Friday, 11 August 2017

നെഹ്റുവിനെ നന്ദിപൂർവം സ്മരിച്ചു മാത്രമേ രാഷ്ട്രപതി പ്രസംഗിക്കാൻ പാടുള്ളൂ എന്ന് ഇന്ത്യൻ ഭരണഘടനയിലില്ല.

http://www.rashtram.com/archives/2234

രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ജവഹർലാൽ നെഹ്റുവിന്റെ പേര് പരാമർശിക്കാത്തതിന് ലോകസഭയിൽ മുൻ കേന്ദ്ര മന്ത്രിയും, കോൺഗ്രസ് നേതാവും, സർവ്വോപരി മദാമ്മ ഗാന്ധിയുടെ അടുക്കള രാഷ്ട്രീയത്തിലെ പ്രധാന പാത്രം മോറുകാരനായ ആനന്ദ്ശർമ്മയുടെ വഹ പ്രതിഷേധം!!!
നെഹ്റുവിനെ നന്ദിപൂർവം സ്മരിച്ചു മാത്രമേ രാഷ്ട്രപതി പ്രസംഗിക്കാൻ പാടുള്ളൂ എന്ന് ഇന്ത്യൻ ഭരണഘടനയിലില്ല. രാഷ്ട്രപതിയുടെ പ്രോട്ടോകോൾ അങ്ങനെ പറയുന്നുമില്ല. പക്ഷേ, നെഹ്റുവിനെ അങ്ങനെയങ്ങ് മറന്നത് ശരിയായില്ല.
എഡ്വിനാ മൗണ്ട് ബാറ്റന്റ്റെ കാമുകനായിരുന്ന നെഹ്റുവിനെ ഓർക്കാമായിരുന്നു, സുഭാഷ് ചന്ദ്ര ബോസിനെ യുദ്ധക്കുറ്റവാളിയാക്കി ബ്രട്ടീഷുകാർക്ക് കത്തെഴുതിയ, ഭഗത് സിംഗിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കാണാൻ ചെന്ന ചന്ദ്രശേഖര ആസാദിനോട് അലഹബാദിലെ പാർക്കിൽ വച്ച് കാണാമെന്ന് പറഞ്ഞിട്ട്, അതേ സമയത്ത് തന്നെ ബ്രിട്ടീഷ് പട്ടാളം ആസാദിനെ വളഞ്ഞതിൽ ഒറ്റുകാരന്റ്റെ ഒരു റോളുമില്ലാത്ത നെഹ്റുവിനെ ഒന്നാം പൗരൻ ബഹുമാനത്തോടെ ഓർക്കണമായിരുന്നു.
ഐക്യരാഷ്ട്രസഭ ഇന്ത്യക്ക് വച്ചു നീട്ടിയ സെക്യൂരിറ്റി കൗൺസിൽ അംഗത്വം, മധുരമനോജ്ഞ ചൈനയ്ക്ക് ദാനം കൊടുത്ത ശേഷം, സ്വന്തം ജനതയ്ക്ക് യുദ്ധപരാജയവും ചോദിച്ചു വാങ്ങിത്തന്ന, സ്വയം ഭാരതരത്നത്താൽ ആഭൂഷിതനായ, ജന്മം കൊണ്ട് മാത്രം ഇന്ത്യാക്കാരനും, ജീവിതം കൊണ്ടും, സംസ്ക്കാരം കൊണ്ടും താൻ ഇംഗ്ലീഷുകാരനാണന്ന് പ്രഖ്യാപിച്ച, മകളെയും, സന്തതിപരമ്പരകളേയും വംശാധിപത്യ ഭരണമേൽപ്പിച്ച് മൺമറഞ്ഞ ആ മഹദ് വ്യക്തിയെ, ദളിതനായ, സ്വന്തം കുടുംബഭവനം നാട്ടിലെ ഹരിജനങ്ങളുടെ ആശ്രയകേന്ദമാക്കിയ, നിയമജ്ഞനായ, രാജ്യസഭാ മുൻ മെമ്പറും, പിന്നീട് ഗവർണ്ണറുമായ ആറെസ്സെസ്സുകാരനും, മോദിയുടെ സ്വന്തക്കാരനുമായ പുതിയ രാഷ്ട്രപതി മറന്നത് അക്ഷന്ത്യവ്യമായ അപരാധമായിപ്പോയി.

No comments:

Post a Comment