Monday, 31 March 2025

Empuran

ഈ വിഷയം ഇനി എഴുതേണ്ട എന്ന് കരുതിയതാണ്. എന്നാൽ ചില കാര്യങ്ങൾ പറയാതെ വയ്യ. എംപുരാനിലെ ഹിന്ദു വിരുദ്ധതയും, ദേശ വിരുദ്ധതയും തുടങ്ങിയത് യഥാർത്ഥത്തിൽ ലൂസിഫറിൽ തന്നെയാണ്. പല ലക്ഷ്യങ്ങൾ ഒരേ സമയം കോർത്തിണക്കി തയ്യാറാക്കിയ ദുരുദ്ദേശപരമായ ഒരു മാസ്റ്റർ പ്ലാനിന്റെ കൃത്യമായ എക്സിക്യൂഷനാണ് ഈ രണ്ട് സിനിമകളും. ലൂസിഫറിൽ വിതച്ച് എംപുരാൻ കൊയ്ത വിഷം പുരട്ടിയ കഥയും കഥാപാത്രങ്ങളും അതിന് പിന്നിലെ സൂചകങ്ങളും ഇങ്ങനെയാണ്. 1) സിനിമയിലെ പ്രധാന കഥാപാത്രമായ മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രഹാം ഖുറേഷി എന്ന സ്വർണ്ണ കള്ളക്കടത്ത് അധോലോക നായകന്റെ വലം കൈയ്യായ തീവ്രവാദിയുടെ പേര് . സയ്യിദ് മസൂദ് - ഇന്ത്യയുടെ ശത്രുക്കളായ രണ്ട് പ്രധാന തീവ്രവാദികളുടെ പേരുകളുടെ സങ്കരം! സയ്യദ് മസൂദ് : ലഷ്ക*ർ ഇ തോയ്ബ തലവൻ ഹഫീസ് സയ്യദിനേയും ജെയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിനേയും ചേർത്ത് ഉണ്ടാക്കിയ പേര്. ഇത് ലൂസിഫർ മുതൽ പ്ലാൻ ചെയ്തതല്ലേ?. അതെ എന്നാണ് ഉത്തരം ! 2. ⁠എംപുരാനിൽ ഖുറേഷി ഇബ്രാഹിമിന്റെ മുഖം അന്വേഷണ ഏജൻസികളുടെ ക്യാമറക്ക് മുന്നിൽ ആദ്യമായി കാണിക്കുന്ന ഒരു സീനുണ്ട്. അതു കണ്ട് ഏജൻസി ഓഫീസർ തന്നെ അന്തം വിട്ട് ചോദിക്കുന്നുണ്ട്: എന്തിന് ഖുറേഷി ഇബ്രാഹിം തൻ്റെ മുഖം കാണിച്ചു എന്നത്. ഉത്തരം പക്ഷേ സിനിമ പറയുന്നില്ല. എന്നാൽ ഇതിന് ഒർത്ഥമേയുള്ളൂ. L3യിൽ ഖുറേഷി ഇബ്രാഹിം കൊല്ലപ്പെടും. പിന്നെ നേതാവ് സയ്യദ് മസൂദ്. അതായത് മോഹൻലാലിന് ശേഷം മലയാള സിനിമയിൽ താനാണെന്ന വ്യംഗ്യമാണ് പൃഥ്വിരാജ് മുന്നോട്ട് വയ്ക്കുന്നത്. ഇത് മറ്റൊരു ഒളിച്ചു കടത്തലാണ്. 3. ലൂസിഫറിൽ മുതലുള്ള നേതാവാണ് കണ്ടാൽ രാജീവ് ഗാന്ധിയെ പോലെ തോന്നുന്ന പി.കെ. രാംദാസ്. അയാളുടെ മക്കൾ പ്രിയ ദർശനി രാംദാസ് അഥവാ പ്രിയങ്കാ ഗാന്ധി, മകൻ വിദേശത്ത് പഠിച്ച ജതിൻ രാംദാസ് അഥവാ രാഹുൽ ഗാന്ധി ! ഇതാണ് നാം മനസ്സിലാക്കണമെന്ന് എഴുത്തുകാരൻ കരുതുന്ന ബിംബവൽക്കരണം. എംപുരാനിൽ; തോൽവിയായ ജതിനെ ഒഴിവാക്കി പ്രിയദർശിനിയെ നേതാവാക്കുന്നു. :- എന്ന് വച്ചാൽ പ്രിയങ്ക ഇനി പ്രധാനമന്ത്രിയാകണം എന്ന് വ്യംഗ്യം. ജതിനെ എംപുരാനിൽ ശത്രുക്കൾ ഹെലികോപ്റ്റിറിൽ ബോംബ് വച്ച് കൊല്ലുകയാണ്. വാസ്തവത്തിൽ രാഹുൽ ഗാന്ധിയെ കൊല്ലാനുള്ള ആഹ്വാനമല്ലേയിത്? സൂക്ഷിക്കണം: ആരെക്കയോ ഇത് മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്. രാഹുലിനെ കൊല്ലുക, അതിന്റെ പഴി പരിവാറിൽ ചാരുക, സഹതാപം വച്ച് പ്രിയങ്കയെ പ്രധാനമന്ത്രിയാക്കുക ! L3 യുടെ പ്ലോട്ട് റെഡിയാണ്. 4. മുല്ലപ്പെരിയാർ തകർക്കുക: എന്നിട്ട് അതിന്റെയും കുറ്റം സംഘപരിവാറിൽ ചാർത്തുക! ദേശീയ കക്ഷി കേരളത്തിലേക്ക് വരുന്നത് വിശാലമായ നമ്മുടെ തീരദേശം വഴി മയക്കുമരുന്ന് കടത്തി കച്ചവടത്തിനാണെന്നും അത് നടന്നില്ലെങ്കിൽ ഡാം തകർത്ത് കേരളത്തെ മുക്കി കൊല്ലുകയും ചെയ്യുമെന്നുമാണ് ഈ സിനിമ പറഞ്ഞു വയക്കുന്ന മറ്റൊരു ദുരാരോപണം. ഈ ഭാഗത്ത് ആഭ്യന്തര മന്ത്രിയേയാണ് വ്യംഗ്യമായി വില്ലനാക്കിയിരിക്കുന്നത്.. 5. NIA: ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ ലോഗോ വരെ ഉപയോഗിച്ച ഈ സിനിമ പറയുന്നത് NIA രാഷ്ട്രീയ ഉദ്ദേശങ്ങളുടെ ഉപകരണമാണെന്നാണ്. ഒടുവിൽ NIA ഉദ്ദ്യോഗസ്ഥനെ നിസ്സാരമായി വെടിവെച്ചു കൊന്നിട്ട് പോകുന്നവന് വീരപരിവേഷവും ! 6. ലഷ്ക്ക*ർ ഇ തോയി* ബ ക്യാമ്പ് : അവരുടെ ക്യാമ്പ് കാണിക്കുന്ന സീനിൽ വ്യക്തമായി അവരുടെ ബാനർ കാണിക്കുന്നു. അവിടെ കലാപത്തിന് ഇരയായ ഒരു മത വിഭാഗത്തിൽ മാത്രം പെട്ട കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന ഭീകരൻ. അയാൾ കുട്ടികളെ തങ്ങളുടെ ഉറ്റവരെ ഇല്ലാതാക്കിയ എതിർ സമൂഹത്തോട് പ്രതികാരം ചെയ്യാൻ പ്രതിജ്ഞ എടുപ്പിക്കുകയാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും, പ്രേരണ നൽകുകയും ചെയ്യുന്ന വിധമാണ് ഇത് മനഃപ്പൂർവ്വം ചിത്രീകരിച്ചിരിക്കുന്നത്. 7. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ളാം മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കും വിധം അവരുടെ വിവിധ മത ബിംബങ്ങളെ മോശമായി കാണിക്കുകയും തകർക്കുകയും ചെയ്യുന്ന ചിത്രീകരണം ഈ സിനിമയിൽ ഉണ്ട്. മത വിഭാഗങ്ങൾ തമ്മിലെ വൈരാഗ്യം കുത്തിയിളക്കാൻ ഇടയാകുന്ന വിധമാണ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്. വർഗ്ഗീയ ലഹളക്ക് പോകുന്നവർക്ക് ക്ഷേത്രത്തിന്റെയും ത്രിശൂലത്തിന്റെയും പശ്ചാത്തലത്തിൽ ഉള്ള സീനുകളും, കുരിശു തകർക്കുകയും ചെയ്യുന്ന സീനുകൾ ഉദാഹരണം.. ഇങ്ങനെ കലാപവും അസ്വസ്ഥതകളും സൃഷ്ടിക്കാൻ പാകത്തിന് സകല ദുരുദ്ദേശങ്ങളുമുള്ള ഒരു സിൽമ! ഇന്ത്യൻ ആർമിയിലെ ഉന്നത പദവി വരെ വഹിക്കുന്ന സമ്പൂർണ്ണനടൻ കൊണ്ട് തല വച്ച ഇടം കൊള്ളാം... ********************************** മറ്റ് പല കലാപങ്ങളും പോലെ ഗോദ്രയും ഗുജറാത്തും ഒക്കെ കഴിഞ്ഞ് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു. രാജ്യം വർഗ്ഗീയ ലഹളകളോ, മതവിദ്വേഷമോ ഒന്നും കൂടാതെ വികസനോന്മുഖമായി മുന്നോട്ട് കുതിക്കുന്ന ഈ സമയത്ത് ജനങ്ങൾക്കിടയിൽ വർഗ്ഗീയ വിഷവും വൈരാഗ്യവും ഭിന്നിപ്പും ഉണ്ടാകാൻ പാകത്തിന് യാഥാർത്ഥ്യങ്ങളെ പോലും മറച്ചു വച്ചും വളച്ചൊടിച്ചും ഊതി പെരുപ്പിച്ച ഒരു കഥ, ഇത്രയും ഭീകരമായ ഗൂഡാലോചനയോടെ (!) ഇങ്ങനെ സീരീസായി സിനിമകൾ പ്ലാൻ ചെയ്തവർ തീവ്രവാദികളേക്കാൾ കൊടിയവിഷം നിറഞ്ഞ രാജ്യദ്രോഹികളല്ലാതെ മറ്റാരാണ്?. സത്യത്തിൽ ഇവരിനി പൊതു സമൂഹത്തിലല്ല ശിഷ്ടകാലം ജീവിക്കേണ്ടത്, മറിച്ച് തീഹാർ ജയിലിലാണ്. രാജ്യത്തിന്റെ അഖണ്ഡതയും, ഐക്യവും മതസൗഹാർദ്ദവും തകർത്ത് മതഭീകരതക്ക് വഴി മരുന്നിടും വിധം സിനിമയിലൂടെ പൊതുജനത്തെ സ്വാധീനിച്ച് കലാപം സൃഷ്ടിക്കാൻ വഴിമരുന്നിടുന്ന മുരളീ ഗോപി, പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ, നിർമ്മാതാക്കൾ തുടങ്ങിയവരെ പ്രധാന പ്രതികളാക്കി കേസെടുത്ത് വിചാരണ ചെയ്യണം. ബാക്കി നീതിപീഠങ്ങൾ തീരുമാനിക്കട്ടെ.
ഈ സിനിമക്ക് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നൽകിയവരെ കൂട്ടു പ്രതികളുമാകണം. അടിയന്തിരമായി ഈ സിനിമ, സമ്പൂർണ്ണമായി നിരോധിക്കണം. നാളെയുടെ തലമുറകൾക്കിടയിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാകാതിരിക്കാനും രാജ്യത്തിന്റെ അഖണ്ഡതയും സാമുദായിക മതമൈത്രിയും നിലനിർത്താനും ഇത് അത്യന്താപേക്ഷിതമാണ്. കേന്ദ്ര സർക്കാർ ഉടനടി ഇതിൽ ഇടപെടണം. രഞ്ജിത്ത് ഗോപാലകൃഷ്ണൻ #Empuraan Narendra Modi PMO India Amit Shah Ajit Doval Rajeev Chandrasekhar Suresh Gopi K Surendran

Tuesday, 25 March 2025

സൗന്ദര്യലഹരി

ഒരാളുടെ മരണശേഷം തലച്ചോറില്‍ നിന്ന് പ്രത്യേകതരം ഊര്‍ജം പുറന്തള്ളപ്പെടുന്നുണ്ട് എന്നും, അത്, ശരീരത്തില്‍ നിന്ന് ആത്മാവ് പുറത്തേക്ക് പോകുന്നതാണ് എന്നും യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലെ അനസ്തേഷ്യോളജി– സൈക്കോളജി വിഭാഗത്തില്‍ പ്രൊഫസറും, അനസ്തേഷ്യോളജിസ്റ്റാമായ ഡോ. സ്റ്റുവര്‍ട്ട് ഹാമര്‍ലോഫിന്റെ പഠനം പുറത്ത് വന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. ശരീരം എന്നത് പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ നശ്വരമായതാണെന്നും അതിനുള്ളിൽ വസിക്കുന്ന ജീവാത്മാവ്, അനശ്വരമാണെന്നും അത് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരമാത്മാവിന്റെ ഭാഗമാണെന്നും, പൗരാണിക ഭാരതം സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഭഗവദ്ഗീത ഉൾപ്പടെ വിവിധങ്ങളായ തത്വശാസ്ത്ര ഗ്രന്ഥങ്ങളിലൂടെയും വേദോപനിഷത്തുകളിലൂടെയും മറ്റും ഉത്ഘോഷിച്ചിരുന്നു. സകല ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവാത്മാവ്, കർമ്മാനുബന്ധിയായി വിവിധങ്ങളായ ജന്മങ്ങളിലുടെ മോക്ഷം പ്രാപിക്കും വരെ കടന്ന് പൊയ്ക്കോണ്ടേയിരിക്കും എന്ന് ഭഗവദ്ഗീതയിൽ പറയുന്നു. ആത്യന്തികമായി ജീവാത്മാവിന്റെ ലക്ഷ്യം, കർമ്മങ്ങൾ ഒടുങ്ങി, ജനിമൃതികളുടെ പാശങ്ങളില്ലാതെ അനന്തമായ പരമാത്മാവിൽ ലയിക്കുന്ന മോക്ഷമാണ് എന്നും ആ മോക്ഷപ്രാപ്തിയാണ് ഓരോ മനുഷ്യജന്മത്തിന്റെയും ആത്യന്തികമായ ലക്ഷ്യം എന്നും അതിനുള്ള അവസരവും യജ്ഞവുമാണ് ഒരോ ജന്മവും എന്നുമാണ് ഹൈന്ദവർക്ക് ഈ സംസ്കൃതി പകർന്നു നൽകിയ മഹാവിജ്ഞാനത്തിന്റെ സൂക്ഷ്മരൂപം. ആ മോക്ഷത്തിനായുള്ള പ്രാർത്ഥനയോടെയാണ് അൻപത് കോടി മനുഷ്യർ കുംഭമേളയിൽ എത്തി ഗംഗയിൽ പുണ്യസ്നാനം ചെയ്തത്. ആധുനീക ശാസ്ത്രം ഭാരതീയർക്ക് സഹസ്രാബ്ദങ്ങളായി അറിയുന്ന വിഷയങ്ങൾ ഇപ്പോൾ തങ്ങളുടേതായ രീതിയിൽ ശരി വയ്ക്കുന്നു എന്നേയുള്ളൂ. മോക്ഷപ്രാപ്തിയെന്നത് സമ്പൂർണ്ണമായ ആനന്ദമാണെന്നും ആ പരമാനന്ദ സ്വരൂപന്റെ ചൈതന്യത്തിൽ അലിഞ്ഞു ചേരാനുള്ള ഉപായം നമ്മൾക്ക് ഓതി തന്നത്, ഇന്ന് കുംഭമേളിയിൽ ഏറ്റവും അധികം സ്മരിക്കപ്പെടുന്ന ജഗദ്ഗുരു ആദിശങ്കരാചാര്യരാണ്. "സൗന്ദര്യലഹരിയിലൂടെ !" “നമോ നാദബിന്ദ്വാത്മികേ! നാശഹീനേ!” എന്നു സാക്ഷാൽ ശ്രീ നാരായണഗുരുദേവൻ വാഴ്ത്തിപ്പാടിയ പരമാനന്ദ സ്വരൂപമായ മഹാമായയായ പ്രപഞ്ചശക്തിയെ അനാവരണം ചെയ്യുന്ന ശ്രീശങ്കരന്റെ സൗന്ദര്യലഹരിയെ ആധുനീക സമൂഹത്തിനും, വിശിഷ്യാ നമ്മുടെ യുവാക്കൾക്കായി സമർപ്പിക്കുന്ന ഒരു മഹായജ്ഞം കേരളത്തിൽ നടക്കാൻ പോവുകയാണ്. ഈ വരുന്ന മഹാശിവരാത്രി നാളിൽ (ഫെബ്രു 26) കൊച്ചിയിലെ ഗോകുലം സെൻറ്ററിൽ വച്ച് പ്രിയ സുഹൃത്ത് ഡോ. R Ramanand ന്റെ ഉത്സാഹത്താൽ സൗന്ദര്യലഹരി എന്ന മഹത്തായ ആധ്യാത്മിക കൃതിയുടെ നാനാവശങ്ങളെ യുവ കേരളത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. സംഗീതവും സാധനയും സംവാദങ്ങളും, വിവിധങ്ങളായ നൃത്തനൃത്യ കലാരൂപങ്ങളുമെല്ലാം ഏകതാളത്തിൽ ഒത്തുചേരുന്ന അപൂർവമായ ആധ്യാത്മിക അനുഭൂതിയുടെ അമൃതമഴ പെയ്യുന്ന ഒരു ശിവരാത്രിയാണ് “Waves of Bliss” കലാകേരളത്തിന്റെ അഭിമാനമായ മോഹൻലാൽ മുതൽ സന്യാസിമാർ, ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട്, ജെ.നന്ദകുമാർ, ശ്രീജിത് പണിക്കർ, ശങ്കു ടി ദാസ്, അഖില ശശിധരൻ, ഡോ.ലക്ഷ്മി ശങ്കർ, സരിത അയ്യർ, ഡോ. ആർ രാമാനന്ദ് തുടങ്ങിയവരുടെ സാന്നിദ്ധ്യം ആദ്ധ്യാമിക രംഗത്ത് കേരളത്തിന് നവീനമായ ഒരു അനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ്. 'Waves of Bliss' ന് എല്ലാവിധ ആംശസകളും നേരുന്നു. സൗന്ദര്യലഹരിയിൽ ലയിച്ചു ചേരുന്ന ഈ ശിവരാത്രി കേരളത്തിൽ ഒരു നവയുഗ പിറവിയുടെ നാന്ദി കുറിക്കട്ടെ. ആശംസകളോടെ, രഞ്ജിത്ത് ഗോപാലകൃഷ്ണൻ #waves_of_bliss Sreejith Panickar Sanku T Das Yuvraj Gokul

Monday, 17 March 2025

എന്തു കൊണ്ട് മോദി വിജയിക്കണം?

വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അനുകൂലിച്ച് വോട്ട് ചെയ്യാനുള്ള കാരണങ്ങൾ വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വെെറൽ ആകുന്നു. ഇതിനോടക്കം തന്നെ പോസ്റ്റ് ലക്ഷകണക്കിന് ആളുകളാണ് ഷെയർ ചെയ്തത്‌..🙏🙏 1200 കോടി ആസ്തിയുള്ള സോണിയ ഗാന്ധിക്കൊ, 1556 കോടി ആസ്തിയുള്ള ശശികലക്കോ, 500-1000 കോടി ചുരുങ്ങിയ ആസ്തിയുള്ള കേരള രാഷ്ട്രീയ നേതാക്കന്മാരോ,മറ്റു കോടീശ്വരന്മാരായ ഒരു രാഷ്ട്രീയ നേതാവിനോ പ്രധാനമന്ത്രി പദത്തിൽ ഇരുന്നു ഇതുപോലെ ചങ്കൂറ്റത്തോടെ അഴിമതിക്ക് എതിരെ പോരാടാൻ കഴിയില്ല… അതുപോലൊരു പ്രധാനമന്ത്രിയെ കിട്ടിയതിൽ നമ്മൾ തീർച്ചയായും സ്വയം അഭിനന്ദിക്കണം. നമ്മുടെ ബഹുമാനപെട്ട പ്രധാനമന്ത്രിയോട് കുറെയധികം ആളുകൾക്ക് വിരോധം തോന്നാനുള്ള കാരണങ്ങൾ എന്താണെന്നു പരിശോധിക്കാം *ആധാർ link നിർബന്ധമാക്കിയതോടെ Maharashtraയിൽ നിന്നും മാത്രം 10 ലക്ഷം പാവപ്പെട്ടവരെ കാണാതായി !* *Uttarkhand ൽ നിന്നും ലക്ഷക്കണക്കിന് വ്യാജ BPL Card കാരെ കാണാതായി !* *മൂന്നു കോടി (3,00,00,000) യിലധികം വ്യാജ LPG connection കാരെ കാണാതായി !* *മദ്രസ്സകൾ വഴി സഹായം നേടിക്കൊണ്ടിരുന്ന 1,95,000 വ്യാജ കുട്ടികളെ കാണാതായി* *ഒന്നരക്കോടി (1,50,00,000) യിലധികം വ്യാജ ration card ഉടമകളെ കാണാതായി !* *ഇവരെല്ലാം എവിടെ പോയി? എന്തുകൊണ്ടുപോയി ?!* *കൊള്ളക്കാരുടെ കറുത്ത മുഖംമൂടികൾ അഴിഞ്ഞുവീഴുന്നു… അതുകൊണ്ടാണ് കൊള്ളസംഘങ്ങൾ ആധാർ linkനെതിരെ ബഹു. Supreme Court ൽ case file ചെയ്തത്‌. ആധാർ link സ്വകാര്യതാവകാശത്തെ നഷ്ടപ്പെടുത്തുമത്രെ! കള്ളനെന്ത് സ്വകാര്യതാവകാശം !* *1) മൂന്നുലക്ഷത്തിലധികം വ്യാജ companyകൾ പൂട്ടിച്ചു.. അവർ അസന്തുഷ്‌ടരാണ്‌!* *2) Ration dealers അസന്തുഷ്ടരാണ് !* *3) Property Dealers അസന്തുഷ്ടരാണ്!* *4) Online system വന്നതോടെ ഇടനിലക്കാർ അസന്തുഷ്ടരാണ് !* *5) 40,000 വ്യാജ NGOs പൂട്ടിപ്പോയി, അതിനാൽ ഈ NGO's ൻ്റെ ഉടമകൾ അസന്തുഷ്ടരാണ് ! ആ പണം ഉപയോഗിച്ച്‌ മതംമാറ്റവും തീവ്രവാദവും നടത്തിക്കൊണ്ടിരുന്നവർ അസന്തുഷ്‌ടരാണ്‌.* *6) നോട്ടുനിരോധനം നടത്തിയതോടെ കള്ളപ്പണം കൊണ്ട് Property വാങ്ങിക്കൊണ്ടിരുന്നവർ അസന്തുഷ്ടരാണ്!* *7) E-Tender തുടങ്ങിയതിനാൽ contractors അസന്തുഷ്ടരാണ്! Adjustments നടക്കുന്നില്ല..* *8) Gas ഏജൻസിക്കാരും, ഗാർഹിക കുറ്റികൾ വ്യവസായത്തിന് ഉപയോഗിച്ചിരുന്നവരും അസന്തുഷ്ടരാണ്!* *9) പുതിയതായി Income tax പരിധിയിൽ വന്ന 15 കോടിയിലേറെ ആളുകളിൽ പലരും അസന്തുഷ്ടരാണ് !* *10) GST വന്നതോടെ കച്ചവടക്കാരിൽ പലരും അസന്തുഷ്ടരാണ്! കാരണം പഴയ വെട്ടിപ്പ് ഇനി നടപ്പില്ല !* *11) കള്ളനോട്ടും, കുഴൽപ്പണ ഇടപാട് തട്ടിപ്പുകാരുടെ നിലനില്പ് അപകടത്തിലായതോടെ അവരും അസന്തുഷ്ടരാണ് !* *13) Black നെ White ആക്കുന്ന ഹവാല system നിന്നുപോയി।* *14) രാഷ്ട്രീയക്കാരും, വൻ ബിനാമി ഇടപാടുകൾ ഉള്ള മന്ത്രിമാരും രാഷ്ട്രീയനേതാക്കളും അസന്തുഷ്ടരാണ്* *15) വൻതോതിൽ ബ്ലാക്ക്‌, വൈറ്റ് ആക്കിയിരുന്ന film industry മേഖലയിലുള്ളവർ അസ്വസ്ഥരാണ്* *16) വ്യാജ ട്രസ്റ്റുകളും, കുറി കമ്പനികളും, ചാരിറ്റി പേരിൽ വൻ പണമിടപാട് നടത്തിയിരുന്നവരും അസ്വസ്ഥരായി* *17) മടിയൻമാരായ സർക്കാർ ജീവനക്കാർ അസന്തുഷ്ടരാണ്. കാരണം biometric punching കാരണം കൃത്യ സമയത്ത് officeൽപോയി ജോലിചെയ്യേണ്ടി വരുന്നു !*
*18) സമയത്ത് പണിചെയ്യാതെയും കൈക്കൂലിക്കു മാത്രം ജോലിചെയ്തവരും അസന്തുഷ്ടരാണ്।* *19) മോദിയുടെ ക്ലീൻ ബ്ലാക്ക്‌ മണി ഓപ്പറേഷനിലൂടെ income department കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ തോഴിയായ ശശികലയിൽ നിന്ന് മാത്രം പിടിച്ചെടുത്തത് 1556 കോടി രൂപ..* *ചിലർക്ക് വിഷമം ഉണ്ടാകാം, രാജ്യം പുരോഗതിയുടെ പാതയിലാണ്. മാസം തോറും ഒരു വഴിപാടു പോലെ രാജ്യത്തിൻെറ നഗരങ്ങളിൽ നടത്തിവന്നിരുന്ന ബോംബ് സ്ഫോടനങ്ങൾ നടക്കുന്നില്ല... അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം നിലച്ചുപോയി...* *തലച്ചോറും നട്ടെല്ലും രാഷ്ട്രീയ പാർട്ടികൾക്ക്‌ പണയം വയ്‌ക്കാത്ത, മാനംമര്യാദക്ക്‌ അദ്ധ്വാനിച്ചു ജീവിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങൾക്കും കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്...* 💥 _*രാജ്യത്തിനുവേണ്ടി എന്തെങ്കിലും നല്ലതു ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ പോസ്റ്റ്‌ share ചെയ്യുക…..*_ 🙏🙏🧡🧡💪💪

Saturday, 15 March 2025

രോഹിത് ശർമ്മ

"കുഴിമടിയൻമാരായ ബഡുക്കൂസുകൾക്കു പറ്റിയ പണിയാണ് ഈ സാഹിത്യമെഴുത്തു , അത് കൊണ്ടാണ് ഞാൻ ഇത് തിരഞ്ഞെടുത്തത് " അഭൂതപൂർവ്വമായ അനായാസത കൊണ്ട് മലയാളികളെ അമ്പരപ്പിച്ച കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ തന്റെ എഴുത്തുകളെ സ്വയം വിലയിരുത്തിയത് ഇങ്ങനെയായിരുന്നു . രോഹിത് ശർമ്മയോടു ചോദിച്ചാലും ചിലപ്പോൾ ഇങ്ങനെതന്നെ പറയും കുഴിമടിയൻമാരായ ബഡുക്കൂസുകൾക്കു പറ്റിയതാ ണ് ഈ ക്രിക്കറ്റ് കളി അത് കൊണ്ടാണ് ഞാൻ ഇത് തിരഞ്ഞെടുത്തത് . വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തുകൾ വായിക്കുമ്പോൾ നമുക്ക് തോന്നും ഹേയ് ഇത്ര എളുപ്പമാണോ എഴുതാൻ ഇതിപ്പോ ഞാൻ വേണേലും എഴുതുമല്ലോ , വായിച്ചു തുടങ്ങുമ്പോൾ ആ എഴുത്തിന്റെ അനായാസമായ ഒഴുക്കിൽ നമ്മൾ ലയിച്ചങ്ങനെയിരിക്കും .പക്ഷെ ഒന്ന് ശ്രമിച്ചാൽ നമുക്ക് മനസിലാകും ആ അനായാസത ഒട്ടുമേ എളുപ്പമല്ല എന്ന് . ഫോമിലായ രോഹിത് ശർമ്മയുടെ ബാറ്റിംഗ് കാണുമ്പോളും നമുക്ക് തോന്നുക അതേ അനായാസത ആണ് . അപ്പോൾ നമുക്ക് തോന്നും ശ്ശൊ ഇത്രയെളുപ്പമാണോ ഈ സിക്സ് അടിക്കാൻ എന്ന് .പക്ഷെ അതയാൾക്കു മാത്രമേ പറ്റു .
രോഹിത് ശർമ്മയുടെ ബൗണ്ടറികൾ കാണുമ്പോൾ പലപ്പോഴും അയാൾക്ക് ആ ബോൾ കളിക്കാൻ കൂടുതൽ സമയം കിട്ടുന്ന പോലെ തോന്നാറുണ്ട് . അയാളുടെ പുള്ളും ,ലോഫ്റ്റും ,ഫ്ലിക്കും ഒക്കെ അവസാന നിമിഷം ആണ് സംഭവിക്കുന്നത് ഷോട്ടുകളിലേക്ക് അയാൾ ബാറ്റു കൊണ്ട് വരുന്നതും വളരെ ലാഘവത്തോടെയാണ് പക്ഷെ ബോളിൽ ബാറ്റു സ്പർശിക്കുന്നതിനു തൊട്ടു മുന്നുള്ള ആ നിമിഷം ആ ബാറ്റിനു വന്യമായ ഒരു കരുത്തു വരും . പേനെയെടുക്കാതെ മാവിൻചുവട്ടിലെ ചാരുകസേരയിൽ വെറുതെയിരിക്കുമ്പോൾ ബഷീർ കുഴിമടിയനായ ഒരു ബടുക്കൂസ് ആണ് . പക്ഷെ പേനയും പേപ്പറും എടുത്തു കഴിഞ്ഞാൽ കഥ മാറും . ഫീൽഡിൽ നിൽക്കുമ്പോൾ , ടോസ് ഇടാൻ നടന്നു വരുമ്പോൾ , പ്രസ് മീറ്റിനു ഇരിക്കുമ്പോൾ , ഇന്റർവ്യൂ കൊടുക്കുമ്പോൾ ഒക്കെ രോഹിതും കുഴിമടിയനായ ബടുക്കൂസ് ആയി തോന്നും . പക്ഷെ ബാറ്റെടുക്കുമ്പോൾ ............. ഇക്കാലത്തെ ക്രിക്കറ്റിൽ എനിക്ക് ഏറ്റവും മനോഹര കാഴ്ച ഫോമിലായ രോഹിത് ശർമ്മയുടെ ബാറ്റിങ് ആണ് ദീപു തോമസ്

ഗാന്ധാരി ശാപവും ശ്രീകൃഷ്ണനും

ഒരിക്കൽ ഗാന്ധാരി, ഭഗവാൻ കൃഷ്ണനോട് പറഞ്ഞു കൃഷ്ണാ, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും കാരണം നീയാണ്. ശ്രീകൃഷ്ണൻ പറഞ്ഞു.. ഞാൻ ആരെയും രക്ഷിക്കുകയോ, ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. #അവരവർ #ചെയ്യുന്ന #പ്രവൃത്തിയുടെ #ഫലം #അവരവർ #അനുഭവിക്കുന്നു; അത്ര മാത്രം. ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ മക്കളെ ശാസിച്ചിട്ടുണ്ടോ..? അന്ധനായ ഭർത്താവിന്റെ കണ്ണുകളാവേണ്ടതിനു പകരം, നിങ്ങൾ ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി. കണ്ണും മൂടിക്കെട്ടി ഇങ്ങനെ ഇരുന്നാൽ, ഇതുതന്നെ ഫലം. കുന്തിദേവിയെ നോക്കൂ, ഭർത്താവ് മരിച്ചിട്ടും പുത്രന്മാരുടെ കൂടെ അവർ സദാ ഉണ്ടായിരുന്നു. അവരുടെ സുഖത്തിലും, ദുഖത്തിലും കുന്തി പിന്തിരിഞ്ഞില്ല. അമ്മയുടെ സാമീപ്യം പാണ്ഡവരെ ധർമ്മ ബോധമുള്ളവരാക്കി. അങ്ങനെയുള്ള ഒരു പരിചരണം, ശ്രദ്ധ, നിങ്ങളുടെ മക്കൾക്ക് അമ്മയിൽ നിന്നു ഒരിക്കലും ലഭിച്ചില്ല; അതുകൊണ്ടു തന്നെ അവർക്കു വഴിതെറ്റി. അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, പല കുഞ്ഞുങ്ങൾക്കും ഇത് നിഷേധിക്കപ്പെടുന്നു. പുരാണകഥകളും കുടുംബബന്ധങ്ങളുടെയും ആചാരമര്യാദകളുടെയും കഥകൾ പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിയും മുത്തച്ഛനും വൃദ്ധസദനങ്ങളിലാണ്. മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ട കുഞ്ഞുങ്ങൾ ടീവി സീരിയലുകൾ കണ്ടുറങ്ങുന്നു. അണുകുടുംബങ്ങളിലെ അച്ഛനുമമ്മയും വീട്ടിൽ മക്കൾക്ക് ഇന്റർനെറ്റ് സംവിധാനങ്ങൾ ഒരുക്കികൊടുത്തിട്ടു, ജോലികഴിഞ്ഞെത്തുമ്പോഴേക്കും രാത്രിയാകും... പൂജാമുറിയിലെ നിലവിളക്കുകൾ കത്താറേയില്ല.. നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കെണിയൊരുക്കി കാത്തിരിക്കുന്നവരെക്കുറിച്ചു നമ്മൾ അറിയുന്നില്ല...അറിയുന്നത് കെണിയിൽ വീണുകഴിഞ്ഞു മാത്രം. അമ്മമാർ കണ്ണുമൂടി കെട്ടിയ ഗാന്ധാരി അല്ല...കണ്ണു തുറന്നിരുന്ന കുന്തി ആകുക.