Tuesday, 14 October 2025

Kitex

കിഴക്കമ്പലം textiles എന്ന Kitex, ഈ പേര് കേൾക്കാത്ത മലയാളി ഉണ്ടാവില്ല, എന്നാൽ kitex ഉണ്ടായ കഥ കേട്ടിട്ടുണ്ടോ... 1968 ൽ PWD Contractor ആയിരുന്ന MC Jacob ഒരു കാര്യം ശ്രദ്ധിക്കുന്നത്, ഇവിടെ നിന്ന് ആക്രി പെറുക്കി കൊണ്ടുപോകുന്ന അലുമിനിയം അവശിഷ്ടങ്ങൾ തമിഴ് നാട്ടിലേക്ക് കൊണ്ടുപോയി അവകൊണ്ട് ഓരോ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു തിരികെ കേരളത്തിൽ കൊണ്ടുവന്നു വിൽക്കുന്നു. യാതൊരു ക്വാളിറ്റിയും ഇല്ലാത്ത അത്തരം പാത്രങ്ങളും മറ്റുമാണ് താനും തന്റെ നാട്ടുകാരും ഉപയോഗിക്കുന്നത് എന്ന് കണ്ട അദ്ദേഹം അതിനൊരു മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചു. അതിനായി അദ്ദേഹം 8 ജീവനക്കാരുമായി സ്വന്തമായി ഒരു യൂണിറ്റ് കേരളത്തിൽ തന്നെ ആരംഭിച്ചു. അന്ന അലുമിനിയം കമ്പനി എന്നായിരുന്നു കമ്പനിയുടെ പേര്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുമ്പോൾ ആ കൊച്ചു ഗ്രാമത്തിന്റെ വികസനം കൂടിയായിരുന്നു അദ്ദേഹം കണ്ട സ്വപ്നം. പേര് പോലെ അലുമിനിയം ഉൽപ്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങിയ കമ്പനി വളരെ വേഗത്തിൽ വളർന്നു, അങ്ങനെ 1972 ൽ മറ്റൊരു സംരംഭം കൂടി അവർ ആരംഭിച്ചു, ഒരു കറി പൌഡർ ബ്രാൻഡ് ആയിരുന്നു അത്. വീണ്ടും ആറ് വർഷങ്ങൾക്ക് ശേഷം 1978 ലാണ് Kitex എന്ന പേരിൽ വസ്ത്ര വ്യവസായ രംഗത്തേക്ക് കമ്പനി കാലെടുത്തു വയ്ക്കുന്നത്. അവിടെയും അവർക്ക് പിഴച്ചില്ല എന്ന് മാത്രമല്ല മുൻപത്തെക്കാൾ വളർച്ച നേടാൻ കഴിയുകയും ചെയ്തു. 1992 ൽ കമ്പനി അന്താരാഷ്ട്ര വിപണിയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 90 കളുടെ അവസാനം ആയപ്പോഴേക്കും അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലേ നല്ലൊരു ശതമാനം മാർക്കറ്റും Kitex കീഴടക്കുക ഉണ്ടായി. 2005 ൽ കുട്ടികളുടെ വസ്ത്രങ്ങൾ നിർമ്മിക്കുന്ന Kitex Childrewear Limited എന്നൊരു പ്രസ്ഥാനം കൂടി കമ്പനി ആരംഭിച്ചു. 2011 ൽ സ്ഥാപകനായ MC ജേക്കബ് അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ മക്കളുടെ കയ്യിലേക്ക് കമ്പനിയുടെ നിയന്ത്രണം എത്തിച്ചേർന്നു. അദ്ദേഹത്തിന് രണ്ട് മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്, ഒരാൾ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള ബിസിനസ്സ് ഏറ്റെടുത്തപ്പോൾ മറ്റേ ആൾ ഇന്ത്യയുടെ ഉള്ളിലെ ബിസിനസിന്റെ മേൽനോട്ടം ഏറ്റെടുത്തു. 2021 ആയപ്പോഴേക്കും ശിശുക്കളുടെ വസ്ത്രങ്ങൾ നിർമ്മിക്കുന്നതിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി Kitex മാറുകയുണ്ടായി. ശേഷം 2021 ൽ കേരളത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് കമ്പനി തെലുങ്കാനയിലേക്ക് വലിയ ഒരു നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചു, 2024 ൽ Kitex ന്റെ വിറ്റുവരവ് ഏതാണ്ട് 630 കോടി രൂപയായിരുന്നു. തെലുങ്കാന യൂണിറ്റ് കൂടി സജീവം ആകുന്നത്തോടെ അത് 7500 കോടിയിലേക്ക് ഉയർത്താനാണ് കമ്പനിയുടെ ശ്രമമെന്ന് ഇന്റർനെറ്റിൽ നിന്ന് മനസിലാക്കുന്നു. ഒരുപക്ഷെ കേരളത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ സംരംഭം Kitex ആണെന്ന് പറയാം. കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തു നിന്നും ലോകം മുഴുവൻ പടർന്നു പന്തലിച്ച ഇത്രയും export ചെയ്യുന്ന ഒരു അത്ഭുത സംരംഭം. ✍🏻 Anup Jose

Sunday, 12 October 2025

മലയാളി ഹിന്ദുക്കൾ പഠിക്കേണ്ടത്

*പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ എഴുതുന്നത് ശ്രദ്ധിക്കൂ. ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും എന്ന് എനിക്കു തോന്നുന്നു* 👇👇👇👇👇👇👇👇 *സന്ധ്യാ നാമം :* *നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.* *സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത് നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും* *അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി* *അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്* *പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.* *അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ* *ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.* *അത് കഴിഞ്ഞാൽ പിന്നെ പഞ്ചഭൂതങ്ങൾ :* *ഭൂമി, ജലം, വായു, അഗ്നി, ആകാശം* *അത് കഴിഞ്ഞാൽ പിന്നെ പഞ്ച മാതാക്കൾ* *അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി* *അത് കഴിഞ്ഞാൽ പിന്നെ സപ്തർഷികൾ* *മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു* *അത് കഴിഞ്ഞാൽ പിന്നെ ചിരഞ്ജീവികൾ* *അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ* *അത് കഴിഞ്ഞാൽ പിന്നെ നവഗ്രഹങ്ങൾ* *ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു* *അത് കഴിഞ്ഞാൽ പിന്നെ നവരസങ്ങൾ* *ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം* *അത് കഴിഞ്ഞാൽ പിന്നെ ദശാവതാരം* *മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'* *നാമജാപം കഴിയുമ്പോഴേക്കും 7മണി കഴിയും ശേഷം ഒന്നര മണിക്കൂർ പഠിത്തം അതിനു ശേഷം ഭക്ഷണം പിന്നെ കിടത്തിനു മുന്നോടിയായി 0 മുതൽ 100 വരേയും 100 മുതൽ 0വരേയും എണ്ണുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും* ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്തായാലും തൊടിയിലൂടെ പതിയെ കടന്നു വരുന്ന ഇരുട്ടും ഇരുണ്ട വെളിച്ചത്തിൽ നിലവിളക്കിനിരുവശവുമായി ചമ്രം പടിഞ്ഞിരുന്ന് നാമം ചൊല്ലിയിരുന്ന ഞങ്ങളെയും എല്ലാം വല്ലാതൊരു ഗൃഹാതുരത്വത്തോടെ ഓർമ വന്നു. ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....അത് നമ്മുടെ ധര്‍മ്മമാണ്(.കടപ്പാട് )
പണ്ട് എന്റെ ജാതകം എഴുതിയപ്പോൾ കണിയാൻ പറഞ്ഞത് അച്ചട്ടായി,ഈ കുഞ്ഞ് എപ്പോഴൊക്കെ ട്രെയിനിൽ യാത്ര ചെയ്യുമോ അപോഴൊക്കെ മൂന്നു കാര്യങ്ങൾ ഉറപ്പായും ആ ബോഗിക്കകത്തു കാണപ്പെടും, ഒന്ന് :-പകൽ മുഴുവൻ നീഷ്കളങ്കതയുടെ പര്യായമായി നടന്ന് രാത്രി ആവുമ്പോൾ അലറി അലറി മനുഷ്യന്റെ ഉറക്കം കളയുന്ന പിഞ്ചു കുഞ്ഞ് മിനിമം ഒരെണ്ണം, രണ്ട് :-ആദി താളത്തിൽ,എഴരക്കട്ടയിൽ കൂർക്കം വലി എന്ന പേരിൽ മുക്ര ഇട്ടു മത്സരിക്കാൻ ഉള്ള രാക്ഷസന്മാർ മിനിമം രണ്ട് , മൂന്ന്:-സ്വയമായി ഉറക്കം ഇല്ലാത്തതിനാൽ രാത്രി മുഴുവൻ മറ്റുള്ളവരുടെ മുഖത്തോട്ടു വെളിച്ചം അടിച്ചു രസിക്കുന്ന കിളവനോ,കിളവിയോ മിനിമം ഒരെണ്ണം . പണ്ടൊരു തവണ ബാംഗ്ലൂർ പോയത് ഗരീബ് രഥത്തിൽ ആയിരുന്നു, എ സീ എന്ന് എഴുതിക്കാണിച്ചാലെ സ്വെറ്റർ ഇടുന്ന ശ്യാമ,ഹോഹോഹോ തണുക്കുന്നെ, എന്റമ്മോ, എന്നൊക്കെ വിളിച്ചപ്പോൾ,എ സീ മെക്കാനിക് പറഞ്ഞു, മാഡം, ഓവർ ആക്കണ്ട എ സീ ഓണ്‍ ചെയ്യാൻ പോകുന്നെ ഉള്ളു കോച്ചിൽ വേറെ ആരുമില്ല,ഞാൻ കണ്ണുമടച്ചു പ്രാർഥിച്ചു, അരേ ഓ ഫഗ്വാൻ , നേരത്തെ പറഞ്ഞ മൂന്ന് ഇനത്തിൽ പെട്ട ഒരെണ്ണവും ഇന്നെങ്കിലും ഈ കോച്ചിൽ കയറല്ലേ, ദൈവം കലികാലത്തിൽ പ്രാർഥനക്ക് അപ്പോൾ തന്നെ ഫലം തരും എന്നാണ്, കൊല്ലം എത്തിയപ്പോൾ ആദ്യ വിഭാഗത്തിൽ പെടുന്ന ഒരു കുഞ്ഞിനെയും കൊണ്ട് ഒരു ദമ്പതികൾ കയറി,കൂടെ നാൽപ്പത്തൊന്നു പെട്ടികളും കൊണ്ട് കുറെ കിങ്കരന്മാരും, ഞാൻ കണ്ടു ആ കൊച്ചിനെ, എന്തൊരു ഭംഗി,എല്ലാരേയും നോക്കി ചിരിക്കുന്നു,ആ ഭാര്യയും ഭർത്താവും ഹിന്ദി,മലയാളം ,ഇംഗ്ലീഷ് എല്ലാം ചവറു പോലെ സംസാരിക്കുന്നു,അത് കൊണ്ട് തന്നെ ഏതുസ്ഥലതുള്ളവർ എന്ന് ഒരു പിടിയും കിട്ടിയില്ല,ആഹ അത്രക്കായോ എന്ന് പറഞ്ഞ് ഞാൻ ശ്യാമയോട് തമിഴ് സംസാരിച്ചു, അങ്ങനെ മിണ്ടിയും പറഞ്ഞും രാത്രി ആയി,ഉള്ളത് അപ്പർ ബർത്തും സൈഡ്ഡ് അപ്പറും ആണ്, ഞാൻ ആണെങ്കിൽ ഒരു മൂന്ന് തവണ എങ്കിലും മൂത്രം ഒഴിക്കാൻ ഇറങ്ങും , വീട്ടിൽ ഈ കുഴപ്പമില്ല, ട്രെയിൻ കാണുമ്പൊൾ ആണ് അസുഖം,അപ്പർ ബെർത്തിൽ കയറിയാൽ കേറിയും ഇറങ്ങിയും ഒരു വഴിക്കാകും,അത് കൊണ്ട് തന്നെ ശ്യാമയെ എടുത്തു മുകളിലേക്ക് എറിഞ്ഞ ശേഷം ഞാൻ സൈഡ് അപ്പറിൽ വലിഞ്ഞു കയറി , കേറി കിടന്നപ്പോൾ അല്ലെ അബദ്ധം മനസിലായത്, അനങ്ങാനും തിരിയാനും പറ്റില്ല,ബെർത്തിന് എന്റെ അതെ വീതി,കാൽ ആണെങ്കിൽ അടുത്ത ബെർതിലെ ആളിന്റെ തോളിൽ ,ഞാൻ ആ ബെർത്തിൽ സ്റ്റക്ക് ആയി കിടന്നു അലറി വിളിച്ചു, രക്ഷിക്കണേ, രക്ഷിക്കണേ,ബചാവോ, കാപ്പാത്തുങ്കോ,സേവ് മീ ഒടുവിൽ ഈ നിലവിളി കേട്ട് എവെരെസ്റ്റിൽ കയറിയ പോലെ വല്ല വിധവും അപ്പർ ബെർത്തിൽ കയറിയ പാവം ശ്യാമ തന്നെ താഴെ ഇറങ്ങി വന്നു എന്നെ വലിച്ചെടുത്തു രക്ഷിച്ചു,അങ്ങനെ ഞാൻ ആ ബെർത്ത്‌ ഉപേക്ഷിച്ചു അപ്പർ ബെർത്തിൽ വലിഞ്ഞു കയറി. കണ്ണടഞ്ഞു വന്നതേ ഉള്ളു,നിഷ്ക്കളങ്ക ആയ ആ കുഞ്ഞ് അമറാൻ തുടങ്ങി,കീയോ കീയോ,ചെവി പൊത്തിയിട്ടു പോലും തുളച്ചു കയറുന്ന ഫ്രീക്വെൻസി,ഒടുവിൽ ചെവിയിൽ നിന്ന് രക്തം വന്നപ്പോൾ ഞാൻ തലയണ എടുത്തു തലയ്ക്ക് മുകളിൽ വെച്ച് അതിനടിയിൽ ഒളിച്ചു, അങ്ങനെ കുറെ നേരം കിടന്നപ്പോൾ എല്ലാം ശാന്തം,കൊച്ചുറങ്ങി ,എവിടെ നിന്നോ വെളിച്ചം മുഖത്തടിക്കുന്നു ,അടുത്ത ബേയിലെ ഒരു മാങ്ങയണ്ടിത്തലയൻ അമ്മാവനും അമ്മായിയും ട്രെയിനിൽ ഉള്ള ലൈറ്റുകൾക്ക് പുറമേ ഉത്സവത്തിന്‌ ഒക്കെ വാടകയ്ക്ക് കിട്ടുന്ന നിറം മാറുന്ന കുറെ സ്പോട്ട് ലൈറ്റുകൾ കൂടി എടുത്തു കൊണ്ട് വന്നു നേരെ മറ്റുള്ളവരുടെ മുഖത്തേക്ക് അടിക്കുകയാണ്, ഞങ്ങൾക്കോ ഉറക്കം ഇല്ല, എന്നാൽ പിന്നെ നീയൊന്നും ഉറങ്ങണ്ടെടാ എന്ന മട്ട്, ഞാൻ കയ്യിൽ ഉണ്ടായിരുന്ന കർചീഫ്എടുത്തു കണ്ണിനു മുകളിൽ കെട്ടി,ഒരു വിധം ഇരുട്ട്,അങ്ങനെ നിദ്ര ദേവതയെ ധ്യാനിച്ച് ഞാൻ കിടന്നു, അങ്ങനെ കിടക്കവേ ആണ് കേട്ടത്,മുക്രേശ്വരന്മാർ പണി തുടങ്ങി, ജാവ ബൈക്ക് ഫോർത്ത് ഗിയറിൽ ഒരു വലിയ കയറ്റം വലിഞ്ഞു കയറുന്ന പോലെ ഒരുത്തൻ,കയറ്റം കയറി കഴിയുമ്പോൾ ഒരു നിമിഷം ശാന്തത ആണ്,കൊടുങ്കാറ്റിനു മുന്പുള്ള പോലെ ,പിന്നെ വലിയ റോളർ കൊസ്ടർ താഴേക്ക്‌ അതി വേഗത്തിൽ ഇറങ്ങുന്ന പോലെ ഒരു വരവാണ്, നിരപ്പിൽ എത്തിക്കഴിഞ്ഞാൽ പിന്നെ വീണ്ടും ജാവ സ്റ്റാർട്ട്‌ ചെയ്തു കയറി പോകും,അത് ഒരു കോന്തൻ , മറ്റെയാൾ ബൈക്ക് അല്ല, ലോറി ആണ് ഓടിക്കുന്നത് ,പഴയ ബെഡ് ഫോർഡ് ലോറി,അതും മുഴുവൻ തടിയും കയറ്റി ഹൈ റേഞ്ച് വഴി കയറിപ്പോകുന്നു,ഇടക്കൊക്കെ പോലീസ് വിസിൽ അടിക്കും പോലെ ഒരുത്തൻ വായും തുറന്നു കിടന്നു വിസിൽ അടിച്ചു ബൈക്കിനേയും ലോറിയെയും നിറുത്താൻ ശ്രമിക്കുന്നുണ്ട് ,എവിടെ? എനിക്കാണെങ്കിൽ മൂത്രം ഒഴിക്കാൻ മുട്ടുന്നു, ഞാൻ വല്ല വിധവും താഴെ ഇറങ്ങി ബാത്‌റൂമിൽ പോയി,തിരികെ വന്നപ്പോൾ പൊരിഞ്ഞ മത്സരം,മുക്രെശ്വ്രന്മാർ തമ്മിൽ,അതിൽ ജാവ ബൈക്കുകാരനെ അടുത്ത് പോയി ഞാൻ തുറിച്ചു നോക്കി, ഓരോ തവണ റോളർ കൊസ്ടർ ഇറങ്ങി വരുമ്പോഴും കാർട്ടൂണിൽ ഒക്കെ ടോം കാണിക്കുന്ന പോലെ ചുണ്ട് അതി വേഗം തുറക്കുകയും അടക്കുകയും ചെയ്യുന്നു തടിയൻ, ഇതിനെ എടുത്തു കൊണ്ട് പോയി വെളിയിൽ കളഞ്ഞാലോ? വേണ്ട ,എന്നാൽ പിന്നെ ഒരെണ്ണം വയറിൽ കൊടുത്താലോ എന്ന് ആലോചിച്ചു ഞാൻ ഗോൾഫ് കളിക്കാർ ഷോട്ട് അടിക്കാൻ പോകും പോലെ കൈ രണ്ടും പുറകിലേക്ക് കൊണ്ട് പോയി ,എന്നിട്ട് ആ വയറിൽ ഒന്ന് കൊടുക്കാൻ,പക്ഷെ വേണ്ടെന്നു വെച്ചു, ആ കൂർക്കം ബാക്കി ഉള്ളത് എല്ലാം കൂടി പുറത്തു വന്നാൽ ഞാൻ തെറിച്ചു വെളിയിൽ പോകും,സഹിക്കുക തന്നെ, ബെഡ് ഫോർഡ് ലോറിയെയും,വിസിലടി വീരനെയും എല്ലാം നോക്കി ഞാൻ തൊഴുതു കൊണ്ട് പ്രാർഥിച്ചു, മുക്രെശ്വരന്മാരെ മതി, ഇന്നത്തേക്ക് ഇത്രയും മതി, പിന്നെ വലിഞ്ഞു ബെർത്തിൽ കയറാൻ നോക്കിയപ്പോൾ ആണ് കണ്ടത്, മണി പന്ത്രണ്ടായിട്ടും ട്രെയിനിൽ ഉള്ള ലൈറ്റിനു പുറമേ, സ്പോട്ട് ലൈറ്റുകൾ കൂടി എല്ലാരുടെയും മുഖത്തേക്ക് അടിച്ചു കൊണ്ടിരിക്കുന്ന മാതൃകാ ദമ്പതികളെ, ആ ബേയിൽ ഉള്ള തടിയന്മാർ എല്ലാം അതൊന്നും അറിയാതെ വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന് പറഞ്ഞ പോലെ വയറും ഒക്കെ കാണിച്ചു പല പോസിൽ വായും തുറന്നു കിടന്നു ഉറങ്ങുന്നു, വെളിച്ചം അവർക്കൊന്നും ഒരു പ്രശ്നമേ അല്ല, പക്ഷെ ഈ അനീതി ഞാൻ ഒരിക്കലും പൊറുക്കില്ല എന്ന് ഉറക്കെ ആത്മഗതം പറഞ്ഞു കൊണ്ട് ഞാൻ പട്ടാളക്കാർ മാർച്ച് ചെയ്യുമ്പോലെ ചവിട്ടി കുതിച്ചു അങ്ങോട്ട്‌ ചെന്ന്,നേരെ ലൈറ്റെല്ലാം പടെ പടെ എന്ന് പറഞ്ഞു ഓഫ്‌ ചെയ്തു, ഞെട്ടിപ്പോയ അമ്മാവൻ എന്നോട് ദേഷ്യത്തിൽ ചോദിച്ചു, "എന്ധാ?" ഞാൻ ദേഷ്യത്തിൽ തന്നെ മറുപടിയും പറഞ്ഞു "കുന്ധം", ഏതായാലും പേടിച്ചു പോയ അമ്മാവൻ പിന്നെ ഒന്നും മിണ്ടിയില്ല,ഞാൻ റെന്സിങ്ങിനെ മനസ്സിൽ സ്മരിച്ചു മുകളിലേക്ക് കയറിപ്പോയി,പിന്നെ ഒന്നും ഓർമയില്ല. അങ്ങനെ കാലത്ത് അഞ്ചര ആയപ്പോൾ കാലിൽ ആരോ ചുരണ്ടുന്നു, ശ്യാമ,ബാത്‌റൂമിൽ പോകണം എന്ന്, അതിനു അനുവാദം വേണ്ട, പൊക്കോളാൻ ഞാൻ പറഞ്ഞു,അപ്പോൾ ആണ് പറയുന്നത് ,ഞാൻ താഴെ ഇറക്കി കൊടുക്കണം പോലും , അയ്യടാ ,വേറെ ആളെ നോക്കണം,ഞാൻ മുകളിൽ ഇരുന്നു ഡയറക്ഷൻ കൊടുത്തു,വലത്തോട്ട് ,ഇനി താഴോട്ട്, ങ അങ്ങനെ തന്നെ, ഇനി അവിടെ ചവിട്ട്‌, എല്ലാം കേട്ട് ശ്യാമ താഴെ കിടന്ന ഒരു ആളിന്റെ വയറിലും ആസ്ഥാനത്തും ഒക്കെ ചവിട്ടി താഴെ എത്തി, അയാൾ നിലവിളിക്കുന്നത് കേട്ടപ്പോൾ , ഈ നാട്ടുകാരനേ അല്ല എന്ന ഭാവത്തിൽ ഞാൻ മൂടിപുതച്ചു കിടന്നു. അങ്ങനെ ഒടുവിൽ ആറര ആയപ്പോൾ ഞാനും വല്ലവിധവും താഴെ ഇറങ്ങി, ബെഡ് ഫോർഡും, ജാവ ബൈക്കും,എല്ലാം എണീറ്റ്‌ പിഞ്ചു കുഞ്ഞുങ്ങളെ പോലെ നിഷ്ക്കളങ്കരായി താഴെ ഇരുപ്പുണ്ട്‌,ഒന്നും അറിയാത്ത പോലെ ,വിസിൽ അടിച്ച മാന്യൻ അതെല്ലാം നിറുത്തി സോഡാ കുപ്പി പൊട്ടിക്കുന്ന പോലെ തുമ്മുന്നു,അതും ഒരു സമയത്ത് അഞ്ചു സോഡാ, ഒരു കാപ്പി കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചു ഇരുന്നപ്പോൾ കേട്ടു, ഒരാൾ വിളിക്കുന്നു, ,കാപ്പി എം,കാപ്പി എം, അതായതു ഈ കാപ്പിക്ക് ഇനിഷ്യൽ ഉണ്ട്, "എം" ,കാപ്പീയേം,കാപ്പീയേം, ഞാനും ശ്യാമയും ഓരോ കാപ്പീയേം വാങ്ങിച്ചു കുടിച്ചു,വിസിലടിക്കാരൻ കാപ്പി കുടിക്കും,സോഡാ പൊട്ടിക്കും,അങ്ങനെ കാപ്പി ചുറ്റും ചിതറും,ദൈവമേ ഓരോ അവതാരങ്ങൾ. ഒടുവിൽ എട്ടര മണിക്ക് വല്ല വിധവും ബാംഗ്ലൂർ എത്തി....ഇറങ്ങിയപ്പോഴേ കണ്ടു തൊട്ടടുത്ത്‌ ഒരു വയർ, പുറകെ ദൂരെ കാർ പാർക്ക്‌ ചെയ്തിട്ട് നടന്ന് വരുന്ന അതിന്റെ ഉടമസ്ഥൻ വ മു ന ക യും അജോയ് കുമാർ

Friday, 3 October 2025

RSS നൂറിൻ്റെ നിറവിൽ

"വരുന്ന മൂന്ന് നൂറ്റാണ്ടുകൾ, നിങ്ങൾ ഈ മാതൃഭൂമിയായ ഭാരതാംബയെ പൂജിക്കൂ, എങ്കിൽ അമ്പത് വർഷം കഴിയുമ്പോൾ അവൾ സ്വതന്ത്രയാകും, പിന്നീടു ഒരു മൂന്ന് നൂറ്റാണ്ടുകളുടെയുള്ളിൽ അവൾ, പരമവൈഭവത്തിലെത്തും, ഒപ്പം വിശ്വ ഗുരുവാകും" #സ്വാമി_വിവേകാനന്ദൻ, 1897-ൽ നൽകിയ ആഹ്വാനമാണിത്. 1893-ലെ വിശ്വപ്രസിദ്ധ ചിക്കാഗോ മത സമ്മേളനവും, തുടർന്ന് നാല് വർഷം നീണ്ടു നിന്ന തന്റ്റെ വിശ്വ പ്രസിദ്ധമായ അമേരിക്കൻ - ഇംഗ്ലണ്ട് യാത്രകൾക്ക് ശേഷം, കൊളംബോ വഴി ഭാരതത്തിൽ മടങ്ങിയെത്തിയ സ്വാമിജി തന്റ്റെ വിഖ്യാതമായ പ്രസംഗ പരമ്പരയിൽ ഭാരതത്തിലെ യുവജനതയോട് നടത്തിയ ആഹ്വാനമായിരുന്നു ഇത്. (കൊളംബോ മുതുൽ എൽമോറ വരെ എന്ന സ്വാമിജിയുടെ പ്രസംഗ പരമ്പര രേഖപ്പെടുത്തിയ പുസ്തകത്തിൽ നിന്നും) AD950 -മാണ്ടിൽ ആരംഭിച്ച വൈദേശിക ആക്രമണ പരമ്പരകളിൽ നിന്നും, നരകം തീർത്ത വൈദേശിക അടിമത്വത്തിൽ നിന്നും സ്വാമിജി 1897-ൽ പ്രവചിച്ചതു പോലെ കൃത്യം അമ്പതാം വർഷം 1947-ൽ ഭാരതം, അവളുടെ അടിമത്വത്തിന്റ്റെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം നേടി. ഒരു സഹസ്രാബ്ദത്തിലേറെ നീണ്ട ആ പോരാട്ടങ്ങൾ, ഐതിഹാസികമായ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരങ്ങളുടെ ഒടുവിൽ ചേതനയറ്റ്, ഹതാശരായി നിദ്രയിൽ ആയെന്ന് പാശ്ചാത്യലോകം കരുതി. ഭാരതീയർ സമ്പൂർണ്ണമായി കീഴടങ്ങിയെന്നും, ഈജിപ്ഷ്യൻ, മെസ്സപ്പൊട്ടാമിയൻ, റോമൻ സംസ്കൃതികളെ പോലെ, ഭാരതീയ സംസ്കാരവും മൃതിയടഞ്ഞുവെന്നുമവർ ആശ്വസിച്ചു. അവിടെയാണ്, ഇരുണ്ട ചാരക്കൂമ്പാരത്തിനുള്ളിൽ നിന്നും കനലുകൾ ഒരു ഹുങ്കാരത്തോടെ എരിഞ്ഞുയരും വിധം ഒരു ഗാംഭീര്യമാർന്ന അവതാര ശബ്ദം ഭാരതീയരുടെ കർണ്ണപുടങ്ങളെ കോൾമയിർ കൊള്ളിച്ചത്. ഉറങ്ങിക്കിടന്ന ആ മഹദ്ജനതയുടെ ഞരമ്പുകളിൽ പ്രത്യാശയുടേയും, ആത്മവിശ്വാസത്തിന്റ്റേയും ആഗ്നേയ തരംഗങ്ങൾ ജ്വലിപ്പിച്ചത്, പാശ്ചാത്യ ലോകത്തിനെ, ഭാരതത്തിന്റ്റെ ആത്മീയതയുടെ അഭൗമികമായ തേജസ്സിനാൽ അമ്പരപ്പിച്ച് മടങ്ങിയെത്തിയ ഒരു യുവസന്യാസി ആയിരുന്നു. സ്വാമി വിവേകാനന്ദൻ ! കാളീ ദേവിയായി സാക്ഷാൽ പരാശക്തി തന്നെ അനുഗ്രഹവർഷം ചൊരിഞ്ഞ ഈ യുവ സന്യാസിയുടെ ആത്മാവിനെ ഉണർത്തുന്ന വാഗ്ധോരണികൾ ഭാരതത്തിന്റെ യുവ മനസ്സുകളെ പ്രകമ്പനം കൊള്ളിച്ചു... കൊളംബോയിൽ നിന്നും രാമേശ്വരത്തേക്കും, പിന്നെ മദ്രാസിലേക്കും, അവിടെ നിന്ന് കൽക്കത്തായിലേക്കും തുടർന്ന് രാജ്യത്തിന്റ്റെ ഓരോ കോണുകളിലും കൊടുങ്കാറ്റ് പോലെ സ്വാമിജി എത്തി. ലക്ഷക്കണക്കിന് യുവജനങ്ങൾ അദ്ദേഹത്തിന്റ്റെ വാക്കുകൾ ഉൾക്കൊണ്ട് ആത്മവിശ്വാസവും ആത്മാഭിമാനവും വീണ്ടെടുത്തു. "ഉത്തിഷ്ഠതാ, ജാഗ്രത, പ്രാപ്യവരാൻ തത് നിബോധിതാ".. , 'ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യം നേടും വരെ വിശ്രമിക്കാൻ സമയമില്ലാ'യെന്ന ഒരു യുവ സംന്യാസിയുടെ ഉത്ഘോഷം ഭാരതീയ സിരകളിൽ, ദേശ സ്നേഹത്തിന്റ്റെ ഉന്മാദം നിറഞ്ഞ മിന്നൽപിണരുകൾ പായിച്ചു. അദ്ദേഹത്തിന്റ്റെ സിംഹഗർജ്ജനം ഭാരതീയ സിരകളിൽ സ്വാഭിമാനത്തിൻ്റെ കനലുകൾ നിറച്ചു. പിന്നീടുള്ളതാണ്, ആധുനിക ഭാരതത്തിന്റ്റെ യഥാര്‍ത്ഥ സമര ഗാഥ..!!! ബാലഗംഗാധര തിലകനും, ലാലാ ലജ്പത്റായിയും, ഗാന്ധിജിയും, പട്ടേലും തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളി, നേതാജി സുഭാഷ് ചന്ദ്ര ബോസും, ആർഎസ്സ്എസ്സ് സ്ഥാപകൻ ഡോ:കേശവ ബലിറാം ഹെഡ്ഗേവാറും, ഹിന്ദു മഹാസഭ നേതാവായിരുന്ന വീര സവർക്കറും, വിപ്ലവ സിംഹങ്ങളായിരുന്ന ഖുദിറാം ബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അനേകായിരം അനശ്വരരായ സമര നക്ഷത്രങ്ങളെല്ലാം, സ്വാമി വിവേകാനന്ദനിൽ നിന്നും ഉയിരും, ഉശിരും ഉൾക്കൊണ്ട് ഭാരതത്തിന്റെ സ്വാതന്ത്യത്തിനായി ഇറങ്ങിയവരായിരുന്നു. എന്നാൽ ഇവരിൽ ഒരാൾ മാത്രം മറ്റൊരു കാര്യം കൂടി ചിന്തിച്ചു. അത് നാഗപ്പൂരിൽ നിന്നുള്ള ആ ഒരു യുവ ഡോക്ടറായിരുന്നു... ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി..! ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നാഗപ്പൂർ മേഖലയുടെ ചുമതലയിൽ ഉണ്ടാവുകയും, ബംഗാളിലെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയിൽ പ്രവർത്തിക്കുകയും 1921-ൽ ഗാന്ധിജിയുടെ അഹ്വാനപ്രകാരം സ്വാതന്ത്യ സമരാഗ്നിയിൽ ജയിലിൽ അടക്കപ്പെടുകയും ചെയ്ത കോൺഗ്രസ്സ് നേതാവ്... വിശാലമായ ഭാരതഭൂമിയുടെ പത്തിലൊന്നു പോലുമില്ലാത്ത ഒരു യൂറോപ്യൻ രാജ്യം ദുഷ്കരമായ കടൽ വഴികൾ താണ്ടിയെത്തി തന്റെ ഈ മഹത്തായ മാതൃഭൂമിയെ എങ്ങനെ കീഴടക്കി എന്നദ്ദേഹം ഗാഢമായി ചിന്തിച്ചു. എന്തുകൊണ്ട് ഭാരതം ഒരു സഹസ്രാബ്ദത്തോളം നിരന്തരമായി വൈദേശിക ആക്രമണത്തിന് ഇരയായി എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ഒടുവിൽ ഉത്തരവും അദ്ദേഹം തന്നെ കണ്ടെത്തി. പാശ്ചാത്യലോകം അന്ധകാരത്തിൽ ആയിരുന്നപ്പോൾ വിജ്ഞാനത്തിന്റെയും, സമ്പത്തിന്റെയും, സംസ്കാരത്തിന്റെയും ഈറ്റില്ലമായിരുന്ന ഭാരതഭൂമി വൈദേശിക നുകത്തിന് കീഴിൽ ഞെരിഞ്ഞമരുന്നതിന് കാരണമാണ് ഡോക്ടർജി തേടിയത്. മഹനീയമായ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ മറന്ന് അനേകമനേകം ജാതികളും ഉപജാതികളുമായി പിരിഞ്ഞ് പരസ്പര സ്‌പർദ്ധ മുറ്റിയ അന്ധതയോടെ കഴിയുന്ന ഈ ജനതയുടെ അനൈക്യമാണ് വൈദേശികർക്ക് വളമായതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിചിത്രവും ദൗർഭാഗ്യകരവുമായ ഈ മനോഭാവം വച്ചു പുലർത്തുന്ന ഒരു ജനത എത്ര തീക്ഷണമായ സമരം നടത്തി പാരതന്ത്യത്തിൽ നിന്നും മുക്തി നേടിയാലും അത് ക്ഷണികമായിരിക്കും എന്നും ഈ ജനത വീണ്ടും തമ്മിൽ തല്ലി ശത്രുക്കൾക്ക് ഇരയാകും എന്ന് ആ ക്രാന്തദർശി കണക്കാക്കി. ജാതി, മത, വർഗ്ഗ, വർണ്ണ, ഭാഷാഭേദമന്യേ ഭാരതീയർ തങ്ങളുടെ മാതൃഭൂമിയെ മാതാവായി കാണുകയും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുകയും മാതൃഭൂമിയുടെ പരമ വൈഭവത്തിനായി അർപ്പണ മനോഭാവത്തോടെ സ്വാർത്ഥ ലാഭം വെടിഞ്ഞ് ഒരുമിക്കുകയും വേണമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു. ഈ ലക്ഷ്യത്തിലേക്ക് ഒരുമിക്കാൻ ഭാരതീയർക്ക് കേവലമായൊരു സംഘടന പോരായെന്നും അതിന് മൂല്യങ്ങളോട് കൂടിയ ധാർമ്മികമായ ഒരടിത്തറ കൂടി ഉണ്ടാവണമെന്നും മാതൃഭൂമിക്കായി നിസ്വാർത്ഥ സേവനം നടത്താൻ മക്കൾ സ്വയം സമൂഹത്തിലെ സേവകരാകണമെന്നും അദ്ദേഹം തീരുമാനിച്ചു. അവിടെ അദ്ദേഹത്തിന് മാർഗ്ഗദർശിയായത് വീണ്ടും സ്വാമി വിവേകാനന്ദനാണ്. സ്വാമിജിയുടെ ആഹ്വാനമാണ്, രാഷ്ട്രീയ സ്വയം സേവക സംഘം രൂപപ്പെടുത്തിയതിന് തന്നെ പ്രാപ്തനാക്കിയതെന്ന് ഡോക്ടർജി അനുസ്മരിച്ചിട്ടുണ്ട്. ഭാരതീയർ തങ്ങൾ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണമെന്നും ആഴ്ചയിൽ ഒരിക്കൽ എങ്കിലും, പറ്റിയാൽ ദിവസവും കുറച്ചു സമയം സമൂഹത്തിലെ വിവിധ ശ്രേണിയിൽ ഉള്ളവർ മറ്റ് വ്യത്യാസങ്ങൾ മറന്ന് ഭാരതാംബയുടെ പോരാളികളായി ഒരുമിച്ച് കൂടി ആശയങ്ങൾ പങ്കു വയ്ക്കണമെന്നും ഉള്ള സ്വാമിജിയുടെ ആശയം ഡോക്ടർ ഹെഡ്ഗേവാറിനെ ആകർഷിച്ചു. ദേശഭക്തിയും, ധാർമ്മിക ചിന്തയും, സ്വഭാവ നൈർമല്യവുമുള്ള ധൈര്യശാലികളായ ചെറുപ്പക്കാരെ വാർത്തെടുക്കണമെന്നും അവർ ഈ സമൂഹത്തിലേക്കിറങ്ങുമ്പോൾ സമൂഹവും രാഷ്ട്രവും കൂടുതൽ കരുത്തുറ്റതും പാവനവും ആകുമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു. "വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര നിർമ്മാണം". ഭാരതാംബയുടെ സഹസ്രാബ്ദം പിന്നിട്ട രോഗത്തിന് ഡോക്ടർജി കണ്ടു പിടിച്ച മൃതസഞ്ജീവനി അതായിരുന്നു. ആ മരുന്നിന്റെ ബ്രാൻഡ് നെയിമാണ് RSS എന്ന രാഷ്ട്രീയ സ്വയം സേവക സംഘം! ആ സംഘമാണ്, പരസഹസ്രം സ്വയം സേവകരാണ് ഇന്ന് ഈ സംസ്കൃതിയുടെ കാതലിനെ കാത്തു സൂക്ഷിക്കുന്ന ആവരണം. അത് വെട്ടിമാറ്റാൻ ശത്രുക്കൾ ശ്രമിക്കുന്നതിന് കാരണവും മറ്റൊന്നല്ല. കാവൽക്കാരനാണല്ലോ കൊള്ളക്കാരന്റെ ശത്രു. എന്നാൽ ഭാരതത്തിന്റെ ആത്മാവിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന സംഘം നിശബ്ദമായി തങ്ങളുടെ പ്രവർത്തനം തുടരുകയാണ്. സഫലമായ ആ കർമ്മകാണ്‌ഡത്തിലെ നൂറാം പിറന്നാളിൻ്റെ നിറവിലാണ് ഇന്ന് സംഘം. പരസഹസ്രം വർഷങ്ങളിലേക്ക് ആ യാത്ര തുടരണം. സ്വാമി വിവേകാനന്ദൻ പ്രത്യാശിച്ചതു പോലെ ഉള്ള സപര്യയാണ് സംഘം തുടരുന്നത്.. പരമ വൈഭവത്തിലേക്കുള്ള യാത്ര ... "സംഘ സംഘമൊരേ ജപം ഹൃദയത്തുടിപ്പുകളാകണം. സംഘമാകണമെൻ്റെ ജീവിതം, എന്തു ധ്യന്യമിതിൽ പരം" പിറന്നാൾ ആശംസകൾ ... രഞ്ജിത്ത് ഗോപാലകൃഷ്ണൻ #RSS100Years #സ്വാമി_വിവേകാനന്ദൻ #DrHedgewar Narendra Modi Mohan Bhagawat

മിഥുൻ ചക്രവർത്തി

നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്ന കാലഘട്ടത്തിൽ പോലീസിന്റെ നോട്ടപ്പുള്ളിയായി മാറിയപ്പോൾ അയാൾ തന്റെ സ്വന്തം നാട് വിട്ടു പലായനം ചെയ്തു. കരാട്ടെയിൽ പ്രാവീണ്യം ഉണ്ടെങ്കിലും നിയമപാലകരെ കൈവെക്കാൻ സാധിക്കില്ലല്ലോ. അങ്ങിനെ സിനിമാക്കാർ സ്വപ്നം തേടി അലഞ്ഞെത്തിയ പുതിയ നഗരത്തിൽ, ബോംബെയിൽ അയാളും ഒരു ഭാഗമായി മാറി. അരോഗദൃഢഗാത്രനും, ഭഗവാൻ കൃഷ്ണൻറെ നിറവുമുള്ള അയാൾ ബോളിവുഡിന്റെ ഭാഗമാകാനുള്ള ശ്രമം തുടങ്ങി. "നിങ്ങൾ ഒരിക്കലും സിനിമയിൽ ജയിക്കില്ല" എന്ന പലരും അയാളുടെ മുഖത്തു നോക്കി പറഞ്ഞു. പക്ഷെ മികച്ച നർത്തകനായ അയാൾ റാണ റേസ് എന്ന പേരിൽ ഹെലന്റെ ഡാൻസ് ട്രൂപ്പിൽ ജോലിക്കൊപ്പം അഭിനയത്തിനുള്ള അവസരകത്തിനുള്ള ശ്രമവും തുടർന്നു. ഒരു കൂട്ടുകാരൻ അദ്ദേഹത്തെ അടുത്തുള്ള ജിംനേഷ്യത്തിൽ അംഗമാക്കി, കാരണം അവിടെ അയാൾക്ക് പ്രഭാതകർമങ്ങൾ ചെയ്യാനുള്ള ലൈസെൻസ് കിട്ടുമല്ലോ. ഉറക്കം പലപ്പോഴും ഫുട്പാത്തിൽ തന്നെ. പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ കയറിപ്പറ്റാനുള്ള ആദ്യ ശ്രമം പരാജയമായി, കാരണം സെലെക്ഷൻ ഇന്റർവ്യൂവിൽ അയാൾ തന്റെ പലായനരഹസ്യം സത്യസന്ധമായി പറഞ്ഞു. അതോടെ ചാൻസ് മുടങ്ങി, പക്ഷെ തൊട്ടടുത്ത വർഷം അയാൾക്കവിടെ അഡ്മിഷൻ ലഭിച്ചു. മൃണാൾ സെന്നിന്റെ കണ്ണുകൾ അവിടെ അയാളെ ശ്രദ്ധിച്ചു. തന്റെ '#മൃഗയ' എന്ന സിനിമയിൽ അയാളെ അദ്ദേഹം നായകനാക്കി. മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യ ചിത്രത്തിലൂടെ ആ ചെറുപ്പക്കാരൻ നേടിയെടുത്തു, പക്ഷെ അവസരങ്ങളുടെ പെരുമഴ അയാളെ തേടിയെത്തിയില്ല. ഒരു നേരത്തെ ഭക്ഷണത്തിനായി റാണ റേസ് നൃത്തം തുടർന്ന് കൊണ്ടേയിരുന്നു. തന്റെ അഭിമുഖം എടുക്കാൻ വന്ന പത്രക്കാരനോട് ഭക്ഷണം വാങ്ങിത്തന്നാൽ ഇന്റർവ്യൂ നൽകാം എന്ന് പറഞ്ഞ ഒരു നാഷണൽ അവാർഡ് വിന്നറെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ..? അങ്ങിനൊരു സമയത്തിൽ കൂടി ആണ് അയാൾ കടന്നു പോയത്. ചെറിയ റോളുകളിൽ ആ ചെറുപ്പക്കാരൻ പതിയെ ശ്രദ്ധ നേടിത്തുടങ്ങി. ജെയിംസ് ബോണ്ട് ചിത്രം അനുസ്മരിപ്പിക്കുന്ന 'സുരക്ഷ' അയാളെ താരമാക്കി വളർത്തി. തുടർച്ചയായി അയാളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ ഉണ്ടായി. ഡിസ്കോയ്ക്കു പ്രാമുഖ്യമുള്ള ഡിസ്കോ ഡാൻസർ എന്ന ചിത്രം അന്നത്തെ സോവിയറ്റ് യൂണിയനിൽ 94 കോടി കളക്റ്റ് ചെയ്തു, ഇന്ത്യയിൽ നിന്നും ആറര കോടിയും. അങ്ങനെ ആ ചിത്രം ഇന്ത്യയുടെ ആദ്യ 100 കോടി ക്ലബ് കളക്റ്റ് ചെയ്ത ചിത്രമായി. ഈ ചിത്രം അദ്ദേഹത്തെ യൂണിവേഴ്‌സൽ സൂപ്പർസ്റ്റാർ ആക്കി മാറ്റി. സോവിയറ്റ് യുവത്വം ജിമ്മി ജിമ്മി എന്ന ഗാനവും, അയാം എ ഡിസ്കോ ഡാൻസർ എന്ന ഗാനവും മൂളി നടന്നു, അതിനൊപ്പം ചുവട് വച്ചു. ഇന്നും റഷ്യയിൽ ഏറ്റവുമധികം ഫാൻ ബേസ് ഉള്ള ഹിന്ദി നടൻ ആണ് അദ്ദേഹം. ( ഈ വർഷം മിഥുൻ ചക്രവർത്തിയോടുള്ള ആദര സൂചകമായി ഇന്ത്യൻ നേവിയുടെ ബാൻഡ് റഷ്യയിൽ ഈ അടുത്തിടെ ജിമ്മി ജിമ്മി എന്ന ഗാനം ബാന്റിൽ വായിച്ചപ്പോൾ ജനം ഇളകി മറിഞ്ഞത് ഇന്നും അദ്ദേഹത്തിന് അവിടുള്ള ഫാൻ ബേസിന് തെളിവാണ്.) അങ്ങനെ 80-കളിൽ ഹിന്ദി സിനിമാലോകം ഹിന്ദിക്കാരൻ അല്ലാത്ത ഒരാൾ ഭരിച്ചു. ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി ആ ചെറുപ്പക്കാരൻ മാറി. തൊണ്ണൂറുകളിൽ ഊട്ടി കേന്ദ്രമായി അയാളുടെ 'പാരലൽ ബോളിവുഡ്' ചെറിയ ബഡ്ജറ്റ് ചിത്രങ്ങളുടെ പെരുമഴ സൃഷ്ട്ടിച്ചു. ഇത്തവണ ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അയാൾ അടച്ചത് തുടർച്ചയായി അഞ്ചു തവണ. ഇന്ത്യയുടെ സാധാരണക്കാരിൽ എറ്റവുമധികം ഫാൻ ബേസ് ഉള്ള നടനും അയാൾ തന്നെ.
ഒരു പക്ഷെ ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഈ സംഭവബഹുലമായ ജീവിതവുമായി അയാൾ തന്റെ യാത്ര തുടരുകയാണ്. ജീവിതം ഒറ്റയ്ക്ക് തന്നെ ആ അരോഗദൃഢഗാത്രൻറെ പ്രായം സപ്തതി കടന്നു മുന്നോട്ടു സഞ്ചരിക്കുന്നു ,ഭാരതത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന്റെ തിളക്കത്തോടെ.. ഇൻഡ്യൻ സിനിമയയുടെ സ്വന്തം ചക്രവർത്തിക്കു ആശംസകൾ. ആശംസകൾ പ്രിയപ്പെട്ട Mithun Chakraborty ❤️ ✍️ Jithuraj M S കടപ്പാട്

Saturday, 6 September 2025

ആരാണ് മവേലി ? എന്താണ് ഓണം

ഓണം വരുമ്പോൾ അതിന്റെ പിതൃത്വം പലർക്കും കൊണ്ട് ചാർത്തി കൊടുക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ കുത്തിതിരിപ്പ് സോഷ്യൽ മീഡിയ ഹൻഡിലുകൾ വരെ മത്സരമാണ്. ഓണം ഒരു ഹൈന്ദവ ആദ്ധ്യാത്മിക ഉത്സവം അല്ലെന്നും അത് കേരളത്തിലെ ഒരു മതേതര - കാർഷിക - വ്യാപാര ഉത്സവം ആണെന്നും, എന്തെങ്കിലും മതപരമായ ബന്ധം അതിനുണ്ടെങ്കിൽ തന്നെ അത് ബുദ്ധ മതവുമായിട്ടാണ് എന്നും... ബുദ്ധന്റെ ധർമ്മചക്രമാണ് നമ്മൾ ഓണപൂക്കളമായി ഇടുന്നതെന്നും, സാക്ഷാൽ മഹാബലി തന്നെ ഒരു ബുദ്ധമതക്കാരൻ ആയിരുന്നു എന്നൊക്കെയുള്ള കുറേ വാദങ്ങൾ വർഷങ്ങളായി ഓണഘോഷവും ആയി ബന്ധപ്പെട്ടു നമ്മൾ കേട്ടു വരുന്നുണ്ട് -- ഒപ്പം മാവേലി നാട് വാണീടും കാലം എന്നൊക്കെ നമുക്ക് കുട്ടിക്കാലം മുതൽ പരിചയം ഉള്ള... സഹോദരൻ അയ്യപ്പനാൽ ജനകീയമാക്കപ്പെട്ട ഓണപ്പാട്ടിലെ മാവേലി, മഹാബലി അല്ല എന്നും അത് ഇന്നത്തെ മാവേലിക്കര ഉൾപ്പെടുന്ന ഓണാട്ടുകരയും മറ്റു മദ്ധ്യ തിരുവിതാംകൂർ ദേശങ്ങളും ഒക്കെ ഭരിച്ചിരുന്ന, കുലശേഖര മാവേലി വാണാദിരായൻ എന്ന പാണ്ഡ്യ രാജാവിനെ ആണ് ഉദ്ദേശിക്കുന്നത് എന്നും മഹാബലി ഒരു വിദേശി ആണെന്നും ഇതിനോടൊപ്പം പലരും പറഞ്ഞു നടക്കുന്നു! --- നമ്മുടെയെല്ലാം കുട്ടിക്കാലം മുതൽ നമ്മൾ ആഘോഷിക്കുന്ന ഓണം, മാവേലി എന്ന് കൂടി അറിയപ്പെടുന്ന മഹാബലിയും വാമനനും ആയുമെല്ലാം ബന്ധപ്പെട്ടതാണ്. പക്ഷേ അവിടെയും, നമ്മൾ കേട്ട ഐതിഹ്യം ദേവരാജാവ് ആയ ഇന്ദ്രനു വേണ്ടി നീതിമാനായ മഹാബലിയെ മഹാ വിഷ്ണുവിന്റെ അവതാരമായ വാമനൻ വഞ്ചിച്ചു എന്നാണ്. അങ്ങനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മാവേലി തന്റെ പ്രജകളെ കാണുവാൻ രണ്ടു നാല് ദിവസത്തെ പരോളിന് വരുന്നതാണത്രെ ഓണമായി ആഘോഷിക്കുന്നത് --- ഇന്നത്തെ ഇടത് പക്ഷവാദികൾ ഒരു പടി കൂടി കടന്നു അവരുടെ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ കണ്ണിലൂടെ വാമനൻ സവർണ്ണ ബ്രാഹ്മണ പ്രതീകം ആണെന്നും മാവേലി ഒരു കറുത്തവനും, ദ്രാവിഡ - ദളിത - അവർണ്ണ - അധകൃത വിഭാഗങ്ങളുടെ പ്രതീകം ആണെന്നും അത് കൊണ്ട് ദളിത മാവേലിയെ അസുരനാക്കി ചിത്രീകരിച്ചു അടിച്ചമർത്തിയതിന്റെ ചരിത്രം ആണ് ഓണത്തിന് പിന്നിൽ എന്നും വാദം നിരത്തുന്നുണ്ട് ഇതിനെല്ലാം പുറമെ പശ്ചിമ ഏഷ്യൻ പ്രദേശത്ത് നിന്നും കേരളത്തിലേക്ക് വന്ന ചില സമുദായങ്ങൾ ആണ് ഇന്നത്തെ ഓണാഘോഷത്തിന് പിന്നിൽ എന്ന് വരെ തർക്കിക്കുന്നവരുണ്ട് --- അതായത് എങ്ങനെ എങ്കിലും ഓണത്തിന്റെ ഹൈന്ദവ - ആദ്ധ്യാത്മിക തലങ്ങളെ മാറ്റി കൊണ്ട് മറ്റെന്തെങ്കിലും അവിടെ കൊണ്ട് വരണം. അതിനുള്ള ശ്രമം ആണ് ഈ കൊണ്ട് പിടിച്ചു നടക്കുന്നത് എന്താണ് ഇതിന്റെ എല്ലാം സത്യാവസ്ഥ. മനസ്സമാധാനത്തോടെ ഓണം ആഘോഷിച്ചിരുന്ന നമ്മളിലേക്ക് പല തരം സംശയങ്ങളും ഭിന്നിപ്പും ഉണ്ടാക്കുന്നതിനു പിന്നിൽ വല്ല ഗൂഢ ലക്ഷ്യങ്ങളും ഉണ്ടോ? അപ്പോൾ എന്താണ് ആത്യന്തികമായ വസ്തുത എന്നറിയാൻ ചരിത്ര ഗ്രന്ഥങ്ങളും പുരാണങ്ങളുമൊക്കെ ഒന്ന് പൊടി തട്ടിയെടുത്തു നോക്കാം --- ആദ്യം നമുക്ക് പുരാണങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. ഹൈന്ദവാഘോഷങ്ങളുടെ വേരുകൾ പുരാണങ്ങളിൽ ആണല്ലോ. എന്നിട്ട് നമുക്ക് ചരിത്രപരമായ റഫറൻസുകളിലേക്ക് പോവാം. അവിടെ നമുക്കിതിന്റെ ഭൗതിക തലങ്ങളും വ്യക്തമാക്കാം ആരാണ് അസുര ചക്രവർത്തി ആയ മഹാബലി? നോക്കൂ, ബ്രഹ്‌മാവിന്റെ പുത്രൻ മരീചിയുടെ മകൻ ആണ് കശ്യപൻ. കശ്യപനു ദക്ഷന്റെ പുത്രിമാർ ആയ അദിതിയിലും ദിതിയിലും ഉണ്ടായ മക്കൾ ആണ് ദേവന്മാരും അസുരന്മാരും അതായത് ദേവന്മാരും അസുരന്മാരും ഒരേ അച്ഛന്റെ മക്കളാണ്. അവരുടെ അമ്മമാർ സഹോദരികൾ ആണ്. അവർ അർദ്ധ സഹോദരങ്ങൾ ആണ് --- കശ്യപന് ദിതിയിൽ ഉണ്ടായ രണ്ട് അസുര പുത്രന്മാർ ആണ് ഹിരണ്യ കശിപുവും ഹിരണ്യാക്ഷനും ഇതിൽ ഹിരണ്യാക്ഷനെ മഹാവിഷ്ണുവിന്റെ വരാഹാവതാരം വധിച്ചു. ഹിരണ്യ കശിപുവിനെ നരസിംഹ രൂപവും ഈ ഹിരണ്യ കശിപുവിന്റെ മകനാണ് വിഷ്ണുവിന്റെ പരമ ഭക്തനായ പ്രഹ്ലാദൻ. പ്രഹ്ലാദന്റെ പുത്രൻ വിരോചനൻ. വിരോചനന്റെ മകനാണ് ചിരഞ്ജീവി ആയ മഹാബലി അഥവാ ഇന്ദ്രസേനൻ. മഹാബലിയുടെ പുത്രൻ ബാണാസുരൻ! നരസിംഹ അവതാരം വരെ ഉള്ള സംഭവങ്ങൾ സത്യയുഗത്തിലാണ് സംഭവിക്കുന്നത്. തുടർന്ന് ത്രേതാ യുഗത്തിലാണ് മഹാബലി വരുന്നത് --- പ്രഹ്ലാദനെ പോലെ തന്നെ വിരോചനനും മഹാബലിയും തികഞ്ഞ വിഷ്ണു ഭക്തന്മാർ ആയിരുന്നു. താരകമയ യുദ്ധം എന്ന ദേവാസുര യുദ്ധത്തിൽ വിരോചനനെ ഇന്ദ്രൻ വധിച്ച ശേഷം മഹാബലി സ്വർഗ്ഗലോകം കീഴടക്കി ഭൃഗു മഹർഷിയുടെ പുത്രനായ അസുരഗുരു ശുക്രാചാര്യരുടെ മേൽനോട്ടത്തിൽ, വിശ്വജിത് മഹായാഗം നടത്തി മൂന്ന് ലോകങ്ങളെയും കീഴടക്കി സ്വർഗ്ഗത്തിൽ നിന്നും ദേവന്മാരെയും അടിച്ചു പുറത്താക്കി, മഹാബലി അധികാരത്തിന്റെ അൽപസ്വൽപം അഹങ്കാരവുമായി കഴിയുന്ന അവസരത്തിലാണ് ദേവമാതാവ് അദിതി വിഷ്ണുവിനോട് തന്റെ മകനായി വന്നു പുത്രന്മാരെ, അതായത് ദേവന്മാരെ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നത് --- അങ്ങനെയാണ് ഭാദ്രപദ മാസത്തിലെ അഥവാ കന്നി മാസത്തിലെ ശുക്ല പക്ഷ ദ്വാദശിയിൽ ശ്രാവണ അഥവാ തിരുവോണം നക്ഷത്രത്തിൽ വാമനാവതാരം നടക്കുന്നത്. കൊച്ചു കുട്ടിയായി അവതരിച്ച വാമനൻ അതേ ദിവസം തന്നെ മഹാബലിയെ കാണാൻ പുറപ്പെട്ടു ബ്രഹ്മാണ്ഡ പുരാണ പ്രകാരം ഇന്നത്തെ ആന്ധ്രപ്രദേശിലെ അഹോബിലം ആയിരുന്നു ഹിരണ്യകശിപുവിന്റെ ഭരണകേന്ദ്രം. സ്കന്ദ പുരാണ പ്രകാരം ഗുജറാത്തിലെ സൗരാഷ്ട്ര ദേശം ആണ് മഹാബലിയുടെ ഭൂമിയിലെ തലസ്‌ഥാനം. ഈ സൗരാഷ്ട്രം കേന്ദ്രമാക്കി ഉത്തര - ദക്ഷിണ ഭാരത ഭൂ പ്രദേശങ്ങളെ മഹാബലി ഭരിച്ചു പോന്നു --- ഭാഗവത പുരാണ പ്രകാരം നർമ്മദ നദിയുടെ തീരങ്ങളിൽ ഉള്ള ഭൃഗുകച്ഛ അഥവാ ഇന്നത്തെ ബറൂച്ച് പ്രദേശത്ത് വെച്ച്, ശുക്രാചാര്യരുടെ കാർമ്മികത്വത്തിൽ നടത്തി കൊണ്ടിരുന്ന അശ്വമേധ യജ്ഞത്തിന്റെ യാഗ ശാലയിലേക്കാണ് വാമനൻ കടന്നു വരുന്നത് അവിടെ വെച്ചാണ് വാമനൻ മൂന്നടി മണ്ണ് ദാനമായി ചോദിക്കുന്നതും അത് നൽകാൻ കഴിയാതെ വന്നപ്പോൾ തന്റെ സർവ്വസ്വവും ബലി വാമനന് സമർപ്പിക്കുന്നതും അതിൽ സംപ്രീതനായ മഹാവിഷ്ണു തന്റെ കാൽപ്പാദം കൊണ്ട് ബലിയെ അനുഗ്രഹിച്ചുകൊണ്ട് സപ്ത തലങ്ങളിൽ ശ്രേഷ്ഠമായ സുതലം എന്ന തലത്തിലേക്കു പറഞ്ഞയക്കുകയാണ് --- ഇവിടെ കാലു കൊണ്ട് ചവിട്ടിയാണോ അനുഗ്രഹിക്കുന്നത് എന്നൊരു ചോദ്യം സ്വാഭാവികമായും വരും. അത്തരം ഒരു രീതി ഇപ്പോഴും പലയിടങ്ങളിലും നിലവിലുണ്ട്. ജാതി-അയിത്ത ചിന്തകൾ ഒന്നുമല്ല അതിന്റെ അടിസ്ഥാനം. അതും വഴിയേ പറയാം പിന്നീട്, അടുത്ത മന്വന്തരത്തിൽ ബലി ആയിരിക്കും സ്വർഗ്ഗം ഭരിക്കുന്ന ഇന്ദ്രൻ എന്ന വരവും അദ്ദേഹത്തിന് വാമനൻ നൽകി. അതിനു പുറമെ സുതലത്തിൽ ബലിക്കു കാവലായി സാക്ഷാൽ വിഷ്ണു തന്നെ ദ്വാര പാലകന്റെ കർമ്മം നിർവഹിക്കുന്നതാണ് എന്നും അറിയിച്ചു ഇതെല്ലാം നടക്കുന്നത് കേരളത്തിന്‌ പുറത്താണ്. അപ്പോൾ എന്താണ് ഇതിനെല്ലാം കേരളവുമായി ഉള്ള ബന്ധം? --- കേരളം ഭരിച്ചിരുന്ന ആദ്യത്തെ രാജവംശം യാദവന്മാരുടെ ആണ്. ഇത് ചരിത്രകാരന്മാർ എല്ലാം സമ്മതിക്കുന്ന വസ്തുതയാണ്. വടക്കു ഭരിച്ചിരുന്ന ഏഴിമല വംശവും തെക്കുണ്ടായിരുന്ന ആയ് വംശവും ഒക്കെ അടിസ്ഥാനപരമായി യാദവ വംശങ്ങൾ ആണ് വൈവസ്വത മനുവിന്റെ പുത്രി ആയ ഇളയിൽ നിന്നും തുടങ്ങുന്ന, ചന്ദ്ര വംശ പരമ്പരയിലെ യയാതിയുടെ പുത്രൻ ആണ് യദു. ആ യദുവിന്റെ പരമ്പരയിൽ ആണ് കാർത്ത വീര്യാർജ്ജുനനും പിന്നീട് സാക്ഷാൽ ശ്രീ കൃഷ്ണനും ഒക്കെ വരുന്നത് ഈ യാദവരുടെ പ്രധാന കേന്ദ്രം പുരാണ പ്രകാരം ഇന്നത്തെ ഗുജറാത്തിലെ സൗരാഷ്ട്ര ദേശം ആണ്. അവിടുന്ന് തെക്കോട്ടു പല പ്രദേശങ്ങളും അവർ ഭരിച്ചിരുന്നു --- ആ സൗരാഷ്ട്രം തന്നെയായിരുന്നു ബലിയുടെയും തലസ്‌ഥാനം. മഹാബലിയുടെ കാലം ഒക്കെ കഴിഞ്ഞാണ് യാദവന്മാർ ഉയർന്നു വരുന്നത്. ത്രേതാ യുഗത്തിൽ ബലിയുടെ യാഗശാല നിലനിന്നിരുന്ന അതേ നർമ്മദയുടെ തീരങ്ങളിൽ തന്നെ ആയിരുന്നു കാർത്ത വീര്യാർജ്ജുനന്റെ യാദവ - ഹേഹെയ സാമ്രാജ്യ തലസ്‌ഥാനം ആയിരുന്ന മാഹിഷ്മതി. അതേ ബാഹുബലിയിലെ മാഹിഷ്മതി തന്നെ! ത്രേതാ യുഗത്തിലെ പരശുരാമ അവതാരം, ക്ഷത്രിയ ധർമ്മം മറന്നു പ്രവർത്തിച്ച കാർത്ത വീര്യാർജ്ജുനന്റെ ഉൾപ്പടെ ഉള്ള ക്ഷത്രിയ കുലങ്ങളെ യാതൊരു ദാക്ഷണ്യവും ഇല്ലാതെ സംഹരിച്ചു --- കാർത്ത വീര്യാർജ്ജുനന്റെ ഹേഹെയ - യാദവ പരമ്പരയിൽ പെട്ട ഗർഭിണി ആയ ഒരു രാജ്ഞി തന്റെ ഭർത്താവ് പരശുരാമനുമായുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു എന്നറിഞ്ഞു ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ അവരുടെ കുലഗുരു അതിൽ നിന്നും അവരെ രക്ഷപ്പെടുത്തി ഹേഹെയ സാമ്രാജ്യത്തിന്റെ തെക്കു ഭാഗത്തുള്ള ഇന്നത്തെ കേരളത്തിന്റെ വടക്കു - പടിഞ്ഞാറൻ തീരത്തെ ഏഴിമലയിലേക്ക് കൊണ്ട് പോയി എന്നാണ് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുലൻ രചിച്ച മൂഷിക വംശം എന്ന ചരിത്ര കാവ്യത്തിൽ പറയുന്നത്. കാശ്മീരിന്റെ ചരിത്രം പറയുന്ന കൽഹണന്റെ രാജ തരംഗിണിയേക്കാൾ പഴക്കം ഉള്ളതാണ് മൂഷിക വംശം --- ആ മൂഷിക വംശത്തിൽ നിന്നുമാണ് പിന്നീട് കോലത്തിരിയും ചിറക്കലും അറക്കലും ഒക്കെ ഉണ്ടാവുന്നത് താൻ നടത്തിയ ഘോരമായ സംഹാര യജ്ഞത്തിനു പ്രായശ്ചിത്തം ചെയ്യാൻ പരശുരാമൻ ബ്രാഹ്‌മണരെ കൊണ്ട് യാഗം ചെയ്യിച്ച ശേഷം, യാദവ വംശത്തിന്റെ പിന്തുടർച്ച അവകാശി ആയി ഏഴിമലയിലേക്ക് പോന്ന രാജ്ഞിയുടെ മകൻ രാമ ഘട മൂഷകനെ രാജാവായി വാഴിച്ചു എന്നുമാണ് മൂഷക വംശം പറയുന്നത് ശേഷം നർമ്മദയുടെ തെക്കൻ തീരം മുതൽ തെക്കു മഹാസമുദ്രം വരെയുള്ള സപ്ത കൊങ്കണ ദേശം കടലിൽ നിന്നും ഉയർത്തി യാഗം ചെയ്ത ബ്രാഹ്‌മണർക്കു ദാനമായി നൽകി എന്നുമാണ് ഐതിഹ്യം --- അതായത് പരശുരാമൻ കടലിൽ നിന്നുയർത്തിയത് കേരളം മാത്രമല്ല. തെക്കൻ നർമദാ തീരം മുതൽ തെക്കോട്ടുള്ള konkan coastal area ആണ്. ഏറെക്കുറെ സഹ്യ പർവ്വതത്തിന്റെ അടിവാരത്തോളം പണ്ട് കടൽ ആയിരുന്നു എന്നത് തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. A. ശ്രീധരമേനോന്റെ കേരള ചരിത്രം എന്ന ഗ്രന്ഥത്തിലും ഇതേ പറ്റി പരാമർശമുണ്ട്. ഇടനാടും തീരപ്രദേശവും ഒക്കെ പിന്നീട് രൂപപ്പെട്ടതാണ്. അതിനു മുൻപ് സഹ്യ പർവ്വത നിരകളിലും വനാന്തരങ്ങളിലും ആയി പല തരം ഗോത്ര വിഭാഗങ്ങൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. അഗസ്ത്യ മഹർഷി ഉൾപ്പടെ പല ഋഷിമാരുടെയും തപോ ഭൂമി കൂടി ആയിരുന്നു സഹ്യ പർവ്വത നിരകൾ --- സഹ്യനു പടിഞ്ഞാറ് ഉള്ള ഭൂമി ഏഴിമല യാദവ രാജ വംശത്തിനും ബ്രാഹ്മണർക്കും നൽകിയ അതേ പരശുരാമൻ തന്നെ സ്‌ഥാപിച്ചതാണ് 108 വൈഷ്ണവ ദിവ്യ ദേശങ്ങളിൽ ഒന്നായ തൃക്കാക്കരയിലെ വാമന മൂർത്തി ക്ഷേത്രം. അവിടെ നിന്നുമാണ് നമ്മളിന്ന് ആഘോഷിക്കുന്ന കേരളീയ ഓണത്തിന്റെ തുടക്കം ഏഴിമല വംശത്തിന്റെ പിന്മുറക്കാർ ആയ വള്ളുവനാട് രാജാക്കന്മാർ മുതൽ നീലഗിരിയിലെ തോടന്മാർ വരെ വാമനൻ ബലിയെ അനുഗ്രഹിച്ച മാതൃകയിൽ കാല് തലയിൽ വെച്ചു കൊണ്ടാണ് അനുഗ്രഹിക്കുക. ഇതിനെ കുറിച്ച് എഴുത്തുകാരിയും ചരിത്ര ഗവേഷകയും ആയ Dr. സുവർണ്ണ നാലപ്പാട്ട് എഴുതിയിട്ടുണ്ട് --- അത് മാത്രമല്ല, പിൽക്കാലത്ത് ഓണാട്ടുകര ഒക്കെ ഭരിച്ചിരുന്ന പാണ്ഡ്യ രാജാവിന്റെ മാവേലി - വാനാദിരായൻ എന്ന പേര്... മഹാബലി - ബാണാസുര രാജ വംശത്തിൽ പെട്ട രാജാക്കന്മാർ ഉപയോഗിച്ചിരുന്ന പേര് തന്നെയാണ് എന്ന് വ്യക്തമായ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ, നാലപ്പാട്ടിന്റെ My India എന്ന കൃതിയിൽ തെളിയിച്ചിട്ടുണ്ട്. വാനാദി അഥവാ ബാണാദി എന്നത് മഹാബലിയുടെ പുത്രൻ ആയ ബാണാസുരനെ സൂചിപ്പിക്കുന്നു ബാണാസുരൻ തപസ്സു ചെയ്ത വയനാട്ടിലെ മലകളുമായി ബന്ധപ്പെട്ടാണ് ബാണാസുര സാഗർ ഡാമിന് ആ പേര് കിട്ടിയത് --- ഈ രാജാക്കന്മാർ തന്നെയാണ് അവരുടെ ലിഖിതങ്ങളിൽ കൂടി പറയുന്നത് തങ്ങളുടെ പൂർവ്വികൻ മഹാബലി ആയിരുന്നു എന്ന്. അതായത് മാവേലിക്കരയിലെ മാവേലിയും സൗരാഷ്ട്രത്തിലെ മഹാബലിയും തമ്മിൽ ബന്ധമുണ്ട് എന്ന് തന്നെയാണ് ചരിത്ര രേഖകൾ പറയുന്നത് ചക്രവർത്തി ആയ മഹാബലിക്കു ദക്ഷിണ ഭാരതത്തിൽ മുഴുവൻ അധികാരമുണ്ടായിരുന്നു എങ്കിലും നമ്മൾ ഇന്ന് കാണുന്ന മുഴുവൻ കേരളവും അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ അതേ മഹാബലി - ബാണാസുര രാജവംശത്തിൽ പെട്ട, തമിഴ്നാട്ടിലെ മാവേലി - ബാണാദിരായന്മാർക്ക് ഇന്ന് നമ്മൾ കാണുന്ന കേരളത്തിലെ ഭൂ പ്രദേശങ്ങളിൽ ഭരണം ഉണ്ടായിരുന്നു --- കാഞ്ഞിരപ്പള്ളിയിൽ നിന്ന് കണ്ടെത്തിയ ഒരു ലിഖിതത്തിൽ മാവേലിയുടെ പേര് പരാമർശിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലെ മധുര മീനാക്ഷി ക്ഷേത്രത്തിൽ മാവേലിയെ സമരകോലാഹലൻ എന്നും, മുടിയേടമണ്ണമനവാളൻ എന്ന തമിഴ് ലിഖിതത്തിൽ മാവേലി വാനാദിരായ എന്നും വിളിക്കുന്നു ഇത്രയും പുരാണ പശ്ചാത്തലം... ഇനി, എന്താണ് ഓണം? ഈ പറഞ്ഞ മഹാബലിയ്ക്കും മാവേലിയ്ക്കും വാമനനും ഒക്കെ ഓണവുമായി എന്ത് ബന്ധം? എന്ന് മുതൽ ആണ് നമ്മൾ ഓണം ആഘോഷിക്കാൻ തുടങ്ങിയത്? കേരളത്തിൽ മാത്രം ആണോ ഓണം ആഘോഷിക്കുന്നത്? --- നമ്മൾ ധരിച്ചു വെച്ചിരിക്കുന്നത് പോലെ മഹാബലി പ്രജകളെ കാണുവാൻ വരുന്ന ദിവസം അല്ല ചിങ്ങ മാസത്തിലെ ഓണം. അത് യഥാർത്ഥത്തിൽ കാർത്തിക മാസത്തിലെ അഥവാ വൃശ്ചിക മാസത്തിലെ ബലി പ്രതിപദയാണ്. അത് ദീപാവലിയുമായി ബന്ധപ്പെട്ടതാണ്. അത് കേരളത്തിന്റെ മാത്രം ഉത്സവം അല്ല. അതങ്ങു ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും കർണാടകയിലും ഒക്കെ ആഘോഷിക്കപ്പെടുന്ന ഒരു ഹിന്ദു ഉത്സവം ആണ്. ഇനി.... മഹാബലി ഒരു ദ്രാവിഡ രാജാവ് ആയിരുന്നോ? അല്ല മഹാബലി ഒരു ബുദ്ധമതക്കാരൻ ആയിരുന്നോ? അതുമല്ല --- അശ്വമേധ യാഗം നടത്തുന്ന മഹാബലി എങ്ങനെയാണ് ബുദ്ധമതക്കാരൻ ആകുന്നത്? മാത്രമല്ല ത്രേതാ യുഗത്തിലെ മഹാബലിയുടെ കാലത്ത് ബുദ്ധൻ അവതരിച്ചിട്ടു പോലുമില്ല. ബുദ്ധൻ വരുന്നത് കലിയുഗത്തിൽ ആണ് ഇനി മഹാബലി ദളിതനും അവർണ്ണനും ആണോ എന്ന ചോദ്യം വേദ യജ്ഞങ്ങൾ നടക്കുമ്പോൾ യജമാനൻ ആയ ക്ഷത്രിയൻ യജ്ഞസൂത്രം ബ്രഹ്മസൂത്രം എന്നൊക്കെ അറിയപ്പെടുന്ന യജ്ഞോപവീതം അഥവാ പൂണൂൽ ധരിച്ചിരിക്കണം എന്നാണ് --- ഭൃഗുമഹർഷിയുടെ പുത്രൻ ആയ ശുക്രാചാര്യർ ബ്രാഹ്മണൻ ആണ്. ആ ബ്രാഹ്മണനായ പൂണൂൽ ധാരിയായ ശുക്രാചാര്യനും, വിശ്വജിത് യാഗം, അശ്വ മേധ യാഗം തുടങ്ങിയ വൈദിക യജ്ഞകർമ്മങ്ങളുടെ യജമാന സ്‌ഥാനത്തു ഇരിക്കുന്ന മറ്റൊരു പൂണൂൽ ധാരിയായ, ദേവന്മാരുടെ അർദ്ധ സഹോദരൻ കൂടി ആയ മഹാബലിയും എങ്ങനെയാണ് ഇടതുപക്ഷ വാദങ്ങൾ പോലെ സോ കോൾഡ് ദളിത പ്രതീകങ്ങൾ ആകുന്നത്? --- അപ്പോൾ മഹാബലി ദ്രാവിഡനും അല്ല ദളിതനും അല്ല അവർണ്ണനും അല്ല ബുദ്ധമതക്കാരനും അല്ല. ദ്രാവിഡ ദേശം എന്ന ഒരു ഭൂപ്രദേശം കൂടി ഉൾപ്പെടുന്ന ഭാരത ഭൂമിയുടെ മുഴുവൻ ചക്രവർത്തി ആയിരുന്നു വിഷ്ണു ഭക്തൻ ആയ മഹാബലി. അത് കൊണ്ടാണ് അങ്ങ് കശ്മീർ മുതൽ കന്യാകുമാരി വരെ ബലി പ്രതിപദ എന്ന ആഘോഷത്തിലൂടെ മഹാബലിയെ ഇന്നും ഓർക്കുന്നത്. അപ്പോ... മഹാബലിയുടെ തിരിച്ചു വരവല്ലെങ്കിൽ, പിന്നെന്താണ് ചിങ്ങമാസത്തിലെ ഓണം? --- തിരുവോണം വാമനമൂർത്തിയുടെ ജന്മനക്ഷത്രം ആണല്ലോ. പക്ഷേ വാമന ജയന്തി കന്നി മാസത്തിലെ തിരുവോണം ആണ്. അപ്പോൾ നമ്മുടെ ഓണം എങ്ങനെ ചിങ്ങമാസത്തിലായി? ചിങ്ങ മാസം അഥവാ ആവണി മാസം എന്നത് ശ്രാവണ മാസം ആണ്. ചൈത്രം മുതൽ ഫാൽഗുണം വരെയുള്ള 12 മാസങ്ങൾ ഭരിക്കുന്നത് 12 നക്ഷത്രങ്ങൾ ആണ്. ശ്രാവണ മാസം ശ്രാവണ നക്ഷത്രത്തിന്റെ അഥവാ തിരുവോണം നക്ഷത്രത്തിന്റെ പേരിൽ ആണ് അറിയപ്പെടുന്നത്. വാമനന്റെ ജന്മ നക്ഷത്രം കൂടിയായ ആ ശ്രാവണ നക്ഷത്രം അതേ ശ്രാവണ നക്ഷത്രം ഭരിക്കുന്ന ശ്രാവണ മാസത്തിൽ വരുന്ന ദിവസമാണ് ഓണം ആയി ആഘോഷിക്കുന്നത്. ഈ ശ്രാവണം എന്നത് ശ്രോണം ആയി ലോപിച്ച് അതാണ് പിന്നീട് ഓണമായി മാറിയത് --- കേരളത്തിലും പുരാതന തമിഴ് ദേശത്തും ജന്മനക്ഷത്രത്തിലാണ് ജന്മദിനം ആഘോഷിച്ചിരുന്നത്. എന്നാൽ കാലക്രമേണ, ആ സമ്പ്രദായം തമിഴ്നാട്ടിൽ ജന്മതിഥിയായി മാറി. എന്നിരുന്നാലും, ഇന്നും കേരളത്തിൽ ഈ സമ്പ്രദായം നിലനിർത്തിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ദേവന്റെ ജന്മദിനം ജന്മനക്ഷത്രത്തിൽ ആഘോഷിക്കപ്പെടുന്ന പതിവുണ്ട്. കേരളത്തിൽ പ്രദേശങ്ങളിൽ പക്കപ്പിറന്നാൾ എന്ന് നമ്മൾ പറയുന്ന അതേ കാര്യം തന്നെയാണിത് പല ക്ഷേത്രങ്ങളും ഓണത്തിലോ സമാനമായ ദിവസത്തിലോ വിഷ്ണുവിന്റെ ജനനം ആഘോഷിക്കുന്നുണ്ട്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം, തുളുനാട്ടിലെ ഉഡുപ്പി, കേരളത്തിലെ തൃക്കാക്കര എന്നിവ ഉദാഹരണങ്ങളാണ് --- അതായത് ഓണം കേരളത്തിൽ മാത്രമല്ല ആഘോഷിച്ചിരുന്നത് എന്നർത്ഥം ഇനി ഈ പുരാണവൃത്തങ്ങൾ അല്ലാതെ ഇതിനൊക്കെ എന്ത് ഭൗതികമായ തെളിവ് ആണുള്ളത് എന്നായിരിക്കും അടുത്തതായി ചോദിക്കാൻ ഉണ്ടാവുക നമുക്ക് സംഘ കാല കൃതികളിൽ നിന്ന് തുടങ്ങാം. മാങ്കുടി മരുതനാർ എഴുതിയ മധുരൈകാഞ്ചി എന്ന സംഘ കാല കൃതിയിൽ ആണ് തമിഴ് നാട്ടിലെ ഓണാഘോഷത്തെ പറ്റിയുള്ള പരാമർശങ്ങൾ അസുര ശക്തികൾക്ക് മേൽ വിജയം നേടിയ സ്വർണ്ണമാല ധരിച്ചെത്തിയ മായോൻ എന്ന ദേവന്റെ ജന്മദിനമായാണ് നമ്മൾ ഓണം ആഘോഷിക്കുന്ന ദിവസത്തെ അവർ കണ്ടിരുന്നത്. ഈ മായോൻ കാവൽ ദൈവം ആണ്. അഥവാ സംരക്ഷണത്തിന്റെ മൂർത്തി --- കമ്പ രാമായണത്തിലും ഇലങ്കോ അഡിഗൾ രചിച്ച പുരാതന ഇതിഹാസമായ ചിലപ്പതികാരം എന്ന കൃതിയിലും പറയുന്നത് മായോൻ എന്നത് മഹാ വിഷ്ണുവിന്റെ പര്യായം ആണ് എന്നാണ്. വിഷ്ണുവിന്റെ പ്രാദേശിക നാമം ആണ് മായോൺ സംഘ കാലത്തിലെ പാണ്ഡ്യ രാജാവ് ആയിരുന്ന നെടുഞ്ചെലിയൻ ഓണം ആഘോഷിച്ചിരുന്നതിനെ പറ്റിയും ഈ സംഘ കാല കൃതികളിൽ പറയുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തെ പറ്റി തർക്കങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കുറഞ്ഞത് AD മൂന്നാം നൂറ്റാണ്ടിൽ ആണ് അദ്ദേഹം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു --- തമിഴ് നാട്ടിലെയും കേരളത്തിലെയും ഓണാഘോഷങ്ങൾക്കു സമാനതകൾ ഉണ്ടെന്ന് ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇതെക്കുറിച്ചു ചരിത്ര ഗവേഷകയും ആക്റ്റിവിസ്റ്റും ആയ അഞ്ജലി ജോർജ് ഓണാഘോഷത്തെ പറ്റിയുള്ള തന്റെ ലേഖനത്തിൽ വ്യക്തമായ റെഫെറെൻസുകളോടെ വിശദമാക്കുന്നുണ്ട് അതെന്തൊക്കെയാണെന്ന് നോക്കാം ഏഴാം നൂറ്റാണ്ടിലെ തേവാരം എന്ന കൃതിയിൽ, മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിൽ തമിഴ് മാസമായ ഐപ്പസ്സിയിലെ ഓണാഘോഷങ്ങളെക്കുറിച്ച് ശൈവ സന്യാസി തിരുജ്ഞാനസമ്പന്ദർ എഴുതിയിട്ടുണ്ട്. മൈലാപ്പൂർ ഒരു ശിവക്ഷേത്രമായിരുന്നു --- അതേപോലെ വൈഷ്ണവ ആൾവാർ സന്യാസിമാരുടെ നാലായിരം ദിവ്യപ്രബന്ധവും വിഷ്ണുവിന്റെ ജന്മദിനമായി അടയാളപ്പെടുത്തിയ തിരുവോണ തിരുവിഴയെക്കുറിച്ച് പ്രതിപാദിക്കുന്നു ഇത് കൂടാതെ പെരിയാൾവാരുടെ 9-ാം നൂറ്റാണ്ടിലെ പാതികകളും പല്ലടുകളും ഓണാഘോഷങ്ങളെയും വിഷ്ണുവിനുള്ള വഴിപാടുകളെയും കുറിച്ച് വിവരിക്കുന്നു, കൂടാതെ ഉത്സവങ്ങളെയും സമൂഹ പരിപാടികളെയും പരാമർശിക്കുന്നുണ്ട് ഇനി കേരളത്തിലേക്ക് വന്നാൽ, തിരുവല്ലയിൽ നിന്ന് കണ്ടെത്തിയ എ.ഡി. 861ലെ സ്ഥാണു രവിയുടെ ഭരണകാലത്തെ ഒരു ചെമ്പ് ഫലകം സമീപത്തുള്ള തിരുവാട്ടുവായ് ക്ഷേത്രത്തിലെ ഓണാചാരങ്ങളെ സൂചിപ്പിക്കുന്നതായി കാണാം --- തിരുവല്ലയിൽ നിന്ന് ലഭിച്ച 12-ാം നൂറ്റാണ്ടിലെ മറ്റൊരു ലിഖിതം ശ്രീ വല്ലഭ ക്ഷേത്രത്തിലെ ആവണി ഓണാഘോഷ വേളയിലെ ചെലവുകളെയും വരുമാനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. പഴയ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ മണലിക്കരയിലുള്ള ആഴ്വാർ ക്ഷേത്രത്തിലെ ഒരു ശിലാലിഖിതവും ഓണത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട്. ഇത് കൂടാതെ പതിനൊന്നാം നൂറ്റാണ്ടിലെ ഭാസ്കര രവി വർമ്മന്റെ ഭരണകാലത്തെ ഒരു ലിഖിതത്തിൽ, തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ പൂരാടം, ഉത്രാടം, തിരുവോണം ദിവസങ്ങൾ ശുഭകരമായ ദിവസങ്ങളാണെന്ന് പറയുന്നു. ഇരുപത്തിയെട്ട് ദിവസം വളരെ ഗംഭീരമായി ആഘോഷിച്ചിരുന്ന ഈ ക്ഷേത്രോത്സവത്തിൽ കേരളത്തിലെ എല്ലാ ഭരണാധികാരികളും പങ്കെടുത്തിരുന്നു. --- അറുപത്തിനാലു ഗ്രാമത്തിൽ നിന്നുള്ള അറുപത്തിനാല് ആനകളും പെരുമാളിന്റെ ഒരു ആനയും ഉൾപ്പെടെ ആകെ അറുപത്തിയഞ്ച് ആനകൾ എഴുന്നള്ളത്ത് നടത്തിയിരുന്നു. അത്തം ദിവസത്തെ ഉത്സവം സാമുതിരിയും കൊച്ചി രാജാവുമാണ് നടത്തിയിരുന്നത്. പാരമ്പര്യത്തിന്റെ തുടർച്ചയായി, തിരുവോണത്തിന് പത്ത് ദിവസം മുമ്പ്, അത്തം ദിവസം, കൊച്ചി രാജാവ് ഉത്സവ വസ്ത്രങ്ങൾ ധരിച്ച് തൃക്കാക്കര ക്ഷേത്രം വരെ ആചാരപരമായ മാർച്ച് നടത്താറുണ്ടായിരുന്നു --- ഈ ചമയവും രാജാവിന്റെ വിരുന്നുമാണ് അത്തച്ചമയം എന്നറിയപ്പെടുന്നത്. ഇനി നമുക്ക് ചില യൂറോപ്പിയൻ രേഖകളിലേക്ക് വരാം പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വന്ന ഓസ്ട്രിയൻ മിഷണറി ആയ സെന്റ് ബർത്തലോമിയോയിലെ പൗളിനസ് തന്റെ 'A Voyage to the East Indies' എന്ന ഗ്രന്ഥത്തിൽ ഓണത്തെക്കുറിച്ച് പറയുന്നത് അത് വിഷ്ണുവിന്റെ ഭൂമിയിലേക്കുള്ള വരവ് ആഘോഷിക്കുന്ന ഉത്സവം ആണ് എന്നാണ് തുടർന്ന്, പത്തൊൻപതാം നൂറ്റാണ്ടിലെ സ്ക്കോട്ടിഷ് സിവിൽ സെർവന്റ് ആയ വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ പറയുന്നത് ഓണത്തിന് പ്രജകളെ കാണുവാൻ വരുന്നത് വിഷ്ണുവാണ് എന്നാണ് --- അതേ പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാരൻ ആയ ഫ്രാൻസിസ് ഡേ എഴുതിയ ' The Land of the Permauls or Cochin: Its past and its present ' എന്ന കൃതിയിലും ഇത് തന്നെയാണ് പറയുന്നത് ഇക്കണ്ട തെളിവുകൾ എല്ലാം വിളിച്ചു പറയുന്നത് ഓണം വാമനനുമായി ബന്ധപ്പെട്ട ഉത്സവം ആണെന്ന് തന്നെയാണ് പിന്നെ എന്ന് മുതൽ ആണ് ഓണം മാവേലിയും ആയി ബന്ധപ്പെട്ടത് എന്നൊരു ചോദ്യം ഉണ്ടായേക്കാം ഓണം മഹാബലിയായും ബന്ധമുള്ളത് തന്നെയാണ്. വിഷ്ണുവിന്റെ അവതാരമായ വാമനനെ പൂജിക്കുന്നതോടൊപ്പം വിഷ്ണു ഭക്തൻ ആയ മഹാബലിയേയും നമ്മൾ ആരാധിക്കുന്നു. പക്ഷെ മഹാബലി നാല് ദിവസത്തെ ലീവിന് വരുന്നത് കൊണ്ടല്ല നമ്മൾ ഓണമാഘോഷിക്കുന്നത് എന്ന് മാത്രം --- എന്ന് മുതൽ ആണ് മഹാബലിയുടെ വരവ് ഓണവും ആയി കൂടിക്കലർന്നത് എന്നതിനെ പറ്റി ഊഹങ്ങൾ മാത്രമാണ് ചരിത്ര ഗവേഷകർക്കു ഇടയിൽ ഉള്ളത്. അതാണ് പലരും ദുരുപയോഗം ചെയ്യുന്നതും തെക്കൻ കേരളത്തിലെ ഓണാട്ടുകര പ്രദേശത്ത് വിളവെടുപ്പ് നടന്നിരുന്നത് ശ്രാവണ മാസത്തിൽ ആയിരുന്നു അവിടെ ഭരിച്ചിരുന്ന രാജാവ് മഹാബലി - ബാണാസുര വംശത്തിൽ പെട്ട മാവേലി - വാനാദിരായ കുലശേഖര രാജാവും. ആ രാജാവിന്റെ പേരിൽ ആണ് പണ്ട് പാക്കനാർ ഒക്കെ പാടി നടന്ന 'മാവേലി നാട് വാണീടും കാലം' എന്നൊക്കെ ഉള്ള നാടോടി ഗാനം ഉള്ളത്. അതിലേക്കു സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്നീട് വന്നത് സഹോദരൻ അയ്യപ്പനിൽ കൂടിയാണ് --- വടക്കൻ കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ ആയിരുന്നു കൂടുതലും മഹാബലി തിരിച്ചു വരുന്ന ബലി പ്രതിപദയ്ക്ക് പൂജകൾ നടത്തിയിരുന്നത് തെക്കു നിന്നുള്ള മാവേലിയും വടക്കു നിന്നുള്ള ബലി പ്രതിപദയുടെ ഐതിഹ്യവും തിരുവോണ ദിനവുമായി കൂടി കുഴഞ്ഞതാവാം ഓണം മഹാബലി എന്ന മാവേലിയുടെ തിരിച്ചു വരവായി കാണാൻ തുടങ്ങിയതിനു കാരണം പിന്നീട് പലരും അത് ജാതി രാഷ്ട്രീയത്തിന്റെ ഒരു ആയുധം ആയി ഉപയോഗിച്ച് തുടങ്ങി ഇനി ഓണം ഒരു കാർഷിക - വ്യാപാര ഉത്സവം ആണോ എന്ന ചോദ്യം. ആണ്... ഓണം ഒരു കാർഷിക - വ്യാപാര ഉത്സവം കൂടിയാണ്. അത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് --- കൃഷി ഒരു യജ്ഞമാണ് എന്ന് തന്നെയാണ് വേദങ്ങൾ പറഞ്ഞു വെക്കുന്നത് ഭാരതീയ സംസ്കൃതിയിലും ധർമ്മത്തിലും ആദ്ധ്യാത്മികതയും ഭൗതികതയും പരസ്പര പൂരകങ്ങൾ ആയിട്ടാണ് കാണുന്നത്. ഒന്ന് മറ്റൊന്നിനെ compliment ചെയ്ത് കൊണ്ടാണ് നിലനിൽക്കുന്നത്. ഇവ തമ്മിൽ സംഘർഷങ്ങൾ ഇല്ല. അത് കൊണ്ട് തന്നെ എല്ലാ ആഘോഷങ്ങൾക്കും ആദ്ധ്യാത്മികവും ഭൗതികവുമായ തലങ്ങൾ ഉണ്ടായിരിക്കും. അതാണ്‌ ഇവിടെയുള്ള ക്ഷേത്ര ഉത്സവങ്ങൾ മുതൽ അങ്ങ് കുംഭ മേള വരെ കാണുന്നത് ഭാരതത്തിന്റെ കാർഷിക പാരമ്പര്യം നോക്കിയാൽ തന്നെ കാണാം അവയെല്ലാം പലതരം ആചാര അനുഷ്ഠാനങ്ങളും ആയി ബന്ധപ്പെട്ടതാണ് --- കൃഷിയും ആചാര അനുഷ്ഠാനങ്ങളും ക്ഷേത്ര ഉത്സവങ്ങളും യാഗങ്ങളും ഒക്കെ ജ്യോതിർ ഗോളങ്ങളുടെ സഞ്ചാരവുമായി, അഥവാ planetary movement ഉമായി ബന്ധപ്പെട്ടതാണ് ഇനി ഓണ പൂക്കളം എന്താണ് എന്ന് നോക്കാം. അത് ബുദ്ധ മത പ്രതീകമായ ധർമ്മ ചക്രം ആണ് എന്നാണ് മാളവിക ബിന്നിയെ പോലുള്ള ചരിത്ര ഗവേഷകർ പറഞ്ഞു കൊണ്ട് വരുന്നത് അവർ ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യം ധർമ്മചക്രത്തിന്റെ ഉറവിടം വേദങ്ങൾ തന്നെയാണ്. വേദങ്ങളിലെ കാല ചക്രയജ്ഞ വിദ്യയിൽ അധിഷ്ഠിതമാണ് ധർമ്മ ചക്രം. അത് തന്നെയാണ് വിഷ്ണുവിന്റെ സുദർശന ചക്രവും --- ഇതിനിടയിൽ ഓണം എട്ടാം നൂറ്റാണ്ടിലോ മറ്റോ പശ്ചിമ ഏഷ്യയിൽ നിന്നും വന്ന ചില സമുദായങ്ങൾ കൊണ്ട് വന്നതാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ചില വിദ്വാന്മാർ ഇറങ്ങി തിരിച്ചിട്ടുണ്ട്. അവർക്കുള്ള മറുപടി ഇത് കേട്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക നമസ്കാരം 🙏

Sunday, 31 August 2025

ഹിന്ദുസ്ഥാനം- മെഗസ്തനീസ്

ഹിന്ദുക്കുഷ് ആരോവലി പാർവനിരകളുടെ താഴ് വാരത്തിൽ താമസിച്ചവരെ ഹിന്ദുക്കൾ എന്ന് ആദ്യമായ് ലോകത്തിനു പരിചയപെടുത്തിയത് മെഗസ്ഥനീസ് ആണ്.. Bce 300 കളിൽ... സെലൂക്കസ് എന്ന റോമൻ ചക്രവർത്തിയുടെ ഇന്ത്യൻ അംബാസിഡർ ആയിരുന്നു അദ്ദേഹം...ഇന്റിക്ക എന്ന പുസ്തകം ഇന്ത്യയെ പറ്റി എഴുതിയ ആൾ.. ആ പുസ്തകത്തിൽ അദ്ദേഹം ഇന്നുള്ളതിനേക്കാൾ വിശാലമായ ഇന്ത്യയെ ആണ് അതിർത്തികൾ വരച്ചു കാണിച്ചു പരിചയപെടുത്തുന്നത്. .പിന്നെ എങ്ങനെ ഇന്ത്യ കുറെ നാട്ടുരാജ്യങ്ങളുടെ കൂട്ടം ആയി. .അങ്ങനെ ആയി എന്നുള്ളത് ശെരിയാണ്. .പക്ഷെ അത് നടന്നത് ഇസ്ലാമിക ഇൻവെഷന് ശേഷം മാത്രമാണ്. .അതുകൊണ്ടാണ് മേഘസ്തനീസ് അത്ഭുതത്തോടെ ഇന്റിക്കയിൽ പറയുന്ന കാര്യങ്ങൾ ആയ “ ഇന്ത്യയിൽ അടിമ വ്യവസ്ഥിതി ഇല്ലാ. .രാജാവ് കഴിഞ്ഞാൽ സമൂഹത്തിലെ ഏറ്റവും ബഹുമാനിതൻ കൃഷിക്കാരൻ ആണ്. ... ഭൂമി സ്വകാര്യ സ്വത്ത്‌ ആയിരുന്നില്ല. .“ എന്നൊക്കെയുള്ള പരാമർശങ്ങൾ പിന്നീട് നമുക്ക് പോലും അന്യമായി പോയത്. ..!!! നമ്മളെ പഠിപ്പിച്ച,സിന്ധു നദീതടത്തിൽ താമസിച്ചിരുന്ന ആൾക്കാരേ സിന്ധുക്കൾ എന്ന് പെർഷ്യക്കാർ വിളിച്ചു എന്നും സ എന്ന ഉച്ചാരണം നാവിനു വഴങ്ങാത്ത പെർഷ്യക്കാർ അവരെ അതുകൊണ്ട് ഹിന്ദുക്കൾ എന്ന് വിളിച്ചു എന്നുമുള്ളത് കള്ളമാണ്.. കമ്മികളും ഇസ്ലാമികളും കൂടി ഉണ്ടാക്കിയ കള്ളം.. പെർഷ്യക്കാർ അന്ന് സ്വരാഷ്ട്രമതക്കാർ ആയിരുന്നു.. ആ പേരിൽ തന്നെ സ ഇല്ലേ..??ദൈവം "അഹൂരാ മസ്ത" ആണ്.. അതിൽ സ ഇല്ലേ..? "സന്ത്‌ അവസ്ത "ആണ് പുണ്യഗ്രന്ഥം.. ‘സ‘ഇല്ലേ അതിൽ... പിന്നെ എന്തെ സിന്ധു എന്നതിലെ സ മാത്രം മാത്രം ഉച്ഛരിക്കാൻ സാധിക്കുന്നില്ല..?! ഇനി അറബികൾ ആണ് ഇന്ത്യക്കരേ ഹിന്ദുക്കൾ എന്ന് വിളിക്കാൻ തുടങ്ങിയത് എന്ന മദ്രസ വാദം ഒന്ന് നോക്കാം. .അവർക്കും “സ“ വഴങ്ങില്ലത്രേ. .അതുകൊണ്ട് അറബികൾ ആണ് പോലും സിന്ധുക്കളെ, ഹിന്ദുക്കൾ എന്ന് വിളിച്ചത് എന്ന്. .. അപ്പൊ ഞാൻ ചോദിക്കട്ടെ. .സലീമിനെ അറബികൾ ഹലിം എന്നാണോ വിളിക്കുന്നത്. .അസ്സലാമു അലൈക്കും എന്നല്ലേ അറബി പറയുന്നത്. .അഹലാമു അലൈക്കും എന്നല്ലല്ലോ. .പിന്നെയെന്തെ അവനു സിന്ധുക്കളിലെ ‘സ’ മാത്രം വഴങ്ങാതെ ഹിന്ദുക്കൾ എന്ന് കഷ്ടപ്പെട്ട് പറഞ്ഞു. ..?? ഉത്തരമുണ്ടോ. .??!! ജിഹാദികൾക്ക് വേണ്ടി പണിയെടുക്കുന്ന ഇസ്ലാമിക കമ്യുണിസ്റ്റ് ചരിത്രകാരന്മാരായ ഇർഫാൻ അഹമ്മദും റോമീല ഥാപ്പറും പോലെയുള്ള 🐕ക്കൾ ആണ് ഇത്തരം പഠിപ്പിക്കലുകൾക്ക് പുറകിൽ.. ഹിന്ദു എന്തോ കുറഞ്ഞവനാണ് എന്ന് വരുത്തിതീർക്കാൻ....
3500 കൊല്ലം മുൻപ് എഴുതിയ ബൈബിൾ പഴയ നിയമം എസ്തർ അധ്യായം 1:1 ഇൽ തന്നെ ഹിന്ദുദേശം എന്നാണ് ഇന്ത്യയെ പറ്റി പറയുന്നത്.. ഇവിടെ നിന്നാണ് സോളമൻറെ കൊട്ടാരത്തിലേക്ക് മയിൽ, ആനക്കൊമ്പ്, രത്നങ്ങൾ, സ്വർണം, പട്ട് തുടങ്ങിയവ എല്ലാം കൊണ്ടു പോയിരുന്നത് എന്നും പറയുന്നു...അങ്ങനെ ക്രിസ്ത്യാനികളുടെ ബൈബിളിലെ രാജാക്കന്മരെപോലും തുണിയുടുപ്പിച്ചവരാണ് ഇന്ത്യക്കാർ. .അങ്ങനെ കച്ചവടം നടത്തി സമ്പന്നർ ആയ ഇൻഡിക്കാരെ കൊള്ളയടിച്ചു ദാരിദ്രർ ആക്കിയിട്ട് ആ ദാരിദ്ര്യം ചൂണ്ടിക്കാണിച്ചു പരിഹസിക്കൽ ആണ് സെമറ്റിക് മതക്കാർ എന്നും ചെയ്യുന്നത്. ..!! റോമൻ സേനറ്റിലെ രേഖകളിൽ ഉള്ള ഹുഡുവും, ഹിന്ദുദേശവും ഇന്ത്യ ആണ്... റോമൻ പെണ്ണുങ്ങൾ ഇന്ത്യയിൽ നിന്നു സുഗന്ധവ്യഞ്ജനങ്ങളും പട്ടും രത്നവും വാങ്ങുന്നത് കുറച്ചുല്ലെങ്കിൽ റോം പാപ്പരാകും എന്ന് സേനറ്റർ പ്രസംഗിച്ച രേഖ ഇന്നും ലഭ്യമാണ്.. 2000 വർഷം പഴക്കം ഉള്ള രേഖ... പിന്നെ എങ്ങനെ ഹിന്ദു എന്ന പേരും സംസ്കാരവും മതവും പുതിയത് ആവും... അങ്ങനെ ആക്കാൻ സാധിക്കുമോ കുടിലബുദ്ധികളെ..??!! അതും ഭാരതത്തിൽ നിന്നു കൊണ്ടു..??!!!aa

Tuesday, 26 August 2025

ഭഗവാൻ ശ്രീകൃഷ്ണൻ

ഭഗവാൻ ശ്രീ കൃഷ്ണന്‍ ജീവിച്ചിരുന്നുവെന്നതിന് ഈ പത്ത് ജീവിക്കുന്ന തെളിവുകള്‍ സാക്ഷ്യമാകുന്നു* 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 മഥുരയില്‍ ജനിച്ച് വൃന്ദവാനത്തില്‍ വളര്‍ന്ന് ദ്വാരകയുടെ രാജാവായ ശ്രീകൃഷ്ണ ഭഗവാന്‍ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവ് ഈ സ്ഥലങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് രേഖകൾ കാണിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥലമാണ് കുരുക്ഷേത്ര. മഹാഭാരത യുദ്ധം നടന്ന സ്ഥലം എന്നതിനേക്കാള്‍ ഭഗവാന്‍ ഗീതോപദേശം നല്‍കിയ സ്ഥലം എന്ന നിലയിലാണ് കുരുക്ഷേത്രത്തെ വിശ്വാസികള്‍ നോക്കി കാണുന്നത്. കൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ചില സ്ഥലങ്ങള്‍ നമ്മുക്ക് പരിചയപ്പെടാം. 01.#വൃന്ദാവനം ഭഗവാന്‍ ശ്രീകൃഷ്ണന്‍ ബാല്യകാലം ചെലവഴിച്ച നഗരം എന്ന നിലയില്‍ ഹിന്ദുമത വിശ്വാസികളുടെ പൂജനീയ സ്ഥലമാണ് വൃന്ദാവനം. രാധാകൃഷ്ണ പ്രണയത്തിന് വേദിയാകാന്‍ ഭാഗ്യം ലഭിച്ച വൃന്ദാവന്‍ സ്‌നേഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ലോകത്തിന് മുമ്പില്‍ നില്‍ക്കുന്നത്. 02. #നിധിവനം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നാള്‍ മുതല്‍ വൃന്ദാവനത്തില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മനോഹര ഉദ്യാനങ്ങളാണ് സേവ കുഞ്ജും നിധിവനവും. രാധയും മറ്റ് ഗോപികമാരുമായി ചേര്‍ന്ന് ശ്രീകൃഷ്ണന്‍ രാസലീലകള്‍ ആടിയത് സേവ കുഞ്ജിലാണന്നാണ് വിശ്വാസം. ഉദ്യാനത്തിനകത്ത് ഒരു ചെറിയ ക്ഷേത്രമുണ്ട്. ഈ ക്ഷേത്രം രാധയ്ക്കും കൃഷ്ണനും വേണ്ടിയുള്ളതാണ്. 03. #മഥുര മഥുരയിലെ ഏത് കാഴ്ചക്കെട്ടുകള്‍ക്കും ശ്രീകൃഷ്ണനുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം കാണും. കല്‍തുറുങ്കില്‍ പിറവിയെടുത്ത ജഗന്നാഥന്റെ ജന്മസ്ഥാനത്ത് ഇന്നൊരു ക്ഷേത്രമാണുള്ളത്, ശ്രീകൃഷ്ണ ജന്മഭൂമിക്ഷേത്രം. നിഷ്ഠൂരനും തന്റെ മാതൃസഹോദരനുമായ കംസനെ വകവരുത്തിയതിന് ശേഷം അല്പസമയം വിശ്രമിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ് വിശ്രംഘട്ട്. 04. #രംഗ്_ഭൂമി ശ്രീകൃഷ്ണന്‍ തന്റെ മാതുലനായ കംസനുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ട സ്ഥലമാണ് രംഗ് ഭൂമി. കംസനെ വധിച്ച് യുദ്ധം ജയിച്ച കൃഷ്ണന്‍ , കംസന്റെ തടവറയിലായിരുന്ന തന്റെ മാതാപിതാക്കളെ മോചിപ്പിച്ചു. ഇവരോടൊപ്പം തടവിലായിരുന്ന പിതാമഹന്‍ ഉഗ്രസേനനെ മോചിപ്പിക്കുകയും ദ്വാരകയുടെ സിംഹാസനം അദ്ദേഹത്തിന് തിരികെ നല്‍കുകയും ചെയ്തു എന്നാണ് ഐതിഹ്യം. 05. #വിശ്രംഘട്ട് മഥുരപട്ടണത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ദേവാലയങ്ങളില്‍ അധികവും വിശ്രംഘട്ടിലും അതിന് ചുറ്റുവട്ടത്തുമാണ്. ഇവിടത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പടിക്കെട്ടും ഇത് തന്നെയാണ്. കംസനെ വധിച്ച ശേഷം കൃഷ്ണന്‍ അല്പസമയം ധ്യാനനിരതനായി ഇവിടെ ഇരുന്നിട്ടുണ്ട് എന്നാണ് വിശ്വാസം. 06. #ദ്വാരക ദ്വാരകാധീശനായ ശ്രീകൃഷ്ണനെയും അദ്ദേഹത്തിന്റെ രാജധാനിയായ ദ്വാരകയെയും കുറിച്ച് കേള്‍ക്കാത്തവരോ ഒരിക്കലെങ്കിലും അവിടെയെത്താന്‍ ആഗ്രഹിക്കാത്തവരോ കാണുമോ? സംസ്‌കൃത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ് ദ്വാരക. ചതുര്‍ധാമങ്ങളിലും സപ്തപുരികളിലും ഉള്‍പ്പെടുന്ന നഗരം കൂടിയാണ് ദ്വാരക. വത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ് ദ്വാരക. ചതുര്‍ധാമങ്ങളിലും സപ്തപുരികളിലും ഉള്‍പ്പെടുന്ന നഗരം കൂടിയാണ് ദ്വാരക. 07. #ഗോവര്ദ്ധന്‍ മഥുരയ്ക്കടുത്താണ് പ്രശസ്തമായ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ഗോവര്‍ദ്ധന്‍. ഗോവര്‍ദ്ധനവുമായി ബന്ധപ്പെട്ട നിരവധി പുരാണകഥകളുണ്ട്. ശ്രീകൃഷ്ണ ലീലകള്‍ക്കായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന പര്‍വ്വതമാണ് ഗോവര്‍ദ്ധനഗിരി എന്ന് പറയപ്പെടുന്നു. കനത്ത മഴപെയ്യുന്ന കാലത്ത് ശ്രീകൃഷ്ണന്‍ ഏഴുദിവസം ഗോവര്‍ദ്ധന പര്‍വ്വതത്തെ കൈകളിലുയര്‍ത്തി നിര്‍ത്തി എന്നാണ് ഐതിഹ്യം. 08. #രാധാകുണ്ട്. കാളയുടെ രൂപത്തില്‍ വന്ന അസിത എന്നുപേരുളള അസുരനെ കൊലപ്പെടുത്തിയ കൃഷ്ണനോട് ഭാരതത്തിലെ പുണ്യനദികളില്‍ പോയി കൈകഴുകി പാപമോചിതനാകാന്‍ രാധ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകേട്ട് ചിരിച്ച കൃഷ്ണന്‍ കാല്‍ അമര്‍ത്തിച്ചവിട്ടിയ സ്ഥലത്ത് ഉണ്ടായ ഉറവയാണ് രാധാകുണ്ട്. പുണ്യനദികളിലെ ജലം ഇവിടെ എത്തിയെന്നാണ് വിശ്വാസം.
09 #കുരുക്ഷേത്ര കുരുക്ഷേത്രയുടെ അര്‍ത്ഥം ധര്‍മ്മ ഭൂമി എന്നാണ്. ചരിത്രവും പുരാണവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കുരുക്ഷേത്ര വിനോദ സഞ്ചാരം. മഹാഭാരതത്തിലെ പാണ്ഡവരും കൗരവരും തമ്മില്‍ ചരിത്ര പ്രസിദ്ധമായ യുദ്ധം നടന്നത് കുരുക്ഷേത്രയില്‍ വച്ചാണ്. ഇതേ ഭൂമിയില്‍ വച്ചു തന്നെയാണ് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനന് ഭഗവദ് ഗീത ഉപദേശിച്ച് കൊടുത്തതും. 10 #ഗോകുല്‍ മഥുരയില്‍ നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് ഗോകുല്‍ സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച ഗോകുലം ഇവിടെയാണെന്നാണ് വിശ്വാസം. കടപ്പാട്

Tuesday, 12 August 2025

സുപ്രീം കോമഡി

സുപ്രീം കോമഡി ജുഡീഷ്യറി സംവിധാനത്തിലെ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് ജഡ്‌ജിമാരെ നിയമിക്കുന്ന ജനാധിപത്യപരമല്ലാത്ത കൊളീജിയം ഏർപ്പാട് മാറ്റാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ 2015 ല്‍ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്ന്റ്മെന്റ്സ് കമ്മീഷന്‍ നിയമം കൊണ്ടു വന്നത്. 2014 ൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഈ ബിൽ പാർലമെന്റിന്റെ ഇരുസഭകളും എതിര്‍പ്പു കൂടാതെയാണ് അന്ന് പാസാക്കിയത്. ഈ നിയമ പ്രകാരം ജഡ്‌ജിമാരെ തിരഞ്ഞെടുക്കുന്നത് ഒരു കമ്മീഷനാണ്. ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരായിരുന്നു കമ്മിഷനംഗങ്ങൾ. എന്നാൽ പാർലമെന്റ് പാസാക്കി കൊണ്ട് വന്ന ആ നിയമത്തെ റദ്ദാക്കി കൊണ്ടാണ് അന്ന് സുപ്രീം കോടതി അവരുടെ മേൽക്കോയ്‌മ പ്രകടിപ്പിച്ചത്. ആ സുപ്രീം കോടതി ഇന്നിപ്പോൾ പറയുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ചേർന്ന ഒരു സമിതിയാകണം ജനാധിപത്യത്തിന്റെ നട്ടെല്ലായ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് എന്നതാണ്. അതിന്റെ കാരണം പറയുന്നതോ, തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ വേണ്ടിയും.. ഇതിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വേണം എന്നത് ന്യായമാണ്. എന്നാൽ കൊളീജിയം തിരഞ്ഞെടുക്കുന്ന സുപ്രീം കോടതി ജഡ്‌ജിക്കെന്താ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ കാര്യം..? ഈ കൊളീജിയം എന്നത് പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിലൂടെയോ അല്ലേൽ മറ്റെന്തെലും രീതിയിൽ ജനാധിപത്യപരമായോ നിലവിൽ വന്ന ഒന്നല്ലല്ലോ. അതിൽ അംഗങ്ങൾ ആയിട്ടുള്ളതോ ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്‌ജിമാരും മാത്രവും. അതും ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ചീഫ് ജസ്റ്റിസാണ് എന്നുമോർക്കണം. അതായത് രാജ്യ ഭരണത്തെ പോലെ തന്റെ പിന്തുടർച്ചക്കാരെ പ്രഖ്യാപിക്കുന്ന ഒരു രീതി. ഈ കൊളീജിയം ആണ് തീരുമാനിക്കുക രാജ്യത്തെ കോടതികളിൽ ആരൊക്കെ ജഡ്‌ജി ആയി വേണം എന്നത്. അതിലെന്ത് സുതാര്യത ആണുള്ളത്..? എന്നിട്ട് എന്ത് കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന കാര്യത്തിൽ ഉണ്ടാവേണ്ട സുതാര്യത സ്വന്തം കാര്യത്തിൽ വേണം എന്നത് സുപ്രീം കോടതിക്ക് തോന്നാത്തത്..? ഇനിയിപ്പൊ രാജ്യത്തിന്റെ ഭരണഘടനക്കും മുകളിൽ ആണോ സുപ്രീം കോടതി..? Posted by രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി

ഡീപ്പ് സ്‌റ്റേറ്റ് പ്രവർത്തിക്കുന്ന ദുരുഹ വഴികൾ

സുപ്രീം കോടതി സർക്കാരിന് യാതൊരു വിധത്തിലും പങ്കില്ലാത്ത കേസിൽ, ഒരൊറ്റ കോടതി ഉത്തരവാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായത്. ബംഗ്ലാദേശിൽ തന്റെ രാജ്യത്തെ നല്ല പുരോഗതിയിലേക്ക് നയിച്ച ഷേഖ് ഹസീനയെ ആട്ടിപ്പായിച്ച ചെറുസംഘടിത കൂട്ടായ്മക്ക് തണലായതും അവിടുത്തെ സർക്കാരിന് പങ്കൊന്നുമില്ലാത്ത ഒരൊറ്റ കോടതി ഉത്തരവാണ്. ഈ രണ്ടു സ്ഥലങ്ങളിലും അതിരൂക്ഷമായ കലാപങ്ങൾക്കും ന്യൂനപക്ഷ വേട്ടക്കും ഹേതുവായത് ഇങ്ങനെ ഓരോ കോടതി ഉത്തരവുകൾ കാരണമാണ് എന്നത് കേവലം യാദ്യശ്ചികമാണോ?. അല്ല എന്നതാണ് സത്യം. തങ്ങളുടെ ഉത്തരവുകൾ പൊതു സമൂഹത്തിൽ ഉണ്ടാക്കുന്ന അലയൊലി അറിയാതെയാണോ ഇക്കണ്ട കോടതികൾ തങ്ങളുടെ ഉത്തരവുകൾ പുറപ്പെടുവിച്ചത് ? തീർച്ചയായും അല്ല എന്നതാണ് അതിനും ഉത്തരം. പിന്നെ എങ്ങനെ എന്നതിന്, "തങ്ങൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ എവിടെ എങ്ങനെ കൊള്ളുമെന്നും, ഏതെല്ലാം തരത്തിലെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കൃത്യമായി അറിയുന്നവർ തന്നെയാണ് ഈ ഉത്തരവുകൾ ചമച്ചത് എന്നതാണ് ഉത്തരം !” ഒരു രാജ്യത്തെ, ഒരു സംസ്ഥാനത്തെ, ഒരു ജനതയെ അപ്പാടെ അരാജകത്വത്തിലേക്കും, കലാപങ്ങളിലേക്കും തള്ളി വിട്ടത് ആരുടെയോ അച്ചാരം വാങ്ങിയെന്ന് സംശയിക്കാൻ പാകത്തിലുള്ള ചില അന്യായ വിധികർത്താക്കൾ ആണെന്നത് നാം വൈകിയെങ്കിലും തിരിച്ചറിയേണ്ട വസ്തുതയാണ്. ഇത്തരം വിധികർത്താക്കൾ സേവിക്കുന്നത് തങ്ങളുടെ രാജ്യത്തേയും, ജനങ്ങളേയുമല്ല. അവരുടെ ഉത്തരവാദിത്വം ഭരണഘടനയോടോ, രാജ്യത്തോടോ അല്ല, മറിച്ച് വേറെ ചില യജമാനന്മാരോടാണ്... ആ യജമാനന്മാരാണ് ഡീപ്പ് സ്‌റ്റേറ്റ് എന്നറിയപ്പെടുന്ന സാമ്രാജ്യത്വ ശക്തികൾ. ഇവർ വിവിധ രാജ്യങ്ങളിൽ പല വിധ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന ചാലകങ്ങളിൽ ഒന്നു മാത്രമാണ് ഈ മാർഗ്ഗം. നീതിപീഠത്തിൽ ഇരിക്കുന്ന എല്ലാവരും വഴങ്ങുന്നവരല്ല. എന്നാൽ ചില പുഴുക്കുത്തുകൾ എല്ലാ സംവിധാനത്തിലും ഉണ്ടാകുമല്ലോ? ആ പഴുതാണ് ഇവർ ഉപയോഗിക്കുന്നത്. ചിലർ പണത്തിനും, പദവിക്കും വേണ്ടി അഴിമതിക്കാരാകും, മറ്റു ചിലർ ബ്ലാക്ക്മെയിലിംഗിനും കുടുംബത്തിന്റെ സുരക്ഷയോർത്തും വഴങ്ങും.. നീതിന്യായ വ്യവസ്ഥയിൽ മാത്രമല്ല കേട്ടോ ഈ പഴുതുകൾ. രാഷ്ട്രീയത്തിലാണ് കൂടുതൽ. അത് എല്ലാവർക്കും അറിയുന്നതാണ്. മണിപ്പൂരിലും, ബംഗ്ലാദേശിലും ഉണ്ടായത് നമ്മുടെ കൺമുൻപിൽ ആയിട്ടും ആരും ഇത് കാര്യമായി ചൂണ്ടിക്കാട്ടാത്തതു കൊണ്ട് എടുത്തു പറഞ്ഞതാണ്. ഇന്ത്യൻ ജനാധിപത്യം ഏറ്റവും കൂടുതൽ ഇന്ന് ഭയക്കേണ്ടത് നമ്മുടെ ജുഡീഷ്യറിയിൽ കടന്നു കയറാൻ ശ്രമിക്കുന്ന ആക്റ്റിവിസ്റ്റുകളെയാണ്.. രാജ്യത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്തവന്റെ വധശിക്ഷ റദ്ദാക്കാൻ രാത്രി രണ്ടു മണിക്കും തുറക്കുന്ന നീതി പീഠങ്ങളെ ആരെങ്കിലും സംശയദൃഷ്ടിയോട് വീക്ഷിച്ചാൽ അതിശയമൊന്നുമില്ല. ! കേവലം ഒൻപതു കുടുംബങ്ങളിൽ നിന്നു മാത്രമാണ് ഇന്ത്യയിൽ മാറി മാറി തലമുറകളായി സുപ്രീം കോടതി ജഡ്ജിമാർ പിറവി കൊള്ളുന്നത് എന്ന് കുറച്ചു കാലം മുൻപ് ഒരു ദേശീയ ദിനപത്രം വാർത്ത ചെയ്തിരുന്നു. എത്രത്തോളം സത്യമാണെന്ന് പരിശോധിക്കണം. നമ്മുടെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സമിതിയാണ് കൊളീജിയം സംവിധാനം എന്നറിയപ്പെടുന്ന ന്യായാധിപന്മാരുടെ കൂട്ടായ്മ. അതിൽ പാർലിമെന്റിനു കാര്യമായ ഒരു റോളുമില്ല. കോളീജിയം ശുപാർശ ചെയ്യുന്നവരെ നിയമിക്കാൻ ഉത്തരവ് അടിച്ചു രാഷ്ട്രപതിക്ക് അയക്കുക എന്നത് മാത്രമാണ് കേന്ദ്രമന്ത്രിസഭക്ക് ചെയ്യാൻ കഴിയുന്നത്. ന്യായാധിപന്മാരുടെ ഉത്തരവാദിത്വം ഭരണഘടനയോടാണ് എന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല, ജനങ്ങളോടോ, ജനങ്ങളുടെ പ്രതിനിധികളായ പാർലിമെന്റിനോടോ ഉത്തരവാദിത്വം ഇല്ലാത്ത ജുഡീഷ്യറി ഒരു നാടിനും ഭൂഷണമല്ല. മണിപ്പൂരും, ബംഗ്ലാദേശും നമുക്ക് തരുന്ന മുന്നറിയിപ്പ് അതാണ് ! രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Monday, 11 August 2025

ഇന്ത്യയെ തകർക്കാൻ ഉള്ള അമേരിക്കയുടെ ശ്രമം

ആദ്യം, അമേരിക്കയുടെ യുദ്ധവിമാനം F-35 വാങ്ങാനുള്ള ഓഫർ നിരസിച്ചു. എത്രയെണ്ണം വാങ്ങാൻ ചർച്ച നടന്നിരുന്നു എന്ന് കൃത്യമായി എന്നറിയില്ല. ഏതായാലും കുറഞ്ഞത് രണ്ടോ മൂന്നോ യൂണിറ്റ് സ്ക്വാഡ്രൺ (36 മുതൽ 54 വരെ) വേണ്ടി വരുമായിരുന്നു. ഒരു F35 ന് വില 80+ മില്യൺ യു എസ് ഡോളറാണ്. (700 കോടിയിൽ അധികം). 70-100 എണ്ണം വരെ വാങ്ങാൻ പദ്ധതി ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. പിന്നാലെ നേരത്തെ ഓർഡർ നൽകിയിരുന്ന 31,000 കോടിയുടെ ബോയിങ്ങ് വിമാനങ്ങൾ ഇന്ത്യ ക്യാൻസൽ ചെയ്തു. അതും അമേരിക്കൻ കമ്പിനി. ഒടുവിൽ ഇന്നലെ, ഇത്രയും നാളുകൾ പറയാതിരുന്നിട്ട് ഇന്ത്യൻ വ്യോമസേന ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വീഴ്ത്തിയ പാകിസ്ഥാൻ്റെ അമേരിക്കൻ യുദ്ധ വിമാനങ്ങളുടേയും, അവിടെ നമ്മുടെ വ്യോമസേന വിതച്ച നാശനഷ്ടങ്ങളുടേയും കണക്ക് പുറത്ത് വിട്ടു. പാകിസ്ഥാൻ്റെ കൈയ്യിലുള്ള അഞ്ച് F-16 യുദ്ധ വിമാനങ്ങളും ഒരു മിലിറ്ററി ട്രാൻസ്പോർട്ട് വിമാനവും, 'റഷ്യ'യുടെ S-400 ഉപയോഗിച്ച് വീഴ്ത്തിയിരുന്നു എന്ന് വ്യോമസേന പത്ര സമ്മേളനം നടത്തി വീഡിയോ തെളിവുകൾ സഹിതം ലോകത്തിന് കാട്ടി കൊടുക്കുന്നു. ഇതിൽ ട്രാൻസ്പോർട്ട് വിമാനം ഒന്നുകിൽ C130 ഹെർക്കുലീസ്, അല്ലെങ്കിൽ ഗ്ലോബ് മാസ്റ്റർ ആകാനാണ് സാദ്ധ്യത. ഇത് രണ്ടിലേതായാലും അതും അമേരിക്കൻ കമ്പിനിയായ ലോക്ക് ഹീഡ് മാർട്ടിൻ്റേതാണ്. കൂടാതെ അമേരിക്ക പാകിസ്ഥാന് നൽകിയിരുന്ന റഡാർ സംവിധാനമുള്ള AWACS (Airborne Warning and Control System) വിമാനം വീഴ്ത്തിയതും രണ്ട് കമാൻ്റഡ് & കൺട്രോൾ സെൻ്ററുകൾ, രണ്ട് SAGE സിസ്റ്റംസും (Strategic Automated Geographic Engine), മൂന്ന് വ്യോമസേനാ ഹാങ്ങറുകൾ, ആറ് റഡാറുകൾ, 11 റൺവേകൾ തുടങ്ങിയവ തകർത്തതുമായ വിവരങ്ങൾ തെളിവുകൾ സഹിതം വ്യോമസേനാ മേധാവി തന്നെ പുറത്തു വിടുന്നു. ഇതെല്ലാം കേട്ട് ആരൊക്കെ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് പറയേണ്ടല്ലോ?
"ഇന്ത്യയ്ക്കിട്ട് താരിഫടിച്ച് പേടിപ്പിക്കാൻ നോക്കിയ ട്രംപിൻ്റെ അവസ്ഥയാണ് ഇതൊക്കെ !" 😂 ട്രംപ്, വാചക കസർത്ത് നടത്തി മോദിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ മോദി, ഒരക്ഷരം തിരിച്ചു പറഞ്ഞില്ല. പകരം ഇന്ത്യ എന്താണെന്ന് കാണിച്ചു കൊടുത്തു. റഷ്യൻ പ്രസിഡൻ്റ് പുടിനെ "My friend" എന്ന വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തു. ഇനി റഷ്യൻ പ്രസിഡൻ്റ് ഇന്ത്യയിലേക്ക് വന്ന് മോദിയേയും കൂട്ടി ചൈനക്ക് പോകുന്നു. ബ്രസീലടക്കം ലാറ്റിനമേരിക്കൻ രാജ്യങ്ങളും, സൗത്താഫ്രിക്കയടക്കം ആഫ്രിക്കൻ രാജ്യങ്ങളും, ജപ്പാനടക്കം ഏഷ്യൻ രാജ്യങ്ങളും മോദിക്കൊപ്പം ! നെതൻയാഹ്യൂ മോദിയെ കാണാൻ ഇന്ത്യയിലേക്ക് വരുന്നു. ഇതൊക്കെ കണ്ട് അമേരിക്കയിൽ കൂട്ടക്കരച്ചിൽ തുടങ്ങിക്കഴിഞ്ഞു.' ട്രംപിൻ്റെ മാനസികനില തകരാറിലാണന്നും അൽഷിമേഴ്സിൻ്റെ തുടക്കമാണെന്നും ഒക്കെ അവിടുത്തെ പത്രങ്ങൾ വരെ എഴുതുന്നു. ' (ദി വാഷിംഗ്ടൺ പോസ്റ്റ് (The Washington Post): 2025 ജൂലൈയിൽ, ട്രംപിന്റെ മാനസിക ശേഷിയെക്കുറിച്ച് ആശങ്കകൾ ഉയർന്നുവന്നതായി റിപ്പോർട്ട് ചെയ്തു, പ്രത്യേകിച്ച് എപ്പ്സ്റ്റൈൻ ഫയലുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട്. കൂടാതെ യുഎസ്എ ടുഡേ, ദി ഇൻഡിപെൻഡന്റ് , ന്യൂസ്‌വീക്ക് തുടങ്ങി ഒട്ടനവധി അമേരിക്കൻ പ്രസിദ്ധീകരണങ്ങൾ ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വിപണി വിലകൾ കുറയ്ക്കുമെന്നും അമേരിക്കയെ ഗ്രേറ്റ് ആക്കുമെന്നും (MAGA - Make American Great Again) എന്നുമൊന്നുമൊക്കെ പറഞ്ഞ് ഭരണത്തിൽ കയറിയിട്ട് ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മേൽ ചുമത്തുന്ന ഈ താരിഫ് മൂലം അമേരിക്കക്കാർ വിലക്കയറ്റം കാരണം പൊറുതി മുട്ടുകയാണെന്ന് ട്രംപിൻ്റെ റിപ്പബ്ളിക്കൻ പാർട്ടി സെനറ്ററന്മാർ തന്നെ വിലപിക്കുന്നു.
(LDF വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ഓർമ്മയിൽ വരുന്നുണ്ടോ? 😂) ഏതായാലും കക്ഷത്തിലിരുന്ന കച്ചവടോം പോയി ഉത്തരത്തിലിരിക്കുന്ന MAGA എത്തിപ്പിടിക്കാനുമായില്ല എന്ന മട്ടിലാണ് മോദിയോട് മുട്ടാനിറങ്ങിയ ട്രംപണ്ണൻ ! താരിഫിലൂടെ ദശലക്ഷക്കണക്കിന് ഡോളറുകൾ ഉണ്ടാക്കാനിറങ്ങിയിട്ട് സ്വന്തം ജനതയുടെ പൊറുതി മുട്ടിക്കുന്ന 'യുദ്ധങ്ങളെല്ലാം നിർത്തുന്ന 'ട്രംപിന്, വൈറ്റ് ഹൗസ് തന്നെ ആവശ്യപ്പെട്ട സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനൊപ്പം, സാമ്പത്തിക ശാസ്ത്രജ്ഞർക്കുള്ള നൊബേലു കൂടി കൊടുത്താലോ എന്ന് ചിന്തിക്കുകയാണത്രേ സമ്മാനം തിരഞ്ഞെടുക്കുന്ന കമ്മിറ്റി 😜 രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 6 August 2025

ഭാസ്ക്കരാചാര്യൻ

ഭൂഗുരുത്വാകര്‍ഷണ ബലം . ആരാണ് ഭൂഗുരുത്വാകര്‍ഷണ ബലം ( gravitational force) എന്നൊന്ന് ഉണ്ടെന്ന് കണ്ടുപിടിച്ചത് ..? ഈ ചോദ്യത്തിന് നമ്മള്‍ കണ്ണും അടച്ച് ആദ്യം പറയുക ഐസക് ന്യൂട്ടന്‍ എന്നാണ്. കാരണം അങ്ങിനെയാണ് നമ്മളെ ആധുനിക ചരിത്രം പഠിപ്പിച്ചത്.ശരിതന്നെ, ന്യൂട്ടന്‍ ഇത് കണ്ട്പിടിച്ചിരുന്നു, ഇല്ലെന്ന് പറയുന്നില്ല. എന്നാൽ ന്യൂട്ടന്‍ (1642 ഡിസംബര്‍ 25 – 1726 മാര്‍ച്ച് 20) ഇത് കണ്ട് പിടിക്കുന്നതിലും വളരെക്കാലം മുമ്പേ ഒരു ഹൈന്ദവ ഗ്രന്ഥത്തില്‍ ഭൂഗുരുത്വാകര്‍ഷണത്തെക്കുറിച്ച് വ്യക്തമായി നിര്‍വ്വചിച്ച് എഴുതിയിട്ടുണ്ട്, ഏതാണ് ആ ഭാരതീയ ഗ്രന്ഥമെന്നും, ആരാണ് എഴുതിയതെന്നും നോക്കാം. ഭാസ്കരാചാര്യന്‍ (AD 1114-ൽ) എഴുതിയ "സിദ്ധാന്തശിരോമണി" യിലാണ് ഭൂഗുരുത്വാകര്‍ഷണ ബലത്തെക്കുറിച്ച് നിര്‍വ്വചിച്ചിട്ടുള്ളത്. "ആകൃഷ്ടി ശക്തിശ്ചമഹീ യതാ യത് ഖസ്ഥം ഗുരു സ്വാഭിമുഖ സ്വശക്ത്യാ ആകൃഷ്യതേ തത് പതതീവ ഭാതീ സമേ സമന്താത് കൃ പതത്യയം ഖേ:" ( AD 1148 സിദ്ധാന്തശിരോമണി, ഗോളധ്യായം ഭുവനകോശം 6 ) അര്‍ത്ഥം ഇങ്ങനെയാണ്, " ആകാശത്തില്‍ സ്ഥിതിചെയ്യുന്ന ഏതെല്ലാം വസ്തുക്കളെ സ്വന്തം ശക്തികൊണ്ട് ഭൂമി തന്നിലേക്ക് ആകര്‍ഷിക്കുന്നുവോ അവയെല്ലാം (ഭൂമിയിലേക്ക്‌) പതിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്ന പ്രപഞ്ചഗോളങ്ങള്‍ എവിടെ പതിക്കുവാനാണ്? " ഭൂമി സ്വന്തം ശക്തികൊണ്ട് വസ്തുക്കളെ ആകര്‍ഷിക്കുന്നു എന്ന് വളരെ വ്യക്തമായി ഇവിടെ ഭാസ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല, ന്യൂട്ടണെക്കാളും ഒരുപടി മുന്നേ കടന്ന് ആകാശത്തിലുള്ള വസ്തുക്കള്‍ ഭൂഗുരുത്വാകര്‍ഷണം കൊണ്ട് താഴെ വീഴുന്നു, പക്ഷെ എന്തുകൊണ്ട് ശൂന്യാകാശത്ത് (Spaceല്‍) നില്ക്കുന്ന ആകാശഗോളങ്ങള്‍ താഴെ വീഴുന്നില്ല എന്നും ഭാസ്കരാചാര്യ വിശദീകരിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്നതു കൊണ്ടാണ് പ്രപഞ്ചഗോളങ്ങള്‍ താഴെ വീഴാത്തതെന്ന ഈ ഫിസിക്സ് തത്വം ഒരു ഭാരതീയന്‍ എഴുതിയത് ന്യൂട്ടണ്‍ ജനിക്കുന്നതിനും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നോര്‍ക്കണം. സ്വന്തം ഗ്രന്ഥമായ സിദ്ധാന്തശിരോമണിയിൽ എഴുതിയിട്ടുള്ള വിവരങ്ങളേ അദ്ദേഹത്തിനേ കുറിച്ചറിയാനുള്ള മാർഗ്ഗമുള്ളു.AD 1114-ൽ ആണ്‌ ജനിച്ചതെന്ന് സിദ്ധാന്തശിരോമണിയിൽ നിന്ന് മനസ്സിലാക്കാം. അച്ഛൻ മഹേശ്വരൻ ഒരു ജ്യോതിശാസ്ത്ര പണ്ഡിതനായിരുന്നുവെന്നും, സഹ്യപർവതത്തിന്‍റെ താഴ്വരയിലുള്ള 'വിജ്ജഡവിടം' ആണ്‌ തന്‍റെ സ്വദേശം എന്നും അദ്ദേഹം സിദ്ധാന്തശിരോമണിയിലെ ഗോളാദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നു. വിജ്ജഡവിടം എവിടെയാണന്നതു സംബന്ധിച്ച്‌ ഇന്നും തർക്കം നിലനിൽക്കുന്നുവെങ്കിലും, മദ്ധ്യകേരളം മുതൽ മംഗലാപുരം വരെയുള്ള പ്രദേശത്തിനിടക്കെവിടെയോ ആണെന്നാണ്‌ പൊതുവേ കരുതുന്നത്‌. ഈ ഭാരതീയ ശാസ്ത്രജ്ഞന്മാരെക്കുറിച്ച് എന്തുകൊണ്ട് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല? അതിനു പിന്നിലെ അജണ്ട എന്താണ് ? ഭാരതത്തിന്‍റെ വരും തലമുറ ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവരായി സ്വന്തം പാരമ്പര്യത്തിന്‍റെ മഹത്വമറിഞ്ഞ് വളരരുതെന്ന് ആര്‍ക്കാണിത്ര വാശി ?ഭാരതീയമായതെല്ലാം ആ.ഭാ.സം(ആർൽഭാരതസംസ്കാരത്തിനു ഇവർ കല്പിച്ചു നൽകിയ പേര്)ആയിക്കാണുന്ന ഒരു വിഭാഗമുണ്ട്.അവരും അവരെ പിന്തുണയ്ക്കുന്നവരുമാണ് ഇതിൻറെആളുകൾ..ഭാരതീയമാണെങ്കിൽ അത് ഹൈന്ദവമാണ് ഹൈന്ദവമാണെങ്കിൽ അതു ഫാസിസമാണ് എന്നു ഇന്തയയിൽ തന്നെ ജനിച്ചുവളർന്ന ഈ ജാരസന്തതികൾപരത്തുന്നു.ഭാരതീയമായ ഏതിനെയും എതിർക്കുന്നതിനു് അവർ മതപരമായ കാരണംകണ്ടെത്തുകയും ബാക്കി കൂട്ടാളികൾഅതിനെ പിന്തുണയ്ക്കുകയുമാണ് ചെയ്തുവരുന്നത്. ഇതൊക്കെ പാഠ്യപദ്ധതികളിലുള്‍പ്പെടുണമെന്നു പറയുന്നത് ഹിന്ദുത്വവാദമാകുന്നുവെന്ന് ,ഭാരതീയ പാരമ്പര്യത്തെ എതിർക്കുന്നവർ വാദിക്കുന്നു. ഭാരതീയ ആചാര്യന്മാർ കണ്ടുപിടിച്ച പലതും പിൽക്കാലത്ത്‌ വൈദേശികരായ ശാസ്ത്രജ്ഞന്മാരുടെ പേരിലാകുകയും ചെയ്തു. പൈ,പൈതോഗറസ്മുതലായ സിദ്ധാന്തങ്ങളുടെകാര്യങ്ങളും ഇപ്രകാരംതന്നെ...അവയൊക്കെ കുറേശ്ശെ നമുക്കു ചർച്ചചെയ്യാം സമയംപോലെ.നമസ്കാരം .ജയ് ഹിന്ദ് .

Monday, 4 August 2025

വിമാനദുരന്തം : സത്യം ജയിക്കട്ടെ

അഹമ്മദാബാദിൽ എയർ ഇന്ത്യ ബോയിംഗ് വിമാനം തകർന്നുവീണ സംഭവത്തിൽ ഞാൻ മുൻപ് എഴുതിയിരുന്നല്ലോ ? എന്നാൽ അതിന് ശേഷം സോഷ്യൽ മീഡിയയിൽ ചിലർ വ്യാപകമായി തെറ്റിധരിപ്പിക്കുന്ന രീതിയിൽ ബോയിങ്ങിൻ്റെ FADEC software എന്തോ തകരാറ് സംഭവിക്കാനേ പറ്റാത്ത സംഭവമാണന്നും (AAIB അഥവാ Aircraft Accident Investigation Bureau) എഎഐബിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ നിന്നും ക്യാപ്റ്റൻ ഇന്ധന ടാങ്കിലേക്ക് സ്വിച്ച് ഓഫ് ചെയ്തിട്ട് കൈയ്യും കെട്ടി നോക്കി ഇരുന്നതു കൊണ്ടാണ് വിമാനം തകർന്നതെന്നും എന്നൊക്കെ ശാസ്ത്രീയമായി പഠിച്ച് വിവരിക്കുകയാണെന്ന് തുടർച്ചയായി പ്രചരിപ്പിക്കുന്നതു കൊണ്ടാണ് ഈ എഴുതുന്നത്. അതേപ്പറ്റി ഒറ്റവാക്കിൽ പറയാം: തെറ്റാണ് ! അതായത് AAIB റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അല്ല വാൾ സ്ട്രീറ്റ് ജേർണൽ ക്യാപ്റ്റൻ സുമീത് സബർവാൾനെ കുറ്റപ്പെടുത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) 2025 ജൂൺ 12-ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 171-ന്റെ അപകടത്തെക്കുറിച്ചുള്ള ഒരു പ്രാഥമിക റിപ്പോർട്ട് 2025 ജൂലൈ 8-ന് പ്രസിദ്ധീകരിച്ചിരുന്നു. ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ടേക്ക്‌ഓഫിന് ശേഷം സെക്കന്റുകൾക്കുള്ളിൽ “RUN” ൽ നിന്ന് “CUTOFF” സ്ഥാനത്തേക്ക് മാറിയതായി ഈ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ഇത് ഇന്ധനം തീർന്ന് രണ്ട് എഞ്ചിനുകളുടെയും ശക്തി നഷ്ടപ്പെടലിനും കാരണമായി എന്നും പറയുന്നുണ്ട്. “ആരാ ഈ സ്വിച്ച് ഓഫ് ചെയ്തത്?” എന്ന് ഒരു പൈലറ്റ് ചോദിക്കുകയും മറ്റൊരാൾ “ഞാൻ അത് ചെയ്തില്ല” എന്ന് മറുപടി നൽകുകയും ചെയ്ത ഒരു കോക്പിറ്റ് വോയ്‌സ് റെക്കോർഡിംഗിന്റെ ഭാഗം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്വിച്ച് ഓഫായതിൻ്റെ കാരണം ഇപ്പോഴും അന്വേഷണത്തിലാണെന്നാണ് റിപ്പോർട്ട് പറയുന്നത്.' അല്ലാതെ പൈലറ്റ് ഓഫ് ചെയ്തെന്ന് കുറ്റപ്പെടുത്തിയിട്ടില്ല. എന്നാൽ അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ (WSJ) 2025 ജൂലൈ 16-ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇതിൽ ബ്ലാക്ക് ബോക്സ് ഡാറ്റയുടെ യുഎസ് ഏജൻസി NTSBയുടെ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്, ക്യാപ്റ്റൻ സുമീത് സബർവാൾ, പൈലറ്റ്-ഇൻ-കമാൻഡ്, ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തിരിക്കാമെന്ന് അനുമാനിക്കുന്നതായി അവർ എഴുതി. ഈ റിപ്പോർട്ടിംഗ് എഎഐബിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഒരു പ്രാഥമിക, അനൗപചാരിക യുഎസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്, കൂടാതെ ആരാണ് സ്വിച്ചുകൾ മാറ്റിയതെന്ന് കോക്പിറ്റ് വീഡിയോയിൽ വ്യക്തമായ തെളിവുകളില്ലെന്നും ഊന്നിപ്പറഞ്ഞു. എന്നാൽ WSJ-ന്റെ അവകാശവാദങ്ങൾ വിവാദങ്ങൾക്ക് കാരണമായി, എഎഐബി “തിരഞ്ഞെടുക്കപ്പെട്ടതും പരിശോധിക്കപ്പെടാത്തതുമായ റിപ്പോർട്ടിംഗിനെ” വിമർശിച്ചു, കൂടാതെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (FIP) WSJ-നും റോയിട്ടേഴ്സിനും എതിരെ സമാന റിപ്പോർട്ടുകൾക്കായി നിയമനടപടികൾ ആരംഭിച്ചു, അവ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ചു. എഎഐബിയുടെ പ്രാഥമിക റിപ്പോർട്ട് ക്യാപ്റ്റൻ സബർവാളിനെയോ മറ്റേതെങ്കിലും പൈലറ്റിനെയോ കുറ്റപ്പെടുത്തിയിട്ടില്ല, അന്വേഷണം തുടരുകയാണ്, ഒരു വർഷത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഇതാണ് വാസ്തവം. നമ്മുടെ സിവിൽ വ്യോമയാന മന്ത്രി ശ്രീ രാം മോഹൻ നായിഡു 2025 ജൂലൈ 21-ന് രാജ്യസഭയിൽ എയർ ഇന്ത്യ ഫ്ലൈറ്റ് 171-ന്റെ അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് സംസാരിച്ചതും ഇതാണ്. പ്രാഥമിക റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, അന്തിമ റിപ്പോർട്ട് വരുന്നതുവരെ നിഗമനങ്ങളിൽ എത്തരുതെന്നും അന്വേഷണം പൂർത്തിയാകാൻ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഒരു “നിഷ്പക്ഷവും വ്യക്തവും നിയമാധിഷ്ഠിതവുമായ” പ്രക്രിയയിലൂടെ അന്വേഷണം നടത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. “നാം സത്യത്തിനൊപ്പം നിൽക്കണം, പൈലറ്റുമാർ, ബോയിംഗ്, അല്ലെങ്കിൽ എയർ ഇന്ത്യ എന്നിവയെക്കുറിച്ചുള്ള മാധ്യമ വ്യാഖ്യാനങ്ങൾക്ക് പകരം, എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കണ്ടെത്തണം,” എന്ന് അദ്ദേഹം പറഞ്ഞു.
അന്തിമ റിപ്പോർട്ട് അപകടത്തിന്റെ കാരണങ്ങളും തിരുത്തൽ നടപടികളും വ്യക്തമാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വാൾ സ്ട്രീറ്റ് ജേർണലിന്റെയും റോയിട്ടേഴ്സിന്റെയും റിപ്പോർട്ടുകൾ പോലുള്ള മാധ്യമ വാർത്തകളെ “തെറ്റായ വ്യാഖ്യാനങ്ങൾ” എന്ന് വിശേഷിപ്പിച്ച് അദ്ദേഹം തള്ളിക്കളഞ്ഞു, കൂടാതെ എഎഐബിയുടെ അന്വേഷണം സുതാര്യവും നിഷ്പക്ഷവുമാണെന്ന് പാർലമെന്റിന് ഉറപ്പു നൽകുകയും ചെയ്തു. തൊണ്ണൂറ്റിയേഴു വയസ്സുള്ള പിതാവിനെ പരിചരിക്കാൻ റിട്ടയർമെൻ്റ് എടുക്കാൻ തയ്യാറായിരുന്ന സാധുവിനെ പഴി ചാരി രക്ഷപ്പെടേണ്ടവർക്ക് അതാകാം. പക്ഷേ സയൻ്റിഫിക്ക് , ശാസ്ത്രീയം എന്നൊന്നും അതിന് കളറ് പൂശരുത്. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

ഇന്ത്യ-യുകെ ബന്ധത്തിലെ പുതുവസന്തം

ഇന്ത്യ-യു.കെ. ബന്ധത്തിൽ പുതുവസന്തം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ. സന്ദർശനവും, ചരിത്രപരമായ വ്യാപാര കരാറും ****************************** ഇന്ത്യക്കാരനും ഇൻഫോസിസ് ചെയർമാൻ നാരായണ മൂർത്തിയുടെ മരുമകനുമായിരുന്ന ഋഷി സുനക്ക് ബ്രിട്ടൻ്റെ പ്രധാനമന്ത്രി ആയിരുന്നിട്ടും, കഴിഞ്ഞ ഏതാണ്ട് ഒന്നൊന്നര-രണ്ട് വർഷത്തിലേറെയായി തികച്ചും നെഗറ്റീവായ വാർത്തകളാണ് ഇന്ത്യക്കാർക്ക് യുകെയിൽ നിന്നും കേൾക്കാൻ ഉണ്ടായിരുന്നത്. കുടിയേറ്റ ഇന്ത്യക്കാർക്കും, വിദ്യാർത്ഥികൾക്കും വിസാ നിയന്ത്രണങ്ങൾ തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ഇന്ത്യക്കാരെ മോശമായി ബാധിക്കുന്നവ അഥവാ ആശങ്കകൾ ഉണ്ടാക്കുന്നവയായിരുന്നു. ഇതിനിടെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നലെയും ഇന്നുമായി നടത്തിയ ദ്വിദിന യു.കെ. സന്ദർശനം (2025 ജൂലൈ 23-24) നിർണ്ണായകമാകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ ക്ഷണപ്രകാരമാണ് മോദി ലണ്ടനിലെത്തിയത്. ഇന്ത്യക്ക് അത്യന്തം ഗുണകരമായ വ്യാപാരക്കരാറിലും വിസാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ ഒട്ടേറെ തീരുമാനങ്ങളുമായാണ് ഇന്ന് മോദി മടങ്ങുന്നത്. ഏറ്റവും പ്രധാനം ഇന്ന് ഒപ്പു വച്ച സ്വതന്ത്ര വ്യാപാര കരാറാണ് (എഫ്.ടി.എ.). മൂന്ന് വർഷത്തെ ചർച്ചകൾക്കും നാലുവർഷത്തെ കാത്തിരിപ്പിനും ശേഷമാണ് സുപ്രധാനമായ ഈ കരാർ യാഥാർത്ഥ്യമായത്. ഇത്, ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങളെ കൂടുതൽശക്തമാക്കും. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഭീഷണിപ്പെടുത്തിയ യുഎസ് സെനറ്ററും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ ലിൻഡ്സെ ഗ്രഹാമിന് (Lindsey Graham) മുഖമടച്ചു നൽകിയ അടി കൂടിആണ് ഈ കരാർ. ഫലത്തിൽ ആ അടി കൊണ്ടത് പ്രസിഡൻ്റ് ട്രംപിന് തന്നെയാണ് താനും. 2020-ൽ യൂറോപ്യൻ യൂണിയനിൽനിന്ന് പിന്മാറിയ ശേഷം യു.കെ. ഒപ്പുവെച്ച ഏറ്റവും വലിയ വ്യാപാര കരാറായാണ് ഇന്ത്യയുമായുള്ളത് എന്നതാണ് ഈ ഉടമ്പടിയുടെ ഏറ്റവും പ്രത്യേകത. ഇന്ത്യയുടെ കാര്യത്തിലാകട്ടെ, ഒരു വികസിത രാജ്യവുമായുള്ള ഏറ്റവും വലിയ വ്യാപാര കരാർ എന്ന നേട്ടവും ഇതിന് സ്വന്തം. ഇന്ത്യൻ ബിസിനസുകാർക്ക് ഗുണകരമാക്കുന്ന വ്യാപാര കരാറിന്റെ മുഖ്യാംശങ്ങൾ താഴെ പറയുന്നു:' ഇന്ത്യ-യു.കെ. സ്വതന്ത്ര വ്യാപാര കരാർ അഥവാ Comprehensive Economic and Trade Agreement - CETA എന്നാണ് ഈ കരാർ അറിയപ്പെടുന്നത്. ലണ്ടനിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ വാണിജ്യമന്ത്രി പീയൂഷ് ഗോയലും യു.കെ.യുടെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും കരാറിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഇതിന് സാക്ഷ്യം വഹിച്ചു. വ്യാപാര കരാറിന്റെ പ്രാധാന്യം: 2020-ലെ കോവിഡ് കാലശേഷം യു.കെ. ഒപ്പുവെച്ച ഏറ്റവും വലിയ വ്യാപാര കരാറാണിത്. ഇന്ത്യയുടെ കാര്യത്തിൽ, ഒരു വികസിത രാജ്യവുമായുള്ള ഏറ്റവും പ്രധാനപ്പെട്ട കരാർ എന്ന നിലയിൽ ഇത് ചരിത്രത്തിൽ ഇടംനേടുന്നു. ഇന്ത്യയ്ക്കുള്ള നേട്ടങ്ങൾ • 2024-25-ൽ ഇന്ത്യയുടെ യു.കെ.യിലേക്കുള്ള കയറ്റുമതി 12.6% വർധിച്ച് 14.5 ബില്യൺ ഡോളറിലെത്തിയിരുന്നു. • കയറ്റുമതി മേഖലയ്ക്ക് ഉത്തേജനം: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99% ഉൽപ്പന്നങ്ങൾക്കും യു.കെ. തീരുവ ഒഴിവാക്കും. ഇതിൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, സമുദ്രോൽപ്പന്നങ്ങൾ, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, സ്വർണം, വജ്രം, ലെതർ ഉൽപ്പന്നങ്ങൾ, എൻജിനീയറിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസവും വിപണി വിപുലീകരണവും നൽകും. • കേരളത്തിനുമുണ്ട് ഗുണം : കേരളത്തിന്റെ കയറ്റുമതി മേഖലയിൽ 60% സ്വർണ-രത്നാഭരണങ്ങളും 9% സമുദ്രോൽപ്പന്നങ്ങളും 4% സുഗന്ധവ്യഞ്ജനങ്ങളും 1.1% തേയിലയുമാണ്. ഈ മേഖലകൾക്ക് തീരുവ ഇളവ് വലിയ ഗുണം ചെയ്യും. 2024-25-ൽ തേയില കയറ്റുമതിയിൽ 13.43% വളർച്ച കൈവരിച്ച കേരളത്തിന് ഈ കരാർ പുതിയ അവസരങ്ങൾ തുറക്കുന്നു. • വ്യാപാര വർധന: കരാറിലൂടെ ഇന്ത്യ-യു.കെ. വ്യാപാരം 34 ബില്യൺ യു.എസ്. ഡോളർ വർധിക്കുമെന്നാണ് പ്രതീക്ഷ. 2030 ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 120 ബില്യൺ ഡോളറിലെത്തിക്കാനുള്ള ലക്ഷ്യവും ഈ കരാർ മുന്നോട്ടുവെക്കുന്നു. • വിദ്യാഭ്യാസ മേഖല: യു.കെ.യിലെ ആറ് സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും, ഇത് ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കും. യു.കെ.ക്കുള്ള ആനുകൂല്യങ്ങൾ • ഇറക്കുമതി തീരുവ കുറയ്ക്കൽ: യു.കെ.യിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 90% ഉൽപ്പന്നങ്ങൾക്ക് തീരുവ കുറയ്ക്കും. 10 വർഷത്തിനുള്ളിൽ 85% ഉൽപ്പന്നങ്ങൾക്ക് തീരുവ പൂർണമായി ഒഴിവാകും. സ്കോച്ച് വിസ്കി, ജിൻ, റേഞ്ച് റോവർ പോലുള്ള ആഡംബര കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ചോക്ലേറ്റുകൾ, ബിസ്ക്കറ്റുകൾ എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ വില കുറയും. ടാറ്റയുടെ ഉടമസ്ഥതയിൽ ആണെങ്കിലും റേഞ്ച് റോവറുകളും, ജാഗ്വാറും യുകെ കമ്പിനികളാണ്. ഇതിനിനി ഇന്ത്യയിൽ വില കുറയും. • വ്യവസായ മേഖല: യു.കെ.യുടെ കാർ, വിസ്കി, വ്യോമയാന യന്ത്രഭാഗങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇതിൽ ചില ആശങ്കകളും വെല്ലുവിളികളും ഉണ്ട് കേട്ടോ..! യു.കെ. നിർമിത ആഡംബര കാറുകളുടെ തീരുവ 100%-ൽനിന്ന് 10%-ലേക്ക് കുറച്ചത് ഇന്ത്യയുടെ ആഭ്യന്തര വാഹന നിർമാണ മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാം. മഹീന്ദ്രാ തുടങ്ങിയവയുടെ ആഭ്യന്തര വിപണികളെ ഇത് ബാധിക്കാനിടയുണ്ട്. കാർബൺ ടാക്സിൽ ഇളവ് ലഭിക്കാത്തത് ഇന്ത്യയുടെ ദീർഘകാല വ്യാപാര താൽപ്പര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നതാണ് മറ്റൊരു വിമർശനം. എന്നാൽ, അതൊക്കെ പാക്കലാം എന്ന മട്ടിലാണ് മോദി, യു എസ്സിനെ നേരിട്ട് വെല്ലുവിളിക്കും പോലെ ഈ കരാറിൽ ഏർപ്പെട്ടത്.
സാമ്പത്തികേതര ചർച്ചകളും സഹകരണവും: വ്യാപാര കരാർ മാത്രമല്ല, മോദിയുടെ യു.കെ. സന്ദർശനത്തിൽ മറ്റ് മേഖലകളിലും സുപ്രധാന ചർച്ചകൾ നടന്നു. സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഇന്ത്യക്കാർക്കുള്ള കുടിയേറ്റ, വിദ്യാഭ്യാസ വിസകൾ തുടങ്ങിയവയിലും ചർച്ചകൾ ഉണ്ടായി. 3000 സ്റ്റുഡൻ്റ് വിസകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിച്ചത് അപ്രതീക്ഷിത നേട്ടമായി. ഒപ്പം വരും ദിവസങ്ങളിൽ ഇന്ത്യക്കാർക്ക് മാത്രമായി യുകെ വിസ, കുടിയേറ്റ ചട്ടങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്താനും ഉള്ള തുടർ ചർച്ചകൾ നടക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്ക് യു.കെ. നൽകിയ പിന്തുണയ്ക്ക് നന്ദി കൂടി പ്രകാശിപ്പിച്ചാണ് സന്ദർശനം വിജയകരമായി പൂർത്തിയാക്കി മോദി മാലി ദ്വീപിലേക്ക് പോകുന്നത്. രഞ്ജിത്ത് ഗോപാലകൃഷ്ണൻ Narendra Modi #PiyushGoyal #PMOIndia

ബീഹാറിലെ വോട്ടർ പട്ടിക : SIR

Special Intensive Revision (SIR) ബീഹാറിൽ നടന്നു വരുന്ന ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ്റെ special intensive revision സംബന്ധിച്ച ഒരവലോകനം. ആർട്ടിക്കിൾ 324, റപ്രസെൻ്റേഷൻ ഓഫ് പീപ്പിൾ ആക്റ്റ് 1950 തുടങ്ങിയവ നൽകുന്ന അധികാരമുപയോഗിച്ച് ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ 2025 ജൂൺ മാസം 4 ആം തീയതി മുതൽ 2025 ജൂലെ മാസം 25 വരെ ബീഹാർ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഒരു പ്രത്യേക റിവിഷൻ (Special Intensive Revision - SIR) നടത്താൻ തീരുമാനിക്കു കയുണ്ടായി. അതിനായി സംസ്ഥാനത്തെ ഒരോ വോട്ടറെയും ഇലക്ഷൻ കമ്മീഷൻ പ്രതിനിധിയായ ബൂത്ത് ലെവൽ ഓഫീസർ മാർ നേരിട്ട് സന്ദർശിച്ച് വോട്ടറുടെ വിവരങ്ങൾ ശേഖരിച്ച് ഉറപ്പു വരുത്തുന്നു. സാധാരണ നിലയിൽ കാലാകാലങ്ങളായി summary revision, intensive revision തുടങ്ങിയ നടപടി ക്രമങ്ങളിലുടെ വോട്ടർ പട്ടിക കാലികമാക്കുന്ന നടപടികൾ കമ്മീഷൻ സ്വീകരിച്ചു വരാറുണ്ട്. വർഷത്തിൽ കുറഞ്ഞത് 2 തവണയായി ട്ടാണ് ഇത് നടത്തുക. എന്നാൽ ഇക്കുറി ബീഹാറിൽ കമ്മീഷൻ നടത്തുന്നത് ഒരു Special intensive revision നടപടിയാണ് . ഭരണഘടന സ്ഥാപനമെന്ന നിലക്കാണ് ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ പ്രവർത്തിക്കുന്നതെങ്കിലും സംസ്ഥാന തലത്തിൽ താഴെ തട്ടിൽ ഇതിൻ്റെ പ്രവർത്തനം നടത്തുന്നതും, ഏകോപിപ്പിക്കുന്നതും അതാത് സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരാണ്. കക്ഷി രാഷ്ട്രീയ പ്രേരിതമായ സ്വാധീനങ്ങൾ പലപ്പോഴും നിഷ്പക്ഷമായ പ്രവർത്തനങ്ങളെ ബാധിക്കുന്നത് നമ്മുടെ രാജ്യത്ത് ഇന്ന് സർവ്വ സാധാരണമാണ്. മുൻപ് പറഞ്ഞപോലെ summary revision, intensive revision തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പ്രദേശിക തലങ്ങളിൽ അല്ലങ്കിൽ ഗ്രൗണ്ട് ലവലിൽ പല തലത്തിലുളള അനാരോഗ്യ ഇടപെടലുകൾ കാരണം അത്രകണ്ട് കുറ്റമറ്റ രീതിയിൽ വോട്ടർ പട്ടികയുടെ കാലികമാക്കൽ നടക്കാതെ പോകാറുണ്ട്. എന്താണ് വോട്ടർ പട്ടിക കുറ്റമറ്റതാക്കൽ അഥവാ കാലികമാക്കൽ ? അടിസ്ഥാന പരമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ഒരാളുടെ ഏറ്റവും അടിസ്ഥാന യോഗ്യത എന്നത് അയാൾ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം എന്നതാണ്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്ക് നിർദ്ധിഷ്ട തീയതിയിൽ 18 വയസ് പൂർത്തീകരിച്ചിട്ടുള്ള, സ്വബുദ്ധിയുള്ള ഒരാൾക്ക് വോട്ടർ പട്ടികയിൽ പേര് മാനദണ്ഡങ്ങൾ പ്രകാരം ചേർക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് നടത്തുന്ന എടപെടലിലൂടെയോ, സ്വന്തം നിലക്കോ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരു വ്യക്തിക്ക് സാധിക്കും. രണ്ടാമതായി അപേക്ഷ നൽകിയ അപേക്ഷ കൻ്റെ യോഗ്യത സംബസിയായ രേഖകൾ BLO മാർ പരിശോധിച്ച് ഉറപ്പവരുത്തിയ ശേഷം നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ( ERO) ആ വ്യക്താതിയുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കുന്നു. അടുത്തതായി ഒഴിവാക്കലുകളാണ് ? നിലവിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു വോട്ടർ മരണപ്പെട്ടു പോയാൽ അദ്ദേഹത്തെ ERO ക്ക് പട്ടികയിൽ നിന്ന് ഒഴിവാക്കാം. 6 മാസത്തിന് മുകളിൽ വോട്ടർ പട്ടികയിൽ പേരുള്ള സ്ഥലത്ത് നിന്ന് മാറിത്താമസിച്ചാൽ സമ്മറി റിവിഷൻ സമയത്ത് ആ വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കാം. എന്നന്നേക്കുമായി ആ സ്ഥലത്തു നിന്നും താമസം മാറി പോകുന്ന കേസിലും ഇതേ നടപടിയിലൂടെ വോട്ടറെ ഒഴിവാക്കാം. ഒരു വോട്ടറെ കാലങ്ങളായി കണ്ടെത്താൻ സാധിക്കാതെ വരുന്ന കേസിലും ERO ക്ക് പേര് ഒഴിവാക്കാം. ഈ കാര്യക്രമങ്ങളെല്ലാം യഥാവിധി നടപ്പാക്കാൻ ഇലക്ഷൻ കമ്മീഷന് നിയതമായ സംവിധാനങ്ങളും, നടപടിക്രമങ്ങളും ഉണ്ട്. മുൻപറഞ്ഞ സമ്മറി റിവിഷൻ, ഇൻ്റൻസീവ് റിവിഷൻ തുടങ്ങിയ നടപടികളിലൂടെ ബൂത്ത് ലെവൽ ഓഫീസർ വഴി കമ്മിഷൻ ഇത് നടപ്പാക്കുന്നു. എത്ര തന്നെ ഗൗരവതരമായി ഇടപെട്ടാലും ഇന്ത്യാ രാജ്യത്തെ തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ പാർട്ടികളും, അവരുടെ അത്ര തന്നെ തത്വദീക്ഷയില്ലാത്ത നിലപാടുകളും കാരണം കാലങ്ങളായി പല സ്ഥലങ്ങളിലും മേൽപ്പറഞ്ഞ രീതിയിലുള്ള കുറ്റമറ്റ വോട്ടർ പട്ടിക കാലികമാക്കൽ നടക്കാറില്ല എന്നതിൻ്റെ തെളിവാണ് ബീഹാറിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാ ണിക്കുന്നത്. വലിയ തോതിൽ രാജ്യത്തേക്ക് നടന്ന അനധികൃത കുടിയേറ്റക്കാർ ഈ രാജ്യത്തെ വോട്ടർ പട്ടികയിലും, റേഷൻ കാർഡിലും, ആധാർ കാർഡിലും, എന്തിന് പാസ് പോർട്ട് പോലും കൈയ്യടക്കുന്ന വാർത്തകൾ കാലകാലങ്ങളായി നമ്മൾ കേട്ടു വരുന്നതാണ്. ജനാതിപത്യത്തിൽ ജനസംഖ്യക്കാണ് പ്രാധാന്യം. Demography is the Destiny in Democracy എന്നൊരു ചൊല്ലുതന്നെയുണ്ട്. അതായത് 51% ആൾക്കാർ 49% ആൾക്കാരെ ഭരിക്കുന്ന സംവിധാനം ആണ് ആധുനിക ജനാതിപത്യം. അവിടെ ഒരു ഇസത്തിനും, ഒരു പ്രത്യയശാസ്ത്രങ്ങൾക്കും, ഒരു ദർശനങ്ങൾക്കും അണാ പൈസയുടെ പ്രസക്തി ഇല്ല. പ്രസക്തി ജനസംഖ്യക്ക് മാത്രമാണ് . ആധുനിക ജനാതിപത്യത്തിൽ ജനസംഖ്യ ബലത്തിന് മാത്രണ് പ്രസക്തി. ജയപരാജയങ്ങൾ നിർണ്ണയിക്കുന്നത് ആ ബലമാണ് എന്നതൊരു പ്രായോഗിക യാഥാർത്ഥ്യമാണ്. ബംഗാൾ, ആസാം, ത്രിപുര തുടങ്ങി വടക്ക് കിഴക്കൻ മേഖലയിൽ നടന്നിരുന്ന ഈ ജനസംഖ്യ കുടിയേറ്റം ഇന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പടർന്ന് പന്തലിച്ചതോടെയാണ് , തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭരണ പങ്കാളിത്തത്തിൽ നഷ്ടങ്ങൾ വരുവാൻ തുടങ്ങിയ തോടെയാണ് , ജനിച്ച മണ്ണിൽ എണ്ണം കുറഞ്ഞതോടെ മണ്ണടിയുമെന്ന സാഹചര്യം വന്നതോടെയാണ് അധികാരികൾ ഈ പ്ലാനഡ് ആയിട്ടുള്ള കുടിയേറ്റത്തിനെതിരെ നടപടികൾ എടുത്തു തുടങ്ങിയത്. അതെ special intensive revision !... ഇന്ന് ബീഹാറിൽ തുടങ്ങിക്കഴിഞ്ഞ മറ്റ് പല സംസ്ഥാനങ്ങളിലും ഉടൻ ആരംഭിക്കാൻ പോകുന്ന അധികം താമസിക്കാതെ പാൻ ഇന്ത്യ തലത്തിൽ നടപ്പാക്കാൻ പോകുന്ന ഒരു മാസ്സ് ശുദ്ധികലശം ആണ് Special intensive revision. ഇനി ബീഹാറിൽ നടന്നുകൊണ്ടിരിക്കുന്ന SIR ൻ്റെ വിവരങ്ങൾ ഒന്ന് അവലോകനം ചെയ്യാം. 1.മൊത്തം ബീഹാറിലെ വോട്ടർമാരുടെ എണ്ണം =7 കോടി 89 ലക്ഷം . 2. SIR ൻ്റെ ഭാഗമായി കമ്മീഷൻ നേരിട്ട് ബന്ധപ്പെട്ട വോട്ടർമാരുടെ എണ്ണം = 99.8 ശതമാനം. 3. അതിൽ 7.23 കോടി അതായത് 92% വോട്ടർമാരുടെയും വിവരങ്ങൾ കമ്മീഷൻ ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു. നിലവിലെ വോട്ടർ പട്ടികയിൽ ഉള്ള ഏതാണ്ട് 64 ലക്ഷം വോട്ടർ മാരെ പല കാരങ്ങൾ കൊണ്ട് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതായത്........ അതിൽ 22 ലക്ഷം പേർ മരണപ്പെട്ടതായി BLO അന്വേഷണത്തിൽ ബോധ്യപ്പെട്ടു. 35 ലക്ഷം പേർ സ്ഥിരമായി മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയതായി കണ്ടെത്തി. 7 ലക്ഷം പേർ ഒന്നിൽ കൂടുതൽ സ്ഥലങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർത്തതായി കണ്ടെത്തി.(ഡബിളിങ്ങ് ) 1.2 ലക്ഷം ആൾക്കാരെ കുറിച്ച് ഒരു വിവരവും കമ്മീഷന് ലഭിച്ചിട്ടില്ല. ഇനി 1.2 ലക്ഷം വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകൾ കൂടി മുമ്പായി കമ്മീഷന് ലഭിക്കാനുണ്ട്. അതായത് കാലകാലങ്ങളായി നടത്തിയിരുന്ന Summary revision, intensive revision എന്നിവ കാര്യക്ഷമമായി നടന്നിരുന്നു എങ്കിൽ ഇത്രയും തെറ്റുകുറ്റങ്ങൾ അഥവാ അനർഹർ വോട്ടർ പട്ടികയിൽ തുടരുകയില്ലായിരുന്നു. ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ അതൊന്നും നടക്കുകയില്ലയെന്ന് ഏവർക്കും അറിയാവുന്നതാണ്. കാരണം മരണപ്പെട്ടവരുടെയും, സ്ഥലത്ത് താമസമില്ലാത്തവരുടെയും പേരിൽ ആണല്ലോ ഇവിടെ കള്ള വോട്ടുകൾ പെട്ടിയിൽ വീഴുന്നത്. പ്രത്യേകിച്ച് ബീഹാർ പോലുള്ള സംസ്ഥാനത്തെ ജംഗിൾ രാജ് രാഷ്ട്രീയ പശ്ചാത്തലത്തിൽ . ഏകദേശം 36 ലക്ഷത്തോളം വരുന്ന വോട്ടർമാരെ കണ്ടെത്താൻ സാധിക്കാതെ വന്നത് വളരെ ഗൗരവതരമായി കാണേണ്ടതുണ്ട്. ( നാളിതുവരെ ഒരു വിവരമില്ലാത്ത 1.2 ലക്ഷത്തോളം വരുന്ന വോട്ടർമാർ + 35 ലക്ഷം ആൾക്കാർ സ്ഥലം മാറി പോയതും ചേർത്ത്) നഗരവൽക്കരണത്തിൻ്റെ ഭാഗമായി ബീഹാർ വിട്ട് മൈഗ്രേറ്റ് ചെയ്തവരാണോ, അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയവരാണോ തുടങ്ങി വ്യക്തമായ ഉത്തരം ലഭിക്കേണ്ട വിഷയമാണിത്. കേവലം ഏതാനും ആയിരങ്ങളുടെ കണക്കല്ല ഈ പറയുന്നത്. ഒരു തെരഞ്ഞെടുപ്പിൻ്റെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരു വലിയ സംഖ്യയാണ് ഇവിടെ വിഷയമായിരിക്കുന്നത്. ഇതിൽ തന്നെ എത്ര വോട്ടർമാരെ Floting voter മാരായിട്ട് ഉപയോഗിക്ക പ്പെടുന്നവരാകാം. ഒരു സ്ഥലത്ത് വോട്ട് ചെയ്ത ശേഷം മറ്റ് സ്ഥലങ്ങളിൽ എത്തിച്ച് അവിടെ വോട്ടർ പട്ടികയിൽ പേര് ചേർത്ത് അവിടെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിപ്പിച്ച് ശേഷം അടുത്ത സ്ഥലത്തേക്ക് കൊണ്ടുപോകുക എന്നൊരു തന്ത്രം കുടിയേറ്റക്കാരെ ഉപയോഗിച്ച് നടത്തുന്നതായി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ജനാതിപത്യത്തിൻ്റെ അന്തസത്ത തന്നെ ചോർത്തിക്കളയുന്ന സുതാര്യമല്ലാത്ത ഇത്തരം വിഷയങ്ങളെ വളരെ ഗൗരവ പൂർണ്ണമായി കാണേണ്ടതുണ്ട്.തത്വത്തിൽ കുറ്റമറ്റതല്ലാത്ത, കാലികമാകാത്ത, ഇന്ത്യൻ പൗരൻമാരല്ലത്ത അനധികൃത കുടിയേറ്റ ക്കാർ ഉൾപ്പെട്ട വോട്ടർ പട്ടിക ഉപയോഗിച്ച് നടത്തുന്ന ഒരോ തെരഞ്ഞെടുപ്പും ഒരു തരത്തിൽ അട്ടിമറിയാണ് . ഇവിടെ കമ്മിഷന് കണ്ടെത്താൻ സാധിക്കാതെ പോയ 64 ലക്ഷം വോട്ടർമാരിൽ ഒരു 10-20 ശതമാനം വോട്ടുകൾ കള്ളവോട്ടായി പരിണമിപ്പിച്ചാൽ എത്ര മണ്ഡലങ്ങളിലെ വിജയങ്ങൾ അട്ടിമറിച്ച് മാറ്റാൻ സാധിക്കും എന്നത് ചിന്തനീയമാണ്. ഈ ഒരു സാഹചര്യത്തിലാണ് Special intensive revision എന്ന കടുത്ത നടപടിയുടെ പ്രസക്തി എന്താണെന്ന് സോധ്യപ്പെടുന്നത്. SIR നടപടി ജുലൈ 25 പൂർത്തികരിച്ച് മുഴു വൻ യോഗ്യരായ വോട്ടർമാരുടെയും വിവരങ്ങൾ സമ്പൂർണ്ണ digitalization നടത്തി ആഗസ്ത് 1 ന് കമ്മിഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ അത് ജ നാതിപത്യത്തെ അതിൻ്റെ സൗമ്യതയും, പഴുതുകളും ദുരപയോഗിച്ച് അട്ടിമറിക്കാൻ നടന്നവരുടെ പെട്ടിയിൽ അടിക്കുന്ന ആണ് തന്നെയാവും എന്നത് സംശയമില്ല. വരാൻ പോകുന്ന ബീഹാർ തെരഞ്ഞെടുപ്പ് തങ്ങൾ ബഹിഷ്കരിക്കും എന്ന് ലാലു പുത്രൻ കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ SIR ' എവിടെയൊക്കെ തറച്ചു കയറി എന്നതിൻ്റെ ഉദാഹരണമാണ്. SIR ന് എതിരെ ആദ്യം ഉറഞ്ഞു തുടങ്ങിയത് പതിവ് പോലെ NGO കളും, ആക്റ്റിവിസ്റ്റുകളും, മഞ്ഞപത്രങ്ങളുമാണ്. കളം പെരുത്തപ്പോൾ പ്രതിപക്ഷ രാഷ്ട്രീയക്കാരും നിറഞ്ഞാടി. എന്തിന് വേണ്ടി. ഒരു സാധാരണക്കാരൻ്റെ കണ്ണിൽ കൂടി നോക്കിയാൽ ഈ നടപടികളിൽ ഒരു തെറ്റ് കണ്ടുപിടിക്കാനില്ല.പക്ഷെ രാഷ്ട്രിയ കാരുടെ കണ്ണിൽ ഇതെല്ലാം എന്തൊക്കെയോ ധ്വംസനങ്ങളാണ്. അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ തടശില ഇളകുന്ന കാര്യമാണ് SIR. നിയമവിരുദ്ധ അതിര് താണ്ടി വന്നവർക്ക് റേഷൻ കാർഡും, ആധാർ കാർഡും, വോട്ടർ ഐഡിയും സംഘടിപ്പിച്ച് നൽകുന്നത് തന്നെ ദുരുദ്ദേശത്തോടെയാണ് . ആ ഉദ്ദേശങ്ങൾ നടക്കാതെ വരുമ്പോൾ നഷ്ടപ്പെടുന്നത് രാഷ്ട്രീയ താത്പര്യങ്ങളുമാണ്.
2024 പൊതു തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് ക്ഷീണം ഉണ്ടായതിനുള്ള പ്രധാന കാരണത്തിൽ ഒന്ന് ഇത്തരം ക്ഷുദ്രപ്രവർത്തനങ്ങളെ യഥാസമയം കണ്ടെത്തി തടയാൻ സാധിക്കാതെ പോയതാണ്. ഇന്ന് ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ്റെ പുതിയ വിജ്ഞാപന പ്രകാരം ഇന്ത്യ മുഴുവൻ Special Intensive Revision നടത്താൻ തീരുമാനിച്ചു. അതായത് രാജ്യം മുഴുവൻ SIR നടന്നു കഴിയുമ്പോൾ എത്ര കണ്ട് അഡ്രസില്ലാത്തവർ - അനധികൃത കുടിയേറ്റക്കാർ - അനർഹർ രാജ്യത്ത് വസിക്കുന്നു എന്നതിനൊരു കണക്ക് ലഭിക്കും. #biharelection2025 #sir_bihar @highlight Courtesy: The Thinking Tree

ജംബുദ്വീപും ഭാരതവും

എന്താണ് ജംബുദ്വീപവും ഭാരതഖണ്ഡവും. (ഈ പോസ്റ്റ് വായിച്ച് കഴിയുമ്പോൾ ആദ്യം മനസിലേക്കോടിയെത്തേണ്ടത് ഇതിൽ പ്രതിപാദിച്ചിട്ടുള്ള വർഷങ്ങളോ, ഖണ്ഡങ്ങളോ, രാജ്യങ്ങളോ ഒന്നുമല്ല, മറിച്ച് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഈ ഭൂലോകത്തെ മുഴുവൻ, എങ്ങനെ ഇത്ര കൃത്യമായി നിർണ്ണയിച്ചു എന്ന അൽഭുതമാണ്.. അതിനായി ഉപയോഗിച്ച മാധ്യമത്തെ കുറിച്ചാണ് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.. ). പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും....? // മഹാസങ്കൽപ്പം അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ അസ്മിൻ വർത്തമാനേ വ്യവഹാരികേ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം ..................... സങ്കല്പത്തിലെ കാലഗണന കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 42,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും അതായത് 8.64 ബില്ല്യൻ വർഷങ്ങൾ. ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു. അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം. എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വതമനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി, 51 ൽ നടക്കുകയാണിപ്പോൾ. അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു. ദേശവർണ്ണന പൗരാണിക ഭാരതീയ ഹൈന്ദവഭൂമിശാസ്ത്രം ലോകത്തെ ജംബുദ്വീപം (ഏഷ്യ), പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്‍മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന) എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു. ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു. ഭാരതവർഷ കേതുമൂലവർഷ ഹരിവർഷ ഇളാവൃതവർഷ (ആർടിക് റീജിയൻ - നോർത്ത് പോൾ - ഉൾപ്പെടുന്ന ഭാഗം) !!! കുരു വർഷ, ഹിരണ്യക വർഷ, രമ്യകവർഷ, കിമ്പുരുഷ വർഷ, ഭദ്രസ്വ വർഷ ഭാരതവർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്ത്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ (കാശ്യപസമുദ്രം) എന്നിവ ഉൾപ്പെടുന്നതായിരുന്നു. ഈ ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങളായും തിരിച്ചിരുന്നു. കാശ്മീർ നേപ്പാൾ കോസലം കംബോജം പാഞ്ചാലം സിംഹളം അംഗം കലിംഗം കാമരൂപം സൗവീരം കുരു ഭോജം വിദേഹം വാത്മീകം ഹേഹയം വംഗം സൗരാഷ്ട്രം പുന്നാഗം ചപർപരം കുലന്ത സൗരസേനം ദൻഗന മാർത്താ സൈന്ധവം പുരുഷാരം പാന്തരം സലിവം കുടക് നിഷധം ദുർഗ മർദ പൗണ്ഡ്രം മഗധം ഛേദി മഹാരാഷ്ട്രം ഗുൻഡ്ര കർണാടകം ദ്രവിഡം കുക്കുടം ;ലാടം മാളവം മാഗരം ദെശാർണം ഒഡിയ ബാക്കു യവന ഗുവാനി കൊങ്കണം കാശ്യപം ദുങ്ങുണ കഛം ചോള പാണ്ഡ്യ ചേര കേരള (അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരതഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത് എന്നർത്ഥം). ഇനി സങ്കല്പത്തെ പൂർണ്ണമായി മനസിലാക്കാം.. അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ - ബ്രഹ്മാവിന്റെ ആയുസിന്റെ രണ്ടാം പകുതിയിലുള്ള ശ്വേതവരാഹകല്പേ - ശ്വേതവരാഹകല്പത്തിലുള്ള വൈവസ്വതമന്വന്തരേ - വൈവസ്വതമനുവിന്റെ ഭരണകാലത്തുള്ള അഷ്ടാവിംശതി തമേ - ഇപ്പോഴത്തെ മനുവിന്റെ കാലത്തുള്ള ഇരുപത്തെട്ടാമത്തെ മഹായുഗത്തിലുള്ള കലിയുഗേ - കലിയുഗത്തിലെ പ്രഥമ പാദേ - പ്രഥമപാദത്തിൽ ജംബുദ്വീപേ - ജംബുദ്വീപിലുള്ള ഭാരതവർഷേ - ഭാരതവർഷത്തിലുള്ള ഭാരതഖണ്ഡേ - ഭാരതഖണ്ഡത്തിലുള്ള മേരോ ദക്ഷിണേ ദിഖ്ഭാഗേ - മേരുപർവതത്തിന്റെ തെക്ക് ഭാഗത്തുള്ള അസ്മിൻ വർത്തമാനേ വ്യവഹാരികേ - ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കാലത്തിൽ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ - പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ നമ സംവത്സരേ - (60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷം ആണ് ഇവിടെ പറയേണ്ടത്) അയനേ ദക്ഷിണായനേ/ഉത്തരായനേ - ഉത്തരായനത്തിൽ അല്ലെങ്കിൽ ദക്ഷിണായനത്തിൽ ഋതേ - ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര) മാസേ - മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ) പക്ഷേ - പക്ഷത്തിൽ (ശുക്ല പക്ഷം അല്ലെങ്കിൽ കൃഷ്ണപക്ഷം) ശുഭതിഥൗ - 15 തിഥികളിൽ ഒരു തിഥിയിൽ (പൗർണമിക്കും അമാവാസിക്കും ഇടയിലുള്ള പതിനഞ്ച് തിഥികളിൽ ഒന്നിൽ - പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണമി അല്ലെങ്കിൽ അമാവാസി) വാസര യുക്തായാം - ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു, സോമ, ഭൗമ, സൗമ്യ, ഗുരു, ഭൃഗു, സ്ഥിര) നക്ഷത്ര യുക്തായാം - ആ ദിവസത്തെ നക്ഷത്രത്തിൽ ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ എന്നിങ്ങനെ ഗുണഗണങ്ങളുമായി നീളും സങ്കല്പം.
ഈ ഭൂലോകത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാവിന്റെ കാലഗണനയിൽ തുടങ്ങി ഭൂഖണ്ഡവും ദേശവും കുലവും ഗോത്രവുമെല്ലാം കടന്ന് ഞാനെന്ന ഒരു നിസാരനിലെത്തി നിൽക്കുന്ന ഈ മഹാസങ്കല്പത്തിൽ മഹത്തായ ഒരു ആശയവും മനശാസ്ത്രവുമുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതായത് 311 ട്രില്ലിയൻ വർഷങ്ങൾ ആയുസുള്ള അചിന്ത്യവും അപരിമേയവുമായ ഈ പ്രപഞ്ചത്തിലെ ഒരു ചെറു അണു മാത്രമാണ് നാമോരോരുത്തരും എന്നോർമ്മിപ്പിക്കുക കൂടിയാണ് ഈ സങ്കല്പം കൊണ്ട് ചെയ്യുന്നത്. അതിനാൽ ഇനിമുതൽ പൂജകൾക്ക് മുമ്പായി മഹാസങ്കല്പം ചെയ്യുന്ന വേളയിൽ ഈ അർത്ഥവും ഇതിന്റെ പിന്നിലെ മനശാസ്ത്രവും ഓർമ്മയിൽ വച്ച് കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ. എല്ലാവർക്കും നന്മവരട്ടെ! (ഭാരതത്തിന് പകരം അമേരിക്കയാണെങ്കിൽ സങ്കല്പം ഇങ്ങനെ മാറും.. ക്രൗംച ദ്വീപേ, രമണക വര്ഷേ, ഐംദ്രിക ഖംഡേ, പ്രശാന്തസാഗരേ പുഷ്കരക്ഷേത്രേ ) #Godspeed

ഛത്തീസ്ഗഡ്ഡ്: ഇലയ്ക്കും മുള്ളിനും കേടില്ലാതെ ബിജെപി

ഛത്തീസ്ഗഡ്ഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് NIA കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇതിൽ എല്ലാ രാഷ്ട്രീയ കക്ഷികളും മുതലെടുപ്പിന് മാത്രമാണ് ശ്രമം നടത്തിയത്. അതിൽ തെറ്റൊന്നുമില്ല. അതാണല്ലോ രാഷ്ട്രീയം ! കേന്ദ്രവും, ഛത്തീസ്ഗഡ്ഡും ഭരിക്കുന്നത് ബിജെപിയായതു കൊണ്ട് സഭ തങ്ങൾക്ക് റീച്ചുള്ള രാജീവ് ചന്ദ്രശേഖറിനോട് സഹായം അഭ്യർത്ഥിച്ചു. അദ്ദേഹം അത് കൃത്യമായി ചെയ്തു എന്നതിൻ്റെ തെളിവാണ് ഈ ജാമ്യം. എന്നാൽ സഭകളുടെ ആവശ്യം ഇത് കള്ളക്കേസാണ് അതിനാൽ സംസ്ഥാന സർക്കാരിനോട് പറഞ്ഞ് ഈ കേസ് പിൻവലിപ്പിക്കണം എന്നതായിരുന്നു. അത് നടന്നില്ല. അതിന് കാരണമുണ്ട്. ഇത് കള്ളക്കേസല്ല മറിച്ച് കാമ്പുള്ള വിഷയം ഇതിലുണ്ട് എന്നതാണ് അവിടത്തെ സർക്കാരിൻ്റെ പക്ഷം. അതിനാൽ തന്നെ കേസ് തത്ക്കാലം പിൻവലിക്കപ്പെട്ടില്ല. ക്രിസ്ത്യൻ സഭകളുടെ പ്രാഥമിക പരിഗണന തങ്ങളുടെ വിശ്വാസധാരയിലേക്ക് ആളെ കൂട്ടലാണ്. നക്സൽ ബാധിത പ്രദേശത്ത് സൈന്യത്തിന് പോലും എത്തിപ്പെടാനാവാത്ത മാവോയിസ്റ്റുകളുടെ മേഖലയിൽ യഥേഷ്ടം മതം മാറ്റങ്ങൾ നടക്കുന്നു. അതിനർത്ഥം സഭകൾക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ട് എന്നതാണ് ഛത്തീസ്ഗഡ്ഡിലെ ഹിന്ദു സംഘടനകളുടെ നിലപാട്. അവിടെ ഇതൊരു വലിയ സാമൂഹിക പ്രശ്നമാണ്. അതിനാൽ തന്നെ ഛത്തീസ്ഗഡ്ഡിലെ ബിജെപി സർക്കാരിന് ഈ കേസ് വെറുതേയങ്ങ് പിൻവലിക്കാനാവില്ല. രാജീവ് ചന്ദ്രശേഖറിൻ്റെ അഭ്യർത്ഥന കാരണം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെട്ട് ഇടഞ്ഞു നിന്ന് ഛത്തീസ്ഗഡ്ഡ് മുഖ്യനെ സമാധാനിപ്പിച്ചു. അതിനാൽ സംസ്ഥാന സർക്കാർ കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കാതെ വിട്ടു. തത്ക്കാലം ഇലയ്ക്കും മുള്ളിനും കേടില്ലാതെ കന്യാസ്ത്രീകളെ ജാമ്യം കൊടുത്ത് പുറത്ത് വിടുന്നു എന്നേയുള്ളൂ. കേസ് തുടരും. അങ്ങോട്ട് ചെന്ന് സഹായം അഭ്യർത്ഥിച്ച സഭ, കേരളത്തിലെ ബിജെപി അകമഴിഞ്ഞ് സഹായിച്ചിട്ടും പിന്നെയും ബിജെപിയെ വിരട്ടുകയും തള്ളിപ്പറയുകയും ചെയ്യുന്ന നന്ദികേടും അഹങ്കാരവും കാണിക്കുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ. ദൈവവേലയെന്നോ, ശ്രുശ്രൂഷയെന്നോ എന്ത് ഓമനപ്പേരിട്ട് വിളിച്ചാലും സഭകൾ നൽകുന്ന സേവനങ്ങൾ മതംമാറ്റം ലക്ഷമാക്കി തന്നെയാണ്. ഇത് തങ്ങളുടെ അവകാശമാണന്നതാണ് അവരുടെ വിചാരം. മതമാറ്റത്തിലൂടെ ആളെ കൂട്ടുന്ന പരിപാടിക്കുള്ള കുറുക്കു വഴികൾ മാത്രമാണ് സ്കൂളും ആശുപത്രിയും ജോലിയും മറ്റെല്ലാ സേവന പ്രവർത്തനങ്ങളും. ഹിന്ദുക്കൾ സംഘടിതരല്ലാത്തതു കൊണ്ട് അവർക്കാണ് സേവനം' മൊത്തം ലഭിക്കുന്നത്. മുസ്ളീങ്ങൾക്ക് ഈ സേവനങ്ങൾ കിട്ടില്ല. തടി കേടാക്കുന്ന ഒരു ഇടപാടിനും സഭ ചെല്ലില്ല. ഛത്തീസ്ഗഡ്ഡിൽ അതിന് എതിര് നിൽക്കുന്ന ഹിന്ദു സംഘടനകൾ അവരുടെ ശത്രുക്കളാണ്. അത്തരക്കാരെ നേരിടാൻ മാവോയിസ്റ്റുകളോ നക്സലുകളോ വരും. സ്വാമി ലക്ഷമണനന്ദ സരസ്വതിയെ വധിച്ചത് അങ്ങനെയാണ്. ഇറ്റാലിയൻ ഗാന്ധിയുടെ അടുക്കള ഭരണക്കാലത്ത് ഇന്ത്യയിൽ ഏതാണ്ട് അറുനൂറ് ജില്ലകൾ നക്സൽ ബാധിതമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിൽ അത് ആറായി കുറഞ്ഞു. അഥവാ അമിത്ഷാ കുറച്ചു. അതിലൊന്നാണ് ഈ കന്യാസ്ത്രീകൾക്ക് കുട്ടികളെ കിട്ടിയ നാരായൺപൂർ എന്ന സ്ഥലം ! ഈ വർഷം തന്നെ ഈ ആറ് ജില്ലകളേയും കൂടി നക്സൽ മുക്തമാക്കമെന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. പിന്നോക്ക മേഖലകളിൽ 'സേവനം' നടത്തുന്ന സഭ ഇപ്പോൾ തന്നെ വല്ലാതെ അസ്വസ്ഥരാണ്. മതം മാറ്റത്തെ എതിർക്കുന്ന ഹിന്ദു സംഘടനകൾ പിന്തുണക്കുന്ന ബിജെപിയേയും അതിനാൽ തന്നെ അവർ ഒരിക്കലും പിന്തുണക്കില്ല.
ഇതു കാരണം തന്നെ ഇപ്പോൾ ചെയ്തത് പോലെ രാജീവ് ചന്ദ്രശേഖർ ചങ്കു പറിച്ചു കൊടുത്താലും വാഴ നാരാണ് എന്നേയവർ പറയൂ. വലിയൊരു വോട്ട് ബാങ്കാണ് തങ്ങൾ എന്ന 'മിഥ്യാധാരണ' സഭക്കും കേരളത്തിലെ ബിജെപിക്കും ഉണ്ടെന്ന് തോന്നുന്നു. മിഥ്യാധാരണ എന്ന് പറഞ്ഞത് ശരിയാണെന്നതിന് പിണറായിയുടെ തുടർ ഭരണം തന്നെ ഉദാഹരണം. സഭ പിന്തുണച്ച യുഡിഎഫ് പത്ത് കൊല്ലമായി പ്രതിപക്ഷത്താണ്. സഭ പറയുന്നതു മാത്രം കേട്ട് ദേശീയ വാദികളായ ക്രിസ്ത്യാനികൾ എന്നാലൊട്ട് വോട്ട് മാറ്റികുത്തുകയുമില്ല. സഭ പറഞ്ഞാലും മറ്റ് ചിലർ ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമില്ല. ഇതൊക്കെയാണ് വസ്തുത. ബാക്കി വഴിയേ അറിയാം .. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

ഛത്തീസ്ഗഡ്ഡിലെ മതം മാറ്റം: ദുരുഹതകൾ

അറസ്റ്റിലായ ആ രണ്ടു മലയാളികളായ കന്യാസ്ത്രീകൾക്ക് ഇന്ന് ഛത്തീസ്ഗഡിലെ സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചു. NIA കോടതി പരിഗണിക്കേണ്ട ഗുരുതരമായ വകുപ്പുകൾ ഈ കേസിലുണ്ട് എന്നതാണ് കേസ് പരിഗണിച്ച കോടതി നിരീക്ഷിച്ചത്. FIR റിപ്പോർട്ട് പുറത്ത് വന്നതായി കണ്ടില്ല. എന്നാൽ അത് കാണാതെ തന്നെ പറയാം. അത് തീവ്രവാദത്തിന് എതിരായ വകുപ്പ് കൂടിയാകണം. ഈ മേഖലയിൽ മനുഷ്യക്കടത്ത് NIAയുടെ പരിധിയിൽ വരുന്നതാണെന്ന് വാർത്തകളിൽ കണ്ടു. അതു മാത്രമാണോ വിഷയം എന്ന് ഇപ്പോളും പറയാറായിട്ടില്ല. പക്ഷേ ഞാൻ കഴിഞ്ഞ ദിവസം എഴുതിയ ആ ചോദ്യങ്ങൾ ഇപ്പോളും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. പ്രത്യേകിച്ച് ഇവരുടെ നക്സൽ ബന്ധം. അന്വേഷണം നടക്കേണ്ട വിഷയങ്ങൾ ഒന്നു കൂടി പറയാം. 1. സർക്കാരിനോ സുരക്ഷാ ഏജൻസികൾക്കോ പോലും കടന്നു ചെല്ലാനാകാത്ത നാരായൺപൂർ എന്ന നക്സൽ ബാധിത വനമേഖലയിൽ ഈ കന്യാസ്ത്രീകൾക്ക് / സഭയ്ക്ക് എങ്ങനെ ബന്ധമുണ്ടായി ? 2. ഈ പെൺകുട്ടികളെ കന്യാസ്ത്രീകൾക്ക് കൈമാറാനായി കൊണ്ട് വന്ന പുരുഷൻ നക്സലാണോ, മനുഷ്യക്കടത്ത് ഏജൻ്റാണോ അതോ വെറും ബന്ധുവാണോ? 3. അയാൾ ആരായാലും ശരി അയാൾക്കും ഈ കന്യാസ്ത്രീകൾക്കും, തദ്വാരാ സഭയ്ക്കും ഇന്ത്യൻ സൈനികർ വരെ കൊല്ലപ്പെടുന്ന ഈ നക്സൽ മേഖലയിൽ എന്താണ് ഇടപാട് ? എങ്ങനെ ബന്ധമുണ്ടായി? 4. ആദിവാസി വിഭാഗത്തിൽ പെട്ട ഈ പെൺകുട്ടികളും അവരുടെ കുടുംബവും ക്രിസ്ത്യാനികളാണ് എന്ന് സഭ അവകാശപ്പെടുന്നു. അത് സത്യമാണോ? മാത്രമല്ല കണ്ടാൽ പ്രായപൂർത്തിയായി എന്ന് തോന്നാത്ത ഈ കുട്ടികളുടെ രേഖകൾ യഥാർത്ഥമാണോ വ്യാജമാണോ എന്നറിയേണ്ടേ ? 5. അതേ പോലെ ഇതിൽ ഒരു കുട്ടി റെയിൽവേ സ്റ്റേഷനിൽ വച്ച് തങ്ങളെ നിർബന്ധപൂർവ്വം ആഗ്രക്ക് കൊണ്ട് പോവുകയാണെന്ന് റെയിൽവേ പോലീസിനോട് പരാതി പറഞ്ഞതിനെ തുടർന്നാണ് കേസെടുത്തത് തന്നെ. അങ്ങനെയെങ്കിൽ അത് തട്ടിക്കൊണ്ട് പോകൽ തന്നെയല്ലേ? ഈ കാരണങ്ങൾ പ്രഥമദൃഷ്ട്യാ ബോദ്ധ്യമായതു കൊണ്ടാണ് റെയിൽവേ പോലീസ് കേസെടുത്തത്. പിന്നാലെ സംസ്ഥാന പോലീസ് അതേറ്റെടുത്തതും. അന്വേഷണം നടത്താൻ ന്യായമായ കാരണങ്ങളാണ് ഇവ. അല്ലാതെ ഒരു അക്രമവും ഈ കന്യാസ്ത്രീകൾക്ക് നേരെ നടന്നിട്ടില്ല. മറിച്ച് ഭാരതീയ നിയമ സംഹിത പ്രകാരം കേസെടുക്കുക മാത്രമാണ് ഉണ്ടായത്. രാജ്യത്തെ പ്രത്യേകിച്ച് ആ സംസ്ഥാനം നിയമം നടപ്പിലാക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതും അതാണ്. അതിലെന്താണ് കുഴപ്പം? കന്യാസ്ത്രീകൾക്ക് കോടതിയിൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാം. അല്ലാതെ തങ്ങൾക്ക് എന്തോ പ്രിവിലേജ് ഉണ്ടെന്ന മട്ടിൽ പെരുമാറുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ ഹുങ്കിൽ വിരട്ടാനുമാണ് കേരളത്തിലെ സഭകളുടെ ഭാവമെങ്കിൽ കളി മാറും. ഇന്ന് റായ്പൂരിൽ കോടതിക്ക് മുന്നിൽ നടന്ന ബജ്റംഗ്ദളിൻ്റെ കൂറ്റൻ പ്രകടനം സൂചിപ്പിക്കുന്നത് അതാണ്. പക്ഷേ നിയമത്തെയും കോടതികളെയും ബഹുമാനിക്കാതെ അന്വേഷണം പോലും ഇല്ലാതെ ഈ കന്യാസ്ത്രീകൾക്കെതിരെയുള്ള കേസുകൾ കള്ളക്കേസാണെന്ന് പ്രഖ്യാപിച്ച് സഭകളെ തൃപ്തിപ്പെടുത്താൻ മത്സരിക്കുകയാണ് കേരളത്തിലെ നാണം കെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളും മാദ്ധ്യമങ്ങളും. ഭരണഘടനയും ബി. എൻ. എസ്സുമൊക്കെ സംഘടിത വോട്ട് ബാങ്ക് വിലപേശലിന് താഴെയേ വരു എന്ന അപകടകരമായ സന്ദേശമാണ് ഇതിലൂടെ അവർ നൽകുന്നത്.
'സന്ദേശം' സിനിമയിൽ വഴിയരികിൽ വണ്ടിയിടിച്ചു മരിച്ചു കിടന്ന അനാഥനെ തങ്ങളുടെ കൊടി പുതപ്പിക്കാൻ മത്സരിക്കുന്ന കോമാളി രാഷ്ട്രീയക്കാരുടെ തനിപ്പകർപ്പാണ് കേരളത്തിലെ എല്ലാ കക്ഷികളും ! ഛത്തീസ്ഗഡ്ഡിലെ കോൺഗ്രസ്സ് പോലും ഒരക്ഷരം മിണ്ടിയിട്ടില്ല എന്നോർക്കണം. പാലായിൽ എസ്ഡിപി ഐ അരമന കയറി പള്ളീലച്ചനെ ആക്രമിച്ചപ്പോൾ കമാന്ന് ഒരക്ഷരം പറയാത്തവർ ഒക്കെ ഇപ്പോൾ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. നിങ്ങളുടെ കൈയ്യിൽ ഭരണം മറിക്കാനുള്ള വോട്ടു ബാങ്കുണ്ടെങ്കിൽ എന്ത് വൃത്തികേട് കാട്ടിയാലും നിങ്ങൾ നിരപരാധികളായിരിക്കും എന്നാണ് ഇവർ പറയാതെ നമ്മോട് പറയുന്നത്. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

ഛത്തീസ്ഗഡ്ഡിലെ മതപരിവർത്തനം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ സർക്കാരിനോ സൈന്യത്തിനോ പോലും കടന്നു ചെല്ലാനാകാത്ത നാരായൺപൂർ എന്ന നക്സൽ ബാധിത വന മേഖലാ പ്രദേശങ്ങളിൽ നിന്നുള്ള രണ്ട് പെൺകുട്ടികളെ ഒരു പ്രദേശ വാസിയായ ആളോടൊപ്പം ചേർന്ന് 'കടത്തിക്കൊണ്ട്' പോവുകയായിരുന്നു എന്നതാണല്ലോ കേസ്. വിദ്യാഭ്യാസം ഒന്നുമില്ലാത്ത പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടികളെ രേഖകൾ ഒന്നുമില്ലാതെ മതപരിവർത്തനത്തിന് വേണ്ടി ഛത്തീസ്ഗഡ്ഡിനുള്ളിൽ തന്നെ ജോലി കൊടുക്കാം എന്ന് പ്രലോഭിപ്പിച്ച് അവരുടെ സമ്മതമില്ലാതെ ആഗ്രക്ക് കൊണ്ടു പോവുകയായിരുന്നു എന്നതാണ് പോലീസ് ഭാഷ്യം. എന്നാൽ ഈ പെൺകുട്ടികൾക്ക് പതിനെട്ടു വയസ്സു കഴിഞ്ഞതാണ് എന്നും അവർ ക്രിസ്ത്യാനികളാണ് എന്നും അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ ആഗ്രയിൽ ആശുപത്രിയിൽ ജോലി നൽകാൻ കൊണ്ടു പോവുകയായിരുന്നു എന്നുമാണ് സഭ പറയുന്നത്. ഇതിലെ വാസ്തവം എന്തുമാകട്ടെ അത് കോടതിയിൽ തെളിയുമല്ലോ? രണ്ടായാലും, ഈ കേസിൽ ഇതുവരെ പുറത്ത് വരാത്ത ദുരൂഹമായ ഒരു ലിങ്കുണ്ട് എന്ന് സംശയിക്കണം. കാരണം, "സർക്കാരിനോ സൈന്യത്തിനോ പോലും കടന്നു ചെല്ലാനാകാത്ത നാരായൺപൂർ എന്ന നക്സൽ ബാധിത വന മേഖലാ പ്രദേശങ്ങളിൽ" എന്ന് പറയുമ്പോൾ അവിടെ ഈ പറയുന്ന കന്യാസ്ത്രീകൾക്ക് എങ്ങനെ ബന്ധമുണ്ടായി എന്നത് ഒരു ചോദ്യമല്ലേ ?
ഈ പെൺകുട്ടികളെ കൊണ്ട് വന്നത് ഒരു പുരുഷനാണ് എന്ന് വാർത്തകളിൽ പറയുന്നു. അയാൾ ആരാണെന്ന് അന്വേഷിക്കേണ്ടേ ? ബന്ധുവാണോ? നക്സലാണോ?മനുഷ്യക്കടത്ത് ഏജൻ്റാണോ? അതോ സഭയുടെ കുഞ്ഞാടാണോ? ആരായാലും ശരി അയാൾക്കും ഈ കന്യാസ്ത്രീകൾക്കും, തദ്വാരാ സഭയ്ക്കും ഇന്ത്യൻ സൈനികർ വരെ കൊല്ലപ്പെടുന്ന ഈ നക്സൽ മേഖലയിൽ എന്താണ് ഇടപാട് ? എങ്ങനെ ബന്ധമുണ്ടായി? നക്സലുകളുടെ സഹായത്തോടെ ചില വിദേശ രാജ്യങ്ങൾ ഇന്ത്യക്കുള്ളിൽ വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്ന് അറിവുള്ളതാണ്. കേന്ദ്രം ശക്തമായി ഇതിനെ അടിച്ചമർത്താനും ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ പ്രദേശത്ത് സ്വതന്ത്രമായി കടന്ന് ചെല്ലാനും അവിടുത്തെ നിരക്ഷരരായ പ്രദേശ വാസികളെ മതം മാറ്റാനും ജോലി ഓഫർ ചെയ്യാനുമൊക്കെ ഇവർക്ക് സാധിക്കുന്നു എങ്കിൽ അത് സംശയ ദൃഷ്ടിയോടെ തന്നെ വേണം കാണാൻ. അതിലേക്കാണ് യഥാർത്ഥത്തിൽ അന്വേഷണം നീളാൻ.. രഞ്ജിത്ത് ഗോപാലകൃഷ്ണൻ