Monday, 3 October 2022

ഗാന്ധി എന്ന ഫേക്ക് ബ്രാൻഡ്

 ഗാന്ധി എന്ന ഫേക്ക് ബ്രാൻ്റ് ! 



ആശ്രമത്തിലെ കൗമാരക്കാരായ പെൺകുട്ടികളെ  ഗാന്ധി തന്റെ ലൈംഗിക പരീക്ഷണങ്ങളുടെ ഭാഗമാക്കിയിരുന്നു . സ്വാമി ആനന്ദ് , കോൺഗ്രസ് പ്രസിഡന്റ് ജെ ബി കൃപലാനി , എൻ കെ ബോസ് , വല്ലഭായ് പട്ടേൽ , വിനോഭ ഭാവെ തുടങ്ങിയ പ്രഗത്ഭരെല്ലാം ഗാന്ധിയെ ശക്തമായി ഇതിനെതിരെ താക്കീതു ചെയ്തിരുന്നെങ്കിലും ഗാന്ധി അതൊന്നും ചെവി കൊണ്ടില്ല. ഗാന്ധിയുടെ ഈ വൈകൃതങ്ങളിലേക്കായി രണ്ടു തെളിവുകൾ താഴെ ചേർക്കാം .


മാർച്ച് 16, 1947, സബർമതി ആശ്രമത്തിൽ ഗാന്ധിയുടെ സഹപ്രവർത്തകനായ നിർമൽ കുമാർ ബോസ് കിഷോർലാൽ മശ്രുവാല എന്ന ആൾക്കെഴുതിയ കത്തിലെ ഒരു ഭാഗമാണിത് .


"ഒരു പെൺകുട്ടിയെ  തന്റെ വസ്ത്രങ്ങൾ ഊരി  തന്റെ ഒപ്പം കിടത്തി  ഗാന്ധി നടത്തിയ പരീക്ഷണത്തെക്കുറിച്ച് ഞാൻ അറിഞ്ഞു , അദ്ദേഹത്തിലോ അദ്ദേഹത്തിന്റെ കൂട്ടാളിയിലോ എന്തെങ്കിലും ലൈംഗിക വികാരം ഉണർത്തുന്നുണ്ടോ എന്ന് കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചപ്പോൾ, എനിക്ക് ശരിക്കും ആശ്ചര്യം തോന്നി. വ്യക്തിപരമായി, ഞാൻ എന്നെത്തന്നെ അങ്ങനെ പ്രലോഭിപ്പിക്കില്ല, അതിനേക്കാൾ ഉപരിയായി, സ്ത്രീകളോടുള്ള  എന്റെ ബഹുമാനം എന്റെ പരീക്ഷണത്തിൽ അവളെ ഒരു ഉപകരണമായി പരിഗണിക്കുന്നതിൽ നിന്ന് എന്നെ തടയും"


(സെക്സ് ആൻഡ് പവർ: ഡെഫനിംഗ് ഹിസ്റ്ററി, ഷേപ്പിംഗ് സൊസൈറ്റികൾ," [പേജുകൾ 265-281, പെൻഗ്വിൻ ബുക്സ്, 2009].


ഇത്തരം പരീക്ഷണങ്ങൾക്കു വിധേയരായ അദ്ദേഹത്തിന്റെ പൗത്രിയടക്കം കടുത്ത മാനസിക സമ്മർദ്ദത്തിന് വിധേയരായിരുന്നെങ്കിലും ഗാന്ധിയെ അതൊന്നും ബാധിച്ചില്ല. ഇതിലേക്കുള്ള കൂടുതൽ തെളിവാണ് ഗാന്ധിയുടെ സെക്രട്ടറിയും ടൈപ്പിസ്റ്റുമായമലയാളിയായ ആർ.പി. പരശുറാം ഗാന്ധിക്കെഴുതിയ കത്ത്. ഗാന്ധിയിൽ ആകൃഷ്ടനായി ഗുജറാത്തിലെത്തി, രണ്ടു വർഷം ഗാന്ധിയോടൊപ്പം ജോലി ചെയ്ത പരശുറാം മനസ്സിലെ വിഗ്രഹം വീണുടഞ്ഞതിൽ അത്യന്തം ഖേദിച്ചാണ്‌ ആ കത്തെഴുതിയത്.

തിരിച്ചു ജോലിക്കു കയറണമെങ്കിൽ അഞ്ചു നിബന്ധനകൾ ഗാന്ധി പാലിക്കണം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. മാത്രമല്ല ഗാന്ധിയുടെ വൈകൃതങ്ങളെല്ലാം അദ്ദേഹം കത്തിൽ എണ്ണി പറയുന്നു.


താഴെ പറയുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു കത്തിലെ പ്രധാന നിബന്ധനകൾ  ..



1. എതിർ ലിംഗത്തിൽപ്പെട്ട ഏതെങ്കിലും അംഗവുമായി നിങ്ങൾ  കിടക്ക പങ്കിടുക .

2. എതിർ ലിംഗത്തിൽപ്പെട്ട ഏതെങ്കിലും അംഗം നിങ്ങളെ മസ്സാജ് ചെയ്യുക.

3. എതിർലിംഗത്തിലെ ഏതെങ്കിലും അംഗം സ്വയം നഗ്നരായി നിങ്ങളെ കാണാൻ അനുവദിക്കുക.

4. അപരിചിതരും നിങ്ങളുടെ പാർട്ടിയിലെ അത്ര അടുപ്പമുള്ളവരല്ലാത്ത ആളുകളും നിങ്ങളെത്തന്നെ നഗ്നനായി  കാണാൻ അനുവദിക്കുക.

5. നടക്കുമ്പോൾ പെൺകുട്ടികളുടെ തോളിൽ കൈ വയ്ക്കുക



നിബന്ധനകളൊന്നും അംഗീകരിക്കാനാവില്ല എന്നതായിരുന്നു ഗാന്ധിയുടെ പക്ഷം.


28 കൊല്ലത്തിനിടയിൽ വെറും ആറര കൊല്ലമാണ് ഗാന്ധി ജയിലിൽ കിടന്നത്. സവർക്കർ രണ്ട് ജീവിതപര്യന്തങ്ങളാണ് ശിക്ഷയായി ഏറ്റുവാങ്ങിയത്.കാലാപാനിയിലെ തികച്ചും ഔപചാരികമായ മാപ്പപേക്ഷയിൽ ഒപ്പ് വച്ചത് കൊണ്ട് അദ്ദേഹം ഭീരുവായി.

ഗാന്ധി ധീരനും.








ആധുനിക ചികിത്സയോട് വൈമുഖ്യം കാണിച്ച് കസ്തൂർബയെ മരണത്തിന് വിട്ടുകൊടുത്തെങ്കിലും സ്വന്തം കാര്യം ആയപ്പോൾ അപ്പെൻടെക്ടമി ചെയ്യാൻ മടിച്ചു നിന്നില്ല. 


രാജ്കോട്ടിലെ രാജാവ് സത്യാഗ്രഹത്തെ അവഗണിച്ചപ്പോൾ ധൈര്യമായി മരണത്തെ പുൽകാനൊന്നും മിനക്കിടാതെ ഗാന്ധി സത്യാഗ്രഹം പിൻവലിച്ചു. 


സ്വാതന്ത്ര്യം ലഭിച്ചതും ഗാന്ധിയുമായി ഒരു ബന്ധവുമില്ലെന്ന് ക്ലെമന്റ് ആറ്റ്ലി പറഞ്ഞതും ഓർമിക്കേണ്ടതാണ്. ഗാന്ധിക്ക് ആത്മരതി ആയിരുന്നില്ലേ സ്വാതന്ത്ര്യ സമരം എന്ന് തോന്നിപ്പോവും. 


ആ ബ്രാൻഡ് നെയിം കടമെടുത്താണ് ഇന്നും ഗാന്ധിയുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുടുംബം വലിയൊരു വിഭാഗത്തെ അടിമകളാക്കി വച്ചിരിക്കുന്നത്.

മൂടി വച്ചതും വളച്ചൊടിച്ചതുമായ സത്യങ്ങളെല്ലാം മനസ്സിലാക്കി , വരുന്ന തലമുറ ഈ താരാരാധനയിൽ നിന്നും പുറത്തു വരിക എന്നത് അത്യന്താപേക്ഷിതമാണ് ...


ഗാന്ധിയുടെ  നെഹ്രുവിനോടുള്ള മമത  കൊണ്ട് മാത്രമാണ് സർദാർ പട്ടേലിന് പകരം   നെഹ്‌റു  പ്രധാന മന്ത്രി ആയത് .ചൈനക്കും   പാകിസ്താനും ഭാരതത്തിന്റെ തന്ത്ര പ്രധാനമായ ഭാഗങ്ങൾ  നഷ്ടപ്പെടുത്തിയതുൾപ്പെടെ പല  വിനാശകാരിയായ നടപടികളും എടുത്തത്  നെഹ്‌റുവാണ്   . നെഹ്‌റുവിനെ 

പ്രധാന മന്ത്രിയാക്കിയത്  ഗാന്ധിയായതു കൊണ്ട്  ഇതിൽ  ഗാന്ധിക്കും പങ്കുണ്ട് .


മുസ്ലീങ്ങളെ   പ്രീനിപ്പിക്കാൻ  തുടങ്ങി വച്ചതും ഗാന്ധിയാണ്  ,  അത് തന്നെയാണ്   പിന്നീട് രാജ്യത്തിൻറെ വിഭജനത്തിനു  കാരണമായത് ,  വിഭജനത്തിനു നമ്മൾ ഇന്നും  വില 

കൊടുത്തു കൊണ്ടിരിക്കുകയാണ് . എല്ലാ ദിവസവും .

കാശ്മീരിൽ എത്രപേർ കൊല്ലപ്പെടുന്നു  എന്ന് നമുക്കെല്ലാം അറിയാവുന്നതാണ് 


അക്രമ മാർഗത്തിലൂടെ സ്വാതന്ത്ര്യം നേടാൻ ശ്രേമിച്ചവരെയെല്ലാം ഗാന്ധിജി തള്ളിപ്പറഞ്ഞത് 

എന്തുകൊണ്ടാണ് ?  സ്വാതന്ത്ര്യത്തിന്റെ   ക്രെഡിറ്റ്  തനിക്കു മാത്രം കിട്ടാൻ വേണ്ടിയായിരുന്നില്ല ?

ഭഗത് സിംഗിന്റെ വധ ശിക്ഷ ഒഴിവാക്കാൻ  ഗാന്ധി ഒരു ചെറു വിരൽ പോലും അനക്കിയില്ല ....

ഭഗത് സിംഗിന്റെ  മേഴ്സി പെറ്റിഷനിൽ ഒപ്പിടാൻ ഗാന്ധിജി വിസമ്മതിച്ചു ..


എന്നാൽ  ഗഡ്വാളിൽ  ഒരു ഇന്ധ്യൻ  പട്ടാള ഉദ്യോഗസ്ഥൻ   ജനക്കൂട്ടത്തിനു നേരെ 

വെടി വെയ്ക്കാനുള്ള ബ്രിട്ടീഷ് മേലുദ്യോഗസ്ഥന്റെ ഓർഡർ  അനുസരിച്ചില്ല.


ഈ ഉദ്യോഗസ്ഥനെതിരെ  ബ്രിട്ടീഷുകാർ നടപടിയെടുത്തപ്പോൾ 

ഗാന്ധിജി  ബ്രിട്ടീഷുകാരെ പിന്തുണയ്ക്കുകയാണ് ചെയ്തത് ..


ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക്  അയാൾ  വെടി വെയ്‌ക്കേണ്ടതായിരുന്നു 

എന്നാണ്  ഗാന്ധിജി അന്ന് പറഞ്ഞത് ..


മുസ്ലിങ്ങൾ ഹിന്ദുക്കളെ കൊല്ലാൻ വന്നാൽ  ഹിന്ദുക്കൾ വെറുതെ ഒരു എതിർപ്പും  കൂടാതെ 

നിന്നുകൊടുക്കണം എന്നായിരുന്നു ഗാന്ധിജി  നിർദേശിച്ചത് ...


സ്ത്രീകൾ  ബലാത്സംഗം ചെയ്യപ്പെടുകയാണെങ്കിൽ  അവർ അത് കടിച്ചു പിടിച്ചു 

സഹിക്കണം എന്നാണ്  ഗാന്ധിജി  നിർദേശിച്ചത് ...


ഒന്നാം ലോക മഹാ യുദ്ധത്തിൽ  ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന് ബ്രിട്ടന് വേണ്ടി 

പോരാടാൻ  ഗാന്ധിജി  ഭാരതത്തിലെ യുവാക്കളോട്   ആവശ്യപ്പെട്ടു ..

എന്നാൽ  ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ  ക്രാന്തികാരികളെ  ഗാന്ധിജി 

തള്ളിപ്പറഞ്ഞു ...


എന്തൊരു വിരോധാഭാസം .. ഗാന്ധി  നമ്മുടെ  വശമായിരുന്നോ  ?  ബ്രിട്ടീഷുകാരുടെ 

വശമായിരുന്നോ  ?


ഗാന്ധിജി കാരണമായിരുന്നു  സുഭാഷ് ചന്ദ്ര ബോസിന്  കോൺഗ്രസ്  വിട്ടും പിന്നീട് ഭാരതം 

വിട്ടും  പുറത്തു പോകേണ്ടി വന്നത് ..


അഭയാർഥികളായി വന്ന ഹിന്ദുക്കൾ  ഡൽഹിയിലെ  മസ്‌ജിദുകളിൽ നിന്ന് ഒഴിഞ്ഞു കൊടുക്കണം 

എന്നായിരുന്നു  തന്റെ ഉപവാസം നിര്ത്താനുള്ള ഉപാധിയായി ഗാന്ധിജി  പറഞ്ഞത് ..



ദില്ലിയിലെ കൊടും തണുപ്പിൽ  മസ്ജിദിൽ നിന്ന് പുറത്താക്കപ്പെട്ട ഹിന്ദുക്കൾ  ബിർളാ ഹൗസിൽ  

ഗാന്ധിജിയുടെ അടുത്ത് അഭയത്തിനായി  ചെന്നു .. പക്ഷെ ഗാന്ധിജി സ്വീകരിച്ചില്ല ..


ഇതേ ഗാന്ധിജി  പാകിസ്താനിലെ ക്ഷേത്രങ്ങൾ  ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണെമെന്ന് ആവശ്യപ്പെട്ടില്ല ..


പാകിസ്താന്  55 കോടി  കൊടുക്കണമെന്നും ഗാന്ധി  ഭാരത സർക്കാരിനോട് വാശി പിടിച്ചു ....

(ആ പണം പിന്നീട് പാകിസ്ഥാൻ ഭാരതത്തിനെ ആക്രമിക്കാൻ വേണ്ടി ഉപയോഗിച്ചു )


ലോകത്ത്  നമ്മൾ  എല്ലാരും നമ്മുടെ കഥകളെ  ജനങ്ങളിൽ എത്തിക്കാനാണ് ശ്രേമിക്കുന്നതു ..


ഒരു ജനതയെ നശിപ്പിക്കണെമെങ്കിൽ  അവരെ തെറ്റായ കഥകൾ പഠിപ്പിച്ചാൽ മതി ...

ഗാന്ധിയുടെ  കാര്യത്തിൽ അങ്ങനെയുള്ള തെറ്റായ കഥയാണ് നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത് ..


അഹിംസ പരമോ ധർമം എന്നാണ്  ഭാരതീയ പ്രത്യയ ശാസ്ത്രം ..

പക്ഷെ നമ്മൾ മറ്റുള്ളവരെ അക്രമിക്കരുത് എന്ന് പറയുമ്പോൾ തന്നെ നമ്മളെ ആക്രമിക്കാൻ മറ്റുള്ളവരെ അനുവദിക്കരുത് എന്നും സനാതm ധര്മം നമ്മളെ പഠിപ്പിക്കുന്നു ...

ഗാന്ധിയുടെ  സത്യാഗ്രഹത്തിലൂടെയും  അഹിംസയിലൂടെയുമാണ്  ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയത് 

എന്ന  തെറ്റായ കഥയാണ് നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത് ..

അതുകൊണ്ടാണ് ലോകത്തിലെ മാറ്റാരേക്കാളും ശ്രേഷ്ടരാകാൻ നമ്മുക്ക് കഴിയും എന്ന 

ആത്മ വിശ്വാസം നമുക്ക്  ഉണ്ടാകാതെ പോയത് .....


സ്വാതന്ത്യം കിട്ടി  75 വര്ഷം കഴിഞ്ഞിട്ടും  നമ്മൾ വികസിത രാജ്യമാകാത്തത്  

നമ്മളെ പറഞ്ഞു പഠിപ്പിച്ച  കഥകൾ തെറ്റായിരുന്നു എന്ന കാരണം കൊണ്ടാണ് ..


ഇനിയെങ്കിലും നമ്മൾ  സത്യ കഥകൾ പഠിക്കേണ്ട   സമയം സമാഗതയിരിക്കുകയാണ് ..

Saturday, 1 October 2022

നവരാത്രി ഏഴാം ദിവസം – കാളരാത്രി ദേവി



"ഏകവേണി ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ |

ലംബോഷ്ഠി കര്‍ണികാകര്‍ണി തൈലാഭ്യക്തശരീരിണീ ||

വാമപാദോലസല്ലോഹലതാകണ്ഡകഭൂഷണാ |

വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി ||"



നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്ന ശ്രീ ദുര്‍ഗ്ഗാ ദേവിയുടെ അവതാരമാണ് ശ്രീ കാളരാത്രീ ദേവീ. കാണ്ണുന്നവരില്‍ ഭീതി ഉള്ളവാക്കുന്ന അതി ഭയങ്കര രൂപമാണ് ദേവിക്ക്. ശത്രു നാശം, ഭുതം,പ്രേതം,പിശാച് തുടങ്ങിയ ചീത്ത ശക്തികളെ നശിപ്പിക്കുന്ന അതിശക്തയായ ദേവിയാണ് കാളരാത്രീ ദേവി. ഇത്തരം ചീത്ത ശക്തികള്‍ ദേവിയെ കാണുന്ന മാത്രയില്‍ തന്നെ നമ്മള്ളില്‍ നിന്ന് പറന്നകലും.


ഭീഗര രൂപിയായ ദേവിക്ക് കൂരാകൂരിരുട്ടിന്നു സമാനമായ കറുത്ത നിറമാണ്. മുടിയാണെങ്കിലോ പനംങ്കുല പോലെ പരന്ന് പാറിപറക്കുന്ന രീതിയിലാണ്. നാല് കൈകളോടു കൂടിയ ദേവി കഴുതപ്പുറത്താണ് സഞ്ചരിക്കുന്നത്. ദേവിയുടെ കഴുത്തില്‍ ഇടിമിന്നല്‍ പോലെ തിളക്കമുള്ള പവിഴമാല ശത്രുക്കളുടെ കണ്ണില്‍ ഇടി മിന്നല്‍ പോലെ ഉള്‍കിടിലം ഉണ്ടാക്കും. ദേവിയുടെ മൂന്ന് കണ്ണുകള്‍ ബ്രഹ്മാണ്ഡത്തിലെ ഗോളങ്ങളെപ്പോലെ അതിവിശാലമാണ്. 


ആ കണ്ണുകളില്‍ നിന്ന് എപ്പോഴും അത്യുജ്ജലമായ കിരണങ്ങള്‍ പ്രവഹിക്കും. ദേവി ശ്വാസം വലിച്ചു വിടുമ്പോള്‍ തീ ജ്വാലകള്‍ അതി ശക്തമായി വന്നു കൊണ്ടേ ഇരിക്കും. കാലരാത്രീ ദേവിയുടെ വലത്തു ഭാഗത്ത് മുകളിലെ കൈ തന്റെ ഭക്തര്‍ക്ക് വരങ്ങള്‍ നല്‍ക്കാന്‍ വരമുദ്ര പിടിച്ചു നില്‍ക്കും. അതേ സമയം വലത്തു ഭാഗത്തെ താഴത്തെ കൈയ്യിലെ അഭയമുദ്രകൊണ്ട് തന്റെ ഭക്തരെ രക്ഷിക്കുകയ്യും ചെയ്യുന്നു. ഇടതു ഭാഗത്തെ മുകളിലെ കൈയില്‍ ലോഹം കൊണ്ടുള്ള ഒരു കമ്പു പോലുള്ള ഒരായുദ്ധവും താഴത്തെ കൈയ്യില്‍ വാളും പിടിച്ച് നില്‍ക്കുന്ന രൂപമാണ് ദേവിക്ക്.


ദേവിക്ക് രൌദ്ര രൂപമാണെങ്കില്‍ കൂടി ദേവി എപ്പോഴും തന്റെ ഭക്തര്‍ക്ക് ശുഭ ഫലങ്ങള്‍ മാത്രമാണ് നല്‍ക്കുക. ആയതിനാൽ തന്നെ ദേവി ശുഭങ്കരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദേവി രൌദ്ര രൂപത്തിലാണെങ്കില്‍ കൂടി ദേവിയെ പ്രാര്‍ത്ഥിക്കാന്‍ ഒരു വിധത്തിലും പേടിക്കേണ്ടതില്ല. ദേവി തന്റെ മക്കളെ എല്ലാ വിധ ആപത്തുകളില്‍ നിന്നും രക്ഷിച്ച് അവര്‍ക്ക് ഹിതമായതെല്ലാം നല്‍ക്കും.


രക്തഭീജന്റെ യാതനകളാല്‍ ഉഴലുകളായിരുന്നു ലോകജനത. ശരീരത്തില്‍ നിന്നും ഒരു തുള്ളി രക്തം ഭൂമിയില്‍ പതിച്ചാല്‍ അനേകായിരം രക്തഭീജന്മാര്‍ പിറവിയെടുക്കുമെന്ന വരം സ്വായക്തമാക്കിയ രക്തഭീജന്റെ സാണ്ഡവം അതിരുകടന്നു. അങ്ങനെ ഭഗവതി കാളരാത്രിയുടെ അവതാരം എടുത്തു. രക്തഭീജന്റെ രക്തം നിലം പതിക്കാതിരിക്കാന്‍ പാത്രത്തില്‍ രക്തം പിടിച്ചെടുത്ത്

അത് കുടിച്ച് തീര്‍ത്ത ദേവിയുടെ ഘോരരൂപം തിന്മശക്തികളെ ഭീതിയിലാഴ്ത്തി. പക്ഷെ ഭക്തരുടെ സ്നേഹത്തിനു മുന്നില്‍ കാരുണ്യവതിയായ ദേവി അവരുടെ പ്രാര്‍ത്ഥനകള്‍ സഫലീകരിക്കുന്നു. തന്ത്ര-മന്ത്ര പ്രിയയാണ് കാളിയമ്മ.


നവരാത്രിയുടെ ഏഴാം ദിവസം ഭക്തര്‍ ദേവിയെ തങ്ങളുടെ ഭാനു ചക്രത്തിലാണ് സംങ്കല്‍പ്പിക്കേണ്ടത്. ഇങ്ങനെ ഭാനു ചക്രത്തില്‍ ദേവിയെ ആരാധിക്കുന്ന എല്ലാ ഭക്തര്‍ക്കും ദേവി ഈ ബ്രഹ്മാണ്ഡലത്തിലെ സമസ്ഥ സിദ്ധികളും നല്‍കി അനുഗ്രഹിക്കും. ഭക്തര്‍ ഇത്തരത്തില്‍ ദേവിയെ സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ദേവിയെ തന്റെ ഉള്ളില്‍ സാക്ഷാത്കരിക്കുകയും ചെയ്യുകയാണെങ്കില്‍ ദേവീ ദര്‍ശനത്തിലൂടെ അയാൾ സമസ്ത ഭുമണ്ഡലത്തിലും ആരാധ്യനും പുണ്യവാനും ആയിമാറുന്നു.


ഭാനു ചക്രം

സാധാരണയായി അധികം പേര്ക്കും അറിയാത്ത ചക്രമാകും ഭാനു ചക്രം. എന്നാല്‍ ദേവീ ഉപാസന നടത്തുന്ന ആളുകള്‍ക്ക് പ്രെത്യേകിച്ച് ശ്രീവിദ്യാ ഉപാസന നടത്തുന്നവര്‍ക്ക് തീര്‍ച്ചയായും അറിയുന്ന ചക്രമാകും ഭാനു ചക്രം. സാധാരണയായി അഗ്നേയ ചക്രം കഴിഞ്ഞാല്‍ സഹസ്രാര ചക്രമാണ് നാം പറയാറ്. എന്നാല്‍ ഈ രണ്ടു ചക്രത്തിനുമിടയില്‍ പത്ത് ചക്രങ്ങളുണ്ട്. അതിലെ ഒരു ചക്രമാണ് ഭാനു ചക്രം. നെറ്റിയില്‍ പുരികങ്ങളും മൂക്കും കൂടി ചേരുന്നഭാഗത്തിനു (അഗ്നേയ ചക്രത്തിനു) മുകളിൽ തലയിലെ നെറുകക്കു (സഹസ്രാര ചക്രത്തിനു) താഴെയുമായാണ് ഈ ചക്രത്തിന്റെ സ്ഥാനം.


ആരാധനാ രീതി

മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ അഞ്ചാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ നെറ്റിയുടെ മുകള്‍ ഭാഗത്തായി ഭാനു ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഭക്തിയോടെ ഈ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ വളരെ വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലീകൃതമാകും. ഒരു കാര്യം മാത്രം ഓര്‍ക്കുക ദേവീ ഉപാസനയില്‍ ജാതി, മത, ലിംഗ ഭേദം ഒരിക്കലും പാടില്ല. എല്ലാവരെയും സമന്‍മാരായി കാണണം.


കാലരാത്രി (ഭാനു ചക്ര)

ഏകവേണീജപാകർണപുരാനഗ്നാ ഖരാസ്ഥിതാ .

ലംബോഷ്ഠീകർണികാകർണീതൈലാഭ്യംഗശരീരിണീ ..

വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ .

വർധന്മൂർധധ്വജാ കൃഷ്ണാ കാലരാത്രിർഭയങ്കരീ ..


ധ്യാനം 

കരാലവദനാം ഘോരാം മുക്തകേശീം ചതുർഭുജാം .

കാലരാത്രിം കരാലീം ച വിദ്യുന്മാലാവിഭൂഷിതാം ..

ദിവ്യലൗഹവജ്രഖഡ്ഗവാമാധോർധ്വകരാംബുജാം .

അഭയം വരദാം ചൈവ ദക്ഷിണോർധ്വാധഃ പാണികാം ..

മഹാമേഘപ്രഭാം ശ്യാമാം തഥാ ച ഗർദഭാരൂഢാം .

ഘോരദംഷ്ട്രാകാരാലാസ്യാം പീനോന്നതപയോധരാം ..

സുഖപ്രസന്നവദനാം സ്മേരാനനസരോരുഹാം .

ഏവം സഞ്ചിയന്തയേത്കാലരാത്രിം സർവകാമസമൃദ്ധിദാം ..


സ്തോത്രം –

ഹ്രീം കാലരാത്രിഃ ശ്രീം കരാലീ ച ക്ലീം കല്യാണീ കലാവതീ .

കാലമാതാ കലിദർപഘ്നീ കപദീംശകൃപന്വിതാ ..

കാമബീജജപാനന്ദാ കാമബീജസ്വരൂപിണീ .

കുമതിഘ്നീ കുലീനാഽഽർതിനശിനീ കുലകാമിനീ ..

ക്ലീം ഹ്രീം ശ്രീം മന്ത്രവർണേന കാലകണ്ടകഘാതിനീ .

കൃപാമയീ കൃപാധാരാ കൃപാപാരാ കൃപാഗമാ ..




കവചം –

ഓം ക്ലീം മേ ഹൃദയം പാതു പാദൗ ശ്രീം കാലരാത്രിഃ .

ലലാടം സതതം പാതു ദുഷ്ടഗ്രഹനിവാരിണീ ..

രസനാം പാതു കൗമാരീ ഭൈരവീ ചക്ഷുഷീ മമ .

കടൗ പൃഷ്ഠേ മഹേശാനീ കർണൗ ശങ്കരഭാമിനീ .

വർജിതാനി തു സ്ഥാനാനി യാനി ച കവചേന ഹി .

താനി സർവാണി മേ ദേവീ സതതം പാതു സ്തംഭിനീ ..

Friday, 30 September 2022

നവരാത്രി ആഘോഷം - ആറാം ദിവസം' : സിംഹാരുഡയായ കാത്യായനി ദേവി



നവരാത്രിയുടെ ആറാമത്തെ ദിവസത്തില്‍  ദേവിയെ ആരാധിക്കേണ്ട സ്വരൂപം ‘കാത്യായനി’ യുടെതാണ്.

"കാർത്യായിനീ മഹാമായേ

മഹായോഗിന്യധീശ്വരി

നന്ദഗോപസുതം ദേവീപതിം

മേ കുരുദ്ധ്യേ നമഃ

ഒരു പുത്രിയില്ലാതിരുന്ന കാത്യായന മഹര്‍ഷിക്കു ദേവി ദുർഗ്ഗയെ (പാർവതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത്. 

ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറി. ആദി പരാശക്തി ആയി മഹിഷാസുര മർദ്ധിനി ആയി ദേവി മാറി. ദേവീമഹിഷ സംവാദം വളരെ രസകരമാണ്.  "മൂഢാ.. സ്ത്രീകളെ നിസ്സാരകളായി കാണാൻ മാത്രം നീയിത്ര വിഡ്ഢിയോ! ആ നിനക്കൊന്നും ജീവിക്കാനേ അർഹതയില്ലാ"എന്നും പറഞ്ഞാണ് മഹിഷാസുര നിഗ്രഹം നടത്തുന്നത്.

ആറാം ദിന പൂജ കന്യകമാര്‍ക്കും വിശേഷപ്പെട്ടതാണ്. കാർത്യായനീവ്രതം അനുഷ്ഠിച്ചാൽ വിവാഹാഭാഗ്യവും ദീർഘസൗമംഗല്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം.

ധനധാന്യസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴത്തിന്റെ ദേവതയാണ് കാത്യായനീ ദേവി. അതിനാൽ കാത്യായനീ ദേവീ പ്രീതിയുടെ വ്യാഴപ്രീതിയും ലഭിക്കും.

ദേവിയുടെ ഇഷ്ട നൈവേദ്യം നാളികേരം ചിരകിയിട്ട അന്നമാണ്  (coconut rice).ചെമ്പരുത്തിപ്പൂ കൊണ്ടുള്ള അർച്ചനയാണ് ദേവിക്ക് അഭികാമ്യം. നീലാംബരി രാഗത്തിലുള്ള കീർത്തനങ്ങൾ ആലപിച്ചാൽ നല്ലത്.

നവരാത്രി ആറാം  ദിവസത്തില്‍ കന്യാ പൂജയ്ക്കായി ദേവിയെ ചണ്ഡികയായി ആരാധിക്കണം. ചണ്ഡികാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ചണ്ഡവീരാം ചണ്ഡമായാം

ചണ്ഡ മുണ്ഡ പ്രഭംജനീം

പൂജയാമി സദാ ദേവീം

ചണ്ഡീകാം ചണ്ഡവിക്രമാം


കാത്യായനീ ദേവീസ്തുതി :-

***************************

യാ ദേവീ സര്‍വ്വ ഭൂതേഷു

മാ കാത്യായനീ രൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ

നമഃസ്തസ്യൈ നമോ നമഃ

Thursday, 29 September 2022

നവരാത്രി അഞ്ചാം ദിവസം : സ്കന്ദജനനീ അഥവാ സ്കന്ദമാതാ

 


ദുര്‍ഗ്ഗയുടെ അഞ്ചാം ഭാവമായ സ്കന്ദജനനീ അഥവാ  സ്കന്ദമാതാ, ശ്രീ മുരുക ഭഗവാന്റെ അമ്മയായി കണക്കാക്കുന്നു. താരകാസുര നിഗ്രഹത്തിനായി സ്കന്ദ കുമാരനെ സജ്ജമാക്കുമ്പോഴാണ് ദുര്‍ഗാദേവിയുടെ സ്കന്ദജനനീ ഭാവത്തിന്‍റെ ദര്‍ശനം സാധ്യമാകുന്നത്. ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി സിംഹത്തിന്റെ പുറത്ത് ആസനസ്ഥയായായുള്ള രൂപമാണ് സ്കന്ദജനനി. മാതൃഭാവത്തിന്‍റെ പൂര്‍ണതയാണ് സ്കന്ദജനനിയില്‍ ദൃശ്യമാകുന്നത്. അമ്മയുടെ വാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാ ദേവകളെയും ബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദജനനി. സ്കന്ദജനനിയുടെ ആരാധനയാണ് നവരാത്രിയുടെ അഞ്ചാം ദിവസം നടക്കുക. 


സ്കന്ദന്‍, കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ ശ്രീ മുരുകന്റെ മറ്റു പേരുകളാണ്. ദേവ സൈന്യാധിപനായ സ്കന്ദന്റെ മാതാവായ സ്കന്ദമാതാവിനെ നവരാത്രിയുടെ അഞ്ചാം ദിവസം പ്രാര്‍ത്ഥിക്കുന്നതിലൂടെ ജ്ഞാനം, ബുദ്ധി, പ്രതിഭ, സ്മരണ ശക്തി, ചേതനാ, വിവേകം, സ്വാത്വികത, ഔചിത്യ ബോധം, വാണീ, സരളമായി സംസാരിക്കാനുള്ള കഴിവ്, സംഗീതം, സ്വരം, വിദ്യാ, പ്രത്യുല്‍പന്നമതിത്വം, എഴുതാനുള്ള കഴിവ്, കവിത്വം,  തുടങ്ങിയ അനേകം കഴിവുകള്‍ ലഭിക്കും. സ്‌ത്രീചൈതന്യത്തിന്‍റെ വിവിധ രൂപങ്ങളില്‍ ഏതിനെയും നവരാത്രി സമയത്ത്‌ പൂജിക്കാം. ഓരോ ഫലത്തിനും ഓരോ ശക്തിരൂപങ്ങളെ വാഴ്‌ത്തുകയാണ്‌ രീതി. അതിനാല്‍ ഏത്‌ രീതിയില്‍ പൂജിച്ചാലും പൂര്‍ണ്ണഫലം ലഭിക്കും


ശുഭ്രവര്‍ണ്ണത്തിലുള്ള ഭഗവതി സ്കന്ദമാത ബാല മുരുക ഭഗവാനെ മടിയില്‍ ഇരുത്തി താലോലിക്കുന്ന രൂപത്തലാണ് സാധാരണ ആരാധിക്കാറ്. സിംഹാരുഢയായ ദേവിക്ക് നാല് കൈകളാണ് ഉള്ളത്. അതില്‍ വലത്തേ മുകളിലെ കൈകൊണ്ട് ബാല മുരുകനെ തന്റെ മടിയില്‍ പിടിച്ചിരിക്കുന്നു. ഇടത്തേ മുകളിലെ കൈയ്യില്‍ തന്റെ ഉപാസകരെ അനുഗ്രഹിക്കാന്‍ വരമുദ്ര പിടിച്ചിരിക്കുന്നു. മറ്റു രണ്ടു കൈകളിലും ഓരോരോ താമര വീതം പിടിച്ചിരിക്കുന്നു.  ദേവി താമരയില്‍ ഇരിക്കുന്നതിനാല്‍ ദേവിയെ പദ്മാസനാ ദേവീ എന്നും വിളിക്കാറുണ്ട്. 


മടിയില്‍ ഇരിക്കുന്ന ഭഗവാന്‍ സ്കന്ദന് ആറു തലകളാണ് ഉള്ളത്. അതിനാല്‍ ഭഗവാനെ ആറുമുഖന്‍ എന്നും ഷഢാനന്നന്‍ എന്നും വിളിക്കാറുണ്ട്. പഞ്ചാഭൂതാധിപതിയായ ശിവനും ചൈതന്യ ശക്തിയുമായ ദേവിയും ചേര്‍ന്നാണ് സ്കന്ദന് ഉണ്ടായത്. അയതിനാല്‍ സ്കന്ദ ഭഗവാന്റെ അഞ്ച് തലകള്‍ പഞ്ച ഭുതങ്ങളായ ഭൂമി,ജലം, വായു, ആകാശം, അഗ്നീ എന്നിവയെ സൂചിപ്പിക്കുന്നു. ആറാമത്തെ ശിരസ്സ് ശുദ്ധ ബോധത്തിനെയും സൂചിപ്പിക്കുന്നു.


സംഘകാലത്ത് നക്കീരനാല്‍ രചിക്കപ്പെട്ട തിരുമുരുകറ്റുപ്പടൈ എന്ന കൃതിയില്‍ മുരുകന്റെ ആറു ശിരസ്സുകളെപറ്റി പറയുന്നുണ്ട്. അത് ഇപ്രകാരമാണ്. പ്രഥമ ശിരസ്സ് ഈ സംസാരത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന അന്തഃകാരമായ അവിദ്യയെ അകറ്റി ആത്മീയതിലേക്ക് നയിക്കുന്നു. രണ്ടാമത്തെ ശിരസ്സ് ആത്മീയ പാതയില്‍ സഞ്ചരിക്കുന്ന സാധകന് വരങ്ങളും അനുഗ്രഹങ്ങളും നല്‍ക്കുന്നു. തന്റെ ഉപാസകരെ ആപത്തില്‍ നിന്നും രക്ഷിക്കാനും പൂജാവേളയിലെ നിവേദ്യങ്ങള്‍ സ്വീകരിക്കുന്നതും അവ സംരക്ഷിക്കുന്നതും മുരുകന്റെ മൂന്നാമത്തെ ശിരസാണ്. 


നാലാം ശിരസ്സ്  ആത്മജ്ഞാനം നേടാന്നും, പ്രണവ മന്ത്രത്തിന്റെ അര്‍ത്ഥം അറിയാന്‍ ആഗ്രഹിക്കുന്നവരെ അതിലേക്ക് നയിക്കാനും സഹായിക്കുന്നു. അധര്‍മ്മം അനുഷ്ടിക്കുന്നവരെ ശിക്ഷിക്കാനും അത്തരക്കാരെ നശിപ്പിക്കലും അഞ്ചാമത്തെ ശിരസ്സിന്റെ കടമയാണ്. ആറാമത്തെയും അവസാനത്തേയും ശിരസ്സ്  തന്റെ പ്രീയതമയെ പ്രേമപൂര്‍വ്വം നോക്കാനും ഉപയോഗിക്കുന്നു.


സ്കന്ദമാതാ ദേവിയുടെ ഉപാസയില്‍ വിശുദ്ധി ചക്രത്തിന്ന് അതിപ്രാധാന്യമുണ്ട്. നവരാത്രിയുടെ അഞ്ചാം ദിവസം ഉപാസകര്‍ ദേവിയെ തന്റെ വിശുദ്ധി ചക്രത്തില്‍ സംങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധി ചക്രം സ്വാധിഷ്ടാന ചക്രത്തിന്റെ സ്വഭാവത്തോട് അടുത്തിരിക്കുന്ന ചക്രമാണ്. സ്വാധിഷ്ടാനം സൃഷ്ടിയില്‍ വളരെ ബന്ധപ്പെട്ടിരിക്കുന്നപ്പോലെ വിശുദ്ധി വാക്കിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ കാരണം കൊണ്ടുതന്നെ ശ്രീ സ്കന്ദമാതാ ദേവിയെ ഉപാസിക്കുന്നതു കൊണ്ട്  സാധകനില്‍ വാക്ക് സിദ്ധിയും വാണീ സിദ്ധിയും വളരെ ശ്രീഘ്രംതന്നെ വന്നു ചേരും. കൂടാതെ ദേവിയുടെ മടിയില്‍ ബാല ആറുമുഖന്‍ ഉള്ളതിനാല്‍  മുരുക പ്രീതിയും പഞ്ച ഭുത ശുദ്ധിയും നിശ്ചയമായും  വന്നു ചേരും.


വിദ്യാവിജയത്തിന്‌ സരസ്വതി, ദുഃഖമകറ്റാന്‍ ദുര്‍ഗ്ഗ, ശത്രുദോഷത്തിന്‌ മഹാകാളി, ധനലബ്‌ധിക്ക്‌ ലക്ഷ്മിദേവി എന്നിങ്ങനെ ഓരോ ലക്‍ഷ്യത്തിനും ഓരോ മാര്‍ഗ്ഗങ്ങളാണ്‌ ഉള്ളത്‌.

 

ഏത്‌ രൂപത്തില്‍ ആരാധിച്ചാലും ദേവിപൂജ എന്നത്‌ ആത്യന്തികമായി മാതൃപൂജയായി മാറണം. ജന്മം നല്‌കിയ അമ്മയെ പൂജിക്കാനുള്ള ദിനങ്ങളാണ്‌ നവരാത്രിയിലേത്‌. ആദിപരാശക്തിയായാണ്‌ ദേവിയെ ഭാരതീയര്‍ കരുതുന്നത്‌. അമ്മയെ തന്നെയാണ്‌ ദേവിയായി ഭാരതീയര്‍ ആരാധിക്കുന്നതും.


വിശുദ്ധി ചക്രം

അഞ്ചാമത്തെ ചക്രമായ വിശുദ്ധി ചക്രം തൊണ്ടയുടെ സമീപം സ്ഥിതി ചെയ്യുന്നു. വെള്ള നിറത്തില്‍ ഉള്ള ഈ ചക്രത്തിന് 16 ദളങ്ങളാണുള്ളത്. അവ ധൂമ്ര വര്‍ണ്ണത്തിലാണ് കാണപ്പെടുന്നത്. ആകാശ തത്വത്തെ പ്രധിനിധാനം ചെയ്യുന്ന വിശിദ്ധി ചക്രത്തിന്റെ ബീജാക്ഷര മന്ത്രം ഹ്രീം എന്നതാണ്. ഈ ചക്രത്തിന്റെ വികസനത്തോടെ സാധകനില്‍ വാണീ ദേവീ കുടികൊള്ളും. വിശുദ്ധി ചക്രം തിന്മകളെ തടയുന്ന ഒരു ചക്രം കൂടിയാണ്.


ആരാധനാ രീതി

മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ അഞ്ചാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ കഴുത്തില്‍ തൊണ്ട ഭാഗത്തായി വിശുദ്ധി ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഭക്തിയോടെ ഈ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ വളരെ വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലീകൃതമാകും. ഒരു കാര്യം മാത്രം ഓര്‍ക്കുക ദേവീ ഉപാസനയില്‍ ജാതി, മത, ലിംഗ ഭേദം ഒരിക്കലും പാടില്ല. എല്ലാവരെയും സമന്‍മാരായി കാണണം.


സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ .

ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ ..


ധ്യാനം –

വന്ദേ വാഞ്ഛിതകാമാർഥേ ചന്ദ്രാർധകൃതശേഖരാം .

സിംഹാരൂഢാ ചതുർഭുജാ സ്കന്ധമാതാ യശസ്വനീ ..

ധവലവർണാ വിശുദ്ധചക്രസ്ഥിതാ പഞ്ചമദുർഗാ ത്രിനേത്രാ .

അഭയപദ്മയുഗ്മകരാം ദക്ഷിണ ഊരുപുത്രധരാം ഭജേഽമ് ..

പടാംബരപരിധാനാ മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാം .

മഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലധാരിണീം ..

പ്രഭുല്ലവദനാം പല്ലവാധരാം കാന്തകപോലാം സ്കന്ദജനനീ അഥവാ  പീനപയോധരാം. കമനീയാം 

ലാവണ്യാം ചാരൂത്രിവലീം നിതംബനീം ..


സ്തോത്രം –

നമാമി സ്കന്ദമാതരം സ്കന്ധധാരിണീം .

സമഗ്രതത്ത്വസാഗരാമപാരപാരഗഹരാം ..

ശശിപ്രഭാം സമുജ്ജ്വലാം സ്ഫുരച്ഛശാങ്കശേഖരാം .

ലലാടരത്നഭാസ്കരാം ജഗത്പ്രദീപ്തഭാസ്കരാം ..

മഹേന്ദ്രകശ്യപാർചിതാം സനത്കുമാരസംസ്തുതാം .

സുരാസുരേന്ദ്രവന്ദിതാം യഥാർഥനിർമലാദ്ഭുതാം ..

അതർക്യരോചിരൂവിജാം വികാര ദോഷവർജിതാം .

മുമുക്ഷുഭിർവിചിന്തിതാം വിശേഷതത്ത്വമൂചിതാം ..

നാനാലങ്കാരഭൂഷിതാം മൃഗേന്ദ്രവാഹനാഗ്രതാം .

സുശുദ്ധതത്ത്വതോഷണാം ത്രിവേദമാരഭാഷണാം .. 

സുധാർമികൗപകാരിണീം സുരേന്ദ്രവൈരിഘാതിനീം .

ശുഭാം സുപുഷ്പമാലിനീം സുവർണകല്പശാഖിനീം ..

തമോഽന്ധകാരയാമിനീം ശിവസ്വഭാവകാമിനീം .

സഹസ്രസൂര്യരാജികാം ധനഞ്ജയോഗ്രകാരികാം ..

സുശുദ്ധകാലകന്ദലാം സുഭൃംഗകൃന്ദമഞ്ജുലാം .

പ്രജായിനീം പ്രജാവതീം നമാമി മാതരം സതീം ..

സ്വകർമധാരണേ ഗതിം ഹരിം പ്രയച്ഛ പാർവതീം . 

അനന്തശക്തികാന്തിദാം യശോഽഥ ഭുക്തിമുക്തിദാം ..

പുനഃപുനർജഗദ്ധിതാം നമാമ്യഹം സുരാർചിതാം .

ജയേശ്വരി ത്രിലാചനേ പ്രസീദ ദേവി പാഹി മാം ..


കവചം –

ഐം ബീജാലികാ ദേവീ പദയുഗ്മധരാ പരാ .

ഹൃദയം പാതു സാ ദേവീ കാർതികേയയുതാ സതീ ..

ശ്രീം ഹ്രീം ഹും ഐം ദേവീ പൂർവസ്യാം പാതു സർവദാ .

സർവാംഗ മേം സദാ പാതു സ്കന്ദമാതാ പുത്രപ്രദാ ..

വാണവാണാമൃതേ ഹും ഫട് ബീജസസമന്വിതാ .

ഉത്തരസ്യാം തഥാഗ്നേ ച വാരൂണേ നൈരൃതേഽവതു ..

ഇന്ദ്രാണീ ഭൈരവീ ചൈവാസിതാംഗീ ച സംഹാരിണീ .

സർവദാ പാതു മാം ദേവീ ചാന്യാന്യാസു ഹി ദിക്ഷു വൈ

നവരാത്രി നാലാം ദിവസം – കൂഷ്മാണ്ഡ

നവരാത്രിയുടെ നാലാം ദിവസം ദുര്‍ഗയുടെ നാലാമത്തെ സ്വരൂപമായ കൂഷ്മാണ്ഡാ ദേവിയെ ആരാധിക്കുന്നു. കുഷ്മാണ്ഡാ എന്നാല്‍ കൂഷ്മ അണ്ഡം അഥവാ അതിഗംഭീര ഉഷ്ണമുള്ള (ചൂടുള്ള) അണ്ഡം(മുട്ട). ഇത് ബ്രഹ്മാണ്ഡത്തെ സൂചിപ്പിക്കുന്നു. ശാക്തേയ മത പ്രകാരം ദേവീ തന്റെ മന്ദസ്മിതം കൊണ്ടാണ് ഈ ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ചത്.  ബ്രഹ്മാണ്ഡം അതി ശക്തമായ ഒരു സ്ഫോടത്തിലൂടെ സൃഷ്ടിക്കപ്പെടത്തിനാല്‍ അതിനെ കൂഷ്മാണ്ഡം എന്നും അത് സൃഷ്ടിച്ച ദേവിയെ കൂഷ്മാണ്ഡാ ദേവീ എന്നും വിളിക്കുന്നു.

 സൃഷ്ടിക്കു മുന്പ് നാലുപാടും അന്ധകാരം മാത്രമാണുണ്ടായിരുന്നത്. ആ അവസരത്തില്‍ ദേവിയുടെ മന്ദസ്മിതത്തില്‍ ഈ ബ്രഹ്മാണ്ഡം ഉണ്ടാവുകയായിരുന്നു. ആയതിനാല്‍ തന്നെ ഈ സൃഷ്ടിയുടെ ആദിസ്വരൂപം ഈ അദിശക്തിയാണ്. ഇതിനുമുന്പ് ബ്രഹ്മാണ്ഡം ഉണ്ടായിരുന്നില്ല.

 സൂര്യമണ്ഡലാന്തരത്തിലെ ലോകത്താണ്  കൂഷ്മാണ്ഡാ ദേവിയുടെ വാസസ്ഥലം. സൂര്യമണ്ഡലം പോലുള്ള അതി ശക്തമായ ചൂടുള്ള സ്ഥലങ്ങളില്‍ നിവസിക്കാനുള്ള ശക്തിയും ഷമതയുമുള്ള ദേവി തനെ ഉപാസിക്കുന്നവര്‍ക്ക്  സൂര്യനെപ്പോലുള്ള ശരീര കാന്തിയും പ്രഭാവവും നല്‍കുന്നു. ഉപാസകര്‍ക്ക് ഇത്രയധികം പ്രഭനല്‍ക്കുന്ന ദേവിയുടെ പ്രഭ വര്‍ണ്ണനക്കപ്പുറമാണ്. ദശ ദിശകളിലും നിറഞ്ഞു നില്‍ക്കുന്ന ദേവിയുടെ പ്രഭ സര്‍വ്വ ചരാചരങ്ങളിലും തെളിഞ്ഞു നില്‍ക്കുന്നു.

 എട്ട് കൈകളോടു കൂടിയ ദേവിയെ അഷ്ടഭുജ എന്ന നാമത്തിലും വിളിക്കാറുണ്ട്. ദേവിയുടെ എഴ് കൈകളില്‍ ക്രമത്തില്‍ കമണ്ഡലു, ധനുഷം (വില്ല്), ബാണം (അമ്പ്), താമര, അമൃത കുഭം, ചക്രം, ഗദ്ധ തുടങ്ങിയവ കാണാം. എട്ടാമത്തെ കൈയ്യില്‍ സര്‍വ്വ സിദ്ധികളും നിധികളും നല്‍കുന്ന ജപമാലയും കാണാം. സിംഹാരുഢയായ ദേവിക്ക് കേരളത്തിന് പുറത്ത് കൂഷ്മാണ്ഡ (കുമ്പളം) ബലി നല്‍കുന്ന പതിവുണ്ട്.

 നവരാത്രിയുടെ നാലാം ദിവസം കൂഷ്മാണ്ഡാ ദേവിയെ തങ്ങളുടെ അനാഹതാ ചക്രത്തില്‍ സംഘല്‍പ്പിച്ച്  പൂജിക്കുന്നു. അനാഹതാ ചക്രത്തില്‍ ഹൃദയ വിശുദ്ധിയോടെ പൂജിക്കുന്നതിലൂടെ ദേവി പ്രസന്നയാകുകയും തന്റെ ഉപാസകന് മനഃ ശാന്തിയും ആരോഗ്യവും കാന്തിയും നല്‍ക്കുന്നു.

 അനാഹതചക്രം

അനാഹതാ എന്നാല്‍ ഇടമുറിയാത്ത എന്നാണ് അര്‍ത്ഥം. അനാഹതശബ്ദം എന്നാല്‍ ഇടമുറിയാത്ത ശബ്ദം അഥവാ രണ്ട് പ്രതലങ്ങള്‍ കൂട്ടിമുട്ടാതെ ശബ്ദം ഉണ്ടാക്കുന്നതിനെയാണ് ഇത് പ്രപഞ്ച സൃഷ്ടിയുടെ ശബ്ദമായ ഓം ആണ്.   ഹൃദയത്തിനരികില്‍ നില്‍ക്കുന്ന അനാഹതാ ചക്രം ഹൃദയ ചക്രം എന്നും അറിയപ്പെടാറുണ്ട്. അവിടെ ഹൃദയതാളം നിലനില്‍ക്കുന്നോള്ളം ജീവന് നിലനിലനില്‍ക്കുന്നു. 12 ഇതളുകള്‍ ഉള്ള ഹൃദയചക്രം വായു തത്വത്തെ സൂചിപ്പിക്കുന്നു.  അനാഹതാചക്രം വികസിക്കുന്നതോടൊപ്പം ഉപാസകന്റെ ഹൃദയ വിശുദ്ധി വര്‍ദ്ധിക്കുന്നു. ഒപ്പം അയാളുടെ മനസ്സില്‍ ആനന്ദം, ശാന്തത, മനസ്സമാധാനം തുടങ്ങിയവ കൂടുന്നു. തത് ഫലമായി ചുറ്റുുപാടുകളുമായും മറ്റാളുകളുമായും ഐക്യത്തോടെ പെരുമാറാനും അവയോടൊക്കെ സ്നേഹം വര്‍ദ്ധിക്കുന്നു. ഇത് ക്ഷമ വര്‍ദ്ധിപ്പിക്കുകയും എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാന്‍ നമ്മളെ പ്രാപ്തമാക്കുന്നു. ഇത് ആത്മീയപുരോഗതിക്കും, അതിലൂടെ ലൌകിക പുരോഗതിക്കും നയിക്കുന്നു.  

ആരാധനാ രീതി

മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ നാലാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ നെഞ്ചില്‍ ഹൃദയ ഭാഗത്തായി അനാഹത ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഭക്തിയോടെ ഈ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ വളരെ വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലീകൃതമാകും. ഒരു കാര്യം മാത്രം ഓര്‍ക്കുക ദേവീ ഉപാസനയില്‍ ജാതി, മത, ലിംഗ ഭേദം ഒരിക്കലും പാടില്ല. എല്ലാവരെയും സമന്‍മാരായി കാണണം. 

ധ്യാനം –

വന്ദേ വാഞ്ഛിതകാമർഥം ചന്ദ്രാർധകൃതശേഖരാം .

സിംഹാരൂഢാമഷ്ടഭുജാം കുഷ്മാണ്ഡാം ച യശസ്വിനീം ..

ഭാസ്വരാം ഭാനുനിഭാമനാഹതസ്ഥിതാം ചതുർഥദുർഗാം ത്രിനേത്രാം .

കമണ്ഡലുചാപബാണപദ്മസുധാകലശചക്രഗദാജപവടീധരാം ..

പടാംബരപരിധാനാം കമനീയാം മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാം .

മഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലമണ്ഡിതാം .

പ്രഫുല്ലവദനാം  ചാരുചിബുകാം കാന്തകപോലാം തുംഗകുചാം .

കോലാംഗീം സ്മേരമുഖീം ക്ഷീണകടിം നിമ്നനാഭിം നിതംബനീം ..


സ്ത്രോത്രഃ-

ദുർഗതിനാശിനീ ത്വം ഹി ദാരിദ്ര്യാദിവിനാശിനീ .

ജയദാ ധനദാ കൂഷ്മാണ്ഡേ പ്രണമാമ്യഹം ..

ജഗന്മാതാ ജഗത്കർത്രി ജഗദാധാരരൂപിണീ .

ചരാചരേശ്വരീ കൂഷ്മാണ്ഡേ പ്രണമാമ്യഹം ..

ത്രൈലോക്യസുന്ദരീ ത്വം ഹി ദുഃഖശോകനിവാരിണീ .

പരമാനന്ദമയീ കൂഷ്മാണ്ഡേ പ്രണമാമ്യഹം ..




കവചം –

ഹസരൈ മേ ശിരഃ പാതു കൂഷ്മാണ്ഡാ ഭവനാശിനീ .

ഹസലകരീ നേത്രഽഥ, ഹസരൗശ്ച ലലാടകം ..

കൗമാരീ പാതു സർവഗാത്രേ വാരാഹീ ഉത്തരേ തഥാ .

പൂർവേ പാതു വൈഷ്ണവീ ഇന്ദ്രാണീ ദക്ഷിണേ മമ .

ദിഗ്ദിക്ഷു  സർവത്രൈവ കൂംബീജം സർവദാഽവതു ..

നവരാത്രിയുടെ മൂന്നാം നാൾ : ദുർഗ / ചന്ദ്രഖണ്ഡ ദേവി

ദുർഗാദേവിയുടെ വിവാഹരൂപത്തിലുള്ള ചന്ദ്രഖണ്ഡ ദേവിയെയാണ് ആരാധിക്കേണ്ടത്.'ചന്ദ്രക്കലയെ ശിരസ്സിൽ ചൂടിയവൾ' എന്നാണ് ദേവിയുടെ ചന്ദ്രഖണ്ഡ എന്ന നാമദേയംകൊണ്ടു അർഥമാക്കുന്നത്. 

ഭക്തർക്ക് ദേവി അതിസൗമ്യയും കോപം വന്നാൽ  ഉഗ്രസംഹാരിണിയുമാവും. ധീരതയും സൗന്ദര്യവും ഒത്തിണങ്ങിയ ദേവിക്ക് സ്വർണവർണ്ണമാണ് . ത്രിനേത്രത്തോടുകൂടിയവളും ആയുധമേന്തിയ പത്തുകൈകൾ ഉള്ളവളുമാണ് ചന്ദ്രഖണ്ഡ, കടുവയാണ് വാഹനം. സർവശോഭയോടുകൂടിയുള്ള ദേവിയെ ധ്യാനിച്ചാൽ എല്ലാ നെഗറ്റീവ് ഊർജങ്ങളും പ്രശ്നങ്ങളും അകന്നുപോവും എന്നാണ് വിശ്വാസം. 

ഹൈന്ദവവിശ്വാസപ്രകാരം ശുക്രനെ നിയന്ത്രിക്കുന്ന ദേവതയാണ് ചന്ദ്രഖണ്ഡ ദേവി. അതിനാൽ ദേവീ പൂജയിലൂടെ എല്ലാവിധ സുഖസൗകര്യങ്ങളും ഐശ്വര്യങ്ങളും സ്വായത്തമാകും. ഭവനത്തിൽ ധനധാന്യത്തിനു ഒരു ബുദ്ധിമുട്ടും വരികയുമില്ല. മുല്ലപ്പൂക്കൾ കൊണ്ട് ദേവിയെ പൂജിക്കുന്നത് ശ്രേഷ്ഠമാണ്.

നവരാത്രിയുടെ മൂന്നാം നാൾ ചന്ദ്രഖണ്ഡ ദേവിയെ പ്രാർഥിക്കുവാനുള്ള മന്ത്രം. പിണ്ഡജപ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈര്യുതാ പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ 

ഈ മന്ത്രം ജപിച്ചു ചന്ദ്രഖണ്ഡ ദേവിയുടെ രൂപം മനസ്സിൽ ധ്യാനിച്ചാൽ ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളെയും നിഷ്പ്രഭമാക്കുവാനുള്ള ശക്തിയും ധൈര്യവും ലഭിക്കും. കൂടാതെ പ്രശസ്തിയും ബഹുമാനവും നിങ്ങളെ തേടിയെത്തും.


ചന്ദ്രഖണ്ഡ ദേവീസ്തുതി 

യാ ദേവീ സര്‍വ്വ ഭൂതേഷു 

മാ ചന്ദ്രഖണ്ഡ രൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ 

നമഃസ്തസ്യൈ നമോ നമഃ



Monday, 26 September 2022

നവരാത്രി രണ്ടാം ദിനം ബ്രഹ്മചാരിണി

 നവരാത്രി രണ്ടാം ദിവസം – ബ്രഹ്മചാരിണി


ദുര്‍ഗ്ഗാ പരമേശ്വരിയുടെ നവദുര്‍ഗ്ഗാ ഭാവത്തിലെ രണ്ടാമത്തെ ദേവീ സ്വരൂപമാണ്  ബ്രഹ്മചാരിണി. ബ്രഹ്മത്തില്‍ ചരിക്കുന്നത് അഥവാ സഞ്ചരിക്കുന്ന ദേവി അതാണ്  ബ്രഹ്മചാരിണിയുടെ അര്‍ത്ഥം. തപസ്സ് ചെയ്യുന്ന ഭഗവതിയാണ് ഈ ബ്രഹ്മചാരിണി ദേവി. ബ്രഹ്മചാരിണി ദേവിയെ വേദതത്വമയി എന്ന പേരിലും വിളിക്കാറുണ്ട്. സൌമ്യഭാവത്തോടു കൂടിയ ഈ ദേവിയുടെ വലത്തെ കൈയ്യില്‍ ജപമാലയും ഇടത്തെ കൈയ്യില്‍ കമണ്ഡലുവുമാണ്. ബ്രഹ്മചാരിണി ദേവിയുടെ സ്വരൂപം പൂര്‍ണ്ണ ത്യേജോമയമാണ്.


ഭഗവാന്‍ ശിവശങ്കരനെ ഭര്‍ത്താവായി ലഭിക്കാന്‍ ദേവി 5000 വര്‍ഷം തപസ്സു ചെയ്തു. അതില്‍ ആദ്യ 1000 വര്‍ഷം ഫലമൂലാധികള്‍ മാത്രം ഭക്ഷിച്ചു തപസ്സ് അനുഷ്ടിച്ചു. പിന്നീട് വില്ല്വഫലത്തിന്റെ (കൂവള) ഇല മാത്രമായി ഭക്ഷണം.  പിന്നീട് അതും കഴിക്കുന്നതും ഉപേക്ഷിച്ചു. ഇല(പര്‍ണ്ണം) പോലും കഴിക്കുന്നത് അവസാനിപ്പിച്ചതിനാല്‍ അപര്‍ണ്ണ എന്ന പേരില്‍ ദേവി അറിയപ്പെടാന്‍ തുടങ്ങി. ഭക്ഷണം പോലും ഇല്ലാതെ തപസ്സ് തുടര്‍ന്നതിനാല്‍ ദേവിയുടെ ശരീരം ശോഷിച്ച് എല്ലും തോല്ലുമായി. ആ അവസ്ഥയില്‍ ദേവിയെ കണ്ട ദേവിയുടെ അമ്മ ഉ.. മ.. എന്ന് പറഞ്ഞു. ഇതിന്റെ അര്‍ത്ഥം ഔ… മതി… എന്നാണ്. ഇതിനു ശേഷം ഉമ എന്നത് ദേവിയുടെ മറ്റൊരു നാമമായി മാറി. ഇത്തരത്തില്‍ കഠിന തപസ്സ് ചെയ്ത ദേവിയുടെ പുണ്യം വര്‍ദ്ധിച്ച് ആ തേജസ്സ് ലോകം മുഴുവന്‍ പ്രസരിക്കാന്  തുടങ്ങി. ഇതു കണ്ടു സംപ്രീതനായ ബ്രഹ്മദേവന് അശരീരിയിലൂടെ ദേവിയുടെ ആഗ്രഹം വളരെ പെട്ടന്ന് നടക്കുമെന്നും തപസ്സ് നിര്‍ത്തി സ്വകൊട്ടാരത്തിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു.


ആദ്യം സൂചിപ്പിച്ചപ്പോലെ ബ്രഹ്മചാരിണി എന്നാല്‍ ബ്രഹ്മത്തില്‍ ചരിക്കുന്നത് അഥവാ സഞ്ചരിക്കുന്ന ദേവി എന്നതാണ്. ഇതിലെ ബ്രഹ്മം എന്നാല്‍ സര്‍വ്വ പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്ന സാക്ഷാല്‍ നിര്‍ഗുണ പരബ്രഹ്മമാണ്. ജന്മ ആദ്യസ്യ യത ഇതി പദച്ഛേദഃ ആദ്യസ്യ (പ്രഥമംജാതസ്യ) ബ്രഹ്മണഇത്യർഥഃ. യതഃ (യസ്യാഃ) ജന്മ      (യദ്ബ്രഹ്മ-വിധേയ പ്രാന്യാത്  തിദിതി നപുംസക നിർദിശഃ). എന്ന ശ്ലോക പ്രകാരം ആദ്യ എന്ന വാക്കിനര്‍ത്ഥം ആദ്യം ജനിച്ചത് (പ്രഥമ ജാതന്‍) എന്നാണ്. ഈ പ്രഥമ ജാതന്‍ എന്നു പറയുന്നത് ബ്രഹ്മത്തിനെയാണ്. എല്ലാ ദേവന്മാര്‍ക്കും മുന്പ് ഉണ്ടായത് ഈ ബ്രഹ്മമാണ്. ബ്രഹ്മാ ദേവാനാം പ്രഥമഃ സംബഭൂവവിശ്വസ്യ കർതാ ഭുവനസ്യ ഗോപ്താ എന്ന മുണ്ഡകോപനിഷത്തിലെ ഈ ശ്ലോകം ഇത് സാക്ഷിപ്പെടുത്തുന്നു.


നവദുര്‍ഗ്ഗാ ഭാവത്തിലെ രണ്ടാമത്തെ ദേവീ സ്വരൂപമായ ദേവി തപസ്സിനിയാണ്. തീരുമാനിച്ച ഒരു കാര്യം നേടാന്‍ അതിന്റെ ഏതു അറ്റം വരെയും പോകണം എന്ന് സൂചിപ്പിക്കുകയാണ് ദേവിയുടെ ഈ കഥ. തന്നിക്ക് പ്രിയപ്പെട്ട ഭര്‍ത്താവിനെ കിട്ടാന്‍ 5000 വര്‍ഷത്തോളം തപസ്സ് അനുഷ്ടിച്ചത് ദേവിയുടെ അചഞ്ചലമായ മനസ്സ് ഒന്നു കൊണ്ടുമാത്രമാണ്. സ്വാധിഷ്ഠാന ചക്രത്തിന്റെ അടിസ്ഥാന ദേവതയായ ബ്രഹ്മചാരിണി അഗ്നി തത്വത്തെ കുറിക്കുന്ന ദേവതാ സ്വരൂപമാണ്.


സ്വാധിഷ്ഠാന ചക്രം

ആറ് ദളങ്ങളുള്ള സ്വാധിഷ്ഠാന ചക്രം മൂലാധാരചക്രത്തിന് രണ്ട് അംഗുലം മുകളില്‍ പ്രത്യുത്പാദനാവയവത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. സ്വാധിഷ്ഠാനം എന്നാല്‍ സ്വ-അടിസ്ഥാനം എന്നാണ് അര്‍ത്ഥം. അതായത് സ്വ എന്നാല്‍ സ്വയം, ഞാന്‍, എന്റെ തുടങ്ങിയ അര്‍ത്ഥങ്ങളാണുള്ളത്. സ്വാധിഷ്ഠാനം എന്നാല്‍ എന്റെ അടിസ്ഥാനം എന്നാണ്. ഈ ചക്രം ആത്മ ബോധം, ലൈംഗികത, സർഗ്ഗാത്മകത, സുഖലോലുപത തുടങ്ങിയ പല കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ചക്രമാണ്. ഇതിലെ ആറ് ദളങ്ങള്‍ ബോധത്തിന്റെ വിവിധതലങ്ങളെ അഥവാ വൃത്തികളെ കുറിക്കുന്നു. സ്വാധിഷ്ഠാന ചക്രം ശക്തമായ വ്യക്തിക്ക് ആത്മവിശ്വാസം കുടുകയും തന്റെ ശക്തികളെ മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിയും. കുടാതെ ശക്തമായ സ്വാധിഷ്ഠാന ചക്രം ഓരോ വ്യക്തിക്കും തന്നിൽ തന്നെ സത്യസന്ധത പുലർത്താൻ മനസ്സിനെ ശക്തമാക്കം, അവൻ സ്വയം വഞ്ചനയ്ക്കും മിഥ്യാധാരണയ്ക്കും ഒരു പ്രവണത കാണിക്കുന്നില്ല, ശരിയായ രീതിയിൽ പ്രവർത്തിക്കുകയും എല്ലായ്പ്പോഴും സത്യസന്ധമായി ചിന്തിക്കുകയും ചെയ്യുന്നു. ഭയമില്ലാത്ത ശരിയായ തീരുമാനം എടുക്കാനും എടുത്ത തീരുമാനങ്ങള്‍ ഇടക്കിടക്ക് മാറ്റി സമയം കളയാതെ അത് അതിന്റെ ഗൌരവത്തോടെ തന്നെ നടത്താനും പ്രാപ്തനാക്കുന്നു.


സ്വാധിഷ്ഠാന ചക്രം ശക്തമാക്കാന് നവരാത്രിയുടെ രണ്ടാം ദിനത്തില്‍ ബ്രഹ്മചാരിണി ദേവിയുടെ ആരാധന തുടങ്ങിയാല്‍ മതി. താഴെ കൊടുത്ത മന്ത്രങ്ങള്‍ ആ ദിവസത്ത് ബ്രഹ്മചാരിണി ദേവി ആരാധനക്ക് ഉപയോഗിക്കാം.


ബ്രഹ്മചാരിണീ (സ്വാധിഷ്ഠാനചക്ര)

ദധാനാ  കരപദ്മാഭ്യാമക്ഷമാലാകമണ്ഡലൂ .

ദേവീ പ്രസീദതു

മയി ബ്രഹ്മചാരിണ്യനുത്തമാ ..


ധ്യാനം –

വന്ദേ

വാഞ്ഛിതലാഭായ ചന്ദ്രാർധകൃതശേഖരാം .

ജപമാലാകമണ്ഡലുധരാം

ബ്രഹ്മചാരിണീം ശുഭാം .

ഗൗരവർണാം

സ്വാധിഷ്ഠാനസ്ഥിതാം ദ്വിതീയദുർഗാം ത്രിനേത്രാം .

ധവലവർണാം

ബ്രഹ്മരൂപാം പുഷ്പാലങ്കാരഭൂഷിതാം .

പദ്മവദനാം

പല്ലവാധരാം കാന്തങ്കപോലാം പീനപയോധരാം .

കമനീയാം

ലാവണ്യാം സ്മേരമുഖീം നിമ്നനാഭിം നിതംബനീം ..


സ്തോത്രം –

തപശ്ചാരിണീ

ത്വം ഹി താപത്രയനിവാരിണീ .

ബ്രഹ്മരൂപധരാം

ബ്രഹ്മചാരിണീം പ്രണമാമ്യഹം ..

നവചക്രഭേദിനീ

ത്വം ഹി നവ ഐശ്വര്യപ്രദായിനീ .

ധനദാം സുഖദാം

ബ്രഹ്മചാരിണീം പ്രണമാമ്യഹം ..

ശങ്കരപ്രിയാ

ത്വം ഹി ഭുക്തി-മുക്തിദായിനീ .

ശാന്തിദാം

മാനദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം .


കവചം –

ത്രിപുരാ മേ

ഹൃദയം പാതു ലലാടം പാതു ശങ്കരഭാമിനീ

അർപണാ സദാ

പാതു നേത്രൗ അധരൗ ച കപോലൗ ..

പഞ്ചദശീ കണ്ഠം

പാതു മധ്യദേശം പാതു മാഹേശ്വരീ

ഷോഡശീ സദാ

പാതു നഭോ ഗൃഹോ ച പാദയോ .

അംഗപ്രത്യംഗം

സതതം പാതു ബ്രഹ്മചാരിണീ ..