Thursday, 24 May 2018
ചെങ്ങന്നൂരിലെ വോട്ടറന്മാരുടെ ശ്രദ്ധയ്ക്ക്; എന്ത് കൊണ്ട് ശ്രീധരൻ പിള്ള വിജയിക്കണം ?
Friday, 18 May 2018
എന്തു കൊണ്ട് നരേന്ദ്രമോദി 2019 ലും തുടരണം ?.
നരേന്ദ്രമോദി സർക്കാർ പാകിസ്‌തനനെതിരെ ആഞ്ഞടിക്കും ,വർഗീയ കലാപങ്ങൾ ഉണ്ടാകും ,രാജ്യം കത്തും ,സ്വജന പക്ഷപാതം ഉണ്ടാകും ,ഇങ്ങനെ പലതും ...
തെറ്റുകൾ ഇല്ലെന്നല്ല ,പക്ഷെ ശരിയായ പാതയിലൂടെ തന്നെയാണ് മോഡി സർക്കാർ പോകുന്നത് ,ഇങ്ങനെ മുന്നിലേക്ക് പോയാൽ പറയാതെ തന്നെ അറിയാമല്ലോ ,ആർക്കൊക്കെയാണ് മോദിയെ പേടിയാണെന്നത് .ആ പേടി ഈ രാജ്യത്തിന് നല്ലതു മാത്രമേ വരുത്തുകയുള്ളു .
Wednesday, 17 January 2018
സ്ത്രീ ശാക്തീകരണം ഭാരതീയമാകട്ടെ..
പ്രകൃതി മാതാവാണന്നതാണ് ഭാരതീയ സംസ്കൃതിയുടെ ആദ്യ പാഠങ്ങളിലൊന്ന്. ആ മാതാവാകട്ടെ ദൈവത്തിന് തുല്യയാണന്ന് ഭാരതീയർ ഓരോ കുഞ്ഞുങ്ങളെയും ഓതി പഠിപ്പിച്ചിരുന്നു.. "മാതാ, പിതാ, ഗുരു ദൈവം" എന്ന്...
ആ ദൈവമാകട്ടെ പരാശക്തിയായും, സർവ്വം സഹയായ ഭൂമിദേവിയായും, ഐശ്വര്യദായിനിയായ മഹാലക്ഷ്മിയായും, സംഹാരരുദ്രയായ മഹാകാളിയായും, വിദ്യാദേവതയായ വാണീദേവിയായൂം, സങ്കടഹരണിയായ പാർവതിയായും എല്ലാം ആരാധിക്കപ്പെടുന്ന സംസ്ക്കാരമാണ്, 'ഭാരതീയം' അഥവാ 'ഹൈന്ദവം' എന്ന് അറിയപ്പെടുന്നത്.
അതിനാൽ തന്നെയാണ്;,
"ജനനീ ജന്മഭൂമിശ്ച,
സ്വർഗ്ഗാദപി, ഗരീയസീ"
എന്ന് മര്യാദപുരുഷോത്തമനായ ശ്രീരാമൻ, കീഴടക്കപ്പെട്ട സമ്പന്നമായ ലങ്കയെ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്ന വിഭീഷണനോട് പറയുന്നത്. അതായത്, പെറ്റമ്മയും, പിറന്ന നാടും, സ്വർഗ്ഗത്തേക്കാൾ മഹത്തരമാണന്ന്.
ഭൂമി ദേവിയെ, പ്രകൃതിയെ, പിറന്ന നാടിനെ എല്ലാം ദൈവീകമായി കാണുന്നതു കൊണ്ടാണ് 'വന്ദേമാതരം' അഥവാ 'അമ്മേ നമസ്കാരം' എന്ന് പറഞ്ഞു, കിടക്കപ്പായിൽ നിന്നെഴുന്നേൽക്കുമ്പോൾ തന്നെ നിലം തൊട്ട് നിറുകയിൽ വയ്ക്കാൻ ഭാരതീയർ ശീലിച്ചത്.
ഒരൊറ്റ രാജ്യമായിരുന്നില്ലെങ്കിലും, ചേതന കൊണ്ട് ഒരൊറ്റ രാഷ്ട്രമായിരുന്ന പൗരാണിക കാലത്ത് തന്നെ ഭാരതഭൂവിനെ, ഭാരത'മാതാ'വായി ഉപഭൂഖണ്ഡത്തിൽ ആരാധിച്ചത്.
അവിടെ സ്ത്രീ മാതാവും, ദേവതയുമായിരുന്നു.
"യത്ര നാര്യസ്തു പൂജ്യന്തേ,
രമന്തേ തത്ര ദേവതാഃ "
(എവിടെ നാരിമാരെ പൂജിക്കുന്നുവോ അവിടെ ദേവതകൾ അഭിരമിക്കുന്നു.)
അതിനാലാണ്, അരുന്ധതി മുതൽ ശാരദാ ദേവി വരെ പ്രാതസ്മരണീയരായത്.
"അരുന്ധത്യനസൂയാ ച
സാവിത്രീ ജനകീ സതീ
ദ്രൌപതീ കണ്ണകീ ഗാര്‍ഗീ
മീരാ ദുര്ഗാവതീ തഥാ
ലക്ഷ്മീരഹല്യാ ചന്നമ്മാ
രുദ്രമാംബാ സുവിക്രമാ
നിവേദിതാ സാരദാ ച
പ്രണമ്യാ മാതൃ ദേവതാ:"
ഇങ്ങനെ 'സ്ത്രീ'യെ മഹനീയമായി ആദരിച്ചിരുന്ന പാരമ്പര്യം ഈ രാഷ്ട്രത്തിനുണ്ടായിരുന്നു. കാലാകാലങ്ങളായ അധിനിവേശങ്ങളും, അതിനൊപ്പം ഇന്നാട്ടിലെ ജനതയിലേക്ക് പകർന്നാടിയ വൈദേശിക സംസ്കൃതികളും, സ്ത്രീകളെ അടിമകളായും, രമിക്കുന്നതിനുള്ള ഉപഭോഗ ഉപകരണങ്ങളായും കാണാൻ ആത്മാഭിമാനം നഷ്ടപ്പെട്ട ജനതയെ ശീലിപ്പിച്ചു. മഹനീയമായ പൈതൃകങ്ങളുടെ മാതൃകകൾ മൃഗതൃഷ്ണകൾക്ക് വഴിമാറി. മറിച്ചുള്ള എല്ലാ വാദങ്ങളുടേയും മുനയൊടിക്കാൻ പൗരാണിക മാതൃകകളെ പരിഹസിക്കാനുള്ള ഏടുകൾ പൊക്കിയെടുത്ത് ആത്മവിശ്വാസം നഷ്ടമായ വാദങ്ങളുടേയും അവശേഷിച്ച ആത്മാഭിമാനത്തെക്കൂടി മുറിപ്പെടുത്തി....
അങ്ങനെ തകർച്ച പൂർത്തിയാക്കാൻ നിർഭയയും, ജിഷയും ബലി നൽകപ്പെട്ടു. നിമിഷമാരും, മെറിനുമെല്ലാം വിൽക്കപ്പെട്ടു..
വഴിവക്കിൽ, ട്രെയിനിൽ, ബസ്സിൽ, വിദ്യാലയങ്ങളിൽ, എന്തിന് സ്വന്തം കൂരക്കുള്ളിൽ വരെ ഭാരത സ്ത്രീകൾ പിച്ചിച്ചീന്തപ്പെടുകയാണ്. പിഞ്ചുകുഞ്ഞിനെ വരെ ബലാത്ക്കാരത്തിലൂടെ കൊല്ലാൻ പോലും മടിയില്ലാത്ത വിധം ആഴമേറിയ സാംസ്കാരിക അധപ്പതനത്തിലാണ് നാടിന്റെ മനഃസ്സാക്ഷി. ദിഗന്ദങ്ങൾ പൊട്ടുമാറ് ആർത്തനാദങ്ങളാണ് സമൂഹത്തിലെവിടെയും..
എവിടെയാണ് രക്ഷ, എന്താണ് ചെയ്യേണ്ടത്?. എല്ലാവർക്കും ആധിയാണ്. സമൂഹത്തിനെ സ്വാധീനിക്കുന്ന സിനിമകളിലും, സാമൂഹ്യ മാദ്ധ്യമങ്ങളിലും, സ്ത്രീ വിരുദ്ധത ഉണ്ടാവാതിരിക്കാൻ ഒരു കൂട്ടർ വാദിക്കുന്നു.. ശരീരം മൊത്തം മൂടുന്ന വസ്ത്രം ധരിക്കാൻ മറ്റൊരു വിഭാഗം ഉദ്ബോധിപ്പിക്കുന്നു.. ആണുങ്ങൾ ധരിക്കുന്ന വേഷം ധരിച്ചാൽ തങ്ങൾക്കും തുല്യനീതി കിട്ടുമെന്നാണ് ചിലരുടെ ചിന്ത. വീട്ടിൽ അമ്മ മീൻ വറുത്തപ്പോൾ നടുക്കഷണം കിട്ടാത്തതാണ് ചിലരെ ദുഃഖിപ്പിക്കുന്നത്.
ഇങ്ങനെ പോകുന്ന സ്ത്രീ സമത്വവാദങ്ങൾക്കിടയിൽ ഓർക്കപ്പെടാതെ പോകുന്നത് നഷ്ട സൗരഭ്യങ്ങളെയാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു ധാർമ്മികച്യുതി ഈ നാടിനുണ്ടായി എന്നാരും ചിന്തിക്കുന്നില്ല. അതായത് രോഗത്തെയല്ല, ലക്ഷണങ്ങളെയാണ് ചികിത്സിക്കാൻ ഇവിടെ ശ്രമം നടത്തുന്നത്.
ഓരോ സ്ത്രീയും ബഹുമാനിക്കപ്പെടണമെങ്കിൽ ഓരോ അമ്മയും മാനിക്കപ്പെടണം. സ്വന്തം മാതാവും, പ്രകൃതിയും, വൃക്ഷലതാദികളും, പക്ഷിമൃഗാദികളും, രാഷ്ടവും, നിലം ചവിട്ടുന്ന ഭൂമിയും ദേവതയ്ക്ക് സമമാണന്ന് ഓരോ മനസ്സിലുമുറയ്ക്കണം. "പ്രകൃതീ പഞ്ചഭൂതാനി, ഗ്രഹാലോകാ സ്വരസ്ഥതാ" (പ്രകൃതിയും, പഞ്ചഭൂതങ്ങളും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഈരേഴു പതിനാല് ലോകങ്ങളും, ഏഴു സ്വരങ്ങളും എല്ലാം ഈശ്വരീയമാണ്)
അമ്മ വീട്ടിലെ അടിച്ചുതളിക്കാരിയല്ല, മറിച്ച് ദേവതയാണന്ന ബോധത്തോടെ ഓരോ കുഞ്ഞും വളരണം. മാതാപിതാക്കളുടെ കാൽ തൊട്ട് വന്ദിച്ച് മക്കൾ ഓരോ ദിവസവും സ്ക്കൂളിൽ പോകണം. വളർന്നു വരുന്ന ആൺമക്കളോട്, ഒരു പെൺകുട്ടികളുടേയും മുഖത്തല്ലാതെ ശരീരത്ത് നോക്കി സംസാരിക്കരുതെന്ന് അമ്മമാർ തന്നെ പറഞ്ഞു കൊടുക്കണം. നമ്മുടെ മഹനീയമായ പാരമ്പര്യം അവരുടെ ഹൃദയത്തിൽ പതിയണം. മാതാവും, മാതൃഭൂമിയും ഈശ്വരന് സമമാണന്ന് അവരിലുറയ്ക്കണം. അങ്ങനെ വളർത്തിയാൽ ഒരാൺകുട്ടിയും താൻ കാണുന്ന ഒരു സ്ത്രീയേയും അപമാനിക്കില്ല. മറിച്ച് അവരെ ബഹുമാനിക്കാനും, സംരക്ഷിക്കാനും പഠിക്കും. സ്ത്രീ വെറും തുല്യയായല്ല, പുരുഷനേക്കാളും ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെടും. അതല്ലേ യഥാർത്ഥത്തിൽ ഫെമിനിസം ?.. അതല്ലേ നാം ആഗ്രഹിക്കേണ്ട യഥാർത്ഥ സ്ത്രീ ശാക്തീകരണം?..
Saturday, 6 January 2018
സോണി ഭട്ടതിരിപ്പാടിന്റ്റെ തിരോധാനം : പ്രധാനമന്ത്രി ഇടപെടുന്നു.
സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനം; ദുരൂഹതമാറ്റാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍
http://www.asianetnews.com/news/missing-of-sony-m-bhattathiripad-prime-ministers-intervention-to-change-mystery.
Thursday, 7 December 2017
മാനിഷാദാ..
സമയം ഇപ്പോൾ ഇവിടെ എതാണ്ട് രാത്രി ഒന്നര കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ പറ്റുന്നില്ല. ഒരു മനുഷ്യ ജീവനെ വെട്ടിവീഴ്ത്തി, പച്ചയ്ക്ക് കത്തിക്കുന്ന വീഡിയോ കണ്ട് മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരും കൊലകളുടെ വാർത്തകൾ അപൂർവ്വമല്ല ഇക്കാലത്ത്. രാഷ്ട്രീയത്തിന്റ്റേയും മത്തിന്റ്റേയും, കാമവെറിയുടേയും, ഗുണ്ടാവിളയാട്ടത്തിനും ഇരകളായി എത്രയെത്ര വാർത്തകൾ! എന്നിരിക്കലും, ഒരു കൊല നടത്തുന്നത് വീഡിയോയിൽ പിടിച്ചു സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് എന്ത് തരം മനോഭാവമാണ്. ജിഹാദികൾക്കുള്ള മറുപടിയാണത്രേ. എന്ത് മറുപടി?. സിറിയയിലേയും, അഫ്ഗാനിസ്ഥാനിലേയും തെരുവുകളിൽ മനുഷ്യനെ തലവെട്ടുന്നതിൽ നിന്നും എങ്ങനെയാണീ ചുവന്ന ഷർട്ടുകാരൻ വിഭിന്നനാകുന്നത്?. രാജസ്ഥാനിലെ ഡീജീപ്പി പറയുന്നത് കേട്ടു, അവന്റെ മാനസിക നില ശരിയല്ലയെന്ന്. അത് ഇയാൾ പറയണോ?. സ്വബോധമുള്ള ആരെങ്കിലും ചെയ്യുമോ ഇങ്ങനെയൊരു കൃത്യം?. എന്തായാലും മാനസിക രോഗമെന്ന പേരിൽ ഒരാനുകൂല്യവും അവന് നൽകരുത്. മരണം വരെ ഏകാന്തതടവിലോ, മരണശിക്ഷ തന്നെയോ കൊടുക്കണമവന്.
ഇനി, മറ്റൊരു കാര്യം. മരിച്ചത് ഒരു മുസ്ലിം ആയത് കൊണ്ടും, ജീഹാദികളെ വെല്ലുവിളിച്ചു കൊണ്ട് അയാളെ ചുട്ടുകരിച്ചതും കണ്ടു മുസ്ലീം സഹോദരങ്ങൾ നിലവിടരുത്. ദുഃഖം എല്ലാവർക്കും ഉണ്ട്. മരിച്ചത് ഹിന്ദുവോ, മുസ്ളീമോ, ക്രിസ്ത്യാനിയോ, സിക്കോ ജൈനനോ എന്നല്ല, അരുംകൊല ചെയ്യപ്പെട്ടത് എന്റെയും നിങ്ങളുടേയും സഹോദരനായ ഭാരതീയനാണ്. ഏതാനും ചില അനിഷ്ട സംഭവങ്ങളുടെ പേരിൽ മതസ്പർദ്ധ ഇവിടെ വർദ്ധിക്കരുത്. ഈ കനലുകളെ ഊതിപ്പെരുപ്പിച്ച് തീകൂട്ടാൻ ആരും ഒരുമ്പെടരുത്. നടന്നത് തെറ്റാണ്. അതിനെ നിയമവാഴ്ചയുടെ നടപടികളിലൂടെ നേരിടാം. വരും തലമുറകൾക്ക് വേണ്ടി ഒരഭ്യർത്ഥനയാണ്.
ജാതിയുടെ, മതത്തിന്റെ, രാഷ്ട്രീയത്തിന്റ്റെ പേരിൽ കലഹങ്ങളും കൊലപാതകങ്ങളും അല്ല നമുക്ക് വേണ്ടത്. ഈ മണ്ണിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങ്ങൾക്കും, ആഹാരവും, വസ്ത്രവും, പാർപ്പിടവും, വളർന്നു വരുമ്പോൾ അഭിരുചിക്കൊത്ത വിദ്യാഭ്യാസവും, നല്ലൊരു കരിയറും, സുഖവും സമാധാനവുമുള്ള ജീവിതവുമാണ്. മതം, രാഷ്ട്രീയം എന്നിവ ഒരുവന്റ്റെ സ്വകാര്യതയായിരിക്കട്ടെ. അത് അവനവനും, സമൂഹത്തിനും നന്മയ്ക്ക് ഉതകട്ടെ.
നൽകാൻ കഴിയാത്ത ജീവനെടുക്കാനല്ല, മറ്റൊരു ജീവിതത്തെ സ്വാന്ത്വനിപ്പിക്കാൻ ഉതകട്ടെ ഓരോ ജന്മവും...
"സോണി ഭട്ടതിരിപ്പാട് എവിടെ?!!"
പൂണൂൽ ധാരിയായ രാജകുമാരനും, നീചനായ മണ്ണിന്റെ മകനും
ഇതോടൊപ്പം തന്നെ, കോൺഗ്രസ്സ് പൊക്കിക്കൊണ്ട് വന്ന പിന്നോക്ക നേതാവ് ജിഗ്നേഷ് മേവാനിക്ക് ഐസിസ് ബന്ധം ഉള്ള എസ് ഡി പി ഐ നേതാക്കൾ പണം നൽകിയ വാർത്ത പുറത്തു വന്നത്. ഒരു വശത്തു രാഹുൽ ഗാന്ധി ദിവസവും കാലത്തു കുളിച്ചു കുറിയിട്ടു അമ്പലങ്ങൾ തോറും കയറി ഇറങ്ങുമ്പോൾ, അദ്ദേഹത്തിന്റെ പാർട്ടി പാക്കിസ്ഥാന്റെയും, തീവ്രവാദികളുടെയും അച്ചാരം വാങ്ങിക്കൂട്ടുന്ന വാർത്തകൾ പുറത്തു വരുന്നത്. ഇതിനു പുറമെ, രാഹുൽ ഗാന്ധിയുടെയും, അഹമ്മദ് പട്ടേലിന്റെയും പടങ്ങൾ വച്ച് മുസ്ലീങ്ങളോട് പ്രത്യേകമായി മതം പറഞ്ഞു വോട്ടു ചോദിക്കുന്ന വാർത്തകളും വരുന്നത്. രാജ്യത്തു എവിടെ തിരഞ്ഞെടുപ്പ് നടന്നാലും ഗുജറാത്ത് കലാപ കഥകൾ പറയുന്ന കോൺഗ്രസ്സ് ഗുജറാത്തിൽ മാത്രം അത് പറയുന്നില്ല എന്ന ഒരു പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. എന്ന് മാത്രമല്ല, തങ്ങൾ ഹിന്ദു പാർട്ടി ആണെന്ന് വരുത്താൻ അമ്പലങ്ങൾ തോറും കയറി ഇറങ്ങുകയാണ് രാഹുൽ ഗാന്ധി. അച്ഛൻ പാഴ്സിയും, 'അമ്മ ക്രിസ്ത്യാനിയുമായ രാഹുൽ ഗാന്ധി വെറും ഹിന്ദുവല്ല, മറിച്ചു "പൂണൂൽ ധാരിയായ" ഹിന്ദു ആണെന്നാണ് സുർജൻവാല എന്ന കോൺഗ്രസ്സ് വക്താവ് പത്രസമ്മേളനത്തിൽ അവകാശപ്പെട്ടത്. എന്നാൽ കോൺഗ്രസ്സിലെ ഈ മുന്തിയ ഹിന്ദു', ഉത്തര്പ്രദേശിലെ തിരഞ്ഞെടുപ്പ് സമയത്തു ഒരൊറ്റ ക്ഷേത്രത്തിലും പോയിട്ടില്ല എന്നത് വേറെ കാര്യം. രാജ്യത്തെ മറ്റൊരു ക്ഷേത്രത്തിലും രാഹുൽ ഗാന്ധി പോയിട്ടില്ല എന്നതാണ് പരമാർത്ഥം.
















