Sunday, 12 April 2026
Iran Vs Is conflict
It is a somber day across the entire Gulf region. The failure of recent talks between the United States and Iran has understandably triggered deep anxiety. After a brief pause in hostilities, uncertainty looms over whether full-scale conflict will resume.
Yet, hope for a peaceful resolution has not been extinguished. A diplomatic solution to the current crisis remains possible if both sides demonstrate pragmatism and goodwill. Reasonable demands, rooted in the pursuit of regional peace and economic stability, must be addressed by all parties to bring this dangerous standoff to an end.
Fair demands on Iran:
1. Iran must permanently halt all uranium enrichment activities directed toward nuclear weapons development. Its ideological commitment to the elimination of Israel represents an existential threat that cannot be tolerated. In an age where nuclear proliferation could have catastrophic consequences for humanity, this demand from the United States and its allies is both legitimate and essential. Iran should recognize that the era of ideological hatred and conflict must end. By embracing peace, it can channel its vast potential toward becoming one of the most prosperous and developed nations on earth.
2. Iran must reopen the Strait of Hormuz to unrestricted international navigation. International waters belong to no single nation, and freedom of passage through this critical waterway serves Iran’s own economic interests as much as those of the global community.
3. Iran must immediately cease all funding and support for terrorist organizations and proxy militias across the region and beyond.
In return, the international community should address legitimate Iranian concerns:
1. All military aggressions against Iran must cease, and punitive UN resolutions should be reviewed or withdrawn.
2. Comprehensive economic sanctions must be lifted, enabling Iran to export its oil freely and generate the revenue needed to rebuild its nation.
3. The world should extend meaningful support—financial, technological, and developmental—to assist Iran in its reconstruction and modernization after years of isolation.
Finally, one critical question remains: Who will bring the parties together and ring the bell for peace? The answer lies with India. Only Prime Minister Narendra Modi possesses the unique credibility and diplomatic stature to convene all the key players—from the United States and Israel to Russia and Iran—around a single table. Widely respected across these capitals, he is well-positioned to facilitate a meaningful dialogue, provided all sides are willing to accept ground realities and compromise for the greater good.
This balanced framework offers a fair and practical path forward. If embraced with sincerity, it can restore peace, stability, and shared prosperity to the region. Failure to seize this opportunity, however, risks a dangerous escalation that could eventually plunge the world into a far broader and more devastating conflict.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Narendra Modi
#DonaldTrump
#EAMJaishankar
#IranvsUSA
#IranvsIsrael
#stopwar
Thursday, 19 March 2026
ഇറാൻ ഇസ്രായേൽ യുദ്ധം മൂന്നാം ലോക മഹായുദ്ധമായി തീരുമോ?
നിലവിലെ ഇറാൻ യുദ്ധം കാരണം ലോകം മുഴുവൻ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങുകയാണ്.
ആഗോള വിപണിയിൽ എണ്ണയുടെ വില ഇന്നലെ ഒരു ബാരലിന് 112 ഡോളറായി ഉയർന്നു. ഇതിനെ ബ്രെൻ്റ് ക്രൂഡ് എന്നാണ് പറയുക. 4-4.5% വരെ വില ഒറ്റ ദിവസം കൊണ്ടാണ് കൂടിയത്.
അമേരിക്ക, ഇറാൻ്റെ എണ്ണ സംഭരണ കേന്ദ്രമായ ഖാർഡിലേക്ക് ആക്രമണം നടത്തിയതോടെ ഇറാൻ ഭ്രാന്ത് പിടിച്ച് ഗൾഫ് രാജ്യങ്ങളെ ഒന്നടങ്കം ഇപ്പോൾ ഏകപക്ഷീയമായി ആക്രമിക്കുകയാണ്
അതും എണ്ണ, പ്രകൃതി വാതക ഉത്പാദന കേന്ദ്രങ്ങളേയും സംഭരണ ശൃംഖലയേയും തുടങ്ങി നഗരങ്ങളേയും തുറമുഖങ്ങളേയും, എയർപോർട്ടുകളേയും എല്ലാം തകർക്കുകയാണ്.
ഇതേ തുടർന്ന് ഗൾഫിലെ മിക്കവാറും എല്ലാ രാജ്യങ്ങളും തങ്ങളുടെ എണ്ണ, വാതക ഉത്പാദനങ്ങൾ നിർത്തിയിരിക്കുകയാണ്. ഹോർമൂസിലെ തടസ്സം കാരണം നിലവിൽ കയ്യിലുള്ളത് വിൽക്കാനും പാടുപെടുന്ന നിലയാണ്. ഇതേ തുടർന്നാണ് എണ്ണ വില ഇങ്ങനെ കുതിച്ചുയർന്നത്. ഇനിയും അത് ഉയരുമെന്നാണ് കണക്കുകൂട്ടൽ. കാരണം ഈ യുദ്ധം ഉടനെ തീരുവാനുള്ള സാധ്യതയില്ല. അഥവാ തീർക്കാൻ ഇരുകൂട്ടർക്കും ഉദ്ദേശവുമില്ല എന്നതാണ് വാസ്‌തവം.
കാരണം വിശദമായി പറയാം. ആദ്യം ഈ യുദ്ധത്തിലെ തത്പര കക്ഷികളെ നാല് വിഭാഗത്തിൽ പെടുത്താം. എന്നിട്ട് ഓരോരുത്തരുടേതായ നിലപാടുകൾ വിശദീകരിക്കാം. എങ്കിലേ നമ്മൾ പുറമേ കാണാത്ത ഇവരുടെ കാതലായ ഗൂഡലക്ഷ്യങ്ങൾ പിടികിട്ടു.
ഒന്നാമത്തെ കക്ഷികൾ അമേരിക്കയും ഇസ്രായേലുമാണ്.
രണ്ടാമത്; ഇറാൻ
മൂന്ന്: ഗൾഫ് രാജ്യങ്ങൾ
നാലമത്തെ വിഭാഗത്തെ താത്പര്യങ്ങളും നിലപാടുകളും വച്ച് വീണ്ടും തിരിക്കാം പക്ഷേ പോസ്റ്റ് നീണ്ടു പോകും എന്നതിനാൽ ആദ്യത്തെ മൂന്നിലും പെടാത്ത ലോകത്തെ മറ്റ് രാജ്യങ്ങൾ എന്ന് മാത്രം കണക്കാക്കാം. ഇവരാണ് ഈ യുദ്ധം മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങളും എണ്ണ ദൗർലഭ്യങ്ങളും ഏറ്റുവാങ്ങുന്ന ടീം എന്ന് മാത്രം പറഞ്ഞ് റിവേർസ് ഓർഡറിൽ മറ്റുള്ളവരുടെ കാര്യത്തിലേക്ക് നോക്കാം.
മൂന്നാം കക്ഷികൾ: ഗൾഫ് നാടുകൾ:
സൗദി മുതൽ ഒമാൻ വരെയുള്ള ഈ ആറ് രാജ്യങ്ങൾ കഴിഞ്ഞ മുപ്പതു വർഷങ്ങളായി തങ്ങളുടെ രാജ്യത്ത് അമേരിക്കക്ക് താവളങ്ങളും മറ്റ് ദ്രവ്യങ്ങളും നൽകി പാർപ്പിച്ചത് തങ്ങളുടെ സുരക്ഷയെ കരുതി മാത്രമായിരുന്നു. എന്നാലിപ്പോൾ യഥാർത്ഥമായി ഒരു യുദ്ധം ഉണ്ടായപ്പോളോ ?
കാവൽക്കാരൻ ആദ്യം ഇട്ടേച്ചോടി എന്ന അവസ്ഥയിലാണ്. പ്രതിരോധം ഒക്കെ സ്വന്തം നിലയ്ക്കാണവർ ചെയ്യുന്നത്. ആയുധങ്ങളും ഇൻ്റർസെപ്റ്റ് ചെയ്യാനുള്ളവയും അമേരിക്ക വിറ്റത് തന്നെ. ഏതായാലും ഗൾഫ് രാജ്യങ്ങൾ ഒരു കാര്യത്തിൽ പ്രത്യേക വകതിരിവ് കാണിച്ചു. അമേരിക്ക കുഴിയിൽ ചാടിക്കാൻ നോക്കിയിട്ടും അവർ ഈ യുദ്ധത്തിൽ കക്ഷി ചേർന്നില്ല. ഇതു വരെ !
ഇനി ചേർന്നാൽ ഇറാനേയും അവരേയും തമ്മിലടിക്കാൻ വിട്ട ശേഷം യാങ്കികൾ വലിയും. ഇറാൻ-ഇറാഖ് യുദ്ധത്തിലെ പോലെ.. ആക്രമണത്തിലെ കെടുതികൾ, സാമ്പത്തിക നഷ്ടങ്ങൾ തുടങ്ങി വൻ പ്രതിസന്‌ധിയിലാണ് എല്ലാവരും.
ഇനി രണ്ടാം കക്ഷി; ഇറാൻ:
തങ്ങളുടെ ഗ്രൗണ്ട് ഫോഴ്‌സ്സിനെ കുറിച്ച് വലിയ ആത്‌മ വിശ്വാസമാണവർക്ക്. 31 ഘടകങ്ങളായി പരന്നു കിടക്കുന്ന അവരെ വച്ച് ലോകത്തെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ട് അവരെ കൊണ്ട് ഇസ്രായേലിനേയും അമേരിക്കയേയും പിന്തിരിപ്പിച്ച് ഭരണമാറ്റം കൂടാതെ പിടിച്ചു നിൽക്കാനാണവരുടെ പദ്ധതി. പിന്നണിയിൽ റഷ്യയും ചൈനയും രഹസ്യമായി സഹായിക്കുമെന്നവർക്ക് ഉറപ്പുണ്ട്. ആ ഉശിരിലാണ് ഇപ്പോഴും പോരാട്ടം തുടരുന്നത്.
ഇനിയാണ് പ്രധാന കാര്യം. ഒന്നാം കക്ഷികൾ: ഇസ്രായേലും, അമേരിക്കയും ! ഇതിൽ ഇസ്രായേലിൻ്റെ കാര്യം പറയേണ്ടല്ലോ ? ഇറാൻ സ്വയം ആണവായുധം ഉണ്ടാക്കും വരെ കാത്തിരുന്നാൽ തങ്ങൾ ഇല്ലാതാകും എന്ന തിരിച്ചറിവിലാണ് അവർ ഈ സാഹസത്തിന് മുതിർന്നത്. അതിലൊരു ന്യായം ഉണ്ട് താനും !
എന്നാൽ അമേരിക്കയുടെ കാര്യം അതല്ല. എനിക്കിവിടെ പറയാനുള്ളതും അക്കാര്യമാണ്. എല്ലാവരും പറയുന്നത് ഇസ്രായേൽ അമേരിക്കയെ ഇറാനെ കുറിച്ച് തെറ്റായ വിവരങ്ങൾ ധരിപ്പിച്ച് ഈ യുദ്ധത്തിലേക്ക് വലിച്ചിട്ടു എന്നാണ്. രാജവെമ്പാലയെ നേരിടാൻ കീരി ചെന്ന് ചെങ്കീരിയെ വിളിച്ചോണ്ട് വരുന്നതു പോലെ !
ഇതിൻ്റെ പേരിൽ അമേരിക്കയിൽ തന്നെ സ്വന്തം പാർട്ടിയിൽ നിന്നുൾപ്പടെ ട്രംപിന് കടുത്ത വിമർശനം നേരിടേണ്ടി വരുന്നുണ്ട്. അമേരിക്ക പോലും ഇത്രയും കടുത്ത പ്രത്യാക്രമണം ഇറാനിൽ നിന്നുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലായെന്ന് ട്രംപ് തന്നെ മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
എന്നാൽ ഇതൊന്നും കണ്ണുമടച്ച് വിശ്വസിക്കാൻ പാടില്ല എന്നതാണ് എൻ്റെ പക്ഷം. കാരണം ഈ യുദ്ധം എന്ന് തുടങ്ങണമെന്നും എങ്ങനെ തീർക്കണമെന്നും ഒക്കെ കൃത്യമായി പ്ലാൻ ചെയ്യാതെ യു എസ് ഇതിലേക്ക് ഇറങ്ങില്ല എന്നതാണ് വാസ്‌തവം. അമ്പത് കൊല്ലമെങ്കിലും മുൻപോട്ട് പ്ലാൻ ചെയ്യുന്നവരാണ് അവർ. പോരാത്തതിന് ഇസ്രായേൽ.
മാത്രവുമല്ല ഇന്ത്യയിലെ ഗുജറാത്ത് തീരത്ത് നിന്നു തുടങ്ങി മധ്യേഷ്യ വഴി യൂറോപ്പിലേക്കും തുടർന്ന് വടക്കൻ അമേരിക്ക വരേയും നീളുന്ന ഒരു കടൽ-റെയിൽ-റോഡ് വ്യാപാര പാതകൾ തുറക്കുക എന്നൊരു പദ്ധതി നേരത്തേയുണ്ട്. അത് സമാധാനമായി നടക്കണമെങ്കിൽ ഹൂതി, ഹമാസ്, ഹിസ്ബുള്ള തുടർന്ന് ഇവരുടെ പ്രഭവ കേന്ദ്രമായ ഇറാൻ ഭരണകൂടം എന്നിവരെ തകർക്കണം എന്ന തിരിച്ചറിവ് പണ്ടേയുണ്ട്.
ഈ ചിന്തകൾക്ക് ആക്കം പകർന്നത് 2023 ഒക്‌ടോബറിൽ ഹമാസ് ഇസ്രയേലിൽ നടത്തിയ കൂട്ടക്കുരുതിയാണ്. ആ സംഭവമാണ് ഇന്ന് ഈ നടക്കുന്ന യുദ്ധത്തിൻ്റെ ജാതകം കുറിച്ചത്. (ഇതേക്കുറിച്ച് 2024 തുടക്കത്തിൽ തന്നെ ഞാനെഴുതിയിട്ടുണ്ട്. ലിങ്ക് കമൻ്റിലിടാം.)
ഈ പറഞ്ഞതിൻ്റെ രത്നച്ചുരുക്കം ഇത്രേയുമാണ്. ഈ യുദ്ധം ആകസ്മികമായി സംഭവിച്ച ഒന്നല്ല. വ്യക്തവും കൃത്യവുമായ പദ്ധതികളും പരിശീലനങ്ങളും ഇതിന് പിന്നിലുണ്ട്. അതിൻ്റെ മറ്റൊരു ഉദാഹരണം കൂടി പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
വെനിസ്വേലയിലെ പ്രസിഡൻ്റിനെ തട്ടിക്കൊണ്ട് പോവുകയും അവിടെ അമേരിക്കയുടെ പാവ സർക്കാർ ഭരണത്തിൽ ഏറുകയും ചെയ്തതോടെ ലോകത്തിലെ എണ്ണ സമ്പത്തിൻ്റെ 20% അമേരിക്കയുടെ കയ്യിലായി. സ്വന്തമായുള്ള അഞ്ച് ശതമാനവും കൂടി കൂട്ടിയാൽ 25% !
ബാക്കി ഉള്ളതിൽ റഷ്യയെ വിട്ടാൽ മഹാഭൂരിപക്ഷവും ഉൾക്കൊള്ളുന്ന ഗൾഫ്-പേർഷ്യൻ മേഖലയെ ഒരു മഹായുദ്ധത്തിലേക്ക് തള്ളിയിട്ടതോടെ അവിടങ്ങളിലെ ഉത്പാദനവും, വിതരണവും എല്ലാം താറുമാറായി. 60 ഡോളറിൽ കിടന്ന എണ്ണ വില ഇപ്പോൾ 113 ൽ എത്തി നിൽക്കുന്നു. അത് ഇനിയും ഉയരും. ഗൾഫിലെ എണ്ണ വരവ് കുറയുമ്പോൾ ലോകം കൂടുതലായി വെനിസ്വേലയെ ആശ്രയിക്കും, എന്ന് വച്ചാൽ അമേരിക്കയെ ! MAGA- Make America Great Again !!! ഈ യുദ്ധത്തിന് മുടക്കുന്ന തുകയുടെ പതിന്മടങ്ങ് കൈയ്യിലെത്തും. പെട്രോ ഡോളർ നീണാൾ വാഴും !
ഇനി പറയൂ, ട്രംപ് വെറും പൊട്ടനും കോമാളിയുമാണോ അതോ മണ്ടനും, വിടുവായനുമായി അഭിനയിക്കുന്ന അതീവ സൂത്രശാലിയായ കച്ചവടക്കാരനോ?
റഷ്യയും ചൈനയും മറു കെണി ഒരുക്കും എന്നറിഞ്ഞ് തന്നെയാകും യു എസ് ഇക്കളിക്ക് ഇറങ്ങിയിട്ടുണ്ടാവുക. അതു കൊണ്ട് തന്നെ അവർ ഒരു പ്രത്യേക ലക്ഷ്യം നേടിക്കഴിഞ്ഞാൽ ഒന്നുകിൽ യുദ്ധം നിർത്തും, അല്ലെങ്കിൽ അറേബ്യൻ ഉൾക്കടലിൻ്റെ ഇരുവശത്തുമുള്ള എണ്ണക്കച്ചവടക്കാരെ തമ്മിലടിക്കാൻ ഏർപ്പാടാക്കിയ ശേഷം സ്‌ക്കൂട്ടാവും.
എന്നാൽ റഷ്യയുടേയും, ചൈനയുടേയും പിൻബലത്താൽ ഇറാൻ വർദ്ധിത വീര്യത്തോടെ പോരാട്ടം തുടർന്നാൽ ഒടക്കം ഇതൊരു ആണവായുധ പ്രയോഗത്തിലേ അവസാനിക്കു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
2021 മുതൽ വരാൻ പോകുന്ന മഹായുദ്ധത്തേക്കുറിച്ച് എഴുതിയ ചില പോസ്റ്റുകൾ;
Iran - Israel War
15 May 2021
https://www.facebook.com/share/18B3zELv4V/?mibextid=wwXIfr
Iran -Israel war
25 Jan 2022
https://www.facebook.com/share/1QYBdkzS2j/?mibextid=wwXIfr
Iran - Israel War
13 April 2024
https://www.facebook.com/share/1B5HtVD7AJ/?mibextid=wwXIfr
Iran - Israel War
01 Oct 2024
https://www.facebook.com/share/1KtsypXL6k/?mibextid=wwXIfr
Iran - Israel War
17 Dec 2024
https://www.facebook.com/share/1E99GEBxs8/?mibextid=wwXIfr
Iran - Israel War
22 June 2025
https://www.facebook.com/share/1HLov7t2US/?mibextid=wwXIfr
Wednesday, 4 February 2026
Jnananpazham
🍒തിരുചെന്തൂരിലെ വടമൈലയപ്പ പിള്ളെയൻ്റെ കനവിലാണ് അങ്ങനെയൊരു അശരീരി മുഴങ്ങിയത് എന്നാണ് ഐതിഹ്യം...
പതിനാറാം നൂറ്റാണ്ടിൻ്റെ അന്ത്യ ഘട്ടത്തിൽ,ബ്രിട്ടീഷുകാർ ഇവിടം കീഴടക്കുന്നതിന് മുമ്പ് അതിന് ശ്രമിച്ചിരുന്ന പ്രതിനായകൻമാർ ഡച്ചുകാരായിരുന്നു.... സ്കന്ദൻ ശൂരപത്മനെ ജയിച്ച സ്ഥലം എന്ന നിലയ്ക്ക് തിരിച്ചെന്തൂർ ജയന്തിപുരം എന്ന പേരിലും വിഖ്യാതമാണ്.....അവിടം ആക്രമിച്ച ഡച്ചുകാർ തിരുചെന്തൂർ ക്ഷേത്രത്തെ മാരകമായ രീതിയിൽ തകർത്തിരുന്നു....ഫ്രഞ്ച് രചിയതാവായ റെന്നൽ ഈ ക്ഷേത്ര ധ്വംസനത്തെ പറ്റി എഴുതുന്നുണ്ട്;
"1648ൽ ക്ഷേത്രത്തിലേക്ക് ഡച്ചുകാർ അതിക്രമിച്ച് കയറി...അഗ്നി കൊളുത്തി,ക്ഷേത്രത്തെ നശിപ്പിക്കാൻ ശ്രമിച്ചു...പൂർണമായും അവർക്ക് അത് നശിപ്പിക്കാൻ കഴിയാതെ പോയത് ക്ഷേത്ര ഗോപുരം മൂലമാണ്...."
ക്ഷേത്രത്തെ നശിപ്പിക്കാൻ മാത്രമല്ല അവർ ശ്രമിച്ചത്...മുരുകൻ്റെ സ്വർണ്ണ വിഗ്രഹവും നടരാജ വിഗ്രഹവും മോഷ്ടിച്ച് കപ്പലിൽ കടത്തിക്കൊണ്ട് പോവുകയും ചെയ്തു....
സമുദ്രപാതയിൽ എവിടെയോ വെച്ച് ഈ വിഗ്രഹങ്ങളുമായി അധിക ദൂരം സഞ്ചരിക്കാൻ കഴിയില്ല എന്ന സത്യം അവർക്ക് മനസ്സിലായി....കടൽ ആണെങ്കിൽ ക്ഷുഭിതം,ആഞ്ഞടിക്കുന്ന തിരമാലകൾ കപ്പലിനെ മറിച്ചിടുമെന്ന അവസ്ഥയെത്തി....കൊടുങ്കാറ്റും കൂടി അതിന് അകമ്പടി സേവിച്ചപ്പോൾ ഭയന്ന ഡച്ചുകാർ വിഗ്രഹത്തെ കടലിനടിയിലേക്ക് കളഞ്ഞു.....
"അത് ചെകുത്താൻ്റെ പ്രതിമയാണ്,അത് ചെകുത്താൻ്റെ പ്രതിമയാണ് " എന്നാണ് അവർ കടലിൽ കളയുമ്പോഴും ആർത്ത് വിളിച്ചിരുന്നത്....
ആരംഭത്തിൽ പറഞ്ഞ മുരുകൻ്റെ പരമഭക്തനായ പിള്ളെയൻ്റെ സ്വപ്നത്തിൽ വന്ന അശരീരി ഇപ്രകാരമായിരുന്നു....
"സമുദ്രത്തിൻ്റെ ഒരു പ്രത്യേക ഭാഗത്ത് ഒരു നാരങ്ങ പൊങ്ങി ഒഴുകുന്നുണ്ടായിരിക്കും...അതിന് മുകളിലായി അതിനെ വട്ടമിട്ട് ഒരു ഗരുഡൻ പറക്കുന്നുമുണ്ടാകും...അവിടെ നിന്ന് നഷ്ടപ്പെട്ട വിഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിക്കും..."
കപ്പലിലെത്തിയ പിള്ളയനും സംഘവും ഐതിഹ്യ പ്രകാരം അങ്ങനെയാണ് തിരിച്ചെന്തൂരിലെ വിഗ്രഹം വീണ്ടെടുത്തത്....
"തൈപ്പൂയം വന്താ വഴി പിറക്ക പൊരത്" എന്നാണ് തമിഴ്നാട്ടിലെ ചൊല്ല്...
ശൂരപ്പതമനെ നിഗ്രഹിച്ച ദിവസം നല്ല കാര്യങ്ങൾ ആരംഭിക്കാൻ മികച്ച ദിവസമാണ് എന്ന് ഭക്തർ കരുതുന്നു... ശിവാംശ വീര്യം പേറുന്ന ഷൺമുഖൻ ജ്ഞാനത്തിൻ്റെ ഉറവിടം കൂടിയാണ്...ചെറുപ്രായത്തിൽ തന്നെ സാക്ഷാൽ മഹാദേവന് പോലും ഓംകാര പൊരുൾ ഉപദേശിച്ച് നൽകിയ മഹാ ജ്ഞാനി.....ആദിഗുരുവിൻ്റെ ഗുരുസ്ഥാനം അലങ്കരിച്ചവൻ.....
തമിഴർക്ക് മാത്രമല്ല,മലയാളികൾക്കും വേലായുധൻ വികാരമാണ്...ഹിന്ദു വിരുദ്ധരുടെ അപഹാസ്യങ്ങൾക്കും കളിയാക്കലുകൾക്കും അപ്പുറം ഓരോ വർഷവും കാവടിയെന്തുന്ന,തൂക്കം നോൽക്കുന്ന ഭക്തർ അനവധിയാണ്...
ദേവന്മാർക്ക് അവൻ ദേവ സൈന്യത്തിൻ്റെ അധിപതിയാണ്.... അസുരൻമാർക്ക് അവൻ ശൂരപത്മൻ്റെ ശിരസെടുത്ത അജയ്യനായ യോദ്ധാവാണ്....അവ്വയാറിനെ പോലെയുള്ള ഭതർക്ക് അവൻ സ്വന്തമാണ്,
ഞങ്ങളുടെ ജ്ഞാനപ്പഴം...💥
തൈപ്പൂയ ആശംസകൾ...🍒
Friday, 23 January 2026
Bada Rajan
രാജൻ മഹാദേവൻ നായർ അഥവാ 'ബഡാ രാജൻ' - അധോലോകത്തെ മലയാളി സാന്നിധ്യം!!!!
--------------------------------------------------------------------------
ദാവൂദ് ഇബാഹിം, ഹാജി മസ്താൻ ,കരിം ലാല , വരധരാജ മുതലിയാർ, ചോട്ടാ രാജൻ തുടങ്ങിയ സ്രാവുകൾ കൊണ്ട് സമ്പന്നമായ ബോംബെ അധോലോകത്തെ മലയാളി സാന്നിധ്യം .
അങ്ങിനെ പറയാം രാജൻ മഹാദേവൻ നായറെ കുറിച്ച് .ഇന്ത്യയിലെ ശക്തരായിരുന്ന 10 അധോലോക നായകരുടെ ലിസ്റ്റ് എടുത്താൽ ബഡാ രാജനും ആ പട്ടികയിൽ ഉണ്ടാവും !!!!!
അധോലോക നായകന്‍ രാജന്‍ സദാശിവ നിഖലഞ്ഞേ “ചോട്ടാ രാജന്‍” എന്നറിയപെടാന്‍ കാരണം “ബഡാ” ആയി മറ്റൊരു രാജന്‍ ഉണ്ടായിരുന്നതിനാലാണ്- രാജൻ മഹാദേവൻ നായർ .
D Company യുടെ അധോലോകരാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പടയോട്ടത്തിൽ മോശമല്ലാത്തൊരു പങ്ക് ബഡാ രാജനും വഹിച്ചിട്ടുണ്ട്. ബോംബയിലെ first shoot-out in court നടത്തിയത് ബഡാ രാജന്‍ ആയിരുന്നു.
ടി ദാമോദരൻ മാഷിന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്തു 1991 ൽ ഇറക്കിയ മോഹൻ ലാൽ പടമായ "അഭിമന്യു " ബഡാ രാജനെ അധികരിച്ച് എടുത്തത് ആണ് എന്നൊരു വാർത്ത ഉണ്ടായിരുന്നു .
പടം വിജയമായിരുന്നെങ്ങിലും ബഡാ രാജന്റെ ജീവിതവുമായി ആ പടത്തിനു വലിയ ബന്ധം ഒന്നുമില്ലായിരുന്നു - മലയാളി ബന്ധം ഒഴികെ .
മലയാളി കുടുംബത്തിൽ ബോംബെയിലെ തിലക് നഗറിൽ ആയിരുന്നു രാജന്‍റെ ജനനവും വളര്‍ച്ചയും. ജീവിതത്തിന്‍റെ ആദ്യ കാലത്ത് രാജനെ നമുക്ക് കാണാനാവുക താനെയിലെ ഹിന്ദുസ്ഥാന്‍ അപ്പരേല്‍ ഫാക്ടറിയിലെ തയ്യല്‍ക്കരന്‍ ആയിട്ടാണ്.
ഒരു സാധരണ ജീവിതം ആയിരുന്നു രാജന്‍റെതു എന്നു തന്നെപറയാം. ഇതിനിടയില്‍ രാജന്‍ ഒരു പ്രണയത്തില്‍ പെട്ടു. പ്രണയിനിയുടെ ജന്മദിനത്തില്‍ ഗിഫ്റ്റ് വാങ്ങാന്‍ അഡ്വാന്‍സ് ശബളം ചോദിച്ച രാജനെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥന്‍ പരിഹസിച്ചു.
കുപിതനായ രാജന്‍ അവിടെ ഉണ്ടായിരുന്ന ടൈപ്പ് രൈട്ടെര്‍ എടുത്തു കൊണ്ട് പോയി ചോര്‍ ബസാരില്‍ വിറ്റു ,കാമുകിക്ക് ഗിഫ്റ്റ് വാങ്ങി കൊടുത്തു. രാജന്‍റെ ജീവിതത്തിന്റെ ദിശ മാറിയ സംഭവം ആയിരുന്നത്. തയ്യല്‍ ജോലി വിട്ടു FULLTIME മോഷണതിലേക്ക് രാജന്‍ കടന്നു .
ദിവസേന 14 മണിക്കൂര്‍ പണിയെടുത്തു 40 -50 രൂപ കിട്ടുന്നതിലും നല്ലത് ആഴ്ചയില്‍ രണ്ടു Type Writer മോഷിട്ടിച്ചു വിറ്റ് 400 രൂപ നേടുന്നതാണന്നു രാജന്‍ തീരുമാനിച്ചു.ഇതിനിടയില്‍ രാജന്‍ പോലീസ് പിടിയില്‍ പെട്ടു.
തിരിച്ചു വന്ന രാജൻറെ അധോലോകത്തെ വളർച്ചയുടെ ആദ്യ ഘട്ടം അക്കാലത്തെ മറ്റേതൊരു ഗുണ്ടയും പോലെ ,തിയേറ്ററിൽ ബ്ലാക്കിൽ ടിക്കറ്റ് വിൽക്കൽ തന്നെയായിരുന്നു- sahakar cinema അതായിരുന്നു തിയേറ്ററിന്റെ പേര്.
അടുത്ത മൂന്ന് നാല് ദിവസത്തേക്ക് വരെയുള്ള ടിക്കറ്റ് തിയേറ്ററിൽ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു.അതിനാൽ തന്നെ പടം കാണാൻ താല്പര്യം ഉള്ളവര്‍ക്ക് ശരണം രാജനും കൂട്ടാളികളെയും തന്നെയായി മാറി. സമീപ പ്രദേശമായ Odeon ഏരിയ ഏറ്റെടുത്തു ആയിരുന്നു തുടർന്ന് രാജന്‍ ബിസിനസ് വ്യാപിപ്പിച്ചത്.
Odeon ഏരിയ നിയത്രിച്ചിരുന്ന ചന്ദുവിനെ 50-50 percentage scheme മിൽ സമീപിക്കുകയും , തുടർന്ന് അവിടെ കടന്നു കൂടിയ ശേഷം, പ്രശ്നം ഉണ്ടാക്കി മൊത്തമായി നിയന്ത്രണം ഏറ്റു എടുക്കുകയുമായിരുന്നു .
അപ്പോഴേക്കും നമ്മുടെ രാജൻ സ്വന്തമായി ഒരു ഗാങ്ങ് ഉണ്ടാക്കിയിരുന്നു. അതിലെ രണ്ടാമൻ ആണ് ഇന്നത്തെ "ചോട്ടാ രാജൻ ".
സ്വാഭാവികമായും ഒന്നാമനായ "രാജൻ മഹാദേവൻ നായർ" അറിയപെട്ടത് “ബഡാ രാജൻ " എന്ന് തന്നെ .രാജൻറെ വളര്ച്ചയുടെ അടുത്ത ഘട്ടം ഹഫ്ത പിരിക്കലും , ഭുമിയിടപാടുകളിലെയും/ പണമിടപാടുകളിലെ മധ്യസ്ഥം പറയലും തന്നെ.1970-85 കാലഘട്ടത്തിലെ ഗുണ്ടകളുടെ സാദാരണ വളർച്ചപാത അങ്ങിനെ തന്നെയായിരുന്നു .
രാജൻറെ വളർച്ച Ghatkopar East കേന്ദ്രമായി പ്രവർത്തിച്ച Yashwant Jadhav നെ പ്രകൊപിച്ചു.1981-1983 കാലഘട്ടത്തിൽ ഈ രണ്ടു ഗാങ്ങ്കൾക്കിടയിൽ ജീവൻ പൊലിഞ്ഞത് 7 പേര്ക്ക് ആണ് .
എന്നാൽ വരദ രാജ് മുതലിയാരുടെ സഹായത്തോടെ ബഡാരാജൻ ജാധവിനെ ഒതുക്കി
ഹാജി മസ്താൻ ,കരിം ലാല , വരധരാജ മുതലിയാർ എന്നീ മൂന്ന് പേരുടെ കൈവെള്ളയിൽ ആയിരുന്നു ഒരു നീണ്ട കാലം ബോംബെ. പോലീസ് ഓഫീസർ ആയിരുന്ന Y.C.Pawar വരദരാജ് മുതലിയാരെ 1980 കളില്‍ ബോംബയിൽ നിന്നും മദ്രാസിലേക്ക് തുരത്തി .
മുതലിയാരുടെ കള്ളകടത്തിനും ,കള്ളുകച്ചവടത്തിനും ബഡാ രാജൻ സംരക്ഷണം കൊടുക്കരുണ്ടായിരുന്നു . അതിനാൽ തന്നെ മുതലിയാർ മദ്രാസിലേക്ക് പറിച്ചു നടപെട്ടപ്പോൾ ,അത് ഉപകരിക്കപെട്ടത് ബഡാരാജനും സാധു ഷെട്ടിക്കും കൂടി ആയിരുന്നു .
Chembur അങ്ങിനെ രാജൻറെ നിയത്രണത്തിൽ ആയിതീർന്നു.പതുക്കെ ആ നിയന്ത്രണം Ghatkopar East വരെ വളര്‍ന്നു.
ഇബ്രഹിം കാസ്കര്‍ എന്ന പോലീസ്സുകാരന്‍റെ മക്കള്‍ അധോലോകത്തില്‍ വളര്‍ന്നു വന്നത് ഇതേ കാലഘട്ടത്തില്‍ ആയിരുന്നു.
ഹാജിമാസ്തന്‍ ഇടപെട്ടു പത്താന്‍മാരും ഇബ്രഹിം കാസ്കരിന്റെ മക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒതുക്കിതീര്‍ത്തിരുന്നു.പക്ഷെ ഹാജിമാസ്തന്‍റെ സമാധാന ഉടമ്പടി ഒരിടകാലത്തേക്ക് മാത്രമേ ഉപകരിച്ചുള്ളൂ. ഇബ്രഹിം കാസ്കരിന്റെ മക്കളുടെ വളര്‍ച്ച, 1950 മുതല്‍ 1970 വരെയുള്ള കാലം ബോംബെ ഭരിച്ച പത്താന്മാര്‍ക്ക് താങ്ങാന്‍ ആവുന്നതിലും അധികമായിരുന്നു.
അതിനാല്‍ തന്നെ ഇബ്രഹിം കാസ്കരുടെ മൂത്ത രണ്ടു മക്കളെയും ഒറ്റ ദിവസം തീര്‍ക്കാന്‍ പത്താന്‍ ഗാങ്ങിലെ Amirzada യും Alamzeb യും തീരുമാനിച്ചു. അവര്‍ ആ ജോലി മനോഹര്‍ സുര്‍വെ എന്ന വാടക കൊലയാളിയെ ഏല്പിച്ചു. കാസ്കര്‍ സഹോദരന്മാരിലെ മൂത്തപുത്രനായ ശാബിര്‍നെ അവര്‍ തീര്‍ത്തു. എന്നാല്‍ ഇബ്രാഹിമിന്റെ രണ്ടാമത്തെ പുത്രന്‍ കഷിട്ടിച്ചു രക്ഷപെട്ടു.
അതോടെ Amirzada കൊല്ലെപെടെണ്ടത് കാസ്കരുടെ കുടുംബത്തിനും നിലനില്പ്പിന്റെ ആവശ്യം ആയി മാറി.പത്താന്മാരുമായി നേരിട്ടു ഏറ്റുമുട്ടാതെ ജോലി വാടക കൊലയാളിയായ ബഡാ രാജനെ അവര്‍ ഏല്‍പ്പിച്ചു. എന്നാല്‍ അതിനിടയില്‍ Amirzada യെ പോലീസ് പിടികൂടി. Amirzada യെ കോടതിയില്‍ വച്ചു തന്നെ തീര്‍ക്കാനായിരുന്നു ബഡാ രാജന്‍റെ തീരുമാനം.
David Pardesi എന്ന Thilak nagar ലെ സ്വന്തമായി ആരും ഇല്ലാത്ത ഒരു പയ്യനെ രാജന്‍ കൃത്യത്തിനു ഉപയോഗപെടുത്താന്‍ തീരുമാനിച്ചു.രാജന്‍ Pardesiയെ Ulwa ഗ്രാമത്തില്‍ കൊണ്ടു പോയി പരിശീലനം കൊടുത്തു-തോക്ക് ഉപയോഗിക്കാന്‍ അടക്കം. രാജന്‍ പ്ലാന്‍ ചെയ്ത പോലെ പോലീസ്ന്റെ മുന്നില്‍ തന്നെ കോടതിയില്‍ വച്ചു Amirzadaയെ കൊലപെടുത്തി.
ഇതു പോലെ ഒരു സംഭവം ബോംബെ ഗാങ്ങ് വാറില്‍ അത് വരെ നടന്നിട്ടിലായിരുന്നു. ബോംബയിലെ അധോലോക സമവാക്യങ്ങള്‍ മാറിമറഞ്ഞു.ഈ സംഭവത്തോടെ മാമൂലി കള്ളകടത്തുകാരന്‍ ആയിരുന്ന ഇബ്രാഹിമിന്‍റെ രണ്ടാമത്തെ പുത്രന്‍ ബോംബെയിലെ ഡോണ്‍ ആയി വളര്‍ന്നു- ദാവൂദ് ഇബ്രാഹിം കാസ്കര്‍.
ഈ സംഭവം ബഡാ രാജനും ബോംബെ അധോലോകത്ത് മേല്‍വിലാസം ഉണ്ടാക്കി കൊടുത്തു. എന്നാല്‍ ഈ മേല്‍വിലാസം കൊണ്ടു ബഡാ രാജന് വലിയ ഗുണം ഒന്നും ഉണ്ടായില്ല എന്നു തന്നെ പറയാം.-രാജന് വെറും 15 ദിവസത്തെക്കു മാത്രം ഉപയോഗക്കപ്പെട്ട മേല്‍വിലാസം.
Pardesi പിടിക്കപെട്ടെന്നു മാത്രമല്ല , രാജന്റെയും ,ദാവൂദിന്റെയും പേരുകള്‍ പോലീസിനു പറഞ്ഞും കൊടുത്തു. ശേഷം ചിന്ത്യം- രണ്ടു പേരും ജയിലറക്കു ഉള്ളിലായി.
അതോടെ ബഡാരാജനെ കൊല്ലേണ്ടത് പത്താന്മാരുടെയും കരിം ലാലയുടെയും ആവശ്യം ആയി മാറി.
ഒരു വാടക കൊലയാളിയെ രാജനു വേണ്ടി അവര്‍ കണ്ടെത്തി.-അബ്ദുല്‍ കുഞ്ഞു. അബ്ദുല്‍ കുഞ്ഞു രാജന്‍റെ ഗാങ്ങിലെ പഴയ മെമ്പര്‍ ആയിരുന്നു. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ അവര്‍ വേര്‍പിരിഞ്ഞു. എന്നാല്‍ രാജന്‍റെ പഴയ പ്രണയിനിയെ അബ്ദുല്‍ കുഞ്ഞു വിവാഹം ചെയ്തു. അതോടെ അവരുടെ വൈര്യം കൂടി.
ഇതിനിടയില്‍ 1979 NATIONAL SECURITIES ACT പ്രകാരം അബ്ദുള്‍ കുഞ്ഞു ജയിലിലായി. രാജന്‍ കിട്ടിയ അവസരത്തില്‍ അബ്ദുല്‍ കുഞ്ഞിന്‍റെ ഗാങ്ങിനെ തകര്‍ത്തു.അതിനു പുറമേ പഴയ പ്രണയിനിയെ തട്ടി കൊണ്ടു പോകാനും ഒരു ശ്രമവും നടത്തി. കഥകള്‍ അറിഞ്ഞു ജയില്‍ ചാടി വന്ന അബ്ദുല്‍ കുഞ്ഞു തന്നെയാണ് രാജനു പറ്റിയ കൊലപാതകി എന്നു പത്തന്മാര്‍ തീരുമാനിച്ചു.
എന്നാല്‍ അബ്ദുള്‍ കുഞ്ഞുനു രാജനെ കൊന്നു വീണ്ടും ജയിലില്‍ പോയി കിടക്കാന്‍ താല്പര്യം ഇല്ലായിരുന്നു. അതു കൊണ്ടു തന്നെ റിക്ഷവാല ആയിരുന്ന ചന്ദ്രശേകര്‍ സഫലികക്കു Rs. 50000 ഓഫര്‍ ചെയ്തു രാജന്‍റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കാന്‍ അബ്ദുള്‍ കുഞ്ഞു നിശ്ചയിച്ചു.
Amirzadaയുടെ അനുഭവം വന്‍ നാണകേടു ആയതുകൊണ്ട് ബോംബെ പോലീസ് രാജന്‍റെ കേസ് നടക്കുമ്പോള്‍ കോടതിയില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ നേവി യൂണിഫോറത്തില്‍ കോടതിയില്‍ വന്ന ചന്ദ്രശേകര്‍ പോലീസ് വാനില്‍ കയറുക ആയിരുന്ന ബഡാരാജനെ പോയിന്റ് ബ്ലാങ്കില്‍ തന്നെ തീര്‍ത്തു.
അങ്ങിനെ ബോംബയിലെ first shoot-out in court നടപ്പിലാക്കിയ അധോലോക നായകന്‍ മറ്റൊരു court shoot-out ല്‍ തന്നെ മണ്‍മറഞ്ഞതു കാലത്തിന്റെ കാവ്യ നീതിയായി......❤️
#malayalamfacts #education #malayalamtypography #historyfacts #interestingfacts #sciencefacts #badarajan #bombai
Thursday, 22 January 2026
ശ്രീരാമഭാരതം
“അയോദ്ധ്യ മഥുര മായാ
കാശി കാഞ്ചി അവന്തികാ
പുരി ദ്വാരാവതി ചൈവ:
സപ്തൈത മോക്ഷദായിക”
മോക്ഷദായകങ്ങളായ ഭാരതത്തിലെ സപ്തപുരികള്‍ അഥവാ സപ്തനഗരങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ?
ഭാരതത്തിലെ പൗരാണിക വിശ്വാസമനുസരിച്ച് പ്രാതസ്മരണീയങ്ങളായ സപ്തപുരികളാണ് മുകളിൽ പറഞ്ഞ അയോധ്യയും മഥുരയും മായയെന്ന ഹരിദ്വാറും കാശിയെന്ന വാരണാസിയും കാഞ്ചിയെന്ന കാഞ്ചീപുരവും അവന്തികയെന്ന ഉജ്ജ്വയിനിയും ദ്വാരാവതിയെന്ന ദ്വാരകയും ചേരുന്ന സപ്ത നഗരങ്ങൾ. ഈ സപ്ത പുരികൾ മോക്ഷപ്രദായിനികളാണന്നത് പൗരാണിക ഭാരതീയ വിശ്വാസമാണ്.
ഇതിൽ പ്രഥമ സ്ഥാനത്താണ് അയോദ്ധ്യ. മതവെറിയന്മാരും കൊള്ളക്കാരുമായ വൈദേശിക ആക്രമണകാരികൾ ഭാരതത്തിലെ ഹൈന്ദവ ജനതയുടെ ആത്മാവിൽ ഏൽപ്പിച്ച മുറിവുകളാണ് അവരുടെ ആത്മീയഹർഷത്തിൻ്റെ കേദാരങ്ങളായ പുണ്യഭൂമികൾ തച്ചുതകർക്കുകയെന്നത്.
അയോദ്ധ്യയും, മഥുരയും, കാശിയും, ദ്വാരകയിലെ സോമനാഥനുമെല്ലാം ഇത്തരം വെറുപ്പിന്റെ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. അവരൊന്നും ഒരിക്കലും ഓർത്തിട്ടുണ്ടാവില്ല എത്ര തലമുറകൾ കഴിഞ്ഞിട്ടായാലും ശരി ഈ ജനത സ്വന്തം അസ്ഥിത്വം മറക്കുകയില്ലായെന്ന്.
ഇതിഹാസങ്ങളിലുടെയും വിശ്വാസത്തിന്റെ നിറദീപമായി ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഭാരതത്തിലെ സപ്ത നഗരങ്ങൾ ഇനി അയോദ്ധ്യാധിപൻ്റെ നേതൃത്വത്തിൽ ഉയർത്തെണിക്കും. മോക്ഷദായിനികളായ പുണ്യഭൂമികളെകുറിച്ച് വായിക്കാം.
പുരാണങ്ങളില്‍ സപ്തനഗരങ്ങളെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ചക്രങ്ങള്‍ ഒഴിവാക്കി നിര്‍വ്വാണം നേടുക എന്നതാണ് മോക്ഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആന്തരിക സൗഖ്യവും സമാധാനവും ലഭിക്കുവാനായി ഇവിടേക്ക് തീര്‍ത്ഥാടനം നടത്തുന്നവരും കുറവല്ല.
അയോദ്ധ്യ, മഥുര, ഹരിദ്വാര്‍, വാരണാസി, കാഞ്ചിപുരം, ഉജ്ജ്വയിന്‍, ദ്വാരക എന്നിവയാണ് ഈ സപ്ത നഗരങ്ങള്‍. ഏറ്റവും വിശുദ്ധവും പുണ്യകരവുമായ നഗരങ്ങളായാണ് ഇവ അറിയപ്പെടുന്നത്. ഈ ഓരോ നഗരങ്ങള്‍ക്കും ഹിന്ദു വിശ്വാസങ്ങളുമായി ഓരോ ബന്ധങ്ങളാണുള്ളത്.
ഓരോ ബന്ധങ്ങള്‍
അയോധ്യ രാമന്‍റെ രാജമാണെങ്കില്‍ മഥുരയിലാണ് കൃഷ്ണന്‍ ജനിച്ചത്. ഹരിദ്വാര്‍ ഹരി അഥവാ വിഷ്ണുവിന്‍റെ നാടാണ്. ശിവന്‍റെ വാസസ്ഥാനമാണ് വാരണാസി. ഉജ്ജയിനും ശിവന്‍റെ നഗരമാണ്. ദ്വാരക കൃഷ്ണന്‍റെ രാജ്യമാണ്.ദേവി കാമാക്ഷിയാണ് കാഞ്ചിപുരത്തിന്റെ അധിപ.
അയോധ്യ ദശരഥ പുത്രനായ രാമന്‍ ജനിച്ച നാടാണ് അയോധ്യ. വിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമാണ് രാമന്‍. ഇന്ത്യയിലെ ഏറ്റവും വിശുദ്ധ നഗരങ്ങളിലൊന്നായി കണക്കാക്കുന്ന ഇവിടം ഉത്തര്‍ പ്രദേശിലെ എണ്ണപ്പെട്ട നഗരങ്ങളിലൊന്നാണ്.
ആധുനികതയും പൗരാണികതയും ഇഴചേര്‍ന്നു നില്‍ക്കുന്ന ഇവിടം ചരിത്രത്തില്‍ എഴുതപ്പെട്ടിട്ടുള്ള നാടാണ്. പുരാണങ്ങളില്‍ കോസല സാമ്രാജ്യത്തിന്റെ തലസ്ഥാനമായാണ് അയോധ്യയെ വാഴ്ത്തുന്നത്. അഥര്‍വ വേദത്തില്‍ ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായി വിശേഷിപ്പിച്ച അയോധ്യയെ സ്വര്‍ഗ്ഗത്തോളം തന്നെ മനോഹരമാണെന്നാണ് പുരാണങ്ങളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നാടിന് ഒൻപതിനായിരത്തില്‍ അധികം വര്‍ഷത്തിന്റെ പഴക്കമുണ്ടത്രെ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണുന്ന എഴുന്നൂറിലധികം ക്ഷേത്രങ്ങള്‍ ഈ നാടിന്‍റെ പവിത്രത കൂട്ടുന്നു.
രാമജന്മ ഭൂമി, കനക് ഭവന്‍, സീത കി രസോയ്, ഹനുമാന്‍ ഗര്‍ഹി, ഗുലാര്‍ ബാരി, ദശരഥ ഭവന്‍, നാഗേശ്വര്‍നാഥ് ക്ഷേത്രം, ദശരഥ ഭവന്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ ഇടങ്ങള്‍.
മുഗളന്മാർ നിരന്തരം ആക്രമിച്ചു ഈ ക്ഷേത്രങ്ങളെ എല്ലാം പലവുരു തച്ചു തകർത്തിട്ടും വീണ്ടും വീണ്ടും ഉയിർത്ത കെടാത്ത ഹൈന്ദവ സ്വാഭിമാനത്തിന്റെയും വീര്യത്തിന്റെയും പ്രതീകമാണ് അയോദ്ധ്യ.
ആ അയോദ്ധ്യയിലേക്ക് തന്റെ ജന്മഗേഹത്തിലേക്ക് രാമൻ മടങ്ങി വന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കോസലരാജകുമാരൻ ജന്മസ്ഥാനിലിരുന്നു അനുഗ്രഹം ചൊരിയുമ്പോൾ ഇന്ന് ഭാരതാംബയുടെ മുഖം പ്രസന്നമാകുന്നു..
ശ്രീരാമജയം ...
Friday, 16 January 2026
The Grandmaster of Maharashtra Politics ! #DevendraFadnavis
"വേലിയിറക്കം വന്നപ്പോൾ ജലമിറങ്ങി എന്നു കരുതി എൻ്റെ തീരത്ത് വീട് വയ്ക്കാൻ വരരുത്. ഞാൻ സമുദ്രമാണ്, ശക്തമായി തിരിച്ചു വരും."
ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന മറാത്താ ബി ജെ പി നേതാവ് 2019-ൽ പറഞ്ഞ വാക്കുകളാണിത്.
2019 -ൽ മഹാരാഷ്‌ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി, തങ്ങളുടെ പരമ്പരാഗതമായ സഖ്യകക്ഷി ശിവസേനയോടൊപ്പമാണ് മത്സരിച്ചത്. സ്വാഭാവികമായും എതിരാളികളായ കോൺഗ്രസ്സ്, എൻ സിപി സഖ്യകക്ഷികളുടെ ഇൻഡി മുന്നണിയേക്കാൾ(അന്ന് യു പി എ) അവർ മുന്നിലെത്തി. 105 സീറ്റിൽ ബിജെപിയും 56 സീറ്റിൽ ഉദ്ദവ് താക്കറേയുടെ ശിവസേനയും ജയിച്ചു. വാസ്‌തവത്തിൽ ബിജെപിയെ നയിച്ച ഫഡ്‌നാവിസ് ആയിരുന്നു മുഖ്യമന്ത്രി ആകേണ്ടത്.
എന്നാൽ ഉദ്ദവിന് മുഖ്യമന്ത്രിയാകാൻ മോഹം. അന്ന് ബിജെപിയെ ചതിച്ച് വെറും 54 സീറ്റുള്ള കോൺഗ്രസ്സിനെ കൂടെ കുട്ടി ഉദ്ദവ് താക്കറേ മുഖ്യമന്ത്രിയായി. ആ തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ ബിജെപി നയിച്ച മുന്നണി വമ്പൻ ജയം നേടിയത് മോദി പ്രഭാവത്തിലായിരുന്നു. എന്നിട്ടും ഉദ്ദവിന് ബി ജെ പിയെ ചതിക്കാൻ മടിയേതുമുണ്ടായില്ല.
അന്ന്, മുറിവേറ്റ മഹാരാഷ്‌ട്ര സിംഹമായ ഫഡ്‌നാവിസ് പറഞ്ഞ വാക്കുകളാണ് ആദ്യം കൊടുത്തത്. ആ സമുദ്രം കഴിഞ്ഞ വർഷം ദേശീയതയുടെ വൻതിരകളോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി. ഫഡ്‌നാവിസ് മുഖ്യമന്ത്രിയുമായി.
അവിടം കൊണ്ടും തീർന്നില്ല. ആ സുനാമിക്ക് മുന്നിൽ ശിവസേന അമ്പേ കടപുഴകിയിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി മുംബൈ കോർപ്പറേഷനിൽ ശിവസേനേയെ തോൽപ്പിച്ച് ബിജെപി സഖ്യം അധികാരം പിടിച്ചിരിക്കുന്നു.
മാത്രമല്ല, മുംബൈ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ മുൻസിപ്പൽ-കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ 29 ൽ 25 ഉം ബിജെപി നയിക്കുന്ന മഹയുതി നേടിയിരിക്കുന്നു. സമ്പൂർണ്ണ വിജയം !
കാലത്തിൻ്റെ കാവ്യനീതി പോലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദത്തിലിരുന്ന് ഈ വിജയങ്ങളുടെ രാജശില്പിയായി. The Grandmaster of Maharashtra Politics ! #DevendraFadnavis
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Saturday, 3 January 2026
ആരവല്ലിയുടെ പോരാട്ടം : ഭാഗം നാല്
അർണോബ് ഗോസ്വാമിയുടെ വിമർശനങ്ങൾ:
********************************
2025 നവം 20 ന് സുപ്രീം കോടതി അംഗീകരിച്ച പഠന റിപ്പോർട്ടിൻ്റെ പുറത്താണ് അർണോബ് ഗോസ്വാമി #savearavalli യുമായി കേന്ദ്ര സർക്കാരിന് എതിരെ തിരിഞ്ഞത്.
എന്നാൽ ഇത് മോദി സർക്കാർ തുടങ്ങിയ കേസായിരുന്നില്ല. വിവാദമുണ്ടാക്കിയ ഈ റിപ്പോർട്ട് പോലും സുപ്രീം കോടതി നേരിട്ടാവശ്യപ്പെട്ടതായിരുന്നു.
വാസ്‌തവത്തിൽ, 1990-ൽ ദൽഹിയിലെ സരിസ്ക്കാ ദേശീയ പാർക്കിന് ചുറ്റും അനധികൃത ഖനനം വളരെ കൂടുതൽ നടക്കുന്നതായും ഇത് ആരവല്ലി മലനിരകളേയും അവിടുത്തെ പരിസ്ഥിതിയേയും നശിപ്പിക്കുന്നു എന്ന പരാതിയുമായി കോടതിയിൽ എത്തിയത് ഒരു പരിസ്ഥിതി പ്രവർത്തകനായിരുന്നു. ഇത് എം.സി മേത്ത , ഗോദവർമ്മൻ തിരുമുൽപ്പാട് കേസുകളുടെ പശ്ചാത്തത്തിൽ കോടതി ഗൗരവമായെടുത്തു ഖനനം തടഞ്ഞു.
എന്നാൽ അപ്പോഴും ആരവല്ലി മേഖലയെ കൃത്യമായി രേഖപ്പെടുത്താത്തതു കൊണ്ട് ദൽഹി ഗുർഗവോൺ പോലെ ചിലയിടങ്ങളിലെ പ്രത്യേക ജില്ലകളിൽ നിരോധനം വന്നെങ്കിലും രാജസ്ഥാനിലും മറ്റും തകൃതിയായി ഖനനങ്ങൾ തുടർന്നു.
പിന്നീട് 2002- ലാണ് സുപ്രീം കോടതി ഈ കേസിൽ ഗൗരവമായി ഇടപെടുന്നത്. അന്ന് ദൽഹി ഹരിയാന മേഖലയിൽ അഞ്ച് കിലോമീറ്റർ സ്ഥലത്ത് ഖനനം നിരോധിച്ചു. 2009-ൽ മലയാളിയായ ജസ്റ്റീസ് ബാലകൃഷ്ണൻ ആരവല്ലി മേഖലയിൽ കനത്ത ചൂഷണം നടക്കുന്നു എന്ന നിരീക്ഷണത്താൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ ഖനനം പൂർണ്ണമായും നിരോധിച്ചു.
ഇതിനിടെ, ആരവല്ലി മലനിരകളുടെ നിർവചനത്തിൽ 100 മീറ്റർ ഉയരം (local relief-ന് മുകളിൽ) എന്ന മാനദണ്ഡം ആദ്യമായി ഔദ്യോഗികമായി ഉപയോഗിച്ചത് രാജസ്ഥാൻ സംസ്ഥാന സർക്കാർ ആണ്. 2002-ലെ ഒരു സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ (Richard Murphy landform classification അടിസ്ഥാനമാക്കി) ഇത് ശുപാർശ ചെയ്തു.
ഈ മാനദണ്ഡം രാജസ്ഥാനിൽ ഖനന നിയന്ത്രണത്തിനായി 2006 മുതൽ ഉപയോഗിച്ചുവരുന്നു. എന്നാൽ, 2010-ൽ സുപ്രീം കോടതി ഈ 100 മീറ്റർ മാനദണ്ഡം നിരസിച്ചു. “ 100 മീറ്ററിന് മുകളിലുള്ളത് മാത്രം ആരവല്ലി മലകളായി കണക്കാക്കുന്നത് അംഗീകരിക്കാനാവില്ല” എന്ന് കോടതി വ്യക്തമാക്കി.
പകരം, Forest Survey of India (FSI)-യോട് മുഴുവൻ ആരവല്ലി മലനിരകളും (100 മീറ്ററിന് താഴെയുള്ള ഭാഗങ്ങൾ ഉൾപ്പെടെ) സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ച് മാപ്പ് ചെയ്യാൻ നിർദേശിച്ചു. ഇതിന്റെ ഫലമായി FSI 3 ഡിഗ്രി സ്ലോപ്പ് അടിസ്ഥാനമാക്കിയുള്ള നിർവചനം നിർദേശിച്ചു. ഇതിങ്ങനെ തുടർന്നു.
2024-2025-ലെ വിവാദത്തിൽ, സുപ്രീം കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതി (പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം - MoEFCC - നയിക്കുന്നത്) 2025 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ സമിതി 100 മീറ്റർ ഉയര മാനദണ്ഡം വീണ്ടും ശുപാർശ ചെയ്തു. (രാജസ്ഥാനിലെ പഴയ മാനദണ്ഡത്തിന്റെ മെച്ചപ്പെട്ട രൂപമായി). ഇത് പ്രകാരം നൂറ് മീറ്റർ എങ്കിലും ഉയരമുള്ള മലകളെ മാത്രമാണ് ആരവല്ലിയായി കണക്കാക്കുക. കൂടാതെ ഇത്തരം രണ്ടു മലകൾക്കിടയിൽ അരകിലോമീറ്ററിൽ കൂടുതൽ ദൂരം ഉണ്ടായാൽ ആ സ്ഥലം ആരവല്ലിയായി സംരക്ഷിക്കപ്പെടേണ്ടതില്ല എന്നും നിഷ്‌കർഷിച്ചു.
ഇത് വളരെ അപകടം പിടിച്ച ഒന്നായിരുന്നു. അതായത് ഈ പഠന പ്രകാരം മൊത്തം നാല് സംസ്ഥാനങ്ങളിലും കൂടി ഈ എഴുനൂറോളം കിലോമീറ്ററിൽ വെറും ആയിരം മലകൾ ഒഴികെ ബാക്കിയെല്ലാം നൂറ് മീറ്ററിൽ താഴെയാണ് വരിക. ബാക്കിയെല്ലാം ഖനനത്തിനും തദ്വാരാ പരിസ്ഥിതി നാശത്തിനും തുറന്ന് കൊടുക്കുന്ന അവസ്ഥയായി. അർണോബിൻ്റെ വിമർശനം ഇതിന് എതിരേയായിരുന്നു.
ഈ പഠന സമിതിയിൽ FSI, GSI, CEC, സംസ്ഥാന പ്രതിനിധികൾ എന്നിവരുണ്ടായിരുന്നെങ്കിലും, കേന്ദ്ര സർക്കാരിൻ്റെ CEC ഈ ശുപാർശയെ എതിർത്തു. FSI-യുടെ സ്ലോപ്പ് അടിസ്ഥാനമാക്കിയ നിർവചനമാണ് സ്വീകരിക്കേണ്ടതെന്ന് അവർ വാദിച്ചു.
എന്നാൽ ചീഫ് ജസ്റ്റീസ് ആർ എസ് ഗവായി 2025 നവംബർ 20-ന് സുപ്രീം കോടതി ഈ സമിതി റിപ്പോർട്ട് അംഗീകരിച്ചതോടെ വിവാദം രൂക്ഷമായി. പിന്നീട് (ഡിസംബർ 29, 2025) കോടതി തന്നെ ഈ തീരുമാനം താൽക്കാലികമായി നിർത്തിവെച്ച് പുതിയ വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനല്ല, ധാതു ചൂഷണത്തിനാണ്” ഈ വിധി എന്ന് അദ്ദേഹം ആരോപിച്ചു. അദാനി പോലെയുള്ള ഖനനം നടത്തുന്ന വൻ ബില്യണയർ കമ്പനികൾക്ക് ആരവല്ലിയെ ചൂഷണം ചെയ്യാൻ സർക്കാർ അവസരം ഒരുക്കുന്നുവെന്ന് ആരോപിച്ചു.
നൂറ് മീറ്റർ പരിധി വന്നാൽ 90% മലനിരകൾ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും ഇത് പൊടിമണൽ മലിനീകരണം, ജലക്ഷാമം, മരുവൽക്കരണം എന്നിവ വർധിപ്പിക്കുമെന്നും പറഞ്ഞു.
അർണബ് കേന്ദ്ര സർക്കാർ മന്ത്രിമാർ ഒളിച്ചോടുന്നു എന്ന് വിമർശിച്ചു. കേന്ദ്രം ഇതിൽ ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രതികരണങ്ങൾ “അസംബന്ധം” എന്ന് വിമർശിച്ചു.
മറ്റ് അങ്കർമാരെ പരിഹാസം: “15 കോടി രൂപ വേതനം വാങ്ങുന്ന സർക്കാർ അങ്കർ” (DD News-ലെ സുധിർ ചൗധരിയെ ഉദ്ദേശിച്ച്) ഈ വിഷയം ചോദ്യം ചെയ്യില്ലെന്ന് പരിഹസിച്ചു.
സുപ്രീം കോടതി നേരിട്ട് ഇടപെടുന്ന കേസുകളിൽ നരേന്ദ്ര മോദി ഒരിക്കലും ഇടപെടാറില്ല എന്ന് മറ്റാരേക്കാളും അറിയുന്നത് കാലങ്ങളായി ബിജെപി അനുകൂലി എന്ന് എതിരാളികൾ വിമർശിക്കുന്ന അർണോബിനാണ്.
ഒന്നാമത് ആരവല്ലി മലകളോ, ഖനനമോ കേന്ദ്ര വിഷയമല്ല. അതത് സംസ്ഥാനങ്ങൾ ആണ് ഇത് ചെയ്യുന്നത്. രണ്ട്; സുപ്രീം കോടതി നേരിട്ട് ഒരു കേന്ദ്ര സർക്കാർ വകുപ്പിന് നിർദ്ദേശം നൽകിയാൽ സർക്കാരിന് ഒന്നും ചെയ്യാനില്ല എന്ന് മാത്രമല്ല കോടതിയിൽ സോളിസിറ്റർ ജനറൽ ഹാജരായി കേന്ദ്ര സർക്കാർ വകുപ്പിനായി വാദിക്കുകയും വേണം.
ഈ കേസിൽ നടന്നത് അതാണ്. മാത്രവുമല്ല ഈ വിമർശനം ഉയർന്നപ്പോൾ തന്നെ ഇത് അനാവശ്യ വിവാദമാണെന്നും, കേന്ദ്ര സർക്കാർ, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് നേതൃത്വത്തിൽ, ഈ ആരോപണങ്ങൾ നിഷേധിച്ചു. ഡിസംബർ 2025-ൽ, 90 ശതമാനം മേഖല സംരക്ഷിതമാണെന്നും പുതിയ ഖനനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. ഖനനം 0.19–2% മാത്രമേ അനുവദിക്കൂ എന്നും കർശന നിയന്ത്രണങ്ങൾ ഉണ്ടെന്നും പറഞ്ഞു.
കൂടാതെ കേന്ദ്ര സർക്കാർ ആരവല്ലി മേഖലയിൽ ഒട്ടാകെ താത്ക്കാലികമായി ഖനനാനുമതി നിഷേധിക്കുകയും ചെയ്തു.
ഇതൊന്നും വക വയ്ക്കാതെ അർണബ് വിമർശനം തുടർന്നത് മറ്റ് ചില കാരണങ്ങൾ കൊണ്ടാണ് എന്നാക്ഷേപവുമുണ്ട്. കൂടാതെ അർണബിന്റെ ഈ നിലപാട് മാറ്റത്തിന് പിന്നിൽ പല വിശകലനങ്ങളും ഉണ്ട്.
റിപ്പബ്ലിക് ടിവിയുടെ ക്രെഡിബിലിറ്റി മാനേജ്മെന്റ് : അർണബിനെ “ഗോദി മീഡിയ” (സർക്കാർ അനുകൂല മാധ്യമം) എന്ന് വിമർശിക്കപ്പെട്ടിരുന്നു. ഈ ടാഗ് ഒഴിവാക്കാനും ചാനലിന്റെ നിഷ്പക്ഷത തെളിയിക്കാനും അദ്ദേഹം സർക്കാരിനെ വിമർശിക്കുന്നുവെന്നാണ് ചില വിശകലനങ്ങൾ. 2029 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക് ടിവിയുടെ വിശ്വാസ്യത വർധിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
പ്രധാനമന്ത്രിയുടെ മീഡിയ മാനേജർ ഹിരൻ ജോഷി പോസ്റ്റിൽ നിന്ന് മാറ്റപ്പെട്ടത് അർണാബിന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനം നഷ്‌ടപ്പെടാനിടയാക്കി എന്നും, ഇതിൻ്റെ ചൊരുക്ക് തീർക്കുകയായിരുന്നു എന്നും ശ്രുതിയുണ്ട്.
ആരെങ്ങനെ വിമർശിച്ചാലും ഒരു വ്യാഴവട്ടക്കാലം പ്രധാനമന്ത്രിയായിരുന്ന് മോദി ഉണ്ടാക്കിയ പ്രതിച്‌ഛായയും, ജനജീവിതങ്ങളിൽ ഉണ്ടാക്കിയ ഉയർച്ചയും തകർക്കാനാവില്ല എന്നതാണ് വാസ്‌തവം.
ഒരു വശത്ത് ആരവല്ലിയുടെ പേരിൽ പതിറ്റാണ്ടുകളായി കേസുകൾ നടക്കുകയും വിവാദങ്ങൾ തുടരുകയും ചെയ്യുമ്പോൾ രാജ്യത്തിൻ്റെ സമഗ്ര വികസനവും സംരക്ഷണവും ലാക്കാക്കി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി ഇക്കാര്യത്തിൽ കണ്ണടച്ചു എന്ന് കരുതാനാകുമോ?
ഇല്ല എന്നതാണ് ഉത്തരം. 692 കിലോമീറ്ററല്ല മറിച്ച് 1400 കിലോമീറ്റർ ദൂരത്തിൽ ആരവല്ലി മേഖലയെ സംരക്ഷിക്കാൻ നരേന്ദ്രമോദി തുടങ്ങിയ ആരവല്ലി ഗ്രീൻവാൾ പദ്ധതിയെ കുറിച്ചു കൂടി പറഞ്ഞ് അടുത്ത ഭാഗത്തോടെ ഈ പരമ്പര അവസാനിപ്പിക്കാം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
ആരവല്ലിയുടെ പോരാട്ടം: ഭാഗം -3
ആരവല്ലിയുടെ പോരാട്ടം: ഭാഗം -3
ഇന്ത്യൻ പരിസ്ഥിതി നിയമത്തിന്റെ ഭരണഘടനയായി മാറിയ മലയാളിയുടെ പോരാട്ടം
******************************
T.N. Godavarman Thirumulpad Vs Union of India (1995):
*******************************
ഇന്ത്യയിലെ പരിസ്ഥിതി വനസംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലാണ്, ഇന്ത്യയുടെ ഗ്രീൻമാൻ ആയ ഗോദവർമ്മൻ തിരുമുൽപ്പാട് എന്ന മലയാളി നടത്തിയ ഐതിഹാസിക പോരാട്ടം. ദൗർഭാഗ്യവശാൽ മലയാളികൾക്ക് പോലും ഇതേക്കുറിച്ച് വളരെ കുറഞ്ഞ അറിവേയുള്ളു.
വീരപ്പൻ മുതൽ ചാനലിലെ മരം മുറി കള്ളന്മാരെ വരെ വന സംരക്ഷണ നിയമത്തിന് മുന്നിൽ കുറ്റവാളികളാക്കിയതിന് കാരണമായത് നിലമ്പൂർ കോവിലകത്തെ രാജകുടുംബാംഗമായ ഇദ്ദേഹം നടത്തിയ പ്രശസ്തമായ കേസാണ്. T.N. Godavarman Thirumulpad Vs Union of India (Writ Petition (Civil) No. 202 of 1995) എന്നണ് അത് നിയമ വ്യത്തങ്ങളിൽ അറിയപ്പെടുന്നത്.
ഇന്ത്യൻ സുപ്രീം കോടതിയിലെ ഏറ്റവും നീണ്ടുനിൽക്കുന്ന പൊതുതാൽപ്പര്യ ഹർജികളിൽ ഒന്നാണിത്. 1995-ൽ തമിഴ്നാട്ടിലെ നീലഗിരി മേഖലയിലെ വനനശീകരണത്തിനെതിരെ ടി.എൻ. ഗോദവർമൻ തിരുമുൽപാട് സമർപ്പിച്ച ഹർജി ഇന്നും കണ്ടിന്യൂയിങ് മാണ്ഡമസ് (continuing mandamus) ആയി തുടരുന്നു എന്ന സവിശേഷത കാരണമാണ് എല്ലാ പരിസ്ഥിതി, വന നശീകരണ കേസുകളിലും ഇത് ബാധകമാകുന്നത്.
പരിസ്ഥിതി വിഷയത്തിൽ ഈ കേസിലെ വിധിയുടെ പിൻബലത്തിൽ രാജ്യമൊട്ടാകെ കോടതികൾ സർക്കാരുകൾക്ക് നിരന്തരം നിരീക്ഷണവും നിർദേശങ്ങളും നൽകുന്നു. ആരവല്ലി കേസിലും എം.സി മേത്ത കേസിനൊപ്പം സുപ്രീം കോടതി അടിസ്ഥാനമാക്കിയിട്ടുള്ളത് ഗോദവർമ്മൻ കേസിലെ വിധികളും നിർദ്ദേശങ്ങളുമാണ്.
കേസിന്റെ പശ്ചാത്തലം
************************
1990-കളിൽ രാജ്യവ്യാപകമായി വനനശീകരണം, അനധികൃത മരംമുറി, ഖനനം, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവ വൻതോതിൽ നടന്നിരുന്നു. Forest (Conservation) Act, 1980 പ്രകാരം വനഭൂമി വ്യാവസായിക ആവശ്യങ്ങൾക്ക് മാറ്റുന്നതിന് കേന്ദ്ര അനുമതി വേണമെങ്കിലും സംസ്ഥാനങ്ങൾ ഇത് പലപ്പോഴും അവഗണിച്ചു.
ഗോദവർമന്റെ ഹർജി തമിഴ്നാട്ടിലെ വനമേഖലയിലെ അനധികൃത മരംമുറിയെ, പ്രത്യേകിച്ച് ചന്ദനമരങ്ങൾ കൊള്ളയടിക്കുന്ന വീരപ്പന് രാഷ്‌ട്രീയ പിൻബലത്താൻ യഥേഷ്‌ടം വിഹരിക്കാൻ കഴിയുന്നത് ചോദ്യം ചെയ്തു കൊണ്ടാണ് ആരംഭിച്ചത്.
ഈ കേസിലെ പ്രധാന വിധികൾ;
******************************
1996 ഡിസംബർ 12-ന് ജസ്റ്റിസ് ജെ.എസ്. വർമ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇന്ററിം ഉത്തരവ് ഇന്ത്യൻ വനനയത്തെ തന്നെ മാറ്റിമറിച്ചു:
1. “വനം” എന്നതിന്റെ വിശാല നിർവചനം Forest Act അല്ലെങ്കിൽ Indian Forest Act പ്രകാരം രേഖപ്പെടുത്തിയിട്ടുള്ള ഭൂമി മാത്രമല്ല, ഡിക്ഷണറി അർത്ഥത്തിലുള്ള എല്ലാ വനങ്ങളും (dictionary meaning of forest) ഈ കേസിന്റെ പരിധിയിൽ വരും. ഭൂമി ഔദ്യോഗികമായി വനമായി വിജ്ഞാപനം ചെയ്തിട്ടില്ലെങ്കിലും വനസ്വഭാവമുള്ളതാണെങ്കിൽ അത് വനമായി കണക്കാക്കും. ആരവല്ലി കേസിൽ ഇത് പ്രസക്തമായത് ആ ജൈവ മേഖലയിൽ കണ്ടെത്തിയിട്ടുള്ള വന പരിസ്ഥിതി സമ്പത്തും, നൂറ്റിയൊന്നോളം വരുന്ന പക്ഷി, മൃഗ, മറ്റ് ജീവജാലങ്ങളുടെ സാന്നിദ്ധ്യവും സംരക്ഷണവും മുൻ നിർത്തിയാണ്.
2. ‘മരംമുറിക്ക് പൂർണ നിരോധനം: രാജ്യത്തെ എല്ലാ വനമേഖലകളിലും (നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ ഒഴികെ) മരംമുറി പൂർണമായി നിരോധിച്ചത് ഈ കേസിലെ വൻ വിജയമാണ്. കേരളത്തിൽ ചില മരംമുറി വിദഗ്ധർ കേസിൽ പ്രതികളായത് ഈ നിയമം മൂലമാണ്. 🥴
3. വനഭൂമിയുടെ നോൺ-ഫോറസ്ട്രി ഉപയോഗം Forest (Conservation) Act, 1980 പ്രകാരം വനഭൂമി നോൺ-ഫോറസ്ട്രി ആവശ്യങ്ങൾക്ക് മാറ്റുന്നതിന് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കി. സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല എന്നതാണ് ഇതിലെ പ്രത്യേകത.
4. സെൻട്രൽ എംപവേഡ് കമ്മിറ്റി (CEC) 2002-ൽ സുപ്രീം കോടതി സെൻട്രൽ എംപവേഡ് കമ്മിറ്റി രൂപീകരിച്ചു. വനസംരക്ഷണം, ഖനനം, വന്യജീവി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കുന്ന സ്ഥിരം സമിതിയാണിത്.
ആരവല്ലി മലനിരകളുമായുള്ള ബന്ധം
*********************************
ഈ കേസ് M.C. Mehta v. Union of India കേസുമായി ചേർന്നാണ് സുപ്രീം കോടതി ആരവല്ലി മലനിരകളിലെ ഖനന നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഈ വിധി പ്രകാരം വനസ്വഭാവമുള്ള ആരവല്ലി മേഖലകളിൽ ഖനനത്തിനുള്ള അനുമതി Forest Act ൻ്റെ പരിധിയിലാക്കി.
അനധികൃത ഖനനശാലകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. 2025-ലെ ആരവല്ലി നിർവചന വിവാദത്തിലും (100 മീറ്റർ മാനദണ്ഡം) CEC-യുടെ (Central Empowered Committee) റിപ്പോർട്ടുകൾ നിർണായകമായിരുന്നു. CEC ഈ മാനദണ്ഡത്തെ എതിർത്തു.
കേസിന്റെ പ്രാധാന്യവും സ്വാധീനം:
* ഇന്ത്യയിലെ മൂന്നിലൊന്ന് വനഭൂമി ഈ കേസിന്റെ പരിധിയിൽ വന്നു.
• വന്യജീവി സംരക്ഷണം, പ്ലാന്റേഷൻ vs. പ്രകൃതി വനം തുടങ്ങിയ വിഷയങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
• NET PRESENT VALUE (NPV) കൺസെപ്റ്റ് അവതരിപ്പിച്ചു—വനഭൂമി മാറ്റുമ്പോൾ പരിസ്ഥിതി നഷ്ടപരിഹാരമായി തുക അടയ്ക്കണം (CAMPA ഫണ്ടിലേക്ക്).
• വനനയത്തിൽ കോടതി നിരീക്ഷണം (judicial oversight) സ്ഥാപിച്ചു.
നിലവിലെ സ്ഥിതി: (2025 ഡിസംബർ)
കേസ് ഇപ്പോഴും സജീവമാണ്. വനഭൂമി മാറ്റൽ, ഖനനം, വന്യജീവി ഇടനാഴികൾ, compensatory afforestation തുടങ്ങിയ വിഷയങ്ങൾ പരിഗണനയിലുണ്ട്. ആരവല്ലി, പശ്ചിമഘട്ടം, നോർത്ത് ഈസ്റ്റ് വനങ്ങൾ എന്നിവയിലെ പ്രശ്നങ്ങൾ ഇതിന്റെ ഭാഗമായി വരുന്നു. മാധവ് ഗാഡ്ഗിൽ പശ്ചിമ ഘട്ടത്തിനായി നടത്തിയ പോരാട്ടങ്ങൾ, കോടതികൾ ഈ കേസിൽ പഠിച്ചിരുന്നു.
ചുരുക്കത്തിൽ, മലയാളിയായ ഗോദവർമ്മൻ കേസ് ഇന്ത്യൻ പരിസ്ഥിതി നിയമത്തിന്റെ “ഭരണഘടന” എന്ന വിശേഷണം നേടി. നമ്മുടെ രാജ്യത്തെ വന, പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അഥവാ നിയമങ്ങൾ ഇവിടെ നിന്നാണ് ഉടലെടുത്തത്. M.C. Mehta കേസിനൊപ്പം ചേർന്ന് ഇത് ഇന്ത്യയുടെ പരിസ്ഥിതി ഭരണത്തെ പുനർനിർവചിച്ചു എന്ന് പറയാം.
ആരവല്ലി സംരക്ഷണം സംബന്ധിച്ച കേസുകളിലും ഇപ്പോഴും കോടതികൾ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയങ്ങളോട് ഒരു സമഗ്ര ഭൂപടം തയ്യാറാക്കാൻ ആവശ്യപ്പെട്ടതും ഇതിൻ്റെ തുടർച്ചയാണ്.
ഇപ്പോൾ ഏകദേശം ആരവല്ലി മലനിരകൾ സംബന്ധിച്ച കേസു കാര്യങ്ങളുടെ ചരിത്രം ബോദ്‌ധ്യമായില്ലേ? ഈ പശ്ചാത്തലത്തിൽ വേണം അർണോബ് ഗോസ്വാമി കേന്ദ്ര സർക്കാരിന് എതിരെ നടത്തുന്ന കനത്ത വിമർശനങ്ങളെ വിലയിരുത്താൻ. അതേക്കുറിച്ച് അടുത്ത ഭാഗത്തിൽ...
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#SaveAravalli
ആരവല്ലിയുടെ പോരാട്ടം: ഭാഗം 2 നിയമപോരാട്ടങ്ങളുടെ നാൾവഴികൾ
********************************
മണിപ്പൂരിലെ കലാപം തുടങ്ങിയത് എങ്ങനെയാണന്ന് ഓർമ്മയുണ്ടോ?
2023 ഏപ്രിൽ 14-ന് മണിപ്പൂർ ഹൈക്കോടതി മണിപ്പൂരിലെ പ്രധാന ഗോത്ര വർഗ്ഗമായ മെയ്തി സമുദായത്തിന് Scheduled Tribe (ST) പദവി നൽകുന്നതിനുള്ള ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇത് കുക്കി-നാഗ ഗോത്രങ്ങളെ ഞെട്ടിച്ചു.
ഇതിനെതിരെ മെയ് 3-ന് തുടങ്ങിയ ട്രൈബൽ സമരമാണ് ഹൈക്കോടതി ആ ഉത്തരവ് പിൻവലിച്ചിട്ടും ഇന്നും അവസാനിക്കാത്ത രക്തരൂക്ഷിത കലാപമായി തുടരുന്നത്.
ആരവല്ലി മലനിരകളുടെ സംരക്ഷണം സംബന്ധിച്ച് ഇതേ പോലെയൊരു കോടതി ഉത്തരവാണ് ഇപ്പോളത്തെ വിവാദങ്ങളുടേയും സമരങ്ങളുടേയും മൂല കാരണം. കോടതികൾ കലാപത്തിന് ഇടയാക്കി എന്നല്ല ഇതിൻ്റെയൊന്നും അർത്ഥം. മറിച്ച് ദൂരെ വ്യാപകമായ ആഘാതങ്ങൾ പഠിക്കാതെ ഉള്ള ചില ഉത്തരവുകൾ ഇങ്ങനെ വിവാദങ്ങളിൽ കലാശിക്കും എന്ന മുന്നറിയിപ്പാണ് ഈ സംഭവങ്ങൾ.
ആറോ, ഏഴോ പതിറ്റാണ്ടുകളായി ഭാരതം സ്വതന്ത്രമായ ശേഷം പോലും തുടർന്നിരുന്ന വനനശീകരണവും, പരിസ്ഥിതി നശീകരണവുമാണ് ആരവല്ലി മലമേഖലകളിൽ നടന്നിരുന്നത്. എന്നാൽ 2025 നവംബർ 20 ലെ ഒരൊറ്റ കോടതി ഉത്തരവ് ഇത്രയും കാലം ഇതൊന്നും കാണാതെയിരുന്ന പരിസ്ഥിതി വാദികളേയും അർണോബിനെ പോലെയുള്ള മാദ്ധ്യമ പ്രവർത്തകരേയും ഉണർത്തി. അതവിടെ നിക്കട്ടെ;അതിലേക്ക് പിന്നെ വരാം. തത്ക്കാലം ആരവല്ലി സംബന്ധിച്ച കോടതി വ്യവഹാരങ്ങളുടെ കാര്യം പറയാം.
മുൻപ് സൂചിപ്പിച്ചതു പോലെ, നീണ്ട കാലത്തെ കോടതി വ്യവഹാരങ്ങളുടെ ഒരു ചരിത്രം തന്നെ ആരവല്ലി പ്രദേശത്തിനുണ്ട്. എന്നാൽ ഇവയൊന്നും ഏകീകൃത സ്വഭാവത്തോടെ ഉള്ളതല്ല എന്നതാണ് വാസ്‌തവം. അതിന് കാരണം, ഗുജറാത്ത് മുതൽ ഹരിയാന, ദില്ലി വരെയുള്ള മലനിരകളേയും അവയുടെ താഴ്‌വരകളേയും ആരവല്ലി പ്രദേശം എന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായി ‘ഇന്നയിടം മുതൽ ഇത്രയിടം വരെ’ യാണ് ആരവല്ലി നിരകൾ എന്ന് നിർവചിക്കപ്പെട്ടിട്ടില്ല എന്നതാണ്.
മുൻ കാലങ്ങളിൽ ഈ പ്രദേശങ്ങളുടെ ജൈവ വൈവിദ്ധ്യങ്ങളെക്കുറിച്ചോ, പരിസ്ഥിതി പ്രാധാന്യത്തേക്കുറിച്ചോ കൃത്യമായ പഠനങ്ങളൊന്നും നടന്നിരുന്നില്ല. അതിനാൽ തന്നെ ഈ മലനിരകൾ, അതു കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ പരിധിക്കുള്ളിൽ ഉൾപ്പെട്ടതായി കണക്കാക്കി അതാത് സംസ്ഥാനങ്ങളാണ് ആ പ്രദേശങ്ങളെ കൈകാര്യം ചെയ്തിരുന്നത്. ഇന്നും അങ്ങനെ തന്നെയാണ് നടക്കുന്നതും.
തത്ഫലമായി മറ്റേത് സ്ഥലങ്ങളിലേയും പോലെ ഈ പ്രദേശങ്ങളും രാഷ്ട്രീയക്കാർ + മൈനിങ്ങ് മാഫിയാ സംഘങ്ങളുടെ വിളനിലമായി. ആരവല്ലിയിൽ ഉൾപ്പെട്ട ഒട്ടേറെ പ്രദേശങ്ങൾ ഇങ്ങനെ നാമാവശേഷമായി. പല സ്ഥലങ്ങളും ഇടിച്ചു നിരത്തപ്പെട്ട് നഗരങ്ങളായി. ദൽഹിയുടെ തൊട്ടടുത്ത ഗുർഗാവോൺ തന്നെ ഉദാഹരണം. 1960 കൾ മുതൽ നിർബാധം തുടങ്ങിയ ഈ തേർവാഴ്ച്ചകൾ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് 1985ലാണ്.
ആരവല്ലി പരാമർശിക്കപ്പെട്ട ആദ്യ കേസ്:
*****************************
ദൽഹിയിലെ ശ്രീറാം ഫെർട്ടിലൈസേർസ് ഇൻഡസ്ട്രീസ് എന്ന കമ്പിനിയിൽ നിന്നും ഓലിയം ഗ്യാസ് ലീക്ക് ചെയ്തുണ്ടായ അപകടത്തെ തുടർന്ന് ദൽഹിയിൽ അന്നത്തെ പ്രശസ്ത അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ എം.സി മേത്ത നേരിട്ട് സുപ്രീം കോടതിയിൽ കൊടുത്ത പൊതു താത്പര്യ ഹർജി ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമ വ്യവസ്ഥയിൽ നാഴികക്കല്ലായി മാറുകയായിരുന്നു.
M.C. Mehta v. Union of India (Writ Petition (Civil) No. 4677 of 1985): ********************************
ഇന്ത്യൻ പരിസ്ഥിതി നിയമ ചരിത്രത്തിലെ ഏറ്റവും നീണ്ടു നിൽക്കുന്നതും സ്വാധീനമുള്ളതുമായ കേസുകളിലൊന്നാണിത്. ശ്രീറാം ഇൻഡസ്ട്രീസ് മൂലം ഉണ്ടായ ദൽഹിയിലെ വായു മലിനീകരണം ചൂണ്ടിക്കാട്ടി ഇത്തരം അപകടകരമായ വ്യവസായങ്ങൾ, അനധികൃത നിർമാണങ്ങൾ, ആരവല്ലി മലനിരകളിലെ ഖനനം തുടങ്ങിയ വിഷയങ്ങൾ മേത്ത സുപ്രീം കോടതിയിൽ ചർച്ചയാക്കി.
ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയിൽ നേരിട്ട് ഫയൽ ചെയ്ത ഈ ഹർജി ഇന്നും തുടരുന്ന പ്രക്രിയയാണ്. "കണ്ടിന്യൂയിങ് മാണ്ഡമസ് (continuing mandamus)" രീതിയിൽ കോടതി തുടർച്ചയായി നിരീക്ഷണവും നിർദേശങ്ങളും നൽകുന്ന ഇന്ത്യയിലെ ആദ്യ കേസ് കൂടിയാണിത്. (എല്ലാ കാലത്തും കോടതിക്ക് ഒരു വിഷയത്തിൽ തുടർച്ചക്കായി ഇടപെടാനുള്ള അവകാശമാണിത്)
കേസിന്റെ പശ്ചാത്തലം:
**********************
1980-കളിൽ ഡൽഹിയിലെ കനത്ത മലിനീകരണവും വ്യാവസായിക പ്രവർത്തനങ്ങളും ജനജീവിതത്തെ ബാധിച്ചിരുന്നു.
മേത്തയുടെ ഹർജി പ്രധാനമായും:
• ഡൽഹിയിലെ അപകടകരമായ (hazardous/noxious) വ്യവസായങ്ങൾ മാറ്റിസ്ഥാപിക്കുക.
• ആരവല്ലി മലനിരകളിലെ അമിത ഖനനം തടയുക
• അനധികൃത നിർമാണങ്ങൾ, റിഡ്ജ് മേഖലകളുടെ സംരക്ഷണം, വായു-ജല മലിനീകരണം എന്നിവ നിയന്ത്രിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു.
ആർട്ടിക്കിൾ 21-ലെ ജീവിക്കാനുള്ള അവകാശം (right to life) പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെടുത്തി കോടതി ഇടപെട്ടു. ഇതിന് മറ്റൊരു പരിസ്ഥിതി കേസും ഉപോദ്ബലമായി.
മേത്തയുടെ കേസു പോലെ ഇന്നും തുടരുന്ന മറ്റൊരു കേസാണ് TN ഗോദവർമ്മൻ തിരുമുൽപ്പാട് കേസ്. അത് അടുത്ത ഭാഗത്തിൽ പറയാം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#SaveAravalli
ആരവല്ലിയുടെ പോരാട്ടം; വിവാദങ്ങളും, വസ്തുതകളും **************************** (ഭാഗം - ഒന്ന്
വടക്കേന്ത്യയെ പിടിച്ചുലയ്ക്കുന്ന ആരവല്ലി പർവ്വത നിരകളുടെ ഖനനാനുമതി സംബന്ധിച്ച് സുപ്രീം കോടതിയിൽ നടക്കുന്ന കേസും, ഇതിൻ്റെ പേരിൽ കേന്ദ്രസർക്കാരിന് എതിരെ നടക്കുന്ന പ്രചരണങ്ങളെ, പ്രത്യേകിച്ച് അർണാബ് ഗോസ്വാമി നടത്തുന്ന വിമർശനങ്ങളേയും ഒന്ന് സ്വതന്ത്രമായി നോക്കുകയാണിവിടെ.
ജനകീയ പോരാട്ടങ്ങളും മാദ്ധ്യമ വിമർശനങ്ങളും സുപ്രീം കോടതിയെ വരെ കനത്ത സമ്മർദ്ദത്തിലാക്കി തങ്ങളുടെ തന്നെ വിധിയെ തടഞ്ഞു വച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ നിർബന്ധിതരാക്കി എന്നതിൻ്റെ അനന്യ സാധാരണമായ സ്ഥിതി വിശേഷമാണ് ഈ കേസിൽ ഉണ്ടായിരിക്കുന്നത്.
എന്തുകൊണ്ട് ഇത് വിചിത്രമായ ഒരു സ്ഥിതി വിശേഷമാകുന്നുവെന്ന് അറിയണമെങ്കിൽ ഈ വിഷയം തുടക്കം മുതൽ അറിയണം. ഒപ്പം ആരവല്ലിയുടെ പ്രാധാന്യം ഉൾപ്പെടെ സുപ്രീം കോടതി ഡിസം 29 ന് ജനുവരി 21 വരേക്ക് മരവിപ്പിച്ച അവരുടെ തന്നെ നവം20 ലെ വിധിയെ കുറിച്ചും ഇതിൽ കേന്ദ്രത്തിൻ്റെ പങ്കിനെ കുറിച്ചും അറിയണം.
ഈ വിഷയത്തിൽ റിപ്പബ്ളിക്ക് ടിവിയും അർണോബ് ഗോസ്വാമി കേന്ദ്ര സർക്കാരിനെ വിമർശിച്ച് തുടർച്ചയായി നടത്തുന്ന ചർച്ചകളാണ് രാജ്യത്ത് മറ്റ് മാദ്ധ്യമങ്ങളേയും, പ്രതിപക്ഷ കക്ഷികളേയും അമ്പരപ്പിച്ചതെന്ന് പറയാതെ വയ്യ. അതിലെ ഗൗരവവും അതിനാൽ തന്നെ കാണാതെയിരുന്നു കൂടാ.
ഈ വിമർശനങ്ങളും, വിവാദങ്ങളും കേസുകൾക്കും കൃത്യമായി മനസ്സിലാകണമെങ്കിൽ ആദ്യം വടക്കേ ഇന്ത്യയുടെ ജീവനാഡിയായ ആരവല്ലി മലനിരകൾ നേരിടുന്ന യഥാർത്ഥ വെല്ലുവിളികളും ഒപ്പം ഈ കേസിൻ്റെ നാൾ വഴികളും അറിയണം. കൂടാതെ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുക മാത്രമായിരുന്ന ആരവല്ലിക്കായി നരേന്ദ്രമോദി കൊണ്ടു വന്ന പദ്ധതികളും ഇത് നടപ്പാകും മുൻപ് ഇപ്പോൾ പൊടുന്നതേ വിവാദമായി എന്നുമറിയണം.
എല്ലാം വിശദമായി പറയുമ്പോൾ ഒരല്പം നീണ്ടു പോകും എന്നതിനാൽ ഒന്നിലേറെ ഭാഗങ്ങൾ ഇതിലുണ്ടാകും. അതിനാൽ തന്നെ അക്കാഡമിക്ക് താത്പര്യത്തോടെ ഇതിനെ സമീപിക്കുന്നവർ മുഴുവൻ വായിച്ച് അഭിപ്രായം കൂടി പറയുക, ഒപ്പം തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുകയും കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ കമൻ്റിൽ ചേർക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ആദ്യം ആരവല്ലിയെ അറിയാം.
**************************
മലയാളികളെ സംബന്ധിച്ച് ഒരു ജോഗ്രഫി പാഠം മാത്രമാണ് ആരവല്ലി മലനിരകൾ. എന്നാൽ ഉത്തര പശ്ചിമ ഭാരതത്തിൻ്റെ പാറാവുകാരനാണ് യഥാർത്ഥത്തിൽ ഈ പർവ്വത നിരകൾ.
ഏകദേശം ഇരുനൂറ് മുതൽ മുന്നൂറ് കോടി വരെ വർഷങ്ങൾ പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള മലനിരകളിലൊന്നാണ്, ആരവല്ലി മലമടക്കുകൾ. ഭൂമിയുടെ ആയുസ്സ് തന്നെ കണക്കാക്കിയിട്ടുള്ളത് നാനൂറ്റിയമ്പത് കോടി വർഷങ്ങൾ മാത്രമാണ് എന്നോർക്കുക.
ഒരൊറ്റ പ്ലേറ്റായി കിടന്ന ഗോണ്ഡ്വാന എന്ന ഭൂവിഭാഗം പലതായി പിരിഞ്ഞ് ഭൂഖണ്ഡങ്ങൾ രൂപാന്തരപ്പെട്ട കാലത്ത് രൂപപ്പെട്ട പർവ്വത നിരകളാണ് ഹിമാലയത്തേക്കാൾ ഇരട്ടി പ്രായമുള്ള ആരവല്ലി നിരകൾ. ഇത് ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവയിലൂടെ ഏകദേശം 692 കിലോമീറ്റർ നീളുന്ന ഒരു വലിയ വേലിക്കെട്ടാണിത് എന്ന് വേണമെങ്കിൽ പറയാം. പ്രകൃതി ഭാരതത്തിന് നൽകിയ വരദാനം.
ജൈവ സമ്പുഷ്ടവും വൈവിദ്ധ്യവും നിറഞ്ഞ ഈ മലനിരകൾ രാജസ്ഥാനിലെ താർ മരുഭൂമിയുടെ കിഴക്കോട്ടുള്ള വ്യാപനം തടയുന്ന ഒരു മതിൽ പോലെ പരിസ്ഥിതിയെ സംരക്ഷിക്കുന്നു. നമ്മുടെ പശ്‌ചിമഘട്ടം പോലെ.
ഉത്തരേന്ത്യയിലെ സ്വാഭാവിക പ്രകൃതി, കാലാവസ്ഥ, ജലസ്രോതസ്സ് സംരക്ഷണം, ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം, താർ മരുഭൂമിയിലെ പൊടിപടലങ്ങളും മരുവൽക്കരണവും തടയുക എന്നിവയെല്ലാം ആരവല്ലി മലനിരകളുടെ അനുഗ്രഹമാണ്.
എന്നാൽ, നൂറ്റാണ്ടുകളായി മണൽക്കല്ല്, ചുണ്ണാമ്പ്, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ ധാതുക്കൾ ഈ മേഖലയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. താജ് മഹൽ നിർമ്മിക്കാൻ ഉപയോഗിച്ച മാർബിളുകൾ ഉൾപ്പെടെ വന്നത് ഇവിടെ നിന്നാണ് എന്നറിയുമ്പോൾ ഊഹിക്കാമല്ലോ ? ഒപ്പം കാലാകാലങ്ങളിലെ വന നശീകരണവും !
ഭാരതം സ്വതന്ത്രമായപ്പോൾ ഇത് സംരക്ഷിക്കപ്പെടുന്നതിന് പകരം കൂടുതൽ ചൂഷണം ചെയ്യപ്പെട്ടു എന്നതാണ് ദുഃഖകരമായ വസ്തുത. കഴിഞ്ഞ നാല് മുതൽ ആറ് പതിറ്റാണ്ടുകളായി ധാതുക്കൾക്കായുള്ള അമിത ഖനനം ഈ മേഖലയിൽ വലിയ തോതിലുള്ള പരിസ്ഥിതി നാശത്തിന് കാരണമായി.
ഭരണഘടന അനുസരിച്ച് ഖനനാനുമതി നൽകുന്നതും അതിലെ വരുമാനവും സംസ്ഥാനങ്ങൾക്കാണ് ഉള്ളത്. ഇതിൽ പരിസ്ഥിതി വനം തുടങ്ങിയ വകുപ്പുകളുടെ അനുമതി മാത്രമേ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ കീഴിൽ വരുന്നുള്ളൂ. (നമ്മുടെ ആറന്മുളയിൽ വിമാനത്താവളം കൊണ്ടുവരാനുള്ള പദ്ധതി ഇങ്ങനെ കേന്ദ്ര പരിസ്ഥിതി അനുമതി ലഭിക്കാതെ മുടങ്ങിയതാണ്)
കഴിഞ്ഞ കാലങ്ങളിലെ ഇങ്ങനത്തെ നിയന്ത്രണമില്ലാത്ത ഖനനങ്ങളിലൂടെ ഉത്തര ഭാരതത്തിലെ ഭൂഗർഭ ജലനിരപ്പ് കുത്തനെ കുറയുക, ദൽഹി ഇപ്പോൾ അനുഭവിക്കുന്നതു പോലുള്ള വായു മലിനീകരണം വർധിക്കുക, വനമേഖല നഷ്ടപ്പെടുക തുടങ്ങിയ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇത്തരം പ്രവണതകൾക്കെതിരെ 1985-ൽ സമർപ്പിക്കപ്പെട്ട ഒരു പൊതു താത്പര്യ ഹർജിയെ തുടർന്നുള്ള കേസുകളാണ് 2025 തീരുമ്പോളും തുടരുന്നത് എന്നറിയുമ്പോൾ "വിചിത്രം" എന്നല്ലാതെ ഈ വിവാദങ്ങളെ എങ്ങനെ വിശേഷിപ്പിക്കും? 🙄
1985ൽ തുടങ്ങിയ നിയമ പോരാട്ടങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തിൽ... (തുടരും..)
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Thursday, 4 December 2025
പിണറായി എന്ന ഭാഗ്യവാൻ
പിണറായി വിജയൻ ശരിക്കുമൊരു ഭാഗ്യവാനാണ് എന്നതിൽ ആർക്കേലും സന്ദേഹമുണ്ടോ?. എനിക്കില്ല കേട്ടോ!.
ഭരിച്ചു മുടിച്ചും, അയ്യപ്പൻ്റെ കട്ടിള വരെ കട്ടു മുടിച്ചും നാട് നശിപ്പിച്ചു പണ്ടാരമടക്കി വച്ചിരിക്കുകയാണ്. നാട്ടുകാര് തന്തയ്ക്കും തരവഴിക്കും പ്രാകി ഇനി കിട്ടുന്ന വഴിക്ക് വച്ച് വീക്കാൻ ഉന്നമിട്ട മൊതല്..
ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയൻ്റെ പാർട്ടി മുടിഞ്ഞ് മുണ്ടക്കോലുടഞ്ഞ് പൊട്ടി പാളീസാകേണ്ടതായിരുന്നു. അപ്പോളാണ് ഗർഭം കലക്കിയുമായി മന്തോപ്പിൽ നിന്നൊരു ഭടൻ്റെ രംഗപ്രവേശം.. രാഹുൽ മാങ്കൂട്ടത്തിൽ !
‘എന്തദിശയമേ വിജയൻ്റെ ഭാഗ്യം’ എന്നാരും പാരഡി പാടി പോകുന്ന രംഗം ! ഗർഭക്കേസ് പണ്ടേ പാർട്ടിയുടെ വീക്ക്നെസ്സാണ്. അവിഹിതം, ബലാത്സംഗം എന്നിവയാണ് പഥ്യം. ഒരു പ്രതിസന്ധി ഉണ്ടാവുമ്പോൾ എതിര് പാർട്ടിയിലെ കൊള്ളാവുന്ന പുരുഷ പ്രജകളുടെ മേൽ തീവ്രത കൂടിയ ഐറ്റം ഒരെണ്ണം ഇതിൽ നിന്നുമെടുത്ത് വീശും. കോളിളക്കമുണ്ടാക്കും. അതോടെ അവരുടെ കാറ്റ് പോകും.
ഇത്തരം ആരോപണം സ്വന്തം പാർട്ടിക്കാരുടെ മേൽ വരുമ്പോൾ പാർട്ടിക്കമ്മിറ്റി അന്വേഷിക്കും. ബലാൽസംഗമാണേൽ തീവ്രത അളക്കും. എന്നിട്ട് തീവ്രത കുറവാണന്ന് കണ്ടെത്തും. പരസ്യശാസനയാണ് ഏറ്റവും ഭീകരമായ ശിക്ഷ.
ഗർഭമാണേൽ അതും പാർട്ടി അന്വേഷിക്കും. ഇരയായ പെൺകുട്ടിയെ കമ്മിറ്റി വിചാരണ നടത്തും. ഗർഭം കണ്ടെത്താനായില്ലെന്ന് കമ്മിറ്റി പോളിറ്റ് ബ്യൂറോക്ക് കത്തെഴുതും. ആ കണ്ടെത്തൽ തെറ്റിച്ച് പെൺകുട്ടി എങ്ങാനും പ്രസവിച്ചാൽ, പാർട്ടി തീരുമാനം ലംഘിച്ച് പ്രസവിച്ച കുറ്റത്തിന് ആ പെണ്ണിനെ പാർട്ടി പുറത്താക്കും.
ഇങ്ങനെ കാലാകാലങ്ങളായി ഗർഭ ശ്രീമാന്മാരായ പാർട്ടിക്കാണ് മാങ്കൂട്ടത്തെ പോലുള്ള ലക്ഷണം തികഞ്ഞ വിത്തുകാളയെ കിട്ടിയത്. ജല്ലിക്കെട്ട് തുടങ്ങാൻ പിന്നെ അമാന്തിച്ചില്ല. വാർത്തയായി, മാദ്ധ്യമ വിചാരണയായി, കേസായി, പുകിലായി എന്തിന്; രാഹുൽ ഈശ്വറിൻ്റെ വക്കാലത്ത് വരെയായി.
ഇത് ശബരിമലയിലെ സ്വർണ്ണക്കൊള്ള മറച്ച് വയ്ക്കാനാണെന്ന്, മൂക്കത്ത് വിരല് വച്ച നാട്ടുകാര് പരസ്പരം പറഞ്ഞു. എതിര് പാർട്ടിക്കാർക്കും ഉണ്ടായി മാളോരുടെ അതേ സംശയം.
പക്ഷേ വാസ്തവത്തിൽ ഈ ഗർഭക്കേസ് കോൺഗ്രസുകാർ തന്നെ തളികയിൽ വച്ച് കൊണ്ട് ചെന്ന് കൊടുത്തതാണ്. അടുത്ത മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നിച്ച് കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, യുവ തുർക്കിയും, ഭാവി മുഖ്യമന്ത്രിയാണന്ന് പലരും കരുതുന്ന ഷാഫി പറമ്പിൽ എംപിയുമായുള്ള ചക്കളത്തി പോരാണ് ഇപ്പോൾ ഈ അവിഹിതം കുത്തിപ്പൊക്കാൻ ഇടയാക്കിയതെന്നാണ് കരക്കമ്പി. അതിലെ collateral damage അഥവാ അധികാര വടംവലിയിലെ കയറു മാത്രമാണത്രേ ഈ കോഴി മാങ്കൂട്ടം.
സംശയമുണ്ടെങ്കിൽ ഇതൊന്ന് നോക്കൂ; പാർട്ടിയിലെ സ്ഥിരം ലോലനായ മാങ്കൂട്ടത്തിനെതിരെ ആദ്യം പരാതിയുമായി പൊതു സമക്ഷത്തേക്ക് വന്നതാരാ?
കേക്കച്ചൻ്റെ സ്വന്തം പെങ്കൊച്ച് ! തൊട്ട് പിന്നാലെ ഈ കേസ് മൂപ്പിച്ച് ചാനലുകാരും പത്രക്കാരും വന്നെങ്കിലും ലീഗിൻ്റെ കണ്ണിലുണ്ണിയായ ഷാഫിക്കാൻ്റെ സ്വന്തം കുഞ്ഞനെ ഒരാഴ്ച്ച വീട്ടിലിരുത്തി, ഊത്ത് കാംഗ്രസ്സിൻ്റെ തൂവൽപ്പൂട തലയിൽ നിന്ന് കൊഴിഞ്ഞു എന്നല്ലാതെ ഒന്നും ചെയ്യാൻ കേക്കച്ചനായില്ല.
സ്‌ക്കോർ: 1-1
അപ്പോളാണ് ട്വിസ്റ്റ്.
കോഴി രാഹുലൻ്റെ ഇര പരാതി കൊടുത്തു. ആർക്ക്? സാക്ഷാൽ മുഖ്യമന്ത്രിക്ക്. സാധാരണക്കാർ പീഡനക്കേസ് പരാതി പോലീസിലും ഈ വിശേഷാൽ പരാതി പോലീസ് മന്ത്രിക്കും കിട്ടി. മാങ്കൂട്ടത്തെ കേക്കച്ചൻ പിന്നേയും തള്ളി. മാങ്കൂട്ടം ഓടിത്തള്ളി.
ഷാഫിക്കാൻ്റെ ദില്ലിയിലെ പിടിവച്ചാണന്ന് തോന്നുന്നു, നേരെ മുങ്ങിയത് കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടകത്തിലേക്ക്. പിണറായി പോലീസ് പിന്നാലെയും പോയിട്ടുണ്ട്.
ഇതോടെ 1-2ന് പിന്നിലായ ഷാഫിക്ക്യാമ്പ് അടുത്ത ചെക്ക് വച്ചു.
ഇത്തവണ ഉപയോഗിച്ചത് ഡബിൾ അറ്റാക്കാണ്. ഒരു വശത്ത് കൂടെ ഡ്രിബിൾ ചെയ്ത് കയറാൻ ഗാന്ധിയൻ രാഹുൽ ഈശ്വരനെ ഇറക്കി വിട്ടു.
തലയ്ക്ക് നല്ല സ്ഥിരമില്ലാത്തതു കൊണ്ട് അതിയാൻ ഏത് ചുടുചോറും വാരും. ഇതറിയാവുന്ന കസേര വാരിയരായിരുന്നു ടീം ഷാഫിക്ക് വേണ്ടി തിരിച്ച് ഗോളടിച്ചത്. സ്‌കോർ 2-2.
ലീഗിൻ്റെ മറ്റൊരു മിഡ്ഫീൽഡറാണ് ടിയാനും.
മാങ്കൂട്ടം പീഡിപ്പിച്ച പെൺകുട്ടിയെ മൂന്നാമതൊരു ആത്മഹത്യാ ശ്രമം നടത്താൻ പ്രേരിപ്പിക്കും വിധം കപട നാട്യക്കാരിയും പുരുഷ പീഡകയും ബ്ലാക്ക് മെയിലറുമൊക്കെ ആക്കാൻ വായ്ത്താളം കൊണ്ട് വയറ്റിപ്പിഴപ്പ് കഴിക്കുന്ന ഗാന്ധി രാഹുലിനായി.
മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ പെൺകുട്ടി പച്ചക്കള്ളം പറയുകയാണന്നും അവൾ വിവാഹിതയാണന്നും അവളുടെ വിവാഹത്തിൽ സന്ദീപ് വാരിയർ പങ്കെടുത്തതാണെന്നും ആ പടം ഫേസ് ബുക്കിൽ ഉണ്ടെന്നും ഇയാൾ ചാനലുകളിൽ എഴുന്നെള്ളിച്ചു.
ഇവിടെയാണ് കശ്മലബുദ്ധിക്കാരനായ കസേര വാരിയർ പൂഴിക്കടകൻ പ്രയോഗിച്ചത്. രാഹുൽ ഈശ്വർ പറഞ്ഞതു പോലെ താൻ ഇന്ന വർഷം ഇത്രാം തീയ്യതി ഈ പരാതിക്കാരി പെൺകുട്ടിയുടെ കല്യാണത്തിൽ പങ്കെടുത്തു എന്ന നിഷ്‌ക്കളങ്കമായ രീതിയിൽ സമ്മതിച്ചു കൊടുത്തു ഈ ദുശ്ശാസനൻ. അതോടെ ഖദറിട്ട സൈബർ ഗുണ്ടകൾ ഈ ഫോട്ടോ തിരഞ്ഞ് പിടിച്ച് സകല സമൂഹ മാദ്ധ്യമങ്ങളിലും അഴിഞ്ഞാടി ആ പെൺകുട്ടിയെ പരമാവധി അപമാനിച്ചു..
ഈ കുരുട്ട് ബുദ്ധിയിലൂടെ പാലക്കാടിൻ്റെ ഭൈമീ കാമുകൻ ഉന്നമിട്ടത് ഒറ്റവെടിക്ക് പല ലക്ഷ്യങ്ങളാണ്. അതിജീവിതയെ സാമൂഹിക മാദ്ധ്യമങ്ങളിലെ കാപാലികന്മാർക്ക് തിന്നാനിട്ടു കൊടുത്താൽ ഷാഫി ക്യാമ്പിന് സന്തോഷം ആകുമെന്നതാണ് ഒന്ന്.
എന്നാൽ അതിജീവിതയെ അപമാനിച്ചതിന് കേസ് വരുമ്പോൾ മാങ്കൂട്ടം പെട്ടോളും എന്നാണ് ടിയാൻ പ്രതീക്ഷിച്ചത്. അതിൽ പെട്ട് മാങ്കൂട്ടം ഒഴിയുന്ന മുറക്ക് ആ കസേരയിൽ അടുത്തതായി കയറിയിരിക്കാം എന്നത് അടുത്തത്. കസേരയാണല്ലോ എന്തായാലും മുഖ്യം !
കേക്കച്ചൻ്റെ പോസ്‌റ്റിലേക്ക് അങ്ങനെ തിരികെ നീട്ടിയൊരു ഗോളടിച്ച് ഷാഫിക്ക് സമനില സമ്മാനിച്ച സന്തോഷത്തിൽ വാരിയറ് ഇരിക്കുമ്പോളാണ് തലക്ക് വെളിവില്ലാത്ത ഗാന്ധിയൻ വേട്ടാവെളിയൻ്റെ അമിത പ്രകടനം കാരണം പടപടേന്ന് കേസ് ഒരെണ്ണം നാലാം സമ്മാനം ഇട്ട് പിണു അണ്ണൻ പിടലിക്ക് വച്ചു കൊടുത്തത്. വട്ടനെ തട്ടി അകത്തിടുകയും ചെയ്തു .
പ്രതി ഒളിവിലും, പ്രതിക്ക് വേണ്ടി വാദിച്ചവൻ അകത്തും ! ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഇങ്ങനൊരണ്ണം.
ലവടെ എഎചീചി പറയുന്നു; കോഴിയെ കൂട്ടീന്ന് പുറത്തൊക്കാൻ.. ഇവടെ കെപിശീശീ പറയുന്നു; വെയ്റ്റ് ചെയ്യാമെന്ന്.. ആകെപ്പാടെ ഒരങ്കലപ്പാണ്.. അടുത്ത ഭരണവും, മുഖ്യമന്ത്രി പദവുമൊക്കെ ഖുദാഗവാ🙄
എന്തായാലും, പിണുവണ്ണൻ്റെ സമയം ബസ്റ്റ് സമയം തന്നെയണ്ണാ ...😂🤣😂
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
ഭദ്രകാളിയും അവതാരരഹസ്യവും;
അഭീഷ്ട വരപ്രദായിനിയുടെ മൂര്‍ത്തിമത്ഭാവങ്ങളെ ആവാഹിക്കാന്‍ കാളീപൂജയുമായി ക്ഷേത്രങ്ങളും കാവുകളും
പുരാതനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവീഭാവമാണ് കാളി. ദുർഗ്ഗാ ദേവിയുടെ രൗദ്രഭാവമാണ് കാളീരൂപം. കാളുന്നവള്‍ കാളി എന്നാണ് നാമത്തിന്‍റെ അര്‍ത്ഥം. അസുരനിഗ്രഹത്തിനായി അവതരിച്ച ബ്രഹ്മ സങ്കല്‍പം. അജ്ഞാനത്തിന് മേല്‍ ജ്ഞാനത്തിന്‍റെ വെളിച്ചമേകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് കാളിയുടെ ധർമ്മം. ദാരികനിഗ്രഹത്തിനായി ശിവന്‍റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജന്മമെടുത്തവളാണെന്നും ദക്ഷന്‍റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായ പരമശിവന്‍ കോപത്താല്‍ തന്‍റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയുടെ അവതാര രഹസ്യം പറയുന്നു.
കാളി, ഭദ്രകാളി, മഹാകാളി എന്നിവ കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന വികാരം ഭയം മാത്രമാണ്. ദാരികൻ, ചണ്ഡമുണ്ഡന്മാർ, രക്തബീജൻ തുടങ്ങിയ അസുരന്മാരുടെ വധവുമായി ബന്ധപ്പെട്ട് കാളിയ്ക്ക് ധാരാളം മൂർത്തിഭേദങ്ങൾ ഉണ്ട്. സമരേഷുദുര്‍ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിണിയുമാണ് ഭദ്രകാളി. പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് പണ്ഡിതന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദ്യയുടേതായ വാഗ്ഭവബീജത്തിന്‍റെ പ്രഭാവവും കാളിയ്ക്ക് ഉണ്ട്. ദശവിദ്യ എന്നറിയപ്പെടുന്ന പത്തുരൂപങ്ങളാണ് കാളിക്ക് ഉള്ളത്. മാതംഗി, കാളി, ഭുവനേശ്വരി, താര, ഷോഡശി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍.
ഭാരതത്തിൽ സാർവത്രികമായി പ്രചാരം നേടിയ സാധനാമാർഗമാണ് കാളിപൂജ. കാളീപ്രതിഷ്ഠള്‍ക്ക് പല രൂപഭാവങ്ങളാണ് ഉള്ളത്. വട്ടക്കണ്ണുകളുള്ള , നിലം വരെ നീളത്തിലുള്ള തലമുടിയുള്ള, രക്തം ഇറ്റുവീഴുന്ന നാവുള്ള, കരിനീല വര്‍ണ്ണമുള്ള, ആരേയും ഭസ്മമാക്കത്തക്കവിധത്തിലുള്ള തൃക്കണ്ണുമുള്ള കോപാകുലയായ കരിങ്കാളി. ശൂലം, വളഞ്ഞ വാള്‍, പരിച, കപാലമാല, ദാരികശിരസ്സ്, വെണ്മഴു, ഡമരു, കയറ്, മണി, സര്‍പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് തുടങ്ങി അറുപത്തിനാല് കൈകള്‍ വരെയുള്ള കാളീസങ്കല്പങ്ങള്‍ ഉണ്ട്. ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപങ്ങളും കാളിയുടേതായി പറയപ്പെടുന്നുണ്ട്. ശ്രീചക്രപൂജയിൽ ശ്രീ ലളിതാ പരമേശ്വരിയുടെ ദ്വാരപാലികയാണ് കാളി. ദേവീഭാഗവതത്തിൽ ചണ്ഡമുണ്ഡ- ശുംഭനിശുംഭന്മാരുടെ നിഗ്രഹത്തിൽ ശ്രീ ചണ്ഡികാപരമേശ്വരിയുടെ അനുചരയായി സംഹാരകൃത്യം നിർവഹിക്കുന്ന ദേവീരൂപമാണ് മഹാകാളി.
കാളീ പൂജയ്ക്ക് പ്രകടം, രഹസ്യം, അതിരഹസ്യം എന്നീ മൂന്ന് വകഭേദങ്ങൾ ഉണ്ട്. ദാരികന്‍റെ കഴുത്തറുത്ത് ചോരകുടിച്ച്, കുടൽമാലകൾ സ്വന്തം ഉടലിൽ ചാർത്തി വാളും ദാരികശിരസും കയ്യിലേന്തി, ഘോരമായി അട്ടഹസിച്ചു നൃത്തം ചെയ്യുന്ന മഹാകാളിയുടെ രൂപം കാളിയുടെ പ്രകടരൂപമാണ്. ഈ രൂപത്തെയാണ് ക്ഷേത്രങ്ങളിലും കാവുകളിലുമാരാധിക്കുന്നത്.
രഹസ്യഭാവം മൂലാധാരസ്ഥിതയായ കുണ്ഡലിനീ ശക്തിയാണ്. ഇത് സഹസ്രാരമധ്യവർത്തിയായ പരാമശിവതത്വവുമായി ഐക്യം പ്രാപിക്കുന്ന യോഗരഹസ്യവും ആകുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിങ്ങനെ സുഷുമ്നാനാഡിയിലെ ആറ് ആധാരപത്മങ്ങൾ വഴി സ്വായത്തമാക്കാന്‍ കഴിയുന്നതാണ് ഈ രഹസ്യഭാവം. കാലത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും സംഹരിക്കുകയും ചെയ്യുന്നവളാണ് മഹാകാളി.സൃഷ്ടിസ്‌ഥിതിസംഹാരലീലകൾ ചെയ്യുന്ന ഈ മഹാകാളി തൈത്തിരീയശ്രുതിയിൽ പ്രതിപാദിക്കപ്പെട്ട പരബ്രഹ്മതത്ത്വം തന്നെയാകുന്നു.
കാളിയുടെ അതിരഹസ്യഭാവമാകട്ടെ പഞ്ചമകാരങ്ങൾ ഉപയോഗിച്ച് കൊണ്ട് കൗളസംപ്രദത്തിലുള്ള പൂജയാകുന്നു. സാധകൻ സ്വയം കാളിയാകുന്നു. അഥവാ ശിവശക്ത്യൈക്യാനുഭൂതിയുടെ സ്വാനുഭവപ്രക്രിയയാകുന്നു ഈ പൂജ. ഇത് ദശമഹാവിദ്യകളിൽ ഒന്നായതിനാൽ മന്ത്രപുരശ്ചരണാദികൾ ചെയ്തു ധീരമായി സഞ്ചരിക്കുന്ന ഉത്തമസാധകന്മാർക്ക് മാത്രം ഉള്ള വീരാരാധനയാകുന്നു ഈ അതീവ രഹസ്യഭാവം.
കാളിയുടെ ഉപാസനയ്ക്ക് ജാതിഭേദം ചിന്തിക്കുവാൻ പാടില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ അയാൾ കൊടും പാതകിയാണ് എന്ന് മഹാനിർവാണതന്ത്രത്തിൽ പറയുന്നു. ഭൈരവിയുടെ പൂജ നടക്കുന്നിടത്ത് എല്ലാ വർണത്തിൽപ്പെട്ടവരെയും ദ്വിജരായി കാണണം എന്ന് കൗളവലിയിലും പറഞ്ഞിരിക്കുന്നു. ഭാരതത്തിൽ അനാദികാലം തൊട്ട് ജാതിവർണവ്യത്യാസങ്ങൾ കണക്കിലെടുക്കാതെ എല്ലാവരാലും ആരാധിക്കപ്പെട്ടു പോന്ന ദേവതയാണ് മഹാകാളി. കാളീ പൂജയിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീകളെ തടയാന്‍ പാടില്ലെന്നുമാണ് വിദഗ്ധമതം.
ഹനുമാൻ സ്വാമി
ഭക്തിക്ക് പൊതുവെ നാല് ഭാവങ്ങളാണുള്ളത്.
വാത്സല്യ ഭാവം
സഖ്യ ഭാവം
പ്രേമ ഭാവം
സേവക ഭാവം
വാത്സല്യവും സഖ്യവും പ്രേമവും യശോദാമ്മക്കും അർജ്ജുനനും രാധക്കും ഭഗവാൻ ശ്രീകൃഷ്ണനോട് തോന്നിയ ഭക്തി ഭാവങ്ങളാണ്. സേവാ ഭക്തിയെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്കോടി വരുന്നത് ഒരൊറ്റ മുഖമാണ്.. ഹനുമാൻ സ്വാമി !
ഏതൊരപൂർവ വ്യക്തിത്വമാണെന്നോ അവിടുന്ന് ! മിത ഭാഷി, പണ്ഡിതാഗ്രെസരൻ , ബുദ്ധിമാന്മാരിൽ വെച്ച് അതിബുദ്ധിമാൻ, ശക്തന്മാരിൽ വെച്ച് അതിശക്തൻ , സംഗീതജ്ഞൻ , പരാക്രമശാലി , പരിശ്രമശാലി ഇങ്ങനെയൊക്കെയാണെങ്കിലും അതീവ വിനീതൻ.. അഹങ്കാര ലേശമില്ലാത്തവൻ..
കിഷ്കിന്ധാകാണ്ഡത്തിൽ ഹനുമാൻ സ്വാമിയെ ആദ്യമായി കണ്ട ശ്രീരാമസ്വാമി ലക്ഷ്മണനോട് പറയുന്നത് ഇത്രയും സംഭാഷണ ചാതുരിയുള്ള ആരെയും ഞാനിന്നേ വരെ കണ്ടിട്ടില്ലെന്നായിരുന്നു. ഈ ഒരൊറ്റ വരിയിൽ ഹനുമാൻസ്വാമിയെ അറിയാം.. പിന്നെയങ്ങോട്ട് രാമായണത്തിൽ ആ വ്യക്തിത്വമാണ് മേൽക്കൈ നേടുന്നത്..
ധർമ്മത്തിനു പകരം വെക്കാൻ ഒരു വാക്കില്ലാത്തത് പോലെ സേവയെന്ന വാക്കിനനുയോജ്യമായ ഒരു തർജ്ജമയുണ്ടാകാനും ബുദ്ധിമുട്ടാണ് . സ്വാർത്ഥലക്ഷ്യങ്ങൾക്കു വേണ്ടിയല്ലാതെയുള്ള സേവനമാണത്. സർവിസ് / സെർവെൻറ് എന്ന വാക്കുകൾ എത്രത്തോളം അവിടെ യോജിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്. രാമായണത്തിൽ എന്തായാലും ഈ അടിമ ഉടമ മനോഭാവം ഇല്ല. രാമന് ഹനുമാൻ തന്റെ അടിമയായിരുന്നില്ല. ഹനുമാന് രാമൻ ഉടമസ്ഥനുമായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് അവിടുന്ന് രാമനെ സേവിച്ചത്? സുഗ്രീവനുമായി രാമാനുണ്ടാക്കിയ കരാർ മാത്രമായിരുന്നോ അതിനാധാരം? ആയിരുന്നില്ല. ശ്രീരാമനോടുള്ള അടിയുറച്ച സേവാമനോഭാവം ഒന്ന് മാത്രമായിരുന്നു കാരണം . തന്റെ ജീവൻപോലും നിസ്സാരമായിക്കണ്ടു സമുദ്രതരണത്തിന് ശ്രീഹനുമാനോരുങ്ങിയതും അതുകൊണ്ടു തന്നെയാണ്.
വിഭീഷണനും സുഗ്രീവനും ശ്രീരാമനെ മിത്രഭാവേന സേവിച്ചിട്ടുണ്ട്. ഇവർക്ക് രണ്ടു പേർക്കും സുഹൃത്ബന്ധം ഒരു കരാറായിരുന്നു എന്ന് മാത്രം. ലക്ഷ്മണന് ശ്രീരാമനോട് സേവാഭാവമായിരുന്നു. പക്ഷെ മമതാ ബോധത്തിന്റെ ആധിക്യം ലക്ഷ്മണനിൽ ചെറിയ അളവിലെങ്കിലും സ്വാർത്ഥതയുണ്ടാക്കിയിട്ടുണ്ട് എന്ന് കാണാം .സ്വാർത്ഥതാ ലേശമില്ലാതെ ശ്രീരാമനെ സേവിച്ചത് ശ്രീഹനുമാൻ മാത്രമാണ് എന്ന് രാമായണം പറയുന്നു.
ശ്രീരാമനെ ഒന്നിൽക്കൂടുതൽ തവണയാണ് ഹനുമാൻ സഹായിക്കുന്നത്. ഹനുമാനില്ലായിരുന്നുവെങ്കിൽ സീതാന്വേഷണമോ രാവണവധമോ സാധ്യമാകുമായിരുന്നില്ല .. രാവണവധത്തിൽ ഹനുമാനോളം സേവ മറ്റാരും ചെയ്തിട്ടുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും കൂടി തന്നെ അന്വേഷിച്ചാലല്ലാതെ ഹനുമാൻ ആ രംഗത്ത് പ്രത്യക്ഷപ്പെടാറ് പോലുമില്ല. തന്റെ കർമ്മം കഴിഞ്ഞ ശേഷമാകട്ടെ , ഇതൊന്നും താനല്ല ചെയ്തതെന്ന ഭാവത്തിൽ വിനയാന്വിതനാകുന്ന , യോഗനിദ്രയിലേക്കാണ്ട് പോകുന്ന അവിടുത്തെ പോലൊരു വ്യക്തിത്വത്തെ മറ്റെവിടെ കാണാൻ സാധിക്കും..
Monday, 1 December 2025
ശിവ പ്രഭാകര സിദ്ധ യോഗി
❤(ഓൾഡ് പോസ്റ്റ് )❤
എനിയ്ക്കിപ്പോഴും ഒരു ആശ്ചര്യവും തോന്നാത്ത ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നു. നിങ്ങൾ ഒരുപക്ഷേ വിശ്വസിക്കില്ല എനിയ്ക്ക് വട്ടാണെന്നു പറയും സാരല്യ, കാരണം 370, 420 ഒക്കെ പ്രായമുള്ള സന്യാസിമാരെ ഞാൻ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മൂക്കത്ത് വിരൽ വയ്ക്കും കണ്ണുതള്ളും ഇതു വായിച്ചു കഴിഞ്ഞാൽ
ഇതൊരു നിര്യാണ വാർത്തയാണ്; 1986ൽ പ്രസിദ്ധീകരിച്ചത്.
ശിവപ്രഭാകര
സിദ്ധയോഗി
ഓമല്ലൂർ: ശിവപ്രഭാകര സിദ്ധയോഗി നിര്യാതനായി. ഓമല്ലൂരിൽ നാദകുഴിമലയിലെ പ്രഭാകരസിദ്ധാശ്രമത്തിൽവച്ചു ജൻമദിനമായ ഇന്നലെയാണ് അദ്ദേഹം നിര്യാതനായത്. ബുധനാഴ്ച വൈകിട്ടു സമാധിയിരുത്തും. വിവിധ സംസ്ഥാനങ്ങളിൽ ധാരാളം ശിഷ്യൻമാരുണ്ട്.
ഇനി ഇക്കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച വാർത്ത:
ശിവപ്രഭാകര സിദ്ധയോഗി
പരമഹംസർ നിര്യാതരായി
ശങ്കരൻകോവിൽ: ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ സമാധിയായി. സമാധിയിരുത്തൽ ചടങ്ങുകൾ ശങ്കരൻകോവിൽ പാമ്പാട്ടി സിദ്ധർ ജീവസമാധിമഠത്തിൽ ഇന്നു 10.30ന്. കേരളത്തിലെ അകവൂർ മനയിൽ ജനിച്ച പ്രഭാകരൻ എന്ന ഉണ്ണി ഹിമാലയത്തിൽ ഡഹരി എന്ന അഘോരിസിദ്ധന്റെ ശിഷ്യനായി മാറുകയായിരുന്നു. അവധൂതനായി രാജ്യമൊട്ടാകെ സഞ്ചരിച്ചു. കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ശിഷ്യഗണങ്ങളുണ്ട്.
രണ്ടു ചരമവാർത്തകൾക്കും നിഗൂഢമായൊരു സാമ്യം തോന്നുന്നില്ലേ? ആ സാമ്യത്തെ അവിടെ നിർത്തി, ആ പേരുകാരനിലേക്ക് ഒരു പിൻയാത്ര നടത്തിയാലോ?
ശിവപ്രഭാകര സിദ്ധയോഗി: ഞാൻ ജീവിതത്തിൽ കേട്ടറിഞ്ഞതിൽ ഏറ്റവും വിസ്മയിപ്പിച്ചൊരു പേരാണത്. ആരാണ് അദ്ദേഹം?
വളരെ പഴയൊരു പത്രവാർത്തയിൽനിന്ന് ഗൂഢയാത്ര തുടങ്ങാം. 1948 ജൂൺ എട്ടിന് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചതാണത്.
685 വയസ്സായ യതിവര്യൻ
മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ ( ഞെട്ടിയോ?) ഞെട്ടി!
എറണാകുളം: കാഴ്ചയിൽ 30 വയസ് മതിക്കുന്ന ഒരു അപരിചിതനെ മട്ടാഞ്ചേരി പൊലീസ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു ലോക്കപ്പിൽ വെച്ചിരിക്കുന്നു. തനിക്ക് 685 വയസ്സായെന്നു പ്രസ്തുത യുവാവ് അവകാശപ്പെടുന്നു. ലങ്കോട്ടിയും പൂണുനൂലും മാത്രം ധരിച്ച നിലയിലാണു പൊലീസ് അയാളെ കണ്ടെത്തിയത്. അറസ്റ്റിനുശേഷം ഇതുവരെ ഭക്ഷണമോ വെള്ളമോ അയാൾ കുടിച്ചിട്ടില്ല. മലമൂത്ര വിസർജനവും ചെയ്തിട്ടില്ല. എന്നാൽ ഇതുകൊണ്ട് അയാൾക്ക് യാതൊരു ബുദ്ധിമുട്ടും ഉള്ളതായി കാണുന്നില്ല.
കൊല്ലവർഷം 438 (ക്രിസ്ത്വബ്ദം 1263) മീനമാസത്തിലെ പൂരുരുട്ടാതി നാളിലാണു താൻ ജനിച്ചതെന്നും സുപ്രസിദ്ധമായ അകവൂർ മനയിലെ അംഗമാണു താനെന്നും അയാൾ പറയുന്നു. 11 കൊല്ലം തുടർച്ചയായി കടലിനടിയിൽ താമസിച്ചിട്ടുണ്ടെന്നും അയാൾ അവകാശപ്പെടുന്നുണ്ട്. ചെറുമൽസ്യങ്ങളും കടൽപ്പച്ചയും തിന്നാണ് അന്നു ജീവിച്ചിരുന്നതത്രേ. 400 കൊല്ലം തുടർച്ചയായി ഹിമാലയത്തിൽ പാർത്തിട്ടുണ്ട്. അതിനുശേഷം ഇടയ്ക്കിടയ്ക്കേ അവിടെ ചെല്ലാറുള്ളൂ.
തിരുവിതാംകൂറിലെ പല യോഗ്യൻമാരും ഇയാളെ ആരാധിച്ചുവരുന്നുണ്ടത്രേ. പ്രഭാകരൻ എന്നാണ് ഇയാളുടെ പേര്. ഇയാളുടെ പ്രസ്താവനകളിൽ വല്ല വാസ്തവുമുണ്ടോയെന്നു പൊലീസ് അന്വേഷണം നടത്തിവരുന്നു. ഇയാളെ തടങ്കലിൽ വച്ചതിൽ തദ്ദേശവാസികളിൽ വലിയൊരു വിഭാഗത്തിനു കലശലായ ആക്ഷേപമുണ്ട്.
ശിവപ്രഭാകര സിദ്ധയോഗിയെക്കുറിച്ച് ആദ്യം പ്രസിദ്ധീകരിച്ച വാർത്തയായി ഇതിനെ കണക്കാക്കാം. കേരള പൊലീസ് ഇതുവരെ തയാറാക്കിയതിൽ ഏറ്റവും വിചിത്രമായ എഫ്ഐആറിൽനിന്നാണ് അന്ന് ഈ വാർത്ത പിറന്നതെന്നും വിശ്വസിക്കാം.
കേട്ട കഥകൾ ഒരാളെ ഇത്രത്തോളം നിഗൂഢമായി വരയ്ക്കുന്നത് അപൂർവമായിരിക്കും. എരുമേലി പരമേശ്വരൻ പിള്ള ഒരിക്കൽ പ്രഭാകര സിദ്ധയോഗിയുടെ വാദഗതിയെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്: എന്റെ ചെറുപ്പത്തിൽ ജലാലുദ്ദീൻ കിൽജിയും അലാവുദ്ദീൻ കിൽജിയുമൊക്കെയായിരുന്നു നാടുവാണിരുന്നത്. അന്ന് അറബി പഠിച്ചതാണ്. ചൈതന്യമഹാപ്രഭുവിനെ ഞാൻ കണ്ടിട്ടുണ്ട്. കൃഷ്ണദേവരായർ, തെന്നാലി രാമൻ തുടങ്ങിയവരെ അറിയാം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ് എന്നിവരെല്ലാം ഞാനറിയാത്തവരല്ല. ശിവജി, ഗുരുനാനാക്ക് എന്നിവരെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്.
പാലാ നാരായണൻ നായർ ഇങ്ങനെ ഓർമിച്ചു: എന്റെ വളരെ ചെറിയ പ്രായത്തിൽ മുതൽ ഇന്നിപ്പോൾ വാർധക്യകാലം വരെ ഞാൻ യോഗികളെ കണ്ടിട്ടുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ചു പലതവണ കണ്ടിരിക്കുന്നു. എന്നു കണ്ടാലും ഒരു മാറ്റവുമില്ല. അതാണത്ഭുതം.
എഴുത്തുകാരൻ എസ്. ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെ കണ്ടയാൾ മാത്രമല്ല, അദ്ദേഹത്തെക്കുറിച്ച് ഏറ്റവും സമഗ്രമായൊരു കുറിപ്പ് എഴുതിയയാളുമാണ്. 1970ൽ ആണു സിദ്ധയോഗിയെ ഗോപാലകൃഷ്ണൻ കാണുന്നത്. കോട്ടയത്ത് അഞ്ചാംക്ലാസിൽ പഠിക്കുകയായിരുന്ന ഗോപാലകൃഷ്ണനോട് ഒരു ദിവസം രാവിലെ അമ്മൂമ്മ പറഞ്ഞു: പ്രഭാകര സിദ്ധയോഗിയെ കാണണമെങ്കിൽ പെട്ടെന്നു ചെല്ലൂ. തിരുനക്കര അമ്പലത്തിന്റെ കിഴക്കേ ആലിൻചോട്ടിൽ ഇരിപ്പുണ്ട്. എഴുന്നൂറ് വയസ്സായ ആളാണ്. കേട്ടപാടെ ഗോപാലകൃഷ്ണൻ ഇറങ്ങിയോടി. യോഗി നാലഞ്ചുപേരുടെ നടുവിൽ ഇരിപ്പുണ്ടായിരുന്നു.
അതിനുശേഷം ഏതാണ്ടു 15 കൊല്ലത്തിനുശേഷമാണു ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെക്കുറിച്ചു കേൾക്കാനിടയായത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.എൻ. ഗോവിന്ദൻ നായർ (ചലച്ചിത്രകാരൻ അരവിന്ദന്റെ അച്ഛൻ) എഴുതിയ ‘യതി’ എന്ന കഥയായിരുന്നു അത്. ഉള്ളടക്കം ചുരുക്കിയാൽ ഇങ്ങനെ: എഴുത്തുകാരന്റെ വീട്ടിലെത്തിയ സിദ്ധയോഗിയോട് ആയിടയ്ക്ക് ഏതോ പർവതാരോഹക സംഘം ഹിമാലയൻ യതിയെ കണ്ട പത്രവാർത്തയെപ്പറ്റി പറഞ്ഞപ്പോൾ സിദ്ധയോഗി പറഞ്ഞത്രേ, 'അവൻ നമ്മുടെ കൊച്ചുരാമനല്ലേ' എന്ന്. ഏതാണ്ട് അഞ്ഞൂറു കൊല്ലം മുൻപ് ഇന്നു മാവേലിക്കര എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നു യോഗിയുടെ കൂടെ ഹിമാലയത്തിൽ പോയ കൊച്ചുരാമൻ എന്ന പയ്യൻ ഏതോ വിശേഷവിധിയുള്ള കൂൺ കഴിച്ചതിനെത്തുടർന്നു ശരീരം വലുതായി ഹിമമനുഷ്യൻ ആയതാണത്രേ.
1995ൽ കോട്ടയത്തെ ഒരു ഹോട്ടലിൽ കയറിയ ഗോപാലകൃഷ്ണൻ ഒരു ഫോട്ടോ കണ്ടു. പത്മാസനത്തിലിരിക്കുന്ന താടിക്കാരനായ ഒരു യോഗിയുടെ പടം. താഴെ ഇങ്ങനെ എഴുതിയിരുന്നു: ബ്രഹ്മശ്രീ ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ. ജനനം 1263. മരണം 1986.
ഇക്കഴിഞ്ഞ ഡിസംബറിലെ ചരമവാർത്തയും പടവും കണ്ടപ്പോൾ ഗോപാലകൃഷ്ണൻ ദുബായിൽനിന്നു വിളിച്ചിരുന്നു, ഓഫീസിലുണ്ടായിരുന്ന പണ്ടത്തെ പടം തന്നെയാണോ കൊടുത്തതെന്നു ചോദിച്ച്. താൻ തിരുനക്കരയിൽ കണ്ട അതേ ആളുടെ പടമാണിതെന്ന് ഗോപാലകൃഷ്ണൻ ആണയിടുന്നു.
ഞാൻ തമിഴ്നാട്ടിൽ ശങ്കരൻകോവിലിലെ മഠത്തിൽ വിളിച്ചുചോദിച്ചപ്പോൾ അവിടെ ജീവിച്ചിരുന്ന സമാധിയായ പ്രഭാകര സിദ്ധയോഗിയുടെ പടം തന്നെയാണു പത്രത്തിൽ വന്നിരിക്കുന്നതെന്ന് അവർ സ്ഥിരീകരിച്ചു.
തിരുനക്കര അമ്പലമുറ്റത്തു ചില ആരാധകരുടെ നടുക്ക് കസേരയിലിരിക്കുന്ന പ്രഭാകര സിദ്ധയോഗിയെ കണ്ടതിനെപ്പറ്റി സി.ആർ. ഓമനക്കുട്ടനും എഴുതിയിട്ടുണ്ട്. അറുന്നൂറു വയസ്സെന്നൊക്കെ പറയുന്നുണ്ടെങ്കിലും കണ്ടിട്ട് അറുപതു വയസ്സേ തോന്നിയുള്ളൂവെന്ന് ഓമനക്കുട്ടൻ.
കവി ശാന്തൻ സ്നേഹത്തോടെ എനിക്കയച്ചുതന്ന പുസ്തകം ബ്രഹ്മാനന്ദ ശിപ്രഭാകര സിദ്ധയോഗിയെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരമാണ്. അതു വായിച്ചു തീർന്നപ്പോൾ എനിക്കു തോന്നി, ഇത്ര വലിപ്പമുള്ള ഒരു ആശ്ചര്യ ചിഹ്നം ഞാനിതുവരെ കണ്ടിട്ടില്ല!
. ഇനി പറയാം ശിവപ്രഭാകരസിദ്ധയോഗി പരമഹംസർ എന്ന ആ മഹാ ശക്തിശിവ പ്രഭാകര സിദ്ധയോഗി
കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി നക്ഷത്രത്തിൽ , അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ( ഇല്ല ) ഒരു പുണ്യാത്മാവാണ് ശ്രീമദ് ശിവപ്രഭാകര സിദ്ധയോഗി.
സാധാരണഗതിയില്‍ ആലോചിച്ചാല്‍ പലതും നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചാല്‍ ധാരാളം അനുഭവകഥകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും.
അധര്‍മ്മം അസഹ്യമാകുമ്പോള്‍ ലോകോപകാരാര്‍ത്ഥം മഹാത്മാക്കള്‍ ഉദയം ചെയ്യാറുള്ളത് ഭാരതഭൂമിയുടെ മഹത്തരമായ പ്രത്യേകതയാണ്. ആധ്യാത്മികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവരാണ് ഇവരില്‍ പലരും. ഇങ്ങനെയുള്ള മഹാത്മാക്കളുടെ ഒരു പരമ്പരതന്നെ കേരളത്തിനുണ്ട്.
ജ്ഞാനികളായ ഇത്തരക്കാരില്‍ വച്ച് അത്യുന്നതമായ അധ്യാത്മമണ്ഡലത്തില്‍ നിത്യം വിഹരിക്കുന്ന അഭൗമജ്യോതിസ്സാണ് ബ്രഹ്മാനന്ദ ശ്രീമദ് ശിവപ്രഭാകര സിദ്ധയോഗി പരമഹംസ തിരുവടികള്‍.
എ. ഡി. 1263 മാര്‍ച്ച് മാസം (കൊല്ലവര്‍ഷം 438 മീനം) പൂരുട്ടാതി നക്ഷത്രത്തിൽ അകവൂര്‍ മനയില്‍ ജനിച്ചു (ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്). അച്ഛന്‍ ഇരവി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ ആഴ്വാഞ്ചേരിമനയിലെ ഗൗരി അന്തര്‍ജ്ജനം. ഇവരുടെ എട്ടാമത്തെ പുത്രനാണ് പ്രഭാകരന്‍. ഇദ്ദേഹത്തിന്റെ എട്ടാം വയസ്സില്‍ അകവൂര്‍ മനയിലെ തേവാരദൈവതമായ ശ്രീരാമദേവന്‍ ഗോസായിവേഷത്തില്‍ വന്ന് പ്രഭാകരനെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ 43 കൊല്ലം തപസ്സുചെയ്തു. യോഗത്തിന്റെ എല്ലാ ഭൂമികകളും മുഴുവന്‍ ജ്ഞാനാവസ്ഥകളും സ്വായത്തമാക്കിയ പ്രഭാകരന്‍ ‘കല്‍പ്പം’ സേവിച്ച് അനശ്വരശരീരിയായി. ഈ ദിവ്യശരീരവുമായാണ് അദ്ദേഹത്തെ ഭക്തര്‍ക്കിടയില്‍ കാണപ്പെട്ടത്.
1942ല്‍ കൊച്ചിയില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ കടലിനടിത്തട്ടില്‍നിന്ന് വലയില്‍ കുരുങ്ങിയ ഒരു മനുഷ്യനെ കരയിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ ഈ കടല്‍മനുഷ്യനെ എത്തിക്കുകയും ചില അത്ഭുതങ്ങള്‍ പിന്നീടുണ്ടാകുകയും ചെയ്തു. ഇക്കഥ അന്നത്തെ ‘പൗരധ്വനി’ ദിനപത്രത്തിന് പ്രധാന വാര്‍ത്തയായിരുന്നു. ആദ്യം ജപ്പാന്‍കാരനാണെന്ന് കരുതിയെങ്കിലും അസാധാരണനെന്ന്‍ വ്യക്തമായപ്പോള്‍ മോചിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. പിന്നീടദ്ദേഹത്തെ കണ്ടത് പ്രസിദ്ധപണ്ഡിതനും സാഹിത്യകാരനുമായ ചൊവ്വര പരമേശ്വരനുമായി കൂട്ടുകൂടി നടക്കുന്നതാണ്.
ശബരിമലയിലെ ഉയര്‍ന്ന മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രസിദ്ധക്ഷേത്രങ്ങളിലെ പ്രസാദം വരുത്തിക്കൊടുക്കുന്നതും അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു.
അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍ രചിച്ച് എം.എന്‍.കഥകള്‍ എന്ന ഗ്രന്ഥത്തില്‍ (എന്‍.ബി.എസ്.പ്രസിദ്ധീകരണം) പ്രഭാകരസിദ്ധയോഗി ഹിമമനുഷ്യനെ സൃഷ്ടിച്ചകാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ അതിപ്രശസ്തരായ പലര്‍ക്കും ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം ലഭിച്ചുവെന്നതും ഇന്നും അദ്ദേഹം ഭൗതികശരീരത്തില്‍തന്നെ കാണപ്പെടുന്നുവെന്നതും ഭക്തര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതുമാത്രം.
ഏതുകാലത്തും ജീവശാസ്ത്രത്തിനും യുക്തിക്കും ബുദ്ധിക്കും അപ്പുറം കടന്നുനില്‍ക്കുന്നു ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അപദാനങ്ങള്‍.
ലോകോപകാരാര്‍ത്ഥം 18 ശരീരങ്ങള്‍ ആകെ താന്‍ സ്വീകരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാകരസിദ്ധയോഗിയായും കൊല്ലത്ത് ഉണ്ണിയപ്പസ്വാമിയായും ഓച്ചിറയില്‍ പുണ്ണുനക്കിസ്വാമിയായും കരുവാറ്റയില്‍ കരീലക്കള്ളനെന്നും അറിയപ്പെട്ടു. ശബരിമലയിലും വൈക്കത്തും ഏറ്റുമാനൂരും പത്തനംതിട്ടയിലും കുറ്റാലത്തും മദിരാശിയിലും മധുരയിലും പഴനിയിലും കാശിയിലും നേപ്പാളിലും ഒക്കെ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ അവിടുന്നിനെ കണ്ടവരുണ്ട്.
തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരോടുമൊപ്പം പലപ്പോഴും കാണപ്പെട്ടപ്പോള്‍ ഓച്ചിറയിലും കുറ്റാലത്തും ഏറ്റുമാനൂരിലുമെല്ലാം പാവങ്ങളുടെ കൂടെയാണ് സഹവസിച്ചുകണ്ടത്. ആഢ്യന്മാരുടെ അകത്തളങ്ങളിലെ ആഢംബരങ്ങള്‍ക്ക് പ്രകാശം പകരാന്‍ അവിടുന്നു പോയില്ല. കാറ്റിലും മഴയിലും വേനല്‍ച്ചൂടിലും ഒരേ വേഷത്തില്‍ എവിടെയും കണ്ടു.
പട്ടിണിപാവങ്ങള്‍ക്കിടയിലും കുപ്പത്തൊട്ടിയിലെ എച്ചിലിലകള്‍ക്കിടയിലും കണ്ടവരുണ്ട്. മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുതല്‍ മുന്‍ കേരള ഗവര്‍ണ്ണര്‍ ശ്രീമതി. ജ്യോതി വെങ്കിടാചലം വരെ അവിടുന്നിന്റെ ഒരു വാക്കിനുവേണ്ടി പഞ്ചപുച്ഛമടക്കിനിന്നിട്ടുള്ള കഥകള്‍ വേറെ. കുട്ടികളോടൊത്ത് നടക്കാനും കൂട്ടുകൂടാനും ഇഷ്ടമായിരുന്നു. അവര്‍ക്ക് ചൂടാറാത്ത ഉണ്ണിയപ്പവും, പഴനിയിലെ പഞ്ചാമൃതവും, തിരുപ്പതിയിലെ ലഡുവും വരുത്തിക്കൊടുത്തു. കയ്യില്‍ വാരുന്ന മണ്ണ് കല്‍ക്കണ്ടമാക്കും. കുഷ്ടരോഗി കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കുന്നതും കണ്ടവരുണ്ട്. ദീനരെ കാണുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകും. എന്തും കഴിക്കും. വിരളമായിമാത്രം സംഭാഷണം. കൂടുതലും ആംഗ്യംമാത്രം.
ഒന്നും പറഞ്ഞില്ല. എല്ലാം കാട്ടിക്കൊടുത്തു. ചട്ടമ്പിസ്വാമികള്‍ക്ക് മുരുകോപദേശം നല്‍കി. കടലിലൂടെ നടന്നുവന്ന് കരുവാറ്റ സ്വാമിക്ക് കാരണഗുരുവായി. ചേങ്കോട്ടുകോണം ആശ്രമത്തില്‍ ശ്രീമദ് നീലകണ്ഠഗുരുപാദര്‍ക്കൊപ്പം മാസങ്ങളോളം പലവട്ടം താമസിച്ചു. ശ്രീനാരായണ ഗുരുദേവനും, മാതാ അമൃതാനന്ദമയിക്കും അനുഗ്രഹമേകി. ദിവ്യനായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല. പ്രശസ്തിയുടെ നിസ്സാരതയ്ക്ക് വശംവദനുമായില്ല.
ഭൗതികാവശ്യങ്ങള്‍ സാധിക്കാന്‍ തന്നെ സമീപിച്ചവര്‍ക്ക് ഭ്രാന്തനായും നീചനായും കാണപ്പെട്ടു. ആശ്രയിച്ചവര്‍ പലരും കുബേരന്മാരായി. എന്നാല്‍ അവിടുന്നിന്റെ ജീവിതം ഒരു പിച്ചക്കാരന്‍റേതിനേക്കാള്‍ മെച്ചമായിരുന്നില്ല.
കടഞ്ഞെടുത്ത കരിവീട്ടിപോലെ അഞ്ചേകാല്‍ അടി പൊക്കവും, ദൃഢപേശികളുമുള്ള ദേഹം. ഒരു ലങ്കോട്ടിയും ഒറ്റത്തോര്‍ത്തുമായിരുന്നു വേഷം. ഏതൊരു സാഹചര്യത്തിലും എപ്പോഴും കൈവിരലുകള്‍ ചിന്മുദ്രയിലായിരിക്കും. എല്ലാ ജീവശാസ്ത്രതത്വങ്ങളെയും വിസ്മയിപ്പിക്കുമാറ് നൂറ് നൂറ്റി എഴുപത് ദിവസംവരെ ജലപാനം പോലുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നിട്ടുണ്ട്. ഒടുവില്‍ ഒന്നും സംഭവിക്കാത്തതുപോലെ ഊര്‍ജ്ജസ്വലനായി എഴുന്നേറ്റുവരും. റൗഡികള്‍ക്കിടയില്‍ പലപ്പോഴും അവരില്‍ ഒരാളായി കാണപ്പെട്ടു.
മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി. ഒരേസമയം ഒരേ വേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു. ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി.
അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു. സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു. അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു.
ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും, എല്ലാ അമ്മമാരും പ്രസവിച്ചതും പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശ മാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു. വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവപ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍ യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്.’
ജ്ഞാനശരീരമാണ് താന്‍ സ്വീകരിക്കുന്നതെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ജ്ഞാനശരീരം എടുക്കുന്ന ഈശ്വരന്‍ താനെടുക്കുന്ന ശരീരത്തോട് എത്രനാള്‍ ചേര്‍ന്നിരുന്നാലും തന്റെ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയില്ല. ശിവനുമാത്രമേ അത് സാധ്യമാകൂ. ശിവന്‍ അമേയമായ അറിവാണ്. അരൂപിയും നിത്യനും അവ്യയനുമാണ്. ആദിയന്തമില്ലാത്തയാളാണ്. അദ്വിതീയനും, കാരണം ഇല്ലാത്തവനും, കളങ്കരഹിതനുമാണ്. അവിടുന്ന് തന്റെ ശക്തിയാല്‍ ഈ ലോകത്ത് വ്യാപിക്കുന്നു. സൂര്യനും കിരണവും പോലെയാണ് ശിവനും ശിവതത്വവും. ഈ ശിവതത്വത്തിന്റെ മൂര്‍ത്തഭാവമായിതീര്‍ന്നുകൊണ്ട് തേടുന്നവന് അനുഭവത്തില്‍ അറിവായിത്തീരാന്‍ അവതരിച്ച കരുണാവാരിധിയാണ് ശ്രീമത് പ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികള്‍.
ഞാനിന്ന് ഇപ്പോഴും വിശ്വസിയ്ക്കുന്നില്ല അദ്ദേഹം മരിച്ചെന്നോ സമാധി ആയെന്നോ എനിയ്ക്ക് കാണാൻ കഴിയും എന്നും വിശ്വസിയ്ക്കുന്നു. കണ്ടാൽ എനിയ്ക്കും ഒരു വലിയ മാറ്റമുണ്ടാകും എന്നും വിശ്വസിയ്ക്കുന്നു ഒരു പക്ഷേ ഞാൻ ചിന്തിയ്ക്കുന്ന ജീവിതത്തിന്റെ മനോഹരമായ ഒരു വഴിത്തിരിവ്. ഒരു പക്ഷേ രാവണനെ കാണാൻ ആഗ്രഹിയ്ക്കുന്ന എനിയ്ക്ക് അദ്ദേഹമാകുമോ ഇനി ഗുരു.... കാത്തിരിയ്ക്കുന്നു ആ നിമിഷത്തിനായ് ലോക്ക് ഡൗൺ കഴിഞ്ഞാൽ ആദ്യ യാത്ര ഓമല്ലൂർക്കാണ് ആ മഹാപുണ്യ സവിധത്തിലേയ്ക്ക് .രണ്ടു മൂന്ന് വട്ടം താമസിച്ചിട്ടും പത്ത് പതിനഞ്ച് വട്ടം പോയിട്ടും തോന്നാത്ത ഒരു ത്വര എന്നെ കീഴടക്കുന്നു ,വലിച്ചടുപ്പിയ്ക്കുന്നു. അവിടാവുമോ? ...... മുക്തി!?
തത്ത്വമസി / നീ അതാകുന്നു / ഞാനും
കടപ്പാട് പോസ്റ്റ്
ക്രിയായോഗ
#ക്രിയായോഗ .#ഓൺലൈൻ
#kriyayoga #everyone
#everyonehighlightsfollowers #everyonehighlightsfollower #everyonefollowershighlights
Saturday, 29 November 2025
നോട്ട (NOTA) വോട്ടറുടെ അവകാശം
കേരളത്തിലെ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 14 വാർഡുകൾ ഉണ്ടെന്ന് കണ്ടപ്പോൾ ഇന്നലെ ഒരു ചെറു കുറിപ്പ് ഇട്ടിരുന്നു. അതിൽ NOTA ഉപയോഗിക്കാൻ ഉള്ള വോട്ടറുടെ അവകാശം കണക്കാക്കി തിരഞ്ഞെടുപ്പ് നടത്തണം എന്ന് പറഞ്ഞിരുന്നു.
എന്നാൽ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഈ അവകാശം ഇല്ലായെന്ന് പലരും ചൂണ്ടിക്കാട്ടി. അത് സത്യമാണ്, എന്നാൽ അവകാശ നിഷേധവുമാണ്. രാഷ്ട്രീയ പാർട്ടികൾ മനപ്പൂർവ്വമോ, അവരുടെ അജ്ഞത മൂലമോ കേരളത്തിൽ വോട്ടറന്‌മാരുടെ ഈ അവകാശം എന്ത് കൊണ്ട്, എങ്ങനെ നിഷേധിക്കുന്നു എന്നാണ് ഇനി പറയുന്നത്.
അപ്പോൾ ന്യായമായും ആദ്യ സംശയം, NOTA (None of the Above) എന്നത് വോട്ടറുടെ അവകാശമാണോ എന്നതല്ലേ ?
അതെ, എന്നാണ് ഉത്തരം ! NOTA ഇന്ത്യൻ വോട്ടർമാർക്ക് ഒരു ഭരണഘടനാപരമായ അവകാശമാണ്. ഇത് വോട്ടർമാർക്ക് മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും നിഷേധിക്കാൻ അനുവദിക്കുന്ന സ്വാതന്ത്യം നൽകുന്ന പരമാധികാരമാണ്. സുപ്രീം കോടതിയുടെ 2013-ലെ People’s Union for Civil Liberties (PUCL) vs Union of India കേസിലെ വിധിയാണ് ഇതിന് ആധാരം.
ഈ വിധി പ്രകാരം, വോട്ടർമാർക്ക് “മുകളിലുള്ള ആരും വേണ്ട” എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്, ഇത് Conduct of Election Rules, 1961-ന്റെ Rule 49-O-യെ സുതാര്യമാക്കാൻ വേണ്ടി, വോട്ടർമാരുടെ “പ്രതിഷേധ വോട്ട്” രേഖപ്പെടുത്താൻ ഉള്ള മാർഗമാണ്.
അതിനാൽ NOTA EVM-കളിലും ബാലറ്റ് പേപ്പറുകളിലും ഉൾപ്പെടുത്തണം, പക്ഷേ ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നില്ല എന്നായിരുന്നു ആ ഉത്തരവ്. അതായത് നോട്ടക്ക് എത്ര വോട്ട് കിട്ടിയാലും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സ്ഥാനാർത്ഥി മാത്രമേ വിജയിക്കൂ.
NOTA 2013 സെപ്റ്റംബർ 27-ന് സുപ്രീം കോടതി വിധി പ്രകാരം ആദ്യമായി 2013-ലെ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ (ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ) നടപ്പാക്കി. പിന്നീട് 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതൽ ദേശീയ തലത്തിലും ഉപയോഗിക്കുന്നു.
എന്നാൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) NOTA (None of the Above) അവകാശം വോട്ടർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഇതിൻ്റെ പ്രധാന കാരണങ്ങൾ നോക്കാം. നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പുകൾക്ക് രണ്ട് തരം നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് കാരണം. സത്യത്തിൽ ഇത് കേവലം സാങ്കേതികകാരണം മാത്രമാണ്. അത് പറയാം. അതിന് മുൻപ് എന്താണ് ഈ നിയമങ്ങൾ എന്ന് നോക്കാം.
ലോക്‌സഭയിലേക്കും, നിയമസഭകളിലേക്കും തിരഞ്ഞെടുപ്പുകൾക്ക് ഭരണഘടനയിലെ Representation of the People Act, 1951 ആണ് ബാധകം.
തദ്ദേശ സ്ഥാപനങ്ങളിലെ സ്വയം ഭരണ അവകാശം നടപ്പാക്കിയതാകട്ടെ, പഞ്ചായത്തിരാജ് മുഖാന്തിരമാണ്. ഇതിന് അതാത് സംസ്ഥാനങ്ങളാണ് പ്രാദേശിക സ്വഭാവങ്ങൾ അനുസരിച്ച് നിയമം പാസ്സാക്കാൻ സ്വാതന്ത്യമുണ്ട്.
അതിനാൽ കേരളത്തിൽ 1994 ലെ Kerala Panchayat Raj Act പ്രകാരവും, 1994യിലും Kerala Municipality Act, 1994 പ്രകാരവുമാണ് നിയന്ത്രിക്കപ്പെടുന്നത്.
NOTA സംബന്ധിച്ച കേസിൽ 2013-ലെ സുപ്രീം കോടതിയുടെ വിധി, ദേശീയ തിരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് അന്ന് നിർബന്ധമാക്കിയത്. തദ്ദേശ തലത്തിൽ മേൽപ്പറഞ്ഞ സാങ്കേതിക കാരണങ്ങൾ ചുണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് ഇതിനായുള്ള നിയമം നടപ്പാക്കാൻ സ്വാതന്ത്യം നൽകുകയാണ് കോടതി ചെയ്തത്.
സംസ്ഥാനങ്ങൾക്ക് ഇത് നടപ്പാക്കാൻ തങ്ങളുടെ നിയമങ്ങൾ ഭേദഗതി ചെയ്യാമെങ്കിലും, കേരളം അതുവരെ ചെയ്തിട്ടില്ല. എന്നാൽ മഹാരാഷ്ട്ര, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പുകളിലും NOTA നടപ്പാക്കിയിട്ടുണ്ട്. പക്ഷേ കേരളത്തിൽ നേരം വെളുത്തിട്ടില്ല. ഇപ്പോൾ SIR നടപ്പാക്കുമ്പോൾ കേൾക്കുന്ന കരച്ചിലില്ലേ, അതേ പോലെയുള്ള പ്രത്യേക തരം സാങ്കേതിക കാരണങ്ങളാണ് NOTA നടപ്പാക്കാത്തതിന് കാരണമെന്നാണ് സംസ്ഥാന ECI പറയുന്നത് ! 🙄
അതിനാൽ കേരള SEC 2025-ലെ തിരഞ്ഞെടുപ്പിൽ ബാലറ്റ് യൂണിറ്റുകളിൽ NOTA ഉൾപ്പെടുത്തുന്നില്ല. കൂടാതെ, VVPAT (വോട്ടർ വെരിഫൈയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) സംവിധാനവും ഉപയോഗിക്കുന്നില്ല. വോട്ട് ചോരി കരച്ചിൽ ഇവിടില്ലാത്തതു കൊണ്ട് VVPAT ഇല്ലാത്തത് ഇവിടാരും ചോദ്യം ചെയ്യുന്നുമില്ല. 2015-ലെയും 2020-ലെയും കേരള തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഇതേ രീതിയിൽ NOTA ഉണ്ടായിരുന്നില്ല.
ചുരുക്കത്തിൽ, NOTA ഒരു ഭരണഘടനാപരമായ അവകാശമാണെങ്കിലും, സംസ്ഥാനം ഇത്രയും കാലം ഭരിച്ച സർക്കാരുകളും NOTAയെ ഇഷ്‌ടപ്പെടാത്ത രാഷ്‌ട്രീയ കക്ഷികളും കാരണം തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഈ പരമമായ അവകാശം സമ്മദിദായകർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
അതിനാൽ തങ്ങളുടെ മസിൽ പവർ ഉപയോഗിച്ച് ചിലർക്ക് എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് ഇപ്പോളും സാധിക്കുന്നു.
പക്ഷേ, ഏതെങ്കിലും ഒരു വോട്ടർ;, ഒരൊറ്റ വോട്ടർ, ഈ നീതി നിഷേധത്തിനെതിരെ കോടതി സമീപിച്ചാൽ ഈ സ്ഥിതി മാറും. NOTA നടപ്പാക്കാൻ സംസ്ഥാനവും നിർബന്ധിതമാവും.
നേരം വെളുക്കുന്ന ആ കാലത്തേക്ക് നമുക്ക് കാത്തിരിക്കാം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Saturday, 15 November 2025
ഭഗവാൻ ബിർസാ മുണ്ഡാ :
“ഭഗവാൻ ബിർസാ മുണ്ട”യുടെ 150 ആാം ജന്മദിനമാണിന്ന്.
ജാർഖണ്ഡിലെ ഘോരവനങ്ങളിൽ ജീവിച്ചിരുന്ന ആദിവാസി ഗോത്രജനങ്ങളിൽ ദേശഭക്തിയിൽ ചാലിച്ച്, അസാമാന്യമായ പോരാട്ടവീര്യം നിറച്ച് വൈദേശിക കോളോണിയൽ ആധിപത്യത്തിനും ക്രൂരതകൾക്കും എതിരെ അനശ്വരമായ പോരാട്ടം കാഴ്ച്ചവച്ച മഹാവീരനാണ് ഭഗവാൻ ബിർസാ മുണ്ട.
1875 നവംബർ 15-ന്, ഇന്നത്തെ ഝാർഖണ്ഡിലെ ഖുണ്ടി ജില്ലയിലെ ഉലിഹാതു ഗ്രാമത്തിൽ ജനിച്ച ഈ ഗോത്രവീരൻ, തന്റെ 25 വർഷത്തെ ചെറിയ ജീവിതകാലത്തിനുള്ളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമറിച്ചു. 
ബിർസാ മുണ്ടേ ആരെന്നറിയാൻ ഉൽഗുലാനിന്റെ പശ്ചാത്തലം ശരിക്കൊന്ന് അറിയണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടീഷ് ഭരണകൂടം ഭാരതത്തിൽ പിടിമുറുക്കകയും എല്ലായിടവും എന്ന പോലെ ഗോത്രമേഖലകളിലെ ഭൂമിയേയും ചൂഷണം ചെയ്തു. പരമ്പരാഗതമായി ഗോത്രജനങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമി, ബ്രിട്ടീഷുകാർ ‘സമീന്ദാരി’ സമ്പ്രദായത്തിലൂടെ കൈകളിലാക്കി. ‘ദിക്കു’കൾ (അന്യന്മാർ) എന്നറിയപ്പെട്ട ഭൂപ്രഭുക്കൾ, വ്യാപാരികൾ, മിഷനറിമാർ എന്നിവർ ഗോത്രജനങ്ങളെ അടിച്ചമർത്തി. അവരെ ക്രിമിനലുകളായി മുദ്രകുത്തി.
സ്വാഭാവികമായും പ്രകൃതിയുടെ മടിത്തട്ടിൽ, വനങ്ങളുടെ നിഗൂഢതകളിൽ ആയിരുന്നു ബിർസായുടെ ബാല്യകാലം. പിതാവ് സുഗ്ന മുണ്ടയും മാതാവ് കാർമി ഹാതുവും ദരിദ്രരായ കർഷകരായിരുന്നു.
ഉയർന്ന ഭൂനികുതി, ബലപ്രയോഗത്തിലൂടെയുള്ള ഭൂമി പിടിച്ചെടുക്കൽ, ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തന ശ്രമങ്ങൾ, നിർബന്ധിത ശ്രമദാനം എന്നിവ ഗോത്രസമൂഹത്തെ ദാരിദ്ര്യത്തിലേക്കും അടിമത്തത്തിലേക്കും തള്ളിവിട്ടത് കണ്ടാണ് മുണ്ഡാ വളർന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരമായ ചൂഷണങ്ങൾക്കും ഭൂപ്രഭുക്കളുടെ അടിച്ചമർത്തലിനും ഇരയായിരുന്ന ഗോത്രസമൂഹത്തിന്റെ ദുരിതങ്ങൾ ബിർസായുടെ ഹൃദയത്തെ നോവിച്ചു.
ചെറുപ്പത്തിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സ്കൂളിൽ പഠിച്ച അദ്ദേഹം, അവരുടെ മതപരിവർത്തന ശ്രമങ്ങളെ ചോദ്യം ചെയ്തു. ബിർസാ മുണ്ടാ തന്റെ ഗോത്രത്തിന്റെ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ‘ബിർസൈറ്റ്’ എന്ന പുതിയ മതം സ്ഥാപിച്ചു, അത് ഗോത്രജനങ്ങളുടെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറി.
ദേശഭക്തിയുടെ അഗ്നിശലാകയായി ബിർസാ മുണ്ടാ ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്തു. ബ്രിട്ടീഷുകാരുടെ ഭൂനികുതി, ക്രൂരമായ നിയമങ്ങൾ, മിഷനറിമാരുടെ ചൂഷണം എന്നിവയ്ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. ഇതോടെ ബ്രിട്ടീഷുകാരുടെ ശത്രുവായി . 1895-ൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ, രണ്ടു വർഷത്തെ ജയിൽവാസത്തിനു ശേഷം 1897-ൽ മോചിതനായി.
അതിനു ശേഷം, അദ്ദേഹം ‘ഉൽഗുലാൻ’ (മഹാകലാപം) എന്നറിയപ്പെടുന്ന വിപ്ലവം നയിച്ചു. 1899-1900 കാലഘട്ടത്തിൽ, മുണ്ടാ ഗോത്രത്തിന്റെ യുവാക്കളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് സൈന്യത്തിനെതിരെ ആയുധമെടുത്തു.
ജാർഖണ്ഡിലെ വനങ്ങളിൽ നിന്ന് “അബുവാ രാജ് എതെ ജാൻഗ്” (നമ്മുടെ രാജ്യം നമുക്ക് തിരിച്ചുകിട്ടട്ടെ) എന്ന ദേശസ്നേഹത്തിന്റെ അലയൊലികൾ ഉയർന്നു. ഇത് ഗോത്രജനങ്ങളുടെ ആത്മാഭിമാനം പുനരുജ്ജീവിപ്പിച്ചു. ബിർസാ, ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്ത് ഭൂമി തിരിച്ചുപിടിക്കാനും ബ്രിട്ടീഷുകാരെ പുറത്താക്കാനും ആഹ്വാനം ചെയ്തു. ഒപ്പം “അബുവാ ദിശോം രെ ആബുവാ രാജ്” (നമ്മുടെ ഭൂമിയിൽ നമ്മുടെ രാജ്യം) എന്ന മുണ്ടയുടെ ഗർജ്ജനം ഗോത്രജനത ഏറ്റെടുത്തു.
ഗോത്രജനങ്ങളുടെ ജലം, വനം, ഭൂമി എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉറപ്പിക്കുന്നതായിരുന്നു ഈ സമരം. ബിർസായുടെ നേതൃത്വത്തിൽ, മുണ്ടാ ഗോത്രത്തിലെ ആയിരക്കണക്കിന് യുവാക്കൾ ആയുധമെടുത്തു. അവർ ബ്രിട്ടീഷ് പോലീസ് സ്റ്റേഷനുകൾ, ഭൂപ്രഭുക്കളുടെ മാളികകൾ, മിഷനറി പള്ളികൾ എന്നിവ ആക്രമിച്ചു.
വിപ്ലവത്തിന്റെ ഉച്ചസ്ഥായിയിൽ, 1900 ജനുവരിയോടെ, ഗോത്രവീരന്മാർ ബ്രിട്ടീഷ് സൈന്യത്തോട് നേരിട്ട് ഏറ്റുമുട്ടി. ഇന്നത്തെ ഝാർഖണ്ഡിലെ ചോട്ടനാഗ്പൂർ പീഠഭൂമിയിലാണ് ഈ പോരാട്ടങ്ങൾ അരങ്ങേറിയത്. ഡോമ്പാരി ഹിൽസിലും മറ്റു പ്രദേശങ്ങളിലും നടന്ന യുദ്ധങ്ങൾ കഠിനമായിരുന്നു.
“ഭാരതമാതാവിന്റെ മണ്ണ് നമ്മുടേതാണ്, അതിനെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്.”ബിർസാ മുണ്ഡാ തന്റെ അനുയായികളോട് പറഞ്ഞു. എന്നാൽ, ബ്രിട്ടീഷ് ഭരണകൂടം ഈ വീരനെ ക്രൂരമായ വേട്ടയാടി. 1900 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ മുണ്ടാ, റാഞ്ചി ജയിലിൽ കഴിയവെ 1900 ജൂൺ 9-ന് ദുരൂഹമായി മരണമടഞ്ഞു. ഔദ്യോഗികമായി കോളറയാണെന്നു പറഞ്ഞെങ്കിലും, അത് വിഷം നൽകിയുള്ള കൊലപാതകമായിരുന്നു.
അദ്ദേഹത്തിന്റെ മരണം ഗോത്രസമൂഹത്തിന്റെ ഹൃദയത്തെ തകർത്തെങ്കിലും, അത് ദേശസ്നേഹത്തിന്റെ പുതിയ തീപ്പൊരികൾ വിതച്ചു. ബിർസാ മുണ്ടയുടെ പോരാട്ടം ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായി.
ഝാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
ഉൽഗുലാൻ നൂറുകണക്കിന് ഗോത്രവീരന്മാരുടെ ജീവൻ കവർന്നെങ്കിലും, അത് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം നൽകി. ഭാരതമാതാവിന്റെ മണ്ണിൽ, കൊടും വനങ്ങളുടെ ഹൃദയത്തിൽ, കാടിൻ്റെ മക്കളായ ഗോത്രജനതയുടെ രക്തത്തിൽ ദേശസ്നേഹത്തിന്റെ വിത്തുകൾ അഗ്നിജ്വാലയായി ജ്വലിപ്പിച്ച ക്രാന്തദർശിയാണ് ബിർസാ മുണ്ട.
സ്വാതന്ത്യാനന്തരം കോൺഗ്രസ്സിലെ പാണന്മാർ നെഹ്‌റ്രു കുടുംബത്തിന് മാത്രമായി രാജ്യത്തെ തീറെഴുതുന്ന തിരക്കിൽ വിസ്മൃതിയിലേക്ക് തള്ളിയ നിരവധിയായ ധീര ബലിദാനികളിൽ ഈശ്വര തുല്യനായി കണക്കാക്കപ്പെടുന്ന ആളാണ് അദ്ദേഹം.
ഒടുവിൽ നരേന്ദ്രമോദിയാണ് ഭഗവാൻ ബിരസാ മുൻഡേക്ക് ഉചിതമായ സ്‌മാരകം നിർമ്മിച്ച് രാഷ്‌ട്രത്തിന് സമർപ്പിച്ചത്. 2022 മുതൽ നവംബർ 15-ന് ബിർസാ മുണ്ഡാ ജന്മദിനം ‘ജനജാതി ഗൗരവ് ദിവസ്’ ആയി മോദി പ്രഖ്യാപിച്ചു.
വന്ദേ മാതരം !
 രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#BirsaMundaJayanti
#NarendraModi
#jharkhand
Friday, 14 November 2025
എന്താണ് മണ്ഡലകാലം ?
41 നാൾ വ്രതത്തിന്റെ പ്രാധാന്യമെന്ത്?
വൃശ്ചിക മാസവും വ്രതവും .
ഒരുകാലത്ത്, ഒരു വീട്ടിൽ, ഒരാൾ മലയ്ക്ക് പോകാൻ തീരുമാനിച്ചാൽ ആ ഗ്രാമത്തിലെ ഹിന്ദു - മുസ്ലീം-ക്രിസ്ത്യൻ വീടുകളെല്ലാം സ്വയം ശബരിമലയുടെ വ്രതസമ്പ്രദായത്തിലേയ്ക്ക് മാറുമായിരുന്നു.
അന്യനാട്ടിൽനിന്നും നടന്നുവരുന്ന അയ്യപ്പൻമാരെ സ്വീകരിക്കുന്ന വിശ്രമപ്പന്തലുകളിൽ എല്ലാ മതത്തിലും പെട്ട സ്ത്രീകൾ ഭക്ഷണം വിളമ്പുമായിരുന്നു ; വ്രതശുദ്ധിയോടെത്തന്നെ.
ചായക്കട നടത്തുന്ന ശങ്കരേട്ടൻ, മണ്ഡലകാലമായാൽ തീവ്രവ്രതത്തിലേയ്ക്ക് സ്വയം മാറും.
കുളിച്ചേ ഭക്ഷണമുണ്ടാക്കൂ.
മൂന്നുനേരവും കുളിക്കും.
പാചകം ചെയ്ത്
രണ്ട് മണിക്കൂറിൽ കൂടുതലായ ഭക്ഷണം വിളമ്പില്ല.
മാത്രവുമല്ല; ശബരിമലക്കാലം കഴിയുംവരെ വീട്ടിൽപോലും പോകാതെ ചായക്കടയിൽത്തന്നെ കിടന്നുറങ്ങും.
കാരണം, താൻ വെച്ചുവിളമ്പുന്നത് അയ്യപ്പനുള്ളതാണെന്ന് ശങ്കരേട്ടനുറപ്പുണ്ട്. അതിൽ ചെറിയൊരു പാകപ്പിഴപോലും വന്നുകൂടാ.
എന്തിനാണ് ഈ 41 നാൾ വ്രതം ?
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന നമ്മുടെ ശരീരത്തിലെ സാധാരണ കോശങ്ങളുടെ ആയുസ്സ് 21 ദിവസമത്രേ.
അതായത്, ഇന്ന് നമ്മൾ കഴിച്ച ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന കോശം ഉണ്ടായി ഇല്ലാതാവാൻ 21 നാൾ വേണം.
അപ്പോൾ , വ്രതം തുടങ്ങി ഇരുപതാമത്തെ ദിവസം കഴിക്കുന്ന ഭക്ഷണത്തിൽനിന്നും ശരീരം സൃഷ്ടിക്കുന്ന കോശം ഉണ്ടായി നശിക്കാൻ
വീണ്ടും ഒരു 21നാൾ കൂടി.
അങ്ങനെയെങ്കിൽ,
41 ദിവസത്തെ വ്രതം പൂർത്തിയായാൽ ; വ്രതമെടുത്ത ആളുടെ ശരീരം പൂർണ്ണമായും ശുദ്ധമായ ഒരു പുത്തൻ ശരീരമായെന്നർത്ഥം.
പിന്നെ പരിശുദ്ധമായ മലകയറ്റമാണ്.
മുദ്ര ധരിച്ചാൽ ; അതായത് മാലയിട്ടാൽ , ഏതു ശരീരവും അയ്യപ്പനായെന്നർത്ഥം.
ഇനി മനുഷ്യനില്ല.
എല്ലാവരും അയ്യപ്പൻമാർ.
താണ ജാതിയും മുന്തിയ ജാതിയും
സംസ്കൃതം അറിയുന്നവനും വേദം പഠിച്ചവനും
പണ്ഡിതനും പാമരനും
ആണും പെണ്ണും
കുട്ടിയും വയസ്സനുമൊന്നുമില്ല.
എല്ലാം അയ്യപ്പൻ.
മാല ഇടുംവരെ താണ ജാതിക്കാരനായവൻ മാല ഇട്ട അന്നുമുതൽ മുന്തിയ ജാതിക്കാരന്റെ ഗുരുസ്വാമിയാവുന്ന അത്ഭുത കാഴ്ച ശബരിമലയാത്രയ്ക്ക് മാത്രം സ്വന്തം.
എങ്കിലും ഈ ശരീരം ഒരു സാധാരണ മനുഷ്യന്റെയാണല്ലോ.
ലൗകികചിന്തകളുടെ അലകൾ ഏറെക്കാണും ഇപ്പോഴുമുള്ളിൽ .
ഇതടങ്ങിയിട്ടേ മല കയറാവൂ.
അതെങ്ങനെ നിലയ്ക്കും ?
അവയെ അടക്കാൻ കഴിയുന്നൊരു ഭൂമിയുണ്ട് മലയാത്രയിൽ.
അതിലേ കടന്നുപോയാൽ എല്ലാ അനാവശ്യചിന്തകളും അടങ്ങുകയായി.
അതായത്, മനസ്സിലെ അലകൾ അടങ്ങുന്ന ; അഥവാ, നിലയ്ക്കുന്ന ഇടമാണ് നിലയ്ക്കൽ.
ഇനി, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങളെ കളയണം.
'പാപം' തിരിച്ചിട്ടു പേരിട്ട പമ്പയിൽ (പം പാ) മുങ്ങി നിവരുകയായി.
തുടർന്ന്,
പ്രകൃതിയിൽ ഉറങ്ങിക്കിടന്ന ഊർജ്ജമുണർന്ന്, പ്രകൃതിയുടെ നട്ടെല്ലായ പർവ്വതങ്ങളിലെ ആറ് പത്മങ്ങളും കടന്ന് മുകളിലേയ്ക്ക് പ്രവഹിച്ച പരിശുദ്ധഭൂമിയിലൂടെ, അതേറ്റുവാങ്ങാൻ മലകയറൽ.
മുകളിലെത്തിയാൽ അവിടെ കൃത്യമായെഴുതിവെച്ചിട്ടുണ്ട്.
തത്വമസി.
അത് നീയാകുന്നു.
അത് എന്നത് , നീ തേടിയ ദൈവം.
ഇവിടെ അത് അയ്യപ്പൻ.
അതായത്, ഇപ്പോൾ കയറിവന്ന നീയും മലമുകളിലുള്ള അയ്യപ്പനും തമ്മിൽ ഭേദമില്ലെന്നർത്ഥം.
ഈ 'തത്വമസി ' പച്ചമലയാളത്തിൽ പറഞ്ഞുകളിച്ചാണ് അയ്യപ്പൻമാർ എരുമേലി കടന്നുപോന്നത്.
കാലം കടന്നുപോന്നപ്പോൾ അർത്ഥമറിയാതെയോ മറന്നുപോയതോ ആയ ; നൃത്തംചെയ്യുന്നൊരു താളമുണ്ട് എരുമേലിയിലെ പേട്ടതുള്ളലിൽ.
സ്വാമി തിന്തകത്തോം
തിന്തകത്തോം
അയ്യപ്പ തിന്തകത്തോം.
സത്യത്തിൽ ഇതെന്താണ് ?
കാട്ടിലെ , ഉദയൻ എന്ന കൊള്ളക്കാരനെ അയ്യപ്പനും കൂട്ടരും ചേർന്ന് പരാജയപ്പെടുത്തിയതിന്റെ ഓർമ്മപ്പെടലാണത്രേ എരുമേലിയിലെ പേട്ടതുള്ളൽ.
ഉള്ളിലെ ആസുരികശക്തിയെ ദേവഭാവംകൊണ്ട് ജയിച്ചതിന്റെ ആഘോഷം.
ഉള്ളിലെ അസുരനെ തോൽപ്പിച്ചാൽ പിന്നെ ഉള്ളിൽ ആരാണ് - അയ്യപ്പനല്ലാതെ മറ്റാര് !
അപ്പോൾ , സന്തോഷനൃത്തത്തിൽ മനുഷ്യരൂപത്തിലുള്ള ഓരോ അയ്യപ്പസ്വാമിയും പരസ്പരം ചോദിക്കുന്നു.
അയ്യപ്പൻ നിന്റകത്തോ ! നിന്റകത്തോ ....!
സ്വാമി നിന്റകത്തോ !
സ്വാമി നിന്റകത്തോ
നിന്റകത്തോ
അയ്യപ്പൻ നിന്റകത്തോ ....!
തത്വമസിയുടെ പച്ചമലയാളം.
നിവൃത്തികേടിലും അശ്രദ്ധയിലും ; ജീവിതത്തിലെ തിരക്കുകൾ കാരണവും വാരിവലിച്ച് ജീവിച്ചവരെ, ആരോഗ്യത്തിലേയ്ക്കു നയിക്കാൻ ഒരു വൃശ്ചികകാലം.
പലപല താരതമ്യങ്ങളാൽ ധർമ്മബോധം കൈമോശം വന്നവരെ എല്ലാ രീതിയിലും സമരാക്കി മാറ്റുന്ന തീർത്ഥയാത്ര.
ലോകത്തിനുതന്നെ മാതൃകയായ ഈ ശരണയാത്രയെ ഞാൻ നമസ്ക്കരിക്കുന്നു.
ഞാനും ദൈവവും സമമാകുന്ന മനോഹരകാലം.
Courtesy : Jayaraj Mithra
PC : Internet
#malayalam #mandalam #Sabarimala #ayyappaswami #കേരളം #goodvibesonly
Saturday, 8 November 2025
ഭോഗർ നാഥ സിദ്ധർ
നവപാഷാണം !
ഒൻപത് കൊടിയ വിഷങ്ങൾ !
വീരം , പൂരം , രസം , ജാതി ലിംഗം , ഗന്ധകം , ഗൗരീ പാഷാണം , വെള്ളെ പാഷാണം, തൊട്ടി പാഷാണം,
കന്ധം എന്നിങ്ങനെ ഒറ്റക്ക് നിന്നാൽ മനുഷ്യൻ്റെ ജീവന് ആപത്തായേക്കാവുന്ന ഈ ഒൻപത് മൂലികകൾ ഇന്നും അജ്ഞാതമായ ഏതോ ഒരു നിശ്ചിത അളവിൽ യോജിക്കുമ്പോൾ ഒരത്യപൂർവ്വ ദിവ്യൗഷധമായി മാറുന്നു. അവ ചേർത്ത് വെച്ച് മനുഷ്യൻ്റെ രോഗ വിമുക്തിക്കായി ഒരു വിഗ്രഹമുണ്ടാക്കി ലോക നന്മക്കായി പ്രതിഷ്ഠിക്കുന്നു. അതെ, പഴനി ദണ്ഡായുധപാണിയുടെ കാര്യാണ്.
ഇനി, ഒന്നാലോചിച്ച് നോക്കു ഒൻപത് വിഷങ്ങളാണ്. അതിനെ ഔഷധമാക്കി മാറ്റിയെടുക്കാൻ വേണ്ടത്രയും permutation & combination കഴിയുമ്പോഴേക്കും ഒരു മനുഷ്യായുസ്സ് തീരേണ്ട സമയമായിട്ടുണ്ടാകും. എന്നിട്ടും അത് എങ്ങനെയാകും സംഭവിച്ചിട്ടുണ്ടാവുക ? തീർന്നില്ല, ഈ നവപാഷാണത്തിൽ പാലും പഞ്ചാമൃതവും അഭിഷേകം നടത്തിയാൽ മാറാ രോഗങ്ങൾക്ക് പോലും ഔഷധമാണെന്ന് കണ്ടെത്തി, ആ നവപാഷാണം കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി, അവയെല്ലാം ലോക നന്മക്ക് വിട്ടു കൊടുത്തു. സാമാന്യർക്ക് സാധ്യമായതാണോ ഇവയെല്ലാം ? ഇതിന് പിന്നിൽ പ്രവർത്തിച്ച ആ master brain നെക്കുറിച്ചാണ് പറയാനുള്ളത്. സിദ്ധ ഭോഗർ !
പണ്ട്... പണ്ട്... പണ്ട്... അതായത് യൂറോപ്പിൻ്റെ ശാസ്ത്ര രീതികളും കാലക്കണക്കുകളും ഭാരതീയൻ്റെ മസ്തിഷ്ക്കത്തിലേക്ക് പടരുന്നതിനും ശതാബ്ദങ്ങൾക്ക് മുമ്പ് ..
ഒരു ദിവസം ഭോഗർ തൻ്റെ മൂന്ന് ശിഷ്യന്മാർക്കും സന്തത സഹചാരിയായ നായയ്ക്കുമൊപ്പം , മലമുകളിലെ തൻ്റെ ആശ്രമത്തിൽ ഇരിക്കുകയായിരുന്നു . അദ്ദേഹം, ചില ഗവേഷണങ്ങൾക്ക് ശേഷം, മുപ്പത്തിയഞ്ചോളം സസ്യങ്ങളെ നിശ്ചിതയളവിൽ ചേർത്ത് പരീക്ഷിച്ച് അത്യപൂർവ്വങ്ങളായ 5 ഗുളികകളുണ്ടാക്കിയിരുന്നു. വിശ്വസ്തന്മാരായ 4 ശിഷ്യന്മാരെ അടുത്തു വിളിച്ച ശേഷം ഗുളികയിലൊന്ന് പരീക്ഷണാർത്ഥം നായക്കുട്ടിക്ക് കൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞു. ശേഷം, തൊട്ടരികിൽ വാലാട്ടിയും, മുട്ടിയുരുമ്മിയും സ്നേഹം പ്രകടിപ്പിച്ചു കൊണ്ടിരുന്ന തൻ്റെ നായക്കുട്ടിയുടെ വായിൽ അഞ്ചിൽ നിന്നും ഒരു ഗുളികയിട്ടു കൊടുത്തു. അതൊടെ കളിച്ചു കൊണ്ടിരുന്ന അവൻ തൽക്ഷണം അവിടെ ജീവനറ്റ് വീണു . അത് കണ്ട് അവരെല്ലാവരും ഒരുപോലെ ഞെട്ടി. ദുഃഖിതനായ സിദ്ധഭോഗർ അവനൊരു നായയായതുകൊണ്ടാകും എന്ന് സമാധാനിച്ചു കൊണ്ട് തൻ്റെ പ്രിയ ശിഷ്യനായ പുലിപ്പാണിയെ അടുത്ത് വിളിച്ച് രണ്ടാമത്തെ ഗുളിക കൊടുത്തു . ആ ഗുളിക കഴിച്ച പുലിപ്പാണി സിദ്ധരും തൽക്ഷണം മരിച്ചു വീണു. അത് കണ്ട് ദുഃഖിതനായ സിദ്ധർ അവശേഷിക്കുന്ന 3 ഗുളികകൾ തൻ്റെ 2 ശിഷ്യന്മാർക്ക് നൽകിയ ശേഷം കഴിക്കാനാവശ്യപ്പെട്ടു. അവർ അത് കഴിച്ചു. അതിന് ശേഷം, ബാക്കിയുള്ള ഒന്ന് താനും കഴിച്ചു . എന്നിട്ട് അവിടെ മരിച്ച് വീണു !!!
എന്നാൽ നായയും പുലിപ്പാണി സിദ്ധരും ജീവനറ്റ് വീണത് കണ്ട മറ്റു രണ്ടു ശിഷ്യന്മാർക്ക് ആ ഗുളിക കഴിക്കാനുള്ള ധൈര്യമുണ്ടായില്ല. അവർ അത് കഴിച്ചതായി അഭിനയിക്കുകയായിരുന്നു. ഗുരുവിനെ പറ്റിച്ചെങ്കിലും അദ്ദേഹത്തിൻ്റെയും സുഹൃത്തിൻ്റെയും നായയുടെയും മരണങ്ങൾ അവർക്ക് സഹിക്കാനായില്ല. വിഷമത്തോടെ മലയുടെ മുകളിൽ നിന്നും താഴേക്കിറങ്ങി, ശവശരീരങ്ങൾ ദഹിപ്പിക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തി, തിരിച്ചെത്തിയ അവർ അവിടെയുണ്ടായിരുന്ന ഗുരുവിൻ്റെയും മറ്റുള്ളവരുടെയും ശരീരങ്ങൾ കാണാതെ അമ്പരന്നു. ശരീരങ്ങൾക്ക് പകരം അവരെ എതിരേറ്റത് ഗുരുവിൻ്റെ കൈപ്പടയിലെഴുതിയ ഒരു ചെറു കുറിപ്പായിരുന്നു.
" കായകൽപ്പ ഗുളികകളുടെ ഫലം അനുകൂലമാണ്.
സമാധ്യവസ്ഥയിൽ നിന്നും പുലിപ്പാണിയും നായയും തിരിച്ചെത്തി. എന്തു ചെയ്യാം ! അമരത്വത്തിലേക്കുള്ള വഴി നിങ്ങൾ രണ്ടു പേർക്കും നഷ്ടമായിരിക്കുന്നു. "
സിദ്ധഭോഗർ , തൻ്റെ ജ്ഞാന സൂത്രത്തിലെഴുതിയ ഒരു കഥയാണിത് ! മരണത്തെ സധൈര്യം നേരിടാൻ തക്ക
യോഗ്യതയില്ലാത്തവർക്ക് അമരത്വത്തിൻ്റെ ആവശ്യമില്ലെന്ന് അദ്ദേഹം കരുതിക്കാണും. ശിഷ്യൻ്റെ യോഗ്യതയറിഞ്ഞ്, അവന് പാകമായെങ്കിൽ മാത്രം ഉപദേശം കൊടുക്കുന്ന ഗുരുക്കന്മാരുള്ള കാലമായിരുന്നല്ലോ അത് .....
കായകൽപ്പം സേവിച്ച തനിക്ക് അമരത്വം ലഭിച്ചുവെന്നും ശരീരത്തിന് സ്വർണ്ണ വർണ്ണം ലഭിച്ചതായും ഭോഗർ തുടർന്ന് വിവരിക്കുന്നുണ്ട്. സിദ്ധ പരമ്പരയുടെ വഴികൾ സാമാന്യ യുക്തിയുടെ നിർവചനങ്ങളിലൊന്നും ഒതുങ്ങാത്തവയാണ്. അദ്ദേഹം ഒൻപത് വിഷങ്ങളുപയോഗിച്ചുണ്ടാക്കിയ ആ ദിവ്യൗഷധം തന്നെ അതിന് തെളിവാണല്ലോ.
ശ്രീ പരമേശ്വര ശിഷ്യനായ , ആദിസിദ്ധന്മാരുടെ പരമ്പരയിൽ പെട്ട അഗസ്ത്യൻ്റെ പാരമ്പര്യമാണ് സിദ്ധഭോഗർക്ക് .ഭോഗർ ചൈനക്കാരനാണെന്ന് ഒരു പക്ഷമുണ്ട്. എന്നാൽ ഭാരതത്തിൻ്റെ സിദ്ധ പരമ്പരയെത്തേടി ഇവിടെയെത്തിയ തൻ്റെ ചൈനക്കാരനായ ഗുരു കാളാംഗി (Kaalaangi ) സിദ്ധരുടെ നിർദ്ദേശ പ്രകാരം നിരവധികാലം ചൈനയിൽ കഴിച്ചു കൂട്ടി സിദ്ധവൈദ്യം പ്രചരിപ്പിച്ച ഭോഗർ, അവിടെ നിന്നും വീണ്ടും തൻ്റെ ജന്മഭൂമിയായ ഭാരതത്തിലെത്തുകയായിരുന്നു എന്നും ഒരു വാദമുണ്ട് . അദ്ദേഹത്തിൻ്റെ പ്രിയ ശിഷ്യനായ പുലിപ്പാണി മുമ്പ് , യു എന്ന് പേരുള്ള ഒരു ചൈനക്കാരനായിരുന്നുവത്രേ. അദ്ദേഹത്തെയും കൊണ്ടാണ് സിദ്ധർ ഭാരതത്തിലെത്തുന്നത്. ക്രിയായോഗ ഗുരുവായ ബാബാജിയും സിദ്ധഭോഗരുടെ ശിഷ്യനാണ്.
ഭോഗർ സപ്തകാണ്ഡമെന്ന ഏഴായിരത്തോളം (ഭോഗർ ഏഴായിരം ) പദ്യങ്ങളടങ്ങുന്ന തൻ്റെ കൃതിയിൽ അദ്ദേഹം സിദ്ധ പാരമ്പര്യത്തിലെ അത്യപൂർവ്വവും നിഗൂഢവുമായ വഴികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചൈനക്കാരുടെ സാങ്കേതികതയുടെ അടിസ്ഥാനം തന്നെ സിദ്ധഭോഗരിൽ നിന്നാണെന്ന് കരുതുന്നതിൽ തെറ്റുണ്ടാവാൻ വഴിയില്ല. സ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളായ പഞ്ചഭൂതങ്ങളെ കൂട്ടിയും കുറച്ചും ഉപയോഗിച്ച് അദ്ദേഹം വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കുന്നത് കാണാം.
Magnifing glasses മുതൽ ഇന്നുപയോഗിക്കുന്ന ആധുനികങ്ങളായ പല ഉപകരണങ്ങൾക്കുമൊപ്പം,
ആവിക്കപ്പലുകളും കുതിരയില്ലാതെ കൽക്കരി കൊണ്ട് ഓടുന്ന രഥങ്ങളും , ശബ്ദം തിരിച്ചറിഞ്ഞ് നിർദ്ദേശമനുസരിച്ച് സഞ്ചരിക്കുന്ന വിമാനങ്ങളും , വിമാനമില്ലാതെയുള്ള ആകാശസഞ്ചാരങ്ങളും എന്ന് വേണ്ട ഫാൻ്റസിക്കഥകളെന്ന് ആധുനിക ശാസ്ത്രാഭിമാനികൾക്ക് മുദ്രകുത്താൻ എളുപ്പമായ പലതും സിദ്ധഭോഗരുടെ ബൃഹത്തായ ഗ്രന്ഥസഞ്ചയത്തിൻ്റെ ഭാഗമായിട്ടുണ്ട്.
ചുരുക്കത്തിൽ സിദ്ധ വഴികളെക്കുറിച്ച് അജ്ഞാനിയായ , ഭോഗർ സപ്തകാണ്ഡം വായിക്കുന്ന ഒരു മനുഷ്യന് അദ്ദേഹം ലഹരിയുടെ മായാലോകത്ത് നിന്ന് എന്തൊക്കെയോ പറയും പോലെ തോന്നിയാലും അത്ഭുതമൊന്നുമില്ല. അത്ര മാത്രം വേരിൽ നിന്നകന്ന് പോയ ഒരു ജനതയാണ് ഭാരതീയർ ..
എന്നാൽ, നവപാഷാണ വിഗ്രഹമെന്ന തെളിവ് കൺമുമ്പിൽ കണ്ടിട്ടും ഇങ്ങനെയെല്ലാം വിധിക്കാനുള്ള ധൈര്യം ആർക്കാണെന്നത് മാത്രമാണ് ചോദ്യം.
എന്നിട്ടുമതിനുള്ള ധൈര്യമുണ്ടാകുന്നവരുണ്ടെങ്കിൽ ,
ഈ സമസ്ത വിശ്വത്തിലെ വെറുമൊരു അണുകണമായ ആകാശ ഗംഗയിലെ വെറുമൊരു അണുകണമായ സൂര്യനിൽ നിന്നും ചിതറിത്തെറിച്ച വെറുമൊരു അണുകണമായ ഭൂമിയിലെ വെറുമൊരു അണുകണമാണ് താനെന്ന് ചിന്തിക്കാനുള്ള സങ്കല്പശക്തിയുണ്ടാകട്ടെയെന്നും, അതുവഴി നമുക്ക് അറിയാത്തതാണീ പ്രപഞ്ചത്തിൽ ഏറെയുമെന്ന ബോധത്തിലൂടെ , വിനയം വളരട്ടെയെന്ന പ്രാർത്ഥനയാണ് ഉത്തരം.
- Krishna Priya
Sunday, 26 October 2025
കണ്വ മഹർഷി
• അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി ബി .സി .600 -മാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരിക്കുന്ന "കണാദ " മഹർഷിയെ കണക്കാക്കുന്നു .പ്രപഞ്ചസൃഷ്ടിക്ക് കാരണമായ 9 മൂലകങ്ങളെ -ഭൂമി ,ജലം ,തീ (പ്രകാശം ),വായു ,കാലം ,സ്ഥലം ,സൂക്ഷ്മകായം ,ആത്മാവ് ,മനസ്സ് -ഇദ്ദേഹം തരംതിരിച്ചു .പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികളും പരമാണുവിനാൽ (ATTOM)നിർമ്മിതമായിരിക്കുന്നു .ഈ പരമാണുക്കൾ സ്വയം യോജിച്ചു തന്മാത്രകളായി രൂപം കൊള്ളുന്നു .ഈ സത്യം ജോൺ ഡാൾട്ടന് 2500 വർഷം മുമ്പുതന്നെ കണാദ മഹർഷി പ്രസ്ത്ഥാവിച്ചിരുന്നു കൂടുതലായി പരമാണുവിന്റെ വ്യാപ്തിയും ചലനവും അവ തമ്മിലുള്ള രാസപ്രതിപ്രവർത്തനങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട് .പ്രശസ്തചരിത്രപണ്ഡിതനായ T.N.Colebrook ഒരിയ്ക്കൽ ഇങ്ങനെ പറയുകയുണ്ടായി -"യൂറോപ്യൻ ശാസ്ത്രഞ്ജന്മാരുമായി താരതമ്മ്യം ചെയ്യുമ്പോൾ കണാദനും മറ്റു ഭാരതീയ ശാസ്ത്രഞ്ജന്മാരും ഈ മേഖലയിലെ ആഗോളാചാര്യന്മാരായിരുന്നു "
• ഭാരതത്തിലെ പ്രാചീന ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഏകദേശം 3000 ബി.സി.യിൽ "കപില മഹർഷി "പ്രപഞ്ചശാസ്ത്രവും ,മനഃശാസ്ത്രവും കണ്ടെത്തിയിരുന്നു എന്നു മനസ്സിലാകും .അദ്ദേഹത്തിൻറെ ചിന്തകൾ ആത്മാവിന്റെ നിഗൂഢതകളിലേയ്ക്കും പ്രകൃതിയെയും സൃഷ്ടിയെയും കുറിച്ചുള്ള ഒരിയ്ക്കലും പിടികിട്ടാത്ത മൂലപ്രമാണങ്ങളിലേക്കും വെളിച്ചം വീശുന്നു .കപില മഹർഷിയുടെ പ്രധാനാശയം പ്രകൃതി പുരുഷനിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നായിരുന്നു ശിവപാർവ്വതിമാരെക്കുറിച്ചുള്ള അർധനാരീശ്വര സങ്കല്പം ഇത് തന്നെയാണ് .ശിവൻ പുരുഷനും ,പാർവ്വതി പ്രകൃതിയും .അവരിൽ നിന്ന് സൃഷ്ടിയും ഉത്ഭവിക്കുന്നു .പ്രപഞ്ചോൽപ്പത്തിയെപ്പറ്റി ഇതിലും സ്പഷ്ടവും ,അഗാധവുമായ മറ്റൊരു കാഴ്ച്ചപ്പാട് ഇതുവരെ ഇല്ലതന്നെ .പിന്നെ അദ്ദേഹത്തിൻറെ "സാംഖീയതത്ത്വ "ശാസ്ത്രം മനുഷ്യമനസ്സിന്റെ രഹസ്യതലങ്ങളെയും ധിഷണയേയും അഹങ്കാരത്തെയും ഉൾക്കൊള്ളുകയും അവയെങ്ങനെ ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു
• ഭാരതത്തിന്റെ പാചീനമഹദ്ഗ്രന്ഥമായ "യോഗവാസിഷ്ഠ” ത്തിൽ ആണവഘടനാസിദ്ധാന്തത്തെക്കുറിച്ച സൂചനകളുണ്ട് .അണുക്കളും ,ഇലക്ട്രോണുകളും അപാരമായ ശക്തികളാണെന്നും അവ സൃഷ്ടിയുടെ സൂക്ഷ്മതമ ഊർജ്ജങ്ങളായ പ്രാണനാണ് എന്നും ഈ ശാസ്ത്രഗ്രന്ഥത്തിൽ വിവരിയ്ക്കുന്നു
• "ലോഹസംസ്ക്കരണവിദ്യയിൽ "5000 വർഷത്തിലേറെയായി ഇന്ത്യ തന്നെയാണ് പ്രഥമസ്ഥാനത്ത് .ക്രിസ്തുവിന് 3000 വർഷം മുൻപ് മുതൽ ഇന്ത്യയിൽ സ്വർണാഭരണങ്ങൾ ലഭ്യമാണ് .ഓടിന്റെയും ,പിച്ചളയുടെയും ചരിത്രത്തിന് ഇവിടെ 1300 ബി .സി .മുതൽ പഴrക്കമുണ്ട് .400 ബി .സി .യിൽ തന്നെ ഇവിടെ സിങ്ക് സംസ്ക്കരണത്തിന് സ്വേദനരീതി നിലവിലുണ്ടായിരുന്നു യുറോപ്യനായ William Campion 2000 വർഷത്തിന് ശേഷം ഇതിൻറെ നിർമ്മാണാവകാശം കൈയ്യടക്കി .ചെമ്പുപ്രതിമകൾ 500 സി .ഇ .മുതൽ ഇവിടെ ഉണ്ടായിരുന്നു .തുരുമ്പുപിടിക്കുകയോ നശീകരണലക്ഷണങ്ങൾതന്നെ കാണുകയോ ചെയ്യാത്ത ഡൽഹിയിൽ കാണുന്ന ആ കൂറ്റൻ സ്തൂപത്തിന് ഏതാണ്ട് 400 ബി .സി .മുതൽ പഴക്കമുണ്ട്
• രസതന്ത്രത്തിൽ ആദ്യമായി രാസമൂലകങ്ങൾ (ലോഹങ്ങൾ )ചികിത്സാരംഗത്ത് ഉപയോഗിക്കത്തക്കവണ്ണം വികിസിപ്പിച്ചെടുത്ത നാഗാർജ്ജുന മഹർഷിയും പ്രാചീനഭാരതത്തിന്റെ സംഭാവനയാണ് .പല പ്രധാന ഗ്രന്ഥങ്ങളുടെയും കർത്താവായ അദ്ദേഹത്തിൻറെ "രാസരത്നാകാരം "എന്ന ഗ്രന്ഥം ഇപ്പോഴും ഇന്ത്യയിലെ ആയുർവേകലാശാലവിദ്യാർത്ഥികൾക്ക് പാഠപുസ്തകമാണ് .ഇരുമ്പ് ,ചെമ്പ് ,നാകം തുടങ്ങിയ ലോഹങ്ങൾ വളരെ ശ്രദ്ധാപൂർവം ഉരുക്കി ,വിഷാംശം നീക്കി ,ചാരമാക്കിയെടുത്തു മാരകരോഗങ്ങൾക്ക് മരുന്നായി ഉപയോഗിച്ചിരുന്നു .അവ അദ്ഭുതവാഹവും വേഗത്തിലുള്ളതുമായ രോഗനിവാരണശേഷിയുള്ളവയുമായിരുന്നു .
By Krishna kumars
Wednesday, 22 October 2025
കാവ്
കുറച്ചു കൊല്ലങ്ങൾക്കു മുൻപാണ്...
തറവാട്ടിലെ സർപ്പക്കാവിൽ പൂജ നടക്കുന്നു...
ഒരു കളം കഴിഞ്ഞ സമയത്ത്, ഉപയോഗിച്ച പട്ടുകളൊക്കെ കഴുകിയിടുകയാണ് ഞാനും മറ്റു കുറച്ചാളുകളും...
കാവിന്റെയുള്ളിൽത്തന്നെയുള്ള ചെറിയ കിണറാണ്...
കയർ കെട്ടിയ ബക്കറ്റുകൊണ്ട് മുക്കിയെടുക്കാനുള്ള ആഴമേയുള്ളൂ കിണറിന്...
അതിൽ നിന്ന് വെള്ളം മുക്കിയാണ് തുണി കഴുകുന്നത്... അന്നവിടെ പൈപ്പില്ല...
അതിനിടെ എന്റെ കഴുത്തിൽകിടന്ന ചെറിയ സ്വർണ്ണമാല ഊരിക്കിടക്കുന്നു...
അതിലുണ്ടായിരുന്ന ഡയമണ്ട് ലോക്കറ്റ് കാണാനില്ല...
കുറേനേരം തിരഞ്ഞെങ്കിലും കിട്ടിയില്ല...
ചേർത്തലയിലെ പൊടിമണലാണ്...
ബക്കറ്റ് കണക്കിന് വെള്ളമാണ് തുണികഴുകിയിട്ട് ഒഴിച്ചുകളയുന്നത്...
ചെറിയ ലോക്കറ്റ് മണ്ണിലേക്ക് താഴ്ന്നു പോയിട്ടുണ്ടാകും...
കിട്ടും...
സർപ്പത്താന്മാരുടെ മണ്ണിൽനിന്നും എവിടെയും പോകില്ല, ആരും എടുക്കില്ല.... എന്നും പറഞ്ഞു ഞങ്ങൾ തിരച്ചിൽ നിർത്തി....
അടുത്ത കളത്തിന്റെ സമയത്ത് നിലത്തിരിക്കുമ്പോൾ ഞാൻതന്നെ കണ്ടു കിണറിന്റെ അടുത്ത്കിടന്നു മിന്നുന്ന എന്റെ ലോക്കറ്റ്...
ഞങ്ങളൊക്കെ കാവിൽച്ചെന്നാൽ പൈസയെല്ലാമടങ്ങിയ ബാഗ് അവിടെ ഏതെങ്കിലും ഒരു ഭിത്തിയിൽ വെക്കും...
ഇടക്കെപ്പോഴെങ്കിലും കാശ് വേണ്ടിവരുമ്പോൾ എടുക്കും...
തിരികെപ്പോരുമ്പോൾ ബാഗെടുത്തുകൊണ്ടുപോരും...
അതുപോലെ, കാവലിരിക്കുന്ന വിളക്കുകളോ, ഭണ്ടാരങ്ങളോ, നിലത്തുകിടക്കുന്ന കാശോ ഒന്നുമെടുത്ത് അകത്തുവെക്കുന്ന ശീലമില്ല...
തറകളിൽ കത്തിക്കുന്ന വിളക്കുകൾ അവിടെത്തന്നെ ഇരിക്കും...
കാവിൽനിന്നും ഒരു മൊട്ടുസൂചിപോലും എടുക്കാനുള്ള ധൈര്യം ആർക്കുമില്ല...
കുടുംബക്കാർക്കുമില്ല, അയൽക്കാർക്കുമില്ല...
അത്രക്കാണ് വിശ്വാസം...
കാരണം, അവിടെ വരുന്നവരെല്ലാം
കാവിലെ മൂർത്തിയുടെ ഉണ്ണികളാണ്...
അവർ അവിടെനിന്നും ഒന്നും മോഷ്ടിക്കില്ല...
കുടുംബക്ഷേത്രങ്ങളിൽ ഒത്തു ചേരുമ്പോൾ ബന്ധങ്ങൾ ശക്തമാകും...
എന്റെ കുടുംബത്തിന്റെ 5 തലമുറ മുന്നിലുള്ളവരുടെ പിന്മുറക്കാരെയും ഞാൻ കാണാറുണ്ട് കാവിൽ കളമെഴുത്തിനു വരുമ്പോൾ...
പലരുമായുള്ള ബന്ധം പറയാൻ പലപ്പോഴും അറിയില്ല...
പറഞ്ഞുവന്നത്....
ഭാരതീയ സംസ്കാരത്തിൽ കുടുംബക്ഷേത്രങ്ങൾക്കായിരുന്നു എന്നും പ്രാധാന്യം..
അവിടെ കളവും, അഴിമതിയുമൊക്കെ വളരെ കുറവാണ്...
വരുമാനം കൂടുമ്പോൾ ചിലതൊക്കെ നടക്കുമായിരിക്കും എന്നാലും, തുലോം കുറവാണ്....
വലിയ ക്ഷേത്രങ്ങൾ പലതും നാട്ടുരാജ്യങ്ങളുടെ ട്രെഷറികളായിരുന്നു...
ഹിന്ദുക്കൾക്ക് ക്ഷേത്രദർശനം പതിവില്ലായിരുന്നു...
രാജാവിന്റെയോ, ദേവന്റെയോ പിറന്നാളിന് ഒത്തുകൂടുന്നതിൽ ഒതുങ്ങിയിരുന്ന ക്ഷേത്രദർശനം പതിവായത് സെമറ്റിക്ക് മതങ്ങളുടെ കടന്നുവരവോടെയാണ്...
ഗുരുവായൂരും, ശബരിമലയും, ഏറ്റുമാനൂരും പോലെ പ്രശസ്തമായ ക്ഷേത്രങ്ങൾ തേടി ഭക്തന്മാർ പോയപ്പോൾ കുടുംബക്ഷേത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടു...
പലയിടത്തും നിത്യത്തിരി പോലും തെളിയാതെയായി...
കാവുകൾ വെട്ടിനിരത്തി... വിറ്റുകാശാക്കി...
മൂർത്തികളെ ഏതെങ്കിലും ക്ഷേത്രങ്ങളിൽകൊണ്ടുപോയി കുടിയിരുത്തി കടമകളിൽ നിന്നും ഒഴിവായി...
സ്വന്തം കാവിൽ നിത്യത്തിരി വെക്കാത്ത ഉണ്ണികൾ അന്യനാടുകളിൽ പോയി വലിയ ക്ഷേത്രങ്ങളിൽ കൈനിറയെ കാണിക്കയിട്ടു...
പൂജാരിക്കും, തന്ത്രിക്കും ദക്ഷിണ വെച്ചു...
ക്ഷേത്രങ്ങളിൽ വലിയ ഭണ്ഡാരങ്ങൾ നിറഞ്ഞു..
ഇന്നത്തെ വലിയ ക്ഷേത്രങ്ങളെല്ലാം ആരുടെയോ കുടുംബക്ഷേത്രങ്ങൾ ആയിരുന്നു...
സമ്പത്തു കൂടിയപ്പോൾ സർക്കാർ എല്ലാം ബലമായി കൈവശപ്പെടുത്തി..
ക്ഷേത്രങ്ങളിൽ വരുമാനം കുമിഞ്ഞുകൂടിയപ്പോൾ അത് സംരക്ഷിക്കാൻ ദേവസ്വം ബോർഡായി...
മന്ത്രിയായി... ക്കമ്മീഷണർമാരായി...
കുടുംബത്തിലെ ഉണ്ണികളേ മാറ്റിനിർത്തി അവിശ്വാസികൾ ക്ഷേത്രകാര്യങ്ങൾ തീരുമാനിക്കാൻ തുടങ്ങി...
ക്ഷേത്രവളപ്പിൽ കള്ളുകുടിയും, ബിരിയാണി തീറ്റിയും വരെയായി...
ദൈവഹിതം അറിയാൻ സ്വന്തം ഉണ്ണികളേ മാറ്റിനിർത്തി എങ്ങോ നിന്നും വന്ന തന്ത്രിമാരെ കൂലിക്ക് വെക്കുന്നു...
പോകപ്പോകെ ക്ഷേത്ര ചൈതന്യം ഇല്ലാതെയായി...
അല്ലെങ്കിൽ മനപ്പൂർവ്വം ഇല്ലാതെയാക്കി...
എല്ലായിടത്തും തീവെട്ടിക്കൊള്ളയായി...
എന്റെ കാവിലെ മൂർത്തികൾ പറയാറുണ്ട് "വിളക്കെണ്ണ ഒഴിച്ച് വിളക്ക് തെളിയിക്കരുതെന്ന്..."
ഒന്നുകിൽ നല്ലെണ്ണ അല്ലെങ്കിൽ നെയ്യാണ് ഞങ്ങൾ വാങ്ങികൊടുക്കുക...
കാരണം, ഇന്ന് കടയിൽ കിട്ടുന്ന വിളക്കെണ്ണ എന്നുപറയുന്നത് ഹോട്ടലുകളിലെയും മറ്റും മീനും ഇറച്ചിയും വരെ വറുത്തുകോരിയ എണ്ണ ശുദ്ധീകരിച്ചു വരുന്നതാണ്...
അതൊഴിച്ച് വിളക്കു കത്തിക്കുന്നത് വീട്ടിലെയും, ക്ഷേത്രത്തിലെയും ചൈതന്യത്തെ ഇല്ലാതാക്കുന്നു...
ചന്ദനത്തിരികളിലും, നെയ്യിലും മൃഗക്കൊഴുപ്പുകൾ വരെ അടങ്ങിയിട്ടുണ്ടെന്ന് കേൾക്കുന്നു...
ശബരിമലയിലെ ശർക്കര ഗോഡൗണിലേക്കാണ് മലിനജല പൈപ്പ് പൊട്ടിയൊഴുകുന്നതെന്ന് കഴിഞ്ഞ ദിവസം, പഴയ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞുകേട്ടു...
ഹലാൽ ശർക്കരയാണ് അരവണ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്...
തിരുപ്പതിയിൽവരെ മൃഗക്കൊഴുപ്പ് ചേർന്ന നെയ്യാണ് ദേവന് നേദിക്കുന്നത്...
വിളക്കെണ്ണയാണ് എല്ലാ ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നത്...
എല്ലാം ആരൊക്കെയോ ചേർന്ന്, ആർക്കൊക്കെയോ കരാർ കൊടുക്കുന്നു..
എല്ലാവരും കയ്യിട്ടു വാരുന്നു...
ക്ഷേത്ര ചൈതന്യം പതിയെപ്പതിയെ ഇല്ലാതെയാവുന്നു...
ക്ഷേത്രം എന്താണെന്നോ...
അവിടുത്തെ ദീപവും, പ്രകാശവും, ഗന്ധവും, ശബ്ദവും, പ്രസാദവും, മണൽത്തരിയും വരെ പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ മനുഷ്യ ശരീരത്തെയും, മനസ്സിനെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നോ ക്ഷേത്രങ്ങൾ ഭരിക്കുന്നവർക്കോ, ഭക്തർക്കൊ അറിയില്ല...
അതവരെ അറിയിക്കാതെ നോക്കുകയാണ് സർക്കാരിന്റെ പ്രധാന ജോലി...
കുടുംബക്ഷേത്രത്തിൽ, മൂർത്തികൾക്ക് പിതൃസ്ഥാനീയരെ കാണാറില്ല...
തറവാട്ടിലെ മുതിർന്ന ഒരംഗം മൂർത്തികളുടെ കാര്യങ്ങൾ ഭംഗിയായി നടത്തും...
അത് നമ്മൾ നേരിട്ട് കാണുകയും ചെയ്യും...
ഈ തന്ത്രിയൊക്കെ പിന്നീട് എവിടുന്നു വന്നു എന്നൊന്നും നമുക്കറിയില്ല...
ഞാൻ പതിവായി ക്ഷേത്രങ്ങളിൽ പോകാറില്ല..
എന്റെ വിശ്വാസം എന്റെ സർപ്പക്കാവിലാണ്..
എനിക്ക് വിശ്വാസം എന്റെ തറവാട്ടിലെ മൂർത്തികളെയാണ്..
എന്നോട് സംസാരിക്കുന്ന... എന്നെ കൂടെനിന്ന് ചേർത്തുപിടിക്കുന്ന എന്റെ മൂർത്തികളെ...
എന്റെ പിതൃക്കളുടെ മണ്ണാണത്...
അതിൽക്കവിഞ്ഞൊരു ശക്തി എനിക്കെവിടെയും ഇന്നേവരെ അനുഭവപ്പെട്ടിട്ടില്ല...
അവിടുത്തെ ഒരു മണൽത്തരിപോലും ഞാൻ മോഷ്ടിക്കില്ല...
അവിടുത്തെ ചൈതന്യത്തെ കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ല...
എന്നെ ധർമ്മത്തിന്റെ വഴിയേ നടത്തുന്ന ആ ശക്തിയാണ് എനിക്കെല്ലാം...
ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ.. "ഞാൻ ഒരിക്കലും തനിച്ചൊരിടത്തും പോകാറില്ല...
എന്റെയൊപ്പം എന്റെ മൂർത്തികളുണ്ടാവും...
രക്ഷസുണ്ടാവും....
ഗുരുനാഥനും, ദേവിയും, അറുകൊല സ്വാമിയും, യക്ഷികളും, ഗന്ധർവ്വനും, നാഗരാജാവും, മുരുകനും, ഹനുമാൻ സ്വാമിയും, ഗുളികനും ഒക്കെ ഉണ്ടാവും...
എനിക്കസുഖം വന്നാൽ ധന്വന്തരി സ്വാമി എന്നെ കാത്തോളും...
അത് എന്റെ ബോധ്യമാണ്...
എന്റെ അനുഭവമാണ്...
എന്നെ മുന്നോട്ടു നയിക്കുന്ന വിശ്വാസമാണ്...
അതുകൊണ്ടുതന്നെ എനിക്ക് എല്ലാവരോടും പറയാനുള്ളത്...
കുടുംബ ക്ഷേത്രങ്ങളിലേക്ക് തിരികെപ്പോകൂ..
നിങ്ങളുടെ വേരുകൾ ശക്തമാക്കൂ...
നിങ്ങളുടെ കുടുംബ ക്ഷേത്രത്തിന്റെ ചൈതന്യം സംരക്ഷിക്കൂ...
പരദേവതകൾക്കു വേണ്ടത് കൊടുക്കൂ..
അവർക്കാകെ വേണ്ടത് ഇത്തിരി എണ്ണയും തിരിയുമാണ്..
സ്വർണ്ണവും, വൈഡൂര്യവുമൊന്നും വേണ്ട...
നിങ്ങളുടെ സമ്പത്ത് വെറുതെ തന്ത്രിമാരെയും, സർക്കാർ വകുപ്പുകളെയും തീറ്റിപ്പോറ്റാൻ കൊടുക്കാതിരിക്കൂ...
ക്ഷേത്രങ്ങളിൽ കാശില്ലാതെയായാൽ ദേവസ്വം വകുപ്പ് ഇല്ലാതെയാകും...
ദേവസ്വം ബോർഡ് പിരിച്ചു വിടും...
ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ചൈതന്യം തിരിച്ചുപിടിക്കാൻ നമുക്ക് സാധിക്കും...
ആരോഗ്യത്തോടെ, മനസമാധാനത്തോടെ ജീവിക്കാൻ കഴിയും...
പി കെ ഷിബി
Subscribe to:
Posts (Atom)













