Friday, 11 August 2017

ജലസമാധി പൂകി മോക്ഷപദത്തിലേക്ക്

പമ്പയുടെ തീരത്താണ് ഓർമ്മവന്ന നാൾ മുതൽ വളർന്നത്. ചെങ്ങന്നൂർ അമ്പലവും, ശാസ്താംകുളങ്ങര നരസിംഹ മൂർത്തിയുടെ നടയും സ്വന്തം വീടിനേക്കാൾ പ്രിയപ്പെട്ട ഇടങ്ങളും. പമ്പയാറാകട്ടെ, ജീവിതത്തിന്റ്റെ ഭാഗവും. 

നാട് വിട്ടിട്ട് ദശാബ്ദത്തിലേറെയായെങ്കിലും,നഷ്ടബോധങ്ങളിൽ വിടാതെ പിന്തുടരുന്നത് ഈ മൂന്ന് ഘടകങ്ങളാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് മുഖപുസ്തകത്തിന്റ്റെ ഭാഗമായപ്പോൾ ഏറ്റവുമധികം സന്തോഷം തോന്നിയത് ചെങ്ങന്നൂർ അമ്പലത്തിന്റെ ഗ്രൂപ്പിലെ അംഗമായപ്പോളാണ്. അതിലൂടെ നാട്ടിലെ ഒട്ടനവധി പഴയ ബന്ധങ്ങളെ തിരികെ ലഭിച്ചു. ലോകത്തിലെ പല ഭാഗത്തായി ജീവിക്കുന്ന എന്നേപ്പോലുള്ളവർക്ക് നാട്ടിലെ ഓരോ സ്പന്ദനങ്ങളും എത്തിച്ചു നൽകിയത്Rajeev Thondiyathu പോലെയുള്ള സുഹൃത്തുക്കളുടെ പോസ്റ്റ്കളാണ്. Facebook ൽ വളരെ സജീവമായിരുന്നു രാജീവ്. കാത്ത് കാത്തിരുന്ന അയാളുടെ കല്യാണവും, കുഞ്ഞുണ്ടായതും, അവന്റെ ചോറൂണും, എല്ലാം ആഹ്ളാദത്തോടെ സുഹൃത്തുക്കൾക്കായി രാജീവ് പങ്ക് വയ്ക്കുമായിരുന്നു. കൂടാതെ, ഉത്സവം, ആറാട്ട്, തൃപ്പൂത്താറാട്ട് തുടങ്ങിയവ എല്ലാം മിക്കവാറും തത്സമയം തന്നെ കണ്ടിരുന്നത് രാജീവ്ജിയുടെ post കളിലൂടെയാണ്. അവസാനം നാട്ടിൽ ചെന്നപ്പോൾ കണ്ടതും അമ്പലത്തിൽ വച്ച് തന്നെ. Sreekumar R Chengannur ഒപ്പം സംസാരിച്ചിരിക്കുമ്പോൾ എന്നെക്കണ്ട് രാജീവ് ഓടിവന്നു. രാജീവിന്റെ postകളിലാണ് ഞാൻ ഇവിടുത്തെ വിശേഷങ്ങൾ അറിയുന്നത് എന്ന് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് നിങ്ങൾക്ക് വേണ്ടിയാണ് ചേട്ടാ ഞാനിതു ഇടുന്നത് എന്നായിരുന്നു മറുപടി. ആ ചിരി ഇന്നലെ നിലച്ചിരിക്കുന്നു... 

ഇന്നലെ കാലത്ത് ഉണർന്ന ശേഷമുള്ള പതിവു Facebook വായനയിൽ ആദ്യം കണ്ണിൽ പെട്ടത് രാജീവിന്റെ ഒരു selfie ആയിരുന്നു. അനിന്തരവൻ കരുണിനൊപ്പം' എന്നായിരുന്നു അടിക്കുറിപ്പ്. എവിടെയോ കണ്ട മുഖം എന്ന് തോന്നിയെങ്കിലും, രാജീവിന്റെ അനിന്തരവനല്ലേ, നാട്ടിൽ കുട്ടികളെക്കെ വളർന്നിരിക്കുന്നു എന്ന് ചിന്തിച്ചു ഒരു ലൈക്ക് നൽകി മുന്നോട്ടു പോയി. 

ഏതാനും മണിക്കൂറിനുള്ളിൽ നടുക്കുന്ന വാര്‍ത്ത എത്തി. വാട്ട്സ്സാപ്പുകളിലൂടെ. രാജീവിനെയും
വിഷ്ണുവിനെയും പമ്പയിൽ കാണാതായി എന്നറിഞ്ഞത് മുതൽ വല്ലാതെ അസ്വസ്ഥമായിരുന്നു മനസ്സ്. പ്രാർത്ഥനാനിരതവും.... 

വിഷ്ണുവിനെ എനിക്കു നേരിട്ട് പരിചയമില്ല. കുഞ്ഞായി അവനെ ഏറെ കണ്ടിരിക്കുന്നു. ആ കുടുംബവുമായി ഏറെ അടുപ്പമുണ്ട്. രാധാകൃഷ്ണൻ ചേട്ടന്റെ അകാല വിയോഗത്തിന് ശേഷം ആ കുടുംബത്തിന് ഒരാഘാതം കൂടി. 

ഇന്നലെ മുതൽ എന്നെ ഏറെ അലട്ടുന്നത് എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നതാണ്. ക്ഷേത്രവും, ആത്മീയതയും, കുടുംബവും ആയി നടന്ന നല്ല രണ്ടു ചെറുപ്പക്കാർ. എന്തൊരു ക്രൂരമായ വിധിയാണ് അവരെ കാത്തിരുന്നത്?... ഇരുവരും ഒരുമിച്ച് ആ മരണയാത്രക്ക് മുന്‍പ് ഒരു selfie യും എടുത്തു post ചെയ്തിരുന്നു. ഈശ്വരന്റെ ഇച്ഛ എന്തെന്ന് നാമെന്തറിയുന്നു.?!!..

ഒന്നുറപ്പാണ്. ഇരുവർക്കും എറ്റവും പ്രിയപ്പെട്ട ഭഗവാന്റെ പള്ളിയോടത്തിൽ, ഭഗവൽപദങ്ങൾ പാടിത്തിമിർത്ത്, തിരുവാറൻമുളയപ്പന്റ്റെ തിരുസന്നിധിയിൽ എത്തി ജലസമാധി പൂകി ഇരുവരും വിഷ്ണുപദത്തിൽ ലയിച്ചിരിക്കുന്നു....

ജീവിച്ചിരിക്കുന്ന എല്ലാവരേയും കണ്ണീരിലാഴ്ത്തിയെങ്കിലും ഇരുവരും ഭഗവാന്റെ സന്നിധിയിൽ  മോക്ഷപദത്തിലേക്ക്
 എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ Rajeev & vishnu.
 — with Rajeev Thondiyathu.

No comments:

Post a Comment