനെ ഹിന്ദു എന്ന പേരും സംസ്കാരവും മതവും പുതിയത് ആവും... അങ്ങനെ ആക്കാൻ സാധിക്കുമോ കുടിലബുദ്ധികളെ..??!!
അതും ഭാരതത്തിൽ നിന്നു കൊണ്ടു..??!!!aa
Subscribe to:
Comments (Atom)