Friday, 20 June 2025

മഹത്വത്തിൻ്റെ ഉരകല്ല്: ഡോക്ടർജി അനുസ്മരണം

"മഹത്വത്തിന്റ്റെ ഉരകല്ല്". ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി. ഒരനുസ്മരണം. ......................................................................... സ്വാതന്ത്ര്യാനന്തര കാലത്ത്, അത്യാവശ്യം നല്ല വിവരവും വിദ്യാഭ്യാസവും ദേശസ്നേഹവും ഉള്ളവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അവശേഷിച്ചിരുന്ന കാലത്തെ ഒരു സംഭവ കഥയാണ്; അതും പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന ഒരു സംഭവം. വർഷം 1967. നെഹ്റു മരിച്ചു. ലാൽ ബഹാദൂർ ശാസ്ത്രിയും ദിവംഗതനായി. ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി. അന്ന് ബിഎംഎസ്സ് സ്ഥാപകനായ ദത്തോപന്ത് ഠേംഗ്ഡി രാജ്യസഭാംഗമാണ്. പാർലമെന്റിലെ ഇടവേളയിൽ ചില കമ്മ്യൂണിസ്റ്റ് എംപിമാർ അദ്ദേഹവുമായി തീർത്തും അനൗപചാരികമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. സൗഹൃദമായാലും, ശത്രുതയായാലും ചിലർക്ക് പരിഹാസം ഒഴിവാക്കാനാവില്ലല്ലോ. അങ്ങനെ മുതിർന്ന സഖാക്കളിൽ ഒരാൾ ഠേംഗ്ഡിജിയെ ഒന്ന് കൊച്ചാക്കാൻ വേണ്ടി ചോദിച്ചു: "ആരാണ് ഈ 'ഡോ. ഹെഡ്‌ഗേവാര്‍..?!!, അങ്ങനെയൊരു പേര് ഞാന്‍ മുമ്പ് കേട്ടിട്ടേയില്ലല്ലോ..?" ഠേംഗ്ഡിജി ആ ചോദ്യം കേട്ട് പുഞ്ചിരിച്ചതേയുള്ളൂ. മറുപടി പറഞ്ഞില്ല. വേണ്ടി വന്നില്ല എന്നതാണ് സത്യം. കാരണം, അന്ന് കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് സഹയാത്രികനായി പുതുതായി രാജ്യസഭാംഗമായി വന്ന സഖാവ് പി ബാലചന്ദ്രമേനോനാണ് അതിന് മറുപടി പറഞ്ഞത്. "മഹാന്മാരെ പറ്റി ഇത്ര ലാഘവത്തോടെ പരാമര്‍ശിക്കരുത്".. തന്റ്റെ സഖാക്കളോട് ക്ഷോഭത്തോടെ മേനോൻ പ്രതികരിച്ചു. അക്ഷരാർത്ഥത്തിൽ മറ്റു സഖാക്കളെയിത് ഞെട്ടിച്ചു കളഞ്ഞു. എന്ന മാത്രമല്ല, ക്ഷുഭിതരാക്കുകയും ചെയ്തു. സംഭാഷണം വാഗ്വാദത്തോളമായി. "ആരാണ് മഹാൻ"..? അവർ തിരിച്ചു ചോദിച്ചു. "നെഹ്റുവോ, ഹെഡ്ഗേവാറോ"..? ഡോക്ടര്‍ ഹെഡ്ഗേവാർ താരതമ്യേന അപ്രശസ്തനാണ്. അദ്ദേഹം 1940-ൽ കാലയവനികക്കുള്ളിൽ മറഞ്ഞു. അതേ സമയം, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്റു 1964ല്‍ മരിക്കൂമ്പോള്‍ ലോകപ്രശസ്തനായിരുന്നു. മഹത്വത്തിന് അവർ നൽകിയ വ്യാഖ്യാനം പ്രശസ്തി എന്നതായിരുന്നു. "അതെ നെഹ്റു പ്രശസ്തനാണ്,. പക്ഷേ, ഇന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ ആദര്‍ശങ്ങളെ പിന്തുടര്‍ന്ന് ജീവത്യാഗം ചെയ്യാൻ തയാറുള്ള എത്ര പേരുണ്ടാകും..?" മേനോൻ, സഖാക്കളോട് തിരിച്ചു ചോദിച്ചു.. മറിച്ച് ഡോക്ടര്‍ ഹെഡ്‌ഗെവാറിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടിയോ..? 1962 -ലെ യുദ്ധത്തിൽ ഹെഡ്ഗേവാറിന്റ്റെ സംഘടന നടത്തിയ സേവനം മുൻനിർത്തി 1963-ലെ റിപ്പബ്ളിക് പരേഡിൽ അവരെ പങ്കെടുപ്പിച്ചത് നെഹ്റു തന്നെയല്ലേ..?" മേനോൻ മറു ചോദ്യങ്ങൾക്ക് മുന്നിൽ അവർ പകച്ചു. മേനോൻ തുടർന്നു.. "ഇന്ന്, പണ്ഡിറ്റ് നെഹ്‌റുവിന്റെ ആദര്‍ശങ്ങള്‍ക്കായി ആത്മസമര്‍പ്പണം ചെയ്യാന്‍ രാജ്യത്ത് അന്‍പതു പേര്‍പോലും ഇന്നു മുന്നോട്ടുവരാനുണ്ടാകില്ല, ഇന്ദിര പോലും..(ഇന്ദിരാഗാന്ധിയെ ഉദ്ദേശിച്ച്) അതേ സമയം, ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ആദര്‍ശങ്ങള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് യുവാക്കള്‍ ജീവാർപ്പണം ചെയ്യാൻ മുന്നോട്ടു വരും"... സഹികെട്ട സഖാക്കൾ വിട്ടു കൊടുക്കാതെ വീണ്ടും ചോദിച്ചു., "അങ്ങനെയെങ്കിൽ, എന്താണ് മഹത്വത്തിന്റെ ലക്ഷണം..?" സഖാവ് പി. ബാലചന്ദ്ര മേനോൻ, അന്ന് നൽകിയ ആ മറുപടി ക്ലാസ്സിക്കാണ്. എല്ലാക്കാലത്തും ഒരു പൊതു പ്രവർത്തകന് ഓർത്തിരിക്കാവുന്ന തത്വം.
"ഭാവിലേക്കുള്ള ഒരാളുടെ നിഴലിന്റെ നീളമാണ് അവരുടെ മഹത്വത്തിന്റ്റെ ഉരകല്ല്"... തന്റ്റെ മാതൃഭൂമിക്കായി ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ എന്ന നിസ്വാർത്ഥനായ സ്വയംസേവകന്റ്റെ നിഴലിൽ പടർന്നു പന്തലിച്ച സംഘമെന്ന പ്രസ്ഥാനത്തിൽ നിന്നും വിളി കേട്ടവരാണ് ഇന്ന് ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പടെയുള്ളവർ എന്നാലോചിക്കുമ്പോൾ മേനോൻ അന്ന് നൽകിയ ഉത്തരം എത്രത്തോളം സാർത്ഥകമാണ് എന്ന് കാണാം. അവസാന ശ്വാസം വരെ തന്റ്റെ നാടിന്റെ സ്വാതന്ത്ര്യം കാംക്ഷിച്ച, അതിന്റെ പരമവൈഭവം സ്വപ്നം കണ്ട ഡോക്ർജിയുടെ സ്മൃതി ദിനമാണിന്ന്. ദീപ്തമായ ആ സ്മരണകൾക്ക് മുൻപിൽ പ്രണാമങ്ങൾ.. 💕🧘‍♂️🙏🙏🙏♥️🚩 രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Thursday, 12 June 2025

ഓപ്പറേഷൻ സിന്ദൂർ

"ജൂൺ ലക്കം ചിതി മാഗസിനായി എഴുതിയ ലേഖനമാണ് താഴെ കൊടുത്തിരിക്കുന്നത്;" ********************************
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും, തുടർന്ന് പാകിസ്ഥാന്റെ പ്രതികരണത്തിന് മറുപടിയായി മൂന്ന് ദിവസങ്ങളിൽ നടന്ന നിയന്ത്രിതമായ യുദ്ധവും ലോക രാജ്യങ്ങൾ തികഞ്ഞ അത്ഭുതത്തോടെയാണ് ഇന്നിപ്പോൾ വിലയിരുത്തുന്നത്. സോഷ്യൽ മീഡിയാ വാർ റൂമുകളിൽ പി എസ് 5 ഗെയിമുകളുടെ ക്ലിപ്പുകളും, അമേരിക്കൻ യുദ്ധവിമാനങ്ങൾ പറക്കുന്ന പഴയ ചിത്രങ്ങളുമൊക്കെ ഉപയോഗിച്ചു ആദ്യ ദിനങ്ങളിൽ 'ഫയൽമാൻ ജയിച്ചേ' എന്ന മട്ടിൽ ഓരിയിട്ട പാകിസ്ഥാൻ, സത്യം വെളിവായപ്പോൾ ഒന്നു കൂടി ലോകത്തിന് മുന്നിൽ ഇളിഭ്യരായി നിൽക്കുകയാണ്. അവർക്ക് കൂട്ടായി ഇന്ത്യയിൽ നിന്ന് ഉണ്ടായത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാത്രമായിരുന്നു. മഹാ ജ്‌ഞാനിയെ പോലെ ഭാവിച്ച്, മാദ്ധ്യമങ്ങളുടെ മുൻപിൽ വന്നിരുന്ന് വിഡ്ഢിത്തങ്ങൾ മാത്രം വിളമ്പുന്ന രാഹുലിന് ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ തകർന്നു എന്ന് അറിയണമായിരുന്നു, പക്ഷേ ഇന്ത്യയ്ക്ക് ഏതെങ്കിലും പൈലറ്റിനെ നഷ്ടമായോ എന്നയാൾ അന്വേഷിച്ചതേയില്ല !
ഇങ്ങനെ നുണകൾ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച് പരിഹാസ്യരായപ്പോൾ സത്യം പതിയേ വെളിച്ചത്ത് വന്നു. ഏപ്രിൽ 22 ന് പഹൽഗാമിൽ പാകിസ്ഥാൻ പറഞ്ഞു വിട്ട ചെന്നായ്ക്കൾ നിരപരാധികളെ കൂട്ടക്കൊല ചെയ്തപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി മെഴുകുതിരി കത്തിക്കുകയോ, തെളിവുകളുമായി അമേരിക്കയിലേക്ക് ഓടുകയോയല്ല ചെയ്തത്. മറിച്ച് ചെയ്ത ദ്രോഹങ്ങൾക്ക് പലിശയും കൂട്ടുപലിശയും ചേർത്ത് അക്രമകാരികൾക്കും അവരെ പറഞ്ഞു വിട്ടവരോടും കണക്ക് തീർക്കാൻ സൈന്യത്തിന് സമ്പൂർണ്ണ സ്വാതന്ത്യം നൽകി. ഈ ലോകത്ത് എവിടെപ്പോയി ഒളിച്ചാലും അവരെ ഉന്മൂലനം ചെയ്യുമെന്ന് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു. സൈന്യം കൃത്യമായി ചെയ്തതതാണ്. ഏപ്രിൽ 22ന്റെ അക്രമങ്ങൾക്ക് കേവലം 22 മിനിറ്റിൽ ഓപ്പറേഷൻ സിന്തൂർ വഴി ചുട്ട മറുപടി ഇന്ത്യ നൽകി. ശത്രുരാജ്യമായിട്ടും അവിടുത്തെ സാധാരണക്കാരേയും, സൈനിക കേന്ദ്രങ്ങളേയും ഒഴിവാക്കി ഇന്ത്യ ലക്ഷ്യം വച്ചത് ഒൻപത് തീവ്രവാദി കേന്ദ്രങ്ങൾ മാത്രം. അവ തകർത്ത ശേഷമാണ് പാകിസ്ഥാൻ വിവരം അറിഞ്ഞത് തന്നെ. ഇന്ത്യ ഒരു പക്ഷേ അവിടം കൊണ്ട് നിർത്തുമായിരുന്നു. പാകിസ്ഥാൻ സൈന്യം പ്രത്യാക്രമണം നടത്താതെ അടങ്ങിയിരുന്നെങ്കിൽ. പക്ഷേ കാത്തിരുന്ന പോലെ അവർ ഡ്രോണുകളുടെ പെരുമഴയുമായി ഇന്ത്യക്ക് നേരെ പാഞ്ഞടുത്തു. പഹൽഗാമിൽ മുസ്ളീങ്ങളെ ഒഴിവാക്കി കൊല നടത്തിയതിലൂടെ ഇന്ത്യയിൽ ഒരു വർഗ്ഗീയ കലാപം ഉണ്ടാകുമെന്ന് പാകിസ്ഥാൻ കണക്കു കൂട്ടിയിരുന്നു. മെയ് ഏഴിന് ശേഷം പാകിസ്ഥാൻ പ്രധാനമായും ആക്രമിക്കാൻ ശ്രമിച്ചത് സുവർണ്ണ ക്ഷേത്രത്തെ ആയിരുന്നു. ഇതിലൂടെ സിക്ക് വികാരം രാജ്യത്തിനെതിരെ തിരിക്കാം എന്നുമവർ കണക്കുകൂട്ടി. ഇതൊന്നും നടന്നില്ല. കാരണം രാജ്യം ഭരിക്കുന്നത് നരേന്ദ്രമോദി ആണെന്നും ഉചിതമായ തിരിച്ചടി നൽകുമെന്നും ജനങ്ങൾക്ക് ഉറപ്പായിരുന്നു. പാകിസ്ഥാന് ആകട്ടെ, അവർ കരുതിയതു പോലെയൊന്നും ഇന്ത്യയിൽ നടന്നില്ലെന്ന് മാത്രമല്ല, സ്വപ്നേപി വിചാരിക്കാത്ത തിരിച്ചടി കൂടിയാണ് മേടിച്ചു കൂട്ടിയത്. ദൃഢനിശ്ചയമുള്ള ഒരു രാഷ്ട്ര സേവകൻ കേവലം ഒരു പതിറ്റാണ്ട് കൊണ്ട് രാജ്യത്തിന്റെ പരാക്രമശാലികളായ സൈന്യത്തെ അജയ്യരാക്കി മാറ്റിയത് അവരറിഞ്ഞില്ല. രാത്രി രണ്ട് മണിക്ക് സൈനിക മേധാവി തന്നെ വിളിച്ചുണർത്തി ഇന്ത്യ ആക്രമിച്ചതായി അറിയിച്ചുവെന്ന് പാക് പ്രധാനമന്ത്രി തന്നെ പരസ്യമായി പരിതപിച്ചു. പിന്നാലെ 'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാനിൽ വൻ നാശനഷ്ടങ്ങൾ വരുത്തിയെന്ന് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫും സമ്മതിച്ചു. യുദ്ധം അഥവാ സൈനിക ഓപ്പറേഷൻ എന്നത് തെളിവ് സഹിതം സമർത്ഥിക്കാനുള്ള സയൻസ് ക്ലാസ്സല്ല. സൈന്യം അഥവാ സുരക്ഷാ ഏജൻസികൾ ഒക്കെ ചെയ്യുന്ന പല രീതികളും എക്കാലവും രഹസ്യമായി തുടരും. നമ്മുടെ ഓപ്പറേഷനുകളുടെ വിവരം ശത്രുവിന് തയ്യാറെടുക്കാനുള്ള അവസരമാകരുത്. അതിനാലാണ് ആ ദിവസങ്ങളിൽ സൈന്യം നടത്തിയ പത്ര സമ്മേളനങ്ങളിൽ പത്രക്കാരുടെ പല ചോദ്യങ്ങൾക്കും ചെറിയൊരു പുഞ്ചിരിയോടെ ഇന്ത്യയുടെ ഡി ജി എംഓയും, വ്യോമസേനയുടെ പ്രതിനിധിയും ഏറെയൊന്നും വെളിപ്പെടുത്താതെ ഉത്തരങ്ങൾ നൽകിയത്. ഇന്ത്യയുടെ യുദ്ധ വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടോ എന്നയൊരു ചോദ്യത്തിന് ഉള്ളിലുണ്ടായ പൊട്ടിച്ചിരി ഒതുക്കാൻ അവർ കഷ്ടപ്പെടുന്നത് വ്യക്തമായിരുന്നു. കാരണം അത്ര വിദഗ്ധമായാണ് ഇന്ത്യ ഈ നിയന്ത്രിത യുദ്ധത്തിൽ പാകിസ്ഥാനെ മണ്ണ് കപ്പിച്ചത്. ആദ്യം ഇന്ത്യൻ വ്യോമസേന, പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനും വെളിപ്പെടുത്താനും വേണ്ടി, റാഫേലുകളും സു-30കളും പോലുള്ള യുദ്ധവിമാനങ്ങളുടെ രൂപത്തിൽ ഉള്ള ആളില്ലാ ഡമ്മി വിമാനങ്ങളാണ് പാകിസ്ഥാനിലേക്ക് പറത്തി വിട്ടത്. ഈ വ്യാജ ഡ്രോണുകളെ പാകിസ്ഥാൻ തിരിച്ചറിഞ്ഞില്ല. റാഫേൽ പേടിയിൽ കഴിയുന്ന പാകിസ്ഥാൻ, ഇന്ത്യൻ ഫൈറ്റർ ജറ്റുകൾ ആക്രമിക്കാൻ വരുന്നു എന്ന് കരുതി, തങ്ങൾ ഒളിപ്പിച്ചു വച്ചിരുന്ന ചൈനീസ് റഡാറുകളും മിസൈൽ ബാറ്ററികളും എല്ലാം പ്രവർത്തനക്ഷമമാക്കി സ്വയം പ്രതിരോധത്തിനും തിരിച്ചുള്ള ആക്രമണത്തിനും തയ്യാറായി. ഇതിലൂടെ അവയുടെ കൃത്യമായ സ്ഥാനങ്ങൾ ഒപ്പിയെടുത്ത നമ്മുടെ സാറ്റലൈറ്റുകൾ അവ സേനക്ക് നൽകി. കിറുകൃത്യമായി നമ്മൾ അവയെല്ലാം തകർത്ത് തരിപ്പണമാക്കി. തുടർന്ന് വ്യോമ പ്രതിരോധം എന്ന കവചം നഷ്ടമായി അടർക്കളത്തിൽ നിരായുധരായ പാകിസ്ഥാനെ നമ്മൾ ശരിക്കും പാഠം പഠിപ്പിച്ചു. അവരുടെ ആയുധ സംഭരണികളും 12 വ്യോമതാവളങ്ങളും നമ്മൾ തകർത്തു കളഞ്ഞു. ഒപ്പം അതീവ രഹസ്യമായി അവർ ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന ആണവായുധ സംഭരണിയുടെ രഹസ്യ വാതിൽ തകർത്ത് ഇന്ത്യ അവരെ ഞെട്ടിച്ചു. ഇതിന് നമ്മൾ ഉത്തരവാദിത്വം ഏറ്റെടുത്തുമില്ല, അവർ സമ്മതിച്ചുമില്ല. പക്ഷേ കിരാനാ പർവതതാഴ്‌വരയിൽ ഉണ്ടായ രണ്ട് ഭൂകമ്പങ്ങൾ പാകിസ്ഥാന് ഈ ഭൂഗർഭ അറകളിലേക്ക് കടക്കാനുള്ള വഴി എന്നന്നേക്കുമായി അടച്ചു എന്നതാണ് വാസ്തവം. പാകിസ്ഥാനിലെ വിദൂര പ്രദേശങ്ങൾ ഉൾപ്പടെ ഓരോ ഇഞ്ചും ഇന്ത്യയുടെ ആക്രമണപരിധിയിൽ ആണെന്ന് തിരിച്ചറിഞ്ഞ പാകിസ്ഥാൻ വിറച്ചു. സമ്പൂർണ്ണ പരാജയം തിരിച്ചറിഞ്ഞ് ആകെ പരിഭ്രമിച്ച പാകിസ്ഥാൻ പല ലോക രാജ്യങ്ങളേയും സഹായത്തിനായി സമീപിച്ച് കേണപേക്ഷിച്ചു. എന്നാൽ ഇന്ത്യയുടെ നിലപാട് വ്യക്തമായിരുന്നു. ഞങ്ങൾ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ തകർത്തത് പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളാണ്. അതിന് പാകിസ്ഥാൻ സൈന്യം പ്രതികരിച്ചതു കൊണ്ട് മാത്രമാണ് ഞങ്ങൾ തിരികെ പ്രതികരിച്ചത്. പാകിസ്ഥാൻ ഞങ്ങളോട് നേരിൽ വിളിച്ച് വെടിനിർത്തലിന് അപേക്ഷിച്ചാൽ ഞങ്ങൾ തത്ക്കാലം നിർത്താം എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. അതു തന്നെയാണ് സംഭവിച്ചതും. യഥാർത്ഥത്തിൽ ഇതൊരു താത്ക്കാലിക ശമനം മാത്രമാണ്. ഇനിയൊരു പ്രകോപനം ഇന്ത്യയ്ക്ക് നേരെ ഉണ്ടായാൽ നാം സമ്പൂർണ്ണ യുദ്ധം പ്രഖ്യാപിക്കും. അത് ആ തെമ്മാടി രാജ്യത്തിന്റെ അവസാനവുമാകും. നാം ഇപ്പോളേ അതിന് തയ്യാറാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ സമ്പൂർണ്ണ യുദ്ധം നാം പ്രതീക്ഷിക്കുന്നുമുണ്ട്. ഈ ഘട്ടത്തിൽ പോലും യുദ്ധരംഗത്തും, നയതന്ത്ര രംഗത്തും ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയമാണ് ഇന്ത്യ നേടിയത്. വരും കാലങ്ങളിൽ ലോകത്തെ വിവിധ നയതന്ത്ര, സൈനിക പരിശീലന കേന്ദ്രങ്ങളിൽ ഇന്ത്യയുടെ ഈ വിജയം പഠന വിഷയമായി മാറും. ഇതിൽ തന്നെ ഏറ്റവും പ്രാധന്യത്തോടെ ഗവേഷണ വിഷയമാവുക ഇന്ത്യ എന്ന രാജ്യം കേവലം ഒരു ദശാബ്ദം കൊണ്ട് എങ്ങനെ അമേരിക്കയേയും ചൈനയേയും വരെ ഞെട്ടിക്കുന്ന തരത്തിലേക്ക് പ്രതിരോധ രംഗത്ത് വളർന്നു എന്നതാകും. "നരേന്ദ്ര ദമോദർ ദാസ് മോദി" എന്ന ഓരാറ്റ ഉത്തരം മാത്രമേ ഇതിനുണ്ടാകൂ. കാരണം, രാജ്യം പഴയ രാജ്യവും, സൈന്യം ഇതേ വീര്യമുള്ള പഴയ സൈന്യവും തന്നെയായിരുന്നു. മാറിയത്, പ്രധാനമന്ത്രിയും സംഘവുമായിരുന്നു. രാഷ്ട്രായ സ്വാഹ: ഇദം നമഃ എന്ന് മാത്രം ചിന്തിക്കുന്ന ആദർശ ധീരനായ നരേന്ദ്രമോദി എന്ന നിസ്വാർത്ഥ സേവകൻ ഇന്ത്യയെന്ന തന്റെ ഭാരതമാതാവിന് കേവലം ഒരു ദശാബ്ദം കൊണ്ട് പകർന്ന് നൽകിയ കരുത്ത് വരും നൂറ്റാണ്ടുകളിൽ പോലും ഭാരതത്തെ ലോകത്തെ വൻശക്തിയായി നിലനിർത്തുന്നതിന് അടിത്തറ പാകിക്കഴിഞ്ഞു. 2014-ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം, പ്രതിരോധ രംഗത്തും അതിർത്തി സംരക്ഷണത്തിലും ഇന്ത്യ നടത്തിയ മുന്നേറ്റങ്ങളിലേക്ക് ഒന്നെത്തി നോക്കിയാൽ ഇത് ബോദ്ധ്യമാകും. നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രതിരോധ മേഖല തദ്ദേശീയവും ആഗോളവുമായ സഹകരണത്തിന്റെ പിൻബലത്തിൽ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ആകാശ്, ബ്രഹ്മോസ്, അഗ്നി-5 തുടങ്ങിയ മിസൈലുകൾ, കൽവരി, അരിഹന്ത്-ക്ലാസ് അന്തർവാഹിനികൾ, RISAT, GSAT-7A തുടങ്ങിയ ചാര ഉപഗ്രഹങ്ങൾ എന്നിവ ഇന്ത്യയെ ഒരു ആഗോള സൈനിക ശക്തിയാക്കി മാറ്റി. വിശാലവും ദീർഘ വീക്ഷണത്തോടും കൂടി നടപ്പാക്കിയ മേക്ക് ഇൻ ഇന്ത്യ’യിലൂടെ തദ്ദേശീയ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയും വിദേശ സഹകരണത്തിലൂടെ സാങ്കേതികവിദ്യ ആർജ്ജിക്കുകയും ചെയ്ത ഇന്ത്യ, 2025-ലെ ഓപ്പറേഷൻ സിന്ദൂർ വഴി തന്റെ പ്രതിരോധ ശേഷി ലോകത്തിനു മുന്നിൽ അസന്നിഗ്ദമായി തെളിയിച്ചു. ആയുധങ്ങൾ, മിസൈലുകൾ, ടാങ്കുകൾ, അന്തർവാഹിനികൾ, ചാര ഉപഗ്രഹങ്ങൾ തുടങ്ങി സൈനികരുടെ ക്ഷേമത്തിൽ വരെ മോദി ശ്രദ്ധ ചെലുത്തി. 2014 മുതൽ 2025 വരെയുള്ള പ്രധാന പ്രതിരോധ നേട്ടങ്ങൾ ഇനി വിശദമായി അക്കമിട്ട് പറയാം. 1. തദ്ദേശീയ നിർമ്മാണവും ‘മേക്ക് ഇൻ ഇന്ത്യ’ : 2014-ൽ ആരംഭിച്ച ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രതിരോധ മേഖലയിൽ തദ്ദേശീയ ഉൽപ്പാദനത്തിന് വലിയ പ്രോത്സാഹനം നൽകി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO), ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുതിയ ഊർജം ലഭിച്ചു. സ്വകാര്യ മേഖലയിലെ കമ്പനികളായ ടാറ്റ, മഹീന്ദ്ര, റിലയൻസ് തുടങ്ങിയവയും പ്രതിരോധ നിർമ്മാണത്തിൽ സജീവമായി. 2. മിസൈലുകൾ : ഇന്ത്യയുടെ മിസൈൽ സാങ്കേതികവിദ്യ 2014നു ശേഷം ഗണ്യമായ പുരോഗതി കൈവരിച്ചു. തദ്ദേശീയമായും വിദേശ സഹകരണത്തോടെയും വികസിപ്പിച്ച പ്രധാന മിസൈലുകൾ ഇവയാണ്: (i) ആകാശ് മിസൈൽ : DRDO വികസിപ്പിച്ച ഉപരിതല-വ്യോമ (Surface-to-Air) മിസൈലാണ് ആകാശ്. 30 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ശത്രുവിന്റെ വ്യോമാക്രമണങ്ങളെ, പ്രത്യേകിച്ച് ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്തതാണ്. പാകിസ്ഥാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞത് ഇതേ ആകാശ് മിസൈലുകളാണ്. 20 കിലോമീറ്റർ ഉയരത്തിൽ ഒന്നിലധികം ലക്ഷ്യങ്ങൾ ഭേദിക്കാനുള്ള കഴിവ് ആകാശിനുണ്ട്. (ii) ബ്രഹ്മോസ് മിസൈൽ : ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് ഒരു സൂപ്പർസോണിക് ക്രൂസ് മിസൈലാണ്. കര, കടൽ, ആകാശം എന്നിവിടങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഈ മിസൈൽ 300-500 കിലോമീറ്റർ ദൂരപരിധിയുള്ളതാണ്. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടികളിൽ ബ്രഹ്മോസ് സൂപ്പർസ്റ്റാറായിരുന്നു. തിരിച്ചറിയാൻ പോലും പാകിസ്ഥാന് സാധിക്കും മുൻപേ ബ്രഹ്മോസ്, നൂർഖാൻ ഉൾപ്പടെയുള്ള എയർബേസുകളിൽ ലക്ഷ്യം ഭേദിച്ചു. ഇന്ന് ലോക രാജ്യങ്ങൾ ഈ മിസൈൽ വാങ്ങാൻ ക്യൂ നിൽക്കുകയാണ്. (iii) അഗ്നി-5 : 5,000-8,000 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് അഗ്നി-5. MIRV (Multiple Independently Targetable Re-Entry Vehicle) സാങ്കേതികവിദ്യ ഉൾപ്പെടുത്തിയത് ഇന്ത്യയെ ആണവ ശക്തിയിൽ മുൻനിരയിലെത്തിച്ചു. 2024-ൽ മിഷൻ ദിവ്യാസ്ത്രയുടെ ഭാഗമായി അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. (iv) യു പി എ ഭരണകാലത്ത് പണമില്ലായെന്ന കാരണം പറഞ്ഞ് നിർത്തി വച്ചിരുന്ന പൃഥ്വി, അസ്ത്ര, പ്രലയ, രുദ്ര തുടങ്ങിയ മിസൈലുകൾ നിർമ്മിക്കാൻ പണം അനുവദിച്ചു. തുടർന്ന് ഇവയെല്ലാം വിജയകരമായി നിർമ്മിച്ച് പരീക്ഷിച്ച് വിജയിച്ച് സേനയുടെ ഭാഗമാക്കി. •പൃഥ്വി: ആന്റി-ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമാണ് പൃഥ്വി എന്ന വ്യോമ പ്രതിരോധ പദ്ധതി. 50 കിലോമീറ്റർ ഉയരത്തിൽ ലക്ഷ്യങ്ങൾ തടയാൻ ശേഷിയുണ്ട്. • അസ്ത്ര Mark-2: വ്യോമ-വ്യോമ മിസൈലായ അസ്ത്ര, യുദ്ധ വിമാനങ്ങളിൽ നിന്ന് വരെ വിക്ഷേപിക്കാവുന്നതാണ്. • പ്രലയ: ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈൽ. • രുദ്ര: ആന്റി-റേഡിയേഷൻ മിസൈലായ രുദ്ര, ശത്രുവിന്റെ റഡാർ സംവിധാനങ്ങളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്തതാണ്. (v) എസ്-400 വ്യോമ പ്രതിരോധ സംവിധാനം : റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 (സുദർശൻ ചക്ര) ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്. 400 കിലോമീറ്റർ ദൂരപരിധിയുള്ള ഈ സംവിധാനം ഡ്രോണുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയെ തടയാൻ ശേഷിയുള്ളതാണ്. ഓപ്പറേഷൻ സിന്ദൂരിൽ പാക്-ചൈന അതിർത്തികളിൽ വിന്യസിച്ച എസ്-400, പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ തടഞ്ഞു. ഇതുൾപ്പെടെ തദ്ദേശീയമായി ഇന്ത്യ നിർമ്മിച്ച മൾട്ടിലെയർ പ്രതിരോധ സംവിധാനങ്ങൾ അങ്ങേയറ്റം ഫലപ്രദമായിരുന്നു. 3. യു പി എ ഭരണകാലത്ത് അറ്റകുറ്റപ്പണികൾക്ക് പോലും പണം കൊടുക്കാതെ അന്തർവാഹിനികൾ പൊട്ടിത്തെറിക്കുന്ന പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെ നിന്നും നമ്മുടെ അന്തർവാഹിനികൾ ഇന്ത്യൻ നാവികസേനയുടെ അഭിമാനമായി ഇന്ന് മാറിയിട്ടുണ്ട്. മോദി സർക്കാർ 2014നു ശേഷം നിരവധി അന്തർവാഹിനികൾ തദ്ദേശീയമായും വിദേശ സഹകരണത്തോടെയും നിർമ്മിച്ചു. ഇക്കുറി കറാച്ചി തീരത്ത് ആക്രമണോസ്കരായി നിലയുറപ്പിച്ചത് നമ്മുടെ ആണവ ശേഷി ഉള്ള അന്തർ വാഹിനി ഉൾപ്പടെ ആറെണ്ണമാണ്. പാകിസ്ഥാൻ വിറച്ചതിന് ഒരു കാരണമതാണ്. (i) കൽവരി-ക്ലാസ് (സ്കോർപീൻ) : ഫ്രാൻസിന്റെ സഹകരണത്തോടെ മുംബൈയിലെ മസഗോൺ ഡോക്കിൽ നിർമ്മിച്ച ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികളാണ് കൽവരി ക്ലാസ്. 2017-ൽ ആദ്യ അന്തർവാഹിനിയായ ഐ.എൻ.എസ്. കൽവരി കമ്മിഷൻ ചെയ്തു.ഈ വർഷം ഇതു വരെ കൊണ്ട് ആറ് കൽവരി-ക്ലാസ് അന്തർവാഹിനികൾ സേനയിൽ ചേർന്നു. ഇവയ്ക്ക് ടോർപ്പിഡോകൾ, ആന്റി-ഷിപ്പ് മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുണ്ട്. (ii) അരിഹന്ത്-ക്ലാസ് : തദ്ദേശീയമായി നിർമ്മിച്ച ആണവ ശക്തിയിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഹന്ത്. 2016-ൽ കമ്മിഷൻ ചെയ്ത ഈ അന്തർവാഹിനി ഇന്ത്യയുടെ ആണവ ത്രയം (Nuclear Triad) പൂർത്തീകരിച്ചു. ഐ.എൻ.എസ്. അർഘട്ട് 2022-ൽ വിജയകരമായി വിക്ഷേപിച്ചു. K-4, K-15 മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ഈ അന്തർവാഹിനി ഇന്ത്യയുടെ രണ്ടാം ആക്രമണ ശേഷിയെ (Second-Strike Capability) ശക്തിപ്പെടുത്തുന്നു. (iii) പ്രോജക്ട് 75I : വിദേശ സഹകരണത്തോടെ തദ്ദേശീയമായി നിർമ്മിക്കുന്ന അന്തർവാഹിനി പദ്ധതിയാണ് പ്രോജക്ട് 75I. ഈ വർഷം തന്നെ ആദ്യ അന്തർവാഹിനി കമ്മിഷൻ ചെയ്യാൻ പദ്ധതിയുണ്ട്. 4. ചാര ഉപഗ്രഹങ്ങൾ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) 2014നു ശേഷം നിരവധി ചാര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു. ഇത് അതിർത്തി സംരക്ഷണത്തിനും നിരീക്ഷണത്തിനും ശക്തി പകർന്നു. (i) RISAT പരമ്പര : റഡാർ ഇമേജിംഗ് സാറ്റലൈറ്റ് (RISAT) മേഘാവൃതമായ അവസ്ഥയിലും രാത്രിയിലും ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ്. RISAT-2B, 2BR1 (2019-2020) എന്നിവ പാക്-ചൈന അതിർത്തികളിലെ നിരീക്ഷണത്തിന് പ്രധാനമായും ഉപയോഗിക്കപ്പെടുന്നു. (ii) GSAT-7A: 2018-ൽ വിക്ഷേപിച്ച GSAT-7A, ഇന്ത്യൻ വ്യോമസേനയ്ക്കും നാവികസേനയ്ക്കും സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കുന്നു. (iii) EMISAT: 2019-ൽ വിക്ഷേപിച്ച ഇലക്ട്രോണിക് ഇന്റലിജൻസ് ഉപഗ്രഹമാണ് EMISAT. ശത്രുവിന്റെ റഡാർ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ നിരീക്ഷിക്കാൻ ശേഷിയുണ്ട്. (iv) SBS-3 പദ്ധതി : 2025-ൽ പഹൽഗാം ആക്രമണത്തിനു ശേഷം, ബഹിരാകാശാധിഷ്ഠിത നിരീക്ഷണ ശേഷി വർധിപ്പിക്കാൻ SBS-3 പദ്ധതിക്ക് വേഗം കൂട്ടി. 31 ഉപഗ്രഹങ്ങൾ സ്വകാര്യ കമ്പനികളും ശേഷിക്കുന്നവ ISRO-യും നിർമ്മിക്കുന്നു. 300 കോടി ഡോളറാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. 5. വിദേശ സഹകരണം : 2014നു ശേഷം ഇന്ത്യ വിദേശ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തിയിരുന്നു. ഇതു കൊണ്ടുള്ള നേട്ടങ്ങൾ നോക്കാം. • റഷ്യ: എസ്-400 വ്യോമ പ്രതിരോധ സംവിധാനം, ബ്രഹ്മോസ് മിസൈൽ. • ഫ്രാൻസ്: റഫാൽ യുദ്ധവിമാനങ്ങൾ, കൽവരി-ക്ലാസ് അന്തർവാഹിനികൾ. • അമേരിക്ക: ആന്റി-സബ്മറൈൻ വാർഫെയർ എയർക്രാഫ്റ്റായ P-8I പോസൈഡൺ, അപ്പാഷെ, ചിനൂക്ക് ഹെലികോപ്റ്ററുകൾ. • ഇസ്രായേൽ: ബറാക്-8 മിസൈൽ പ്രതിരോധ സംവിധാനം, ഡ്രോൺ സാങ്കേതികവിദ്യ. • ജപ്പാൻ: ആണവ സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാർ. 6. മറ്റ് പ്രധാന നേട്ടങ്ങൾ • ആന്റി-ഡ്രോൺ സംവിധാനങ്ങൾ: L-70 ആന്റി-ഡ്രോൺ സിസ്റ്റം, ഭാർഗവാസ്ത്ര സംവിധാനം എന്നിവ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിച്ചു. • സ്റ്റെൽത്ത് സാങ്കേതികവിദ്യ: DRDO-യുടെ സ്റ്റെൽത്ത് മിസൈലുകളും ഡ്രോണുകളും ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ചു. • നാവികസേനയുടെ വിപുലീകരണം: INS വിക്രാന്ത് (2019-ൽ കമ്മിഷൻ ചെയ്ത തദ്ദേശീയ വിമാനവാഹിനി) ഇന്ത്യൻ നാവികസേനയുടെ ശക്തി വർധിപ്പിച്ചു. 7. ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യയുടെ പ്രതിരോധ ശേഷിയുടെ ഒരു പ്രധാന പ്രകടനമായിരുന്നു. പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ ആകാശ്, എസ്-400, ബ്രഹ്മോസ് തുടങ്ങിയവ ഉപയോഗിച്ച് വിജയകരമായി തടഞ്ഞു. ഇന്ത്യൻ വ്യോമസേന ലാഹോറിലും റാവൽപ്പിണ്ടിയിലുമടക്കം തന്ത്രപ്രധാന മേഖലകളിൽ കനത്ത പ്രഹരം ഏൽപ്പിച്ചു പാകിസ്ഥാന്റെ നടുവൊടിച്ചു. ഇനിയൊരു സാഹസത്തിന് മുൻപ് അവർ രണ്ടു വട്ടം ആലോചിക്കും. ഈ നിലയിലേക്ക് ഇന്ത്യയുടെ സൈനിക ശക്തിയെ ഉയർത്തിയത് നരേന്ദ്രമോദി എന്ന അത്ഭുത മനുഷ്യന്റെ നിശ്ചയദാർഡ്യം ഒന്ന് മാത്രമാണ്. സമ്പദ് വ്യവസ്ഥ മുതൽ കുടിവെള്ളം ഓരോ വീട്ടിൽ എത്തിക്കുന്നത് തുടങ്ങി രാജ്യത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ ഇതേ സമയം തന്നെ മോദി ശ്രദ്ധിച്ചു എന്ന് കൂടി ഓർക്കുമ്പോളാണ് നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന് നൽകിയ സേവനങ്ങൾ നമ്മളെ അമ്പരിപ്പിക്കുന്നത്. ഒരവധി ദിനം പോലും എടുക്കാതെ ദിനവും പതിനാറ് (16) മണിക്കൂർ ജോലി ചെയ്യുന്ന ഒരു എഴുപത്തിയഞ്ചുകാരൻ ! സ്വയം സേവകൻ !! "യഥാ യഥാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത: അഭ്യുധാൻമാധർമസ്യ തദാത്മാനം സ്രിജാമ്യഹം " എപ്പോഴെല്ലാം ധർമത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധർമ്മ സംരക്ഷണത്തിനായി ഞാൻ അവതരിക്കും എന്ന ഭഗവാൻ കൃഷ്ണന്റെ വാക്കുകൾക്ക് ജീവിക്കുന്ന ഉദാഹരണം നാം കണ്ടു കൊണ്ടിരിക്കുകയാണ്. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Sunday, 25 May 2025

ഏകീകൃത സിവിൽ നിയമം

1980 കളിലെ ദേശാഭിമാനി പത്രം ആണ്. ഇന്ന് CPM എവിടെ എത്തി നിൽക്കുന്നു എന്നതാണ്.

Wednesday, 14 May 2025

Mohanlal

ഇവിടെയിത് പറയണോ എന്ന് പല പ്രാവശ്യം ആലോചിച്ച ശേഷം എഴുതുകയാണ്. കാരണം ഞാനിതിൽ അഡ്രസ്സ് ചെയ്യുന്നത് ഇവിടെ ഈ മുഖപുസ്തകത്തിലുള്ള ഏറ്റവും നല്ല സുഹ്രുത്തുക്കളേയാണ്. എല്ലാവരും കൂടി വളഞ്ഞിട്ട് മോഹൻലാലിനെ ആക്രമിക്കുന്ന പരിപാടി ദയവായി അവസാനിപ്പിക്കണം ഞാനിത് മോഹൻലാലിന്റെ വക്കാലത്തുമായി വന്ന് പറയുകയല്ല. ആരുടേയും പ്രേരണയാലും പറയുന്നതല്ല. ജാമ്യമെടുക്കുവല്ല മറിച്ച് എന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നിയതു കൊണ്ടാണ് ഒരു അപേക്ഷയായി ഇവിടെയിത് എഴുതുന്നത്. മോഹൻലാലിനെ ഇപ്പോൾ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിനാണ് എന്ന് എനിക്കും നിങ്ങൾക്കുമറിയാം. ഒന്ന്, എമ്പുരാൻ എന്ന രാജ്യവിരുദ്ധ / ഹിന്ദു വിരുദ്ധ സിനിമയിൽ അഭിനയിച്ചതിന്റെ പേരിലാണ്. രണ്ട് മാധ്യമത്തിന്റെ ആദരവ് ഏറ്റ്വാങ്ങാൻ ദുബായിൽ പോയതിനു. ശരിയല്ലേ? ഇനിയുമുണ്ട്; കാരണങ്ങൾ; രാമക്ഷേത്ര ഉത്ഘാടനത്തിന് പോയില്ല, മോദിജിയുടെ സത്യപ്രതിജ്ഞയ്ക്ക് പോയില്ല എന്ന് തുടങ്ങി പലതും.. ഇനി ചോദിക്കട്ടെ; കീർത്തിചക്രയിലും, ബാബാക്കല്യാണിയിലും ഒക്കെ അഭിനയിച്ച മോഹൻലാലിനെ നമുക്കിഷ്ടവും എമ്പുരാനിലെ മോഹൻലാലിനെ നമുക്കിഷ്ടവുമല്ല. ശരിയല്ലേ ? അതങ്ങനെയാകട്ടെ. എമ്പുരാൻ ഇറങ്ങിയപ്പോൾ ആ സിനിമയെ നഖശിഖാന്തം എതിർത്തും വിമർശിച്ചും പോസ്റ്റിട്ട ആളാണ് ഞാൻ. ആ സിനിമ എനിക്ക് വേദന ഉണ്ടാക്കി. ഞാനെതിർത്തു. അവിടെ തീർന്നു. തീരണം.. കാരണം ലാൽ ഒരു നടനാണ്. വെറും നടൻ. ആർ.എസ്സ്.എസ്സുകാരനോ, ബിജെപ്പിക്കാരനോ, സോഷ്യൽ മീഡിയാ സംഘിയോയല്ല.. അദ്ദേഹത്തിന് വ്യക്തിപരമായി രാഷ്ട്രീയം ഉണ്ടാവാം ഇല്ലാതിരിക്കാം. എന്തുമാകട്ടെ; മോഹൻലാൽ എന്ന താര സിംഹാസനത്തിൽ ഇരിക്കുന്ന നടൻ ആത്യന്തികമായി ഇന്നും സംവിധായകന്റെ മുന്നിൽ വിനയപൂർവ്വം അഭിനയിക്കുന്ന ഒരു നടനാണ്. അത് അദ്ദേഹത്തിന്റെ ഗുണമോ ദോഷമോ ആകാം. ഈ പടത്തിന്റെ തിരഞ്ഞെടുപ്പിൽ ലാലിന് തെറ്റ് പറ്റി. അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തതാണ്. ചതിച്ചത് പൃഥിരാജാണ് എന്ന് നിങ്ങൾക്കുമറിയാം, എനിക്കുമറിയാം. (ഇതേ ചതി അവർ സുരേഷ് ഗോപിയോടും ചെയ്തിരുന്നു. ഈ പടത്തിന് ഗുജറാത്തിൽ അനുമതി നേടിക്കൊടുത്തത് അദ്ദേഹമാണ്. ) ലാലിന്റെ നിർബന്ധപ്രകാരം ആ പടത്തിലെ പല ഭാഗങ്ങളും വെട്ടി മാറ്റിയതും നമ്മൾ കണ്ടതാണ്. പറ്റിയത് അബദ്ധമാണ്. അതിനുള്ള അഥവാ അർഹിക്കുന്നതിലും കൂടുതൽ ചീത്ത അങ്ങേര് കേട്ടു കഴിഞ്ഞു. ഇനി ജമാത്തെയുടെ പരിപാടിയിൽ ദുബായിൽ പോയത്; ഒന്ന് ചോദിക്കട്ടെ , നിങ്ങൾ പറയുന്ന ഈ ദേശവിരുദ്ധ പത്രവും ചാനലും മോദി ഭരിക്കുന്ന ഇന്ത്യയിൽ നിരോധിച്ചതാണോ? അല്ലല്ലോ? അവരെല്ലാം ഇന്ത്യക്കാരാണ്, മലയാളികളും. നമ്മൾ എന്ന് നാം കരുതുന്ന സമൂഹം മാത്രമടങ്ങുന്നതല്ല ഈ ലോകം. നമുക്ക് എതിർപ്പുള്ളവരും കൂടി ഉൾപ്പെട്ടതാണ് ഈ സമൂഹം. അങ്ങനെ ബഹുസ്വരമായ ഒരു സമൂഹം പിന്തുണച്ചും ഇഷ്ടപ്പെട്ടും, അവര് കൂടി കാശ് മുടക്കി സിനിമക്ക് ടിക്കറ്റ് എടുത്ത് വളർത്തിയ നടനാണ് മോഹൻലാൽ. അങ്ങേർക്ക് എല്ലാവരേയും വേണം. ആരോടും വിവേചനം കാണിക്കാൻ ആവില്ല. അങ്ങനെ ചെയ്താൽ അതാകും തെറ്റ്. സെലിബ്രിറ്റികൾ ഇങ്ങനെ പല പരിപാടികൾക്കും പോകും. ചുമ്മാതല്ല , നല്ല കാശ് മേടിച്ച് തന്നെയാണ് പോകുന്നത്. ഒന്ന് കൂടെ പറയാം; കേരളത്തിലെ ഒരു മാധ്യമ സ്ഥാപനം ക്ഷണിച്ച പരിപാടിക്കാണ് ലാൽ പോയത്. അവരുടെ രാഷ്ട്രീയം അദ്ദേഹത്തിന് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവരേയും കരുതേണ്ട ചുമതല ലാലിനുണ്ട്. അത്രേയുള്ളൂ. ഒന്നോർക്കണം,സംഘ പരിവാറിനെ വെറുക്കപ്പെട്ടവരായി കണ്ടിക്കുന്ന കേരളത്തിൽ, പാർശ്വവൽക്കരിക്കപ്പെട്ട 'നമ്മൾ' ഹിന്ദു സമൂഹത്തിനൊപ്പം ധൈര്യമായി നിൽക്കുന്ന മനുഷ്യനാണ് മോഹൻലാൽ. ഒരൊറ്റ സിനിമ കാരണം അങ്ങേരെ വെറുക്കപ്പെട്ടവനാക്കിയാൽ പിന്നെ മുണ്ട് പൊക്കി മതം നോക്കുന്ന തീവ്രവാദികളുമായി എന്താ വ്യത്യാസം?
അവസാനമായി ഒരു കാര്യം കൂടി; ആരേയും അടിച്ചു പുറത്താക്കലല്ല, മറിച്ച് വിളിച്ച് അകത്താക്കലാണ് യഥാർത്ഥ സാമൂഹ്യ പ്രവർത്തനം. സംഘവും ബിജെപിയും അനുബന്ധ പ്രസ്ഥാനങ്ങളും എല്ലാം വളർന്നത് അങ്ങനെയാണ്. ഇന്നലെ എതിർത്തവര് നാളെ കൂടെ വരണം.
അല്ലാതെ കൂടെ നിൽക്കുന്ന ഒരാൾക്ക് ഒരബദ്ധം അഥവാ തെറ്റ് പറ്റിയാൽ ഉടനെ അയാളെ കൊന്ന് തിന്നുവല്ല വേണ്ടത്, അത് കാടത്തമാണ്. പ്രത്യേകിച്ച് പശ്ചാത്തപിച്ച ശേഷം! അതിനാൽ നിർത്തണം. ദയവായി ഈ പരിപാടി ഇനി തുടരരുത്. രഞ്ജിത്ത് ഗോപാലകൃഷ്ണൻ @highlight #Mohanlal

Wednesday, 16 April 2025

Hindu parliament required

ഇന്ത്യ ഒരു മൃഗീയ ഹിന്ദുഭൂരിപക്ഷരാജ്യമാണ്. എങ്ങനെയുള്ള ഹിന്ദുഭൂരിപക്ഷരാജ്യം? നൂറ്റാണ്ടുകളോളം ഇസ്ലാമിക അധിനിവേശശക്തികൾ കൂട്ടക്കൊലപാതകങ്ങളും കൂട്ടമതപരിവർത്തനങ്ങളും നടത്തി ഇന്ത്യ വിഭജിച്ചെടുത്ത് മൂന്ന് ഇസ്ലാമികരാജ്യങ്ങൾ സ്വന്തമാക്കിയതിനുശേഷം ബാക്കി വന്ന ഹിന്ദുഭൂരിപക്ഷപ്രദേശം. തെരുവിൽ മതം പറഞ്ഞു കലാപം നടത്തി 20 ലക്ഷത്തോളം ഹിന്ദുക്കളുടെ കഴുത്തറുത്ത് വടക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങൾ അടർത്തിയെടുത്ത് ഇസ്ലാമിക രാജ്യമാക്കി മാറ്റിയതിനുശേഷം ബാക്കിയായ ഹിന്ദുഭൂരിപക്ഷപ്രദേശം. എന്നിട്ടും! ശ്രദ്ധിക്കണേ എന്നിട്ടും! ഈ ഇന്ത്യയിൽ മതവർഗീയകലാപങ്ങൾ ഒന്നുപോലും തുടങ്ങിവച്ചത് ഹിന്ദുക്കളല്ല. എന്നാൽ, വർഗീയ കലാപങ്ങളിൽ കൂടുതൽ കൊല്ലപ്പെട്ടത് ഹിന്ദുക്കളാണ്. കൂടുതൽ സ്വത്ത് നാശം ഉണ്ടായത് ഹിന്ദുക്കൾക്കാണ്. കൂടുതൽ കൊള്ളയടിക്കപ്പെട്ടത് ഹിന്ദുക്കളാണ്. കൂടുതൽ ബലാത്സംഗം ചെയ്യപ്പെട്ടത് ഹിന്ദുസ്ത്രീകളാണ്. കൂടുതൽ തകർക്കപ്പെട്ടത് ഹിന്ദു വീടുകളാണ്. കൂടുതൽ നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളുടെ കച്ചവടസ്ഥാപനങ്ങളാണ്. കൂടുതൽ നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളുടെ ആരാധനാലയങ്ങളാണ്. തങ്ങൾ ജനിച്ചു ജീവിച്ച ഗ്രാമത്തിൽ നിന്ന് ഒരു ഗതിയും പരഗതിയും ഇല്ലാതെ ഇരുട്ടിൻറെ മറവിൽ മറ്റൊരു ഗ്രാമത്തിലേക്ക് കൂട്ടപ്പലായനം നടത്തേണ്ടി വന്നത് ഹിന്ദുക്കൾക്കാണ്. അതാണ് ഞാൻ അതിശയിച്ചു പോകുന്ന നഗ്നസത്യം. മതം പറഞ്ഞു ഒരു രാജ്യം വിഭജിച്ചു മുസ്ലിങ്ങൾക്ക് കൊടുക്കാനുള്ളത് കൊടുത്തുകഴിഞ്ഞു ബാക്കിയായ ഹിന്ദുഭൂരിപക്ഷപ്രദേശത്ത് പോലും ഹിന്ദുക്കൾക്ക് യാതൊരു രക്ഷയുമില്ല. ഹിന്ദുക്കൾക്ക് തങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നില്ല. ഹിന്ദുക്കൾക്ക് തങ്ങളുടെ സ്ത്രീകളുടെ മാനം രക്ഷിക്കാൻ കഴിയുന്നില്ല. ഹിന്ദുക്കൾക്ക് തങ്ങളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ കഴിയുന്നില്ല. ആ ഉപജീവനമാർഗ്ഗം ഒരുപക്ഷേ കന്നുകാലികൾ ആയിരിക്കാം അല്ലെങ്കിൽ കച്ചവടസ്ഥാപനങ്ങൾ ആയിരിക്കാം. ഹിന്ദുക്കൾക്ക് തങ്ങൾ വിശ്വസിച്ച ദേവിദേവന്മാരുടെ പ്രതിഷ്ഠകളും ആ പ്രതിഷ്ഠകൾ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളും സംരക്ഷിക്കാൻ കഴിയുന്നില്ല. നോക്കണേ ഇന്ത്യ ഹിന്ദുഭൂരിപക്ഷരാജ്യമാണ്. ഹിന്ദുക്കൾക്ക് മൃഗീയഭൂരിപക്ഷമുള്ള രാജ്യം. വർഗീയവാദികളും തീവ്രവാദികളും ആയ മുസ്ലീങ്ങളെ പേടിച്ച് ഹിന്ദുക്കൾ കഴിയേണ്ടി വരുന്നത് ആ രാജ്യത്താണ്. ഇവിടെയുള്ള രാഷ്ട്രപതി മുതൽ പഞ്ചായത്ത് മെമ്പർ വരെയുള്ള ഭരണതലത്തിലുള്ള ഭൂരിഭാഗം ആളുകളും ഹിന്ദുക്കളാണ്. പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്. മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും അവസ്ഥ അതുതന്നെ. സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്ന വിദ്യാലയങ്ങളിലെ അധ്യാപകരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്. നീതിന്യായവ്യവസ്ഥയിൽ വിധി പറയുന്ന ജഡ്ജിമാരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്. യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കുന്ന പത്രദൃശ്യമാധ്യമങ്ങളിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളുടെ ആണ്, അവിടെ ജോലി ചെയ്യുന്ന ആളുകൾ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്. എന്നിട്ടും ഹിന്ദുക്കളുടെ അവസ്ഥ ഇതാണ്. ഇതാണ് നഗ്നയാഥാർത്ഥ്യം. ഇന്ന് ഈ മേഖലകളിലൊക്കെ ബഹുഭൂരിഭാഗം ഹിന്ദുക്കൾ ആയിരുന്നിട്ട് പോലും ഹിന്ദുക്കൾക്ക് ഈ ദുർഗതി ആണെങ്കിൽ നാളെ ഈ മേഖലകളിലൊക്കെ ഹിന്ദുക്കളുടെ മൃഗീയ ആധിപത്യം നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കും? ഊഹിക്കാൻ കഴിയുമോ നിങ്ങൾക്ക്? ഇതിനൊക്കെ കാരണമെന്താണ്? ഒരേയൊരു കാരണം മാത്രം. ഹിന്ദുക്കൾ അസംഘടിതരും മതബോധം ഇല്ലാത്തവരുമാണ്. മുസ്ലീങ്ങൾ ഈ ലോകത്ത് ഏറ്റവും സംഘടിതരും ഏറ്റവും മതബോധമുള്ളവരുമാണ്. മുസ്ലീങ്ങൾക്ക് തിരിച്ചടി കിട്ടിയത് ഗുജറാത്ത് കലാപത്തിൽ മാത്രമാണ്. ബാക്കി എല്ലാ കലാപങ്ങളിലും ഹിന്ദുക്കളെ കക്ഷികമായി കൊലചെയ്യപ്പെട്ടു. ഏകപക്ഷീയമായി എല്ലാം ഇട്ടെറിഞ്ഞ് അടുത്ത ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. പെൺമക്കൾ മുസ്ലിം കാട്ടാളന്മാരുടെ കൈകളാൽ ബലാത്സംഗം ചെയ്യപ്പെടുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ടിവന്നു. നെഞ്ചുപൊട്ടി കരഞ്ഞിട്ടും രാഷ്ട്രീയക്കാരോ പോലീസോ നീതിപീഠമോ മിക്ക ഇടങ്ങളിലും ഹിന്ദുക്കളെ രക്ഷിക്കാൻ എത്തിയില്ല. അതാണ് സംഘടിത വർഗീയ ഐക്യത്തിന്റെ ശക്തി. അതാണ് സംഘടിത വർഗീയ വോട്ട് ബാങ്കിന്റെ ശക്തി. കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു പോകുന്ന കുറെ ആളുകളാണ് നമ്മളൊക്കെ. 2014ലും കേന്ദ്രത്തിൽ ഭരണത്തിൽ എത്തിയത് കോൺഗ്രസ് ആയിരുന്നുവെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയാണ്. കേന്ദ്രത്തിൽ ബിജെപി ആയിരുന്നിട്ട് പോലും പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ ഹിന്ദുക്കൾ ഹിന്ദുക്കൾ ആയതുകൊണ്ട് മാത്രം ദുരിതനുഭവിക്കുന്നു. മമതാ ബാനർജി എന്ന താടക മുസ്ലിം വോട്ട് ബാങ്കിനെ പ്രേരിപ്പിക്കാൻ വേണ്ടി ചെയ്യാവുന്ന വിട്ടുവീഴ്ചയൊക്കെ ചെയ്യുന്നു. പശ്ചിമ ബംഗാളിലെ സംഘടിതരല്ലാത്ത, മതബോധമില്ലാത്ത ഹിന്ദുക്കളായ കഴുതകൾ മമതയെ തങ്ങളുടെ നേതാവായി വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നു. മമതയാകട്ടെ തൻറെ പാർട്ടിയിലേക്ക് കടുത്ത ഇന്ത്യ വിരുദ്ധരും ഹിന്ദുവിരുദ്ധരുമായ ഇസ്ലാമിക തീവ്രവാദികളെ ക്ഷണിക്കുകയും സ്ഥാനങ്ങൾ കൊടുക്കുകയും ചെയ്യുന്നു. അവർ ഈ കലാപ സമയത്ത് പോലും കടുത്ത വർഗീയതയും ഹിന്ദുവിരോധവും പുലമ്പുകയാണ്. ഭൂരിപക്ഷമതവിഭാഗം മൂർഷിദാബാദിൽ നിന്നും നിന്നും കെട്ടുംകെട്ടി പലായനം ചെയ്യുകയാണ്. കുറച്ചു മാസങ്ങൾക്കു മുൻപാണ് ഹിന്ദു സ്ത്രീകളെ നിരന്തരമായി ബലാത്സംഗം ചെയ്ത 24 പർഗാസിലെ കോൺഗ്രസുകാരനായ ഒരു മുസ്ലിം തീവ്രവാദിയുടെ തെമ്മാടിത്തരം കുറിച്ച് നമ്മൾ വായിച്ചത്. 2018ൽ മാൾഡയിലും ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞുകയറി വന്ന ഇസ്ലാമികതീവ്രവാദികൾ ഇതേ തരത്തിൽ കലാപം സൃഷ്ടിച്ചിരുന്നു. അന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ കയ്യേറിയ ഈ മുസ്ലിം കലാപകാരികൾ കണ്ണിൽ കണ്ടതിനെല്ലാം തീയിട്ടു. ആ കത്തിപ്പോയതൊക്കെ ഡിജിറ്റലായി സംരക്ഷിക്കപ്പെട്ടത് ആണെങ്കിൽ കുഴപ്പമില്ല. പക്ഷേ അങ്ങനെയല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറി വന്ന ആ കലാപകാരികൾ മുഴക്കിയ അന്നത്തെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു "ആര്യന്മാർ ഇന്ത്യ വിടുക" അവർ ആര്യന്മാർ എന്ന് ഉദ്ദേശിച്ചത് ഹിന്ദുക്കളെ മാത്രമാണ്. അവരുടെ കണക്കിൽ മുസ്ലിങ്ങൾ ആര്യന്മാർ അല്ല. ഹിന്ദുക്കളാണ് ആര്യന്മാർ. ആര്യന്മാർ ഒരു മതവിഭാഗമല്ലെന്നും ഒരു വംശമാണെന്നും മുസ്ലീങ്ങൾക്കിടയിലും ഹിന്ദുക്കൾക്കിടയിലും മറ്റു മതവിഭാഗങ്ങൾക്കിടയിലും ആര്യന്മാരും ആര്യന്മാർ അല്ലാത്തവരും ഉണ്ടെന്നും തലയ്ക്കകത്ത് മനുഷ്യവിസർജ്യമുള്ള ആ ജന്തുക്കളെ പറഞ്ഞു മനസ്സിലാക്കാൻ വലിയ പാടാണ്. കാരണം അവരെ ചെറുപ്പത്തിലെ പറഞ്ഞു പഠിപ്പിച്ചത് അതാണ്. ആര്യന്മാർ ഇന്ത്യയിൽ അധിനിവേശം നടത്തി. നമ്മളെ അടക്കി ഭരിച്ചു. ആര്യന്മാരെ ഇന്ത്യയിൽ നിന്നും തുരുത്തിയൊടിക്കേണ്ട കടമ നമുക്കുണ്ട്. അതിനനുസരിച്ച് അവർ ചരിത്ര പാഠപുസ്തകങ്ങളും വ്യാഖ്യാനിക്കുന്നു. കേരളത്തിലും ഈ ആര്യൻ വാദം ഉയർത്തുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം നുണകളിലൂടെയാണ് അവർ വർഗീയതയും അപര വിദ്വേഷവും വളർത്തുന്നത്. സംഘടിക്കുക ചെറുത്തുനിൽക്കുക. നിങ്ങളുടെ കയ്യിലുള്ള വോട്ട് എന്ന ആയുധം നിങ്ങളുടെ നിലനില്പിനുവേണ്ടി വിനിയോഗിക്കുക. നമ്മുടെ മുന്നിൽ ഈ വഴി മാത്രമേയുള്ളൂ. ഫോട്ടോ: 1921 ലെ ഹിന്ദു വംശഹത്യയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പ്രശസ്ത നാടകകൃത്ത് വിക്രമൻ നായർ

Tuesday, 15 April 2025

Fraud Gandhi

*മോഹൻദാസ് ഗാന്ധി, വിഡ്ഢികളായ നമ്മൾ ഇനിയും ഇയാളെ തിരിച്ചറിയാൻ ഒരു നിമിഷം പോലും വൈകിപ്പോകരുത്!* *അറിയണം, വാസ്തവം തിരിച്ചറിയണം, അത് മറ്റുള്ളവരെ അറിയിക്കയും വേണം; ഈ കള്ളനാണയത്തിൻ്റെ യഥാർത്ഥമുഖം വരും തലമുറക്ക് കാട്ടി കൊടുത്തില്ലെങ്കിൽ, അത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും!* അയാൾ ഒരിക്കൽ ഡൽഹിയിലെ വാൽമീകി ബസ്തി ക്ഷേത്രത്തിൽ എത്തി. ധാരാളം ജനങ്ങളും ഒത്തുകൂടി. മതമൈത്രിയെ കുറിച്ച് സംസാരിച്ച ശേഷം അയാൾ അവിടെവെച്ച് ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങി. ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ എഴുന്നേറ്റ് ക്ഷേത്രത്തിൽ വെച്ച് ഇതു ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. ഗാന്ധി ചോദിച്ചു, "എന്തുകൊണ്ട്..?" അത് നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ആ സ്ത്രീ പറഞ്ഞു. "ഞാൻ അങ്ങനെ വിശ്വസിയ്ക്കുന്നില്ല..!!" എന്ന് അയാൾ മറുപടി നല്കി! "മതത്തെ വ്യാഖ്യാനിയ്ക്കാൻ അങ്ങ് യോഗ്യനാണെന്ന് ഞങ്ങൾ കരുതുന്നില്ല" എന്ന് സ്ത്രീയും തിരിച്ചുപറഞ്ഞു. അവിടെ സന്നിഹിതരായ ആളുകളുടെ ഭൂരിപക്ഷ അഭിപ്രായം എന്താണെന്നു ചോദിക്കാൻ ഗാന്ധി ആവശ്യപ്പെട്ടു. "ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് മതവിശ്വാസത്തെ നിർണ്ണയിയ്ക്കാൻ കഴിയുമോ.!?" സ്ത്രീ ചോദിച്ചു. "നിങ്ങൾ എന്റെ മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണ്" എന്ന് ഗാന്ധി മറുപടി പറഞ്ഞു. "കോടിക്കണക്കിനു ഹിന്ദുക്കളുടെ മതവിശ്വാസത്തിൽ അങ്ങ് നിയമവിരുദ്ധമായി ഇടപെടുകയാണെന്ന്" സ്ത്രീയും മറുപടി നൽകി. അയാൾപറഞ്ഞു, "ഞാൻ ഖുർആൻ വായിയ്ക്കും." ആ സ്ത്രീ പറഞ്ഞു, "ഞാൻ അതിനെ എതിർക്കും." അപ്പോൾ നൂറുകണക്കിന് വാൽമീകി യുവാക്കൾ ആ സ്ത്രീയ്ക്കുവേണ്ടി എഴുന്നേറ്റുനിന്ന് പറഞ്ഞു, "അങ്ങ് ഈ ക്ഷേത്രത്തിൽ വെച്ച് ഖുർആൻ വായിച്ചോളൂ, പക്ഷേ അതിനുമുമ്പ് ഒരു മോസ്കിൽ വെച്ച് ഗീതയോ രാമായണമോ പാരായണം ചെയ്യണം.!! വർദ്ധിച്ചു വരുന്ന പ്രതിഷേധങ്ങൾ കണ്ട ഗാന്ധി പോലീസിനെ വിളിച്ചുവരുത്തി. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പോലീസ് പ്രതിഷേധക്കാരെ പിടികൂടി. അവർക്കെതിരെ 107 കേസുകൾ രജിസ്റ്റർ ചെയ്തു. തുടർന്ന് ഗാന്ധി പോലീസ് സംരക്ഷണയിൽ അതേ ക്ഷേത്രത്തിൽ വെച്ച് ഖുർആൻ പാരായണം ചെയ്തു. പോലീസ് സംരക്ഷണത്തിൽ ഇതേ ക്ഷേത്രത്തിലെ ഒരു മുറിയിൽ 214 ദിവസം അദ്ദേഹം താമസിച്ച്, ഹിന്ദു മാത്രം പാലിക്കേണ്ട മതേതരത്വത്തെ കുറിച്ച് നിരന്തരം പ്രഭാഷണം നടത്തുകയും ഖുറാൻ പാരായണം ചെയ്ത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു. ആ മുറി ഇന്നും അവിടെ പോയാൽ കാണാം. ഇതാണ് ഗാന്ധിയുടെ യഥാർത്ഥ മുഖം. *"ഗുരുദത്തിന്റെ ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള "vishwasghat"എന്ന പുസ്തകത്തിൽ നിന്ന്..."*

Friday, 11 April 2025

മെട്രോമാൻ ശ്രീധരൻ

രണ്ട് ദിവസം മുമ്പാണ് ജോൺ ബ്രിട്ടാസിൻ്റെ ഒപ്പം കൂടി തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ ആ പരിഹാസ ചിരി കണ്ടത്. ചിരിയിലൂടെ അദ്ദേഹത്തെക്കുറിച്ച് അയാൾ എന്തൊക്കെയോ ആക്ഷേപിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അപ്പൊഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണം എന്നാഗ്രഹം തോന്നിയത്. അങ്ങനെയാണ് അദ്ദേഹത്തിൻ്റെ ജീവചരിത്രം വായിച്ചത് . അത് വരെ ലോകം മുഴുവൻ ആദരിക്കുന്ന ഒരു വയോധികനോട് , ഏൽപ്പിച്ച ജോലി ശുഷ്ക്കാന്തിയോടെ ചെയ്ത് തീർക്കുന്ന ഒരു വ്യക്തിയോടുള്ള ബഹുമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത് . എന്നാൽ വായന കഴിഞ്ഞതോടെ ആ പേര് വെറുതെ പറയാനുള്ള യോഗ്യത പോലും എനിക്കില്ല എന്ന് ബോധ്യപ്പെട്ടു . നിങ്ങൾക്കദ്ദേഹത്തെ അറിയാം എന്നതിനാൽ ആ പേര് ഞാൻ പറയുന്നില്ല .... കൊങ്കൺ റെയിൽവേ , ഡെൽഹി മെട്രോ തുടങ്ങി ഏൽപ്പിച്ച ജോലികളെല്ലാം പരമാവധി വൈദഗ്ദ്ധ്യത്തൊടെ തീർത്തയാളെക്കുറിച്ച് ആ വിഷയത്തിൽ ഇനി പറയാൻ ബാക്കിയൊന്നും കാണില്ല. പക്ഷെ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ച വളരെ കുറച്ച് കാര്യങ്ങൾ പങ്കുവെക്കട്ടെ. .. 36 വർഷത്തെ സർവീസിന് ശേഷവും നിരന്തരമായി ഭാരതവുമായി സമ്പർക്കം പുലർത്തുന്ന ഒരാൾ എന്ന നിലയിൽ സ്വതന്ത്രരാനന്തര ഭാരതത്തിൻ്റെ സ്പന്ദനങ്ങൾ അദ്ദേഹത്തോളം അറിഞ്ഞവരുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഏൽപ്പിച്ച ജോലി പൂർണ്ണമായും പറഞ്ഞ സമയത്തിന് മുമ്പ് പരമാവധി ചെലവു ചുരുക്കി ചെയ്ത് തീർത്തയാളാണെന്ന് നമുക്കറിയാം. വൈകുന്ന ഓരോ ദിവസങ്ങളും മൂലം തൻ്റെ രാജ്യത്തിലുണ്ടായേക്കാവുന്ന നഷ്ടം അദ്ദേഹത്തിന് സഹിക്കാനാവാത്തതായിരുന്നു. അതു കൊണ്ടായിരിക്കണം 1974 ലെ റെയിൽവേ പണിമുടക്കിൻ്റെ സമയത്തും , ലോകമൊന്നാകെ പ്രതിസന്ധിയിലാക്കപ്പെട്ട ഗൾഫ് യുദ്ധകാലത്തും അദ്ദേഹത്തിൻ്റെ പണിയായുധങ്ങൾ വിശ്രമിക്കാതിരുന്നത്.. അതു കൊണ്ടായിരിക്കണം Estimated സമയത്തിൽ നിന്നും ഓരോ ദിവസവും കിഴിച്ചെടുക്കുന്ന reverse clock അദ്ദേഹത്തിൻ്റെ പണിയിടത്തിലെ ഒരു സവിശേഷതയായത്. കീഴുവീട്ടിൽ നീലകണ്ഠൻ മൂസദിൻ്റെയും ഏലാറ്റുവളപ്പിൽ കാർത്ത്യായനി അമ്മയുടെയും ഒമ്പത് മക്കളിൽ ഇളയവനായിരുന്നു അദ്ദേഹം. . ശാസിക്കേണ്ടിടങ്ങളിൽ ശാസിച്ചും കൈപിടിച്ച് കൂടെ നിർത്തിയതും അദ്ദേഹത്തിന് പ്രതിസന്ധികളെ നേരിട്ടാനുള്ള കരുത്ത് നൽകിയതും ഈ വലിയ കുടുംബം തന്നെയായിരുന്നു.. ഒരു നേതാവിന് വേണ്ട സകല ഗുണവും അദ്ദേഹത്തിലുണ്ട് എന്ന് തെളിഞ്ഞത് ഒരു പക്ഷെ കോളേജ് പഠന സമയത്തായിരിക്കണം. അവിടെ , ഫുട്ബോൾ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.. പിന്നീട് Civil Engineering honour ഓടെ പാസായ അദ്ദേഹം , IRSE പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കി. തുടർന്ന് 17 Dec 1954 ൽ സതേൺറേയിൽവേയിൽ ആദ്യ പോസ്റ്റിങ് ലഭിച്ചു. ആദ്യത്തെ ശ്രദ്ധേയമായ ജോലി ചുഴലിക്കാറ്റിൽ തകർന്ന് പോയ പാമ്പൻ പാലം ചുരുങ്ങിയ സമയത്തിൽ പൂർത്തിയാക്കുക എന്നതായിരുന്നു. ആറു മാസമാണ് അതിനായ് നൽകിയിരുന്ന കാലാവധി. പക്ഷെ 46 ആ മത് ദിവസം അദ്ദേഹം തൻ്റെ ജോലി പൂർത്തിയാക്കി. . Estimated time ൻ്റെ 4 ഇരട്ടി സമയമെടുത്താലും പണി പൂർത്തിയാകാത്ത സമൂഹത്തിൽ ഇതൊരു അത്ഭുതമായിരുന്നു. തകർന്ന് പോയ പാലത്തിൻ്റെ griders തന്നെയാണ് ഉപയോഗിച്ചത്. ഇത് മൂലം ചിലവും സമയവും ലാഭിക്കാനായി .. ഈ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ രാധ , മകൾ ശാന്തിയെ പ്രസവിച്ചത്. എന്നാൽ അദ്ദേഹം മകളെ നേരിൽ കാണാൻ പോയത് പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയതിന് ശേഷം മാത്രമാണത്രേ ! ഇതിന് ശേഷമാണ് കൽക്കട്ടാ മെട്രോ വരുന്നത്. ആയിടെക്ക് ഒരു സെമിനാറിൽ പങ്കെടുക്കാനായി ജപ്പാനിൽ പോയ അദ്ദേഹത്തെ അവിടെത്തെ മെട്രോവിൻ്റെ സാങ്കേതികത മികവുകൾ ആകർഷിച്ചു . അത് പഠിക്കാനായി രണ്ട് ദിവസങ്ങൾ കൂടി അവിടെ തങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്ന അദ്ദേഹം തൻ്റെ സുഹൃത്തിനോടാവശ്യപ്പെട്ട് $300 ഡോളറിൻ്റെ ലോണെടുത്തു, അവിടെ താമസിച്ച് എഞ്ചിനിയന്മാരെ കണ്ട് അവയുടെ drawings എടുത്തു , തീർന്നില്ല. മടങ്ങിയെത്തിയ ശേഷം അവ ഇന്ത്യൻ സാഹചര്യമനുസരിച്ച് പരിഷ്ക്കരിക്കുകയും ചെയ്തു. ഇന്ത്യയിലാകമാനം റെയിൽവേ പണിതിട്ട ബ്രിട്ടീഷ് impossible എന്ന് പറഞ്ഞുപേക്ഷിച്ച കൊങ്കൺ പാത വെറും 7 വർഷം കൊണ്ടാണ് അദ്ദേഹം പണി തീർത്തത്. അക്കാലത്ത് സംസ്ഥാനമേതായാലും അവിടെയുണ്ടാക്കുന്ന ഒരൊറ്റ ഓഫീസ് വർക്കും 24 മണിക്കൂറിലധികം എടുക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.. ചുരുങ്ങിയ സമയത്ത് ഭംഗിയായി ജോലി തീർക്കുവാൻ അദ്ദേഹത്തിന് ബ്യൂറോക്രസിയുടെ വ്യവസ്ഥാപിത നിയമങ്ങൾ പലതുമായും ഇടയേണ്ടിയും വന്നിട്ടുണ്ട്. യാതൊരു പേപ്പറുകളും ഉപയോഗിക്കാതെ , പറഞ്ഞു വെച്ച വാക്കിനെ മാത്രം ആശ്രയിച്ച് ' പരസ്പര വിശ്വാസത്തെ മാത്രം മുൻനിർത്തി , സത്യസന്ധരായ , ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഒരു ചെറു കൂട്ടത്തെ മാത്രമാണ് അദ്ദേഹം ഈ ബൃഹത് പദ്ധതിക്കായി തിരഞ്ഞെടുത്തത് എന്നത് അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമാണ്. തുടർന്ന് ഡെൽഹി മെട്രോവിൻ്റെ ജോലി നടക്കുമ്പോഴാണ് അദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ശേഷം ഒരു മാസത്തെ rest മാത്രമാണ് അദ്ദേഹം തനിക്കായി മാറ്റിവെച്ചത്. ഡെൽഹി പൂർത്തിയാക്കിയ ശേഷം കൊച്ചി മെട്രോ .. അങ്ങനെയങ്ങനെ .... തുടക്കത്തിൽ വിദേശീയരുടെ ചില idea കൾ metro വിൽ ഉപയോഗിക്കേണ്ടി വന്നുവെങ്കിലും അധികം വെകാതെ തന്നെ അതിലും സ്വയം പര്യാപ്തത നേടാൻ അദ്ദേഹത്തിനായിരുന്നു . ഭാരതത്തിൻ്റെതായി ആധികാരികമായ ideas അദ്ദേഹം ഉപയോഗിച്ചു.. അദ്ദേഹം ഒരുത്തമ പൗരനാണെന്ന് തെളിയാൻ ഇതു മാത്രം മതി. ആത്മനിർഭര ഭാരതം ഓരോ ഉത്തമ ഭാരതീയൻ്റെയും സ്വപ്നമല്ലേ ? ആ സ്വപ്നം അദ്ദേഹം സാക്ഷാത്ക്കരിച്ച് കഴിഞ്ഞു. ഇത്രയും വലിയ സേവന കാലത്തിനിടയിൽ പലപ്പോഴായി ജോലിയുപേക്ഷിക്കേണ്ടതായ മനം മടുപ്പിക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടും അദ്ദേഹം പിടിച്ച് നിന്നത് താൻ ഉപേക്ഷിച്ചാൽ ആ ജോലി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകില്ല എന്നറിഞ്ഞത് കൊണ്ടായിരുന്നു. ഇത്തരത്തിലുള്ള വിപരീത സാഹചര്യങ്ങളിൽ പലപ്പൊഴും അദ്ദേഹത്തിന് കൂട്ടായത് ഭഗവദ് ഗീതയായിരുന്നുവത്രേ ! ജോലിക്കിടയിൽ മുറിച്ച് കളയുന്ന ഓരോ മരത്തിനും പകരമായി പത്ത് മരങ്ങൾ നട്ടുപിടിപ്പിച്ച , ശമ്പളത്തിൻ്റെ ഒരു പങ്ക് കാരുണ്യത്തിനായി കൂടി മാറ്റി വെച്ചിരുന്ന ഒരാൾ ... ജോലിയിൽ പുലർത്തിയ കാര്യക്ഷമതയുടെ , കൃത്യനിഷ്ഠയുടെ , സത്യസന്ധതയുടെ , ആത്മാർത്ഥതയുടെ , സാമൂഹ്യ പ്രതിബന്ധതയുടെ ആൾരൂപമായ ഒരാൾ ... ചുരുക്കത്തിൽ അദ്ദേഹത്തിൻ്റെ ജീവിതം പുച്ഛിച്ച തിരക്കഥാകൃത്തിൻ്റെ സിനിമകളെക്കാൾ സംഭവബഹുലമായതാണ് എന്നതാണ് സത്യം . തിരക്കഥാകൃത്തിൻ്റെ സങ്കല്പ ലോകം നായകനായി തിരശീലയിൽ കസറുമ്പോൾ ജീവിതത്തിൽ അവ പ്രാവർത്തികമാക്കിയ ആളാണ് അദ്ദേഹം. ധീരോദാത്തനതി പ്രതാപഗുണവാനായ നായക ലക്ഷണങ്ങൾ സകലതും ചോരയും നീരുമെടുത്തവതരിച്ചയാൾ ... അദ്ദേഹത്തെ പുച്ഛിച്ചാൽ ഇടിയുന്നത് സ്വന്തം വിലയാണെന്നറിഞ്ഞാൽ തിരക്കഥാകൃത്തിന് കൊള്ളാം. അല്ലാതെന്ത് അല്ലെ? എന്തായാലും അയാളോട് ചെറുതല്ലാത്ത നന്ദിയുണ്ട്. അയാളുടെ ഒരൊറ്റ പുച്ഛ ചിരി കൊണ്ടാണല്ലോ കർമ്മത്തെ യോഗമാക്കി മാറ്റുന്നതെങ്ങനെയെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിക്കുന്ന ഒരാളെക്കുറിച്ച് കൂടി അറിയാനായത് ഒരിക്കലും ഫയലുകൾ കൂമ്പാരം കൂടാത്ത അദ്ദേഹത്തിൻ്റെ ഓഫീസ് മുറിയിൽ യോഗാ വാസിഷ്ഠത്തിലെ ഒരു വാചകമുണ്ടത്രേ ! " കാര്യം കരോമി ന ച കിഞ്ചിത് അഹം കരോമി " എനിക്കെന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ഞാൻ ചെയ്യും. പക്ഷെ സത്യത്തിൽ അവയൊന്നും ചെയ്യുന്നത് ഈ ഞാനല്ലല്ലോ ... ഇതിൽക്കൂടുതൽ ഇനിയെന്ത് പറയാൻ .... ആ പുണ്യാത്മാവിൻ്റെ പാദങ്ങളിൽ മനസാ വീണ് നമസ്ക്കരിച്ച് കൊണ്ട് .. Courtesy : Krishna Priya

Monday, 31 March 2025

Empuran

ഈ വിഷയം ഇനി എഴുതേണ്ട എന്ന് കരുതിയതാണ്. എന്നാൽ ചില കാര്യങ്ങൾ പറയാതെ വയ്യ. എംപുരാനിലെ ഹിന്ദു വിരുദ്ധതയും, ദേശ വിരുദ്ധതയും തുടങ്ങിയത് യഥാർത്ഥത്തിൽ ലൂസിഫറിൽ തന്നെയാണ്. പല ലക്ഷ്യങ്ങൾ ഒരേ സമയം കോർത്തിണക്കി തയ്യാറാക്കിയ ദുരുദ്ദേശപരമായ ഒരു മാസ്റ്റർ പ്ലാനിന്റെ കൃത്യമായ എക്സിക്യൂഷനാണ് ഈ രണ്ട് സിനിമകളും. ലൂസിഫറിൽ വിതച്ച് എംപുരാൻ കൊയ്ത വിഷം പുരട്ടിയ കഥയും കഥാപാത്രങ്ങളും അതിന് പിന്നിലെ സൂചകങ്ങളും ഇങ്ങനെയാണ്. 1) സിനിമയിലെ പ്രധാന കഥാപാത്രമായ മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രഹാം ഖുറേഷി എന്ന സ്വർണ്ണ കള്ളക്കടത്ത് അധോലോക നായകന്റെ വലം കൈയ്യായ തീവ്രവാദിയുടെ പേര് . സയ്യിദ് മസൂദ് - ഇന്ത്യയുടെ ശത്രുക്കളായ രണ്ട് പ്രധാന തീവ്രവാദികളുടെ പേരുകളുടെ സങ്കരം! സയ്യദ് മസൂദ് : ലഷ്ക*ർ ഇ തോയ്ബ തലവൻ ഹഫീസ് സയ്യദിനേയും ജെയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിനേയും ചേർത്ത് ഉണ്ടാക്കിയ പേര്. ഇത് ലൂസിഫർ മുതൽ പ്ലാൻ ചെയ്തതല്ലേ?. അതെ എന്നാണ് ഉത്തരം ! 2. ⁠എംപുരാനിൽ ഖുറേഷി ഇബ്രാഹിമിന്റെ മുഖം അന്വേഷണ ഏജൻസികളുടെ ക്യാമറക്ക് മുന്നിൽ ആദ്യമായി കാണിക്കുന്ന ഒരു സീനുണ്ട്. അതു കണ്ട് ഏജൻസി ഓഫീസർ തന്നെ അന്തം വിട്ട് ചോദിക്കുന്നുണ്ട്: എന്തിന് ഖുറേഷി ഇബ്രാഹിം തൻ്റെ മുഖം കാണിച്ചു എന്നത്. ഉത്തരം പക്ഷേ സിനിമ പറയുന്നില്ല. എന്നാൽ ഇതിന് ഒർത്ഥമേയുള്ളൂ. L3യിൽ ഖുറേഷി ഇബ്രാഹിം കൊല്ലപ്പെടും. പിന്നെ നേതാവ് സയ്യദ് മസൂദ്. അതായത് മോഹൻലാലിന് ശേഷം മലയാള സിനിമയിൽ താനാണെന്ന വ്യംഗ്യമാണ് പൃഥ്വിരാജ് മുന്നോട്ട് വയ്ക്കുന്നത്. ഇത് മറ്റൊരു ഒളിച്ചു കടത്തലാണ്. 3. ലൂസിഫറിൽ മുതലുള്ള നേതാവാണ് കണ്ടാൽ രാജീവ് ഗാന്ധിയെ പോലെ തോന്നുന്ന പി.കെ. രാംദാസ്. അയാളുടെ മക്കൾ പ്രിയ ദർശനി രാംദാസ് അഥവാ പ്രിയങ്കാ ഗാന്ധി, മകൻ വിദേശത്ത് പഠിച്ച ജതിൻ രാംദാസ് അഥവാ രാഹുൽ ഗാന്ധി ! ഇതാണ് നാം മനസ്സിലാക്കണമെന്ന് എഴുത്തുകാരൻ കരുതുന്ന ബിംബവൽക്കരണം. എംപുരാനിൽ; തോൽവിയായ ജതിനെ ഒഴിവാക്കി പ്രിയദർശിനിയെ നേതാവാക്കുന്നു. :- എന്ന് വച്ചാൽ പ്രിയങ്ക ഇനി പ്രധാനമന്ത്രിയാകണം എന്ന് വ്യംഗ്യം. ജതിനെ എംപുരാനിൽ ശത്രുക്കൾ ഹെലികോപ്റ്റിറിൽ ബോംബ് വച്ച് കൊല്ലുകയാണ്. വാസ്തവത്തിൽ രാഹുൽ ഗാന്ധിയെ കൊല്ലാനുള്ള ആഹ്വാനമല്ലേയിത്? സൂക്ഷിക്കണം: ആരെക്കയോ ഇത് മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്. രാഹുലിനെ കൊല്ലുക, അതിന്റെ പഴി പരിവാറിൽ ചാരുക, സഹതാപം വച്ച് പ്രിയങ്കയെ പ്രധാനമന്ത്രിയാക്കുക ! L3 യുടെ പ്ലോട്ട് റെഡിയാണ്. 4. മുല്ലപ്പെരിയാർ തകർക്കുക: എന്നിട്ട് അതിന്റെയും കുറ്റം സംഘപരിവാറിൽ ചാർത്തുക! ദേശീയ കക്ഷി കേരളത്തിലേക്ക് വരുന്നത് വിശാലമായ നമ്മുടെ തീരദേശം വഴി മയക്കുമരുന്ന് കടത്തി കച്ചവടത്തിനാണെന്നും അത് നടന്നില്ലെങ്കിൽ ഡാം തകർത്ത് കേരളത്തെ മുക്കി കൊല്ലുകയും ചെയ്യുമെന്നുമാണ് ഈ സിനിമ പറഞ്ഞു വയക്കുന്ന മറ്റൊരു ദുരാരോപണം. ഈ ഭാഗത്ത് ആഭ്യന്തര മന്ത്രിയേയാണ് വ്യംഗ്യമായി വില്ലനാക്കിയിരിക്കുന്നത്.. 5. NIA: ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ ലോഗോ വരെ ഉപയോഗിച്ച ഈ സിനിമ പറയുന്നത് NIA രാഷ്ട്രീയ ഉദ്ദേശങ്ങളുടെ ഉപകരണമാണെന്നാണ്. ഒടുവിൽ NIA ഉദ്ദ്യോഗസ്ഥനെ നിസ്സാരമായി വെടിവെച്ചു കൊന്നിട്ട് പോകുന്നവന് വീരപരിവേഷവും ! 6. ലഷ്ക്ക*ർ ഇ തോയി* ബ ക്യാമ്പ് : അവരുടെ ക്യാമ്പ് കാണിക്കുന്ന സീനിൽ വ്യക്തമായി അവരുടെ ബാനർ കാണിക്കുന്നു. അവിടെ കലാപത്തിന് ഇരയായ ഒരു മത വിഭാഗത്തിൽ മാത്രം പെട്ട കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന ഭീകരൻ. അയാൾ കുട്ടികളെ തങ്ങളുടെ ഉറ്റവരെ ഇല്ലാതാക്കിയ എതിർ സമൂഹത്തോട് പ്രതികാരം ചെയ്യാൻ പ്രതിജ്ഞ എടുപ്പിക്കുകയാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും, പ്രേരണ നൽകുകയും ചെയ്യുന്ന വിധമാണ് ഇത് മനഃപ്പൂർവ്വം ചിത്രീകരിച്ചിരിക്കുന്നത്. 7. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ളാം മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കും വിധം അവരുടെ വിവിധ മത ബിംബങ്ങളെ മോശമായി കാണിക്കുകയും തകർക്കുകയും ചെയ്യുന്ന ചിത്രീകരണം ഈ സിനിമയിൽ ഉണ്ട്. മത വിഭാഗങ്ങൾ തമ്മിലെ വൈരാഗ്യം കുത്തിയിളക്കാൻ ഇടയാകുന്ന വിധമാണ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്. വർഗ്ഗീയ ലഹളക്ക് പോകുന്നവർക്ക് ക്ഷേത്രത്തിന്റെയും ത്രിശൂലത്തിന്റെയും പശ്ചാത്തലത്തിൽ ഉള്ള സീനുകളും, കുരിശു തകർക്കുകയും ചെയ്യുന്ന സീനുകൾ ഉദാഹരണം.. ഇങ്ങനെ കലാപവും അസ്വസ്ഥതകളും സൃഷ്ടിക്കാൻ പാകത്തിന് സകല ദുരുദ്ദേശങ്ങളുമുള്ള ഒരു സിൽമ! ഇന്ത്യൻ ആർമിയിലെ ഉന്നത പദവി വരെ വഹിക്കുന്ന സമ്പൂർണ്ണനടൻ കൊണ്ട് തല വച്ച ഇടം കൊള്ളാം... ********************************** മറ്റ് പല കലാപങ്ങളും പോലെ ഗോദ്രയും ഗുജറാത്തും ഒക്കെ കഴിഞ്ഞ് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു. രാജ്യം വർഗ്ഗീയ ലഹളകളോ, മതവിദ്വേഷമോ ഒന്നും കൂടാതെ വികസനോന്മുഖമായി മുന്നോട്ട് കുതിക്കുന്ന ഈ സമയത്ത് ജനങ്ങൾക്കിടയിൽ വർഗ്ഗീയ വിഷവും വൈരാഗ്യവും ഭിന്നിപ്പും ഉണ്ടാകാൻ പാകത്തിന് യാഥാർത്ഥ്യങ്ങളെ പോലും മറച്ചു വച്ചും വളച്ചൊടിച്ചും ഊതി പെരുപ്പിച്ച ഒരു കഥ, ഇത്രയും ഭീകരമായ ഗൂഡാലോചനയോടെ (!) ഇങ്ങനെ സീരീസായി സിനിമകൾ പ്ലാൻ ചെയ്തവർ തീവ്രവാദികളേക്കാൾ കൊടിയവിഷം നിറഞ്ഞ രാജ്യദ്രോഹികളല്ലാതെ മറ്റാരാണ്?. സത്യത്തിൽ ഇവരിനി പൊതു സമൂഹത്തിലല്ല ശിഷ്ടകാലം ജീവിക്കേണ്ടത്, മറിച്ച് തീഹാർ ജയിലിലാണ്. രാജ്യത്തിന്റെ അഖണ്ഡതയും, ഐക്യവും മതസൗഹാർദ്ദവും തകർത്ത് മതഭീകരതക്ക് വഴി മരുന്നിടും വിധം സിനിമയിലൂടെ പൊതുജനത്തെ സ്വാധീനിച്ച് കലാപം സൃഷ്ടിക്കാൻ വഴിമരുന്നിടുന്ന മുരളീ ഗോപി, പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ, നിർമ്മാതാക്കൾ തുടങ്ങിയവരെ പ്രധാന പ്രതികളാക്കി കേസെടുത്ത് വിചാരണ ചെയ്യണം. ബാക്കി നീതിപീഠങ്ങൾ തീരുമാനിക്കട്ടെ.
ഈ സിനിമക്ക് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നൽകിയവരെ കൂട്ടു പ്രതികളുമാകണം. അടിയന്തിരമായി ഈ സിനിമ, സമ്പൂർണ്ണമായി നിരോധിക്കണം. നാളെയുടെ തലമുറകൾക്കിടയിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാകാതിരിക്കാനും രാജ്യത്തിന്റെ അഖണ്ഡതയും സാമുദായിക മതമൈത്രിയും നിലനിർത്താനും ഇത് അത്യന്താപേക്ഷിതമാണ്. കേന്ദ്ര സർക്കാർ ഉടനടി ഇതിൽ ഇടപെടണം. രഞ്ജിത്ത് ഗോപാലകൃഷ്ണൻ #Empuraan Narendra Modi PMO India Amit Shah Ajit Doval Rajeev Chandrasekhar Suresh Gopi K Surendran

Tuesday, 25 March 2025

സൗന്ദര്യലഹരി

ഒരാളുടെ മരണശേഷം തലച്ചോറില്‍ നിന്ന് പ്രത്യേകതരം ഊര്‍ജം പുറന്തള്ളപ്പെടുന്നുണ്ട് എന്നും, അത്, ശരീരത്തില്‍ നിന്ന് ആത്മാവ് പുറത്തേക്ക് പോകുന്നതാണ് എന്നും യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലെ അനസ്തേഷ്യോളജി– സൈക്കോളജി വിഭാഗത്തില്‍ പ്രൊഫസറും, അനസ്തേഷ്യോളജിസ്റ്റാമായ ഡോ. സ്റ്റുവര്‍ട്ട് ഹാമര്‍ലോഫിന്റെ പഠനം പുറത്ത് വന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. ശരീരം എന്നത് പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ നശ്വരമായതാണെന്നും അതിനുള്ളിൽ വസിക്കുന്ന ജീവാത്മാവ്, അനശ്വരമാണെന്നും അത് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരമാത്മാവിന്റെ ഭാഗമാണെന്നും, പൗരാണിക ഭാരതം സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഭഗവദ്ഗീത ഉൾപ്പടെ വിവിധങ്ങളായ തത്വശാസ്ത്ര ഗ്രന്ഥങ്ങളിലൂടെയും വേദോപനിഷത്തുകളിലൂടെയും മറ്റും ഉത്ഘോഷിച്ചിരുന്നു. സകല ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവാത്മാവ്, കർമ്മാനുബന്ധിയായി വിവിധങ്ങളായ ജന്മങ്ങളിലുടെ മോക്ഷം പ്രാപിക്കും വരെ കടന്ന് പൊയ്ക്കോണ്ടേയിരിക്കും എന്ന് ഭഗവദ്ഗീതയിൽ പറയുന്നു. ആത്യന്തികമായി ജീവാത്മാവിന്റെ ലക്ഷ്യം, കർമ്മങ്ങൾ ഒടുങ്ങി, ജനിമൃതികളുടെ പാശങ്ങളില്ലാതെ അനന്തമായ പരമാത്മാവിൽ ലയിക്കുന്ന മോക്ഷമാണ് എന്നും ആ മോക്ഷപ്രാപ്തിയാണ് ഓരോ മനുഷ്യജന്മത്തിന്റെയും ആത്യന്തികമായ ലക്ഷ്യം എന്നും അതിനുള്ള അവസരവും യജ്ഞവുമാണ് ഒരോ ജന്മവും എന്നുമാണ് ഹൈന്ദവർക്ക് ഈ സംസ്കൃതി പകർന്നു നൽകിയ മഹാവിജ്ഞാനത്തിന്റെ സൂക്ഷ്മരൂപം. ആ മോക്ഷത്തിനായുള്ള പ്രാർത്ഥനയോടെയാണ് അൻപത് കോടി മനുഷ്യർ കുംഭമേളയിൽ എത്തി ഗംഗയിൽ പുണ്യസ്നാനം ചെയ്തത്. ആധുനീക ശാസ്ത്രം ഭാരതീയർക്ക് സഹസ്രാബ്ദങ്ങളായി അറിയുന്ന വിഷയങ്ങൾ ഇപ്പോൾ തങ്ങളുടേതായ രീതിയിൽ ശരി വയ്ക്കുന്നു എന്നേയുള്ളൂ. മോക്ഷപ്രാപ്തിയെന്നത് സമ്പൂർണ്ണമായ ആനന്ദമാണെന്നും ആ പരമാനന്ദ സ്വരൂപന്റെ ചൈതന്യത്തിൽ അലിഞ്ഞു ചേരാനുള്ള ഉപായം നമ്മൾക്ക് ഓതി തന്നത്, ഇന്ന് കുംഭമേളിയിൽ ഏറ്റവും അധികം സ്മരിക്കപ്പെടുന്ന ജഗദ്ഗുരു ആദിശങ്കരാചാര്യരാണ്. "സൗന്ദര്യലഹരിയിലൂടെ !" “നമോ നാദബിന്ദ്വാത്മികേ! നാശഹീനേ!” എന്നു സാക്ഷാൽ ശ്രീ നാരായണഗുരുദേവൻ വാഴ്ത്തിപ്പാടിയ പരമാനന്ദ സ്വരൂപമായ മഹാമായയായ പ്രപഞ്ചശക്തിയെ അനാവരണം ചെയ്യുന്ന ശ്രീശങ്കരന്റെ സൗന്ദര്യലഹരിയെ ആധുനീക സമൂഹത്തിനും, വിശിഷ്യാ നമ്മുടെ യുവാക്കൾക്കായി സമർപ്പിക്കുന്ന ഒരു മഹായജ്ഞം കേരളത്തിൽ നടക്കാൻ പോവുകയാണ്. ഈ വരുന്ന മഹാശിവരാത്രി നാളിൽ (ഫെബ്രു 26) കൊച്ചിയിലെ ഗോകുലം സെൻറ്ററിൽ വച്ച് പ്രിയ സുഹൃത്ത് ഡോ. R Ramanand ന്റെ ഉത്സാഹത്താൽ സൗന്ദര്യലഹരി എന്ന മഹത്തായ ആധ്യാത്മിക കൃതിയുടെ നാനാവശങ്ങളെ യുവ കേരളത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. സംഗീതവും സാധനയും സംവാദങ്ങളും, വിവിധങ്ങളായ നൃത്തനൃത്യ കലാരൂപങ്ങളുമെല്ലാം ഏകതാളത്തിൽ ഒത്തുചേരുന്ന അപൂർവമായ ആധ്യാത്മിക അനുഭൂതിയുടെ അമൃതമഴ പെയ്യുന്ന ഒരു ശിവരാത്രിയാണ് “Waves of Bliss” കലാകേരളത്തിന്റെ അഭിമാനമായ മോഹൻലാൽ മുതൽ സന്യാസിമാർ, ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട്, ജെ.നന്ദകുമാർ, ശ്രീജിത് പണിക്കർ, ശങ്കു ടി ദാസ്, അഖില ശശിധരൻ, ഡോ.ലക്ഷ്മി ശങ്കർ, സരിത അയ്യർ, ഡോ. ആർ രാമാനന്ദ് തുടങ്ങിയവരുടെ സാന്നിദ്ധ്യം ആദ്ധ്യാമിക രംഗത്ത് കേരളത്തിന് നവീനമായ ഒരു അനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ്. 'Waves of Bliss' ന് എല്ലാവിധ ആംശസകളും നേരുന്നു. സൗന്ദര്യലഹരിയിൽ ലയിച്ചു ചേരുന്ന ഈ ശിവരാത്രി കേരളത്തിൽ ഒരു നവയുഗ പിറവിയുടെ നാന്ദി കുറിക്കട്ടെ. ആശംസകളോടെ, രഞ്ജിത്ത് ഗോപാലകൃഷ്ണൻ #waves_of_bliss Sreejith Panickar Sanku T Das Yuvraj Gokul

Monday, 17 March 2025

എന്തു കൊണ്ട് മോദി വിജയിക്കണം?

വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അനുകൂലിച്ച് വോട്ട് ചെയ്യാനുള്ള കാരണങ്ങൾ വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വെെറൽ ആകുന്നു. ഇതിനോടക്കം തന്നെ പോസ്റ്റ് ലക്ഷകണക്കിന് ആളുകളാണ് ഷെയർ ചെയ്തത്‌..🙏🙏 1200 കോടി ആസ്തിയുള്ള സോണിയ ഗാന്ധിക്കൊ, 1556 കോടി ആസ്തിയുള്ള ശശികലക്കോ, 500-1000 കോടി ചുരുങ്ങിയ ആസ്തിയുള്ള കേരള രാഷ്ട്രീയ നേതാക്കന്മാരോ,മറ്റു കോടീശ്വരന്മാരായ ഒരു രാഷ്ട്രീയ നേതാവിനോ പ്രധാനമന്ത്രി പദത്തിൽ ഇരുന്നു ഇതുപോലെ ചങ്കൂറ്റത്തോടെ അഴിമതിക്ക് എതിരെ പോരാടാൻ കഴിയില്ല… അതുപോലൊരു പ്രധാനമന്ത്രിയെ കിട്ടിയതിൽ നമ്മൾ തീർച്ചയായും സ്വയം അഭിനന്ദിക്കണം. നമ്മുടെ ബഹുമാനപെട്ട പ്രധാനമന്ത്രിയോട് കുറെയധികം ആളുകൾക്ക് വിരോധം തോന്നാനുള്ള കാരണങ്ങൾ എന്താണെന്നു പരിശോധിക്കാം *ആധാർ link നിർബന്ധമാക്കിയതോടെ Maharashtraയിൽ നിന്നും മാത്രം 10 ലക്ഷം പാവപ്പെട്ടവരെ കാണാതായി !* *Uttarkhand ൽ നിന്നും ലക്ഷക്കണക്കിന് വ്യാജ BPL Card കാരെ കാണാതായി !* *മൂന്നു കോടി (3,00,00,000) യിലധികം വ്യാജ LPG connection കാരെ കാണാതായി !* *മദ്രസ്സകൾ വഴി സഹായം നേടിക്കൊണ്ടിരുന്ന 1,95,000 വ്യാജ കുട്ടികളെ കാണാതായി* *ഒന്നരക്കോടി (1,50,00,000) യിലധികം വ്യാജ ration card ഉടമകളെ കാണാതായി !* *ഇവരെല്ലാം എവിടെ പോയി? എന്തുകൊണ്ടുപോയി ?!* *കൊള്ളക്കാരുടെ കറുത്ത മുഖംമൂടികൾ അഴിഞ്ഞുവീഴുന്നു… അതുകൊണ്ടാണ് കൊള്ളസംഘങ്ങൾ ആധാർ linkനെതിരെ ബഹു. Supreme Court ൽ case file ചെയ്തത്‌. ആധാർ link സ്വകാര്യതാവകാശത്തെ നഷ്ടപ്പെടുത്തുമത്രെ! കള്ളനെന്ത് സ്വകാര്യതാവകാശം !* *1) മൂന്നുലക്ഷത്തിലധികം വ്യാജ companyകൾ പൂട്ടിച്ചു.. അവർ അസന്തുഷ്‌ടരാണ്‌!* *2) Ration dealers അസന്തുഷ്ടരാണ് !* *3) Property Dealers അസന്തുഷ്ടരാണ്!* *4) Online system വന്നതോടെ ഇടനിലക്കാർ അസന്തുഷ്ടരാണ് !* *5) 40,000 വ്യാജ NGOs പൂട്ടിപ്പോയി, അതിനാൽ ഈ NGO's ൻ്റെ ഉടമകൾ അസന്തുഷ്ടരാണ് ! ആ പണം ഉപയോഗിച്ച്‌ മതംമാറ്റവും തീവ്രവാദവും നടത്തിക്കൊണ്ടിരുന്നവർ അസന്തുഷ്‌ടരാണ്‌.* *6) നോട്ടുനിരോധനം നടത്തിയതോടെ കള്ളപ്പണം കൊണ്ട് Property വാങ്ങിക്കൊണ്ടിരുന്നവർ അസന്തുഷ്ടരാണ്!* *7) E-Tender തുടങ്ങിയതിനാൽ contractors അസന്തുഷ്ടരാണ്! Adjustments നടക്കുന്നില്ല..* *8) Gas ഏജൻസിക്കാരും, ഗാർഹിക കുറ്റികൾ വ്യവസായത്തിന് ഉപയോഗിച്ചിരുന്നവരും അസന്തുഷ്ടരാണ്!* *9) പുതിയതായി Income tax പരിധിയിൽ വന്ന 15 കോടിയിലേറെ ആളുകളിൽ പലരും അസന്തുഷ്ടരാണ് !* *10) GST വന്നതോടെ കച്ചവടക്കാരിൽ പലരും അസന്തുഷ്ടരാണ്! കാരണം പഴയ വെട്ടിപ്പ് ഇനി നടപ്പില്ല !* *11) കള്ളനോട്ടും, കുഴൽപ്പണ ഇടപാട് തട്ടിപ്പുകാരുടെ നിലനില്പ് അപകടത്തിലായതോടെ അവരും അസന്തുഷ്ടരാണ് !* *13) Black നെ White ആക്കുന്ന ഹവാല system നിന്നുപോയി।* *14) രാഷ്ട്രീയക്കാരും, വൻ ബിനാമി ഇടപാടുകൾ ഉള്ള മന്ത്രിമാരും രാഷ്ട്രീയനേതാക്കളും അസന്തുഷ്ടരാണ്* *15) വൻതോതിൽ ബ്ലാക്ക്‌, വൈറ്റ് ആക്കിയിരുന്ന film industry മേഖലയിലുള്ളവർ അസ്വസ്ഥരാണ്* *16) വ്യാജ ട്രസ്റ്റുകളും, കുറി കമ്പനികളും, ചാരിറ്റി പേരിൽ വൻ പണമിടപാട് നടത്തിയിരുന്നവരും അസ്വസ്ഥരായി* *17) മടിയൻമാരായ സർക്കാർ ജീവനക്കാർ അസന്തുഷ്ടരാണ്. കാരണം biometric punching കാരണം കൃത്യ സമയത്ത് officeൽപോയി ജോലിചെയ്യേണ്ടി വരുന്നു !*
*18) സമയത്ത് പണിചെയ്യാതെയും കൈക്കൂലിക്കു മാത്രം ജോലിചെയ്തവരും അസന്തുഷ്ടരാണ്।* *19) മോദിയുടെ ക്ലീൻ ബ്ലാക്ക്‌ മണി ഓപ്പറേഷനിലൂടെ income department കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ തോഴിയായ ശശികലയിൽ നിന്ന് മാത്രം പിടിച്ചെടുത്തത് 1556 കോടി രൂപ..* *ചിലർക്ക് വിഷമം ഉണ്ടാകാം, രാജ്യം പുരോഗതിയുടെ പാതയിലാണ്. മാസം തോറും ഒരു വഴിപാടു പോലെ രാജ്യത്തിൻെറ നഗരങ്ങളിൽ നടത്തിവന്നിരുന്ന ബോംബ് സ്ഫോടനങ്ങൾ നടക്കുന്നില്ല... അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം നിലച്ചുപോയി...* *തലച്ചോറും നട്ടെല്ലും രാഷ്ട്രീയ പാർട്ടികൾക്ക്‌ പണയം വയ്‌ക്കാത്ത, മാനംമര്യാദക്ക്‌ അദ്ധ്വാനിച്ചു ജീവിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങൾക്കും കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്...* 💥 _*രാജ്യത്തിനുവേണ്ടി എന്തെങ്കിലും നല്ലതു ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ പോസ്റ്റ്‌ share ചെയ്യുക…..*_ 🙏🙏🧡🧡💪💪

Saturday, 15 March 2025

രോഹിത് ശർമ്മ

"കുഴിമടിയൻമാരായ ബഡുക്കൂസുകൾക്കു പറ്റിയ പണിയാണ് ഈ സാഹിത്യമെഴുത്തു , അത് കൊണ്ടാണ് ഞാൻ ഇത് തിരഞ്ഞെടുത്തത് " അഭൂതപൂർവ്വമായ അനായാസത കൊണ്ട് മലയാളികളെ അമ്പരപ്പിച്ച കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ തന്റെ എഴുത്തുകളെ സ്വയം വിലയിരുത്തിയത് ഇങ്ങനെയായിരുന്നു . രോഹിത് ശർമ്മയോടു ചോദിച്ചാലും ചിലപ്പോൾ ഇങ്ങനെതന്നെ പറയും കുഴിമടിയൻമാരായ ബഡുക്കൂസുകൾക്കു പറ്റിയതാ ണ് ഈ ക്രിക്കറ്റ് കളി അത് കൊണ്ടാണ് ഞാൻ ഇത് തിരഞ്ഞെടുത്തത് . വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തുകൾ വായിക്കുമ്പോൾ നമുക്ക് തോന്നും ഹേയ് ഇത്ര എളുപ്പമാണോ എഴുതാൻ ഇതിപ്പോ ഞാൻ വേണേലും എഴുതുമല്ലോ , വായിച്ചു തുടങ്ങുമ്പോൾ ആ എഴുത്തിന്റെ അനായാസമായ ഒഴുക്കിൽ നമ്മൾ ലയിച്ചങ്ങനെയിരിക്കും .പക്ഷെ ഒന്ന് ശ്രമിച്ചാൽ നമുക്ക് മനസിലാകും ആ അനായാസത ഒട്ടുമേ എളുപ്പമല്ല എന്ന് . ഫോമിലായ രോഹിത് ശർമ്മയുടെ ബാറ്റിംഗ് കാണുമ്പോളും നമുക്ക് തോന്നുക അതേ അനായാസത ആണ് . അപ്പോൾ നമുക്ക് തോന്നും ശ്ശൊ ഇത്രയെളുപ്പമാണോ ഈ സിക്സ് അടിക്കാൻ എന്ന് .പക്ഷെ അതയാൾക്കു മാത്രമേ പറ്റു .
രോഹിത് ശർമ്മയുടെ ബൗണ്ടറികൾ കാണുമ്പോൾ പലപ്പോഴും അയാൾക്ക് ആ ബോൾ കളിക്കാൻ കൂടുതൽ സമയം കിട്ടുന്ന പോലെ തോന്നാറുണ്ട് . അയാളുടെ പുള്ളും ,ലോഫ്റ്റും ,ഫ്ലിക്കും ഒക്കെ അവസാന നിമിഷം ആണ് സംഭവിക്കുന്നത് ഷോട്ടുകളിലേക്ക് അയാൾ ബാറ്റു കൊണ്ട് വരുന്നതും വളരെ ലാഘവത്തോടെയാണ് പക്ഷെ ബോളിൽ ബാറ്റു സ്പർശിക്കുന്നതിനു തൊട്ടു മുന്നുള്ള ആ നിമിഷം ആ ബാറ്റിനു വന്യമായ ഒരു കരുത്തു വരും . പേനെയെടുക്കാതെ മാവിൻചുവട്ടിലെ ചാരുകസേരയിൽ വെറുതെയിരിക്കുമ്പോൾ ബഷീർ കുഴിമടിയനായ ഒരു ബടുക്കൂസ് ആണ് . പക്ഷെ പേനയും പേപ്പറും എടുത്തു കഴിഞ്ഞാൽ കഥ മാറും . ഫീൽഡിൽ നിൽക്കുമ്പോൾ , ടോസ് ഇടാൻ നടന്നു വരുമ്പോൾ , പ്രസ് മീറ്റിനു ഇരിക്കുമ്പോൾ , ഇന്റർവ്യൂ കൊടുക്കുമ്പോൾ ഒക്കെ രോഹിതും കുഴിമടിയനായ ബടുക്കൂസ് ആയി തോന്നും . പക്ഷെ ബാറ്റെടുക്കുമ്പോൾ ............. ഇക്കാലത്തെ ക്രിക്കറ്റിൽ എനിക്ക് ഏറ്റവും മനോഹര കാഴ്ച ഫോമിലായ രോഹിത് ശർമ്മയുടെ ബാറ്റിങ് ആണ് ദീപു തോമസ്

ഗാന്ധാരി ശാപവും ശ്രീകൃഷ്ണനും

ഒരിക്കൽ ഗാന്ധാരി, ഭഗവാൻ കൃഷ്ണനോട് പറഞ്ഞു കൃഷ്ണാ, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും കാരണം നീയാണ്. ശ്രീകൃഷ്ണൻ പറഞ്ഞു.. ഞാൻ ആരെയും രക്ഷിക്കുകയോ, ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. #അവരവർ #ചെയ്യുന്ന #പ്രവൃത്തിയുടെ #ഫലം #അവരവർ #അനുഭവിക്കുന്നു; അത്ര മാത്രം. ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ മക്കളെ ശാസിച്ചിട്ടുണ്ടോ..? അന്ധനായ ഭർത്താവിന്റെ കണ്ണുകളാവേണ്ടതിനു പകരം, നിങ്ങൾ ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി. കണ്ണും മൂടിക്കെട്ടി ഇങ്ങനെ ഇരുന്നാൽ, ഇതുതന്നെ ഫലം. കുന്തിദേവിയെ നോക്കൂ, ഭർത്താവ് മരിച്ചിട്ടും പുത്രന്മാരുടെ കൂടെ അവർ സദാ ഉണ്ടായിരുന്നു. അവരുടെ സുഖത്തിലും, ദുഖത്തിലും കുന്തി പിന്തിരിഞ്ഞില്ല. അമ്മയുടെ സാമീപ്യം പാണ്ഡവരെ ധർമ്മ ബോധമുള്ളവരാക്കി. അങ്ങനെയുള്ള ഒരു പരിചരണം, ശ്രദ്ധ, നിങ്ങളുടെ മക്കൾക്ക് അമ്മയിൽ നിന്നു ഒരിക്കലും ലഭിച്ചില്ല; അതുകൊണ്ടു തന്നെ അവർക്കു വഴിതെറ്റി. അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, പല കുഞ്ഞുങ്ങൾക്കും ഇത് നിഷേധിക്കപ്പെടുന്നു. പുരാണകഥകളും കുടുംബബന്ധങ്ങളുടെയും ആചാരമര്യാദകളുടെയും കഥകൾ പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിയും മുത്തച്ഛനും വൃദ്ധസദനങ്ങളിലാണ്. മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ട കുഞ്ഞുങ്ങൾ ടീവി സീരിയലുകൾ കണ്ടുറങ്ങുന്നു. അണുകുടുംബങ്ങളിലെ അച്ഛനുമമ്മയും വീട്ടിൽ മക്കൾക്ക് ഇന്റർനെറ്റ് സംവിധാനങ്ങൾ ഒരുക്കികൊടുത്തിട്ടു, ജോലികഴിഞ്ഞെത്തുമ്പോഴേക്കും രാത്രിയാകും... പൂജാമുറിയിലെ നിലവിളക്കുകൾ കത്താറേയില്ല.. നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കെണിയൊരുക്കി കാത്തിരിക്കുന്നവരെക്കുറിച്ചു നമ്മൾ അറിയുന്നില്ല...അറിയുന്നത് കെണിയിൽ വീണുകഴിഞ്ഞു മാത്രം. അമ്മമാർ കണ്ണുമൂടി കെട്ടിയ ഗാന്ധാരി അല്ല...കണ്ണു തുറന്നിരുന്ന കുന്തി ആകുക.

Thursday, 20 February 2025

ഹിന്ദു സാമ്രാജ്യദിനം

ഫെബ്രുവരി 19 ഛത്രപതി ശിവാജി മഹാരാജ് ജയന്തി 1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു. ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂർത്ത രൂപമായി മാറി. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. 1674 ജൂൺ 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു. ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്‌ട്രത്തിന്റെ ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം. ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം. സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, നിയമവാഴ്ച എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അറംഗസീബിന്റെ കോട്ടകളിൽ സ്വന്തം ബന്ധുക്കൾ തന്നെ ഉദ്യോഗസ്ഥരായപ്പോൾ അധികാര കേന്ദ്രങ്ങളിൽ ശിവാജി ബന്ധുക്കളെ മാറ്റി നിർത്തി. കേവലം ഒരു രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്‌ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്‌ട്രമീമാംസകനായിരുന്നു ശിവാജി. അദ്ദേഹത്തിന്‌ വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്‌ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്‌. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപ്പോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത്‌ അതിനാലാണ്‌. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവാജി. മ്ലേഛന്മാരുടെ കയ്യില്‍ നിന്നും ഹിന്ദുക്കളെ രക്ഷിച്ചെടുത്തവന്‍. ഹിന്ദു ധര്‍മത്തെ പുന : പ്രതിഷ്ഠിച്ചവന്‍ . ഭരണാധികാരി എന്ന നിലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരാൻ ശിവാജിക്ക് കഴിഞ്ഞു . അഴിമതിയും രാജ്യദ്രോഹവും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല .അടിമത്തത്തിന്റെ അവശിഷ്ടങ്ങളായി നിന്ന എല്ലാത്തിനേയും അദ്ദേഹം തിരസ്കരിച്ചു. ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് ആത്മവിശ്വാസം നൽകിയതിൽ ശിവാജിക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു പങ്കുണ്ട്. ഒരർത്ഥത്തിൽ ഹിന്ദു സ്ഥാനത്തിലെ ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയിൽ നിന്നായിരുന്നുവെന്ന് പറയാം. #ShivajiMaharaj. #Sivaji

Monday, 10 February 2025

വയലാർ: മരിച്ചിട്ടും ജീവിക്കുന്ന അത്ഭുതം

അര്‍ദ്ധരാത്രി. കാറില്‍ ഒരു മയക്കത്തിലാണ് വയലാര്‍. അപ്പോള്‍ കൂടെയുണ്ടായിരുന്ന ആള്‍ എന്തോ ഓര്‍ത്തെന്നപോലെ വയലാറിനെ തട്ടിയുണര്‍ത്തുന്നു:""കുട്ടാ, നാളെയല്ലേ മഞ്ഞിലാസിന്റെ പടത്തിന്റെ കമ്പോസിങ്. പാട്ടെഴുതിയോ?''വയലാര്‍ ചുറ്റും നോക്കി. ഒഴിഞ്ഞ സിഗരറ്റ് കവര്‍ എടുത്തു. അതു കീറി മറുഭാഗത്ത് എഴുതിത്തുടങ്ങി.അഞ്ചുമിനിറ്റ്. എഴുതിയത് സുഹൃത്ത് ശോഭനാ പരമേശ്വരന്‍നായര്‍ക്ക് കൈമാറി. ശോഭനാ പരമേശ്വരന്‍നായര്‍ കടലാസിലേക്ക് നോക്കി. അതാ മഞ്ഞിലാസിനുവേണ്ടിയുള്ള പാട്ട്.""ചലനം-ചലനം-ചലനംമാനവജീവിത പരിണാമത്തിന്‍മയൂരസന്ദേശം'' ===================================== വേറൊരു കഥ-കാലത്ത് അഞ്ചുമണിക്ക് ആധിയോടെ പ്രൊഡ്യൂസര്‍ മദ്രാസ് പാംഗ്രൂവ് ഹോട്ടലില്‍ എത്തുന്നു. രാവിലെ ഒമ്പതുമണിക്ക് റെക്കോഡിങ് ആണ്. ആറുമാസമായി വയലാറിനോട് പാട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുന്നു. ഇന്നലെ രാത്രിയും വിളിച്ചു. പുലര്‍ച്ചെ രണ്ടുമണിവരെ കൂട്ടുകാരുമൊത്ത് ആഘോഷത്തിലായിരുന്ന വയലാര്‍ ഫോണിലൂടെ താന്‍ പറയുമ്പോള്‍ വരുന്നതല്ല ഭാവന എന്ന് കയര്‍ക്കുകയാണത്രെ ഉണ്ടായത്. വയലാറല്ല പാട്ടെഴുതുന്നതെങ്കില്‍ സംഗീതസംവിധായകന്‍ ട്യൂണ്‍ ചെയ്യുകയുമില്ല. പേടിയോടെ പ്രൊഡ്യൂസര്‍ വയലാറിന്റെ മുറിയിലേക്ക് കയറി. പൂട്ടിയിട്ടില്ല. വയലാര്‍ കൂര്‍ക്കംവലിച്ചുറങ്ങുകയാണ്. അതാ, മേശയില്‍ ഒരു കടലാസ്. ആവേശംകൊണ്ട് പ്രൊഡ്യൂസര്‍ ചാടിപ്പോയി. അതില്‍ തന്റെ സിനിമയ്ക്കു വേണ്ടിയുള്ള പാട്ടാണ്. ആ പാട്ടാണ്, "ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ' അല്ലെങ്കില്‍ "ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' അല്ലെങ്കില്‍ "കായാമ്പൂ കണ്ണില്‍ വിടരും'. ===================================== വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് പേട്ടയിലെ ഒരു റസിഡന്റ്സ് അസോസിയേഷന്‍ മീറ്റിങ്ങില്‍, അന്തരിച്ച കണിയാപുരം രാമചന്ദ്രനുമൊത്ത് പങ്കെടുത്തു. മൈക്കില്‍കേട്ട വയലാറിന്റെ പഴയ പാട്ടുകളെ ഉദ്ധരിച്ചാണ് കണിയാപുരം പ്രസംഗം തുടങ്ങിയത്. ചില വയലാര്‍ അനുഭവങ്ങളൊക്കെ സദസ്സുമായി പങ്കുവച്ചു. മീറ്റിങ് കഴിഞ്ഞ് സംഘാടകന്റെ വീട്ടില്‍ കാപ്പി കുടിക്കവെ ഒരാള്‍ കണിയാപുരം സാറിനോട് ചോദിച്ചു.""സത്യത്തില്‍ വയലാറില്‍ മഹത്വം അടിച്ചേല്‍പ്പിക്കുകയല്ലേ? വയലാറിനെക്കാള്‍ പ്രതിഭയുള്ള എത്രയോ ഗാനരചയിതാക്കളെ കണ്ടില്ലെന്നുനടിക്കുകയല്ലേ?-ന്റെ ലാളിത്യം വയലാറിനുണ്ടോ- ന്റെ നിരീക്ഷണം വയലാറിനുണ്ടോ?... എന്നിട്ടും എന്തുകൊണ്ട് വയലാര്‍? അതിന് കണിയാപുരം രാമചന്ദ്രന്‍ പറഞ്ഞ മറുപടി ഇന്നും ലേഖകന്റെ കാതില്‍ വ്യക്തമായി ഉണ്ട്: ""പ്രപഞ്ചത്തില്‍ സൂര്യനെക്കാള്‍ ഊര്‍ജമുള്ള കോടാനുകോടി നക്ഷത്രങ്ങളുണ്ട്. സൂര്യനെക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള നക്ഷത്ര ങ്ങള്‍ എത്രയോ ആയിരം ഉണ്ട്. സൂര്യനെക്കാള്‍ തിളക്കമുള്ളവ ഉണ്ട്. എങ്കിലും നമുക്ക് ഇഷ്ടം സൂര്യനെയാണ്. കാരണം സൂര്യനാണ്് മനുഷ്യനോട് ഏറ്റവും അടുത്തുനില്‍ക്കുന്നത്. സൂര്യനാണ് നമുക്ക് ഇരുട്ടും വെളിച്ചവും തരുന്നത്. നമുക്കുവേണ്ടി മഴ പെയ്യിക്കുന്നത്, വൃക്ഷലതാദികളെ തളിര്‍പ്പിക്കുന്നത്, പുഷ്പിപ്പിക്കുന്നത്... അതുപോലെ വയലാറും മനുഷ്യനോട് ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ് ആദ്യം വയലാറിന്റെ പേരുപറയുന്നത്. ===================================== കടലിനക്കരെ കൂട്ടിക്കൊണ്ടുപോയ ആള്‍ലേഖകന്‍ ആദ്യംകേട്ട വയലാര്‍ഗാനം ചെമ്മീന്‍ സിനിമയിലെ "കടലിനക്കരെ പോണോരെ' ആണ്. ഒരു മഴയുള്ള ദിവസമാണെന്ന് ഓര്‍മയുണ്ട്. വലിയച്ഛന്റെ വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അകത്ത് ട്രാന്‍സിസ്റ്ററില്‍ നിന്നാണ് കേട്ടത്. താളവും മേളവും ശബ്ദവും പിന്നെ കടലിനക്കരെ എന്നൊക്കെയുള്ള വാക്കുകളുമാണ് മനസ്സില്‍ കയറിയത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ പാട്ടിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് വെറും ഭാവനാപദങ്ങള്‍ കൊണ്ട് മാത്രം സൃഷ്ടിച്ച ഗാനമാണ് അത്. നാടോടിക്കഥകളിലും മറ്റും മാത്രം കേട്ട വാക്കുകളാണ് ആ ഗാനം. കടലിനക്കരെ-കാണാപ്പൊന്ന് - പാലാഴിത്തിര - മത്സ്യകന്യകമാര്‍ - മാണിക്യക്കല്ല് - ചന്ദനത്തോണി - വെണ്ണിലാപൊയ്ക - പൊന്‍പൂമീന്‍ - നക്ഷത്രക്കടല്‍ - നാഗനര്‍ത്തകിമാര്‍ - ഓമല്‍പൂത്താലി - പുഷ്പകത്തോണി - മാനസപൊയ്ക - മായാദ്വീപ് - പാതിരാപ്പന്തല്‍ - പഞ്ചമിത്തളിക - ദേവകന്യകമാര്‍ - നാണത്തിന്‍ മുത്ത്- അങ്ങനെ കല്‍പ്പിതപദങ്ങള്‍ കണ്ട് ഇതെന്തൊരു മാന്ത്രികവിദ്യയാണെന്ന് ആശ്ചര്യപ്പെട്ടുപോയി. ===================================== ഭരതന്‍-പത്മരാജന്‍, ലോഹിതദാസ്-സിബി മലയില്‍ തുടങ്ങി മലയാളസിനിമയില്‍ ടീമുകള്‍ അസംഖ്യമുണ്ടെങ്കിലും മലയാളി ഇത്രത്തോളം ഹൃദയത്തില്‍ കയറ്റിയ ടീം വേറെ കാണില്ല. ദേവരാജന്‍ മാഷ് ഒരു പ്രസംഗത്തില്‍ അതു സൂചിപ്പിച്ചത് ഇങ്ങനെയാണ്: ""വയലാറിന്റെ പാട്ടില്‍ത്തന്നെ സംഗീതമുണ്ട്. ആ സംഗീതം നിങ്ങളെ കേള്‍പ്പിക്കുക എന്ന ജോലി മാത്രമേ എനിക്കുള്ളൂ. വയലാറിനാട് ഒരു വാക്ക് മാറ്റാന്‍ പറയാന്‍ എനിക്ക് പേടിയായിരുന്നു. കാരണം മാറ്റുന്ന വാക്കിനു പകരമായി അതിനെ അതിശയിപ്പിക്കുന്ന അമ്പത് വാക്കു പറയും. പിന്നെ ഏതെടുക്കണമെന്നറിയാതെ ഞാന്‍ കുഴങ്ങും. അതുകൊണ്ടുതന്നെ ഒരു വാക്കുമാറ്റാന്‍ ഞാന്‍ പറയാറില്ല''. തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് മാനവീയം വീഥിയുടെ രണ്ടറ്റങ്ങളിലായി മരണശേഷവും ആ ടീം നിലകൊള്ളുന്നു. പടിഞ്ഞാറേയറ്റത്ത് വയലാറിന്റെ പ്രതിമ. കിഴക്ക് ദേവരാജന്‍ മാഷ്. ===================================== മൃമലയാറ്റൂര്‍ രാമകൃഷ്ണനും വയലാറും തമ്മിലുള്ള സൗഹൃദം സുപ്രസിദ്ധമാണല്ലോ. ഒരു സൗഹൃദസദസ്സില്‍ അതാ മലയാറ്റൂരിന്റെ വെല്ലുവിളി ""ഏതക്ഷരത്തിലും പാട്ടുതുടങ്ങാന്‍ കേമനാണെന്നാണല്ലോ തന്നെപറ്റി പറയുന്നത്. എന്നാല്‍ "മൃ' എന്ന അക്ഷരത്തില്‍ ഒരു പാട്ട് തുടങ്ങ്. "മൃദംഗം', "മൃഗം' ഈ രണ്ടു വാക്കുകളും പാടില്ല.വയലാര്‍ "മൃ'ല്‍ തുടങ്ങി. അതാണ് ""മൃണാളിനി... മൃണാളിനി മിഴിയിതളില്‍ നിന്‍ മിഴിയിതളില്‍മധുരസ്വപ്നമോ, മൗനപരാഗമോ...'' എന്നു തുടങ്ങുന്ന ഗാനം.വയലാര്‍ അവാര്‍ഡ് ലഭിച്ച "യന്ത്രം' മലയാറ്റൂര്‍ സമര്‍പ്പിച്ചിരിക്കുന്നത് വയലാറിനാണെന്നത് കൗതുകം നിറഞ്ഞ യാദൃച്ഛികത. ===================================== വിഷാദം, തത്വചിന്ത, ഹൈറേഞ്ച് ഗാനങ്ങള്‍ (അതെ, സഹ്യാദ്രിസാനുക്കള്‍, താഴ്വരകളേ താരനിശകളേ ടാറ്റാ, പര്‍വതനന്ദിനീ, ദേവികുളം മലയില്‍, കുറ്റാലം കുളിരരുവി... തുടങ്ങി എത്രയോ "ഹൈറേഞ്ച്' ഗാനങ്ങള്‍) എന്നിങ്ങനെ കൗതുകം നിറഞ്ഞ തലക്കെട്ടുകളിലുംകൂടിയാണ് ലേഖകന്‍ വിഭജിച്ചിട്ടുള്ളത്. അതില്‍ ലേഖകന് വളരെ പ്രിയപ്പെട്ടതാണ് ചോദ്യോത്തരഗാനങ്ങള്‍.കാമുകീകാമുകന്മാരുടെ ചോദ്യോത്തരങ്ങളിലൂടെ വയലാര്‍ പ്രണയം വികസിപ്പിക്കുന്നത് ആഹ്ലാദഭരിതമായ അനുഭവമാണ്.""ചിത്രാപൗര്‍ണമി രാത്രിയിലിന്നലെലജ്ജാവതിയായ് വന്നവളേകാലത്തുറങ്ങി ഉണര്‍ന്നപ്പോള്‍ നിന്റെനാണമെല്ലാം എവിടെപ്പോയ്'' എന്നു കാമുകന്‍ ചോദിക്കുമ്പോള്‍""കവര്‍ന്നെടുത്തു കള്ളനൊരാള്‍ കവര്‍ന്നെടുത്തു' എന്ന് അവളുടെ മറുപടി.""ചന്ദ്രനുദിക്കുന്ന ദിക്കില്‍ചന്ദനം പൂക്കുന്ന ദിക്കില്‍''""കൈനിറയെ വിളയിട്ട പെണ്ണേകല്യാണപ്രായമായ പെണ്ണേ'' തുടങ്ങി മുപ്പത്തെട്ടോളം ചോദ്യോത്തരശൈലിയിലുള്ള ഗാനങ്ങളുണ്ട്. ===================================== വയലാര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ സംസാരിക്കവെ സുകുമാര്‍ അഴീക്കോട് പറഞ്ഞു: ""മരിച്ചവരെ ജീവിപ്പിക്കുന്ന എന്തോ മരുന്നൊക്കെ സയന്‍സ് കണ്ടുപിടിക്കാന്‍ പോകുന്നെന്നു പറയുന്നു. വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. മരിച്ചിട്ടും ജീവിച്ചിരുന്നതിനേക്കാള്‍ ഓജസ്സോടെ വയലാര്‍ ജീവിക്കുന്നത് ഈ ശാസ്ത്രജ്ഞന്മാര്‍ കാണുന്നില്ലേ. വയലാറിനെ പഠിച്ചാല്‍മതി. മരിച്ചാലും ജീവിക്കാനുള്ള മരുന്നിനുള്ള ഫോര്‍മുല ✍️കടപ്പാട് : Anoop Vismaya #kdpd

സിയാചിൻ എന്ന അത്ഭുതം

കൂറ്റന്‍ മഞ്ഞുപാളികള്‍ അല്ലാതെ ജീവനുള്ള ഒന്നുമില്ല; സൈനികരുടേത് ദുരിത ജീവിതം; ചെങ്കുത്തായ ഈ മഞ്ഞുമല കാക്കാന്‍ രാജ്യം മുടക്കുന്നത് ശതകോടികള്‍; എന്തുകൊണ്ടാണ് സിയാച്ചിന്‍ ഇന്ത്യയ്ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടതാകുന്നത്?
ഹിമാലയന്‍ മലനിരകളിലെ കിഴക്കന്‍ കാരക്കോറത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ് സിയാചിന്‍ ഹിമാനി. ഇന്ത്യാ-പാക് നിയന്ത്രണരേഖയ്ക്ക് തൊട്ട് കിഴക്കായാണ് ഇതിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത്. എഴുപത് കിലോമീറ്റര്‍ നീളമുള്ള സിയാചിന്‍ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയില്‍ ലോകത്തില്‍ രണ്ടാമത്തേതുമാണ്. സിയാചിന്‍ ഹിമാനിയും അതിന്റെ എല്ലാ കൈവഴികളും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ശീതകാലത്ത് ഇവിടുത്തെ ശരാശരി മഞ്ഞുവീഴ്ച്ച 10.5 മീറ്റര്‍(35 അടി) ആണ്. താപനില മൈനസ് 50 ഡിഗ്രിസെല്‍ഷ്യസായി താഴുകയും ചെയ്യും. സിയചിന്‍ ഹിമാനിയുടെ എല്ലാ കൈവഴികളുമുള്‍പ്പടെ മൊത്തം സിയാചിന്‍നിരകള്‍ 700 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രീര്‍ണ്ണം വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും (ഇന്ത്യ നിര്‍മ്മിച്ചത്) ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിന്‍ നിരകളിലാണുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 22,000 അടി വരെ ഉയരത്തില്‍ ഇവിടെ ഇന്ത്യന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ ഇവിടെ മരിച്ചത് മോശം കാലാവസ്ഥ മൂലം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 1972ലെ ഷിംല കരാര്‍ പ്രകാരം കാശ്മീരിലെ നിയന്ത്രണരേഖ സിയാചിന്‍ ഗ്ലേഷ്യര്‍ സ്പര്‍ശിച്ചിരുന്നില്ല. കരാര്‍ പ്രകാരം രേഖ ചഖ9842 എന്ന പോയിന്റില്‍ വന്നവസാനിച്ചു. മനുഷ്യവാസയോഗ്യമല്ലാത്ത പ്രദേശമായിരുന്നതിനാലായിരുന്നു സിയാചിന്‍ ഗ്ലേഷ്യറിനെ ഉള്‍പ്പെടുത്താതിരുന്നത്. അതോടെ ഈ പ്രദേശം ഇരുരാഷ്ട്രങ്ങളും അവകാശമുന്നയിക്കുന്ന തര്‍ക്കസ്ഥലമായി മാറി. ഓപ്പറേഷന്‍ മേഘദൂതിലൂടെ ഇത് ഇന്ത്യ പിടിച്ചെടുത്തു. അതിന് ശേഷം ഈ മലനിരകള്‍ ഇന്ത്യയുടെ അഭിമാനപ്രശ്നമായി മാറി. സൈനികള്‍ ഇത് സംരക്ഷിക്കാന്‍ ജിവന്‍ ബലികൊടുത്തും തോക്കേന്തി. ഓപ്പറേഷന്റെ ആദ്യപടിയായി ഇന്ത്യന്‍ ആര്‍മി സൈനികരെ വായൂമാര്‍ഗ്ഗം ഗ്ലേഷ്യറിലെത്തിച്ചു. ഹെലികോപ്ടറുകള്‍ക്ക് പറക്കാവുന്ന ഉയര്‍ന്നപരിധിയിലുമുയരെ പറന്ന് ഇന്ത്യന്‍ വ്യോമസേന ആദ്യ സൈനികട്രൂപ്പിനെയും അവര്‍ക്ക് വേണ്ട സാധനസാമഗ്രികളും ഗ്ലേഷ്യറിലെത്തിച്ചു.1984 മാര്‍ച്ചില്‍ കുമാവോണ്‍ റെജിമെന്റിന്റേയും ലഡാക്ക് സ്കൗട്ട്സിന്റേയും ഒരു സൈനികദളം മുഴുവന്‍ സോജിലാ പാസിലൂടെ നടന്ന് ഗ്ലേഷ്യറിന്റെ കിഴക്കന്‍ ബേസില്‍ എത്തിച്ചേര്‍ന്നു. പാക്കിസ്ഥാന്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ ഗ്ലേഷ്യറിലെത്തിച്ചേരുക എന്നതായിരുന്നു കഠിനമായ ഈ നീക്കത്തിന്റെ ലക്ഷ്യം. ഓപ്പറേഷനാരംഭിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്ബേ സൈനികര്‍ക്ക് നല്‍കിയ അതികഠിന പരിശീലനത്തിന്റെ ഫലമായി ലോകത്തിന്റെ മൂന്നാം ധ്രുവം എന്ന് വിശേഷിക്കപ്പെടുന്ന, ഓക്സിജന്‍ ലഭ്യത വളരെക്കുറവുള്ള, സിയാച്ചിനിലെ കൊടുംതണുപ്പില്‍ അച്ചടക്കത്തോടെ മനോധൈര്യം കൈവിടാതെ ഇന്ത്യന്‍ സൈനികര്‍ ഉയരങ്ങള്‍ കീഴടക്കി. ഈ വിജയം നേടിയത് ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതിന്റെ ഖ്യാതി ഇല്ലായ്മ ചെയ്യാനാകില്ല. അതുകൊണ്ടാണ് ജീവന്‍ പണയപ്പെടുത്തിയും ഇവിടെ സംരക്ഷിക്കാന്‍ സൈനികരെത്തുന്നത്. സിയാച്ചിനിലെ പകല്‍ സമയത്തെ ശരാശരി താപനില മൈനസ് 30 ഡിഗ്രി. രാത്രിയില്‍ മൈനസ് 55 ഡിഗ്രി. ഇത് മൈനസ് 60 വരെ താഴാം. നമുക്കു കിട്ടുന്ന ഓക്സിജന്റെ അളവിന്റെ 10% മാത്രമാണു സിയാച്ചിനില്‍ കിട്ടുന്നത്. പത്ത് മിനിട്ട് മഞ്ഞിലൂടെ നടന്നാല്‍ അര മണിക്കൂറെങ്കിലും വിശ്രമിക്കാതെ സാധ്യമല്ല. ശ്വാസകോശത്തേയും തലച്ചോറിനെയും ബാധിക്കുന്ന ഹൈ ആള്‍ട്ടിട്ട്യൂഡ് പള്‍മൊണറി ഒഡിമ ബാധിക്കാന്‍ മണിക്കൂറുകള്‍ മാത്രം മതി. ഹിമദംശനം (ഫ്രോസ്റ്റ് ബൈറ്റ്) - മഞ്ഞിന്റെ കടിയേറ്റു ദേഹം മുറിയും. ശരീരഭാഗങ്ങള്‍ മുറിഞ്ഞുപോകുന്ന അവസ്ഥ വരെയുണ്ടാകാം. മരണകാരണം പോലുമാകാവുന്നതാണിത്. 15 സെക്കന്‍ഡ് നേരം ഇരുമ്ബു ദേഹത്തു തൊട്ടാല്‍പോലും മഞ്ഞിന്റെ കടി കിട്ടും. തോക്കിന്റെ ഇരുമ്ബുഭാഗങ്ങള്‍ കൊണ്ടാലും മതി. അവിടെയാണ് തോക്കുകളുമായി സൈനികര്‍ കാവല്‍ നില്‍ക്കുന്നത്. ഹിമദംശനമേറ്റ് കൈകാല്‍ വിരലുകളും മറ്റും മുറിച്ചുനീക്കേണ്ടി വന്നിട്ടുള്ള എത്രയോ സൈനികരുണ്ട്. തണുപ്പില്‍നിന്നു രക്ഷനേടാന്‍ തീകാഞ്ഞാല്‍ പലപ്പോഴും മരവിപ്പ് മൂലം കൈ അറ്റുപോകുന്നത് അറിയുകപോലുമില്ല. ഉറക്കം, വിശപ്പ് എന്നിവ നഷ്ടപ്പെടാം. ഓര്‍മ നശിക്കാം. സംസാരശേഷി നശിക്കാം. ശരീരം തളരാം. മണിക്കൂറില്‍ 100 മൈല്‍ വരെ വേഗത്തിലുള്ള മഞ്ഞുകാറ്റ്. അതും മൂന്നാഴ്ച വരെ തുടര്‍ച്ചയായി വീശുന്നത്. സാധാരണ മനുഷ്യര്‍ക്കു പിടിച്ചുനില്‍ക്കാനാവില്ല. 36 അടി വരെ മഞ്ഞുവീഴ്ചയുണ്ടാകാം സിയാച്ചിനില്‍. മഞ്ഞുവീഴ്ചക്കാലത്ത് അപ്പപ്പോള്‍ അതു നീക്കം ചെയ്തില്ലെങ്കില്‍ സൈനിക പോസ്റ്റുകള്‍ മഞ്ഞുമൂടിപ്പോകും. അതിനുപുറമേയാണു ഹിമപാതവും മറ്റും. ടിന്‍ കാനുകളിലെ ഭക്ഷണം മാത്രം കഴിച്ചു കഴിയണം മാസങ്ങളോളം. ഈ ദുരിതമെല്ലാം സഹിച്ചാണ് ഈ മലനിര സൈനികര്‍ സംരക്ഷിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഈ സൈനിക താവളത്തിനായി ഇന്ത്യ ചെലവഴിക്കുന്നത്. ഏറ്റവും ഉയരത്തിലുള്ള ഈ മലനിര കൈവിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ പോലും സ്വാധീനിക്കും. അതുകൊണ്ടാണ് കഷ്ടതകള്‍ ഏറ്റെടുത്തുള്ള സൈന്യത്തിന്റെ കാവല്‍ നില്‍ക്കല്‍.

രാമായണവും പെറുവും

പുരാതന ഭാരതത്തിൻ്റെ അതായത് അഖണ്ഡ ഇന്ത്യയുടെ കിഴക്ക് പസഫിക് സമുദ്രം കടന്നാൽ തെക്കെ അമേരിക്കയുടെ വടക്ക് ഭാഗത്ത് പെറു എന്ന രാജ്യത്താണ് ആൻഡീസ് പർവ്വതനിര സ്ഥിതി ചെയ്യുന്നത്. ഈ പർവ്വതനിരകൾ കണ്ടാൽ ഫണം നിവർത്തിനിൽക്കുന്ന പാമ്പുകളെ പോലെ തോന്നും ഓരോ കൊടുമുടിയും. ഈ കൊടുമുടികളിൽ പല താഴ്വാരങ്ങളിലും പ്രത്യേകിച്ച് കാരവേലി നദിയുടെ താഴ്വാരത്തിൽ പാമ്പുകളുടെ ചിത്രങ്ങൾ ഉള്ള ധാരാളം റോക്ക് ആർട്ടുകൾ ഉണ്ട്. പുരാതന കാലത്ത് ആദിമ മനുഷ്യർ പാറകളിൽ വരച്ചിട്ടവയാണ് ഈ റോക്ക് ആർട്ടുകൾ. പക്ഷെ ഈ റോക്ക് ആർട്ടുകളും ഭാരതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഉണ്ടാവാനാണ് സാധ്യത - കാരണം ഈ റോക്ക് ആർ ട്ടുകൾ കാണപ്പെടുന്ന ഒരു പ്രദേശത്തിൻ്റെ പേര് നമുക്ക് സുപരിചിതമാണ് - അനന്ത - അതെ ഭാരതീയ വിശ്വാസത്തിൽ ആയിരം തലയുള്ള നാഗം, ശ്രീമഹാവിഷ്ണുവിൻ്റെ ശയ്യയായ ശേഷ നാഗം അനന്തൻ, അനന്ത എന്ന പേരിൽ പിന്നെയും സ്ഥലങ്ങൾ ആൻഡീസ് പർവ്വതനിരകളിൽ ഉണ്ടത്രേ. ഇന്ത്യൻ ഭാഷ പദങ്ങളോട് സാമ്യമുള്ള ചില സ്ഥലങ്ങൾ സ്വാഭാവികമാകാം. മറ്റന്നാണ് പെറു കടൽ തീരത്ത് പാറയിൽ വരച്ചു വച്ചിരിക്കുന്ന 3 തലയുള്ള ത്രീ ശൂലം പോലെ ഉള്ള ഒരു ചിത്രം - മൂന്ന് തലയുള്ള ഒരു കള്ളിമുൾച്ചെടിയായി തോന്നുന്ന ഇത് ഒരു തറയിൽ ഉറപ്പിച്ച രീതിയിൽ ആണ് വരയ്ച്ച വച്ചിരിക്കുന്നത്. കാൺഡലബോ ഡി പരാക്കസ് എന്നാണ് ഇതിന് പേര്. ആദിമ മനുഷ്യരുടെ ഓരോ കരവിരുതകൾ അല്ലെ? നമുക്ക് വടക്കേ അമേരിക്കയേ അതിൻ്റെ പാട്ടിനു വിട്ടേക്കാം ,സർപ്പങ്ങളുടെ റോക്ക് ആർട്ടുകൾ നിറഞ്ഞ ആൻഡീ പർവ്വതനിരകളെയും ,മൂന്ന് തലപ്പുള്ള ആ ചെടിയുടെ ചിത്രവും വിട്ട് നമുക്ക് നമ്മുടെ ഭാരതത്തിലേയ്ക്ക് വരാം . ശ്രീ വാൽമീകി മഹർഷി രചിച്ച ഇതിഹാസ്യ കാവ്യമായ ശ്രീമദ് രാമായണത്തിലെയ്ക്ക് കുറച്ചു സമയം ശ്രദ്ധ ക്ഷണിച്ചാലോ? സീതാന്വേഷണമെന്ന മഹത് കാര്യത്തിനായി സുഗ്രീവൻ വാനരസേനയേ കിഷ്കിന്ദയുടെ പല ദിക്കിലേയ്ക്കും അയക്കുന്നു. അതോടൊപ്പം ഈ സ്ഥലങ്ങളെ കുറിച്ചുള്ള ചെറു വിവരണങ്ങളും അദ്ദേഹം വാനരസേനയ്ക്ക് നൽകുന്നുണ്ട്. ശ്രീമദ് രാമായണം കിഷ്കിന്ദാ കാണ്ഡം - നാൽപതാം സർഗ്ഗത്തിൽ സുഗ്രീവൻ കിഴക്ക് ദിക്കിലുള്ള പല ദേശങ്ങളേയും കുറിച്ച് വിവരിച്ച ശേഷം പറയുന്ന ഈ പ്രദേശത്തേ കുറിച്ച് നമുക്ക് വിശദമായി ഒന്നു ചർച്ച ചെയ്യാം , ആദ്യം സുഗ്രീവൻ്റെ വാക്കുകളിലൂടെ - വാനരൻമാരേ, ക്ഷീരോദമെന്ന സമുദ്രത്തെ കടന്ന് അപ്പുറം കടന്നവരായി പ്രാണികൾക്ക് ഭയമുണ്ടാക്കുന്നതും, സമുദ്രങ്ങളിൽ വച്ച് ശ്രേഷ്ഠമായ ശുദ്ധജല സമുദ്രത്തെ നിങ്ങൾ കാണുന്നതാണ്. അവിടെ പ്രസിദ്ധപ്പെട്ട കോപത്താൽ ഉണ്ടായതും, ആശ്ചര്യകരവും ഉഗ്രവുമായ കരിമുഖത്തോടു കൂടിയതുമായ ബഡവാഗനി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിവേഗത്തോടു കൂടി വരുന്ന ചരാചരങ്ങളടങ്ങിയ പലതും ഇതിന് ആഹാരമായി തീരുന്നു.അവിടെ ആ ബഡ വാഗ്നിയെ കണ്ട്, വിരുതേറുന്നവയും, അലറുന്നവയുമായ ജലചരങ്ങളായ പ്രാണികളുടെ ശബ്ദം കേൾക്കപ്പെടുന്നുണ്ട്. ശുദ്ധജല സമുദ്രത്തിൻ്റെ വടക്കേക്കരയിൽ പതിമൂന്ന് യോജന അപ്പുറത്തായി വമ്പിച്ച ജാതരൂപ ശിലയെന്ന കാഞ്ചന പർവ്വതമുണ്ട്. വാനരൻമാരേ അവിടെ പർവ്വതത്തിൻ്റെ കൊടുമുടിയിൽ സ്ഥിതി ചെയ്യുന്നവനും, ചന്ദ്രതുല്യപ്രഭയാർന്നവനും, ഭൂമിയെ വഹിക്കുന്നവനും, താമരയിതൽ പോലെ വിടർന്ന കണ്ണുള്ളവനും, ദേവൻമാരെല്ലാവരും വന്ദിക്കുന്നവനും, ആയിരം തലയുള്ളവനും, നീല വസ്ത്രം ധരിച്ചവനുമായ അനന്തനെന്ന സർപ്പ രാജാവിനെ നിങ്ങൾക്ക് കാണാവുന്നതാണ്.
പർവ്വതത്തിന് മുകളിലായി മൂന്ന് തലകളുള്ളതും, സ്വർണ്ണ നിറമുള്ളതും തറയോടു കൂടിയതുമായ ഒരു പനമരം സ്ഥാപിക്കപ്പെട്ടതായി ആ മഹാത്മാവിൻ്റെ കൊടിയായി ശോഭിക്കുന്നു. ആയിരക്കണക്കിന് വർഷം മുൻപെഴുതിയ ശ്രീമദ് രാമായണത്തിലും, വടക്കേ അമേരിക്കയിലെ നാഗ റോക്ക് ആർട്ടുകളിലും, സ്ഥലനാമങ്ങളിലും നിങ്ങൾക്കെന്തെങ്കിലും ആശ്ചര്യമോ, അത്ഭുത മോ തോന്നിയോ?

രാഹുൽ ഗാന്ധിയുടെ മാപ്പ്

സ്വാമി വിവേകാനന്ദനും നേതാജിയും

സ്വാമി വിവേകാനന്ദൻ്റെ സമാധിക്ക് ശേഷം വിപ്ലവ സംഘടനകൾക്ക് പിറകിൽ വിവേകാനന്ദ ആശയങ്ങൾ ആണ് എന്ന കാരണം പറഞ്ഞു കൊണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ രാമകൃഷ്ണ മഠത്തിൽ നടത്തിയിരുന്ന പരിശോധനകൾ കണ്ട് ശാരദാ ദേവി പറഞ്ഞുവത്രേ " എൻ്റെ നരേന്ദ്രൻ ഇപ്പൊൾ ശരീരത്തിൽ ഇരുന്നിരുന്നു എങ്കിൽ കമ്പനി ( ബ്രിട്ടീഷ് സർക്കാർ) അവനെ വെറുതെ വിടില്ലായിരുന്നു " എന്ന് ! നാല് വർഷം നീണ്ട പാശ്ചാത്യ സന്ദർശനങ്ങൾക്ക് ശേഷം വിശ്വവിജയിയായി വിവേകാനന്ദ സ്വാമികൾ തിരികെ ഭാരതത്തിലേക്ക് വന്നപ്പോൾ അദ്ദേഹം ആദ്യം വന്നിറങ്ങിയത് രാമേശ്വരത്താണ്. അന്ന് രാമനാട് മഹാരാജാവ് ഭാസ്കര സേതുപതി നേരിട്ടാണ് അദ്ദേഹത്തിനെ സ്വീകരിക്കാൻ പോയത് ,അവിടെ രാമനാട് ഭരണകൂടം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നടത്തിയ വിശ്വപ്രസിദ്ധമായ മറുപടി പ്രസംഗമുണ്ട് ,അതിൽ സദസ്സിനെ അഭിമുഖീമരിക്കുന്നതിന് മുമ്പ് അനന്തതയിലേക്ക് നോക്കി അദ്ദേഹം നടത്തിയ ഒരു പ്രവചനം ഇങ്ങനെയാണ്, " നീണ്ടരാത്രി അവസാനിക്കാറായി, മൃതം എന്ന് കരുതിയത് ഉണരാൻ പോവുന്നു, ഹിമാലയത്തിൻ്റെ ഗരിമയിൽ നിന്ന് പതിയെ ഒരു ശബ്ദം നമ്മളിലേക്ക് വരുന്നു, നമ്മുടെ ഭാരതമാതാവ് നീണ്ട നിദ്ര വിട്ട് ഉണരാൻ പോവുന്നു ,അവൾ ഇനി ഒരിക്കലും ഉറങ്ങാൻ പോവുന്നില്ല ,ആ കാൽച്ചുവട്ടിലെ സിംഹം ഉണർന്നിരിക്കുന്നു " ഈ പ്രചനം കേട്ട ഭാസ്കര സേതുപതി സ്വകാര്യമായി സ്വാമിജിയോട് ചോദിച്ചത്രെ, " സ്വാമിജി ഭാരതത്തിൻ്റെ അധ്യാത്മിക സ്വാതന്ത്ര്യത്തിന് അങ്ങ് ബീജാവാപം നൽകി കഴിഞ്ഞു,എന്നാല് ഭൗതീക സ്വാതന്ത്ര്യം വേണ്ടേ ? അത് എന്ന് സംഭവിക്കും സ്വാമിജി ? എന്ന്. ചിരിച്ചു കൊണ്ട് സ്വാമിജി മറുപടി നൽകിയത്രെ "അതിനായി ഒരു അവതാരം സംഭവിച്ചിരിക്കുന്നു സേതുപതി " എന്ന്. സ്വാമി വിവേകാനന്ദൻ ഈ പ്രവചനം നടത്തിയ ദിവസം കൃത്യമായി പറഞ്ഞാൽ 1897 ജനുവരി 25 ,രണ്ട് ദിവസം മുമ്പ് അതായത് ജനുവരി 23ന്, ഒറീസ്സയിലെ കട്ടക്കിൽ ജാനകിനാഥിനും പ്രഭാവതിക്കും ഒരു ആൺകുട്ടി ജനിച്ചു ,സുഭാഷ് ബാബു എന്ന് അവർ സ്നേഹത്തോടെ വിളിച്ച അവനെ ഈ രാജ്യം ആരാധനയോടെ വിളിച്ചു "നേതാജി സുഭാഷ് ചന്ദ്രബോസ്" സ്വാമി വിവേകാനന്ദനെ പറ്റി മഹാത്മാകൾ നടത്തിയ പല പ്രസിദ്ധങ്ങളായ ഉദ്ധരണികളും ഉണ്ടെങ്കിലും നേതാജിയുടെ പോലെ ആത്മാർഥമായ ഒരു വാചകം വേറെ വായിച്ചിട്ടില്ല.സ്വാമി വിവേകാനന്ദനെ പറ്റി നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞത് ഇങ്ങനെയാണ്, "ഇന്ന് സ്വാമിജി ജീവിച്ചിരുന്നുവെങ്കിൽ ഞാൻ ആ കാൽച്ചുവട്ടിൽ ഉണ്ടാവുമായിരുന്നു,അദ്ദേഹത്തിൻ്റെ. ശിഷ്യനായിട്ട് " .
ഇതിലും നന്നായി സ്വാമിജിയെ ആരും അനുസ്മരിച്ചതായി എനിക്കറിയില്ല. ഉപാസനമൂർത്തിയുമായി താതാത്മ്യം പ്രപിക്കുന്നതാണ് ഭക്തിയുടെ പരമമായ ലക്ഷ്യമെങ്കിൽ വിവേകാനന്ദനും സുഭാഷ് ബാബുവും തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല.ദക്ഷയാഗനാശത്തിനായി ശിവൻ ജടപിഴുതെറിഞ്ഞപ്പോൾ ശിവരൂപിയായി വീരഭദ്രൻ അവതരിച്ച പോലെ സ്വാമി വിവേകാനന്ദൻ്റെ തന്നെ മറ്റൊരു രൂപമായി ആണ് ഞാൻ നേതാജിയെ കാണുന്നത്. പാണ്ഡവരിൽ അർജ്ജുനൻ ഞാനാണെന്ന് ഭഗവാൻ തന്നെ അർജ്ജുനനോടു പറഞ്ഞത് ഓർത്താൽ, ദേഹ ഭാവത്തിൽ ഞാൻ ദാസനും രാമൻ യജമാനനും , ആത്മഭാവത്തിൽ രാമനും ഞാനും ഒന്ന് തന്നെ എന്ന ഹനുമദ് വാക്യവും ഓർത്താൽ ഈ ഏകത വ്യക്തമാവും.

Saturday, 8 February 2025

പരമേശ്വർജീ സൃമ്തി ദിനം

ഇന്ന് പരമേശ്വർജിയുടെ സ്മൃതി ദിനമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലം കേരളത്തിന്റ്റെ രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു, പി. പരമേശ്വരന്‍ എന്ന പരമേശ്വർജി. അടുത്തറിഞ്ഞവർക്കും, അകലെ നിന്ന് വീക്ഷിച്ചവർക്കും, ആർഎസ്സ്എസ്സ് എന്ന ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന സ്വയംസേവക സംഘടനയുടെ ജീവിക്കുന്ന പ്രതിരൂപമായിരുന്നു പരമേശ്വർജി. കാരിരുമ്പിന്റ്റെ കരുത്തുള്ള ആദർശാധിഷ്ഠിതമായ ജീവിതം, അറിവിലും, ധിഷണയിലും ഹിമവാനെ പോലെ ഉത്തുംഗമാതൃക.. എന്നാലോ പെരുമാറ്റത്തിലും, സ്നേഹത്തിലും ശൈശവ സഹജമായ നിഷ്ക്കളങ്കതയും, വിനയപൂർവ്വമായ നൈർമ്മല്യവും.. വസിഷ്ഠ മുനിയുടെ വിനയവും, വിശ്വാമിത്രന്റ്റെ ആർജ്ജിത ജ്ഞാനവും, സമർത്ഥ രാമദാസിന്റ്റെ കർമ്മ കുശലതയുമുള്ള അത്യപൂർവ്വ ഋഷിജന്മമായിരുന്നു പരമേശ്വർജി.. സാക്ഷാൽ നരേന്ദ്ര മോദിയുടെ ഗുരുവും.. ഇതായിരുന്നു പരമേശ്വർജി.. ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ മജ്ജയും, മാംസവുമുള്ള ശരീരവുമായി ജീവിച്ചിരുന്നോ എന്ന് വരും തലമുറക്ക് അത്ഭുതം തോന്നുംവിധം അത്ഭുതകരമായ വിധത്തിലാണ് സ്ഥാനമാനങ്ങൾക്കുമുയരെ നിന്ന് അദ്ദേഹം കേരളീയ സമൂഹത്തിന് മാർഗ്ഗദർശിയായത്.. പരമേശ്വർജിയെ കുറിച്ചോർക്കുമ്പോൾ, ദീപ്തമായ ആ സൗമ്യതയാണ് മനസ്സിലേക്കെത്തുക.. അത് ഇന്ന് എടുത്ത് പറയാൻ പ്രത്യേക ഒരു കാരണവുമുണ്ട്.. പാണ്ഡിത്യവും, സരസ്വതീ കടാക്ഷവും കൊണ്ട് അനുഗ്രഹീതനായിരുന്നു അദ്ദേഹം.. വയലാറിനെ കവച്ചു വയ്ക്കുന്ന പ്രതിഭ.. "ദേവിതൻ ഗളനാള മണിയും, പുഷ്പമാലികയുമായിടേണ്ട, കോവിലിൽ പൊന്നൊളിപരത്തും ദീപമാലികയുമായിടേണ്ട.. തൃക്കഴൽ താരടിയിൽ വെറുമൊരു ധൂളിയായ് ഞാൻ തീർന്നിടാവൂ.. പൂജ്യജനനീ, പൂജ ചെയ്യാൻ, വെമ്പു- -മർച്ചനാ ദ്രവ്യമീ ഞാൻ" ദേശദേവതയായ ഭാരതാംബയോടുള്ള ഈ പ്രാർത്ഥനയിൽ കുറിച്ച വരികൾ തന്നെയായിരുന്നു അദ്ദേഹത്തിന്റ്റെ ആദർശവും, ജീവിതവും, 'വിനയ'വും..!! പറയാൻ ഞാനാരുമല്ലായെന്നറിയാം.. എങ്കിലുമൊരു വേദന പങ്കു വയ്ക്കുകയാണ്.. പുതിയ തലമുറയിൽ ഒട്ടേറെ പ്രതീക്ഷയുള്ള യുവാക്കൾ ഇന്ന് ദേശീയതയിൽ നിന്നുമൂർജ്ജം ഉൾക്കൊണ്ട് സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുണ്ട്.. അറിവുള്ളവരാണ് ഈ ചെറുപ്പക്കാർ.. നിലക്കാത്ത ഊർജ്ജമുള്ളവർ.. സമൂഹ മാദ്ധ്യമങ്ങളിലും, ചാനൽ ചർച്ചകളിലുമൊക്കെ അമ്പരപ്പിക്കുന്ന നിലയിൽ തിളങ്ങുന്നവർ.. പക്ഷെ എവിടെയോ ഒരു കുറവുള്ളതായി തോന്നാറുണ്ട്.. അത് 'വിനയ'മാണ്.. അഹങ്കാരത്തോടെ തല ഉയർത്തി നിൽക്കുന്നവനേക്കാളും സമൂഹം വില നൽകുക അന്തസ്സോടെ സുഗന്ധം പരത്തുന്ന സൗമ്യ സാന്നിദ്ധ്യത്തിനാണ്.. പരമേശ്വർജിയിൽ നിന്നും പുതു തലമുറ അവശ്യം പഠിക്കേണ്ടതായ ഗുണവും അതാണ്. ദീപ്തമായ ആ സ്മരണകൾക്കു മുന്നിൽ പ്രണാമത്തോടെ..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ

പരമപദത്തിൽ' പരമേശ്വർജി

ഇതെഴുതുമ്പോൾ പരമേശ്വർജി പരമപദത്തിലേക്ക് പറന്നുയർന്നിട്ട് നേരത്തോട് നേരമാകുന്നു. മനസ്സിൽ നിറഞ്ഞ ശൂന്യത അവിടെ തന്നെയുണ്ട് .. വാക്കുകൾ മനസ്സിലേക്ക് വരുന്നതേയില്ല. ഇന്നലെ രാത്രി ബഹറിനിൻ സമയം പതിനൊന്നോടെ ഇംഗ്ലണ്ടിൽ ഉള്ള നിമേഷ് ഉണ്ണിത്താന്റ്റെ മെസ്സേജിലൂടെ ആ മഹാമനീഷിയുടെ വിയോഗം അറിഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത്, പത്തു മുപ്പത്തിയഞ്ച് വർഷങ്ങൾക്കു മുൻപ്, ഒരാറാം ക്ലാസ്സുകാരനെ, സ്നേഹം വഴിഞ്ഞൊഴുകുന്ന നനുത്ത ഒരു ചിരിയോടെ തോളിൽ തട്ടി അഭിനന്ദിക്കുന്ന തേജസ്സുറ ആ മുഖമാണ്. ജീവിതത്തിൽ ഒരിക്കലും പിന്നീട് മനസ്സ് നിറഞ്ഞ് അങ്ങനെ ഒരഭിനന്ദനം എനിക്ക് ആരിൽനിന്നും ലഭിച്ചിട്ടില്ലെന്ന് വേണം പറയാൻ.. അന്നത് ആരാണന്ന് അറിയില്ലായിരുന്നു. എൺപതുകളുടെ ആദ്യവർഷങ്ങളിലെ ബാല്യകാലത്ത്, ശാഖയിൽ പോകാൻ എനിക്കുള്ള പ്രേരണ തന്നെ, അവിടെ പാടുന്ന ഗണഗീതങ്ങളായിരുന്നു. എനിക്ക് പാടുവാനുകുമെന്ന് അനിലുചേട്ടൻ കണ്ടുപിടിച്ചത് എങ്ങനെയെന്നോ, എന്നാണന്നോ എനിക്കറിയില്ല.. ഒരോരോ ഗീതങ്ങളായി മനോഹരമായ ഈണത്തോടെ എന്നെ പാടികേൾപ്പിച്ച് അവ പാടാൻ പഠിപ്പിച്ചത് ഇന്നും ഒളിമങ്ങാത്ത സ്മരണകളാണ്.. ശാഖയിൽ എല്ലാവരും ചേർന്ന് ഒരുമിച്ചു പാടുന്നത് ഗണഗീതമാണന്നും, തനിയെ ഒരു ഗാനം എല്ലാവരുടേയും മുന്നിൽ ശാഖയിൽ പാടുന്നത് വ്യക്തിഗീതമാണന്നുമൊക്കെ അറിയുന്നത് പിന്നെയും കുറേക്കാലം കഴിഞ്ഞാണ്. പലപ്പോഴും വ്യക്തിഗീതങ്ങൾ പാടാൻ അനിലേട്ടൻ എന്നെ പഠിപ്പിച്ചു. നീലചട്ടയുള്ള ഗാനാഞ്ജലിയിലെ മിക്കവാറും ഗാനങ്ങൾ പിന്നീടുള്ള വർഷങ്ങളിൽ എനിക്ക് ആവേശമായി.. അങ്ങനെ ഒരു ദിവസം വിശിഷ്ടരായ കുറേ വ്യക്തികൾ ഞങ്ങളുടെ ശാഖയിലെത്തി. ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര പരിസരത്തെ സംഘസ്ഥാനിൽ വലിയൊരു സാംഘിക്കിന് മുന്നിൽ ഞാനെന്ന ആറാം ക്ളാസ്സുകാരൻ, 'ഹിന്ദുദേശമേ, വന്ദനീയ'..എന്ന വ്യക്തിഗീതം ആലപിച്ചു. പൊതുവേ സംഘ ശാഖകളിൽ ഗാനമാലപിച്ചാലോ, പ്രസംഗിച്ചാലോ ഒന്നും കേട്ടിരിക്കുന്നവർ കൈയ്യടിക്കുന്ന പതിവില്ല. പതിവ് പരിപാടികളോടെ സാംഘിക്ക് അവസാനിച്ചു. പ്രാർത്ഥന ചൊല്ലി എല്ലാവരും പിരിയാൻ തുടങ്ങുമ്പോൾ, തോളിൽ ഒരു സ്പർശം. അന്നത്തെ വിശിഷ്ടാതിഥികളിൽ ഒരാളാണ്.. 'എന്തോ അദ്ദേഹം പറഞ്ഞു.. ഇന്നത് ഓർമ്മയിലില്ല. പക്ഷേ ആ പുഞ്ചിരിയും, വാത്സല്യപൂർവ്വം തോളിൽ തട്ടിയ സ്നേഹവും മനസ്സിലാണ് പതിഞ്ഞത്. അത്, അന്ന് ഞാൻ പാടിയ വ്യക്തിഗീതം അടക്കം എനിക്ക് പ്രിയപ്പെട്ട അനേകമനേകം ദേശഭക്തിഗാനങ്ങൾ രചിച്ച പരമേശ്വർജി ആയിരുന്നുവെന്നും, കൂടെയുണ്ടായിരുന്നത് ഹരിയേട്ടൻ ആയിരുന്നുവെന്നും ഒക്കെ വർഷങ്ങൾക്കു ശേഷമാണ് മനസ്സിലായത്. മനസ്സിലും, ചുണ്ടിലും എപ്പോഴും ഉരുവിട്ടിരുന്ന ദേശഭക്തിയും, കാവ്യഭംഗിയും നിറഞ്ഞ ഇമ്പമാർന്ന ആ ഗാനങ്ങളുമാണ് എന്നെ സംഘപഥത്തിൽ ഏറ്റവും ആകർഷിച്ചിരുന്നത്. വർഷങ്ങൾക്കു ശേഷം ജന്മഭൂമി കാലത്ത്, പത്തനംതിട്ടയിലേക്ക് ഒരുമിച്ചൊരു യാത്രയിൽ പരമേശ്വർജിയോട് ഞാനിത് പറഞ്ഞു. അന്നുമതേ പുഞ്ചിരി ആ മുഖത്ത് മിന്നിമറയുന്നത് ഞാൻ കണ്ടു. 9 FEB 2020.

Monday, 27 January 2025

മണിമഹേഷ് കൈലാസവും ചെങ്ങന്നൂരും

ഹിമാലയത്തിലെ കൈലാസം പോലുള്ള പര്‍വതങ്ങളും മറ്റു ശിലാരൂപത്തിലുള്ള ദിവ്യ സന്നിധികളും അപാരമായ ഉര്‍ജസംഭരണികളാണ്... യുഗങ്ങള്‍ക്കു മുന്‍പ് രൂപപെട്ട സ്വയംഭൂവായ ഈ ശിലാസംഘാതങ്ങള്‍ ഓരോന്നും ക്ഷേത്രഗണിത (Geometry) പ്രകാരമുള്ള ഉത്തമ സ്ഥാനങ്ങളിലാണ് ,മിക്കവാറും പര്‍വതങ്ങളില്‍ ആണ് നിലകൊള്ളുന്നത്... വിവിധ കോണുകളില്‍ (angle) കൂടി ഉര്‍ജസ്രോതസ്സുകളുടെയും നവഗ്രഹങ്ങളുടെയും ചൈതന്യത്തെ സ്വാംശീകരിച്ചെടുക്കുന്നതിനാല്‍ ഈ ചൈതന്യ പ്രവാഹം ശിലാരൂപങ്ങളില്‍ അനര്‍ഗളം പ്രവഹിച്ചുകൊണ്ടിരിക്കും.. ഹിമാലയത്തിലെ പഞ്ച കൈലാസങ്ങളും ഭാരത ഭൂമിയുടെ മറ്റു ഭാഗങ്ങളില്‍ കിടക്കുന്ന ക്ഷേത്രങ്ങളും പരസ്പര പൂരകങ്ങള്‍ ആയി, ഈ ഗണിത പ്രകാരമാണ് സ്ഥിതി ചെയ്യുന്നത് ... പഞ്ചകൈലാസങ്ങള്‍ ഇവയാണ്.. ചൈനയിലെ ടിബറ്റിൽ ഉള്ള കൈലാസ്‌-മാനസസരസ്‌ ,ആദികൈലാസം, കിന്നോർ കൈലാസം , മണി മഹേഷ്‌ കൈലാസം. ശ്രീകണ്ഠമഹാദേവ്‌ കൈലാസം എന്നിവയാണു അഞ്ചു കൈലാസങ്ങൾ.(ഇവയെ പറ്റി പിന്നീട് വിശദമായ പോസ്റ്റ്‌ ഇടാം ) പഞ്ചകൈലാസങ്ങളില്‍ ഉള്ള ഹിമാചല്‍പ്രദേശിലെ മണിമഹേഷ്‌ കൈലാസത്തില്‍ നിന്നും ഒരു നേര്‍രേഖ വരച്ചാല്‍ അത് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു മുന്നിലെത്തും എന്ന് ,പഞ്ചകൈലാസങ്ങള്‍ കാല്‍നടയായി സഞ്ചരിച്ച് എഴുതിയ ,ശ്രീ M.K രാമചന്ദ്രന്‍റെ "ദേവഭൂമിയിലൂടെ" എന്ന അനുഭവസാക്ഷ്യ പുസ്തകത്തില്‍ ചെറിയ പരാമര്‍ശമുണ്ട്.... ആകാംഷയോടെ ഗൂഗിള്‍ മാപ്പില്‍ ഒന്ന് പരിശോധിച്ചപ്പോള്‍ ആശ്ചര്യമായിപോയി..നേര്‍രേഖയില്‍ തന്നെ ... പാര്‍വ്വതി പരിണയത്തിനു ശേഷം ,ഭഗവാന്‍ വിശ്വകര്‍മ്മാവിനെ വിളിച്ചു തനിക്ക് ഭാര്യ സമേതം താമസിക്കാന്‍ ഒരു ഇടം വേണം എന്ന് ആവശ്യപെട്ടു..വിശ്വകര്‍മ്മാവ് അപ്രകാരം സൃഷ്ട്ടിച്ചതാണ് മണിമഹേഷ്‌ കൈലാസം..സ്വയംവരാനന്തരം ശ്രീപരമേശ്വരനും, ശ്രീപാർവ്വതിയും, ബ്രഹ്മാവും, വിഷ്ണുവും, ഇന്ദ്രാദിദേവന്മാരും മറ്റും ശോണാദ്രിയിൽ (ചെങ്ങന്നൂര്‍ ) തപസ്സു ചെയ്യുന്ന അഗസ്ത്യമഹർ‌ഷിയുടെ സമീപം എത്തി എന്നാണു ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്‍റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ഐതീഹ്യം ... മണിമഹേഷ്‌കൈലാസത്തില്‍ നിന്നും നേരെ ചെങ്ങന്നൂര്‍ എത്തിയെന്നാണ് ഐതിഹ്യം .. അപ്പോള്‍ ഇതില്‍ എന്തോ സംഗതികള്‍ ഇല്ലേ ?
തൃശൂര്‍ സ്വദേശിയായ ഗ്രന്ഥകര്‍ത്താവ്,ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനെയും മണിമഹേഷ്‌ കൈലാസത്തെയും ബന്ധപ്പെടുത്തിയതിന്‍റെ കാരണം ഈ ഗണിതം മാത്രം ആകാന്‍ സാധ്യതയില്ല,പഞ്ചകൈലാസങ്ങളുമായി സാത്മ്യം നേടിയ സാത്വികനും യോഗിയും ആയ ആ മഹാസഞ്ചാരിക്ക് നിശ്ചയമായും നമ്മുക്ക് അജ്ഞാതമായ വിശദീകരണങ്ങള്‍ കാണും.... എല്ലാം ശിവമയം...ഓം നമ ശിവായ... അദ്ധേഹത്തിന്‍റെ പ്രധാന പുസ്തകങ്ങള്‍ :- ഉത്തരഖണ്ഡിലൂടെ-കൈലാസ്‌ മാനസസരസ്സ് യാത്ര (കേരള സാഹിത്യ അക്കാദമി അവാർഡ് -2005) തപോഭൂമി ഉത്തരഖണ്ഡ് ആദി കൈലാസ യാത്ര ദേവഭൂമിയിലൂടെ

Friday, 17 January 2025

Box not broken, key follows

“I knows your face”, 'നിന്റെ മോന്ത കാണാനല്ല ഞാൻ വന്നത്' പണ്ട് നാട്ടിൽ നടന്ന ഒരു സംഭവകഥയാണ്. കഥാപാത്രം നാട്ടിലെ ഒരു കൊച്ചാട്ടനാണ്. ഇദ്ദേഹം തന്റെ അയൽവാസിയായ പെൺകുട്ടി ഉദ്ദ്യോഗസ്ഥയായ ബാങ്കിൽ ചെന്നു. അവിടെ നല്ല തിരക്ക്. ആശാൻ നേരെ പെൺകുട്ടി ഇരിക്കുന്ന ടെല്ലർ കൗണ്ടറിന് മുൻപിൽ ചെന്ന് നിൽപ്പായി. നമ്മടെ ആളല്ലേ? പക്ഷേ കുനിഞ്ഞിരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി ചെയ്തിരുന്ന പെൺകുട്ടി ഈ കൊച്ചാട്ടനെ കണ്ടില്ല. കുറേ നേരം നിന്ന് ക്ഷമ കെട്ട ടിയാൻ കൗണ്ടറിന്റെ പുറത്ത് ഒറ്റയടി. എന്നിട്ടൊരു ആക്രോശവും.. "I knows your face” കേട്ടു നിൽക്കുന്ന കൺട്രി ഫെല്ലോസായ നാട്ടാർക്ക് മനസ്സിലാവാൻ മലയാളം പരിഭാഷയും പറഞ്ഞു. "നിന്റെ മോന്ത കാണാനല്ല ഞാൻ വന്നത്".. പെൺകൊച്ച് ബോധം കെട്ടങ്ങ് വീണു.! ഇതിയാന്റെ തന്നെ ഒരു കഥ കൂടി പറയാം. ബോംബെക്ക് പോയ മറ്റൊരു അയൽവാസി ചേട്ടൻ, കൊണ്ട് പോയ പെട്ടി പൂട്ടി താക്കോൽ മറന്നിട്ട് പോയപ്പോൾ അയച്ചു കൊടുത്ത സംഭവമാണ്. തൊണ്ണൂറുകളുടെ തുടക്കമാണ്. അന്നൊക്കെ പതിവ്, നാട്ടിലെ ഒരു മാതിരി ഡിഗ്രി പാസ്സായവരെല്ലാം നേരെ ബോംബെക്ക് വണ്ടി കേറും.' അവിടെ ഒരു താത്ക്കാലിക ജോലി; ഒപ്പം ഗൾഫിലേക്ക് തൊഴിൽ അന്വേഷണം. ഇങ്ങനെ ബോംബയിൽ ചെന്നടിഞ്ഞ നാട്ടിലെ ഒരു കൂട്ടം ചേട്ടന്മാരുടെ അടുക്കലേക്കാണ് ഞങ്ങളുടെ സുഹൃത്തായ ഈ ചേട്ടന്റെയും യാത്ര. പുള്ളി പെട്ടിയൊക്കെ പൂട്ടി താക്കോല് വീട്ടിൽ വച്ച് മറന്നു. ആളെ യാത്രയാക്കാൻ നമ്മുടെ മുൻപ് പറഞ്ഞ കൊച്ചാട്ടനടക്കം ഞങ്ങൾ ഒരു പട തന്നെ റെയിൽവേ സ്റ്റേഷനിൽ പോയി. തിരികെ വന്നപ്പോളാണ് താക്കോൽ മറന്ന വിവരമറിഞ്ഞത്. എന്തു ചെയ്യും? ചേട്ടന്റെ അമ്മ വിഷമിച്ചു നിൽപ്പാണ്. സാരമില്ല. പരിഹാരമുണ്ട്, കൊച്ചാട്ടൻ ലേലം കൊണ്ടു. നമുക്ക് ഈ താക്കോൽ പാർസലയക്കാം. മൂന്ന് ദിവസം കൊണ്ട് ട്രെയിൻ ചെല്ലുമ്പോളേക്ക് പാർസലും ചെല്ലും. (അന്ന് കൊങ്കൺ ആയിട്ടില്ല) പോരെങ്കിൽ പാർസലയച്ച വിവരം പറഞ്ഞ് ടെലിഗ്രാമും അയക്കാം.. ജേതാവിനെ പോലെ പരിഹാരം പറഞ്ഞ കൊച്ചാട്ടന്റെ തന്നെ നേതൃത്വത്തിൽ എല്ലാരും കൂടി പോസ്റ്റ് ഓഫീസിലേക്ക്. പാർസൽ അയച്ചു. പാർസൽ വരുന്നുണ്ടെന്ന് കാണിച്ച് ടെലിഗ്രാമും. അന്നൊക്കെ ടെലിഗ്രാമിന് ഭയങ്കര ചാർജ്ജാണ്. കുറഞ്ഞ വാക്കുകളിൽ കാര്യം പറയണം. കൊച്ചാട്ടൻ തന്നെ അതും എഴുതി. "Box not broken, key follows” എന്നുവച്ചാൽ പെട്ടി പൊട്ടിക്കേണ്ട, താക്കോല് വരുന്നുണ്ടെന്ന്..! അതൊക്കെ ഒരു കാലം.. ആ കാലത്തിന്റെ ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്കിന് അവസരം തന്ന SFI ക്ക് നന്ദി.😌 (ആ.. പാർസലിനും ടെലിഗ്രാമിനും പെട്ടിക്കും എന്തു പറ്റിയെന്ന് അറിയേണ്ടേ? ബോംബെയിൽ ചെന്നിറങ്ങിയ ആ ചേട്ടൻ സ്റ്റേഷന്റെ പുറത്ത് വഴിവക്കിലിരുന്ന ഒരു ചെരുപ്പു കുത്തിയെകൊണ്ട് പെട്ടി തുറപ്പിച്ചശേഷം താമസസ്ഥലത്തേക്ക് പോയി. പുള്ളി തന്നെ കൊച്ചാട്ടൻ്റെ ടെലിഗ്രാം മടക്കി ഒരു കവറിലിട്ട് നാട്ടിൽ ഞങ്ങൾ കൂട്ടുകാർക്ക് അയച്ചും തന്നു.😜ശുഭം!)
രഞ്ജിത്ത് ഗോപാലകൃഷ്ണൻ